കൊല്ലങ്കോട്: കോവിലകംമൊക്കിനുസമീപം റോഡ് സൈഡിലുള്ള മുതലിയാർ കുളത്തിന് സംരക്ഷണഭിത്തി നിർമിക്കണമെന്ന ആവശ്യം ശക്തമായി. യു ആകൃതിയിലുള്ള വളവുറോഡിൽ വാഹനങ്ങൾ വടക്കുഭാഗത്തേക്ക് തിരിച്ചാൽ കുളത്തിലേക്കു വീഴുന്നതിനുള്ള സാധ്യത ഏറെയാണ്. രണ്ടുവർഷംമുന്പ് ഇവിടെ കാർ നിയന്ത്രണംവിട്ട് കുളത്തിലേക്ക് മറിഞ്ഞിരുന്നു. കാറിലുണ്ടായിരുന്ന യുവാക്കൾ ഭാഗ്യംകൊണ്ടാണ് രക്ഷപ്പെട്ടത്. അന്പതുവർഷംമുന്പ് ഈ സ്ഥലത്ത് കുളത്തിന് ഭാഗികമായി ബണ്ട് നിർമിച്ചിരുന്നെങ്കിലും അക്കാലത്ത് കുറച്ചു വാഹനങ്ങളെ ഇതുവഴി പോയിരുന്നുള്ളൂ. പിന്നീട് റോഡുവികസനം നടത്തിയെങ്കിലും കുളത്തിനു സംരക്ഷണഭിത്തി മാത്രം നിർമിച്ചില്ല. റോഡുവക്കിൽ നിക്ഷേപിക്കുന്ന മാലിന്യം കുളത്തിലേക്കു വീണു കുളം മലിനമാകുന്നതിനാൽ കുളിക്കാനും വസ്ത്രശുചീകരണത്തിനും കഴിയാത്ത സ്ഥിതിയുമുണ്ട്.
Read MoreCategory: Palakkad
സെലിബ്രിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റ് പെരിന്തല്‍മണ്ണയിലേക്ക്
മീഡിയ ക്രിക്കറ്റ് അസോസിയേഷന് സംഘടിപ്പിക്കുന്ന പ്രഥമ ഏറാനാടന്‍ ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് ജനുവരി 3,4 തിയതികളില്‍ പെരിന്തല്‍മണ്ണയില്‍ കെസിഎ സ്റ്റേഡിയത്തില്‍ നടക്കും. സിനിമ, മിമിക്രി, മാധ്യമരംഗത്തെ പ്രമുഖ ടീമുകള്‍ ടൂര്‍ണമെന്റില്‍ അണിനിരക്കും. രണ്ടുദിവസത്തെ ടൂര്‍ണമെന്റില്‍ ആറുടീമുകള്‍ പങ്കെടുക്കും. മലപ്പുറം ജില്ല ക്രിക്കറ്റ് അസോസിയേഷന്റെയും സഹകരണത്തോടെയാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. മലബാറില്‍ ആദ്യമായി നടക്കുന്ന സെലിബ്രിറ്റി ടൂര്‍ണമെന്റിന്റെ അവസാനവട്ട ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. സിനിമ സംവിധായകരുടെ ടീമായ കേരള ഡയറക്ടേഴ്സ് ഇലവന്, കൊച്ചിന് മ്യൂസിക് ചലഞ്ചേഴ്സ്, മഹീന്ദ്ര മാസ്റ്റര്‍ ബ്ലാസ്റ്റേഴ്സ്, മില്ലേനിയം സ്റ്റാര്‍സ്, മീഡിയ സ്ട്രൈക്കേഴ്സ് കേരള, മാ ഫൈറ്റേഴ്സ് ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. സിനിമ, മിമിക്രി, മാധ്യമ, സംഗീത രംഗത്തെ ടീമുകളാണ് കളിക്കാനെത്തുന്നത്. യുവസംവിധായകര്‍ അണിനിരക്കുന്ന കേരള ഡയറക്ടേഴ്സ് ഇലവനെ നയിക്കുന്നത് സജി സുരേന്ദ്രനാണ്. ചലച്ചിത്രതാരം ഷാജു നവോദയ (പാഷാണം ഷാജി) ആണ് മാ ഫൈറ്റേഴ്സിന്റെ നായകന്. പ്രകാശ് ബാബുവിന്റെ…
Read Moreസി.സി. ടിവി ബോർഡിൽ മാത്രം; എൻഎസ്എസ് കോളജിനരികേ മാലിന്യ കൂമ്പാരം
നെന്മാറ: പാതയോരങ്ങളിൽ കൊണ്ടിടുന്ന മാലിന്യം ഇല്ലാതാക്കാൻ നടപടിയെടുക്കാതെ അധികൃതർ കൈയൊഴിയുന്നു. മംഗലം-ഗോവിന്ദാപുരംപാതയിൽ നെന്മാറ എൻഎസ്എസ് കോളേജ് മുതൽ സെന്റ് തോമസ് നഗർ വരെയുള്ള ഭാഗമാണ് മാലിന്യനിക്ഷേപ കേന്ദ്രമാകുന്നത്. മാംസാവശിഷ്ടങ്ങൾ, പ്ലാസ്റ്റിക് മാലിന്യങ്ങൾ, ഉപയോഗശുന്യമായ വസ്തുക്കൾ തുടങ്ങിയവ ചാക്കുകളിലാക്കിയാണ് ഈ ഭാഗത്തെ പാതയ്ക്ക് ഇരുവശത്തുമായി രാപകൽഭേദമില്ലാതെ കൊണ്ടുവന്നു നിക്ഷേപിക്കുന്നത്.മാംസാവശിഷ്ടങ്ങൾ പലപ്പോഴും അഴുകി ദുർഗന്ധമുണ്ടാകുന്നുന്നതിനാൽ ഇതുവഴി മൂക്കുപൊത്തി യാത്ര ചെയ്യേണ്ട സ്ഥിതിയാണ്. മാംസാവശിഷ്ടങ്ങൾ പക്ഷികളും മറ്റും കൊത്തി കിണറുകളിൽ ഇടാറുണ്ടെന്നും സമീപവാസികൾ പറഞ്ഞു.ഒരുഭാഗത്ത് വനംവകുപ്പിന്റെ മുളങ്കാടുകൾ നിറഞ്ഞ സ്ഥലവും മറുവശത്ത് പാതയോരവുമാണ്. വനംവകുപ്പിന്റെ നേതൃത്വത്തിൽ മാലിന്യം നിക്ഷേപിക്കുന്നത് ശിക്ഷാർഹമാണെന്ന മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം മേലാർകോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ മാലിന്യം നിക്ഷേപിക്കരുതെന്നും താങ്കൾ സിസിടിവി നിരീക്ഷണത്തിലാണെന്നുമുള്ള മുന്നറിയിപ്പു ബോർഡ് വച്ചിട്ടുണ്ട്. എന്നാൽ സിസിടിവി കാമറ സ്ഥാപിക്കാതെ ബോർഡിൽ മാത്രം മുന്നറിയിപ്പ് ഒതുങ്ങിയതോടെ മാലിന്യം നിക്ഷേപിക്കുന്നതിൽ യാതൊരു കുറവുമില്ല.ആളൊഴിഞ്ഞ ഭാഗമായതിനാൽ വാഹനങ്ങളിൽ…
Read Moreഅമിത മദ്യപാനം കോളനികളിൽ അരക്ഷിതാവസ്ഥയുണ്ടാക്കുന്നുവെന്ന് മൂപ്പൻ രാഘവൻ
മംഗലംഡാം: ആദിവാസികോളനികളുടെ അരക്ഷിതാവസ്ഥയ്ക്ക് കാരണമാകുന്നത് പുരുഷന്മാരുടെ അമിത മദ്യപാനമാണെന്ന് വനത്തിനുള്ളിലെ തളികകല്ല് ആദിവാസി കോളനി മൂപ്പൻ രാഘവൻ. മദ്യപാനംമൂലം കോളനികൾ പലതും നശിക്കുന്ന സ്ഥിതിയാണ്.മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുംവിധമാണ് സർക്കാരും മദ്യശാലകൾ തുടങ്ങുന്നത്. സർക്കാർ നല്കുന്ന പല സൗജന്യങ്ങളും മദ്യത്തിലൂടെ തിരിച്ചുപിടിക്കുന്നു. ഏതുസമയവും മദ്യത്തിന് അടിമയാകുന്ന യുവാക്കൾ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങളും ഏറുകയാണ്. തനിക്ക് ആരുമില്ലെന്ന ചിന്തയിലാണ് ആത്മഹത്യ നടക്കുന്നതെന്ന് രാഘവൻ പറഞ്ഞു. വനവിഭവങ്ങൾ വഴി ഭേദപ്പെട്ട വരുമാനം ലഭിക്കുന്നുണ്ട്. എന്നാൽ കിട്ടുന്ന പണത്തിനു മുഴുവൻ മദ്യംവാങ്ങി കഴിച്ച് അബോധാവസ്ഥയിലാണ് പലരും നടക്കുന്നത്. മദ്യലഭ്യത കുറയ്ക്കണം. ആദിവാസികളുടെ ക്ഷേമത്തിനായി സർക്കാർ ആദ്യം ചെയ്യേണ്ടത് അതാണ്.വേനൽമാസങ്ങളിൽ കാട്ടുനെല്ലിക്കയും തേനും ലഭിക്കും. അതുവഴി കൂടുതൽ വരുമാനവും കൂടുതൽ മദ്യപാനവുമാണ് കോളനികളിലെ സ്ഥിതി. കാട്ടിനുള്ളിൽ പലദിക്കുകളിലായി താമസിച്ചിരുന്ന കുടുംബങ്ങളെ ഒന്നിപ്പിക്കുന്നതിൽ മുഖ്യപങ്കുവഹിച്ച മൂപ്പൻ രാഘവൻ തന്റെ സങ്കടം പങ്കുവയ്ക്കുകയാണ്. കാടർ വിഭാഗത്തിൽപെട്ട ആദിവാസികളാണ് തളികകല്ലിലുള്ളത്.…
Read Moreറിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ ശിശിരയും; ശ്രീകൃഷ്ണപുരം ഗവ.എഞ്ചി.കോളേജിലെ എൻ.എസ്.എസ്.യൂണിറ്റിനെ പ്രതിനിധീകരിച്ചാണ് പങ്കെടുക്കുന്നത്
ശ്രീകൃഷ്ണപുരം:ഡൽഹിയിൽ നടക്കുന്ന റിപബ്ലിക്ക് ദിന പരേഡിൽ എൻ.എസ്.എസ് നെ പ്രതിനിധീകരിച്ച് ശിശിര പങ്കെടുക്കും.മണ്ണന്പറ്റ സ്വദേശിനിയായ ശിശിര ശ്രീകൃഷ്ണപുരം ഗവ.എഞ്ചി.കോളേജ് വിദ്യാർത്ഥിനിയാണ്.എഞ്ചിനിയറിംഗ് കോളേജിലെ 185-ാം നന്പർ എൻ.എസ്.എസ്.യൂണിറ്റിനെ പ്രതിനിധീകരിച്ചാണ് ശിശിര റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ യോഗ്യത നേടിയത്. എഞ്ചിനീയറിംഗ് കോളജിൽ നിന്നും ആദ്യമായാണ് ഒരു വിദ്യാർത്ഥിനി പരേഡിൽ പങ്കെടുക്കാൻ അർഹത നേടുന്നത്. അഭിമാനകരമായ നേട്ടം കൈവരിച്ച ശിശിരയെ ശ്രീകൃഷ്ണപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്് സി.എൻ.ഷാജു ശങ്കർ പുരസ്കാരം നൽകി അഭിനന്ദിച്ചു.
Read Moreവിദ്യാലയങ്ങളിൽ അഗ്നിരക്ഷാ സംവിധാനം ഒരുക്കണമെന്ന ഉത്തരവ് നടപ്പായില്ല
ഷൊർണൂർ: വിദ്യാലയങ്ങളിൽ അഗ്നിരക്ഷാ സംവിധാനം ഒരുക്കണമെന്ന ഉത്തരവ് ഇനിയും നടപ്പായില്ല. അപകടം ഇല്ലാതാക്കാനും സുരക്ഷ വർധിപ്പിക്കുന്നതിനുമായാണ് വിദ്യാലയങ്ങളിൽ അഗ്നിരക്ഷാ സംവിധാനം ഒരുക്കണമെന്ന് ഒരുവർഷം മുന്‍പുതന്നെ ഉത്തരവിറക്കിയത്. എന്നാൽ ഇതുസംബന്ധിച്ച് പരിശീലനത്തിൽ പങ്കെടുത്തുപോയതല്ലാതെ അധ്യാപകരുടെ ഭാഗത്തുനിന്നോ മറ്റ് അധികൃതരുടെ ഭാഗത്തുനിന്നോ യാതൊരു നടപടിയുമുണ്ടായില്ല. കഴിഞ്ഞ ജൂണിലാണ് ഇത് സംബന്ധിച്ച് ഉത്തരവ് അഗ്നിരക്ഷാസേന വിഭാഗം സ്കൂൾ മേധാവികൾക്ക് നല്‍കിയത്. രേഖാമൂലമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. അഗ്നിശമന ഉപകരണങ്ങൾ സ്ഥാപിക്കുക. തീപിടിത്തം ഉണ്ടായാൽ വേഗം രക്ഷപ്പെടാനുള്ള വഴിയൊരുക്കുക. അഗ്നിബാധ മുന്നറിയിപ്പിനുള്ള യന്ത്രം സ്ഥാപിക്കുക, മോക്ഡ്രിൽ നടത്തുക, ഫയർലൈനുകൾ വലിക്കുക. തീപിടിച്ചാൽ അണയ്ക്കാൻ വെള്ളം കരുതാനുള്ള ടാങ്കുകൾ നിർമിക്കുക തുടങ്ങിയ നിർദേശങ്ങളാണ് സമർപ്പിച്ചത്. ഇതിനുമുന്നോടിയായി ഒറ്റപ്പാലം, പാലക്കാട്, കൊപ്പം, ചിതലി എന്നിവിടങ്ങളിൽ അധ്യാപകർക്ക് അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ പരിശീലനവും നല്കി. എന്നാൽ പരിശീലനത്തിൽ പങ്കെടുത്തു നിർദേശങ്ങൾ പാടെ അവഗണിക്കുകയും ഇതൊന്നും പ്രാബല്യത്തിൽ വരുത്താൻ മുതിരുകയും ചെയ്യാതെ…
Read Moreഅഗളി പഞ്ചായത്ത് വിഭജിച്ച്കൽക്കണ്ടി കേന്ദ്രമാക്കി പഞ്ചായത്ത്; ഗോത്രമേഖലയ്ക്ക് ഗുണകരമാകും
അഗളി: അഗളി പഞ്ചായത്ത് വിഭജിച്ച് കൽക്കണ്ടി കേന്ദ്രമാക്കി പുതിയ പഞ്ചായത്ത് അനുവദിക്കണമെന്ന് സീനിയർ സിറ്റിസണ്‍ ഫോറം ആവശ്യപ്പെട്ടു. അഗളി-പുതൂർ പഞ്ചായത്തുകളിൽ ഉൾപ്പെടെ നിരവധി ആദിവാസി ഉൗരുനിവാസികൾക്ക് പഞ്ചായത്ത് വിഭജനം ഗുണം ചെയ്യുമെന്നും ഫോറം ചൂണ്ടിക്കാട്ടി. പുതൂർ പഞ്ചായത്തിലെ ഗലസി, തുടുക്കി, കിണറ്റുകര, മുരുഗള ഉൗരുകളിലെ ഗോത്രവിഭാഗക്കാർക്കും അഗളി പഞ്ചായത്തിലെ ആനമാറി, ചിണ്ടാക്കി, കരിവാറ, മുക്കാലി, മേലേ അബ്ബന്നൂർ, താഴെ അബ്ബന്നൂർ, വീട്ടിയൂർ, ആനക്കല്ല് എന്നീ ഉൗരുനിവാസികൾക്ക് പഞ്ചായത്ത് വിഭജനം ഏറെ ഗുണകരമാകും. വിദൂര ഉൗരുകളിലെ ആദിവാസികൾക്ക് നാല്പതുകിലോമീറ്ററോളം യാത്ര ചെയ്തുവേണം നിലവിൽ പഞ്ചായത്ത് ഓഫീസുകളിലെത്താൻ. കൽക്കണ്ടി കേന്ദ്രീകരിച്ച് പഞ്ചായത്ത് പുനഃക്രമീകരണം സാധ്യമാക്കിയാൽ വിദൂര ഉൗരുനിവാസികൾക്ക് പഞ്ചായത്തിലെത്താൻ പകുതിയിൽ താഴെ യാത്ര മതിയാകുമെന്നതാണ് വസ്തുത. ആവശ്യങ്ങൾ ഉന്നയിച്ചും സൗകര്യങ്ങൾ ചൂണ്ടിക്കാട്ടിയും മുഖ്യമന്ത്രി, വകുപ്പുമന്ത്രി, ജില്ലാ കളക്ടർ തുടങ്ങി ബന്ധപ്പെട്ടവർക്ക് നിവേദനം നല്കി അനുകൂല നടപടിക്ക് കാത്തിരിക്കുകയാണെന്ന് സീനിയർ സിറ്റിസണ്‍…
Read Moreഇടഞ്ഞ ആനയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന പാപ്പാൻ മരിച്ചു; പാലക്കാട് കോട്ടക്കുളം സ്വദേശി ശെൽവൻ ആണ് മരിച്ചത്
മായന്നൂർ (തൃശൂർ): ആനയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന പാപ്പാൻ മരിച്ചു. പാലക്കാട് കൊട്ടേക്കാട് കോട്ടക്കുളം സ്വദേശി ശെൽവൻ (58)ആണ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഇന്നലെ രാത്രി മായന്നൂർ മൂലങ്ങാട് ലക്ഷ്മണ സ്വാമി ക്ഷേത്രത്തിലെ അയ്യപ്പൻ വിളക്കിന് ഏഴുന്നെള്ളിച്ച നാണുഎഴുത്തച്ഛൻ ചന്ദ്രശേഖരനെന്ന ആനയാണ് ഇടഞ്ഞത്. എഴുന്നള്ളിപ്പ് ക്ഷേത്രത്തിനടുത്ത് എത്താറായപ്പോൾ മായന്നൂർ മൃഗാശുപത്രിക്കു സമീപംവച്ച് രാത്രി എട്ടരയോടെ ഇടഞ്ഞ ആന മണിക്കൂറുകളോളം പരിഭ്രാന്തി പരത്തി. പിന്നീട് അർധരാത്രി 11.15 നാണ് ആനയെ തളച്ചത്. ഇടഞ്ഞ ആന രണ്ടു തെങ്ങുകളും, മതിലിന്റെ തൂണും തകർത്തു. മുന്നിൽ നിന്നിരുന്ന ശെൽവനെ ആന തുന്പിക്കൈകൊണ്ട് തട്ടിയിട്ട് കുത്തുകയായിരുന്നു. ആനയുടെ പുറത്തുണ്ടായിരുന്ന വിഷ്ണു ചാടി രക്ഷപ്പെട്ടു. എന്നാൽ ചന്തു എന്നയാൾ ആനപ്പുറത്ത് കുടുങ്ങി. ഇടഞ്ഞ ആന റോഡരികിൽ നിലയുറപ്പിച്ചതോടെ ഇതുവഴിയുള്ള ഗതാഗതവും മുടങ്ങി. ഒന്നര മണിക്കൂറിനുശേഷം ആന തൊട്ടടുത്ത പറന്പിലേക്ക് കയറിയ അവസരത്തിൽ ആനപ്പുറത്തുണ്ടായിരുന്ന…
Read Moreഭിന്നശേഷിയുള്ള യുവതിയെ പിഡീപ്പിച്ചകേസിൽ ബേക്കറി ഉടമ കാളിദാസൻ അറസ്റ്റിൽ
വടക്കാഞ്ചേരി : മാനസിക വളർച്ചയെത്താത്ത യുവതിയെ വിവാഹ വാഗ്ദാനം നൽകി കൈയും,കാലും കെട്ടിയിട്ട് പീഡിപ്പിച്ച കേസിൽ യുവാവും, ബേക്കറി പലഹാര നിർമ്മാണശാല ഉടമയുമായ യുവാവിനെ കോടതി റിമാൻഡ് ചെയ്തു.തെക്കുംകര പഞ്ചായത്തിലെ ചെന്പോട് കൃഷ്ണ വിഹാർ വീട്ടിൽ കാളിദാസൻ (34)നെയാണ് കോടതി റിമാൻഡ് ചെയ്തത്. വടക്കാഞ്ചേരി സിഐ പി.എസ്.സുരേഷ്, എസ്ഐ കെ.സി.രതീഷ്, എഎസ്ഐമാരായ ആനന്ദൻ, ഗിരീഷ് കുമാർ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.
Read Moreഭരണഘടനക്ക് മുകളിൽ വിശ്വാസത്തെ കൊണ്ട് വരാൻ ശ്രമമെന്ന് കാനം രാജേന്ദ്രൻ
മൂന്നുപീടിക: ഭരണഘടനക്ക് മുകളിൽ വിശ്വാസത്തെ കൊണ്ട് വരാനാണ് സംഘപരിവാർ ശ്രമമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ആരോപിച്ചു. സി പി ഐ പടിയൂർ ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ഭരണഘടനയെ വിശ്വാസത്തിനു താഴെയാക്കാനുള്ള ശ്രമങ്ങളാണ് ഒരു വിഭാഗം നടത്തിക്കൊണ്ടിരിക്കുന്നത്. ജനങ്ങളെ വിശ്വാസിയെയും അവിശ്വാസിയെന്നും വേർ തിരിച്ചു ചേരിതിരിവ് സൃഷ്ടിക്കുകയാണ് ഈ വിഭാഗം ചെയ്യുന്നത്. ഇന്ത്യൻ ഭരണ ഘടനയിൽ നിന്ന് കൊണ്ട് മാത്രമേ ഏതൊരു സർക്കാരിനും പ്രവർത്തിക്കാൻ കഴിയൂ. ശബരിമല വിഷയത്തിൽ ബി ജെ പിയുടെ സമരം യഥാർഥത്തിൽ സുപ്രീം കോടതിക്കെതിരെയായിരുന്നു. പോരാട്ടങ്ങളിലൂടേയും സമരങ്ങളിലൂടെയും നേടിയെടുത്ത നവോഥാന മൂല്യങ്ങൾ സ്ത്രീകളുടെ പേര് പറഞ്ഞു ഇല്ലാതാക്കാനും അതിലൂടെ കേരളത്തെ പിന്നോട്ട് നടത്താനും ശ്രമം നടക്കുന്നുണ്ട്. അതിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിച്ചു കലാപം സൃഷിക്കാനും ശ്രമങ്ങൾ നടത്തുന്നതായും കാനം രാജേന്ദ്രൻ ആരോപിച്ചു. കേരളത്തെ പുറകോട്ടടിപ്പിക്കാൻ…
Read More