കാട്ടുകൊമ്പന്  മദമിളക്കം , പരക്കെ നാശം വിതച്ച് കാട്ടാനക്കൂട്ടം; വിടുകളിൽ കഴിയുന്നത് പടക്കം പൊട്ടിച്ചെന്ന് നാട്ടുകാർ; പരാതി പറഞ്ഞിട്ടും നടപടിയെടുക്കാതെ വനംവകുപ്പും

വടക്കഞ്ചേരി: പീച്ചി വന്യമൃഗ സംരക്ഷണ കേന്ദ്രത്തിനടുത്ത് പനംങ്കുറ്റിയിൽ വീടുകൾക്കുസമീപം തന്പടിച്ച് മദമിളകിയ കാട്ടുകൊന്പൻ നാശനഷ്ടമുണ്ടാക്കി. ചെറുനിലം ജോണിയുടെ കൃഷിയിടത്തിലാണ് കാട്ടുകൊന്പൻ വിലസുന്നത്. ഇവിടെ നൂറുമീറ്റർ അകലെ വീടുകളുള്ള പ്രദേശമാണ്. മനുഷ്യരെ കാണുന്പോൾ കാട്ടാന അക്രമസ്വഭാവം കാണിക്കുന്നതായി പരിസരവാസികൾ പറഞ്ഞു. വീടുകൾക്ക് ചുറ്റും തീയിട്ടും പടക്കം പൊട്ടിച്ചുമാണ് ആളുകൾ കഴിയുന്നത്. ചെറിയ കുട്ടി ഉൾപ്പെടെ ഏഴോളം ആനക്കൂട്ടം രണ്ടാഴ്ചമുന്പുവരെ പ്രദേശത്ത് ഉണ്ടായിരുന്നു. ഇവ തോട്ടങ്ങളിൽ ഇറങ്ങി നശിപ്പിച്ചതിനാൽ നിലവിൽ തെങ്ങും വാഴയും ഇല്ലാത്ത സ്ഥിതിയാണ്. വരിക്കമാക്കൽ ബേബിയുടെ മാത്രം അഞ്ഞൂറോളം പൂവൻവാഴകൾ ആന നശിപ്പിച്ചു. ഇതിനു പിന്നാലെയാണ് മദപ്പാടുമായി കൊന്പന്‍റെ പരാക്രമം. നാട്ടുകാർ വനംവകുപ്പ് അധികാരികളെ വിവരം അറിയിച്ചിട്ടുണ്ട്. കാട്ടാനകളെ ഉൾക്കാട്ടിലേക്ക് കയറ്റിയില്ലെങ്കിൽ മനുഷ്യജീവനുതന്നെ ഭീഷണിയാകുമെന്ന സ്ഥിതിയാണ്. അതേസമയം കാട്ടാനക്കൂട്ടത്തിന്‍റെ ആക്രമണം വനംവകുപ്പ് ഏറെ ലാഘവത്തോടെയാണ് കാണുന്നതെന്ന് നാട്ടുകാർക്ക് പരാതിയുണ്ട്. ആനകൾ എത്താനുള്ള കാരണം, ഏതുതരം ആനകളാണ് നാട്ടിലിറങ്ങുന്നത്…

Read More

കടമ്പഴിപ്പുറം ഇരട്ടകൊലപാതകം: ക്രൈംബ്രാഞ്ചിനും  രക്ഷയില്ല, ആവശ്യം സിബിഐ അന്വേഷണം

ഒറ്റപ്പാലം: കടന്പഴിപ്പുറത്ത് വൃദ്ധദന്പതികൾ കൊല്ലപ്പെട്ട കേസിൽ ക്രൈം ബ്രാഞ്ചും ഇരുട്ടിൽ തപ്പുന്നു. കൃത്യം നടന്ന് രണ്ടുവർഷം പിന്നിട്ടിട്ടും ഇതുവരേയും പ്രതികളെക്കുറിച്ച് തുന്പൊന്നും ലഭിക്കാതെ ലോക്കൽ പോലീസിൽനിന്നും അന്വോഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ചും വലയുകയാണ്. 2016 നവംബർ 14ന് രാത്രിയിലാണ് കടന്പഴിപ്പുറം കണ്ണുകുർശി ചീരാപ്പത്ത് ഗോപാലകൃഷ്ണൻ, ഭാര്യ തങ്കമണി എന്നിവർ വീട്ടിലെ കിടപ്പുമുറിയിൽ വെട്ടേറ്റു മരിച്ചത്. നാടിനെ നടുക്കിയ ഇരട്ടകൊലപാതകം നടന്ന് മാസങ്ങൾ പിന്നിട്ടിട്ടും പ്രതികളെക്കുറിച്ച് പോലീസിന് തുന്പൊന്നും ലഭിക്കാതെ വന്നതിനെ തുടർന്ന് വ്യാപക പ്രതിഷേധമുയർന്നിരുന്നു. പ്രക്ഷോഭങ്ങൾ ശക്തമാകാൻ തുടങ്ങിയതോടെ അന്വേഷണം ലോക്കൽ പോലീസിൽനിന്നും മാറ്റി ക്രൈംബ്രാഞ്ചിനെ ഏല്പിക്കുകയായിരുന്നു. സംഭവം നടന്ന് രണ്ടുവർഷമായിട്ടും ഇതുവരേയും ഇവർക്കും പ്രതികളെക്കുറിച്ച് തുന്പൊന്നും ലഭിച്ചിട്ടില്ലന്നാണ് സൂചന. വൃദ്ധദന്പതികൾ മാത്രമായിരുന്നു വീട്ടിൽ താമസമുണ്ടായിരുന്നത്. വിശാലവും വിജനവുമായ പ്രദേശത്തായിരുന്നു ഇവരുടെ വീട്. കിടപ്പുമുറിയിൽ അതിദാരുണമായി വെട്ടേറ്റു മരിച്ച ഇവിടെ വീട്ടിൽനിന്നും മറ്റ് സാധനസാമഗ്രികളോ വിലപിടിപ്പുള്ള വസ്തുക്കളോ മോഷണംപോയിരുന്നില്ല.എന്നാൽ…

Read More

ജോലിക്കു നിന്ന വീടുകളിൽ മോഷണം: യുവതി അറസ്റ്റിൽ; ജയലക്ഷ്മിയുടെ തന്ത്രം ഇങ്ങനെ

പാലക്കാട്: വീട്ടുപണിക്കു നിന്ന വീടുകളിൽ നിന്നും സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ യുവതി പിടിയിൽ. പാലക്കാട് അംബികാപുരം തോണിപ്പാളയം സ്വദേശിനി ജയലക്ഷ്മി ( 30) യെയാണ് പാലക്കാട് നോർത്ത് പോലീസ് അറസ്റ്റു ചെയ്തത്. പുത്തൂർ പ്രിയദർശിനി നഗറിൽ മുരളീധരന്‍റെ വീട്ടിൽ നിന്നും പത്തു പവനോളം സ്വർണ്ണാഭരണങ്ങൾ മോഷണം പോയ പരാതിയിൽ നോർത്ത് പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതി കുടുങ്ങിയത്. വീട്ടിലെ ജോലിക്കാരിയായ ജയലക്ഷ്മിയെ പോലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തതിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. കൂടാതെ കഴിഞ്ഞ ഒക്ടോബറിൽ വലിയപാടം കാരക്കാട്ട് പറന്പിൽ ശ്രീദേവിയുടെ വീട്ടിൽ നിന്നും മൂന്നുപവൻ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ചതായും സമ്മതിച്ചു. മോഷണ മുതലുകളെല്ലാം പാലക്കാട് ടൗണിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും മറ്റൊരു ജ്വല്ലറിയിൽ നിന്നും പോലീസ് കണ്ടെടുത്തു. കൂടുതൽ മോഷണങ്ങൾ നടത്തിയിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. പാലക്കാട്…

Read More

നിക്കാഹ് ജീവിതത്തിലെ സന്തോഷം നിറഞ്ഞ മറ്റൊരു മുഹൂർത്തം; വിവാഹം ഫേസ്ബുക്കിലൂടെ അറിയിച്ച്  പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിൻ

 പട്ടാന്പി എംഎൽഎ മുഹമ്മദ് മുഹ്സിൻ വിവാഹിതനായി. മുഹ്സിൻ തന്നെയാണ് ഈ വിവരം ഫേസ്ബുക്കിൽ പങ്കുവച്ചത്. ഉത്തർപ്രദേശിലെ ബൽറാംപൂരിലായിരുന്നു വിവാഹ ചടങ്ങുകൾ. ചടങ്ങിന്‍റെ ചിത്രങ്ങൾ മുഹ്സിൻ ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.

Read More

മലമ്പുഴയുടെ മുഖച്ഛായമാറ്റി അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രമാക്കുമെന്ന് വിഎസ് അച്യുതാനന്ദൻ

മലന്പുഴ : മലന്പുഴയെ അന്താരാഷ്ട്ര വിനോദ സഞ്ചാരകേന്ദ്രമാക്കാനുള്ള പ്രാഥമിക ചർച്ചകൾ പുരോഗമിക്കുന്നതായി മലന്പുഴ എംഎൽഎയും ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷനുമായ വി.എസ്. അച്യുതാനന്ദൻ.മലന്പുഴ ഉദ്യാനത്തിൽ ഫോട്ടോ ഗ്യാലറി, സെൽഫി പോയിന്‍റ്, നവീകരിച്ച പിക്നിക്ക്ഹാൾ, പാർക്കിങ് ഏരിയ, നവീകരിച്ച റോഡ് സമർപ്പണം തുടങ്ങിയ പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മലന്പുഴയുടെ മുഖച്ഛായ മാറ്റുന്ന നിർമ്മാണ പ്രവർത്തികളാണ് നടന്നുവരുന്നത്. മലന്പുഴയുടെയും പാലക്കാടിന്‍റെയും ചിരകാലസ്വപ്നമായ റിങ്റോഡിന് മയിലാടി പുഴയിലെ പാലം പണി പൂർത്തീകരിക്കേണ്ടതുണ്ട്. വികസനപ്രവർത്തനങ്ങൾ കാര്യക്ഷമവും സമയബന്ധിതവുമായി നടപ്പാക്കണം.സാങ്കേതിക തടസങ്ങൾ വികസനത്തെ ബാധിക്കാതിരിക്കാൻ ഉദ്യോഗസ്ഥർ ശ്രദ്ധിക്കണം. രണ്ടുകോടിരൂപ ചിലവിൽ മലന്പുഴയിൽ നടപ്പാക്കുന്ന ഗ്രീൻ കാർപെറ്റ് പദ്ധതി ഡിസംബറിൽ പൂർത്തീകരിക്കണം. ചടങ്ങിൽ ജലവിഭവമന്ത്രി കെ കൃഷ്ണൻ കുട്ടി അധ്യക്ഷത വഹിച്ചു. മലന്പുഴ റിങ് റോഡ് ,പാലം തുടങ്ങിയ പദ്ധതികളിലെ തടസം നീക്കി നിർമ്മാണ പ്രവർത്തനങ്ങൾ ഡിസംബറിൽത്തന്നെ ആരംഭിക്കുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി യോഗത്തിൽ…

Read More

ടോൾപ്ലാസയിൽ യാത്രക്കാർ ആഗ്രഹിച്ചത് കളക്ടർ ചെയ്തു; ടോൾബൂത്ത് തുറന്ന്   വാഹനങ്ങൾ കടത്തിവിട്ട ടി.വി. അനുപമയെ പ്രശംസിച്ച് യാത്രക്കാരും

സ്വന്തം ലേഖകൻ പുതുക്കാട്: പാലിയേക്കര ടോൾപ്ലാസയിൽ യാത്രക്കാർ ആഗ്രഹിച്ചത് തൃശൂർ ജില്ലാ കളക്ടർ ചെയ്തു. പാലിയേക്കര ടോൾപ്ലാസയിലെ വാഹനക്കുരുക്കിൽ അകപ്പെട്ട ജില്ലാ കളക്ടർ ടി.വി. അനുപമ ടോൾബൂത്ത് തുറന്ന് വാഹനങ്ങൾ കടത്തിവിട്ട നടപടി പരക്കെ പ്രശംസിക്കപ്പെട്ടിരിക്കുകയാണ്. ടോൾപ്ലാസ ജീവനക്കാരേയും പോലീസിനേയും രൂക്ഷമായി ശാസിച്ച കളക്ടർ ടോൾബൂത്ത് തുറന്നുകൊടുക്കാൻ നിർദേശിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി 11.30നായിരുന്നു സംഭവം. തിരുവനന്തപുരത്തുനിന്ന് ജില്ലാ കളക്ടർമാരുടെ യോഗം കഴിഞ്ഞുവരികയായിരുന്നു കളക്ടർ. ഈ സമയം ടോൾപ്ലാസയ്ക്ക് ഇരുവശത്തും ഒന്നര കിലോമീറ്ററോളം വാഹനങ്ങളുടെ നിരയുണ്ടായിരുന്നു. ദേശീയപാതയിലെ വാഹനത്തിരക്കിൽ അകപ്പെട്ട കളക്ടർ 15 മിനിറ്റ് കാത്തുനിന്നശേഷമാണ് ടോൾബൂത്തിനു മുന്നിലെത്തിയത്. ടോൾപ്ലാസ സെൻററിനുള്ളിൽ കാർ നിർത്തിയ കളക്ടർ ജീവനക്കാരെ വിളിച്ചുവരുത്തി. ഇത്രയും വലിയ വാഹനത്തിരക്കുണ്ടായിട്ടും യാത്രക്കാരെ കാത്തുനിർത്തി വലയ്ക്കുന്നതിന്‍റെ കാരണമാരാഞ്ഞു. തുടർന്ന് ടോൾപ്ലാസയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരോട് ടോൾബൂത്ത് തുറന്നുകൊടുക്കാൻ നിർദേശിക്കുകയും ചെയ്തു. ദീർഘദൂരയാത്രക്കാർ ഏറെനേരം കാത്തുനിൽക്കുന്പോഴും പോലീസ് പ്രശ്നത്തിൽ ഇടപെടുന്നില്ല…

Read More

അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം;  ഈവർഷത്തെ പതിനഞ്ചാമത്തെ ശിശുമരണം; മൃതദേഹവുമായി പ്രതിഷേധിച്ച് ബന്ധുക്കൾ

അഗളി: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശുമരണം. നെല്ലിപ്പതി ഉൗരിലെ രങ്കമ്മ-പഴനി സ്വാമി ദന്പതികളുടെ ആണ്‍കുഞ്ഞാണ് മരിച്ചത്. ഇന്നലെ രാത്രി 11നാണ് സംഭവം. ഇതിനെ തുടർന്ന് നവജാതശിശുവിന്‍റെ മൃതദേഹവുമായി അച്ഛൻ ഇന്ന് രാവിലെ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിക്ക് മുന്പിലെത്തി പ്രതിഷേധിച്ചു. അഗളി പോലീസിലും പരാതി നൽകി. പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. ഇതോടെ ഈ വർഷം അട്ടപ്പാടിയിൽ മരിച്ച നവജാതശിശുക്കളുടെ മരണം 15 ആയി. ഗർഭകാലത്തിന്‍റെ തുടക്കംമുതൽ രങ്കമ്മയെ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലാണ് ചികിത്സ നൽകിവന്നിരുന്നത്. ഇവരുടെ പ്രസവതീയതി ഇക്കഴിഞ്ഞ 19ന് ആയിരുന്നു. എന്നാൽ ഗൈനക്കോളജിസ്റ്റ് ഡോക്ടർ അവധിയിലായതോടെ 21-ാം തീയതി പ്രസവവേദന കലശലായ ഇവരെ ആനക്കട്ടിയിലുള്ള ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സ്ത്രീയുടെ സ്ഥിതി ഗുരുതരമായതോടെ ആശുപത്രി അധികൃതർ ഓപ്പറേഷനിലൂടെ കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൂന്നുകിലോ തൂക്കമുണ്ടായിരുന്നു മരിച്ച നവജാത ശിശുവിന്. സംഭവത്തെ തുടർന്ന്…

Read More

എറണാകുളത്ത് പോലീസുകാരന്‍റെ കണ്ണിൽ “കറിയാക്രമണം’ നടത്തി രക്ഷപ്പെട്ട പ്രതി പിടിയിൽ

പാലക്കാട്: പോലീസുകാരന്‍റെ കണ്ണിൽ കറിയൊഴിച്ചശേഷം കസ്റ്റഡിയിൽനിന്നു രക്ഷപ്പെട്ട യുവാവ് പിടിയിൽ. പൊന്നാനി സ്വദേശി തഫ്സീർ ദർവേഷിനെ തൃത്താല പോലീസാണ് അറസ്റ്റ് ചെയ്തത്. എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ ഈ മാസം അഞ്ചിനു പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം. പുലർച്ചെ പ്രാഥമികാവശ്യം നിറവേറ്റണമെന്നു പറഞ്ഞ കൂട്ടുപ്രതി മുഹമ്മദ് അസ്ലമിനെ പുറത്തുകൊണ്ടുപോയി തിരികെ കൊണ്ടുവരുന്പോൾ തഫ്സീർ, ഡിസ്പോസബിൾ ഗ്ലാസിൽ കരുതിയിരുന്ന കറി പാറാവുകാരനായ പോലീസുകാരന്‍റെ കണ്ണിലേക്ക് ഒഴിക്കുകയും ഇരു പ്രതികളും ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയുമായിരുന്നു. കൂട്ടുപ്രതി മലപ്പുറം സ്വദേശി മുഹമ്മസ് അസ്ലം രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും മൽപ്പിടിത്തത്തിലൂടെ പോലീസ് കീഴടക്കി. സ്റ്റേഷനിലെ മറ്റ് പോലീസുകാർ ചേർന്ന് കീഴടക്കാൻ ശ്രമിച്ചെങ്കിലും തഫ്സീർ രക്ഷപ്പെട്ടു. എറണാകുളം ബ്രോഡ്വേയിലും മാർക്കറ്റ് പരിസരത്തും മോഷണം നടത്തിയ കേസുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതികളാണ് ഇവർ. രാത്രി നൽകിയ ഭക്ഷണത്തോടൊപ്പമുണ്ടായിരുന്ന കറി കളയാതെ സൂക്ഷിച്ചാണ് ഇവർ ആക്രമണം നടത്തിയത്.

Read More

ഇരുചക്രവാഹനത്തിൽ കടത്തിയ  കഞ്ചാവുമായി പത്തൊമ്പതുകാരനും സുഹൃത്തും പോലീസ് പിടിയിൽ

കൊല്ലങ്കോട്: തമിഴ്നാട്ടിൽനിന്നും ഇരുചകവാഹനത്തിൽ ഒളിപ്പിച്ചു കടത്തിയ രണ്ടുകിലോ കഞ്ചാവുമായി കൊല്ലങ്കോട് എക്സൈസ് അധികൃതർ രണ്ടുപേരെ പിടികൂടി. തൃശൂർ വെളുത്തൂർ മിഥുൻ (24), കണ്ടശാംകടവ് ബിജു തന്പി (19) എന്നിവരെയാണ് കോവിലകംമൊക്കിൽ അറസ്റ്റുചെയ്തത്.ബൈക്കിൽ ഇരുവർക്കിമിടയിലായി സ്കൂൾ ബാഗിലാണ് കഞ്ചാവ് ഒളിപ്പിച്ചു വച്ചിരുന്നത്. ഇൻസ്പെക്ടർ കെ.എസ്.പ്രശോഭ്, അസിസ്റ്റന്‍റ് ഇൻസ്പെക്ടർ സുരേഷ് എന്നിവരുടെ നേത്യത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടികൂടിയത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തമിഴ്നാട്ടിൽനിന്ന് അതിർത്തിവഴി കഞ്ചാവുകടത്ത് വൻതോതിൽ വർധിച്ചിരിക്കുകയാണ്. ബസിലും മറ്റു വാഹനങ്ങളിലുമായാണ് കഞ്ചാവ് കടത്ത് കൂടുതൽ നടക്കുന്നത്.

Read More

മലമ്പുഴ ഡാം-ഉദ്യാന നവീകരണം ആരംഭിച്ചു ; ഡാമിന്‍റെ ചരിത്രവുമായി ഫോട്ടോ ഗ്യാലറിയും

പാലക്കാട്: സംസ്ഥാന ജലവിഭവ വകുപ്പ്, വിനോദ സഞ്ചാര വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിൽ മലന്പുഴഡാം പരിസരത്ത് നടപ്പാക്കുന്ന ഉദ്യാന നവീകരണ- വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഇന്നുവൈകുന്നേരം അഞ്ചിന് ജലവിഭവ മന്ത്രി കെ.കൃഷ്ണൻകുട്ടി നിർവഹിക്കും. പുതിയതായി ആരംഭിക്കുന്ന ഫോട്ടോഗാലറി, സെൽഫി പോയിന്‍റ്, നവീകരിച്ച പിക്നിക് ഹാൾ, റോഡ് നിർമാണം എന്നിവയുടെ ഉദ്ഘാടനവും വികസന നവീകരണ നയപ്രഖ്യാപനവും പരിപാടിയിൽ നടക്കും. മലന്പുഴ ഉദ്യാനത്തിൽ നടക്കുന്ന പരിപാടിയിൽ ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനും മലന്പുഴ എംഎൽഎയുമായ വി.എസ്.അച്യുതാനന്ദൻ അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ ഡി.ബാലമുരളി, ഡിടിപിസി സെക്രട്ടറി കെ.ജെ.അജേഷ്, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, ഡിടിപിസി ഡെപ്യൂട്ടി ഡയറക്ടർ എ.ആർ സന്തോഷ് ലാൽ, മലന്പുഴ ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ എസ്.എസ്. പത്മകുമാർ, രാഷ്ട്രീയപ്പാർടി പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. പാലക്കാട്: ഡാമിന് തറക്കല്ലിട്ടത് മുതൽ ഇതുവരെയുള്ള ചരിത്രം പറയുന്ന ചിത്രങ്ങൾ ഉൾക്കൊളളിച്ചാണ് മലന്പുഴ ഉദ്യാനത്തിൽ ഫോട്ടോഗ്യാലറി…

Read More