നിക്കാഹ് ജീവിതത്തിലെ സന്തോഷം നിറഞ്ഞ മറ്റൊരു മുഹൂർത്തം; വിവാഹം ഫേസ്ബുക്കിലൂടെ അറിയിച്ച്  പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിൻ

 പട്ടാന്പി എംഎൽഎ മുഹമ്മദ് മുഹ്സിൻ വിവാഹിതനായി. മുഹ്സിൻ തന്നെയാണ് ഈ വിവരം ഫേസ്ബുക്കിൽ പങ്കുവച്ചത്. ഉത്തർപ്രദേശിലെ ബൽറാംപൂരിലായിരുന്നു വിവാഹ ചടങ്ങുകൾ. ചടങ്ങിന്‍റെ ചിത്രങ്ങൾ മുഹ്സിൻ ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.

Read More

മലമ്പുഴയുടെ മുഖച്ഛായമാറ്റി അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രമാക്കുമെന്ന് വിഎസ് അച്യുതാനന്ദൻ

മലന്പുഴ : മലന്പുഴയെ അന്താരാഷ്ട്ര വിനോദ സഞ്ചാരകേന്ദ്രമാക്കാനുള്ള പ്രാഥമിക ചർച്ചകൾ പുരോഗമിക്കുന്നതായി മലന്പുഴ എംഎൽഎയും ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷനുമായ വി.എസ്. അച്യുതാനന്ദൻ.മലന്പുഴ ഉദ്യാനത്തിൽ ഫോട്ടോ ഗ്യാലറി, സെൽഫി പോയിന്‍റ്, നവീകരിച്ച പിക്നിക്ക്ഹാൾ, പാർക്കിങ് ഏരിയ, നവീകരിച്ച റോഡ് സമർപ്പണം തുടങ്ങിയ പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മലന്പുഴയുടെ മുഖച്ഛായ മാറ്റുന്ന നിർമ്മാണ പ്രവർത്തികളാണ് നടന്നുവരുന്നത്. മലന്പുഴയുടെയും പാലക്കാടിന്‍റെയും ചിരകാലസ്വപ്നമായ റിങ്റോഡിന് മയിലാടി പുഴയിലെ പാലം പണി പൂർത്തീകരിക്കേണ്ടതുണ്ട്. വികസനപ്രവർത്തനങ്ങൾ കാര്യക്ഷമവും സമയബന്ധിതവുമായി നടപ്പാക്കണം.സാങ്കേതിക തടസങ്ങൾ വികസനത്തെ ബാധിക്കാതിരിക്കാൻ ഉദ്യോഗസ്ഥർ ശ്രദ്ധിക്കണം. രണ്ടുകോടിരൂപ ചിലവിൽ മലന്പുഴയിൽ നടപ്പാക്കുന്ന ഗ്രീൻ കാർപെറ്റ് പദ്ധതി ഡിസംബറിൽ പൂർത്തീകരിക്കണം. ചടങ്ങിൽ ജലവിഭവമന്ത്രി കെ കൃഷ്ണൻ കുട്ടി അധ്യക്ഷത വഹിച്ചു. മലന്പുഴ റിങ് റോഡ് ,പാലം തുടങ്ങിയ പദ്ധതികളിലെ തടസം നീക്കി നിർമ്മാണ പ്രവർത്തനങ്ങൾ ഡിസംബറിൽത്തന്നെ ആരംഭിക്കുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി യോഗത്തിൽ…

Read More

ടോൾപ്ലാസയിൽ യാത്രക്കാർ ആഗ്രഹിച്ചത് കളക്ടർ ചെയ്തു; ടോൾബൂത്ത് തുറന്ന്   വാഹനങ്ങൾ കടത്തിവിട്ട ടി.വി. അനുപമയെ പ്രശംസിച്ച് യാത്രക്കാരും

സ്വന്തം ലേഖകൻ പുതുക്കാട്: പാലിയേക്കര ടോൾപ്ലാസയിൽ യാത്രക്കാർ ആഗ്രഹിച്ചത് തൃശൂർ ജില്ലാ കളക്ടർ ചെയ്തു. പാലിയേക്കര ടോൾപ്ലാസയിലെ വാഹനക്കുരുക്കിൽ അകപ്പെട്ട ജില്ലാ കളക്ടർ ടി.വി. അനുപമ ടോൾബൂത്ത് തുറന്ന് വാഹനങ്ങൾ കടത്തിവിട്ട നടപടി പരക്കെ പ്രശംസിക്കപ്പെട്ടിരിക്കുകയാണ്. ടോൾപ്ലാസ ജീവനക്കാരേയും പോലീസിനേയും രൂക്ഷമായി ശാസിച്ച കളക്ടർ ടോൾബൂത്ത് തുറന്നുകൊടുക്കാൻ നിർദേശിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി 11.30നായിരുന്നു സംഭവം. തിരുവനന്തപുരത്തുനിന്ന് ജില്ലാ കളക്ടർമാരുടെ യോഗം കഴിഞ്ഞുവരികയായിരുന്നു കളക്ടർ. ഈ സമയം ടോൾപ്ലാസയ്ക്ക് ഇരുവശത്തും ഒന്നര കിലോമീറ്ററോളം വാഹനങ്ങളുടെ നിരയുണ്ടായിരുന്നു. ദേശീയപാതയിലെ വാഹനത്തിരക്കിൽ അകപ്പെട്ട കളക്ടർ 15 മിനിറ്റ് കാത്തുനിന്നശേഷമാണ് ടോൾബൂത്തിനു മുന്നിലെത്തിയത്. ടോൾപ്ലാസ സെൻററിനുള്ളിൽ കാർ നിർത്തിയ കളക്ടർ ജീവനക്കാരെ വിളിച്ചുവരുത്തി. ഇത്രയും വലിയ വാഹനത്തിരക്കുണ്ടായിട്ടും യാത്രക്കാരെ കാത്തുനിർത്തി വലയ്ക്കുന്നതിന്‍റെ കാരണമാരാഞ്ഞു. തുടർന്ന് ടോൾപ്ലാസയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരോട് ടോൾബൂത്ത് തുറന്നുകൊടുക്കാൻ നിർദേശിക്കുകയും ചെയ്തു. ദീർഘദൂരയാത്രക്കാർ ഏറെനേരം കാത്തുനിൽക്കുന്പോഴും പോലീസ് പ്രശ്നത്തിൽ ഇടപെടുന്നില്ല…

Read More

അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം;  ഈവർഷത്തെ പതിനഞ്ചാമത്തെ ശിശുമരണം; മൃതദേഹവുമായി പ്രതിഷേധിച്ച് ബന്ധുക്കൾ

അഗളി: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശുമരണം. നെല്ലിപ്പതി ഉൗരിലെ രങ്കമ്മ-പഴനി സ്വാമി ദന്പതികളുടെ ആണ്‍കുഞ്ഞാണ് മരിച്ചത്. ഇന്നലെ രാത്രി 11നാണ് സംഭവം. ഇതിനെ തുടർന്ന് നവജാതശിശുവിന്‍റെ മൃതദേഹവുമായി അച്ഛൻ ഇന്ന് രാവിലെ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിക്ക് മുന്പിലെത്തി പ്രതിഷേധിച്ചു. അഗളി പോലീസിലും പരാതി നൽകി. പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. ഇതോടെ ഈ വർഷം അട്ടപ്പാടിയിൽ മരിച്ച നവജാതശിശുക്കളുടെ മരണം 15 ആയി. ഗർഭകാലത്തിന്‍റെ തുടക്കംമുതൽ രങ്കമ്മയെ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലാണ് ചികിത്സ നൽകിവന്നിരുന്നത്. ഇവരുടെ പ്രസവതീയതി ഇക്കഴിഞ്ഞ 19ന് ആയിരുന്നു. എന്നാൽ ഗൈനക്കോളജിസ്റ്റ് ഡോക്ടർ അവധിയിലായതോടെ 21-ാം തീയതി പ്രസവവേദന കലശലായ ഇവരെ ആനക്കട്ടിയിലുള്ള ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സ്ത്രീയുടെ സ്ഥിതി ഗുരുതരമായതോടെ ആശുപത്രി അധികൃതർ ഓപ്പറേഷനിലൂടെ കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൂന്നുകിലോ തൂക്കമുണ്ടായിരുന്നു മരിച്ച നവജാത ശിശുവിന്. സംഭവത്തെ തുടർന്ന്…

Read More

എറണാകുളത്ത് പോലീസുകാരന്‍റെ കണ്ണിൽ “കറിയാക്രമണം’ നടത്തി രക്ഷപ്പെട്ട പ്രതി പിടിയിൽ

പാലക്കാട്: പോലീസുകാരന്‍റെ കണ്ണിൽ കറിയൊഴിച്ചശേഷം കസ്റ്റഡിയിൽനിന്നു രക്ഷപ്പെട്ട യുവാവ് പിടിയിൽ. പൊന്നാനി സ്വദേശി തഫ്സീർ ദർവേഷിനെ തൃത്താല പോലീസാണ് അറസ്റ്റ് ചെയ്തത്. എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ ഈ മാസം അഞ്ചിനു പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം. പുലർച്ചെ പ്രാഥമികാവശ്യം നിറവേറ്റണമെന്നു പറഞ്ഞ കൂട്ടുപ്രതി മുഹമ്മദ് അസ്ലമിനെ പുറത്തുകൊണ്ടുപോയി തിരികെ കൊണ്ടുവരുന്പോൾ തഫ്സീർ, ഡിസ്പോസബിൾ ഗ്ലാസിൽ കരുതിയിരുന്ന കറി പാറാവുകാരനായ പോലീസുകാരന്‍റെ കണ്ണിലേക്ക് ഒഴിക്കുകയും ഇരു പ്രതികളും ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയുമായിരുന്നു. കൂട്ടുപ്രതി മലപ്പുറം സ്വദേശി മുഹമ്മസ് അസ്ലം രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും മൽപ്പിടിത്തത്തിലൂടെ പോലീസ് കീഴടക്കി. സ്റ്റേഷനിലെ മറ്റ് പോലീസുകാർ ചേർന്ന് കീഴടക്കാൻ ശ്രമിച്ചെങ്കിലും തഫ്സീർ രക്ഷപ്പെട്ടു. എറണാകുളം ബ്രോഡ്വേയിലും മാർക്കറ്റ് പരിസരത്തും മോഷണം നടത്തിയ കേസുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതികളാണ് ഇവർ. രാത്രി നൽകിയ ഭക്ഷണത്തോടൊപ്പമുണ്ടായിരുന്ന കറി കളയാതെ സൂക്ഷിച്ചാണ് ഇവർ ആക്രമണം നടത്തിയത്.

Read More

ഇരുചക്രവാഹനത്തിൽ കടത്തിയ  കഞ്ചാവുമായി പത്തൊമ്പതുകാരനും സുഹൃത്തും പോലീസ് പിടിയിൽ

കൊല്ലങ്കോട്: തമിഴ്നാട്ടിൽനിന്നും ഇരുചകവാഹനത്തിൽ ഒളിപ്പിച്ചു കടത്തിയ രണ്ടുകിലോ കഞ്ചാവുമായി കൊല്ലങ്കോട് എക്സൈസ് അധികൃതർ രണ്ടുപേരെ പിടികൂടി. തൃശൂർ വെളുത്തൂർ മിഥുൻ (24), കണ്ടശാംകടവ് ബിജു തന്പി (19) എന്നിവരെയാണ് കോവിലകംമൊക്കിൽ അറസ്റ്റുചെയ്തത്.ബൈക്കിൽ ഇരുവർക്കിമിടയിലായി സ്കൂൾ ബാഗിലാണ് കഞ്ചാവ് ഒളിപ്പിച്ചു വച്ചിരുന്നത്. ഇൻസ്പെക്ടർ കെ.എസ്.പ്രശോഭ്, അസിസ്റ്റന്‍റ് ഇൻസ്പെക്ടർ സുരേഷ് എന്നിവരുടെ നേത്യത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടികൂടിയത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തമിഴ്നാട്ടിൽനിന്ന് അതിർത്തിവഴി കഞ്ചാവുകടത്ത് വൻതോതിൽ വർധിച്ചിരിക്കുകയാണ്. ബസിലും മറ്റു വാഹനങ്ങളിലുമായാണ് കഞ്ചാവ് കടത്ത് കൂടുതൽ നടക്കുന്നത്.

Read More

മലമ്പുഴ ഡാം-ഉദ്യാന നവീകരണം ആരംഭിച്ചു ; ഡാമിന്‍റെ ചരിത്രവുമായി ഫോട്ടോ ഗ്യാലറിയും

പാലക്കാട്: സംസ്ഥാന ജലവിഭവ വകുപ്പ്, വിനോദ സഞ്ചാര വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിൽ മലന്പുഴഡാം പരിസരത്ത് നടപ്പാക്കുന്ന ഉദ്യാന നവീകരണ- വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഇന്നുവൈകുന്നേരം അഞ്ചിന് ജലവിഭവ മന്ത്രി കെ.കൃഷ്ണൻകുട്ടി നിർവഹിക്കും. പുതിയതായി ആരംഭിക്കുന്ന ഫോട്ടോഗാലറി, സെൽഫി പോയിന്‍റ്, നവീകരിച്ച പിക്നിക് ഹാൾ, റോഡ് നിർമാണം എന്നിവയുടെ ഉദ്ഘാടനവും വികസന നവീകരണ നയപ്രഖ്യാപനവും പരിപാടിയിൽ നടക്കും. മലന്പുഴ ഉദ്യാനത്തിൽ നടക്കുന്ന പരിപാടിയിൽ ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനും മലന്പുഴ എംഎൽഎയുമായ വി.എസ്.അച്യുതാനന്ദൻ അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ ഡി.ബാലമുരളി, ഡിടിപിസി സെക്രട്ടറി കെ.ജെ.അജേഷ്, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, ഡിടിപിസി ഡെപ്യൂട്ടി ഡയറക്ടർ എ.ആർ സന്തോഷ് ലാൽ, മലന്പുഴ ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ എസ്.എസ്. പത്മകുമാർ, രാഷ്ട്രീയപ്പാർടി പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. പാലക്കാട്: ഡാമിന് തറക്കല്ലിട്ടത് മുതൽ ഇതുവരെയുള്ള ചരിത്രം പറയുന്ന ചിത്രങ്ങൾ ഉൾക്കൊളളിച്ചാണ് മലന്പുഴ ഉദ്യാനത്തിൽ ഫോട്ടോഗ്യാലറി…

Read More

കാട്ടാനകളെ തിരിച്ചറിയാൻ വനവഴികളിൽ സോളാർ ലൈറ്റ്: പക്ഷേ കൃഷിയിടത്തിലിറങ്ങുമ്പോൾ എന്തുചെയ്യും…‍? വനംവകുപ്പിൽനിന്നും കൂടുതൽ പ്രതീക്ഷിക്കേണ്ട

വടക്കഞ്ചേരി: മലയോരമേഖലയായ കണിച്ചിപ്പരുത പ്രദേശത്ത് കാട്ടാന വഴിയിൽ നില്ക്കുന്നുണ്ടോയെന്ന് തിരിച്ചറിയാൻ പതിനെട്ട് സോളാർ ലൈറ്റുകൾ വനവഴികളിൽ സ്ഥാപിച്ചെന്ന് വനംവകുപ്പ് പറയുന്പോൾ കൃഷിയിടങ്ങളിൽ ആനക്കൂട്ടം ഇറങ്ങി വിള നശിപ്പിക്കുന്നതിനു കുറവുണ്ടാകുന്നില്ലെന്ന് കർഷകർ. പാലക്കുഴി റോഡിൽനിന്നും പാത്രകണ്ടം വഴിയിലും കൈതയ്ക്കൽ ഉറവയിലും ഒളകരയിലുമായാണ് സോളാർ ലൈറ്റുകൾ സ്ഥാപിച്ചിട്ടുള്ളത്. ലൈറ്റിന്‍റെ സഹായത്തോടെ വിജനമായ വഴിയിൽ ആന നില്ക്കുന്നതുകണ്ട് പേടിക്കാമെന്നല്ലാതെ ആനക്കൂട്ടങ്ങൾ നാട്ടിലിറങ്ങുന്നത് തടയാൻ മാസങ്ങളേറെ നീണ്ട നിവേദനങ്ങൾകൊണ്ടും പരാതികൊണ്ടും ഫലമുണ്ടായില്ലെന്നാണ് കർഷകർ പറയുന്നത്. കൃഷിസ്ഥലങ്ങൾ സംരക്ഷിക്കാൻ കർഷകർ തന്നെ മുൻകരുതലായി സോളാർവേലിയും ട്രഞ്ച് കുഴിക്കലും നടത്തണമെന്നാണ് വനംവകുപ്പ് പറയുന്നത്. വനംവകുപ്പ് എന്തെങ്കിലും ചെയ്യുമെന്ന് പ്രതീക്ഷിച്ചിരിക്കേണ്ടെന്ന സൂചനയാണ് വനംവകുപ്പിന്‍റെ ഉയർന്ന ഉദ്യോഗസ്ഥർ നല്കുന്നത്. ആനകൾ ഇടയ്ക്കിടെ തോട്ടങ്ങളിൽ ഇറങ്ങുന്നതിനെക്കുറിച്ച് പഠന വിധേയമാക്കേണ്ടതുണ്ടെന്നാണ് വനംവകുപ്പിന്‍റെ കണ്ടെത്തൽ. പഠനത്തിനായി കമ്മീഷനെ നിയോഗിച്ചു പഠനം നടത്തിവരുന്പോഴേയ്ക്കും വനത്തോടു ചേർന്ന പ്രദേശങ്ങളിലൊന്നും വിളകൾ ബാക്കിയുണ്ടാകില്ലെന്നാണ് കർഷകർ പറയുന്നത്.ഇപ്പോൾ നാട്ടിലിറങ്ങുന്ന…

Read More

ക്രിസ്തുമസ് -പുതുവത്സരാഘോഷം: എക്സൈസ് കണ്‍ട്രോൾ റൂം പ്രവർത്തനം തുടങ്ങി; ഊടുവഴികളിൽ പട്രോളിംഗ് യൂണിറ്റ്

പാലക്കാട്: ക്രിസ്തുമസ് പുതുവത്സരാഘോഷത്തോടനുബന്ധിച്ച് സ്പെഷ്യൽ എൻഫോഴ്സ്മെന്‍റ് ഡ്രൈവ് 2019 ജനുവരി അഞ്ചുവരെ അബ്കാരി എൻ.ഡി.പി.എസ് മേഖലയിലെ കുറ്റകൃത്യങ്ങൾ തടയുന്നതിന് തീവ്രയത്ന പരിപാടി നടത്തുന്നു. എക്സൈസ് വകുപ്പിന്‍റെ ജില്ലാതല താലൂക്ക് കണ്‍ട്രോൾ റൂമുകൾ 24 മണിക്കൂറാണ് പ്രവർത്തിക്കുന്നത്. മദ്യം, കഞ്ചാവ്, സ്പിരിറ്റ് എന്നിവയുടെ കടത്ത് തടയാൻ വാഹനപരിശോധന കർശനമാക്കുന്നതിന് നാഷണൽ ഹൈവേയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ടാസ്ക് ഫോഴ്സ് ചിറ്റൂർ താലൂക്കിലെ അതിർത്തി പ്രദേശങ്ങളിലെ ഉൗട് വഴികൾ കേന്ദ്രീകരിച്ച് ബോർഡർ പെട്രോളിംഗ് യൂണിറ്റ് , അട്ടപ്പാടി മേഖലയിലെ അബ്ക്കാരി കുറ്റകൃത്യങ്ങൾ തടയുന്നതിന് ഒരു സ്പെഷ്യൽ യൂണിറ്റ് എന്നിവ ജില്ലയിൽ പ്രവർത്തനം ആരംഭിച്ചു. അബ്കാരി കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പരാതികളും പൊതുജനങ്ങൾക്ക് കണ്‍ ട്രോൾ റൂം മുഖേന അറിയിക്കാമെന്ന് ജില്ല എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു. എക്സൈസ് ഡിവിഷൻ ഓഫീസ് പാലക്കാട്-0491-2505897, എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ-9447178061, അസി.എക്സൈസ് കമ്മീഷണർ , പാലക്കാട്-9496002869,0491-2526277…

Read More

ഹർത്താലുകൾക്കും സമരങ്ങൾക്കുമെതിരെ വ്യാപാര-വ്യവസായ സംഘടനകൾ

പാലക്കാട്: സംസ്ഥാനത്ത് അടിക്കടിയുണ്ടാകുന്ന ഹർത്താലുകൾമൂലം വ്യാപാര-വ്യവസായങ്ങൾ തകർച്ച നേരിടുന്ന സാഹചര്യത്തിൽ സാന്പത്തിക പ്രതിസന്ധി രൂക്ഷമാകുകയാണ്. ഇതിനു പുറമേ പ്രാദേശികമായും അല്ലാതെയും അടിക്കടി നടത്തുന്ന ഹർത്താലുകളും കേരളത്തിലെ വ്യാപാര, വ്യവസായ മേഖലകളെ ഇല്ലാതാക്കുന്നതിനെ ഉപകരിക്കുവെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര പറഞ്ഞു. കേരളത്തിൽ നടക്കുന്ന ഇത്തരം സമരരീതികൾ കാരണം നിരവധി വ്യാപാര-വ്യവസായ സ്ഥാപനങ്ങൾ പൂട്ടി മറ്റു തൊഴിൽമേഖലകൾ തേടിപ്പോകുന്നതിന് വ്യാപാരി-വ്യവസായികൾ നിർബന്ധിതരാകുന്നു. കേരളത്തിൽ പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിനു മുതൽ മുടക്കാൻ വരുന്ന വ്യവസായികൾ കേരളംവിട്ട് അന്യസംസ്ഥാനങ്ങളിലേക്ക് പോകുന്നതും സ്ഥിരംകാഴ്ചയാണ്. കേരളം വ്യവസായങ്ങൾക്ക് അനുകൂല സംസ്ഥാനമല്ലെന്ന പ്രതീതി വ്യവസായ പ്രമുഖരുടെ ഇടയിൽ നിലനില്ക്കുന്നു. കേരളത്തിൽ ഒരു വ്യപാര-വ്യവസായസ്ഥാപനം തുടങ്ങുന്പോൾ ഇതുമായി ബന്ധപ്പെട്ട് അനുബന്ധമേഖലകളിലുൾപ്പടെ നിരവധിപേർക്ക് ജോലി ലഭിക്കുന്നുണ്ടന്ന വസ്തുത മറക്കരുത്. സർക്കാർ ഖജനാവിലേക്കും കോടിക്കണക്കിന് രൂപയാണ് ഈ മേഖലകളിൽനിന്ന് ലഭിക്കുന്നത്. സർക്കാർ-പൊതുമേഖല സ്ഥാപനമായ…

Read More