പാലക്കാട്: ജില്ലയിലെ പ്രളയക്കെടുതിയിൽ നഷ്ടപ്പെട്ട സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുന്നതിന് താലൂക്ക് തലത്തിൽ ഒക്ടോബർ ഒന്ന് മുതൽ അദാലത്ത് നടക്കുമെന്ന് എ.ഡി.എം ടി.വിജയൻ അറിയിച്ചു. ആദ്യഘട്ടമായി പാലക്കാട് താലൂക്ക് പരിധിയിലുളളവർക്കായി ജില്ലാ പഞ്ചായത്ത് ഹാളിലാണ് അദാലത്ത്. രാവിലെ 10 മുതൽ വൈകുന്നേരം നാലുവരെ ഐ.ടി മിഷന്റെയും ജില്ലാ ഭരണക്കൂടത്തിന്റെ ആഭിമുഖ്യത്തിലാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. പ്രളയത്തിൽ നഷ്ടപ്പെട്ട ആധാർ കാർഡ്, എസ്എസ്എൽസി, റേഷൻകാർഡ്, വാഹന രജിസ്ട്രേഷൻ രേഖ, ഡ്രൈവിങ് ലൈസൻസ്, രജിസ്ട്രേഷൻ സംബന്ധിച്ച രേഖകൾ, ചിയാക്ക് ആരോഗ്യ ഇൻഷുറൻസ്, ജനനമരണവിവാഹ രേഖകൾ, ഇഡിസ്ട്രിക്റ്റ് സംവിധാനത്തിലൂടെ ലഭിക്കുന്ന രേഖകൾ തുടങ്ങിയവയുടെ പകർപ്പുകളാണ് അദാലത്തിൽ സൗജന്യമായി ലഭിക്കുക. ഇവയിൽ ആധാർ, ജനനമരണവിവാഹ രേഖകൾ എന്നിവ ഡിജിറ്റലൈസ് സിഗ്നേച്ചറോടു കൂടി ലഭിക്കുന്നതിനാൽ വീണ്ടും അസ്സൽ രേഖ എടുക്കേണ്ടതിന്റെ ആവശ്യമില്ല. മറ്റു സർട്ടിഫിക്കറ്റുകൾ അതാത് വകുപ്പുകളിലെ ഓഫീസർമാർ പരിശോധിച്ച് അദാലത്തിൽ തന്നെ ഒപ്പിട്ട് നൽകുകയും ചെയ്യും. സംസ്ഥാന…
Read MoreCategory: Palakkad
തായമ്പകയിൽ പുതിയ പരീക്ഷണവുമായി ശുകപുരം ദിലീപ്; ആകാംക്ഷയോടെ വാദ്യകലാലോകം
സി. അനിൽകുമാർ പാലക്കാട്: തായന്പകയിൽ താളലയം തീർത്ത് പുരുഷാരത്തെ മുഴുവൻ ആസ്വാദനത്തിന്റെ പരകോടിയിലെത്തിക്കുന്ന വാദ്യകലാകാരൻ ഡോ. ശുകപുരം ദിലീപ് തായന്പകയിൽ പുതിയ പരീക്ഷണം തീർക്കുന്നു. ചതുരമിശ്ര പതികാലം എന്ന പുതിയ തായന്പകയുടെ കന്നിയരങ്ങിനു 30ന് പാലക്കാട് ജില്ലയിലെ ചെർപ്പുളശേരി പുത്തനാൽക്കൽ ക്ഷേത്രം വേദിയാകും. തായന്പകയിൽ 101 മണിക്കൂർ പിന്നിട്ട് ലിംക ബുക്ക് ഓഫ് റിക്കാർഡ്സിൽ ഇടംനേടിയ ശുകപുരം ദിലീപിന്റെ പുതിയ പരീക്ഷണത്തിനും വാദ്യകലാലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. വാദ്യകലയിൽ ഇതിനകം വിജയകരമായി നിർവഹിച്ച പരീക്ഷണങ്ങൾതന്നെയാണ് പുതിയ സംരംഭത്തിനും പ്രചോദനം. ചെന്പടയിൽ വികസിക്കുന്ന പതികാലമാണ് തായന്പകയുടെ പരന്പരാഗത രൂപഘടന. ഇതിലെ പതികാലത്തെ മിശ്രതാളത്തിൽ വിന്യസിക്കുകയാണ് പുതിയ ശൈലിയിൽ (ചതുരമിശ്ര പതികാലം) ഈ കലാകരൻ ചെയ്യുന്നത്. അതേസമയം തായന്പകയിലെ ശൈലീബദ്ധതകൾ വേറിട്ടുപോകാതെ പരിരക്ഷിക്കുകയും ചെയ്യുന്നു. പതിവുശൈലിയുള്ള കൂറുകൾക്കു പകരം കുണ്ടനാച്ചി എന്ന കേരളീയ താളത്തിലാണ് അദ്ദേഹം ഇതു ചിട്ടപ്പെടുത്തിയിരിക്കുന്നത്. വലിയ പതികാലം,…
Read Moreപന്തലാംപാടം-പനംകുറ്റി-വാൽക്കുളന്പ്-കോരഞ്ചിറ ഭാഗങ്ങളിൽ കാട്ടാനക്കൂട്ടം റോഡിലേക്ക് ഇറങ്ങുന്നു; പരിസരവാസികൾ ഭീതിയിൽ
വടക്കഞ്ചേരി: പന്തലാംപാടം-പനംകുറ്റി-വാൽക്കുളന്പ്-കോരഞ്ചിറ മലയോരപാതയിൽ രാപകൽവ്യത്യാസമില്ലാതെ കാട്ടാനക്കൂട്ടം റോഡിലേക്ക് ഇറങ്ങുന്നതിനാൽ ഇതിലൂടെ യാത്ര ഭീതിജനകം, പോത്തുചാടി, പനംകുറ്റി, താമരപ്പള്ളി ഭാഗങ്ങളിലാണ് ആനയിറങ്ങി വാഹനങ്ങൾക്കുനേരെ തിരിയുന്നത്. കൂടാതെ വ്യാപക കൃഷിനാശവും ഉണ്ടാക്കുന്നു. രാജാജി, പ്രേമൻ, ബാബു, സുനിൽ, അനിൽ, നെല്ലിക്കൽ തങ്കൻ, ദ്വാരക എസ്റ്റേറ്റ്, സേവിയാർ ആൻഡ് കന്പനി എസ്റ്റേറ്റ് എന്നിവിടങ്ങളിലെല്ലാം ആനയിറങ്ങി വിളകൾ നശിപ്പിച്ചു.ബാബു, പ്രേമൻ എന്നിവരുടെ വീട്ടുവളപ്പിലും ആനയെത്തി. നെല്ലിക്കൽ തങ്കന്റെ ഫാമിനടുത്തെത്തിയും കാട്ടാനകൾ കൊലവിളി നടത്തുകയാണ്. രണ്ടുദിവസംമുന്പാണ് പിക്കപ്പ് വാനിനും ബൈക്കിനും നേരെ ആനയുടെ ആക്രമണമുണ്ടായത്. വാഹനം ഉപേക്ഷിച്ച് യാത്രക്കാർ ഓടിമാറിയതിനാൽ വൻദുരന്തം ഒഴിവാകുകയായിരുന്നു.പീച്ചി വന്യമൃഗ സംരക്ഷണകേന്ദ്രത്തോടു ചേർന്ന ഇവിടെ രണ്ടുകിലോമീറ്ററോളം ആളൊഴിഞ്ഞ കുന്നിന്റെ ഉയർന്ന മുകൾഭാഗമാണ്. രാത്രിസമയം ആനയുടെ ആക്രമമുണ്ടായാൽ നാട്ടുകാർ അറിയാൻ തന്നെ ഏറെ സമയമെടുക്കും. പോത്തുചാടിയിലുള്ള വനംവകുപ്പിന്റെ വാച്ചർ ഷെഡാണ് സമീപത്തുള്ളത്.പൈനാപ്പിൾ തോട്ടങ്ങളും വാഴത്തോട്ടങ്ങളും ആനയിറങ്ങി നശിപ്പിക്കുന്നുണ്ട്. ആനയെ പേടിച്ച് വാഴകൾ…
Read Moreആനപ്പാടിയിൽ നിർത്തിയിട്ടിരിക്കുന്ന ആംബുലൻസ് ആർക്കുവേണ്ടി..?
‘പറന്പിക്കുളം: ആദിവാസി ഊരുകളിൽ അസുഖം ബാധിക്കുന്നവരെ പറന്പിക്കുളം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിക്കാൻ ഉപയോഗിക്കുന്ന ആംബുലൻസ് ആനപ്പാടിയിൽനിന്നും പറന്പിക്കുളം ജംഗ്ഷനിലേക്ക് മാറ്റണമെന്നതാണ് ജനകീയാവശ്യമായിരിക്കുന്നത്. എ.കെ.ആന്റണി എംപിയാണ് ആദിവാസി കുടുംബങ്ങൾക്ക് ചികിത്സ ലഭ്യമാക്കാൻ ആശുപത്രിയിലെത്തിക്കാനായി പുതിയ ആംബുലൻസ് മൂന്നുവർഷം മുന്പ് നല്കിയത്. ഈവാഹനം ഇപ്പോൾ പറന്പിക്കുളത്തുനിന്നും പതിമൂന്നു കിലോമീറ്റർ അകലെയുള്ള ആനപ്പാടിയിലാണ് നിർത്തിയിട്ടിരിക്കുന്നത്. അടിയന്തര ചികിത്സക്കായി ആംബുലൻസിനെ വിളിച്ചാൽ പതിമൂന്നു കിലോമീറ്റർ സഞ്ചരിച്ച് പറന്പിക്കുളം എത്തിയ ശേഷമാണ് ചുങ്കംകോളനി, കുരിയാർകുറ്റി, അല്ലമുപ്പൻ കോളനി, കടവ് കോളനി, എർത്ത് ഡാം എന്നീ പ്രദേശങ്ങളിലേക്ക് പോകേണ്ടതായി വരുന്നത്. കോളനിയിൽ താമസക്കാർക്ക് ചികിത്സ ആവശ്യമുള്ളവരാണ് ആംബുലൻസ് ആവശ്യപ്പെടുന്നത.് എന്നാൽ ഇപ്പോൾ ആനപ്പടിയിൽനിന്നും എത്താൻ കൂടുതൽ സമയം വേണ്ടിവരുന്നു. മലന്പ്രദേശം എന്നതിനാൽ പാന്പുകടിയേല്ക്കുന്നവർക്ക് ഉടനേ ചികിത്സ നല്കാൻ കഴിയാത്ത സാഹചര്യവുമുണ്ട്. ആദിവാസി ഉൗരുകളുടെ ഏകദേശം മധ്യഭാഗത്തായാണ് പറന്പിക്കുളം ജംഗ്ഷനും ആശുപത്രിയുമുള്ളത്. ഓഗസ്റ്റിലുണ്ടായ മഴക്കെടുതി ക ളിൽ ദുരിതബാധിതർക്ക്…
Read Moreഭർത്താവ് മരിച്ച ദുഖം മാറും മുമ്പ് വീടും കത്തിയമർന്നു; എന്തുചെയ്യുമെന്ന് അറിയാതെ അമ്മയും മകനും
കൊല്ലങ്കോട്: ഗൃഹനാഥൻ ജീവനൊടുക്കിയ സംഭവത്തിനു പിന്നാലെ വീടും എരിഞ്ഞമർന്നത് വീട്ടുകാർക്കും നാട്ടുകാർക്കും നൊന്പരക്കടലായി. എലവഞ്ചേരി കുന്പളക്കോട് ലതികയുടെ ഭർത്താവ് മോഹനനാണ് ഇക്കഴിഞ്ഞദിവസം ജീവനൊടുക്കിയത്. ലതികയും പന്ത്രണ്ടുകാരനായ മകൻ മിഥുനും മോഹനന്റെ വേർപാട് ഉൾകൊള്ളാനാവാതെ വിഷമഘട്ടത്തിൽ നില്ക്കുന്പോഴാണ് ഇടിത്തീപോലെ വീടും കത്തിനശിച്ചത്. ഓലപ്പുരയിലുണ്ടായിരുന്ന ഗൃഹോപകരണങ്ങളും രേഖകളും പൂർണമായി കത്തിനശിച്ചു. സംഭവസമയത്തു ലതികയും മകനും മോഹനന്റെ സഹോദരന്റെ വീട്ടിലായിരുന്നതിനാൽ അനിഷ്ടസംഭവങ്ങളൊഴിവായി. ഭർത്താവും വീടും അടുത്തടുത്തദിവസങ്ങളിൽ ഇല്ലാതായ സംഭവം സ്ഥലവാസികളെയും കണ്ണീരിലാക്കിയിരിക്കുകയാണ്.
Read Moreപ്രളയശേഷം പടിക്കലെത്തിയ കഠിന വേനലിനെ ചെറുക്കാൻ ജനമൈത്രി പോലീസും; വൃത്തിഹീനമായി കിടന്ന കൊങ്ങകുളം ശുചീകരിക്കാൻ യുവാക്കളോടൊപ്പം കസബ പോലീസും പങ്കാളികളായി
എലപ്പുള്ളി: നോന്പിക്കോട് പാടശേഖരത്തിലെ അഞ്ച് ഏക്കർ വിസ്തൃതിയുള്ള കൊങ്ങകുളം പുതുശേരി കസബ പോലീസ് ജനമൈത്രി സുരക്ഷാപ്രോജക്ടിന്റെ ഭാഗമായി ശുചീകരിച്ചു. വർഷങ്ങളായി പായലും മാലിന്യങ്ങളും നിറഞ്ഞ് ചണ്ടികുളമായി കിടന്നിരുന്ന ഈ ജലസ്രോതസ് ജനമൈത്രി പോലീസ്, എലപ്പുള്ളി ഓയിസ്ക, കാരംകോട് നോന്പിക്കോട് പാടശേഖരസമിതി എന്നിവയുടെ നേതൃത്വത്തിൽ നടത്തിയ ശുചീകരണ പരിപാടിയിൽ എഴുപതു യുവാക്കളും അണിചേർന്നു. കൃഷിക്കാവശ്യമായ ജലസേചന സൗകര്യവും പുതിയ കുളിക്കടവുകളും നിർമിച്ചു. പ്രളയശേഷം പടിക്കലെത്തിയ കഠിന വേനലിനെ ചെറുക്കുവാനുള്ള മുന്നൊരുക്കമായാണ് കുളം നവീകരണം നടത്തിയത്. കസബ ജനമൈത്രി പോലീസ് ഓഫീസർ എ. രംഗനാഥൻ, കെ. രമേഷ് എന്നിവരുടെ നേതൃത്വത്തിൽ ഓയിസ്ക പ്രസിഡന്റ് ഡോ. എൻ.ശുദ്ധോദനൻ, വൈസ് പ്രസിഡന്റ് എ. വേലായുധൻ മാസ്റ്റർ, സെക്രട്ടറി വി. ചെന്താമര, പാടശേഖരസമിതി പ്രസിഡന്റ് കൃഷ്ണമൂർത്തി, രവി എലപ്പുള്ളി, ആർ.ജഗദീഷ്കുമാർ, എ. മീരാസാഹിബ്, ആർ. ശകുന്തള, സി. ചന്ദ്രിക, കെ.വി. ഗീത, കണ്ണദാസ്, രാധാകൃഷ്ണൻ,…
Read Moreപ്രളയാനന്തരം ഭാരതപ്പുഴയിൽ മണലിന്റെ മഹാഖനി; മണൽകടത്ത് വ്യാപകം; നടപടികളെടുത്തതായി കലക്ടർ
ഒറ്റപ്പാലം: പ്രളയാനന്തരം ഭാരതപ്പുഴയിൽ മണലിന്റെ മഹാഖനി. ഇതുമുതലെടുത്ത് ഭാരതപ്പുഴയിൽ മണൽകടത്ത് വ്യാപകമായി. ഭാരതപ്പുഴ ഇരുകരകളും കവിഞ്ഞൊഴുകി സംഹാരരുദ്രയായി പരന്നൊഴുകിയപ്പോൾ വെള്ളപ്പാച്ചിലിൽ കുത്തിയൊലിച്ചെത്തിയത് വെള്ളത്തോടൊപ്പം പഞ്ചസാര മണലിന്റെ വൻഖനി കൂടിയായിരുന്നു. തടയണകളെയും മറിച്ച് മീറ്ററുകളോളം മണൽ ഉയർന്ന് രൂപപ്പെട്ടതോടെ തടയണകളുടെ ചീർപ്പുകൾ അഴിച്ച് പുറന്തള്ളുകയല്ലാതെ അധികൃതർക്ക് ഒന്നും ചെയ്യാനുണ്ടായില്ല. ഇതോടൊപ്പം ഒഴുകിയെത്തിയ മണലിന്റെ വൻപ്രവാഹവും വരണ്ടുണങ്ങി കിടന്നിരുന്ന പുഴയുടെ മടിത്തൊട്ടിലിനെ സമൃദ്ധമാക്കി. ഓപ്പറേഷൻ നിളപദ്ധതിയുടെ ഭാഗമായി മണൽമാഫിയകൾക്കെതിരേ ശക്തമായ നടപടിയുമായി പോലീസും റവന്യൂ അധികൃതരും നീങ്ങുകയും മണലൂറ്റുന്നതും കടത്തുന്നതും മോഷണക്കുറ്റമായും കേസെടുക്കാൻ തുടങ്ങുകയും ചെയ്തതോടെയാണ് ഭാരതപുഴയടെ മണലൂറ്റ് പൂർണമായും നിലച്ചത്. എന്നാൽ പുതിയ സാഹചര്യത്തിൽ ഭാരതപുഴയുടെ വിവിധ കടവുകളിൽ മണൽകടത്ത് ശക്തമായി തുടങ്ങി. തലച്ചുമടായാണ് പുഴയിൽനിന്ന് മണൽകടത്തുന്നത്. ഗാർഹികാവശ്യങ്ങൾക്ക് ബക്കറ്റിലാക്കി സ്ത്രീകളും പുഴയിൽനിന്നും മണലെടുക്കുന്നു. ഈ സ്ഥിതി തുടർന്നാൽ പുഴയിലെ മണലെടുപ്പ് പഴയരീതിയിലെത്തും. മഹാപ്രളയം സമ്മാനിച്ച ദുരിതത്തിൽനിന്നും ആശ്വാസമായി…
Read Moreഅട്ടപ്പാടി ആദിവാസികോളനികളുടെ ശോച്യാവസ്ഥ പരിഹരിക്കണം; മിക്ക കോളനികളും രോഗങ്ങളുടെയും പകർച്ചവ്യാധികളുടെ പിടിയിൽ
മണ്ണാർക്കാട്: അട്ടപ്പാടിയിൽ ആദിവാസികോളനികളുടെ ശോച്യാവസ്ഥ പരിഹരിക്കാൻ നടപടിയെടുക്കണമെന്ന ആവശ്യം ശക്തം. അടിസ്ഥാനസൗകര്യങ്ങളില്ലാത്ത മിക്ക കോളനികളും രോഗങ്ങളുടെയും പകർച്ചവ്യാധികളുടെ പിടിയിലാണ്. അട്ടപ്പാടിയിലെ വിവിധ ആദിവാസി കോളനികളിൽ പോഷകാഹാരക്കുറവു പരിഹരിക്കാൻ നടപടിയുമായി സർക്കാർ നീങ്ങുന്പോഴും പല കോളനികളും അവഗണനയിലാണ്. മലയർ, മുടുകർ, കാട്ടുനായ്ക്കർ വിഭാഗത്തിൽപെട്ട ആദിവാസികൾ താമസിക്കുന്ന 25 കോളനികളാണ് മണ്ണാർക്കാട്, തെങ്കര, കുമരംപുത്തൂർ, കോട്ടോപ്പാടം, അലനല്ലൂർ പഞ്ചായത്തുകളിലുള്ളത്. അഞ്ച് മലയർകോളനിയും മൂന്നു മുടുകർ കോളനിയും 15 കാട്ടുനായ്ക്കർ കോളനികളിലുമായി നിരവധി ആദിവാസി കുടുംബങ്ങളുമാണുള്ളത്. ഈ കോളനികളിൽ മിക്കതിലും ഗതാഗതം, വൈദ്യുതി, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ കുറവുണ്ടെന്നു മാത്രമല്ല വീടുകൾ ചോർന്നൊലിക്കുന്ന സ്ഥിതിയിലാണ്.ഭൂരിഭാഗം ആദിവാസി കോളനികളിലെയും വീടുകൾ നിർമാണം പാതിവഴിയിലാണെന്ന് മാത്രമല്ല പൂർത്തിയായവ പലതും തകരും ചെയ്യുന്നു. ആദിവാസി ക്ഷേമത്തിനായി സർക്കാർ നല്കുന്ന ഫണ്ടുകൾ ഇടനിലക്കാർ കൊണ്ടുപോകുന്നതായും പരാതിയുണ്ട്. കാട്ടിൽനിന്ന് പച്ചമരുന്ന്, തേൻ മുതലായവ ശേഖരിച്ചു വില്പനനടത്തി ഉപജീവനം…
Read Moreദുരിതബാധിത പ്രദേശങ്ങളിൽ മികച്ചരീതിയിൽ ദുരിതാശ്വാസ പ്രവർത്തനം നടത്തിയതിന് പ്രിയദർശിനി ക്ലബിന് നെഹ്റു യുവകേന്ദ്രയുടെ ഉപഹാരം
ആലത്തൂർ: പ്രകൃതിക്ഷോഭത്തെ തുടർന്ന് ദുരിതബാധിത പ്രദേശങ്ങളിൽ മികച്ചരീതിയിൽ ദുരിതാശ്വാസ പ്രവർത്തനം നടത്തിയതിന് കാവശേരി ചുണ്ടക്കാട് പ്രിയദർശിനി ക്ലബിന് നെഹ്റു യുവകേന്ദ്രയുടെ ഉപഹാരം. ദുരിതാശ്വാസപ്രവർത്തനങ്ങളുടെ ഭാഗമായി ക്ലബിന്റെ നേതൃത്വത്തിൽ ചെങ്ങന്നൂർ മാന്നാറിലെ പാവൂക്കര വൈദ്യൻ കോളനി, കൊരട്ടിക്കാട് കിഴക്ക്, മിനി കന്പനിക്കുസമീപം, പൊതൂർ, മാവേലിക്കര പ്രായിക്കര എന്നിവിടങ്ങളിൽ നേരിട്ടെത്തി അരി, വെള്ളം, വസ്ത്രം, ചെരുപ്പ്, ബ്ലീച്ചിംഗ് പൗഡർ, ഫിനോയിൽ, തേങ്ങ എന്നിവ വിതരണം ചെയ്തിരുന്നു. കൂടാതെ പുതിയങ്കം തെക്കുമുറി ലക്ഷംവീട് കോളനിയിൽ സന്നദ്ധ സംഘടനകളുടെ കൂട്ടായ്മയിൽ എട്ടു കുടുംബങ്ങൾക്ക് താത്കാലിക ഷെഡ് ഒരുക്കുന്നതിനും ക്ലബ് പ്രവർത്തിച്ചു. കാവശേരി വാഴയ്ക്കച്ചിറ, എടപ്പറന്പ്, ആലത്തൂർ മലമലമൊക്ക് എന്നിവിടങ്ങളിൽ വെള്ളം കയറിയപ്പോൾ പോലീസ്, അഗ്നിശമന സേന എന്നിവരോടൊപ്പം രക്ഷാപ്രവർത്തനത്തിനും ക്ലബ് അംഗങ്ങൾ നേതൃത്വം നല്കി. എം.ബി.രാജേഷ് എംപിയിൽനിന്ന് പ്രിയദർശിനി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സെക്രട്ടറി സുനു ചന്ദ്രൻ ഉപഹാരം ഏറ്റുവാങ്ങി. നെഹ്റു…
Read Moreഉപ്പുമണ്ണിലെ ഭൂമി വിള്ളൽ: വിദഗ്ധസംഘം 29ന് പരിശോധനയ്ക്കെത്തിയേക്കും
മംഗലംഡാം: ഡാമിനടുത്ത് ഉപ്പുമണ്ണിൽ കുന്നിൻചെരിവായ ഭൂമി പിളർന്ന് ഒന്നരമാസമായി ജനങ്ങൾ ഭീതിയുടെ മുൾമുനയിൽ നില്ക്കുന്പോൾ വിദഗ്ധസംഘം പരിശോധനയ്ക്ക് എത്താമെന്ന് അറിയിച്ചിട്ടുള്ളത് ഈമാസം 29ന് മാത്രം. തിരുവനന്തപുരത്തുള്ള നാഷണൽ സെന്റർ ഫോർ എർത്ത് സ്റ്റഡീസിൽ നിന്നുള്ള ശാസ്ത്രസംഘമാണ് 29ന് ഉപ്പുമണ്ണിൽ എത്തുമെന്നു പറഞ്ഞിട്ടുള്ളത്. തീയതി ഇനിയും നീണ്ടുപോകുമോ എന്ന ആശങ്കയും റവന്യു അധികൃതർക്കുണ്ട്. ഈമാസം പത്തിനുമുന്പ് സ്ഥലത്തെത്തി പരിശോധന നടത്താമെന്നായിരുന്നു മുന്പ് പറഞ്ഞിരുന്നത്. അതിനുമുന്പും പലതവണ തീയതികൾ മാറ്റിയിരുന്നു. സംഘം പരിശോധന നടത്തി റിപ്പോർട്ട് നല്കിയാൽ മാത്രമേ ഇതിലൂടെ നിരോധിച്ചിട്ടുള്ള ബസ് ഉൾപ്പെടെയുള്ള വാഹനഗതാഗതം പുനഃസ്ഥാപിക്കാനാകൂ. പേമാരിയുണ്ടായ കഴിഞ്ഞമാസം 17ന് രാവിലെയാണ് രണ്ടേക്കറോളം വരുന്ന കുന്നിൻചെരിവായ കൃഷിയിടത്തിൽ അർധവൃത്താകൃതിയിൽ വലിയ വിള്ളൽ കാണപ്പെട്ടത്. ഇതിനൊപ്പം സമീപത്തെ ജാനു വേലായുധന്റെ വീടിനു വിള്ളലുണ്ടായി തകർന്നു. ഇവരുടെ വീട്ടുമുറ്റത്തെ കിണറിലും മണ്ണിടിച്ചിലുണ്ടായി. റവന്യൂ, ജില്ലാ ജിയോളജി, പോലീസ് തുടങ്ങിയ വകുപ്പുമേധാവികൾ സ്ഥലത്തെത്തി…
Read More