ഷൊർണൂർ: നഗരസഭാ കൗണ്‍സിലർക്കെതിരേ പോലീസ് കേസെടുത്തു. നഗരസഭാ കൗണ്‍സിൽ യോഗത്തിൽ ഹാജരാകാതിരുന്ന ബിജെപി അംഗം എം.കെ.വിപിൻനാഥിന്റെ ഒപ്പ് വ്യാജമായി മിനിറ്റ്സിൽ രേഖപ്പെടുത്തിയതാണ് ബിജെപിയിലെ തന്നെ മറ്റൊരു കൗണ്‍സിലറായ സിനി മനോജിനെതിരേ കേസെടുക്കാൻ കാരണമായത്. നഗരസഭാ ചെയർപേഴ്സണ്‍ വി.വിമലയുടെ പരാതിയെ തുടർന്നാണ് ഷൊർണൂർ പോലീസ് ആൾമാറാട്ടം, വ്യാജരേഖ ചമയ്ക്കൽ, വഞ്ചന എന്നീ വകുപ്പുകൾ ചേർന്നാണ് സിനി മാനോജിനെതിരേ കേസെടുത്തത്. കൈയക്ഷര വിദഗ്ധന്റെ പരിശോധന കൂടി നടത്തിയിട്ടുണ്ട്. തനിക്കുവേണ്ടിയും കൗണ്‍സിൽ യോഗത്തിൽ ഹാജരാകാത്ത കൗണ്‍സിലർക്കുവേണ്ടി മിനിറ്റ്സിൽ ഒപ്പുവച്ചത് താനാണെന്ന് കൗണ്‍സിൽ യോഗത്തിൽ സിനി മനോജ് തുറന്നു സമ്മതിച്ചെങ്കിലും പിന്നീട് തിരുത്തി. സംഭവവുമായി ബന്ധപ്പെട്ട് നഗരസഭാ കൗണ്‍സിൽ ഉപസമിതി നിയോഗിച്ചിരുന്നു. ഇവരുടെ കൂടി തീരുമാനപ്രകാരമാണ് സിനിക്കെതിരേ നിയമനടപടി സ്വീകരിക്കാൻ തീരുമാനിച്ചത്.കഴിഞ്ഞദിവസം ചേർന്ന ഷൊർണൂർ നഗരസഭാ കൗണ്‍സിൽ യോഗത്തിലാണ് വിവാദമായ സംഭവമുണ്ടായത്. യോഗം തുടങ്ങിയ ഉടനേ സിപിഎമ്മിലെ എൻ.ജയപാലനാണ് ഹാജർ പുസ്തകം പരിശോധിക്കണമെന്ന്…
Read MoreCategory: Palakkad
ഉപ്പുമണ്ണിലെ വിള്ളൽ; ഒരാഴ്ചയ്ക്കുള്ളിൽ തിരുവനന്തപുരത്തുനിന്നുള്ള ശാസ്ത്രസംഘം എത്തുമെന്ന് റവന്യൂ അധികൃതർ
മംഗലംഡാം: ഡാമിനടുത്ത് ഉപ്പുമണ്ണിൽ ഭൂമി പിളർന്നുനില്ക്കുന്നത് സംബന്ധിച്ച് പരിശോധിക്കാൻ ഒരാഴ്ചയ്ക്കുള്ളിൽ തിരുവനന്തപുരത്തുനിന്നുള്ള ശാസ്ത്രസംഘം എത്തുമെന്ന് റവന്യൂ അധികൃതർ. നാഷണൽ സെന്റർ ഫോർ എർത്ത് സ്റ്റഡീസിൽനിന്നുള്ള പ്രത്യേക ടീമാണ് എത്തുക. ദുരന്തസാധ്യത, ഭൂമി പിളർന്നതിനെ തുടർന്ന് പ്രദേശത്തെ ഭൂഘടനയിലുണ്ടാകുന്ന ആഘാതം, സുരക്ഷാനടപടി തുടങ്ങിയ കാര്യങ്ങൾ സംഘം പരിശോധിക്കും. ശാസ്ത്രസംഘത്തെ എത്രയുംവേഗം സ്ഥലത്തെത്തിക്കുന്നതിന് ന്യൂഡൽഹിയിലുള്ള സെന്ററിന്റെ കേന്ദ്ര ആസ്ഥാനത്തും സമ്മർദം ചെലുത്തുമെന്ന് പി.കെ.ബിജു എംപി പറഞ്ഞിട്ടുണ്ടെന്ന് റവന്യൂ അധികൃതർ പറഞ്ഞു. എംപി കഴിഞ്ഞദിവസം സ്ഥലം സന്ദർശിച്ചിരുന്നു. ഭൂമി പിളർന്നുനില്ക്കുന്ന കുന്നിൻചെരിവിനു താഴെയുള്ള വീട്ടുകാരെയെല്ലാം മാറ്റിപാർപ്പിച്ചിരിക്കുകയാണ്. പേമാരിയുണ്ടായ 17-നാണ് രണ്ടേക്കർ കൃഷിയിടത്തിൽ റ ഷേപ്പിൽ ഭൂമിപിളർന്നത്. ഇപ്പോഴും ഇടവിട്ട് മഴ പെയ്യുന്ന സ്ഥിതിയുള്ളതിനാൽ ദുരന്തഭീതിയിലാണ് പ്രദേശത്തെ ജനങ്ങൾ. ഇതുവഴിയുള്ള വാഹനഗതാഗതവും നിരോധിച്ചിരിക്കുകയാണ്. വിണ്ടുനില്ക്കുന്ന ഭൂമിക്കടിയിൽനിന്നും രൂപംകൊണ്ട ഉറവ ഇപ്പോഴുമുണ്ട്. രണ്ടടിയോളംവരെ അകലത്തിലാണ് പലഭാഗത്തും ഭൂമി പിളർന്നുനില്ക്കുന്നത്. ഇതിലേറെ താഴ്ചയും വിള്ളലുകൾക്കുണ്ട്.
Read Moreബൈക്കിന്റെ അടവുതെറ്റിയതിന് മർദനം; സ്വകാര്യ ഫിനാൻസ് സ്ഥാപനത്തിന്റെ ക്വട്ടേഷൻ സംഘാംഗം അറസ്റ്റിൽ
പാലക്കാട്: ബൈക്കിന്റെ അടവു തെറ്റിയതിന് വീട്ടിൽക്കയറി ദന്പതികളെ മർദ്ദിച്ച് കവർച്ച നടത്തിയ സംഭവത്തിൽ ഒളിവിലായിരുന്ന ക്വട്ടേഷൻ സംഘാംഗം അറസ്റ്റിൽ. കൊടുന്തിരപ്പുള്ളി, നെടുന്പറന്പ് വീട്ടിൽ സിജിൽ(28) നെയാണ് ഇന്നലെ കൊടുന്തിരപ്പുള്ളിയിൽ വെച്ച് നോർത്ത് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് കേസ്സിന് ആസ്പദമായ സംഭവം നടന്നത്. സ്വകാര്യ ഫിനാൻസ് സ്ഥാപനത്തിൽ നിന്നും അടവിന് ബൈക്ക് വാങ്ങിയ കൊടുന്തിരപ്പുള്ളി, അന്പലപ്പറന്പ് സ്വദേശിയായ പരാതിക്കാരൻ തിരിച്ചടവ് തെറ്റിച്ചതിലാണ് സ്ഥാപനത്തിലെ ജീവനക്കാർ ഉൾപ്പെടെ മൂവർ സംഘം ഇയാളുടെ വീട്ടിലെത്തി പരാതിക്കാരനെയും വീട്ടുകാരേയും മർദിച്ചത്. ടൗണ്‍ നോർത്ത് , സൗത്ത് പോലീസ് സ്റ്റേഷനുകളിലായി കൊലപാതകശ്രമം ഉൾപ്പെടെ അഞ്ചോളം ക്രിമിനൽ കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ട്.
Read Moreദുരിതാശ്വാസ ക്യാന്പിൽ കഴിഞ്ഞിരുന്നവർക്കു ധനസഹായം സംബന്ധിച്ച് വ്യക്തത വേണം
വടക്കഞ്ചേരി: പ്രളയത്തെ തുടർന്ന് ദുരിതാശ്വാസ ക്യാന്പുകളിൽ കഴിഞ്ഞിരുന്നവർക്കുള്ള ധനസഹായം സംബന്ധിച്ച് വ്യക്തത വേണമെന്ന ആവശ്യമുയരുന്നു. ക്യാന്പുകളിൽ രണ്ടുദിവസമെങ്കിലും താമസിച്ചിരുന്നവർക്ക് 10,000 രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നെങ്കിലും വില്ലേജുകളിൽ അപേക്ഷ നല്കാനെത്തുന്പോൾ ഇതിനു വ്യക്തമായ മറുപടി റവന്യൂ അധികൃതർ നല്‍കുന്നില്ലെന്നാണ് ആക്ഷേപം. ആയിരംരൂപ മുതൽ നല്കി അവഗണിക്കാനുള്ള നീക്കമുണ്ടെന്നാണ് താമസയോഗ്യമല്ലാത്ത വീടുകളിൽനിന്നും ക്യാന്പിൽ താമസിച്ചിരുന്നവർ പറയുന്നത്. ധനസഹായത്തിനായി നൂറുകണക്കിനു അപേക്ഷകളാണ് പ്രളയബാധിത മേഖലകളിലെ വില്ലേജ് ഓഫീസുകളിൽ കഴിഞ്ഞദിവസംമുതൽ എത്തുന്നത്. ഇതിൽ അനർഹരായവരും കയറിക്കൂടുന്നതായി പറയുന്നു. യോഗ്യരായവരെ കണ്ടെത്തുന്നത് രാഷ്ട്രീയപാർട്ടികളാകുമോയെന്ന ആശങ്കയും ജനങ്ങൾക്കുണ്ട്. ഇങ്ങനെയായാൽ സ്വന്തംപാർട്ടിക്കാരെ തിരുകികയറ്റാനാകും നേതാക്കൾ ശ്രമിക്കുക. സർക്കാർ കൊടുക്കാമെന്നു പറഞ്ഞ തുക എന്നുവിതരണം ചെയ്യുമെന്നതിനെക്കുറിച്ചും വ്യക്തതയില്ല. ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലുമുണ്ടായി കഷ്ടപ്പെട്ടതിനേക്കാൾ വലിയ ദുരിതങ്ങളാണ് ഇനി വരാനിരിക്കുന്നതെന്ന കാഴ്ചപ്പാടിലാണ് ദുരിതബാധിതരെല്ലാം. ഉരുൾപൊട്ടലിലും പ്രളയത്തിലും വീടുനഷ്ടപ്പെട്ടവർക്കുള്ള ധനസഹായങ്ങളിലും ആനുകൂല്യങ്ങളിലും അവ്യക്തത തുടരുകയാണ്. ദുരിതാശ്വാസ ക്യാന്പുകളെല്ലാം അവസാനിപ്പിച്ചതുമൂലം വീടുകളിലേക്ക് മടങ്ങിയവർ…
Read Moreതകർന്ന പുളിയന്തോണി നിലതിപ്പാലം റോഡ് താത്കാലികമായി പുനർനിർമിച്ചു ഗതാഗതം തുടങ്ങി
മുതലമട: മീങ്കരയിൽനിന്നു വെള്ളംവിട്ടതിനെ തുടർന്നു തകർന്ന പുളിയന്തോണി പുഴപ്പാലം റോഡ് മെറ്റലും മണ്ണുമിട്ട് താത്കാലികമായി ഗതാഗതം പുനഃസ്ഥാപിച്ചു. പുളിയന്തോണി നിലന്പതിപ്പാലത്തിന്റെ പടിഞ്ഞാറുഭാഗത്ത് പത്തുമീറ്ററോളം നീളത്തിലാണ് റോഡ് ഒഴുകിപോയത്. ഗതാഗതം നിലച്ചതോടെ കാന്പ്രത്തുചള്ള ടൗണിൽനിന്നും പള്ളം, മാന്പള്ളം, തിരിഞ്ഞുകൊളുന്പ്, നാഗർപാടം, മല്ലൻകുളന്പ് ഭാഗത്തേക്ക് സഞ്ചരിച്ചിരുന്ന പത്തോളം ബസുകൾ സർവീസ് നിർത്തിവച്ചിരുന്നു.ബസ് ഗതാഗതം പുനഃസ്ഥാപിച്ചതിനാൽ ഇന്നലെ മുതലമട സ്കൂളിലേക്കു വിദ്യാർഥികൾക്ക് പോയി തിരിച്ചുവരാനും സൗകര്യമായി. മഴ പൂർണമായും നിലച്ചാൽ മാത്രമേ തകർന്ന റോഡ് സുരക്ഷിതമായി പുനർനിർമിക്കാനാകൂ.പുളിയന്തോണി നിലന്പതിപ്പാലത്തിൽ ഗതാഗതം തടസപ്പെട്ടാൽ ഗോവിന്ദാപുരം, നീളിപ്പാറ. ചെമ്മണാംപതി, മീങ്കര, പാപ്പൻചള്ള, ചുള്ളിയാർമേട് ഉൾപ്പെടെയുള്ളവർക്ക് താലൂക്ക് ആസ്ഥാനമായ ചിറ്റൂരിലെത്താൻ ഇരുപതു കിലോമീറ്റർ അധികദൂരം സഞ്ചരിക്കണം. ഇതിനായി യാത്രാനിരക്കും കൂടുതൽ നല്‍കേണ്ടിവരും.മുതലമട പഞ്ചായത്ത് പ്രദേശങ്ങളിൽ നെൽകൃഷിയേയും മാവിനെയും ആശ്രയിച്ചു കഴിയുന്ന നിർധന കുടുംബങ്ങളാണ് കൂടുതലായും താമസിക്കുന്നത്.അസുഖം കൂടുതലായവരെ മുതലമട പ്രാഥമികാരോഗ്യകേന്ദ്രത്തിൽനിന്നും താലൂക്ക് ആശുപത്രിയിലെത്തിക്കുന്നതു പുളിയന്തോണി നിലന്പതിപാലം…
Read Moreമുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ജില്ലയിൽ നിന്നും ലഭിച്ചത് ആറുകോടി 60 ലക്ഷം
പാലക്കാട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പാലക്കാട് ജില്ലാ കളക്ടറേറ്റ് വഴി 27 വരെ ലഭിച്ചത് ആറുകോടി 60 ലക്ഷമാണ്. ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷവും അതിന് മുകളിലും സംഭാവന ചെയ്ത വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പട്ടിക ജോയിന്റ് രജിസ്ട്രാർ ഓഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് -2,67,82,502പി.എൻ.സി മേനോൻ, ശോഭാ റെസിഡൻസി -ഒരു കോടി, ജില്ലയിലെ വിവിധ സഹകരണ സംഘങ്ങൾ-52,28,979 രൂപ, തിരുപ്പൂർ ബ്രോയിലർ കോഡിനേഷൻ കമ്മിറ്റി-25 ലക്ഷം,കോയന്പത്തൂർ ഇന്റർകണക്ട് സൊല്യൂഷൻ പ്രൈവറ്റ് ലിമിറ്റഡ് -10 ലക്ഷം,ഐ.സി.ഐ.സി.ഐ ബാങ്ക് -10 ലക്ഷം,ജില്ലാ കോ-ഓപറേറ്റീവ് സൊസൈറ്റി ബാങ്ക് -9,74,715, തച്ചന്പാറ പ്രതീക്ഷ ഫൗണ്ടേഷൻ ചാരിറ്റബ്ൾ ട്രസ്റ്റ്- അഞ്ചു ലക്ഷം,ഐ.ടി.ഐ കഞ്ചിക്കോട് -അഞ്ച് ലക്ഷം,പാലക്കാട് ജില്ലാ പഞ്ചായത്ത് -അഞ്ച് ലക്ഷം ,പാലക്കാട് സ്മോൾ ഹൈഡ്രോ കന്പനി -അഞ്ച് ലക്ഷം ,വണ്ടിത്താവളം തപോവരിഷ്ടാശ്രമം ട്രസ്റ്റ് -അഞ്ചുലക്ഷം, ജില്ലാ ബാർ അസോസിയേഷൻ -4,79,760, കഞ്ചിക്കോട് എം.കെ. സ്റ്റീൽസ് -മൂന്നര…
Read Moreകനത്തമഴയും മണ്ണിടിച്ചിലും മൂലം ചുരംവഴിയുള്ള ഗതാഗതം പൂർണ്ണമായില്ല; വേണം, അട്ടപ്പാടിയിലേക്കു ബദൽറോഡ്
മണ്ണാർക്കാട്: മലയോര കുടിയേറ്റകർഷകരും ആദിവാസികളും തിങ്ങിപ്പാർക്കുന്ന അട്ടപ്പാടിയിലേക്ക് അടിയന്തരമായി ബദൽ റോഡ് നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിലെ ചിറക്കൽപ്പടിയിൽ നിന്നും കാഞ്ഞിരം, പൂഞ്ചോല, കുറുക്കൻകുണ്ട് വഴിയാണ് നിർദ്ദിഷ്ട ബൈപ്പാസിന്റെ ഘടന. കനത്തമഴയും മണ്ണിടിച്ചിലും മൂലം ചുരംവഴിയുള്ള ഗതാഗതം സുഖകരമായിട്ടില്ല. 13 സ്ഥലങ്ങളിലാണ് മണ്ണിടിഞ്ഞും മരംവീണും ചുരം റോഡിലെ ഗതാഗതം തടസപ്പെട്ടത്. ഭാഗികമായി മാത്രമാണ് ചുരം റോഡിലൂടെ വാഹനങ്ങൾ കടന്നുപോകുന്നത്. മഴമാറിയെങ്കിലും ചുരം റോഡിൽ മണ്ണിടിച്ചിലിനുള്ള സാധ്യതകൾ ഏറെയാണ്. അധികൃതർ ഇത് മനസിലാക്കുന്നില്ല. ഓണം അവധി കഴിഞ്ഞ് വിദ്യാലയങ്ങൾ ഇന്നുമുതൽ തുറക്കുകകൂടി ചെയ്യുന്നതോടെ അട്ടപ്പാടിയിലേക്കുള്ള യാത്രാക്ലേശം വർധിക്കും. രണ്ടുതവണയായി ആഴ്ചകളോളം ഗതാഗതതടസം ഉണ്ടായിട്ടും അധികൃതർ യുക്തമായ നിലപാട് എടുക്കാൻ തയ്യാറാകുന്നില്ലെന്നാണ് പരാതി. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളാണ് അട്ടപ്പാടിയിലേക്ക് മണ്ണാർക്കാട് വഴി പോകുന്നത്. എന്നാൽ റോഡിന്റെ തകർച്ചയോടെ ഇവരെല്ലാം ദുരിതം അനുഭവിക്കുകയാണ്. ബദൽറോഡിന്റെ സർവേ നടപടികൾക്ക് പോലും തീരുമാനമായിട്ടില്ല.…
Read Moreചിറ്റൂർ കോളേജ് എൻഎസ്എസ് വോളണ്ടിയർമാർ ഇതുവരെ ശുചീകരിച്ചത് നൂറോളം വീടുകൾ
പാലക്കാട്: പ്രളയം ബാധിച്ച് ഇത്ര ദിവസമായിട്ടും ശുചീകരണം നടക്കാതെ കിടന്നിരുന്ന അകത്തേതറ പഞ്ചായത്തിലെ ആണ്ടിമഠം ആംഗൻവാടി ചിറ്റൂർ കോളേജ് എൻ. എസ്. എസ്. യൂണിറ്റുകൾ ശുചീകരിച്ചു.വെള്ളം കേറി ഒരടിയോളം ചെളി അടിഞ്ഞു കിടന്നിരുന്ന നിലയിലായിരുന്നു കെട്ടിടം. വില്ലേജ് ഓഫീസറും ആംഗൻവാടി അധികൃതരും അറിയിച്ചതിനെ തുടർന്നാണ് എൻ. എസ്. എസ്. പ്രോഗ്രാം ഓഫീസർമാരുടെ നേതൃത്വത്തിൽ വോളണ്ടിയർമാർ എത്തിയത്. രാവിലെ മുതൽ വൈകുന്നേരം വരെയുള്ള ശ്രമദാനത്തിലൂടെയാണ് വോളണ്ടിയമാർക്ക് കെട്ടിടം വീണ്ടെടുക്കാനായത്. ചെളിപിടിച്ചിരുന്ന അറുപതോളം ചെയറുകളും, മേശ, ബഞ്ചുകൾ, അലമാരകൾ, പാത്രങ്ങൾ തുടങ്ങിയവ പൂർണമായും ഉപയോഗപ്രദമാക്കി. എൻ. എസ്. എസ്. ജില്ലാ കോ-ഓർഡിനേറ്റർ കെ. പ്രദീഷ്, പ്രോഗ്രാം ഓഫീസർ സി. ജയന്തി എന്നിവർ നേതൃത്വം നൽകി. പാലക്കാട്ടെ പ്രളയം ബാധിച്ച വീടുകൾ ശുചീകരിച്ച് വീണ്ടെടുക്കുന്ന പ്രവർത്തികളിൽ സജീവമാണ് ചിറ്റൂർ കോളേജ് എൻ. എസ്.എസ്. യൂണിറ്റുകൾ. പാലക്കാട്ടെ ഏറ്റവുമധികം പ്രളയം ബാധിക്കപ്പെട്ട ചുണ്ണാന്പുതറ…
Read Moreപ്രളയത്തിന്റെ ബാക്കിപത്രമായി കുന്തിപ്പുഴയിൽ പ്രകൃതിയൊരുക്കിയ ബീച്ച് ; പ്രകൃതി നൽകിയ സമ്മാനം ഉപയോഗപ്പെടുത്താനൊരുങ്ങി നാട്ടുകാർ
മണ്ണാർക്കാട്: പ്രളയക്കെടുതിയിൽ നാടെങ്ങും വൻനാശനഷ്ടങ്ങൾ ഉണ്ടായപ്പോഴും കുന്തിപ്പുഴയിൽ പ്രകൃതിയൊരുക്കിയ ബീച്ച് മനോഹര കാഴ്ച്ചയായി. മുകളിൽ നീലാകാശം, താഴെ മണൽപരപ്പ്, കേരവൃക്ഷത്താൽ ചുറ്റപ്പെട്ട പ്രദേശം, നടുവിലൂടെ തെളിനീരുമേന്തി പോകുന്ന കുന്തിപ്പുഴ, മണ്ണാർക്കാട്ടുകാർക്കിന്ന് സ്വർഗ്ഗഭൂമിയാണ് തത്തേങ്ങലം. നാശംവിതച്ച പ്രളയം കുന്തിപ്പുഴയിൽ തത്തേങ്ങലത്ത് ബാക്കിയാക്കിയത് ഇതാണ്. മലവെള്ളപ്പാച്ചിലിൽ മാലിന്യങ്ങൾ ഒലിച്ചുപോയി, മണൽ ഒഴുകിയെത്തി, ഉരുളൻ കല്ലുകൾ ഒരുമിച്ചുകൂടി പുഴയുടെ വിസ്തീർണ്ണം വർദ്ധിച്ചു. ഇന്നൊരു ബീച്ചിന് സമമാണ് തത്തേങ്ങലത്ത് കുന്തിപ്പുഴ .നിരവധിയാളുകളാണ് ഇവിടേക്ക് പ്രകൃതിഭംഗി ആസ്വദിക്കുവാൻ എത്തുന്നത്. ഓണമാഘോഷിക്കുന്നതിനായി മലന്പുഴയിലേക്ക് പുറപ്പെട്ടവർ സ്ഥലം മാറ്റിപ്പിടിച്ചു. ഏറെയാളുകളും സോഷ്യൽ മീഡിയകളിലൂടെ കണ്ട ഫോട്ടോകളിലൂടെയും വീഡിയോകളിലൂടെയുമാണ് ഈ സ്ഥലത്തെകുറിച്ച് അറിയുന്നത്. മണൽപരപ്പിൽ യുവാക്കളുടെ ഫുട്ബോൾ കളി പുഴയിൽ കുട്ടികളുടെ നീരാട്ട്, യുവതികളും നവവധൂവരന്മാരുമുൾപ്പെടെ നിരവധി കുടുംബങ്ങളാണ് ഇവിടെയെത്തുന്നത്. ബീച്ചിനെ പല പേരിലും നാട്ടുകാർ വിളിക്കുന്നുണ്ട്. പ്രകൃതിചൂഷകരിൽ നിന്നും ഇനിയെങ്കിലും കുന്തിപ്പുഴയെ സംരക്ഷിക്കണമെന്നും പ്രദേശവാസികൾ പറയുന്നു. മദ്യപിക്കാനോ…
Read Moreഅഞ്ച് ജില്ലകളിൽ എലിപ്പനി മുന്നറിയിപ്പ്; ശുചീകരണത്തിലേർപ്പെടുന്നവർ പ്രതിരോധമരുന്ന് ഒഴിവാക്കരുതെന്നു നിർദേശം; സ്വയം ചികിത്സപാടില്ലെന്ന് ആരോഗ്യവകുപ്പ്
തിരുവനന്തപുരം: പ്രളയക്കെടുതി നേരിടുന്ന അഞ്ച് ജില്ലകളിൽ ആരോഗ്യവകുപ്പിന്റെ എലിപ്പനി മുന്നറിയിപ്പ്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകൾക്കാണു മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. പ്രതിരോധമരുന്നുകൾ കഴിക്കാൻ എല്ലാവരും തയാറാകണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. വെള്ളപ്പൊക്കം കാരണം ഈ രോഗാണുക്കൾ എല്ലാ വെള്ളക്കെട്ടുകളിലും എത്താനുള്ള സാധ്യതയുണ്ട്. ശുചീകരണ പ്രവർത്തനം ഉൾപ്പെടെ വെള്ളവുമായി സന്പർക്കത്തിൽ വരുന്ന ജോലികളിൽ ഏർപ്പെടുന്നവരുടെ ശരീരത്തിലെ നേർത്ത പോറലുകളിലും മുറിവുകളിലും കൂടി ഈ രോഗാണുക്കൾ ശരീരത്തിൽ പ്രവേശിക്കും. പനി ലക്ഷണം കണ്ടാൽ സ്വയം ചികിത്സ നടത്താതെ ആരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെടണമെന്നും ആരോഗ്യവകുപ്പ് നിർദേശിക്കുന്നു. പ്രളയത്തിനുശേഷം രക്ഷാപ്രവർത്തനത്തിലും ശുചീകരണപ്രവർത്തനങ്ങളിലും ഏർപ്പെടുന്നവർക്കു നേരത്തെ തന്നെ എലിപ്പനി മുന്നറിയിപ്പും പ്രതിരോധമരുന്നും നൽകിയിരുന്നു. പ്രളയബാധിത പ്രദേശങ്ങളിലെ വെള്ളക്കെട്ടുകളിൽ ശുചീകരണത്തിന് ഇറങ്ങുന്നവർ എലിപ്പനി തടയുന്നതിന് ഡോക്സിസൈക്ലിൻ ഗുളിക ഉപയോഗിക്കണമെന്ന് മെഡിക്കൽ ഓഫീസർമാർ നിർദേശിച്ചിട്ടുണ്ട്.
Read More