മംഗലംഡാം: ഭൂമി പിളർന്നുനില്ക്കുന്ന ഉപ്പുമണ്ണിലെ ജനങ്ങൾ ഭീതിയിൽ. ഏതുനിമിഷവും വൻദുരന്തം സംഭവിക്കാമെന്ന സ്ഥിതിയാണ് ഇവിടെ നിലനില്ക്കുന്നത്. ഭൂമി പിളർന്നുനില്ക്കുന്ന കുന്നിൻചെരിവിന്റെ താഴെയുള്ള 25 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചിട്ടുണ്ടെങ്കിലും ഇരുനില വീടുകളും നിറഞ്ഞുനില്ക്കുന്ന കാർഷികവിളകളും നശിക്കുമോയെന്ന ആശങ്കയിലാണ് പ്രദേശത്തുകാർ. ഇന്നലെ ഉച്ചയ്ക്ക് അരമണിക്കൂർ സമയം ഇടിവെട്ടി മഴപെയ്തപ്പോൾ ജനങ്ങളുടെ ആധികൂട്ടി. ആറുമണിക്കൂർ തുടർച്ചയായി മഴപെയ്താൽ പ്രദേശത്തേക്ക് വരാൻ പാടില്ലെന്നാണ് റവന്യൂവകുപ്പിന്റെ നിർദേശം. ഇന്നലെ അന്തരീക്ഷം മേഘാവൃതമായി ഇടയ്ക്ക് മഴയുമുണ്ടായി. ഭൂമി പിളർന്നുനില്ക്കുന്നതിന്റെ ആഘാതം എത്രത്തോളം ഗുരുതരമാണെന്ന് പരിശോധിക്കാൻ തിരുവനന്തപുരത്തുള്ള നാഷണൽ സെന്റർ ഫോർ എർത്ത് സ്റ്റഡീസിൽനിന്നുള്ള ശാസ്ത്രസംഘം എത്തേണ്ടതുണ്ട്. ആലത്തൂർ തഹസീൽദാരുടെ റിപ്പോർട്ടിൽ പാലക്കാട് കളക്ടർവഴി ഇവരുടെ സേവനം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇവർ അടുത്തമാസം പകുതിയോടെ മാത്രമേ എത്തൂവെന്നാണ് അറിയിച്ചിട്ടുള്ളത്. ഇത്രയും ദിവസത്തിനുള്ളിൽ മഴ ശക്തികൂടിയാൽ എന്തു സംഭവിക്കുമെന്ന പേടിയിലാണ് താമസക്കാർ. കുന്നിൻചെരിവിനു താഴെ ടാർ റോഡിലൂടെയുള്ള വാഹനഗതാഗതം നിരോധിച്ച് പോലീസ്…
Read MoreCategory: Palakkad
പ്ലാസ്റ്റിക് നിരോധിച്ച നെന്മാറയിൽ മാലിന്യക്കൂന്പാരങ്ങൾക്ക് മോചനമില്ല; റോഡിലൂടെ മൂക്കുപൊത്തി നടക്കേണ്ട അവസ്ഥയെന്ന് യാത്രക്കാർ
നെന്മാറ: നെന്മാറ ജംഗ്ഷഷനിൽ നെന്മാറ-അയിലൂർ റോഡിൽ റോഡുവക്കിലാണ് മാലിന്യം കുന്നുകൂട്ടി കിടക്കുന്നതായി പരാതി. പ്ലാസ്റ്റിക് സഞ്ചികളിലാക്കിയാണ് മാലിന്യം നിക്ഷേപിക്കുന്നത്. ഇതിൽ നിന്നുള്ള ദുർഗന്ധമൂലം സമീപത്തെ തട്ടുകടകളിലേയും വിദ്യാർത്ഥികൾക്കും മറ്റു യാത്രക്കാർക്കും ഏറെ ബുദ്ധിമുട്ടിക്കുന്നു. അവശിഷ്ടങ്ങൾ കൊത്തി സമീപത്തെ കിണറുകളിലും കുളങ്ങളിലും നിക്ഷേപിക്കുന്നതും ഇവിടെ പതിവാണത്രെ.പ്ലാസ്റ്റിക് കവറുകളും മറ്റും വില്പന നടത്തുന്നതും ഉപയോഗിക്കുന്നതിനും നെന്മാറ, അയിലൂർ പഞ്ചായത്തുകൾ മാസങ്ങൾക്കുമുന്പു നിരോധനം ഏർപ്പെടുത്തിയെങ്കിലും പ്രദേശത്തെ കടകളിൽ ഇത്തരം കവറുകൾ സുലഭമാണ്. ഇത്തരം പ്ലാസ്റ്റിക് കവറുകളാണ് ഈ മാലിന്യക്കൂന്പാരത്തിൽ കാണുന്നതും. പഞ്ചായത്ത് അധികൃതർ നെന്മാറ ടൗണിലും പരിസരങ്ങളിലുംനിന്ന് വാഹനത്തിലെത്തി മാലിന്യം സംഭരിക്കാറുണ്ടെങ്കിലും ടൗണിനോടു ചേർന്ന ഈ പ്രദേശങ്ങളിലെ മാലിന്യങ്ങൾ വൃത്തികേടായി റോഡിലേക്കും മറ്റും പരന്നുകിടക്കുന്നതും പതിവു കാഴ്ചയാണ്. രാത്രി സമയങ്ങളിൽ മാലിന്യങ്ങൾ തിന്നുന്നതിനായി എത്തിചേരുന്ന നായ്ക്കളും കുറുക്കൻമാരുടെയും ശല്യവും കൂടിവരുന്നതും വാഹനയാത്രക്കാരായ ഇരുചക്രവാഹനക്കാർക്കും ഏറെ ഭീഷണിയായി തീർന്നിരിക്കുന്നു. മാലിന്യം നീക്കംചെയ്ത് ഇവിടെ…
Read Moreമന്ത്രി എ.കെ. ബാലന്റെ സ്റ്റാഫ് ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും
പാലക്കാട്: മന്ത്രി എ.കെ. ബാലന്റെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ ഒരുമാസത്തെ ശന്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകും. മന്ത്രി നേരത്തെ ഒരുമാസത്തെ ശന്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയിരുന്നു. പാലക്കാട് ജില്ലയിലെ ദുരിതാശ്വാസ ക്യാന്പുകളിലേക്ക് വിതരണം ചെയ്യാൻ ആയിരം കിലോ അരിയും മന്ത്രി നൽകിയിരുന്നു.
Read Moreദുരിതാശ്വാസ നിധിയിലേക്ക് പെൻഷനിൽ നിന്നും പ്രതിമാസ വിഹിതം സംഭാവന നല്കി ചന്ദ്രകുമാർ
കല്ലടിക്കോട്: പ്രളയദുരിത ബാധിതരെ സഹായിക്കാനുള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കിതാ പെൻഷൻ തുകയിൽനിന്നും പ്രതിമാസ വിഹിതം സംഭാവന നല്കി ഒരാൾ. പുലാപ്പറ്റയിലെ മുൻ ട്രഷറി ഉദ്യോഗസ്ഥൻ ചന്ദ്രകുമാറാണ് സർക്കാരിന്റെ സഹായനിധിയിലേക്ക് ആകെയുണ്ടായിരുന്ന പെൻഷനിൽ നിന്നും നിശ്ചിത തുക ആജീവനാന്തം സംഭാവന ചെയ്യാൻ സന്നദ്ധമാണെന്ന് അറിയിച്ചിരിക്കുന്നത്. പുലാപ്പറ്റ കോണിക്കഴി വൈശാഖിലാണ് ഇദ്ദേഹവും ഭാര്യശോഭനയും മക്കളും താമസിക്കുന്നത്. കേരളത്തിന് വേണ്ടി പലവഴിക്കും സഹായം എത്തുന്നുണ്ട്. സഹായിക്കാൻ പണമായി മറ്റുമാർഗമില്ലാത്തതുകൊണ്ടാണ് പ്രതിമാസ പെൻഷനിൽനിന്നും ആയിരം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നതെന്ന് ഇദ്ദേഹം പറയു ന്നു. ഇത് എന്റെ മരണംവരെയോ അഥവാ സർക്കാരിന് ആവശ്യമില്ലെന്നു പറയുന്നതുവരെയോ തുടരും. ഇതിനായി പെൻഷൻ നൽകുന്ന അവസരത്തിൽ തന്നെ ട്രഷറി ഓഫീസർ പിടിച്ച് ഫണ്ടിൽ അടയ്ക്കുന്നതിന് സംവിധാനം ഏർപ്പെടുത്തി കിട്ടണം. ചന്ദ്രകുമാരൻമാഷ് അധികാരികൾക്ക് നല്കിയ അപേക്ഷയിലെ വാക്കുകളാണിത്. 32 വർഷം സർക്കാർ സർവീസിൽ ജോലിചെയ്ത്…
Read Moreദുരിതാശ്വാസ ക്യാന്പിലേക്കുള്ള ഭക്ഷ്യധാന്യം മോഷ്ടിച്ച ലോറി ഡ്രൈവർ അറസ്റ്റിൽ; മോഷണ സാധനങ്ങൾ ബന്ധു വീടുകളിൽനിന്നും പോലീസ് കണ്ടെടുത്തു
നെന്മാറ: നെല്ലിയാന്പതിയിലെ ദുരിതാശ്വാസ ക്യാന്പിലേക്കുള്ള ഭക്ഷ്യധാന്യങ്ങൾ മോഷ്ടിച്ച സംഭവത്തിൽ ലോറി ഡ്രൈവർ അറസ്റ്റിൽ. പോത്തുണ്ടി നെല്ലിച്ചോട് പൂക്കോട്ട് വീട്ടിൽ ദിനേഷിനെയാണ്(29) നെന്മാറ പോലീസ് അറസ്റ്റു ചെയ്തത്. ഉരുൾപൊട്ടി ഗതാഗതം മുടങ്ങിയ നെല്ലിയാന്പതിയിലേക്കുള്ള ഭക്ഷ്യധാന്യങ്ങളും, അവശ്യ സാധനങ്ങളും കടത്തുന്ന ലോറി ഡ്രൈവറാണ് പിടിയിലായത്. ബുധനാഴ്ച രാത്രി ഒൻപതുമണിക്കാണ് സംഭവം. നെല്ലിയാന്പതിയിലേക്കുള്ള ഭക്ഷ്യധാന്യങ്ങൾ സൂക്ഷിക്കുന്ന അകംപാടം സ്വകാര്യസ്കൂളിലെ സംഭരണ കേന്ദ്രത്തിൽ നിന്നും കൊണ്ടുപോയ ലോറിയിൽ നിന്നാണ് സാധനങ്ങൾ കാണാതായത്. 25 കിലോഗ്രാം തൂക്കം വരുന്ന 150 ബാഗുകളാണ് ലോറിയിലുണ്ടായിരുന്നു. റവന്യൂ ജീവനക്കാരുടെ സമ്മതമില്ലാതെ ലോറി പോയി തിരിച്ചുവന്നു. ഇതിൽ സംശയം തോന്നി ലോറി പരിശോധിച്ചപ്പോൾ 44 ബാഗുകളുടെ കുറവു കണ്ടെത്തിയതിനെ തുടർന്നാണ് പോലീസ് ഡ്രൈവറെ പിടികൂടിയത്. പരിശോധനയിൽ ചാത്തമംഗലം, കൊല്ലയൻകാട്, വിത്തനശ്ശേരി ഭാഗത്തുള്ള പ്രതിയുടെ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ചില വീടുകളിൽ ഭക്ഷധാന്യങ്ങൾ ഇറക്കിയതായി പോലീസ് കണ്ടെത്തി. ഭക്ഷ്യധാന്യങ്ങൾ റവന്യൂ വകുപ്പിന്…
Read Moreകടുക്കാംകുന്നം നിലമ്പതി പാലത്തിൽ കൈവരി, റിഫ്ളക്ടർ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു
മലന്പുഴ: മഴക്കാലകെടുതിക്കുശേഷം മുക്കൈപുഴ പുഴയ്ക്കു മുകളിലൂടെകടുക്കാംകുന്നം നിലന്പതിപാലം വഴി യാത്ര അപകടഭീഷണിയിൽ. ഇരുവശവും കൈവരികളില്ലാത്തതും റിഫ്ളക്ടറുകൾ ഇല്ലാത്തതും അപകട സാധ്യത വർധിപ്പിക്കുകയാണ്. റോഡിന്റെ കിഴക്കുവശം പുഴയിലേക്കും പടിഞ്ഞാറുഭാഗം കൂറ്റൻ ശുദ്ധജല പൈപ്പിനും റോഡിനുമിടയിൽ രണ്ടടിയോളം വീതിയുള്ള വിടവിലേക്കുമാണ് അപകടമുണ്ടായാൽ വാഹനങ്ങൾ വീഴുക. രാത്രികാലത്ത് എതിരേ വരുന്ന വാഹനങ്ങളുടെ വെളിച്ചം കണ്ണിൽ തട്ടിയാൽ റോഡിന്റെ വശങ്ങളോ റോഡരികിലൂടെ പോകുന്നവരെയോ കാണാനാകില്ല. ഈ സാഹചര്യത്തിൽ റോഡിന്റെ ഇരുഭാഗത്തും കൈവരിയും തെരുവുവിളക്കുകളും സ്ഥാിക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടു. പ്രദേശവാസികൾക്ക് റോഡ് പരിചിതമാണെങ്കിലും മലന്പുഴയിലേക്കു വരുന്ന വിനോദസഞ്ചാരികൾ അപകടത്തിൽപെടാൻ സാധ്യതയേറെയാണ്.
Read Moreനന്ദകുമാറിന് അസീസി സ്നേഹഭവനിൽ അഭയമായി; വീട്ടുകാരെയും കണ്ടെത്തി
വടക്കഞ്ചേരി: സൗഹൃദ ജനകീയ കൂട്ടായ്മയുടെ ഇടപെടലിനെ തുടർന്ന് തകർന്ന വീടിനുള്ളിൽ ഏകനായി കഴിഞ്ഞിരുന്ന നന്ദകുമാറിന് അസീസി സ്നേഹഭവനിൽ അഭയമായതിനൊപ്പം വീട്ടുകാരെയും കണ്ടെത്താനായി. അഞ്ചുമൂർത്തിമംഗലം നാലുസെന്റിൽ കഴിഞ്ഞ എട്ടുവർഷമായി തനിച്ചു കഴിഞ്ഞിരുന്ന നന്ദകുമാറിനാണ് (55) വള്ളിയോട് സൗഹൃദ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ ഇടപെടൽ പുതുജീവനമായത്. തകർന്ന വീടിനോടു ചേർന്ന് ടാർപോളിൻകൊണ്ടു മൂടിയ കൂരയിലാണ് നന്ദകുമാർ കഴിഞ്ഞിരുന്നത്. മഴയിൽ വീടിന്റെ ശേഷിക്കുന്ന ഒറ്റചുമർ കൂടി ഇടിഞ്ഞുവീണ് നന്ദകുമാറിന് അപകടം സംഭവിക്കാമെന്നു മനസിലാക്കിയ ഇവർ സൗഹൃദയയുടെ സജീവ പ്രവർത്തകൻ കൂടിയായ വടക്കഞ്ചേരി പോലീസ് സ്റ്റേഷനിലെ എഎസ്ഐ ഉണ്ണി മുഹമ്മദിനെ വിവരമറിയിച്ചു. താമസസ്ഥലംവിട്ട് സുരക്ഷിത സ്ഥലത്തേക്കു മാറാൻ നന്ദകുമാർ ആദ്യം വിസമ്മതിച്ചെങ്കിലും എഎസ്ഐ ഉണ്ണിമുഹമ്മദിന്റെ സമീപനത്തിൽ നന്ദകുമാറിന്റെ മനസുമാറി. അങ്ങനെയാണ് ഫാ. മാത്യു പുത്തൻപറന്പിൽ സുപ്പീരിയറായ ടിഒആർ വൈദികസഭയുടെ വള്ളിയോടുള്ള അസീസി സ്നേഹഭവനിൽ നന്ദകുമാറിന് അഭയമൊരുക്കിയത്. ഒറ്റപ്പെടലിന്റെ ചെറിയ പ്രശ്നങ്ങളൊക്കെ നന്ദകുമാറിനെ ഉണ്ടായിരുന്നെങ്കിലും…
Read Moreകുതിരാൻ തുരങ്കം ഇന്ന് മുതൽ ഭാഗികമായി തുറക്കും; ദുരിതാശ്വാസത്തിനായി പോകുന്ന വാഹനളെ മാത്രമാണ് കടത്തിവിടുന്നത്
തൃശൂർ: അവശ്യ വാഹനങ്ങൾക്കായി കുതിരാൻ തുരങ്കം ഇന്ന് മുതൽ തുറക്കും. രണ്ട് തുരങ്കങ്ങളിൽ നിർമാണം പൂർത്തിയായ ഒന്നാണ് തുറക്കുക. വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായി പോകുന്ന വാഹനങ്ങൾക്ക് മാത്രമാണ് പ്രവേശനം. പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിക്കും തൃശൂർ ജില്ലയിലെ മണ്ണുത്തിക്കും ഇടയിലാണ് കുതിരാൻ തുരങ്കം നിർമിച്ചിരിക്കുന്നത്.
Read Moreകലക്ടർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല; ചേന്തോണി കോളനിയിൽ നാലുവീടുകൾ തകർന്നു
ചിറ്റൂർ: പട്ടഞ്ചേരി പഞ്ചായത്തിൽ ചേന്തോണി ലക്ഷംവീട് കോളനിയിൽ നാലുവീടുകൾ തകർന്നു. ഇവിടത്തെ താമസക്കാരായ ശെൽവന്റെ ഭാര്യ ചെല്ല, അബ്ദുൾ മജീദ്, അക്ബർ അലി, കമാൽ എന്നിവരുടെ വീടുകളാണ് വാസയോഗ്യമല്ലാത്ത വിധം തകർന്നത്. ഒരുവീടിന്റെ ഇരുവശങ്ങളിലായി രണ്ടു കുടുംബങ്ങളാണ് താമസിക്കുന്നത്. അക്ബർ അലിയുടെ തകർന്ന വീടിന്റെ മറുഭാഗത്ത് മണികണ്ഠൻ, ഭാര്യ രാജേശ്വരി, മൂന്നുമക്കൾ തുടങ്ങിയവർ താമസിക്കുന്നത് അപകടം മുന്നിൽകണ്ടാണ്.നാല്പതുവർഷംമുന്പ് നിർമിച്ച വീടുകളുടെ ഭിത്തിയും മേൽക്കൂരയും ബലക്ഷയത്തെ തുടർന്ന് തകർച്ചാഭീഷണിയിലാണ്. തകർന്ന വീടുകളെപ്പറ്റി പട്ടഞ്ചേരി പഞ്ചായത്ത്, വില്ലേജ് അധികൃതരെത്തി പ്രാഥമികാന്വേഷണം നടത്തി. നാല്പതുവർഷംമുന്പ് നിർമിച്ച വീടുകളുടെ അറ്റകുറ്റപ്പണികൾക്ക് ഫണ്ട് അനുവദിച്ചിരുന്നില്ല. കോളനിയിൽ നാല്പതു കുടുംബങ്ങളാണ് താമസിക്കുന്നത്. തകർന്നുവീഴാറായ ചില വീട്ടുകാർ ബാങ്കിൽനിന്നും വായ്പയെടുത്ത് സംരക്ഷണ ജോലികൾ നടത്തിയിരുന്നു. എന്നാൽ ഇതിനു കഴിയാത്ത ഹരിജൻ കുടുംബങ്ങൾ വീടുകളിൽ നിസഹായരായി കഴിയുകയാണ്. വീടുകളുടെ പുനരുദ്ധാരണത്തിനായി കോളനിക്കാർ കളക്ടറെ കണ്ട് പരാതി നല്കിയെങ്കിലും ഇതുവരെയും…
Read Moreമീങ്കര, ചുള്ളിയാർ അണക്കെട്ട് ഷട്ടറുകൾ തുറന്നതിനെ തുടർന്ന് നിലന്പതിപ്പാലം തകർന്നു; ഇരുകരകളും ഒറ്റപ്പെട്ടു
മുതലമട: പുളിയന്തോണിയൽ നിലന്പതിപ്പാലം തകർന്നതോടെ പള്ളം, നാഗർപാടം, ചെട്ടിയാർച്ചള്ള ടൗണിലെത്തുന്നതിനുള്ള ഗതാഗതതടസം പരിഹരിക്കാൻ നടപടിയെടുക്കണമെന്ന യാത്രക്കാരുടെ ആവശ്യം ശക്തമായി. ഒരാഴ്ചമുന്പാണ് മീങ്കര, ചുള്ളിയാർ അണക്കെട്ടുകളുടെ ഷട്ടർ തുറന്നു ഗായത്രിപുഴയിൽ വെള്ളംവിട്ടതോടെ പുളിയന്തോണി നിലന്പതിപാലം തകർന്നത്. പാലത്തിന്റെ പടിഞ്ഞാറു ഭാഗത്ത് അന്പതടി നീളത്തിലാണ് ഒഴുകിപോയത്. ഇതുമൂലം പാലത്തിനു വടക്കുഭാഗത്തുള്ളവർക്ക് കാന്പ്രത്തുചള്ള ടൗണുമായുള്ള ബന്ധം നിലച്ചു. നിലവിൽ പാലക്കാടുനിന്നും നന്ദിയോട് വഴിയെത്തുന്ന എട്ടോളം ബസുകൾ പള്ളംവരെയെത്തി തിരിച്ചുപോകുകയാണ്. പള്ളത്തുനിന്നും ആനമാറി, നെണ്ടൻകിഴായ, കാന്പ്രത്ത്ചള്ള ടൗണിലെത്തി മടങ്ങണമെങ്കിൽ പന്ത്രണ്ടുകിലോമീറ്റർ അധികദൂരം സഞ്ചരിക്കണം. ഇതുമൂലം സമയത്തിൽ വ്യത്യാസം വരുന്നതോടെ മറ്റു ബസ് ജീവനക്കാരുമായി വഴക്കുണ്ടാകുന്നതും പതിവാണ്. നിലവിൽ സ്കൂളുകൾക്ക് ഓണാവധിയാണെങ്കിലും അടുത്തയാഴ്ച സ്കൂൾ തുറക്കുന്നതോടെ പാലത്തിന്റെ വടക്കുഭാഗത്തു താമസിക്കുന്നവർക്ക് ചുള്ളിയാർമേട് സ്കൂളിലെത്താൻ ഏറെ വലയേണ്ടിവരും.തകർന്ന നിലന്പതിപാലം പുനർനിർമിക്കണമെങ്കിൽ അഞ്ചുമാസമെടുക്കും. ഇതുവരെ വിദ്യാർഥികൾക്ക് സ്കൂളിൽ പോകാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. മുതലമട പ്രാഥമികാരോഗ്യകേന്ദ്രം, വില്ലേജ്, പഞ്ചായത്ത്…
Read More