പാലക്കാട് : മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈതാങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലാ പഞ്ചായത്ത് അഞ്ച് ലക്ഷം രൂപ സംഭാവന നൽകി. മന്ത്രി എ.കെ. ബാലന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരിയാണ് തുക ചെക്കായി കൈമാറി. തുടർന്ന് മന്ത്രി ജില്ലാ കലക്ടർ ഡി.ബാലമുരളിക്ക് ചെക്ക് കൈമാറി പാലക്കാട് ജില്ലാ പഞ്ചായത്ത് നടപ്പാക്കിയ സ്മോൾ ഹൈഡ്രോ കന്പനിയുടെ കീഴിലെ മീൻവല്ലം ജല വൈദ്യുത പദ്ധതിയുടെ ലാഭ വിഹിതത്തിൽ നിന്നുളള തുകയാണ് സംഭാവനയായി കൈമാറിയത്. സംസ്ഥാനം കണ്ട ഏറ്റവും വലിയ ദുരന്തമായ മഴക്കെടുതിയിൽ ദുരിത ബാധിതർക്ക് ജില്ലാ പഞ്ചായത്ത് നൽകുന്ന സാന്പത്തിക സഹായം മാതൃകാ പരമാണെന്നും ജില്ലാഭരണകൂടം കാര്യക്ഷമതയോടെയുള്ള സമീപനമാണ് നടത്തിയതെന്നും മന്ത്രി അറിയിച്ചു. സാംക്രമീക രോഗങ്ങൾ വരാനുള്ള സാധ്യത കണക്കിലെടുത്ത് കനത്ത മുൻകരുതൽ സ്വീകരിക്കണമെന്നും പ്രതിസന്ധിക്കളെ അതീജീവിക്കാൻ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും മന്ത്രി പറഞ്ഞു. ജില്ലാപഞ്ചായത്ത് പരിസരത്ത് 3.7 ലക്ഷം ചെലവിൽ…
Read MoreCategory: Palakkad
ജില്ലയിൽ മഴക്കെടുതി ഒറ്റക്കെട്ടായി നേരിടുന്നതായി എം.ബി രാജേഷ് എംപി
പാലക്കാട്: ജില്ലയിൽ മഴക്കെടുതി ഒറ്റക്കെട്ടായി നേരിടുന്നതായി എം.ബി രാജേഷ് എം.പി പറഞ്ഞു. ദുരിതാശ്വാസ ക്യാന്പുകളിൽ ഏകോപനത്തോടെയാണ് പ്രവർത്തനം നടക്കുന്നത്. ദുരിതാശ്വാസപ്രവർത്തനങ്ങൾ ജില്ലാ ഭരണകൂടത്തിന്റേയും ജനപ്രതിനിധികളുടേയും സന്നദ്ധസംഘടനകളുടേയും നേതൃത്വത്തിൽ വളരെ കാര്യക്ഷമമായും ഫലപ്രദമായും നടക്കുന്നുണ്ട്. വീട് പൂർണ്ണമായി തകർന്നവരെ കഞ്ചിക്കോട് അപ്നാഘർ ഉൾപ്പെടെയുളള സുരക്ഷിത ക്യാന്പുകളിലേക്ക് മികച്ച സൗകര്യം നൽകിക്കൊണ്ട് മാറ്റിയിട്ടുണ്ട്. കനത്തമഴ മാറിയ സ്ഥലങ്ങളിൽ വീടുകളിലും ജലസ്രോതസ്സുകളിലും ശുചീകരണവും നടന്നു വരുന്നുണ്ട്. തമിഴ്നാടിന്േറയും കർണ്ണാടകയുടേയും സഹായവവും നമുക്ക് ലഭ്യമാകുന്നുണ്ട്. വിവിധയിടങ്ങളിൽ നിന്ന് അവശ്യസാധനങ്ങളും ഭക്ഷണവും എത്തുന്നുണ്ടെന്നും എം.പി പറഞ്ഞു
Read Moreറെയിൽവേ ഉന്നതതലങ്ങളിലെ ഏകോപന മില്ലായ്മ; പാലക്കാട്ട് ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചില്ല
പാലക്കാട്: റെയിൽവേ ഉന്നതതലങ്ങളിലെ ഏകോപന മില്ലായ്മയെ തുടർന്ന് പാലക്കാട്- ഷൊർണൂർ, പാലക്കാട് – തൃശൂർ, പാലക്കാട് – കോയന്പത്തൂർ റൂട്ടുകളിൽ ട്രയിൻ ഗതാഗതം പുനഃസ്ഥാപിച്ചിട്ടില്ല. തിരുവനന്തപുരം ഡിവിഷൻ ക്യാൻസൽ ചെയ്ത റൂട്ടായതിനാൽ അവിടെനിന്നുള്ള ഉന്നതല നിർദേശം എത്തിയാൽ മാത്രമെ സിഗ്നൽ ശരിയായി ട്രയിൻ ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിയൂ എന്നാണ് ലഭിക്കുന്ന വിവരം. ഇന്ന് ഉച്ചയോടെ ഷൊർണൂർ മഗംലാപുരം റൂട്ടിലും തിരിച്ചും ട്രെയിനുകൾ ഓടുമെന്നും റെയിൽവേ അറിയിച്ചിട്ടുണ്ട്. നാലു ദിവസമായി ട്രെയിൻ സർവീസ് നിർത്തിവയ്ക്കേണ്ടതിന്റെ ആവശ്യമില്ലായിരുന്നുവെന്നും ഇന്നലെ മുതൽ ട്രെയിൻ റൂട്ടുകളിൽനിന്ന് വെള്ളം ഇറങ്ങിയിട്ടും യാത്ര പുനരാരംഭിക്കാൻ അധികൃതർ ശ്രമിച്ചില്ലെന്നും ആക്ഷേപമുണ്ട്.
Read Moreകുതിരാനിൽ വീണ്ടും മണ്ണിടിച്ചിൽ; ഗതാഗതം പുനസ്ഥാപിക്കാനായില്ല; നൂറുകണക്കിന് വാഹനങ്ങൾ ദേശീയപാതയിൽ കുടുങ്ങിക്കിടക്കുന്നു
തൃശൂർ: ദേശീയപാതയിൽ കുതിരാൻ തുരങ്കത്തിന് സമീപം മണ്ണിടിഞ്ഞത് തൃശൂർ-പാലക്കാട് റൂട്ടിൽ ഗതാഗതം പുനസ്ഥാപിക്കുന്നതിന് തടസമായി. രണ്ടു ദിവസമായി കുതിരാനിൽ മണ്ണിടിഞ്ഞ് വീണ് ഗതാഗതം നിലച്ച അവസ്ഥയിലായിരുന്നു. മണ്ണുമാറ്റി വാഹനങ്ങൾ കടന്നുപോകാം എന്ന സ്ഥിതിയിലേക്ക് എത്തിയപ്പോഴാണ് വീണ്ടും മണ്ണിടിഞ്ഞത്. നൂറുകണക്കിന് വാഹനങ്ങൾ പാലക്കാട് ഭാഗത്തേക്ക് പോകാൻ കഴിയാതെ ദേശീയപാതയിൽ കുടുങ്ങിക്കിടക്കുകയാണ്. പട്ടാന്പി വഴിയും പാലക്കാട് മേഖലയിലേക്ക് പോകാൻ കഴിയില്ല. ഭാരതപ്പുഴ നിറഞ്ഞൊഴുകുന്നതിനാൽ പലയിടത്തും കരയിലേക്ക് വെള്ളം കയറിയിട്ടുണ്ട്. ഇതോടെ പാലക്കാട് ജില്ലയിലേക്ക് പ്രവേശിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ദേശീയപാതയിൽ ഗതാഗതം പുനസ്ഥാപിക്കാൻ ശ്രമങ്ങൾ തുടരുകയാണ്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് ജോലികൾ പുരോഗമിക്കുന്നത്. വൈകുന്നേരത്തോടെ ഗതാഗതം പുനസ്ഥാപിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Read Moreരക്ഷകരെ കാത്ത് ആയിരങ്ങൾ; പെരിയാറിൽ ജലനിരപ്പ് ഉയരുന്നു; ചാലക്കുടി വെള്ളത്തിൽ; തമിഴ്നാട് ഫയർഫോഴ്സും രക്ഷാപ്രവർത്തനത്തിന്
കോട്ടയം: രക്ഷാപ്രവർത്തകർ എത്തുന്നതും കാത്ത് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വെള്ളത്തിനു നടുവിൽ പ്രതീക്ഷയർപ്പിച്ചു കഴിയുന്നത് ആയിരങ്ങൾ. ഇടുക്കി, പത്തനംതിട്ട, എറണാകുളം തൃശൂർ ജില്ലകളിലാണ് പേമാരിയും പ്രളയവും ഏറെ ദുരിതം വിതയ്ക്കുന്നത്. ഇവിടെ വിവിധ കെട്ടിടങ്ങളിലായി ആയിരക്കണക്കിനുപേർ കഴിയുന്നതായാണ് വിവരം. ഇന്നു രാവിലെ മുതൽ ഇവരെ പുറത്തെത്തിക്കാനുള്ള സമഗ്രരക്ഷാപ്രവർത്തനത്തിനു തുടക്കമായി. 23 ഹെലിക്കോപ്റ്ററുകളും 450 ബോട്ടുകളും രക്ഷാപ്രവർത്തനത്തിൽ ഉപയോഗിക്കുന്നതിനായി അധികമായി എത്തിച്ചു. ഇവർക്കൊപ്പം 20 പേർ വീതമുള്ള 40 ദേശീയ ദുരന്ത നിവാരണ സേനാ സംഘങ്ങൾകൂടി എത്തും. രക്ഷപ്പെടുത്തുന്നവരെ താമസിപ്പിക്കാൻ ഉയരമുള്ള കെട്ടിടങ്ങൾ ഏറ്റെടുക്കും. എറണാകുളം, തൃശൂർ, പത്തനംനിട്ട, ആലപ്പുഴ ജില്ലകളിൽ മൂന്നു ഹെലിക്കോപ്റ്ററുകൾ വീതം രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കും. തമിഴ്നാട് ഫയർഫോഴ്സും രക്ഷാപ്രവർത്തനത്തിന് എത്തിയിട്ടുണ്ട്. പ്രളയം ഏറെദുരിതം വിതച്ച പത്തനംതിട്ട ഏറെക്കുറെ പൂർണമായും വെള്ളത്തിലാണ്. റാന്നി, ആറൻമുള, കോഴഞ്ചേരി, ചിറ്റാർ, തിരുവല്ല എന്നിവിടങ്ങളിലാണ് സ്ഥിതി രൂക്ഷം. ഇവിടെ വൈദ്യുതബന്ധം…
Read Moreസർക്കാർ കമ്പ്യൂട്ടറിന് പറ്റിയ തെറ്റിൽ നിർധന കുടുംബം എപിഎൽ ആയ സംഭവം; ഒരുമാസത്തിനകം റേഷൻ കാർഡ് മാറ്റി നല്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
പാലക്കാട്: നഗരസഭ ധനസഹായത്തോടെ നിർമിച്ച വീട്ടിൽ താമസിക്കുന്ന നിർധന കുടുംബത്തിന് സ്വന്തമായുള്ള സ്ഥലത്തിന്റെ വിസ്തീർണം സർക്കാർ കന്പ്യൂട്ടറിന് തെറ്റുപറ്റിയതു കാരണം എപിഎൽ കാർഡ് അനുവദിച്ച നടപടി ഒരുമാസത്തിനകം തിരുത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. പാലക്കാട് ജില്ലാ സപ്ലൈ ഓഫീസർക്കാണ് കമ്മീഷൻ അംഗം കെ.മോഹൻകുമാർ നിർദേശം നല്കിയത്. പാലക്കാട് പള്ളിപ്പുറം സ്വദേശിനി സി.ഉമൈവ നല്കിയ പരാതിയിലാണ് നടപടി. തന്റെ ഭർത്താവ് വാടകയ്ക്ക് ഓട്ടോറിക്ഷ ഓടിക്കുകയാണെന്നും പൊതുവിഭാഗത്തിൽ ഉൾപ്പെടുത്തിയ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റി നല്കണമെന്ന് അപേക്ഷ നല്കിയിട്ടും നടപടി സ്വീകരിച്ചില്ലെന്നുമാണ് പരാതി. കമ്മീഷൻ പാലക്കാട് സപ്ലൈ ഓഫീസറിൽനിന്നും റിപ്പോർട്ട് വാങ്ങിയിരുന്നു. പരാതിക്കാരി മുൻഗണനാ കാർഡിന് അർഹയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരി താമസിക്കുന്ന സ്ഥലത്തിന്റെ വിസ്തീർണ്ണം 1.8 സെന്റ് മാത്രമാണ്. എന്നാലിത് 1.8 ഏക്കറെന്ന് കന്പ്യൂട്ടറിൽ തെറ്റായി രേഖപ്പെടുത്തി. ഇക്കാരണത്താലാണ് കാർഡ് മുൻഗണനാ വിഭാഗത്തിൽനിന്നും മാറിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഒൗദ്യോഗിക…
Read Moreനാല് പഞ്ചായത്തുകളുടെ കുടിവെള്ള ക്ഷാമം പരിഹരിക്കാനുള്ള മംഗലംഡാം സമഗ്ര കുടിവെള്ള പദ്ധതിയുടെ നിർമാണപ്രവൃത്തികൾ തുടങ്ങി
മംഗലംഡാം: നാല് പഞ്ചായത്തുകൾക്ക് കുടിവെള്ളം എത്തിക്കാൻ ലക്ഷ്യംവച്ച് നടപ്പിലാക്കുന്ന മംഗലംഡാം സമഗ്ര കുടിവെള്ള പദ്ധതിയുടെ നിർമാണപ്രവൃത്തികൾക്ക് തുടക്കമായി. ബാംഗ്ലാക്കുന്നിൽ സ്ഥലം ലെവൽചെയ്ത് ടാങ്ക് നിർമിക്കുന്ന പണികളാണ് നടക്കുന്നത്. കഴിഞ്ഞമാസം അഞ്ചിനാണ് പദ്ധതിയുടെ നിർമാണോദ്ഘാടനം ജലവിഭവവകുപ്പ് മന്ത്രി മാത്യു ടി. തോമസ് നിർവഹിച്ചത്. വണ്ടാഴി, കിഴക്കഞ്ചേരി, വടക്കഞ്ചേരി , കണ്ണന്പ്ര എന്നീ പഞ്ചായത്തുകളിലേക്ക് കുടിവെള്ളം എത്തിക്കാനായാണ് മംഗലംഡാം സ്രോതസ്സാക്കി പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിവഴി ഒരുലക്ഷത്തോളം പേർക്ക് കുടിവെള്ളം നൽകാനാകുമെന്നാണ് കണക്കാക്കുന്നത്. പദ്ധതിക്കായി ബംഗ്ലാക്കുന്നിൽ 24.50 ദശലക്ഷം ലിറ്റർ പ്രതിദിനശേഷിയുള്ള ജലശുദ്ധീകരണശാലയും അനുബന്ധഘടകങ്ങളും 24.5 ലക്ഷം ലിറ്റർ ശേഷിയുള്ള ഉന്നതതല ജലസംഭരണിയുമാണ് നിർമിക്കുക. 68 എച്ച് പിയുടെ വാട്ടർ മോട്ടോർ പന്പ് സെറ്റ്, സബ് സ്റ്റേഷൻ നിർമാണം, ട്രാൻസ്ഫോർമർ തുടങ്ങിയവയാണ് ഒന്നാംഘട്ടത്തിൽ ചെയ്യുന്നത്. പദ്ധതിക്കായി 95 കോടിരൂപയാണ് ഇപ്പോൾ ചെലവ് കണക്കാക്കിയിട്ടുള്ളതെങ്കിലും പണികൾ പൂർത്തീകരിക്കുന്പോൾ 140 കോടിയാകുമെന്നാണ് അധികൃതർ പറയുന്നത്.
Read Moreദുരിതാശ്വാസ ക്യാമ്പുകളിൽ വിവരശേഖരണം തുടരുന്നു, 119 വീടുകൾ പൂർണ്ണമായും 1259 എണ്ണം ഭാഗീകമായും തകർന്നു; ക്യാമ്പുകളിൽ ബാങ്ക് അക്കൗണ്ട് തുറക്കാൻ അവസരം
പാലക്കാട്: രേഖകൾ നഷ്ടപ്പെട്ടവരുടേയും വീട് തകർന്നവരുടേയും വിവരശേഖരണത്തിൽ ജില്ലയിൽ ഇതുവരെ 119 തോളം വീടുകൾ പൂർണ്ണമായും 1259 എണ്ണം ഭാഗീകമായും തകർന്ന വിവരമാണ്് ലഭിക്കുന്നതെന്ന് ക്യാന്പുകളുടെ ചുമതലയുളള എ.ഡി.എം ടി.വിജയൻ അറിയിച്ചു. ഇതിൽ പാലക്കാട് താലൂക്കിൽ മാത്രമായി 81വീടുകൾ പൂർണ്ണമായും 44 വീടുകൾ ഭാഗീകമായും തകർന്നിട്ടുളളതായാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഉച്ചമുതൽ മഴ കനത്തതിനെ തുടർന്ന് വിവരശേഖരണം തടസപ്പെട്ടിരുന്നു. പട്ടാന്പി ,മണ്ണാർക്കാട് താലൂക്കുകളിലെ ദുരിതാശ്വാസ ക്യാന്പുകളിലും വിവരശേഖരണം തുടരുകയാണ്. പൂർണ്ണമായി തകർന്ന വീടുകൾക്ക് പരമാവധി നാല് ലക്ഷവും ഭാഗീകമായി തകർന്ന വീടുകൾക്ക് പരമാവധി 50,000 രൂപയുമാണ് ധനസഹായം നൽകുക. രേഖകൾ നഷ്ടപ്പെട്ടവർക്കും ക്യാന്പുകളിൽ ബാങ്ക് അക്കൗണ്ട് തുറക്കാൻ അവസരം പാലക്കാട്: ദുരിതാശ്വാസക്യാംപുകളിൽ കഴിയുന്നവർക്ക് ധനസഹായം നൽകുന്നതിനായി ബാങ്ക് അക്കൗണ്ടുകൾ തുറക്കാനും വീണ്ടെടുക്കാനുമുള്ള സൗകര്യങ്ങൾ ക്യാന്പുകളിൽ തന്നെ ഒരുക്കിയതായി ലീഡ് ബാങ്ക് മാനെജർ അറിയിച്ചു. നിലവിൽ അക്കൗണ്ട് ഇല്ലാത്തവരും…
Read Moreപാലക്കാട്ട് കനത്ത മഴ; മലന്പുഴ ഡാം ഷട്ടർ ഉയർത്തി; പുഴയിൽ കാണാതായ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി
പാലക്കാട്: ജില്ലയിലെന്പാടും കനത്ത മഴ തുടരുന്നു. വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ തുടരുന്നതിനാൽ മലന്പുഴ ഡാമിന്റെ നാലു ഷട്ടറുകളും ഇന്നുരാവിലെ കൂടുതൽ ഉയർത്തി. ഇതുമൂലം കൽപ്പാത്തിപ്പുഴയുടെ കരകളിലുള്ള വീടുകളിൽ വീണ്ടും വെള്ളം കയറി. പരമാവധി ജലനിരപ്പ് എത്തിയതിനെതുടർന്ന് മീങ്കര ഡാമിന്റെ ഷട്ടറുകൾ തുറന്നു. വാളയാർ ഡാമിന്റെ ഷട്ടറുകൾ ഇന്ന് തുറക്കുമെന്ന് അധികൃതർ അറിയിച്ചു. പ്രദേശങ്ങളിലെ ജനങ്ങൾക്ക് ജാഗ്രതാനിർദേശം നല്കിയിട്ടുണ്ട്. ചുള്ളിയാർ ഡാമിലും ജാഗ്രതാ നിർദേശം നല്കിയിട്ടുണ്ട്. ഇതിനിടെ കൽപ്പാത്തിപ്പുഴയിൽ കാണാതായ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി. മൂത്താന്തറ സ്വദേശി രാജന്റെ(54) മൃതദേഹമാണ് ഇന്നലെ കണ്ടെടുത്തത്. നാലുദിവസം മുന്പാണ് കൽപ്പാത്തിപ്പുഴയിൽ രാജനെ കാണാതായത്.
Read Moreകാലവർഷം മാറ്റമില്ലാതെ തുടരുന്നു; മലബാർ മേഖലയിൽ റെയിൽവേ റെഡ് അലർട്ട് പ്രഖ്യാപിച്ചേക്കും
ഷൊർണൂർ: കനത്തമഴയും പ്രകൃതിദുരന്തങ്ങൾ ആവർത്തിക്കുകയും ചെയ്യുന്നതു തുടർന്നാൽ മലബാർ മേഖലയിൽ റെയിൽവേ റെഡ് അലർട്ട് പ്രഖ്യാപിക്കുമെന്ന് സൂചന. ഇപ്പോൾ അതീവ ജാഗ്രതാനിർദേശമാണ് റെയിൽവേ നല്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി റെയിൽപാളങ്ങളിൽ ശക്തമായ നിരീക്ഷണമാണ് അധികൃതർ നടത്തുന്നത്. കഴിഞ്ഞദിവസം പാലക്കാട്ട് റെയിൽവേ പാളത്തിലേക്ക് വെള്ളം കയറിയിരുന്നു. റെയിൽപാളത്തിൽ മണ്ണിടിച്ചിൽ, വൻമരങ്ങൾ കടപുഴകി വീഴൽ, റെയിൽപാളങ്ങൾ ഒലിച്ചുപോകൽ എന്നിവയ്ക്കുള്ള സാധ്യത ഏറെയാണ്. മലബാർ മേഖലയിൽ റെയിൽപാളങ്ങളിലും സ്റ്റേഷനുകളിലും റെയിൽവേ നിരീക്ഷണം നടത്തിവരികയാണ്. രാ്പ്പകൽ വ്യത്യാസമില്ലാതെ ഇവർ റെയിൽപാളത്തിൽ സുരക്ഷാ പരിശോധന നടത്തുന്നു. പാലക്കാടുമുതൽ മലപ്പുറംവരെ ഭാരതപ്പുഴയുടെ വൃഷ്ടിപ്രദേശത്തു കൂടിയാണ് റെയിൽപാത മലബാർ മേഖലയിൽ കടന്നുപോകുന്നത്. ഇതോടൊപ്പം നെൽവയലുകളോടു ചേർന്നും റെയിൽപാളങ്ങൾ കടന്നുപോകുന്നു. പാടങ്ങളിൽ വെള്ളംപൊന്താനും ഇത് റെയിൽപാളത്തിലേക്ക് എത്താനും സാധ്യത ഏറെയാണ്. ഒറ്റപ്പാലം, ഷൊർണൂർ, പട്ടാന്പി, തിരുനാവായ തുടങ്ങിയ റെയിൽവേ സ്റ്റേഷനുകൾ പുഴയോടു ചേർന്നാണ് പ്രവർത്തിക്കുന്നത്. കാലവർഷം മാറ്റമില്ലാതെ തുടരുന്നപക്ഷം സുരക്ഷ…
Read More