ഭാരതപുഴ കരകവിഞ്ഞ് റെയിൽപാളങ്ങളുടെ വശം ഇടിഞ്ഞത് റെയിൽവേ പരിശോധിച്ചു

ഷൊർണൂർ: ഭാരതപുഴ കരകവിഞ്ഞ് റെയിൽപാളങ്ങളുടെ വശങ്ങൾ ഇടിഞ്ഞതിനെപ്പറ്റി റെയിൽവേ സുക്ഷ്മ പരിശോധന നടത്തി. ഷൊർണൂർ മുതൽ പാലക്കാടുവരെയാണ് വിദഗ്ധസംഘം പരിശോധിച്ചത്. ഇടിഞ്ഞഭാഗങ്ങൾ ബലപ്പെടുത്തുകയും മതിയായ മുൻകരുതലുകൾ എടുക്കുകയും ചെയ്തു. ഒറ്റപ്പാലം റെയിൽവേ സ്റ്റേഷൻ പരിസരത്തെ രണ്ടിടത്തും ഷൊർണൂർ ത്രാങ്ങാലിയിലുമാണ് വശങ്ങൾ ഇടിഞ്ഞത്. മുഴുവൻ ഭാഗങ്ങളും സൂക്ഷ്മമായി പരിശോധിച്ച് ബലക്ഷയമുള്ള ഭാഗങ്ങളിൽ ചാക്കുകളിൽ കരിങ്കൽ നിറച്ച് ബലപ്പെടുത്താനുമാണ് ലഭിച്ചിരിക്കുന്ന നിർദേശം. പാലക്കാട്, ഷൊർണൂർ, ഒറ്റപ്പാലം എന്നിവിടങ്ങളിൽനിന്നുള്ള റെയിൽവേ എൻജിനീയറിംഗ് വിദഗ്ധസംഘമാണ് പരിശോധന നടത്തിയത്. കനത്ത മഴയിൽ തോടുകളും ഭാരതപുഴയും കരകവിഞ്ഞ് ഒഴുകിയതിനാൽ വെള്ളം റെയിൽപാളങ്ങൾക്ക് അടുത്തുവരെയെത്തി. ഇതോടെ ട്രെയിനുകൾ വ്യാപകമായി നിർത്തി. ഷൊർണൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ പുഴയ്ക്കു കുറുകേയുള്ള പാലങ്ങളിലും ചെന്നൈയിൽനിന്നുള്ള വിദഗ്ധസംഘം പരിശോധന നടത്തി. പാലങ്ങളുടെ ഫിറ്റ്നസുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പ്രധാനമായും പരിശോധിച്ചത്. പാളത്തിലേക്ക് മണ്ണിടിച്ചിൽ, സുരക്ഷിതത്വം, വെള്ളം കയറൽ എന്നിവയാണ് റെയിൽവേയെ കുഴയ്ക്കുന്നത്. കനത്ത മഴയെ…

Read More

ആലമ്പള്ളം-ഉൗട്ടറ നിലമ്പതിപാലം തകർന്നു; ഗതാഗതം സ്തംഭിച്ചു ; യുദ്ധകാലാടിസ്ഥാനത്തിൽ  പുനർ നിർമിക്കണമെന്ന് യാത്രക്കാർ

കൊല്ലങ്കോട്: ആലന്പള്ളം-ഉൗട്ടറ ബൈപാസ് റോഡിൽ ഗായത്രിപുഴ നിലന്പതിപാലം വെള്ളത്തിന്‍റെ കുത്തിയൊഴുക്കിൽ തകർന്നു. മീങ്കര, ചുള്ളിയാർ അണക്കെട്ടുകളിൽനിന്നും പുഴയിലേക്ക് കൂടുതൽ വെള്ളംവിട്ടതോടെ നിലന്പതിപാലം കവിഞ്ഞൊഴുകുകയായിരുന്നു.‌പാലത്തിനു തെക്കുഭാഗത്ത് മൂന്നരമീറ്റർ നീളത്തിലാണ് തകർന്നത്. ഇവിടെ വാഹനസഞ്ചാരം തടസപ്പെടുന്ന രീതിയിൽ വൻഗർത്തം രൂപംകൊണ്ടു. പാലത്തിന്‍റെ ഉപരിതലത്തിലെ കോണ്‍ക്രീറ്റ് പൂർണമായും നശിച്ചു. നിലവിൽ പയിലൂർമൊക്കിൽനിന്നും കൊല്ലങ്കോട് ടൗണിലെത്താതെ ആലന്പള്ളം റോഡുവഴിയാണ് കുനിശേരി, ഉൗട്ടറ ഭാഗത്തേക്കു വാഹനങ്ങൾ സഞ്ചരിക്കുന്നത്. കൊല്ലങ്കോട് ടൗണിൽനിന്നു പതിവായി എലവഞ്ചേരി, കരിങ്കുളം, വട്ടേക്കാട്, പനങ്ങാട്ടിരി, പയിലൂർ എന്നിവിടങ്ങളിലുള്ള വാഹനങ്ങൾ ആലന്പള്ളം ബൈപാസ് വഴിയായിരുന്നു പോയിരുന്നത്. മുപ്പതുവർഷത്തിനിടെ ആദ്യമായാണ് നിലന്പതിപാലത്തിലൂടെ വെള്ളം കവിഞ്ഞൊഴുകിയത്. ആലന്പള്ളം- ഉൗട്ടറ റോഡ് രണ്ടുവർഷമായി തകർന്നുകിടക്കുകയാണ്. ഈ സാഹചര്യത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ നിലന്പതിപാലവും പാതയും പുനർനിർമിക്കണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.

Read More

മുല്ലപ്പെരിയാർ ഡാം പൊട്ടിയെന്ന് വോയ്സ് മെസേജ്; പാലക്കാട് സ്വദേശി അശ്വൻ ബാബു പോലീസ് പിടിയിൽ

പാലക്കാട്: പ്രളയദുരന്തത്തിനിടെ മുല്ലപ്പെരിയാർ ഡാം പൊട്ടിയെന്നു പറഞ്ഞ് വോയ്സ് മെസേജ് പ്രചരിപ്പിച്ച യുവാവിനെ നെന്മാറ പോലീസ് അറസ്റ്റുചെയ്തു. നെന്മാറ നെല്ലിക്കാട്ടുപറന്പ് വീട്ടിൽ അശ്വിൻ ബാബു ആണ് അറസ്റ്റിലായത്. പ്രളയക്കെടുതികൾക്കിടെ ഒട്ടേറെ വ്യാജപ്രചാരണങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ചിരുന്നു. ജനങ്ങളെ പരിഭ്രാന്തരാക്കുന്ന വ്യാജ സന്ദേശങ്ങൾ അയയ്ക്കുന്നവർക്കും ഷെയർ ചെയ്യുന്നവർക്കും എതിരേ ശക്തമായ നടപടികൾ എടുക്കുമെന്ന് അധികൃതർ മുന്നറിയിപ്പു നൽകിയിരുന്നു.

Read More

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലാ പഞ്ചായത്തിന്‍റെ അഞ്ചുലക്ഷം; മാതൃകാപരമായ പ്രവൃത്തിയെന്ന് മന്ത്രി

പാലക്കാട് : മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈതാങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലാ പഞ്ചായത്ത് അഞ്ച് ലക്ഷം രൂപ സംഭാവന നൽകി. മന്ത്രി എ.കെ. ബാലന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.കെ.ശാന്തകുമാരിയാണ് തുക ചെക്കായി കൈമാറി. തുടർന്ന് മന്ത്രി ജില്ലാ കലക്ടർ ഡി.ബാലമുരളിക്ക് ചെക്ക് കൈമാറി പാലക്കാട് ജില്ലാ പഞ്ചായത്ത് നടപ്പാക്കിയ സ്മോൾ ഹൈഡ്രോ കന്പനിയുടെ കീഴിലെ മീൻവല്ലം ജല വൈദ്യുത പദ്ധതിയുടെ ലാഭ വിഹിതത്തിൽ നിന്നുളള തുകയാണ് സംഭാവനയായി കൈമാറിയത്. സംസ്ഥാനം കണ്ട ഏറ്റവും വലിയ ദുരന്തമായ മഴക്കെടുതിയിൽ ദുരിത ബാധിതർക്ക് ജില്ലാ പഞ്ചായത്ത് നൽകുന്ന സാന്പത്തിക സഹായം മാതൃകാ പരമാണെന്നും ജില്ലാഭരണകൂടം കാര്യക്ഷമതയോടെയുള്ള സമീപനമാണ് നടത്തിയതെന്നും മന്ത്രി അറിയിച്ചു. സാംക്രമീക രോഗങ്ങൾ വരാനുള്ള സാധ്യത കണക്കിലെടുത്ത് കനത്ത മുൻകരുതൽ സ്വീകരിക്കണമെന്നും പ്രതിസന്ധിക്കളെ അതീജീവിക്കാൻ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും മന്ത്രി പറഞ്ഞു. ജില്ലാപഞ്ചായത്ത് പരിസരത്ത് 3.7 ലക്ഷം ചെലവിൽ…

Read More

ജില്ലയിൽ മഴക്കെടുതി ഒറ്റക്കെ‌ട്ടായി നേരിടുന്നതായി എം.ബി രാജേഷ് എംപി

പാലക്കാട്: ജില്ലയിൽ മഴക്കെടുതി ഒറ്റക്കെട്ടായി നേരിടുന്നതായി എം.ബി രാജേഷ് എം.പി പറഞ്ഞു. ദുരിതാശ്വാസ ക്യാന്പുകളിൽ ഏകോപനത്തോടെയാണ് പ്രവർത്തനം നടക്കുന്നത്. ദുരിതാശ്വാസപ്രവർത്തനങ്ങൾ ജില്ലാ ഭരണകൂടത്തിന്‍റേയും ജനപ്രതിനിധികളുടേയും സന്നദ്ധസംഘടനകളുടേയും നേതൃത്വത്തിൽ വളരെ കാര്യക്ഷമമായും ഫലപ്രദമായും നടക്കുന്നുണ്ട്. വീട് പൂർണ്ണമായി തകർന്നവരെ കഞ്ചിക്കോട് അപ്നാഘർ ഉൾപ്പെടെയുളള സുരക്ഷിത ക്യാന്പുകളിലേക്ക് മികച്ച സൗകര്യം നൽകിക്കൊണ്ട് മാറ്റിയിട്ടുണ്ട്. കനത്തമഴ മാറിയ സ്ഥലങ്ങളിൽ വീടുകളിലും ജലസ്രോതസ്സുകളിലും ശുചീകരണവും നടന്നു വരുന്നുണ്ട്. തമിഴ്നാടിന്േ‍റയും കർണ്ണാടകയുടേയും സഹായവവും നമുക്ക് ലഭ്യമാകുന്നുണ്ട്. വിവിധയിടങ്ങളിൽ നിന്ന് അവശ്യസാധനങ്ങളും ഭക്ഷണവും എത്തുന്നുണ്ടെന്നും എം.പി പറഞ്ഞു

Read More

റെയിൽവേ ഉന്നതതലങ്ങളിലെ ഏകോപന മില്ലായ്മ; പാലക്കാട്ട് ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചില്ല

പാലക്കാട്: റെയിൽവേ ഉന്നതതലങ്ങളിലെ ഏകോപന മില്ലായ്മയെ തുടർന്ന് പാലക്കാട്- ഷൊർണൂർ, പാലക്കാട് – തൃശൂർ, പാലക്കാട് – കോയന്പത്തൂർ റൂട്ടുകളിൽ ട്രയിൻ ഗതാഗതം പുനഃസ്ഥാപിച്ചിട്ടില്ല. തിരുവനന്തപുരം ഡിവിഷൻ ക്യാൻസൽ ചെയ്ത റൂട്ടായതിനാൽ അവിടെനിന്നുള്ള ഉന്നതല നിർദേശം എത്തിയാൽ മാത്രമെ സിഗ്നൽ ശരിയായി ട്രയിൻ ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിയൂ എന്നാണ് ലഭിക്കുന്ന വിവരം. ഇന്ന് ഉച്ചയോടെ ഷൊർണൂർ മഗംലാപുരം റൂട്ടിലും തിരിച്ചും ട്രെയിനുകൾ ഓടുമെന്നും റെയിൽവേ അറിയിച്ചിട്ടുണ്ട്. നാലു ദിവസമായി ട്രെയിൻ സർവീസ് നിർത്തിവയ്ക്കേണ്ടതിന്‍റെ ആവശ്യമില്ലായിരുന്നുവെന്നും ഇന്നലെ മുതൽ ട്രെയിൻ റൂട്ടുകളിൽനിന്ന് വെള്ളം ഇറങ്ങിയിട്ടും യാത്ര പുനരാരംഭിക്കാൻ അധികൃതർ ശ്രമിച്ചില്ലെന്നും ആക്ഷേപമുണ്ട്.

Read More

കുതിരാനിൽ വീണ്ടും മണ്ണിടിച്ചിൽ; ഗതാഗതം പുനസ്ഥാപിക്കാനായില്ല; നൂറുകണക്കിന് വാഹനങ്ങൾ ദേശീയപാതയിൽ കുടുങ്ങിക്കിടക്കുന്നു

തൃശൂർ: ദേശീയപാതയിൽ കുതിരാൻ തുരങ്കത്തിന് സമീപം മണ്ണിടിഞ്ഞത് തൃശൂർ-പാലക്കാട് റൂട്ടിൽ ഗതാഗതം പുനസ്ഥാപിക്കുന്നതിന് തടസമായി. രണ്ടു ദിവസമായി കുതിരാനിൽ മണ്ണിടിഞ്ഞ് വീണ് ഗതാഗതം നിലച്ച അവസ്ഥയിലായിരുന്നു. മണ്ണുമാറ്റി വാഹനങ്ങൾ കടന്നുപോകാം എന്ന സ്ഥിതിയിലേക്ക് എത്തിയപ്പോഴാണ് വീണ്ടും മണ്ണിടിഞ്ഞത്. നൂറുകണക്കിന് വാഹനങ്ങൾ പാലക്കാട് ഭാഗത്തേക്ക് പോകാൻ കഴിയാതെ ദേശീയപാതയിൽ കുടുങ്ങിക്കിടക്കുകയാണ്. പട്ടാന്പി വഴിയും പാലക്കാട് മേഖലയിലേക്ക് പോകാൻ കഴിയില്ല. ഭാരതപ്പുഴ നിറഞ്ഞൊഴുകുന്നതിനാൽ പലയിടത്തും കരയിലേക്ക് വെള്ളം കയറിയിട്ടുണ്ട്. ഇതോടെ പാലക്കാട് ജില്ലയിലേക്ക് പ്രവേശിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ദേശീയപാതയിൽ ഗതാഗതം പുനസ്ഥാപിക്കാൻ ശ്രമങ്ങൾ തുടരുകയാണ്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് ജോലികൾ പുരോഗമിക്കുന്നത്. വൈകുന്നേരത്തോടെ ഗതാഗതം പുനസ്ഥാപിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read More

രക്ഷകരെ കാത്ത് ആയിരങ്ങൾ; പെരിയാറിൽ ജലനിരപ്പ് ഉയരുന്നു; ചാലക്കുടി വെള്ളത്തിൽ;  തമിഴ്നാട് ഫയർഫോഴ്സും രക്ഷാപ്രവർത്തനത്തിന് 

കോട്ടയം: രക്ഷാപ്രവർത്തകർ എത്തുന്നതും കാത്ത് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വെള്ളത്തിനു നടുവിൽ പ്രതീക്ഷയർപ്പിച്ചു കഴിയുന്നത് ആയിരങ്ങൾ. ഇടുക്കി, പത്തനംതിട്ട, എറണാകുളം തൃശൂർ ജില്ലകളിലാണ് പേമാരിയും പ്രളയവും ഏറെ ദുരിതം വിതയ്ക്കുന്നത്. ഇവിടെ വിവിധ കെട്ടിടങ്ങളിലായി ആയിരക്കണക്കിനുപേർ കഴിയുന്നതായാണ് വിവരം. ഇന്നു രാവിലെ മുതൽ ഇവരെ പുറത്തെത്തിക്കാനുള്ള സമഗ്രരക്ഷാപ്രവർത്തനത്തിനു തുടക്കമായി. 23 ഹെലിക്കോപ്റ്ററുകളും 450 ബോട്ടുകളും രക്ഷാപ്രവർത്തനത്തിൽ ഉപയോഗിക്കുന്നതിനായി അധികമായി എത്തിച്ചു. ഇവർക്കൊപ്പം 20 പേർ വീതമുള്ള 40 ദേശീയ ദുരന്ത നിവാരണ സേനാ സംഘങ്ങൾകൂടി എത്തും. രക്ഷപ്പെടുത്തുന്നവരെ താമസിപ്പിക്കാൻ ഉയരമുള്ള കെട്ടിടങ്ങൾ ഏറ്റെടുക്കും. എറണാകുളം, തൃശൂർ, പത്തനംനിട്ട, ആലപ്പുഴ ജില്ലകളിൽ മൂന്നു ഹെലിക്കോപ്റ്ററുകൾ വീതം രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കും. തമിഴ്നാട് ഫയർഫോഴ്സും രക്ഷാപ്രവർത്തനത്തിന് എത്തിയിട്ടുണ്ട്. പ്രളയം ഏറെദുരിതം വിതച്ച പത്തനംതിട്ട ഏറെക്കുറെ പൂർണമായും വെള്ളത്തിലാണ്. റാന്നി, ആറൻമുള, കോഴഞ്ചേരി, ചിറ്റാർ, തിരുവല്ല എന്നിവിടങ്ങളിലാണ് സ്ഥിതി രൂക്ഷം. ഇവിടെ വൈദ്യുതബന്ധം…

Read More

സർക്കാർ കമ്പ്യൂട്ടറിന് പറ്റിയ തെറ്റിൽ നിർധന കുടുംബം എപിഎൽ ആയ സംഭവം; ഒരുമാസത്തിനകം റേഷൻ കാർഡ് മാറ്റി നല്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

പാലക്കാട്: നഗരസഭ ധനസഹായത്തോടെ നിർമിച്ച വീട്ടിൽ താമസിക്കുന്ന നിർധന കുടുംബത്തിന് സ്വന്തമായുള്ള സ്ഥലത്തിന്‍റെ വിസ്തീർണം സർക്കാർ കന്പ്യൂട്ടറിന് തെറ്റുപറ്റിയതു കാരണം എപിഎൽ കാർഡ് അനുവദിച്ച നടപടി ഒരുമാസത്തിനകം തിരുത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. പാലക്കാട് ജില്ലാ സപ്ലൈ ഓഫീസർക്കാണ് കമ്മീഷൻ അംഗം കെ.മോഹൻകുമാർ നിർദേശം നല്കിയത്. പാലക്കാട് പള്ളിപ്പുറം സ്വദേശിനി സി.ഉമൈവ നല്കിയ പരാതിയിലാണ് നടപടി. തന്‍റെ ഭർത്താവ് വാടകയ്ക്ക് ഓട്ടോറിക്ഷ ഓടിക്കുകയാണെന്നും പൊതുവിഭാഗത്തിൽ ഉൾപ്പെടുത്തിയ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റി നല്കണമെന്ന് അപേക്ഷ നല്കിയിട്ടും നടപടി സ്വീകരിച്ചില്ലെന്നുമാണ് പരാതി. കമ്മീഷൻ പാലക്കാട് സപ്ലൈ ഓഫീസറിൽനിന്നും റിപ്പോർട്ട് വാങ്ങിയിരുന്നു. പരാതിക്കാരി മുൻഗണനാ കാർഡിന് അർഹയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരി താമസിക്കുന്ന സ്ഥലത്തിന്‍റെ വിസ്തീർണ്ണം 1.8 സെന്‍റ് മാത്രമാണ്. എന്നാലിത് 1.8 ഏക്കറെന്ന് കന്പ്യൂട്ടറിൽ തെറ്റായി രേഖപ്പെടുത്തി. ഇക്കാരണത്താലാണ് കാർഡ് മുൻഗണനാ വിഭാഗത്തിൽനിന്നും മാറിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഒൗദ്യോഗിക…

Read More

നാല് പഞ്ചായത്തുകളുടെ കുടിവെള്ള ക്ഷാമം പരിഹരിക്കാനുള്ള  മംഗലംഡാം സമഗ്ര കുടിവെള്ള പദ്ധതിയുടെ നിർമാണപ്രവൃത്തികൾ തുടങ്ങി

മംഗലംഡാം: നാല് പഞ്ചായത്തുകൾക്ക് കുടിവെള്ളം എത്തിക്കാൻ ലക്ഷ്യംവച്ച് നടപ്പിലാക്കുന്ന മംഗലംഡാം സമഗ്ര കുടിവെള്ള പദ്ധതിയുടെ നിർമാണപ്രവൃത്തികൾക്ക് തുടക്കമായി. ബാംഗ്ലാക്കുന്നിൽ സ്ഥലം ലെവൽചെയ്ത് ടാങ്ക് നിർമിക്കുന്ന പണികളാണ് നടക്കുന്നത്. കഴിഞ്ഞമാസം അഞ്ചിനാണ് പദ്ധതിയുടെ നിർമാണോദ്ഘാടനം ജലവിഭവവകുപ്പ് മന്ത്രി മാത്യു ടി. തോമസ് നിർവഹിച്ചത്. വണ്ടാഴി, കിഴക്കഞ്ചേരി, വടക്കഞ്ചേരി , കണ്ണന്പ്ര എന്നീ പഞ്ചായത്തുകളിലേക്ക് കുടിവെള്ളം എത്തിക്കാനായാണ് മംഗലംഡാം സ്രോതസ്സാക്കി പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിവഴി ഒരുലക്ഷത്തോളം പേർക്ക് കുടിവെള്ളം നൽകാനാകുമെന്നാണ് കണക്കാക്കുന്നത്. പദ്ധതിക്കായി ബംഗ്ലാക്കുന്നിൽ 24.50 ദശലക്ഷം ലിറ്റർ പ്രതിദിനശേഷിയുള്ള ജലശുദ്ധീകരണശാലയും അനുബന്ധഘടകങ്ങളും 24.5 ലക്ഷം ലിറ്റർ ശേഷിയുള്ള ഉന്നതതല ജലസംഭരണിയുമാണ് നിർമിക്കുക. 68 എച്ച് പിയുടെ വാട്ടർ മോട്ടോർ പന്പ് സെറ്റ്, സബ് സ്റ്റേഷൻ നിർമാണം, ട്രാൻസ്ഫോർമർ തുടങ്ങിയവയാണ് ഒന്നാംഘട്ടത്തിൽ ചെയ്യുന്നത്. പദ്ധതിക്കായി 95 കോടിരൂപയാണ് ഇപ്പോൾ ചെലവ് കണക്കാക്കിയിട്ടുള്ളതെങ്കിലും പണികൾ പൂർത്തീകരിക്കുന്പോൾ 140 കോടിയാകുമെന്നാണ് അധികൃതർ പറയുന്നത്.

Read More