വടക്കഞ്ചേരി: കാലവർഷം കലിതുള്ളിയപ്പോൾ മംഗലംഡാം, പാലക്കുഴി മലയോരമേഖലകളിൽ ഉരുൾപൊട്ടിയത് 73 സ്ഥലങ്ങളിൽ. ഇത്രയും സ്ഥലത്ത് ഉരുൾപൊട്ടലുണ്ടാകുന്നത് കുടിയേറ്റ ചരിത്രത്തിൽതന്നെ ഇത് ആദ്യം. 2007ലുണ്ടായ അതിവർഷത്തിൽ മുപ്പതോളം സ്ഥലത്തുണ്ടായ ഉരുൾപൊട്ടലിന്റെ എണ്ണം ഭീതിതരമാകുംവിധം ഉയർന്നത്. ഉൾക്കാടുകളിലുണ്ടായ ഉരുൾപൊട്ടൽ വേറെയുണ്ട്. കിഴക്കഞ്ചേരി രണ്ടാംവില്ലേജിൽപ്പെടുന്ന വിആർടി , ഓടംതോട് മേഖലകളിലാണ് ഏറ്റവുംകൂടുതൽ ഉരുൾപൊട്ടലുണ്ടായി സർവനാശം ഉണ്ടായത്. ഓടംന്തോട് 19 സ്ഥലത്തും ചൂരുപ്പാറ,മണ്ണെണ്ണക്കയം, വട്ടപ്പാറ ഭാഗങ്ങളിലായി 12 ഇടത്തും ഉരുൾപൊട്ടിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പടങ്ങിട്ടതോട്, ചടച്ചിക്കുന്ന്, കവിളുപ്പാറ, ശിവജിക്കുന്ന്, കുഞ്ചിയാർപ്പതി ഭാഗങ്ങൾ ഉരുൾപൊട്ടി നശിച്ചു. ഇവിടെ മാത്രം ആറ് വീടുകളെങ്കിലും ഉരുൾപൊട്ടലിന്റെ കെടുതികളിൽപ്പെട്ടതായി വാർഡ് മെന്പർ രാജേന്ദ്രൻ പറഞ്ഞു. നാലുദിവസം തുടർച്ചയായി ജെസിബിയുടെ സഹായത്തോടെ മണ്ണുംകല്ലും മാറ്റിയാണ് ഓടംന്തോട് -ചൂരുപ്പാറ റോഡ് ഗതാഗതയോഗ്യമാക്കിയത്. തകർന്ന മണ്ണെണ്ണകയത്തെ പാലം താൽക്കാലികമായി നിർമിച്ചിട്ടുണ്ട്. വിആർടിയിൽ 19 ഇടത്ത് ഉരുൾപൊട്ടി. കരിങ്കയം പൊട്ടഡാം മുതൽ നാലുകിലോ മീറ്ററോളം…
Read MoreCategory: Palakkad
ദുരിതാശ്വാസ ക്യാമ്പിലേക്കു കൊണ്ടുവന്ന വസ്തുകൾ മോഷ്ടിച്ച ഡ്രൈവർ അറസ്റ്റിൽ
പാലക്കാട്: പ്രളയത്തിൽ ഒറ്റപ്പെട്ടുപോയ നെല്ലിയാന്പതിയിലെ ദുരിതാശ്വാസ ക്യാന്പുകളിലേക്ക് കൊണ്ടുവന്ന അവശ്യവസ്തുകൾ മോഷ്ടിച്ച ലോറി ഡ്രൈവർ അറസ്റ്റിൽ. പോത്തുണ്ട് സ്വദേശി ദിനേശിനെയാണ് ഇന്ന് പോലീസ് അറസ്റ്റു ചെയ്തത്. വൈള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും റോഡുകൾ ഒലിച്ചു പോയതോടെയാണ് നെല്ലിയാന്പതി ഒറ്റപ്പെട്ടുപോയത്. നെല്ലിയാന്പതിയിൽ കുടുങ്ങി കിടക്കുന്നവർക്ക് ആവശ്യമായ ഭക്ഷണസാധനങ്ങൾ കഴിഞ്ഞ ദിവസം ഹെലികോപ്റ്റർ മാർഗമാണ് സ്ഥലത്തെത്തിച്ചത്. മൂവായിരത്തിലധികം തോട്ടം തൊഴിലാളികൾ ഉൾപ്പെടെയുള്ളവരാണ് നെല്ലിയാന്പതിയിലുള്ളത്. വൈദ്യുതി പോലുമില്ലാതെ ജനങ്ങൾ ബുദ്ധിമുട്ടിലാണ്. നെന്മാറ മുതൽ നെല്ലിയാന്പതി വരെ പതിനഞ്ച് കിലോമീറ്ററാണ് റോഡ് തകർന്നത്.
Read Moreഒറ്റപ്പാലം, പട്ടാന്പി താലൂക്കിൽ കുടിവെള്ളവിതരണവും വൈദ്യുതിബന്ധങ്ങളുടെ പുനഃസ്ഥാപനവും വൈകും
ഒറ്റപ്പാലം: ഒറ്റപ്പാലം, പട്ടാന്പി താലൂക്കുകളിൽ കുടിവെള്ളവിതരണം, വൈദ്യുതിബന്ധങ്ങൾ പുനഃസ്ഥാപിക്കൽ വൈകാൻ സാധ്യത. കനത്തമഴമൂലം വൈദ്യുതികന്പികൾ പൊട്ടി വീടും വൈദ്യുതിപോസ്റ്റുകളും ട്രാൻസ്ഫോർമറുകളും തകർന്നതാണ് കുടിവെള്ളവിതരണവും വൈദ്യുതിയും ഇല്ലാതാകാൻ പ്രധാനകാരണം. വെള്ളപ്പൊക്കത്തിൽ പന്പുഹൗസുകളും അനുബന്ധ സാങ്കേതിക സാമഗ്രികളും വ്യാപകമായി നശിച്ചു. ഇവ പുനഃസ്ഥാപിക്കാനുള്ള നെട്ടോട്ടത്തിലാണ് അധികൃതർ. വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചാൽ മാത്രമേ കുടിവെള്ളവിതരണം കാര്യക്ഷമമാക്കാനാകൂ. ഇപ്പോഴത്തെ സ്ഥിതിയിൽ വൈദ്യുതിബന്ധം പുനഃസ്ഥാപിക്കലും കുടിവെള്ളവിതരണം മുന്പത്തേതുപോലെ നടപ്പാക്കാനും ഇനിയും ദിവസങ്ങളെടുക്കും. പന്പുഹൗസുകൾക്കൊപ്പം ട്രാൻസ്ഫോർമറുകളും മറിഞ്ഞുവീണത് അധികൃതരെ വെട്ടിലാക്കി. ട്രാൻസ്ഫോർമറുകളുടെ പുനർനിർമാണത്തിനു മതിയായ തോതിൽ തൊഴിലാളികളില്ലാത്തതും മുഖ്യപ്രശ്നമാണ്. പന്പുഹൗസുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. പന്പിംഗുമായി ബന്ധപ്പെട്ട സാങ്കേതിക ഉപകരണങ്ങൾ നശിക്കുകയും ചെയ്തു. നിലവിൽ ഭാരതപ്പുഴയെ ആശ്രയിച്ചുള്ള പന്പുഹൗസുകൾ പൂർണമായും നിഷ്ക്രിയമാണ്. ട്രാൻസ്ഫോർമറുകളുടെ തകർച്ചയാണ് കഐസ്ഇബിയുടെ വെല്ലുവിളി. ഇതിനു പുറമേ വേണ്ടത്ര തൊഴിലാളികൾ ഇല്ലാത്തതും പ്രവൃത്തികളെ പിറകോട്ടടിക്കുന്നു.
Read Moreക്യാമ്പുകൾ വിടുന്ന ആദിവാസി കുടുംബങ്ങൾക്ക് കൈത്താങ്ങായി പ്രത്യേക സംവിധാനങ്ങൾ
പാലക്കാട്: ക്യാന്പ് വിട്ട് മടങ്ങുന്ന പട്ടികവർഗ വിഭാഗക്കാർക്ക് വകുപ്പ് നടപ്പാക്കുന്ന ഭക്ഷ്യസഹായ പദ്ധതിയിലുൾപ്പെടുത്തി ഒന്പതിന ഭക്ഷ്യ ഇനങ്ങളായ അരി (15 കിലോ), പഞ്ചസാര ചെറുപയർ,ശർക്കര,വെളിച്ചെണ്ണ(ഓരോന്നും 500 ഗ്രാം വീതം), ഉപ്പ് (1 കിലോ), പരിപ്പ് (250 ഗ്രാം) ചായപ്പൊടി ,മുളകുപൊടി (200) ഓണക്കിറ്റുകളാണ് നൽകുന്നത്. തങ്ങളുടെ സ്വപ്നങ്ങളും സ്വരുക്കൂട്ടിയ സന്പാദ്യവും ഒറ്റ രാത്രിക്കൊണ്ട് മണ്ണിടിച്ചിലിലും ഉരുൾപൊട്ടലിലും വെള്ളപൊക്കത്തിലും നഷ്ടപ്പെട്ട വേദന ഉള്ളിലൊതുക്കി ഉൗരുകളിലേക്ക് മടങ്ങുന്നവർക്ക് സഹായമൊരുക്കി ജില്ലാഭരണകൂടവും അതത് വകുപ്പ് ഉദ്യോഗസ്ഥരും സജ്ജരായി തന്നെയുണ്ട്. ജില്ലയിൽ നെല്ലിയാന്പതിയുൾപ്പെടെയുള്ള വിവിധ പ്രദേശത്തെ 513 ഓളം ഉൗരുകളിലെ ആദിവാസിവിഭാഗ കുടുംബങ്ങളാണ് ദിവസങ്ങളായി വിവിധ ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്നത്. മഴക്കെടുതിയിൽ ഭാഗികമായി വീട് നഷ്ടപ്പെട്ടവർക്കായി പട്ടികവർഗവകുപ്പ് അറ്റകുറ്റപണികൾ നടത്തുകയും അടിയന്തരമായി ആരോഗ്യ വകുപ്പിന്റെ സേവനങ്ങൾ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. ദുരിതാശ്വാസ ക്യാംപുകളിൽ നിന്നും 36 ഓളം കുടുംബങ്ങളാണ് വീടുകളിലേക്ക് മടങ്ങിയത്. കോട്ടോപ്പാടം, കുമരംപുത്തൂർ,…
Read Moreചന്ദനമരം മുറിക്കുന്നതിനിടെ രണ്ടുപേർ പിടിയിൽ; പ്രതികളുടെ പക്കൽ നിന്നും ചന്ദനതടികളും ആയുധങ്ങളും പിടിച്ചെടുത്തു
വടക്കഞ്ചേരി: ചന്ദനമരം മുറിക്കുന്നതിനിടെ രണ്ട് പേർ പിടിയിൽ. ആലത്തൂർ പെരുങ്കുളം കിഴക്കൻ കാട് രാജേഷ് (38), ചിറ്റിലംഞ്ചേരി കോന്നല്ലൂർ കല്ലംപറന്പ് ഷാജി (30) എന്നിവരെയാണ് വനപാലകർ അറസ്റ്റ് ചെയ്തത്. വീഴുമല മലക്കുളം ഭാഗത്ത് ചന്ദനമരം മുറിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരിൽ നിന്നും ഏഴ് കഷണം ചന്ദനതടികളും, മുറിക്കാൻ ഉപയോഗിച്ച വെട്ടുകത്തി, അറക്കവാൾ ഒരു ബൈക്ക്, ഒരു സ്കൂട്ടർ എന്നിവയും കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.ആലത്തൂർ റെയ്ഞ്ച് ഓഫീസർ എം ജി അജിത്ത്, സെക്ഷൻ ഫോറസ്റ്റർ പി മോഹൻദാസ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ രാജേഷ്, സുനിൽപ്രകാശ്, അരുണ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Read Moreപ്രളയക്കെടുതിയിൽ കഷ്ട്ടപ്പെടുന്നവർക്ക് വിവാഹ ആഘോഷങ്ങൾ വെട്ടിച്ചുരുക്കി നവദമ്പതികൾ ഒരു ലക്ഷം രൂപ നൽകി
വടക്കഞ്ചേരി: വിവാഹ ആഘോഷങ്ങൾ വെട്ടിച്ചുരുക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നവദന്പതികൾ ഒരു ലക്ഷം രൂപ നൽകി. വടക്കഞ്ചേരി നായനാർ ഹോസ്പിറ്റൽ പി.ആർ.ഒ കണക്കൻ തുരുത്തി പനച്ചേപ്പള്ളി സെബി ബ ഡെയ്സി ദന്പതികളുടെ മകൾ അനിറ്റും കാളാംകുളം കൊച്ചുപറന്പിൽ എമ്മാനുവൽ മേഴ്സി ദന്പതികളുടെ മകൻ ജിജോയുമാണ് ഈ സൽമാതൃകയുമായി മുന്നോട്ട് വന്നത്. മുഖ്യമന്ത്രിയുടെ പേരിലുള്ള ഒരു ലക്ഷം രൂപയുടെ ചെക്ക് രാജഗിരി തിരുഹൃദയ പള്ളി വികാരി ഫാ.ജോസ് കൊച്ചുപറന്പിലിന് കൈമാറി. വിവാഹാഘോഷങ്ങളുടെ ഭാഗമായി ബുക്ക് ചെയ്തിരുന്ന ഗാനമേള, ഡാൻസ് പരിപാടികൾ, അലങ്കാരങ്ങൾ, ഭക്ഷണവിഭവങ്ങൾ തുടങ്ങിയവയെല്ലാം ഒഴിവാക്കി. ഒരു തരം ഭക്ഷണം മാത്രമാണ് ഒരുക്കിയത്.പാലക്കാട് പാലന ആശുപത്രി പി.ആർ.ഒ ആണ് ജിജോ. പാലക്കാട് മേഴ്സി കോളജിലെ കന്പ്യൂട്ടർ വിഭാഗം അധ്യാപികയാണ് അനിറ്റ്.ആഘോഷങ്ങൾ ചുരുക്കി പ്രളയക്കെടുതിയിൽ കഷ്ട്ടപ്പെടുന്നവർക്ക് തങ്ങളാലാകുന്ന സഹായം നൽകുന്നതു വഴി മറ്റുള്ളവർക്കും ഇത്തരം മനുഷ്യത്വസമീപനങ്ങൾക്ക് പ്രചോദനമാകട്ടെയെന്നാണ് ജിജോയും അനിറ്റും…
Read Moreമഴക്കെടുതിയിൽ വീടുകൾ പൂർണമായി തകർന്നവർക്ക് ബദൽ സംവിധാനം ഒരുക്കുമെന്ന് മന്ത്രി എകെ ബാലൻ
പാലക്കാട്: മഴക്കെടുതിയിൽ വീട് പൂർണമായി തകർന്നവർക്ക് പുതിയ വീട് ലഭ്യമാക്കുന്നതുവരെ താമസിക്കാൻ ബദൽ സംവിധാനം ഒരുക്കുമെന്ന് പട്ടികജാതി വർഗ, പിന്നോക്ക, നിയമ, സാംസ്കാരിക, പാർലമെന്ററികാര്യമന്ത്രി എ.കെ.ബാലൻ പറഞ്ഞു. ക്യാന്പിൽനിന്നും ഇവരെ മാറ്റി വീടു ലഭ്യമാക്കുന്നതുവരെ താമസിപ്പിക്കാനുള്ള സ്ഥലം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കണ്ടെത്തണമെന്ന് തൃത്താല റസ്റ്റ് ഹൗസിൽ ചേർന്ന മഴക്കെടുതി അവലോകനയോഗത്തിൽ മന്ത്രി നിർദേശിച്ചു. വീടു നഷ്ടമായവർക്ക് ലൈഫ് ഭവനപദ്ധതിയിൽ ഉൾപ്പെടുത്തി വീടുവച്ച് നല്കും. അതിന് കഴിയാത്തവർക്ക് ഏകീകൃത സ്വഭാവത്തോടെ വീടുവച്ചു നല്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. മഴക്കെടുതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി പഞ്ചായത്തിന്റെ ഫണ്ടുകൾ ഉപയോഗിക്കാമെന്നും മന്ത്രി യോഗത്തിൽ പറഞ്ഞു. ക്യാന്പുകളിൽ കഴിയുന്നവർക്ക് കൃത്യമായി ഭക്ഷണവും മരുന്നും ലഭിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ ഉറപ്പാക്കണം. ക്യാന്പിൽനിന്നും സ്വന്തം വീട്ടിലല്ലാതെ താമസിക്കുന്നവർക്കും ആവശ്യമെങ്കിൽ ഭക്ഷണം കൊടുക്കണം. നക്കര പഞ്ചായത്ത് ആരോഗ്യകേന്ദ്രത്തിൽ ആവശ്യമെങ്കിൽ ശിശുരോഗ വിദഗ്ധന്റെ സേവനം ഉറപ്പാക്കണമെന്ന് ആരോഗ്യവകുപ്പിനോട് മന്ത്രി ആവശ്യപ്പെട്ടു. ക്യാന്പിൽനിന്നും വീടുകളിലേക്ക് പോകുന്നവർ…
Read Moreഭാരതപുഴ കരകവിഞ്ഞ് റെയിൽപാളങ്ങളുടെ വശം ഇടിഞ്ഞത് റെയിൽവേ പരിശോധിച്ചു
ഷൊർണൂർ: ഭാരതപുഴ കരകവിഞ്ഞ് റെയിൽപാളങ്ങളുടെ വശങ്ങൾ ഇടിഞ്ഞതിനെപ്പറ്റി റെയിൽവേ സുക്ഷ്മ പരിശോധന നടത്തി. ഷൊർണൂർ മുതൽ പാലക്കാടുവരെയാണ് വിദഗ്ധസംഘം പരിശോധിച്ചത്. ഇടിഞ്ഞഭാഗങ്ങൾ ബലപ്പെടുത്തുകയും മതിയായ മുൻകരുതലുകൾ എടുക്കുകയും ചെയ്തു. ഒറ്റപ്പാലം റെയിൽവേ സ്റ്റേഷൻ പരിസരത്തെ രണ്ടിടത്തും ഷൊർണൂർ ത്രാങ്ങാലിയിലുമാണ് വശങ്ങൾ ഇടിഞ്ഞത്. മുഴുവൻ ഭാഗങ്ങളും സൂക്ഷ്മമായി പരിശോധിച്ച് ബലക്ഷയമുള്ള ഭാഗങ്ങളിൽ ചാക്കുകളിൽ കരിങ്കൽ നിറച്ച് ബലപ്പെടുത്താനുമാണ് ലഭിച്ചിരിക്കുന്ന നിർദേശം. പാലക്കാട്, ഷൊർണൂർ, ഒറ്റപ്പാലം എന്നിവിടങ്ങളിൽനിന്നുള്ള റെയിൽവേ എൻജിനീയറിംഗ് വിദഗ്ധസംഘമാണ് പരിശോധന നടത്തിയത്. കനത്ത മഴയിൽ തോടുകളും ഭാരതപുഴയും കരകവിഞ്ഞ് ഒഴുകിയതിനാൽ വെള്ളം റെയിൽപാളങ്ങൾക്ക് അടുത്തുവരെയെത്തി. ഇതോടെ ട്രെയിനുകൾ വ്യാപകമായി നിർത്തി. ഷൊർണൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ പുഴയ്ക്കു കുറുകേയുള്ള പാലങ്ങളിലും ചെന്നൈയിൽനിന്നുള്ള വിദഗ്ധസംഘം പരിശോധന നടത്തി. പാലങ്ങളുടെ ഫിറ്റ്നസുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പ്രധാനമായും പരിശോധിച്ചത്. പാളത്തിലേക്ക് മണ്ണിടിച്ചിൽ, സുരക്ഷിതത്വം, വെള്ളം കയറൽ എന്നിവയാണ് റെയിൽവേയെ കുഴയ്ക്കുന്നത്. കനത്ത മഴയെ…
Read Moreആലമ്പള്ളം-ഉൗട്ടറ നിലമ്പതിപാലം തകർന്നു; ഗതാഗതം സ്തംഭിച്ചു ; യുദ്ധകാലാടിസ്ഥാനത്തിൽ പുനർ നിർമിക്കണമെന്ന് യാത്രക്കാർ
കൊല്ലങ്കോട്: ആലന്പള്ളം-ഉൗട്ടറ ബൈപാസ് റോഡിൽ ഗായത്രിപുഴ നിലന്പതിപാലം വെള്ളത്തിന്റെ കുത്തിയൊഴുക്കിൽ തകർന്നു. മീങ്കര, ചുള്ളിയാർ അണക്കെട്ടുകളിൽനിന്നും പുഴയിലേക്ക് കൂടുതൽ വെള്ളംവിട്ടതോടെ നിലന്പതിപാലം കവിഞ്ഞൊഴുകുകയായിരുന്നു.പാലത്തിനു തെക്കുഭാഗത്ത് മൂന്നരമീറ്റർ നീളത്തിലാണ് തകർന്നത്. ഇവിടെ വാഹനസഞ്ചാരം തടസപ്പെടുന്ന രീതിയിൽ വൻഗർത്തം രൂപംകൊണ്ടു. പാലത്തിന്റെ ഉപരിതലത്തിലെ കോണ്ക്രീറ്റ് പൂർണമായും നശിച്ചു. നിലവിൽ പയിലൂർമൊക്കിൽനിന്നും കൊല്ലങ്കോട് ടൗണിലെത്താതെ ആലന്പള്ളം റോഡുവഴിയാണ് കുനിശേരി, ഉൗട്ടറ ഭാഗത്തേക്കു വാഹനങ്ങൾ സഞ്ചരിക്കുന്നത്. കൊല്ലങ്കോട് ടൗണിൽനിന്നു പതിവായി എലവഞ്ചേരി, കരിങ്കുളം, വട്ടേക്കാട്, പനങ്ങാട്ടിരി, പയിലൂർ എന്നിവിടങ്ങളിലുള്ള വാഹനങ്ങൾ ആലന്പള്ളം ബൈപാസ് വഴിയായിരുന്നു പോയിരുന്നത്. മുപ്പതുവർഷത്തിനിടെ ആദ്യമായാണ് നിലന്പതിപാലത്തിലൂടെ വെള്ളം കവിഞ്ഞൊഴുകിയത്. ആലന്പള്ളം- ഉൗട്ടറ റോഡ് രണ്ടുവർഷമായി തകർന്നുകിടക്കുകയാണ്. ഈ സാഹചര്യത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ നിലന്പതിപാലവും പാതയും പുനർനിർമിക്കണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.
Read Moreമുല്ലപ്പെരിയാർ ഡാം പൊട്ടിയെന്ന് വോയ്സ് മെസേജ്; പാലക്കാട് സ്വദേശി അശ്വൻ ബാബു പോലീസ് പിടിയിൽ
പാലക്കാട്: പ്രളയദുരന്തത്തിനിടെ മുല്ലപ്പെരിയാർ ഡാം പൊട്ടിയെന്നു പറഞ്ഞ് വോയ്സ് മെസേജ് പ്രചരിപ്പിച്ച യുവാവിനെ നെന്മാറ പോലീസ് അറസ്റ്റുചെയ്തു. നെന്മാറ നെല്ലിക്കാട്ടുപറന്പ് വീട്ടിൽ അശ്വിൻ ബാബു ആണ് അറസ്റ്റിലായത്. പ്രളയക്കെടുതികൾക്കിടെ ഒട്ടേറെ വ്യാജപ്രചാരണങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ചിരുന്നു. ജനങ്ങളെ പരിഭ്രാന്തരാക്കുന്ന വ്യാജ സന്ദേശങ്ങൾ അയയ്ക്കുന്നവർക്കും ഷെയർ ചെയ്യുന്നവർക്കും എതിരേ ശക്തമായ നടപടികൾ എടുക്കുമെന്ന് അധികൃതർ മുന്നറിയിപ്പു നൽകിയിരുന്നു.
Read More