വിവാഹ വീട്ടിൽ നിന്ന് ഒരുലക്ഷത്തോളം രൂപ  വരുന്ന ഫോട്ടോഗ്രാഫർമാരുടെ ലൈൻസ് മോഷ്ടിച്ച മധ്യവയസ്കൻ അറസ്റ്റിൽ

വടക്കഞ്ചേരി: തൃശൂർ കുരിയച്ചിറയിലെ കല്യാണമണ്ഡപത്തിൽനിന്നും കാമറ ലെൻസുകൾ മോഷ്ടിച്ച മധ്യവയസ്കനെ വടക്കഞ്ചേരി പോലീസ് അറസ്റ്റുചെയ്തു. ചിയ്യാരം പാലിയേക്കര നെൽസ (54) നെയാണ് എസ്ഐ മുഹമ്മദ് കാസിം, എഎസ് ഐ ഉണ്ണി മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. കുരിയച്ചിറയിലെ ലീ ഗ്രാന്‍റ് കല്യാണമണ്ഡപത്തിൽനിന്നാണ് ലെൻസുകൾ അടങ്ങിയ ബാഗ് മോഷ്ടിച്ചത്. കല്യാണങ്ങൾ ഉണ്ടാകുന്പോൾ പെയിന്‍റിംഗ് തൊഴിലാളിയായ ഇയാൾ മണ്ഡപത്തിൽപോയി ഭക്ഷണം കഴിച്ചുവരാറുണ്ടെന്ന് പോലീസ് പറഞ്ഞു. ഇത്തരത്തിൽ മേയ് 19ന് മണ്ഡപത്തിൽപോയി തിരിച്ചുപോരുന്പോൾ അവിടെ ഇരുന്ന ബാഗും കൈയിലെടുക്കുകയായിരുന്നു. ഫോട്ടോഗ്രാഫർമാർ ഫോട്ടോ എടുക്കുന്നതിനിടെയാണ് സമീപത്ത് വച്ച ബാഗ് കവർന്നത്. ഒരുലക്ഷത്തോളം രൂപ വിലയുള്ളതാണ് കാമറ ലെൻസുകൾ. ഇത് വില്ക്കാനാണ് ഇയാൾ വടക്കഞ്ചേരിയിലെത്തിയതെന്ന് പോലീസ് പറഞ്ഞു. ടൗണിൽ ആരതിക്കു മുന്നിലെ എടിഎമ്മിനുസമീപം കറങ്ങുന്നതിനിടെയാണ് പിടിയിലായത്. മോഷണം നടന്നത് തൃശൂർ നെടുപുഴ സ്റ്റേഷൻ പരിധിയിലായതിനാൽ കേസിന്‍റെ തുടർനടപടികൾ നെടുപുഴയിലേക്കു കൈമാറുമെന്ന് പോലീസ് പറഞ്ഞു.

Read More

മംഗലാംകുന്ന് ആന തറവാട്ടിലെ ഒരംഗം കൂടി യാത്രയായി; മംഗലാംകുന്ന് ഗുരുവായൂരപ്പൻ; ഒരു വർഷത്തിനിടെ ചരിയുന്ന മൂന്നാമത്തെ ഗജവീരൻ

ശ്രീകൃഷ്ണപുരം: മംഗലാംകുന്ന് ആന തറവാട്ടിലെ ഒരംഗം കൂടി യാത്രയായി. മംഗലാംകുന്ന് ഗുരുവായൂരപ്പൻ എന്ന ഗജവീരനാണ് ചെരിഞ്ഞത്. 55 വയസ്സായിരുന്നു.തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് അന്ത്യം. വള്ളുവനാട്ടിലെ ക്ഷേത്രങ്ങളിലെ പൂരങ്ങൾക്കും, ഉത്സവങ്ങൾക്കും നിറസാന്നിധ്യമായിരുന്നു ഗുരുവായൂരപ്പൻ. തലയെടുപ്പുള്ള ഗജവീരൻ കഴിഞ്ഞ സീസണിലെ ഉത്സവങ്ങളിലും എഴുന്നെള്ളിപ്പിനെത്തിയിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി എരണ്ടക്കെട്ടും ഛർദ്ദിയും ബാധിച്ചു ചികിത്സയിലായിരുന്നു.കോട്ടയത്തു നിന്നുള്ള മുൻ വനംവകുപ്പ് വെറ്റിനറി സർജൻ ശശീന്ദ്രന്‍റെ നേതൃത്വത്തിൽ ചികിത്സയും നടത്തിവന്നു.16 വർഷം മുൻപാണ് ഗുരുവായൂരപ്പൻ മംഗലാംകുന്ന് ആനത്തറവാട്ടിലെത്തുന്നത്. ഗുരുവായൂരപ്പന്‍റെ വിയോഗത്തിലൂടെ ഗുരുവായൂർ ആനകോട്ട കഴിഞ്ഞാൽ സ്വകാര്യ വ്യക്തിക്ക് ഏറ്റവും കൂടുതൽ ആനകളുള്ള മംഗലാംകുന്നു ആനത്തറവാട്ടിലെ ആനകളുടെ അംഗ സംഖ്യ 11 ആയി ചുരുങ്ങി. മംഗലാംകുന്ന് തറവാട്ടിൽ നിന്നും ഒരു വർഷത്തിനിടെ ചരിയുന്ന മൂന്നാമത്തെ ഗജവീരനാണ് ഗുരുവായൂരപ്പൻ. ഏതാനും മാസങ്ങൾക് മുന്പ് കൃഷ്ണൻ കുട്ടിയും, അതിനു മുൻപ് വിജയനും വിടവാങ്ങിയിരുന്നു.

Read More

വാടകയ്ക്ക് താമസിച്ച് പണംതട്ടിപ്പ്: ദമ്പതികൾ  അറസ്റ്റിൽ; വാചകമടിച്ച് ആളെ വീഴ്ത്താൻ നല്ല വൈദഗ്ദ്ധ്യം മണികണ്ഠനുണ്ടെന്ന് കബളിപ്പിക്കപ്പെട്ടവർ 

വടക്കഞ്ചേരി: പല സ്ഥലങ്ങളിൽ പേര് മാറ്റി വാടകക്ക് താമസിച്ച് സമീപവാസികളുമായും വീട്ടുടമകളുമായും അടുത്ത് പരിചയപ്പെട്ട് പണം തട്ടുന്ന ദന്പതികളെ നാട്ടുകാരുടെ സഹായത്തോടെ വടക്കഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. ഒറ്റപ്പാലം അന്പലപ്പാറ ചീക്കോട്ടിൽ മണികണ്ഠൻ (56), ഭാര്യ ഗിരിജ (50) എന്നിവരെയാണ് എസ്.ഐ. ആദം ഖാന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. മേലാർക്കോട് വേണുഗോപാൽ, ഷീല എന്ന പേരിൽ വാടക കെട്ടിടത്തിൽ താമസിച്ചു വരികയായിരുന്നു ഇവർ. കഴിഞ്ഞ നവംബറിൽ മഞ്ഞപ്ര ആറാം തൊടിയിൽ വാടകക്ക് താമസിക്കുന്പോൾ കെട്ടിട ഉടമ ഉൾപ്പെടെ അഞ്ച് പേരിൽ നിന്നായി മൂന്നര ലക്ഷത്തോളം രൂപ വായ്പയായി വാങ്ങിയിരുന്നു. രണ്ട് കോടി രൂപയുടെ സ്ഥലം വിറ്റിട്ടുണ്ടെന്നും പണം കിട്ടാൻ ചില കോടതി നടപടികൾ പൂർത്തിയാക്കാനായി അത്യാവശ്യമായി പണം ആവശ്യപ്പെട്ടാണ് മഞ്ഞപ്രക്കാരെ കെണിയിലാക്കിയത്.വാചകമടിച്ച് ആളെ വീഴ്ത്താൻ നല്ല വൈദഗ്ദ്ധ്യം…

Read More

രാസവസ്തുക്കൾ ചേരത്തുമില്ല, ചീഞ്ചതുമില്ല;  മംഗലംഡാം റിസർവോയറിലെ മത്സ്യങ്ങൾക്ക് വൻ ഡിമാന്‍റ്

മംഗലംഡാം: കടൽമത്സ്യങ്ങൾ കേടുവരാതിരിക്കാൻ ഫോർമാലിൻപോലെയുള്ള മാരക വിഷവസ്തുക്കൾ ചേർക്കുന്നത് വ്യാപകമായതോടെ മംഗലംഡാം റിസർവോയറിലെ മത്സ്യങ്ങൾക്ക് വൻഡിമാന്‍റ്. ദിവസവും നിരവധിപേര്രാണ് മീൻവാങ്ങാൻ അതിരാവിലെ ഡാമിലെത്തുന്നത്. ദൂരസ്ഥലങ്ങളിൽനിന്നുള്ളവർവരെ ഇവിടെ മീൻവാങ്ങാൻ എത്തുന്നുണ്ട്. മംഗലംഡാമിലെ മത്സ്യങ്ങൾക്ക് സ്വാദും ഗുണവും കൂടുതലാണെന്നതും ഡിമാന്‍റിനു കാരണമാണ്. ചില ദിവസങ്ങളിൽ അരലക്ഷത്തിൽപരം രൂപയുടെ മത്സ്യകച്ചവടം ഡാമിൽ നടക്കുന്നു്. കട്ട്ള, രോഹു, മുഗാല, സൈപ്രസ് തുടങ്ങിയ മത്സ്യങ്ങളാണ് കൂടുതൽ. ഒന്നരകിലോ മുതൽ പതിനൊന്നു കിലോവരെ തൂക്കംവരുന്ന കട്ട്ള മത്സ്യം കിട്ടുന്നുണ്ടെന്ന് ഡാമിലെ മത്സ്യം വളർത്തൽപദ്ധതിക്ക് നേതൃത്വം നല്കുന്ന സംഘം പ്രസിഡന്‍റ് ചന്ദ്രൻ പറഞ്ഞു. കിലോയ്ക്ക് 120 രൂപാണ് കട്ട്ള, രോഹു തുടങ്ങിയ മത്സ്യങ്ങളുടെ വില. രണ്ടുവർഷം പ്രായമായ കട്ട്ള മത്സ്യം 14 കിലോവരെ തൂക്കം വരാറുണ്ട്. ഈവർഷം 25 ലക്ഷം മത്സ്യക്കുഞ്ഞുളെയാണ് മലന്പുഴയിൽനിന്നും സ്പോണ്‍ കൊണ്ടുവന്ന് വളർത്തി റിസർവോയറിൽ നിക്ഷേപിക്കുന്നത്. കൃത്രിമത്വമില്ലാത്ത ഏറ്റവും ഫ്രഷ് മത്സ്യമെന്ന നിലയിൽ…

Read More

ജപ്തി നോട്ടീസിനെ തുടർന്ന് കൃഷിയിടത്തിൽ ആത്മഹത്യ ചെയ്ത  ചടയപ്പന്‍റെ വീട്  പ്രതിപക്ഷനേതാവ് സന്ദർശിച്ചു

വടക്കഞ്ചേരി: ബാങ്കിൽ നിന്നുള്ള ജപ്തി നോട്ടീസിനെ തുടർന്ന് കൃഷിയിടത്തിൽ ആത്മഹത്യ ചെയ്ത പാളയം ചടയപ്പന്‍റെ വീട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദർശിച്ചു. കുടുംബത്തിന് അടിയന്തിര ധനസഹായം നൽകാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭയിലും ഈ വിഷയം ഉന്നയിക്കും. കുടുംബത്തെ സഹായിക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ കോണ്‍ഗ്രസ് രംഗത്തു വരുമെന്നും ചെന്നിത്തല പറഞ്ഞു. ഡി സി സി പ്രസിഡന്‍റ് വി.കെ.ശ്രീകണ്ഠൻ, മറ്റു നേതാക്കളായ വി.പി. മുത്തു, പാളയം പ്രദീപ്, റെജി കെ മാത്യു, എം.എസ്.അബ്ദുൾ ഖുദ്ദൂസ്, അഡ്വ.ദിലീപ്, ടി.രാധാകൃഷ്ണൻ ,സി. മുത്തു, എ ശിവദാസ് തുടങ്ങിയവരും ചെന്നിത്തലക്കൊപ്പമുണ്ടായിരുന്നു.

Read More

എടിഎം മെഷീനിൽ സ്ക്കിമ്മർ ഘടിപ്പിച്ച്ലക്ഷക്കങ്ങൾ തട്ടിയ  ആറംഗസംഘം പിടിയിൽ

കോയന്പത്തൂർ: എടിഎം മെഷീനിൽ സ്ക്കിമ്മർ ഘടിപ്പിച്ച് ലക്ഷക്കണക്കിന് രൂപയുടെ കവർച്ച നടത്തിയ ആറംഗസംഘത്തെ പോലീസ് പിടികൂടി. കൃഷ്ണഗിരി വസിം, തമിഴരസൻ, ട്രിച്ചി കിഷോക്, ശ്രീലങ്കൻ സ്വദേശി ലവശാന്തൻ, തിരുപ്പൂർ മനോഹരൻ, ചെന്നൈ നിരഞ്ജൻ എന്നിവരാണ് പിടിയിലായത്. ഇൻസ്പെക്ടർ മല്ലികയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ഇവരെ കൃഷ്ണഗിരിയിൽ നിന്നും അറസ്റ്റുചെയ്തത്. സിങ്കാനല്ലൂരിലെ ഐസിഐസിഐ ബാങ്ക് എടിഎം മെഷീനിൽ സ്കിമ്മർ, ക്യാമറ ഘടിപ്പിച്ച് കാർഡുടമകളുടെ വിവരങ്ങൾ ശേഖരിച്ച് വ്യാജ എടിഎം കാർഡുകൾ തയ്യാറാക്കി വിവിധ എടിഎമ്മുകളിൽ നിന്നായി 19 ലക്ഷംരൂപ മോഷ്ടിച്ചത്. ഇവരിൽ നിന്നും ആഡംബര കാറുകൾ, ലാപ്ടോപ്പ്, 17 സെൽഫോണ്‍, 20 എടിഎം കാർഡുകൾ എന്നിവ പിടിച്ചെടുത്തു. പോണ്ടിച്ചേരി, ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളിൽ ഇവരുടെ പേരിൽ കേസുകളുണ്ട്.

Read More

കോച്ച് ഫാക്ടറി തറക്കല്ലിട്ട കോണ്‍ഗ്രസിനെ പഴിപറയാൻ എം.ബി.രാജേഷ് എംപിയ്ക്ക് അവകാശമില്ല

പാലക്കാട്: കഞ്ചിക്കോട് റെയിൽവേ കോച്ച് ഫാക്ടറി പ്രഖ്യാപിക്കുകയം നടപ്പിലാക്കാൻ തറക്കല്ലിടുകയും ചെയ്ത കോണ്‍ഗ്രസിനെ പഴിപറയാൻ എം.ബി.രാജേഷ് എംപിക്ക് ഒരവകാശവുമില്ലെന്ന് ഡിസിസി പ്രസിഡന്‍റ് വി.കെ.ശ്രീകണ്ഠൻ.പദ്ധതി പ്രഖ്യാപിച്ചപ്പോഴും തറക്കല്ലിട്ടപ്പോഴും അതിന്‍റെ പിതൃത്വം ഏറ്റെടുത്ത് ഫ്ളക്സ് ബോർഡുകൾ നിരത്തി വോട്ടുപിടിച്ച് ജയിച്ചവരാണ് പാലക്കാട്ടെ സിപിഎം എംപി മാർ. കോച്ച് ഫാക്ടറി നടപ്പിലാക്കാത്തതിന് യുഡിഎഫ് സ്ഥാനാർത്ഥികളേയും യുപിഎ സർക്കാരിനേയും ജനങ്ങൾ തെരഞ്ഞെടുപ്പിൽ തോല്പിക്കുകയും ചെയ്തു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി പ്രസിഡന്‍റ് അമിത്ഷാ പുതുശേരിയിൽ വന്ന് കോച്ച്ഫാക്ടറിയും 10,000 പേർക്ക് തൊഴിലും ടൗണ്‍ഷിപ്പും വാഗ്ദാനം ചെയ്ത് സംസാരിച്ചിരുന്നു. 2014-ൽ അധികാരത്തിലെത്തിയ ബിജെപി സർക്കാർ പലതവണ വാക്കുമാറ്റി. എംപിയും അതിനനുസരിച്ച് അയയ്ക്കുന്ന കത്തുകളിൽ കിട്ടുന്ന മറുപടിയിൽ തൃപ്തിയടഞ്ഞു. പണമില്ലെന്ന് കാരണം പറഞ്ഞ് കേന്ദ്രം പദ്ധതി ഉപേക്ഷിക്കാൻ ആലോചിച്ചു. ബജറ്റിൽ തുച്ഛമായ തുക വച്ച് കേരളത്തെ കബളിപ്പിച്ചു. ഇതിനിടക്ക് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ സ്റ്റീൽ അതോറിട്ടി ഓഫ്…

Read More

കടമ്പഴിപ്പുറം ഇരട്ടക്കൊലയ്ക്ക് രണ്ടുവയസ്: അന്വേഷണം ഊർജിതമാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

ഒറ്റപ്പാലം: കടന്പഴിപ്പുറം ഇരട്ടക്കൊലയ്ക്ക് രണ്ടുവയസായതോടെ അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ ഇടപെടൽ. 2016-ൽ നടന്ന കൊലപാതകത്തിൽ അന്വേഷണം വഴിമുട്ടിയ സാഹചര്യത്തിലാണ് സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ പ്രതികളെ കണ്ടെത്താൻ ക്രൈംബ്രാഞ്ചിന് മുഖ്യമന്ത്രി നിർദേശം നല്കിയത്. പ്രതികളെ ഉടനേ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പി.ഉണ്ണി എംഎൽഎ നിയമസഭയിൽ രേഖാമൂലം നല്കിയ സബ്മിഷനിലാണ് മുഖ്യമന്ത്രി മറുപടിനല്കിയത്.ഇതിനകം 185-ഓളം സാക്ഷികളിൽനിന്നും ക്രൈംബ്രാഞ്ച് മൊഴി രേഖപ്പെടുത്തി. സ്ഥലത്തുനിന്നും ലഭിച്ച വിരലടയാളം പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. പരിസരത്തുള്ള മുഴുവനാളുകളുടെയും ഫോണ്‍ നന്പർ പരിശോധിക്കുകയും കന്പം, തേനി, ഒട്ടൻഛത്രം എന്നിവിടങ്ങളിൽ അന്വേഷണം നടത്തുകയും ചെയ്തതായി മുഖ്യമന്ത്രി വ്യക്തമാക്കി.സ്ഥലത്തുനിന്നും കാണാതായ പരിസരവാസികളെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച മൊഴികളിൽ വൈരുദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. ഇയാൾക്ക് ബന്ധമുള്ള ചെന്നൈയിലെ പണമിടപാട് സ്ഥാപനങ്ങളിലും അന്വേഷണം നടന്നുവരികയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.2016 നവംബർ 14നാണ് കടന്പഴിപ്പുറം കണ്ണുകുറിശിപറന്പിൽ ഗോപാലകൃഷ്ണനെയും ഭാര്യ തങ്കമ്മയേയും കിടപ്പുമുറിയിൽ വെട്ടേറ്റു മരിച്ചനിലയിൽ കണ്ടെത്തിയത്. ഓടുപൊളിച്ച് അകത്തുകടന്നു കൃത്യത്തിനുശേഷം മൂന്നുപവൻ സ്വർണവും പ്രതി…

Read More

വ്യവസായപാർക്കിന് ഏറ്റെടുക്കുന്ന കൃഷിഭൂമിക്ക് മതിയായ വില നിശ്ചയിക്കണം: ഭൂവുടമകൾ

വടക്കഞ്ചേരി: കണ്ണന്പ്രയിൽ വ്യവസായപാർക്കിനായി ഏറ്റെടുക്കുന്ന ഫലഭൂയിഷ്ഠമായ കൃഷിഭൂമിക്ക് മതിയായ വില നിശ്ചയിക്കാൻ പുതിയ കളക്ടറുടെ നേരിട്ടുള്ള ഇടപെടൽ വേണമെന്ന ആവശ്യവുമായി ഭൂവുടമകൾ രംഗത്ത്. കഴിഞ്ഞ മൂന്നുവർഷത്തിനുള്ളിൽ പ്രദേശത്ത് അഞ്ചുകിലോമീറ്റർ ചുറ്റളവിനുള്ളിൽ സെന്‍റിന് 30,000 രൂപമുതൽ രണ്ടുലക്ഷത്തി നാല്പത്തിനാലായിരം രൂപവരെ വിലമതിപ്പുണ്ട്. ഈ വിലകൾക്ക് ഭൂമി രജിസ്ട്രേഷൻ നടന്നതിന്‍റെ പകർപ്പുകളും തങ്ങളുടെ പക്കലുണ്ടെന്ന് കർഷക കൂട്ടായ്മ പ്രസിഡന്‍റ് ജയിംസ് പാറയിൽ പറഞ്ഞു. ഈ ഭൂമി വിലകളുടെ ശരാശരി വിലയാകണം ഭൂമിയുടെ അടിസ്ഥാനവിലയായി നിശ്ചയിക്കേണ്ടതെന്നാണ് കർഷകർ ചൂണ്ടിക്കാട്ടുന്നത്. ഭൂവിനിയോഗ നിയമവ്യവസ്ഥകളിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ഈ രീതിയിൽ നിയമാനുസൃതമായി വില നിശ്ചയിച്ചാൽ ഒരു സെന്‍റ് ഭൂമിക്ക് രണ്ടുലക്ഷം രൂപയെങ്കിലും വില ലഭിക്കണം.എന്നാൽ അടുത്തിടെ നടന്ന ആധാരങ്ങൾ പരിശോധിക്കാതെ ഏറ്റവും കുറഞ്ഞ വിലയുടെ ആധാരം ചുവടുപിടിച്ച സെന്‍റിന് 72,000 രൂപ മാത്രം വിലനിശ്ചയിക്കുന്ന രീതി അംഗീകരിക്കാനാവില്ല. കഴിഞ്ഞതവണ മാറിപോയ കളക്ടർ വിളിച്ചുകൂട്ടിയ ഭൂവുടമകളുടെ…

Read More

മൂന്നു ദിവസങ്ങളിലായി പറളി പ്രദേശത്തെയാകെ വിറപ്പിച്ച  കാട്ടാനകളെ കാടുകയറ്റി;  തിരിച്ചുപോകുംവഴിയും പരാക്രമങ്ങൾ കാട്ടിയായിരുന്നു മടക്കം

പാലക്കാട്: മൂന്നു ദിവസങ്ങളായി നാടിനെ വിറപ്പിച്ച കാട്ടാനകൾ കാടുകയറിയത് ഇന്നലെ രാത്രിയോടെ. ഭാരതപ്പുഴ പറളി ഭാഗത്തുനിന്നും തുരത്തിയ കാട്ടാനകളെ മുണ്ടൂർ പഞ്ചായത്തിലെ വള്ളിക്കോടൻ മലയിലേക്കാണ് കയറ്റിയത്. പടക്കം പൊട്ടിക്കാൻ തുടങ്ങിയതോടെ ആനകൾ റെയിൽപാളം മുറിച്ചുകടന്നു. കിണാവല്ലൂർ വില്വംകാട് വഴി കാട്ടിലേക്കു പോകുംവഴിയും ആനകൾ പരാക്രമങ്ങൾ കാട്ടിയിരുന്നു. വില്വംകാട് രത്നത്തിന്‍റെ റബർതോട്ടത്തിന്‍റെ മതിലും തകർത്തു. വഴുക്കപ്പാറ ചന്ദ്രശേഖരന്‍റെ വീടിന്‍റെ മതിലോരത്തുള്ള പട്ടിക്കൂടും മറിച്ചിട്ടു. പകൽ മുഴുവൻ പറളി പ്രദേശത്തെയാകെ വിറപ്പിച്ച ആനകളെ കാട്ടിലേക്കു വിട്ടതോടെയാണ് നാട്ടുകാരുടെ ശ്വാസം വീണത്. കന്പ വള്ളിക്കോട് ഭാഗത്തുനിന്ന് ഇന്നലെ പുലർച്ചെയോടെയാണ് ആനകൾ റെയിൽ കടന്നു പറളിയിലെത്തിയത്. പറളി പുഴയിൽ മേൽപ്പാലത്തിനു സമീപം നിലയുറപ്പിച്ച ആനകൾ തീറ്റയും കുളിയുമായി പകൽ മുഴുവൻ കഴിച്ചുകൂട്ടുകയായിരുന്നു.

Read More