മംഗലംഡാം: മംഗലംഡാമിന്റെ ഷട്ടർഭാഗത്ത് സുരക്ഷാ ജീവനക്കാർ ഇല്ലാത്തത് അപകടത്തിനു വഴിവയ്ക്കുമെന്ന് ചൂണ്ടിക്കാട്ടുന്നു. ഡാം കാണാനെത്തുന്ന സഞ്ചാരികൾ ഷട്ടറുകൾക്ക് താഴെ പുഴയിൽ ഇറങ്ങുന്നതും ടീമുകളായി നടക്കുന്നതും അപകടങ്ങൾക്ക് കാരണമാകും. പ്രവേശനം നിരോധിച്ച സ്ഥലങ്ങളിലാണ് ആളുകൾ ഇറങ്ങുന്നത്. ഇവരെ നിയന്ത്രിക്കുന്നതിനോ അപകട മുന്നറിയിപ്പു നല്കുന്നതിനോ ആളില്ലാത്ത സ്ഥിതിയാണ്. ആവശ്യത്തിനു മുന്നറിയിപ്പ് ബോർഡുകളുമില്ല. ഡാമിന്റെ മുഴുവൻ ഷട്ടറുകളും തുറക്കുന്ന സമയങ്ങളിലും ഇത്തരത്തിൽ ആളുകൾ ഗേറ്റ് ചാടിക്കടന്ന് പുഴയിലിറങ്ങുന്നുണ്ട്.
Read MoreCategory: Palakkad
പുതുനഗരത്ത് യുവാവ് റെയിൽവേ ട്രാക്കിൽ മരിച്ചനിലയിൽ; മറ്റൊരാൾ ഗുരുതരാവസ്ഥയിൽ
പുതുനഗരം(പാലക്കാട്): പുതുനഗരത്ത് റെയിൽവേ ട്രാക്കിൽ യുവാവിനെ മരിച്ച നിലയിലും മറ്റൊരാളെ പരിക്കേറ്റ് അവശനിലയിലും കണ്ടെത്തി. വിരിഞ്ഞപ്പാടം കള്ളുഷാപ്പിനു പിറകിലെ ട്രാക്കിലാണ് അപകടം. തത്തമംഗലം കുറ്റിക്കാട്ടിൽ പരേതനായ ബേബിയുടെ മകൻ ജിബിനെ (18) മരിച്ച നിലയിലും മേട്ടുക്കട മണികണ്ഠന്റെ മകൻ സുമേഷിനെ (21) പരിക്കേറ്റ് അബോധാവസ്ഥയിലുമാണ് ഇന്നു പുലർച്ചെ അഞ്ചിനു നാട്ടുകാർ കണ്ടെത്തിയത്. സുമേഷിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അമ്മാവനെ കാണാനെന്നു പറഞ്ഞാണ് ഇന്നലെ രാത്രി ജിബിൻ വീട്ടിൽനിന്നും ഇറങ്ങിയത്. മൃതദേഹത്തിനു സമീപം ഒരു ഷൂ, 200 രൂപ, മൊബൈൽ, മദ്യക്കുപ്പി, പ്ലാസ്റ്റിക് കവറിൽ മുന്തിരി എന്നിവ ചിതറിക്കിടക്കുന്നുണ്ട്. മൃതദേഹം കമിഴ്ന്നുകിടക്കുന്ന നിലയിലാണ്. ട്രാക്കിനു സമീപത്തെ പാലത്തിലിരുന്നു ഇരുവരും മദ്യപിച്ചിരിക്കാമെന്നു പോലീസ് സംശയം പ്രകടിപ്പിച്ചു. പുതുനഗരം പോലീസും റെയിൽവേ പോലീസും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. രാത്രിയിൽ പോയ ട്രെയിൻ തട്ടി അപകടം…
Read Moreകോച്ച് ഫാക്ടറി: കേന്ദ്രത്തിനെതിരെയുള്ള എംപിയുടെ പ്രചാരണം ദുഷ്ടലാക്കോടെയെന്ന് ബിജെപി
പാലക്കാട് : കോച്ച് ഫാക്ടറി കേന്ദ്രസർക്കാർ ഉപേക്ഷിച്ചുവെന്ന് എംപിയുടെ പ്രചാരണം ദുഷ്ടലാക്കോടെയാണെന്ന് ഭാരതീയ ജനതാ പാർട്ടി ജില്ലാ അധ്യക്ഷൻ ഇ. കൃഷ്ണദാസ്. എംപിക്ക് നല്കിയെന്നു പറയുന്ന കത്തിൽ എവിടെയും പാലക്കാട് കോച്ച് ഫാക്ടറി ഉപേക്ഷിച്ചുവെന്ന് പറഞ്ഞിട്ടില്ല. മറിച്ച് ഇപ്പോഴത്തെ സാഹചര്യത്തിൽ ആവശ്യത്തിലധികം കോച്ചുകൾ ഉണ്ടാക്കാനുള്ള സംവിധാനം നിലവിലുണ്ടെന്നാണ് കേന്ദ്രമന്ത്രിമാർ പറഞ്ഞിട്ടുള്ളൂ. രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് പാലക്കാട് കോട്ട മൈതാനത്ത് തറക്കല്ലിടുകയും കേരളത്തിൽനിന്ന് എട്ടു കേന്ദ്രമന്ത്രിമാർ ഭരിക്കുന്പോഴും എന്തുകൊണ്ട് ഈപദ്ധതി മുന്നോട്ടുകൊണ്ടു പോകാൻ സാധിച്ചില്ലെന്ന് സിപിഎമ്മും കോണ്ഗ്രസ് നേതൃത്വവും വ്യക്തമാക്കണം. പാലക്കാടിനായി മോദി സർക്കാർ ഐഐടിയും ഫുഡ് പാർക്കും ഡിഫൻസ് പാർക്ക്, നഗരസഭയിൽ അമൃതപദ്ധതി എന്നിവയെല്ലാം കൊണ്ടുവന്നതുപോലെ റെയിൽവേ ഏറ്റെടുത്ത സ്ഥലത്ത് ഉചിതമായ പദ്ധതി കൊണ്ടുവരാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് പാലക്കാട് ജില്ലാ അധ്യക്ഷൻ കൃഷ്ണദാസ് പറഞ്ഞു.
Read Moreസ്ത്രീകൾക്കും കുട്ടികൾക്കും സഹായവുമായി പിങ്ക് പോലീസ് 16 മുതൽ പാലക്കാടും: 1515 ടോൾ ഫ്രീ നന്പർ
പാലക്കാട്: സ്ത്രീകൾക്കും കുട്ടികൾക്കും വിദ്യാർഥിനികൾക്കും ഇനി 1515 എന്ന ടോൾഫ്രീ നന്പറിലേക്ക് വിളിച്ച് സഹായം ആവശ്യപ്പെടാം. സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷയ്ക്കായി രൂപവത്കരിച്ചിട്ടുള്ള പിങ്ക് പോലീസ് പാലക്കാട് ജില്ലയിലും പ്രവർത്തനം ആരംഭിക്കുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ മുൻനിർത്തി വനിതാ പോലീസ് ഉദ്യോഗസ്ഥർ മാത്രം നേരിട്ടു നിയന്ത്രിക്കുന്ന പിങ്ക് പൊലീസിന്റെ ഉദ്ഘാടനം പട്ടികജാതി-പട്ടികവർഗ-പിന്നാക്കക്ഷേമ- നിയമ -സാംസ്ക്കാരിക -പാർലമെന്ററികാര്യ മന്ത്രി എ.കെ.ബാലൻ 16 രാവിലെ 9.30ന് ജില്ലാ പൊലീസ് ഓഫീസ് അനെക്സിൽ നിർവഹിക്കും. പൊലീസ് സ്റ്റേഷനുകളേയും കണ്ട്രോൾ റൂമുകളേയും സമന്വയിപ്പിച്ചാണ് പിങ്ക് പട്രോൾ സംവിധാനം നടപ്പാക്കുക. ഡി.പി.ഒ അനക്സ് അങ്കണത്തിൽ നടക്കുന്ന പരിപാടിയിൽ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി പി. ശശികുമാർ അധ്യക്ഷനാകും. ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റ ഐ പി എസ് മുഖ്യപ്രഭാഷണം നടത്തും. സ്പെഷൽ ബ്രാഞ്ച് ഡി.വൈ.എസ്.പി സെയ്താലി, ഡി.സി.ആർ.ബി ഡി.വൈ.എസ്.പി കെ.എൽ.രാധാകൃഷ്ണൻ, ജി.ഡി.വിജയകുമാർ പരിപാടിയിൽ പങ്കെടുക്കും.
Read Moreകാലവർഷകെടുതി : ജില്ലയിൽ റെഡ് അലെർട്ട്; ഉദ്യോഗസ്ഥർ 18 വരെ അവധിയിൽ പോകരുത്
പാലക്കാട്: കാലവർഷം ശക്തമായതിനാൽ പ്രകൃതി ദുരന്തങ്ങൾ ഉണ്ടാവാനുളള സാധ്യത കണക്കിലെടുത്ത് സംസ്ഥാന സർക്കാർ ജില്ലയിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചു. ഈ സാഹചര്യത്തിൽ ജൂണ്18 വരെ എല്ലാ ജില്ലാതല ഓഫീസർമാരും ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ ആവശ്യമുളള ജീവനക്കാരും, തഹസിൽദാർമാർ, വില്ലേജ് ഓഫീസർമാർ എന്നിവരും അവധി എടുക്കാതെ അവരവരുടെ അധികാരപരിധിയിൽ തന്നെയുണ്ടാവണമെന്ന് ജില്ലാ കളക്ടർ ഡി.ബാലമുരളി അറിയിച്ചു. അവധിയിൽ പോയവരുടെ അവധി റദ്ദ് ചെയ്ത് തിരികെ ജോലിയിൽ പ്രവേശിക്കാനുളള നിർദേശം ജീവനക്കാർക്ക് നൽകണം. പൊലീസ്, ഫയർ ആൻഡ് റെസ്ക്യൂ, ആരോഗ്യം, കഐസ്ഇബി, വാട്ടർ അതോറിറ്റി, പൊതുമരാമത്ത് നിരത്ത്, ഇലക്ട്രിക്കൽ വിഭാഗത്തിലുളളവർ അടിയന്തര സാഹചര്യങ്ങളിൽ സമയോചിത നടപടികൾ ഉടൻ സ്വീകരിക്കാൻ സജ്ജരാകണമെന്നും കളക്ടർ അറിയിച്ചു.
Read Moreവീടുവിട്ട് പലായനം ചെയ്തവരുടെ കഥയറിയാമോ… പലസ്തീനിലോ ഗാസയിലോ അല്ല ഈ പാലയനം; തൃശൂർ ജില്ലയിലെ തിരുവില്വാമലയിൽ നിന്നും പലായനം ചെയ്യേണ്ടി വന്നവരുടെ കഥ
തിരുവില്വാമല: ഇത് വീടുവിട്ട് പലായനം ചെയ്തവരുടെ ജീവിതകഥയാണ്. പലസ്തീനിലോ ഗാസയിലോ യുദ്ധക്കെടുതി അനുഭവിക്കുന്ന ഏതെങ്കിലും രാഷ്ട്രത്തിലോ അല്ല. നമ്മുടെ കേരളത്തിൽ, നമ്മുടെ തൃശൂർ ജില്ലയിൽ തിരുവില്വാമലയിലാണ് വീടൊഴിഞ്ഞ് ആളുകൾ മറ്റിടങ്ങളിലേക്ക് പലായനം ചെയ്തിരിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങൾ കടലാസിലും ചുവപ്പുനാടയിലും ഒതുങ്ങിയപ്പോൾ വീടുവിട്ടിറങ്ങുകയല്ലാതെ മാർഗമുണ്ടായിരുന്നില്ല മലേശമംഗലത്തെ നാലു കുടുംബങ്ങൾക്ക്. ആശ്രയപദ്ധതി പ്രകാരം സ്ഥലവും വീടും ലഭിച്ച കുടുംബങ്ങളാണ് വീടുവിട്ടു പോയത്. മലേശമംഗലം പുത്തൻമാരി ഭാഗത്ത് നിന്നും വെള്ളവും വഴിയും ഇല്ലാതെ ഒറ്റപ്പെട്ട പ്രദേശത്ത് നിന്ന് വീടൊഴിഞ്ഞുപോകാതെ നിവൃത്തിയില്ലായിരുന്നു. വെള്ളത്തിന് വേണ്ടി ഇവർ അലഞ്ഞപ്പോൾ വീടിനു കുറച്ചപ്പുറത്തായി അധികൃതർ നിർമിച്ച കുഴൽകിണറിൽ നിന്ന് വെള്ളം ഓവർഫ്ളോ ആയി പോവുകയായിരുന്നു. ഇതിൽ ഒരു മോട്ടാർ സ്ഥാപിച്ചാൽ ഈ വീട്ടുകാർക്കും സമീപപ്രദേശങ്ങളിലുള്ളവർക്കും വെള്ളം എത്തിക്കാൻ സാധിക്കും. പഞ്ചായത്തിലെ ഏറ്റവും രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവിക്കുന്ന മലേശമംഗലത്ത് കുഴൽകിണർ ഉണ്ടായിട്ടും വെള്ളം പാഴായി പോകുന്ന സ്ഥിതിയാണുള്ളത്.…
Read Moreമംഗലം ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ; ഡാം നിറഞ്ഞതിനെ തുടർന്ന് ഇന്നോ നാളെയോ തുറക്കും
മംഗലംഡാം: റിസർവോയറിൻറെ വൃഷ്ടി പ്രദേശമായ മലമേഖലയിൽ തുടരുന്ന കനത്ത പേമാരിയിൽ മംഗലംഡാം നിറഞ്ഞു. ആദ്യ മുന്നറിയിപ്പിനെ തുടർന്ന് മംഗലംഡാം ഇന്നോ നാളെയോ തുറക്കും. മംഗലം പുഴയിൽ ഇറങ്ങുന്നവരും പുഴയോരത്ത് താമസിക്കുന്നവരും ജാഗ്രത പാലിക്കണമന്നു അധികൃതർ മുന്നറിയിപ്പ് നല്കി. 76.10 മീറ്ററാണ് ഇന്നലെ രാവിലെ രേഖപ്പെടുത്തിയ ഡാമിലെ ജലനിരപ്പ്. 76.51 മീറ്ററിൽ ജലനിരപ്പ് ഉയർന്നാൽ ആദ്യ മുന്നറിയിപ്പ് നല്കും. 7.28 മീറ്ററിലെത്തിയാൽ രണ്ടാമത്തെ മുന്നറിയിപ്പിനൊപ്പം ഷട്ടർ തുറക്കും. ദിവസം ഒരു മീറ്ററിലധികമാണ് ഡാമിൽ വെള്ളം നിറയുന്നത്. ഈ സ്ഥിതി അടുത്ത കാലത്തൊന്നുമുണ്ടായിട്ടില്ലെന്നാണ് ഇറിഗേഷൻ അധികൃതർ പറയുന്നത്. പ്രധാന നീരൊഴുക്കായ കടപ്പാറ തോട് കവിഞ്ഞൊഴുകിയാണ് വെള്ളം ഡാമിലെത്തുന്നത്. പോത്തംതോട്, കടപ്പാറ,തളികക്കല്ല്, കുഞ്ചിയാർപതി, കവിളുപാറ, മണ്ണെണ്ണക്കയം, ചൂരുപ്പാറ, ഓടംതോട് തുടങ്ങിയ പ്രദേശങ്ങളിൽ പേമാരി തുടരുന്നതാണ് ഒരാഴ്ച്ചയ്ക്കുള്ളിൽ ഡാം നിറയാൻ കാരണമായിട്ടുള്ളത്. ഞു
Read Moreകടബാധ്യതയെ തുടർന്ന് വടക്കഞ്ചേരിയിൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവം ഗൗരവതരമെന്ന് രമേശ് ചെന്നിത്തല
വടക്കഞ്ചേരി: കടബാധ്യതയെ തുടർന്ന് വടക്കഞ്ചേരിയിൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവം ഏറേ ഗൗരവസ്വഭാവമുള്ളതാണെന്നും സർക്കാർ ഉണർന്ന് പ്രവർത്തിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കാർഷിക കടങ്ങൾ എഴുതി തള്ളികൊണ്ടുള്ള മുൻകാല നടപടികൾ സ്വീകരിക്കണം. മുംബൈയിലെ കർഷകരുടെ ലോംഗ് മാർച്ചിന് അഭിവാദ്യം അർപ്പിച്ചവർ വടക്കഞ്ചേരിയിൽ കർഷകൻ ആത്മഹത്യ ചെയ്തപ്പോൾ മൗനം പാലിക്കുന്നത് കുറ്റകരമാണെന്നും ചെന്നിത്തല പ്രതിപക്ഷ നേതാവിന്റെ ഒൗദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.ചടയപ്പന്റെ കടബാധ്യത എഴുതിതള്ളണമെന്നും കുടുംബത്തിന് മതിയായ നഷ്ട പരിഹാര തുക നൽകണമെന്നും യു.ഡി.എഫ്.തരൂർ നിയോജക മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. വി.പി.മുത്തു അധ്യക്ഷത വഹിച്ചു. പാളയം പ്രദീപ്, എ.ആണ്ടിയപ്പു, ഡോ.അർസലൻ നിസ്സാം, ചാത്തൻ മാസ്റ്റർ, റെജി.കെ.മാത്യു, യു.അംബുജാക്ഷൻ, മുഹമ്മദ് ഖനി, തോമസ് ജോണ്, സുന്ദരൻ, എം.എസ്.അബ്ദുൾ ഖുദ്ദൂസ്, അയ്യപ്പൻ, ബാബു മാധവൻ എന്നിവർ പ്രസംഗിച്ചു.
Read Moreമഴശക്തമായതോടെ ചിറ്റൂർ താലൂക്കിന്റെ കിഴക്കൻമേഖലയിൽ മോഷ്ടാക്കളുടെ വിളയാട്ടം രൂക്ഷമായി
ചിറ്റൂർ: കാലവർഷം ശക്തമായതോടെ താലൂക്കിന്റെ കിഴക്കൻമേഖലയിൽ മോഷ്ടാക്കളുടെ വിളയാട്ടം രൂക്ഷമായി. കഴിഞ്ഞദിവസം കണക്കന്പാറ മാരിയമ്മൻ ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടന്നിരുന്നു. രണ്ടു ഭണ്ഡാരങ്ങളിൽനിന്നായി അയ്യായിരത്തോളം രൂപ നഷ്ടപ്പെട്ടെന്ന് ക്ഷേത്രഭാരവാഹികൾ പറഞ്ഞു. ഇന്നലെ രാവിലെ പ്രഭാതപൂജകൾക്കായി ക്ഷേത്രം തുറന്നപ്പോഴാണ് പൂജാരി ഭണ്ഡാരം കുത്തിത്തുറന്നതായി കണ്ടെത്തിയത്. സംഭവത്തിൽ ചിറ്റൂർ പോലീസിനു പരാതി നല്കി. ഇതിനു മുന്പും ഭണ്ഡാരത്തിൽ മോഷണം നടന്നിട്ടുള്ളതിനാൽ ബലമേറിയ പൂട്ടുകൾ സ്ഥാപിച്ചിരുന്നു. ഇതു തകർത്താണ് ഇപ്പോഴത്തെ മോഷണം. ചിറ്റൂർ പോലീസ് ക്ഷേത്രത്തിൽ പരിശോധന നടത്തി മേൽനടപടി സ്വീകരിച്ചു. കുറ്റിപ്പള്ളത്ത് കഴിഞ്ഞയാഴ്ച വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും മോഷണവും ശ്രമവും നടന്നിരുന്നു. കാലവർഷം ആരംഭിക്കുന്നതോടെ തമിഴ്നാട്ടിൽനിന്നുമെത്തുന്നവരാണ് മോഷണം നടത്തുന്നതെന്ന് നാട്ടുകാർ പരാതിപ്പെട്ടു. രാത്രികാലത്ത് ജനങ്ങളുടെ സഞ്ചാരം കുറവും നല്ല ഉറക്കത്തിലാകുമെന്നതുമാണ് കവർച്ചനടത്തുന്നവർക്ക് ഗുണകരമാകുന്നത്. ഈ സാഹചര്യത്തിൽ ആലംകടവ്, അഞ്ചാംമൈൽ റോഡിൽ രാത്രികാല പട്രോളിംഗ് ഉൗർജിതമാക്കണമെന്ന ആവശ്യം ശക്തമാണ്.
Read Moreഅട്ടപ്പാടിയിൽ മഴയിൽ തകർന്ന റോഡുകൾ ഉടൻ നന്നാക്കും; ചുരത്തിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റും
പാലക്കാട്: അട്ടപ്പാടിയിൽ കാലവർഷത്തിൽ തകർന്ന റോഡുകൾ ഒരാഴ്ചയ്ക്കകം ടെൻഡർ നടപടികൾ പൂർത്തീകരിച്ച് താല്ക്കാലികമായി നന്നാക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ശക്തമായ കാലവർഷത്തെ തുടർന്ന് അട്ടപ്പാടിമേഖലയിലുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കുവാൻ ജില്ലാ കലക്ടർ ഡി.ബാലമുരളിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകനയോഗത്തിലാണ് തീരുമാനം. ചുരത്തിൽ അപകടകരമായ അവസ്ഥയിൽ നിൽക്കുന്ന 12 മരങ്ങൾ മുറിച്ചുമാറ്റും. ഗതാഗതത്തിന് തടസം സൃഷ്ടിക്കുന്ന പാഴ്മരങ്ങൾ മുറിച്ചു കളയാൻ പഞ്ചായത്ത് സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകി. കാലവർഷക്കെടുതിയിൽ തകർന്ന വീടുകൾ ബന്ധപ്പെട്ട വില്ലേജ് ഓഫീസർമാർ സന്ദർശിച്ച് റിപ്പോർട്ട് നൽകുന്ന മുറയ്ക്ക് നഷ്ടപരിഹാര തുക അനുവദിക്കും. കാലാവസ്ഥ അനുകൂലമായി വരുന്നതിനാൽ ഇന്ന് വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധിയുണ്ടായിരിക്കില്ലെന്നും കളക്ടർ അറിയിച്ചു. അട്ടപ്പാടി മേഖലയിലെ രണ്ട് ലക്ഷത്തോളം വാഴകളാണ് മഴയിൽ നശിച്ചിരിക്കുന്നത്. മൂവായിരത്തോളം വാഴകൾക്കു മാത്രമേ ഇൻഷുറൻസ് പരിരക്ഷയുള്ളൂ. അതിനാൽ മുഴുവൻ വാഴകൾക്കും കാർഷിക കടാശ്വാസം നൽകുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കൃഷിവകുപ്പ് വിവരങ്ങൾ ശേഖരിച്ച് ഉടൻ…
Read More