കഞ്ചിക്കോട് കോച്ച് ഫാക്ടറി; എൽഡിഎഫ് ജനകീയ കൂട്ടായ്മ ജൂലായ് പത്തിന്

പാലക്കാട്: ജില്ലയുടെ വികസനത്തിൽ വലിയ മുന്നേറ്റം സൃഷ്ടിക്കാൻ കഴിയുന്ന കഞ്ചിക്കോട് കോച്ച് ഫാക്ടറി നഷ്ടപ്പെടാതാരിക്കാൻ ജനകീയ സമരം ആവശ്യമാണെന്നും സ്ഥലം ഏറ്റെടുത്ത് നൽകുകയും തറക്കല്ലിടുകയും ചെയ്ത പദ്ധതി യാഥാർത്ഥ്യമാക്കുന്നതിന് ജൂലായ് 10 ന് ജനകീയ കൂട്ടായ്മ സംഘടിപ്പിക്കാനും പ്രക്ഷോഭങ്ങൾക്ക് രൂപം നൽകാനും എൽഡി എഫ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. കഞ്ചിക്കോട് കോച്ച് ഫാക്ടറി ആരംഭിക്കാത്തത് കേന്ദ്രഗവണ്‍മെന്‍റിന്‍റെ അവഗണനയുടെയും വഞ്ചനയുടെയും രാഷ്ട്രീയ വിവേചനവുമാണ്. 2008-ൽ പാലക്കാട് ഡിവിഷൻ വിഭജിച്ച് സേലം ഡിവിഷൻ രൂപീകരിച്ചപ്പോഴാണ് അന്നത്തെ റെയിൽവേ മന്ത്രി ലാലുപ്രസാദ് യാദവ് കഞ്ചിക്കോട് കോച്ച് ഫാക്ടറി സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചത്. 2012-13 ലെ റെയിൽവേ ബഡ്ജറ്റിൽ പദ്ധതി അനുവദിക്കുകയും 2012-ൽ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ തറക്കല്ലിടുകയും ചെയ്തതാണ്. ഇതിന് വേണ്ടി മുൻ എൽ ഡി എഫ് സർക്കാർ സ്ഥലം ഏറ്റെടുത്ത് നൽകിയതുമാണ്. രണ്ടാം യു പി എ സർക്കാരോ പിന്നീട് അധികാരത്തിൽ…

Read More

അനങ്ങൻമല ഉരുൾപൊട്ടൽ ഭീഷണിയിൽ; തഹസീൽദാർ ജാഗ്രതാനിർദേശം നല്കി

ഒറ്റപ്പാലം: അനങ്ങൻമല ഉരുൾപൊട്ടൽ ഭീഷണിയിലായതോടെ തഹസീൽദാർ ജാഗ്രതാനിർദേശം നല്കി. മലയുടെ അടിവാരത്ത് ശക്തമായ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലുമാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞദിവസം തിമിർത്തുപെയ്ത കനത്ത മഴയിൽ ഉരുൾപൊട്ടൽ ഭീഷണിയും നിലനില്ക്കുന്നു. ഉരുൾപൊട്ടലുണ്ടായാൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ എടുത്തുവരുന്നതായി അധികൃതർ പറഞ്ഞു. അതേസമയം അനങ്ങൻമലയിൽ ശക്തികുറഞ്ഞ ഉരുൾപൊട്ടലുണ്ടായതായി താഴെ താമസിക്കുന്നവർ പറഞ്ഞു.വരോട് നാലാംമൈൽ മലയടിവാരത്തായി 12 കുടുംബങ്ങളാണുള്ളത്. മാറിതാമസിക്കാൻ ഒറ്റപ്പാലം തഹസീൽദാർ ഇവർക്കു നിർദേശം നല്കി. കഴിഞ്ഞദിവസം കനത്ത മഴയിൽ മലയുടെ മുകളിൽനിന്നും പ്രത്യേക ശബ്ദംകേട്ടതായും പരിസരവാസികൾ വ്യക്തമാക്കി. തുടർന്നാണ് ഒറ്റപ്പാലം തഹസീൽദാർ ജി.രമേശന്‍റെ നേതൃത്വത്തിലുള്ള ഉന്നത റവന്യൂസംഘം സ്ഥലത്തെത്തിയത്. പരിസരത്തുള്ള ആഴമേറിയ കനാലിൽ വെള്ളംനിറഞ്ഞത് ഉരുൾപൊട്ടലിനു തെളിവായി സമീപവാസികൾ ചൂണ്ടിക്കാട്ടി. കാഞ്ഞിരപ്പുഴ കനാൽ അധികൃതരുമായി നടത്തിയ അന്വേഷണത്തിൽ കനാലിലേക്ക് വെള്ളം തുറന്നുവിട്ടില്ലെന്നും മലമുകളിൽനിന്നുള്ള വെള്ളമാണിതെന്നും അവർ വ്യക്തമാക്കി. മലയിൽ പൊട്ടിവീഴാനിടയുള്ള ആയിരക്കണക്കിനു പാറക്കൂട്ടങ്ങളുണ്ട്. മഴ ശക്തമായി തുടർന്നാൽ ഇതു താഴേയ്ക്കു പതിക്കാനും…

Read More

സുരക്ഷാ ജീവനക്കാരില്ല; മംഗലംഡാം ഷട്ടർഭാഗത്ത് “വിനോദ സഞ്ചാര’ത്തിനു അപകട സാധ്യത

മംഗലംഡാം: മംഗലംഡാമിന്‍റെ ഷട്ടർഭാഗത്ത് സുരക്ഷാ ജീവനക്കാർ ഇല്ലാത്തത് അപകടത്തിനു വഴിവയ്ക്കുമെന്ന് ചൂണ്ടിക്കാട്ടുന്നു. ഡാം കാണാനെത്തുന്ന സഞ്ചാരികൾ ഷട്ടറുകൾക്ക് താഴെ പുഴയിൽ ഇറങ്ങുന്നതും ടീമുകളായി നടക്കുന്നതും അപകടങ്ങൾക്ക് കാരണമാകും. പ്രവേശനം നിരോധിച്ച സ്ഥലങ്ങളിലാണ് ആളുകൾ ഇറങ്ങുന്നത്. ഇവരെ നിയന്ത്രിക്കുന്നതിനോ അപകട മുന്നറിയിപ്പു നല്കുന്നതിനോ ആളില്ലാത്ത സ്ഥിതിയാണ്. ആവശ്യത്തിനു മുന്നറിയിപ്പ് ബോർഡുകളുമില്ല. ഡാമിന്‍റെ മുഴുവൻ ഷട്ടറുകളും തുറക്കുന്ന സമയങ്ങളിലും ഇത്തരത്തിൽ ആളുകൾ ഗേറ്റ് ചാടിക്കടന്ന് പുഴയിലിറങ്ങുന്നുണ്ട്.

Read More

പുതുനഗരത്ത് യുവാവ് റെയിൽവേ  ട്രാക്കിൽ മരിച്ചനിലയിൽ;  മറ്റൊരാൾ ഗുരുതരാവസ്ഥയിൽ

പുതുനഗരം(പാലക്കാട്): പുതുനഗരത്ത് റെയിൽവേ ട്രാക്കിൽ യുവാവിനെ മരിച്ച നിലയിലും മറ്റൊരാളെ പരിക്കേറ്റ് അവശനിലയിലും കണ്ടെത്തി. വിരിഞ്ഞപ്പാടം കള്ളുഷാപ്പിനു പിറകിലെ ട്രാക്കിലാണ് അപകടം. തത്തമംഗലം കുറ്റിക്കാട്ടിൽ പരേതനായ ബേബിയുടെ മകൻ ജിബിനെ (18) മരിച്ച നിലയിലും മേട്ടുക്കട മണികണ്ഠന്‍റെ മകൻ സുമേഷിനെ (21) പരിക്കേറ്റ് അബോധാവസ്ഥയിലുമാണ് ഇന്നു പുലർച്ചെ അഞ്ചിനു നാട്ടുകാർ കണ്ടെത്തിയത്. സുമേഷിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അമ്മാവനെ കാണാനെന്നു പറഞ്ഞാണ് ഇന്നലെ രാത്രി ജിബിൻ വീട്ടിൽനിന്നും ഇറങ്ങിയത്. മൃതദേഹത്തിനു സമീപം ഒരു ഷൂ, 200 രൂപ, മൊബൈൽ, മദ്യക്കുപ്പി, പ്ലാസ്റ്റിക് കവറിൽ മുന്തിരി എന്നിവ ചിതറിക്കിടക്കുന്നുണ്ട്. മൃതദേഹം കമിഴ്ന്നുകിടക്കുന്ന നിലയിലാണ്. ട്രാക്കിനു സമീപത്തെ പാലത്തിലിരുന്നു ഇരുവരും മദ്യപിച്ചിരിക്കാമെന്നു പോലീസ് സംശയം പ്രകടിപ്പിച്ചു. പുതുനഗരം പോലീസും റെയിൽവേ പോലീസും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. രാത്രിയിൽ പോയ ട്രെയിൻ തട്ടി അപകടം…

Read More

കോച്ച് ഫാക്ടറി: കേന്ദ്രത്തിനെതിരെയുള്ള എംപിയുടെ  പ്രചാരണം ദുഷ്ടലാക്കോടെയെന്ന് ബിജെപി

പാലക്കാട് : കോച്ച് ഫാക്ടറി കേന്ദ്രസർക്കാർ ഉപേക്ഷിച്ചുവെന്ന് എംപിയുടെ പ്രചാരണം ദുഷ്ടലാക്കോടെയാണെന്ന് ഭാരതീയ ജനതാ പാർട്ടി ജില്ലാ അധ്യക്ഷൻ ഇ. കൃഷ്ണദാസ്. എംപിക്ക് നല്കിയെന്നു പറയുന്ന കത്തിൽ എവിടെയും പാലക്കാട് കോച്ച് ഫാക്ടറി ഉപേക്ഷിച്ചുവെന്ന് പറഞ്ഞിട്ടില്ല. മറിച്ച് ഇപ്പോഴത്തെ സാഹചര്യത്തിൽ ആവശ്യത്തിലധികം കോച്ചുകൾ ഉണ്ടാക്കാനുള്ള സംവിധാനം നിലവിലുണ്ടെന്നാണ് കേന്ദ്രമന്ത്രിമാർ പറഞ്ഞിട്ടുള്ളൂ. രണ്ടാം യുപിഎ സർക്കാരിന്‍റെ കാലത്ത് പാലക്കാട് കോട്ട മൈതാനത്ത് തറക്കല്ലിടുകയും കേരളത്തിൽനിന്ന് എട്ടു കേന്ദ്രമന്ത്രിമാർ ഭരിക്കുന്പോഴും എന്തുകൊണ്ട് ഈപദ്ധതി മുന്നോട്ടുകൊണ്ടു പോകാൻ സാധിച്ചില്ലെന്ന് സിപിഎമ്മും കോണ്‍ഗ്രസ് നേതൃത്വവും വ്യക്തമാക്കണം. പാലക്കാടിനായി മോദി സർക്കാർ ഐഐടിയും ഫുഡ് പാർക്കും ഡിഫൻസ് പാർക്ക്, നഗരസഭയിൽ അമൃതപദ്ധതി എന്നിവയെല്ലാം കൊണ്ടുവന്നതുപോലെ റെയിൽവേ ഏറ്റെടുത്ത സ്ഥലത്ത് ഉചിതമായ പദ്ധതി കൊണ്ടുവരാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് പാലക്കാട് ജില്ലാ അധ്യക്ഷൻ കൃഷ്ണദാസ് പറഞ്ഞു.

Read More

 സ്ത്രീകൾക്കും കുട്ടികൾക്കും  സഹായവുമായി  പിങ്ക് പോലീസ് 16 മുതൽ പാലക്കാടും: 1515 ടോൾ ഫ്രീ നന്പർ

പാലക്കാട്: സ്ത്രീകൾക്കും കുട്ടികൾക്കും വിദ്യാർഥിനികൾക്കും ഇനി 1515 എന്ന ടോൾഫ്രീ നന്പറിലേക്ക് വിളിച്ച് സഹായം ആവശ്യപ്പെടാം. സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷയ്ക്കായി രൂപവത്കരിച്ചിട്ടുള്ള പിങ്ക് പോലീസ് പാലക്കാട് ജില്ലയിലും പ്രവർത്തനം ആരംഭിക്കുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ മുൻനിർത്തി വനിതാ പോലീസ് ഉദ്യോഗസ്ഥർ മാത്രം നേരിട്ടു നിയന്ത്രിക്കുന്ന പിങ്ക് പൊലീസിന്‍റെ ഉദ്ഘാടനം പട്ടികജാതി-പട്ടികവർഗ-പിന്നാക്കക്ഷേമ- നിയമ -സാംസ്ക്കാരിക -പാർലമെന്‍ററികാര്യ മന്ത്രി എ.കെ.ബാലൻ 16 രാവിലെ 9.30ന് ജില്ലാ പൊലീസ് ഓഫീസ് അനെക്സിൽ നിർവഹിക്കും. പൊലീസ് സ്റ്റേഷനുകളേയും കണ്‍ട്രോൾ റൂമുകളേയും സമന്വയിപ്പിച്ചാണ് പിങ്ക് പട്രോൾ സംവിധാനം നടപ്പാക്കുക. ഡി.പി.ഒ അനക്സ് അങ്കണത്തിൽ നടക്കുന്ന പരിപാടിയിൽ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി പി. ശശികുമാർ അധ്യക്ഷനാകും. ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റ ഐ പി എസ് മുഖ്യപ്രഭാഷണം നടത്തും. സ്പെഷൽ ബ്രാഞ്ച് ഡി.വൈ.എസ്.പി സെയ്താലി, ഡി.സി.ആർ.ബി ഡി.വൈ.എസ്.പി കെ.എൽ.രാധാകൃഷ്ണൻ, ജി.ഡി.വിജയകുമാർ പരിപാടിയിൽ പങ്കെടുക്കും.

Read More

കാലവർഷകെടുതി : ജില്ലയിൽ റെഡ് അലെർട്ട്; ഉദ്യോഗസ്ഥർ 18 വരെ അവധിയിൽ പോകരുത്

പാലക്കാട്: കാലവർഷം ശക്തമായതിനാൽ പ്രകൃതി ദുരന്തങ്ങൾ ഉണ്ടാവാനുളള സാധ്യത കണക്കിലെടുത്ത് സംസ്ഥാന സർക്കാർ ജില്ലയിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചു. ഈ സാഹചര്യത്തിൽ ജൂണ്‍18 വരെ എല്ലാ ജില്ലാതല ഓഫീസർമാരും ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ ആവശ്യമുളള ജീവനക്കാരും, തഹസിൽദാർമാർ, വില്ലേജ് ഓഫീസർമാർ എന്നിവരും അവധി എടുക്കാതെ അവരവരുടെ അധികാരപരിധിയിൽ തന്നെയുണ്ടാവണമെന്ന് ജില്ലാ കളക്ടർ ഡി.ബാലമുരളി അറിയിച്ചു. അവധിയിൽ പോയവരുടെ അവധി റദ്ദ് ചെയ്ത് തിരികെ ജോലിയിൽ പ്രവേശിക്കാനുളള നിർദേശം ജീവനക്കാർക്ക് നൽകണം. പൊലീസ്, ഫയർ ആൻഡ് റെസ്ക്യൂ, ആരോഗ്യം, കഐസ്ഇബി, വാട്ടർ അതോറിറ്റി, പൊതുമരാമത്ത് നിരത്ത്, ഇലക്ട്രിക്കൽ വിഭാഗത്തിലുളളവർ അടിയന്തര സാഹചര്യങ്ങളിൽ സമയോചിത നടപടികൾ ഉടൻ സ്വീകരിക്കാൻ സജ്ജരാകണമെന്നും കളക്ടർ അറിയിച്ചു.

Read More

വീടുവിട്ട് പലായനം  ചെയ്തവരുടെ കഥയറിയാമോ… പലസ്തീനിലോ ഗാസയിലോ അല്ല ഈ പാലയനം;  തൃശൂർ ജില്ലയിലെ തിരുവില്വാമലയിൽ നിന്നും പലായനം  ചെയ്യേണ്ടി വന്നവരുടെ കഥ

തിരുവില്വാമല: ഇത് വീടുവിട്ട് പലായനം ചെയ്തവരുടെ ജീവിതകഥയാണ്. പലസ്തീനിലോ ഗാസയിലോ യുദ്ധക്കെടുതി അനുഭവിക്കുന്ന ഏതെങ്കിലും രാഷ്ട്രത്തിലോ അല്ല. നമ്മുടെ കേരളത്തിൽ, നമ്മുടെ തൃശൂർ ജില്ലയിൽ തിരുവില്വാമലയിലാണ് വീടൊഴിഞ്ഞ് ആളുകൾ മറ്റിടങ്ങളിലേക്ക് പലായനം ചെയ്തിരിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങൾ കടലാസിലും ചുവപ്പുനാടയിലും ഒതുങ്ങിയപ്പോൾ വീടുവിട്ടിറങ്ങുകയല്ലാതെ മാർഗമുണ്ടായിരുന്നില്ല മലേശമംഗലത്തെ നാലു കുടുംബങ്ങൾക്ക്. ആശ്രയപദ്ധതി പ്രകാരം സ്ഥലവും വീടും ലഭിച്ച കുടുംബങ്ങളാണ് വീടുവിട്ടു പോയത്. മലേശമംഗലം പുത്തൻമാരി ഭാഗത്ത് നിന്നും വെള്ളവും വഴിയും ഇല്ലാതെ ഒറ്റപ്പെട്ട പ്രദേശത്ത് നിന്ന് വീടൊഴിഞ്ഞുപോകാതെ നിവൃത്തിയില്ലായിരുന്നു. വെള്ളത്തിന് വേണ്ടി ഇവർ അലഞ്ഞപ്പോൾ വീടിനു കുറച്ചപ്പുറത്തായി അധികൃതർ നിർമിച്ച കുഴൽകിണറിൽ നിന്ന് വെള്ളം ഓവർഫ്ളോ ആയി പോവുകയായിരുന്നു. ഇതിൽ ഒരു മോട്ടാർ സ്ഥാപിച്ചാൽ ഈ വീട്ടുകാർക്കും സമീപപ്രദേശങ്ങളിലുള്ളവർക്കും വെള്ളം എത്തിക്കാൻ സാധിക്കും. പഞ്ചായത്തിലെ ഏറ്റവും രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവിക്കുന്ന മലേശമംഗലത്ത് കുഴൽകിണർ ഉണ്ടായിട്ടും വെള്ളം പാഴായി പോകുന്ന സ്ഥിതിയാണുള്ളത്.…

Read More

മംഗലം ഡാമിന്‍റെ വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ; ഡാം നിറഞ്ഞതിനെ തുടർന്ന് ഇന്നോ നാളെയോ തുറക്കും 

മംഗലംഡാം: റിസർവോയറിൻറെ വൃഷ്ടി പ്രദേശമായ മലമേഖലയിൽ തുടരുന്ന കനത്ത പേമാരിയിൽ മംഗലംഡാം നിറഞ്ഞു. ആദ്യ മുന്നറിയിപ്പിനെ തുടർന്ന് മംഗലംഡാം ഇന്നോ നാളെയോ തുറക്കും. മംഗലം പുഴയിൽ ഇറങ്ങുന്നവരും പുഴയോരത്ത് താമസിക്കുന്നവരും ജാഗ്രത പാലിക്കണമന്നു അധികൃതർ മുന്നറിയിപ്പ് നല്കി. 76.10 മീറ്ററാണ് ഇന്നലെ രാവിലെ രേഖപ്പെടുത്തിയ ഡാമിലെ ജലനിരപ്പ്. 76.51 മീറ്ററിൽ ജലനിരപ്പ് ഉയർന്നാൽ ആദ്യ മുന്നറിയിപ്പ് നല്കും. 7.28 മീറ്ററിലെത്തിയാൽ രണ്ടാമത്തെ മുന്നറിയിപ്പിനൊപ്പം ഷട്ടർ തുറക്കും. ദിവസം ഒരു മീറ്ററിലധികമാണ് ഡാമിൽ വെള്ളം നിറയുന്നത്. ഈ സ്ഥിതി അടുത്ത കാലത്തൊന്നുമുണ്ടായിട്ടില്ലെന്നാണ് ഇറിഗേഷൻ അധികൃതർ പറയുന്നത്. പ്രധാന നീരൊഴുക്കായ കടപ്പാറ തോട് കവിഞ്ഞൊഴുകിയാണ് വെള്ളം ഡാമിലെത്തുന്നത്. പോത്തംതോട്, കടപ്പാറ,തളികക്കല്ല്, കുഞ്ചിയാർപതി, കവിളുപാറ, മണ്ണെണ്ണക്കയം, ചൂരുപ്പാറ, ഓടംതോട് തുടങ്ങിയ പ്രദേശങ്ങളിൽ പേമാരി തുടരുന്നതാണ് ഒരാഴ്ച്ചയ്ക്കുള്ളിൽ ഡാം നിറയാൻ കാരണമായിട്ടുള്ളത്. ഞു

Read More

കടബാധ്യതയെ തുടർന്ന് വടക്കഞ്ചേരിയിൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവം ഗൗരവതരമെന്ന് രമേശ് ചെന്നിത്തല

വടക്കഞ്ചേരി: കടബാധ്യതയെ തുടർന്ന് വടക്കഞ്ചേരിയിൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവം ഏറേ ഗൗരവസ്വഭാവമുള്ളതാണെന്നും സർക്കാർ ഉണർന്ന് പ്രവർത്തിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കാർഷിക കടങ്ങൾ എഴുതി തള്ളികൊണ്ടുള്ള മുൻകാല നടപടികൾ സ്വീകരിക്കണം. മുംബൈയിലെ കർഷകരുടെ ലോംഗ് മാർച്ചിന് അഭിവാദ്യം അർപ്പിച്ചവർ വടക്കഞ്ചേരിയിൽ കർഷകൻ ആത്മഹത്യ ചെയ്തപ്പോൾ മൗനം പാലിക്കുന്നത് കുറ്റകരമാണെന്നും ചെന്നിത്തല പ്രതിപക്ഷ നേതാവിന്‍റെ ഒൗദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.ചടയപ്പന്‍റെ കടബാധ്യത എഴുതിതള്ളണമെന്നും കുടുംബത്തിന് മതിയായ നഷ്ട പരിഹാര തുക നൽകണമെന്നും യു.ഡി.എഫ്.തരൂർ നിയോജക മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. വി.പി.മുത്തു അധ്യക്ഷത വഹിച്ചു. പാളയം പ്രദീപ്, എ.ആണ്ടിയപ്പു, ഡോ.അർസലൻ നിസ്സാം, ചാത്തൻ മാസ്റ്റർ, റെജി.കെ.മാത്യു, യു.അംബുജാക്ഷൻ, മുഹമ്മദ് ഖനി, തോമസ് ജോണ്‍, സുന്ദരൻ, എം.എസ്.അബ്ദുൾ ഖുദ്ദൂസ്, അയ്യപ്പൻ, ബാബു മാധവൻ എന്നിവർ പ്രസംഗിച്ചു.

Read More