പ്രബൽ ഭരതൻ കോഴിക്കോട്: എം.പി. വീരേന്ദ്രകുമാർ നേതൃത്വം നൽകുന്ന ലോക്താന്ത്രിക് ജനതാദളിന്റെ നിർണായക യോഗം ഇന്ന് പാലക്കാട്ട് നടക്കും. പ്രസിഡന്റിനെ തെരഞ്ഞുടുക്കുന്നതിനായി സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും യോഗമാണ് രാവിലെ 11 മുതൽ പാലക്കാട്ട് നടക്കുന്നത്. പാർട്ടിയുടെ അഖിലേന്ത്യാ ജനറൽ സെക്രട്ടറി അരുൺകുമാർ ശ്രീവാസ്തവയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കേണ്ട രണ്ടു പേരെ യോഗം നോമിനേറ്റ് ചെയ്യും. ഇതിൽ നിന്ന് ഭൂരിപക്ഷ പിന്തുണയാളെ പ്രസിഡന്റായി ദേശീയ നേതൃത്വം അടുത്തയാഴ്ച പ്രഖ്യാപിക്കും. നിലവിൽ എം.പി. ശ്രേയാംസ്കുമാറിന്റെയും വറുഗീസ് ജോർജിന്റെയും പേരുകളാണ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയർന്നിട്ടുള്ളത്. നിലവിൽ അഖിലേന്ത്യ ജനറൽ സെക്രട്ടറിയായ വറുഗീസ് ജോർജിനായി കോഴിക്കോട്, കണ്ണൂർ, എറണാകുളം, ഇടുക്കി, പത്തനംതിട്ട, തിരുവനന്തപുരം ജില്ലാ പ്രസിഡന്റുമാർ ശക്തമായി രംഗത്തുണ്ട്. പാലക്കാട്, കാസർഗോഡ് ജില്ലാ പ്രസിഡന്റുമാർ നിഷ്പക്ഷ നിലപാടാകും സ്വീകരിക്കുക. എന്നാൽ എം.പി. വീരേന്ദ്രകുമാറിന്റെ അനുയായികളായ…
Read MoreCategory: Palakkad
മണ്ണാർക്കാട് താലൂക്കിൽ ചുഴലിക്കാറ്റിൽ വ്യാപക കൃഷിനാശം; അയ്യായിരത്തോളം വാഴകൃഷി നശിച്ചു
മണ്ണാർക്കാട്: ശക്തമായ കാലവർഷത്തിൽ മണ്ണാർക്കാട് താലൂക്കിലെ വിവിധഭാഗങ്ങളിൽ വ്യാപകമായ നാശനഷ്ടം വിതച്ചു. ഇന്നലെയും , ശനിയാഴ്ചയുമായി വ്യാപകമായി കൃഷി നാശമാണ് മണ്ണാർക്കാട് മേഖലയിലുണ്ടായത്. കുമരംപുത്തൂർ ഗ്രാമ പഞ്ചായത്തിലെ മൈലാംപാടം , കാരപാടം ,പൊതുപ്പാടം, പയ്യനടം മേഖലയിൽ വൻകൃഷി നാശമുണ്ടായി. ശക്തമായി വീശിയടിച്ച കാറ്റിലും മഴയിലും അയ്യായിരത്തോളം വാഴകളാണ് നശിച്ചത്.നിരവധിപേരുടെ കൃഷിയിടങ്ങളാണ് വെള്ള ത്തിനടിയിലായത്. പ്രദേശത്തെ നിരവധി കർഷകരുടെ അദ്ധ്വാനമാണ് വൃഥാവിലായത്. വെള്ളപ്പാടം, കാരാപ്പാടം സ്വദേശികളായ ഐലക്കര മുഹമ്മദലി (1500 ), തൂവ്വശ്ശേരി സലീം (1300 ), കക്കാടൻ മുഹമ്മദ് ( 450), തൂവ്വശ്ശേരി നവാസ് ( 700 ), ഷമീർ പുതുവയിൽ ( 500 ), മുഹമ്മദലി ചെന്പലങ്ങാടൻ (300 ) എന്നിവരുടെ വാഴകൃഷിയാണ് നശിച്ചത്. മൂന്നുദിവസങ്ങളായി തുടരുന്ന ശക്തമായ മഴയിലും ചുഴലികാറ്റിലുമാണ് ഈ മേഖലയിൽ വ്യാപകമായ നാശം വിതച്ചത് . പൊതുവപ്പാടം പള്ളിക്കുന്ന് , പയ്യനടം…
Read Moreജപ്തിനോട്ടീസ്: വടക്കഞ്ചേരിയിൽ കർഷകൻ ആത്മഹത്യചെയ്തു; സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷിച്ചു വരുകയാണെന്ന് പോലീസ്
വടക്കഞ്ചേരി: ബാങ്കിൽ നിന്നുള്ള ജപ്തി നോട്ടീസിനെ തുടർന്ന് കർഷകൻ ആത്മഹത്യ ചെയ്തു. വടക്കഞ്ചേരിക്കടുത്ത് പാളയം സ്വദ്ദേശി ചടയപ്പനാ(65)ണ് കൃഷി സ്ഥലത്തെ മോട്ടോർ ഷെഡിൽ തൂങ്ങി മരിച്ചത്. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. പതിവ് സമയം കഴിഞ്ഞും അച്ഛൻ തോട്ടത്തിൽ നിന്നും വരാതായപ്പോൾ രാത്രിയോടെ മക്കൾ തെരഞ്ഞെത്തിയപ്പോഴാണ് തൂങ്ങി നിൽക്കുന്നത് കണ്ടത്. വീടിനടുത്തെ കുഴിയിൽ പാടത്താണ് ചടയപ്പന്റെ തോട്ടം. തെങ്ങും മറ്റു വിളകളും നെൽകൃഷിയും ഇവിടെ ചെയ്യുന്നുണ്ട്. നെൽകൃഷിക്കായി മൂന്ന് വർഷം മുന്പ് ചടയപ്പൻ വടക്കഞ്ചേരിയിലെ ഒരു ബാങ്കിൽ നിന്നും 50,000 രൂപ വായ്പ എടുത്തിരുന്നു. ഓരോ വിളവെടുപ്പ് സീസണിലും വായ്പ തിരിച്ചടക്കാനാകാതെ തുക 77000 രൂപയായി ഉയർന്നു. ഈ മാസം 28ന് മുന്പ്് പണം അടക്കണമെന്നും അതല്ലെങ്കിൽ മറ്റു നടപടി സ്വീകരിക്കുമെന്നും കാണിച്ച് ഏതാനും ദിവസം മുന്പ് ബാങ്കിൽ നിന്നും അച്ഛന് നോട്ടീസ് വന്നിരുന്നതായി മക്കൾ പറഞ്ഞു. ഇതിനു…
Read Moreമുതലമട പഞ്ചായത്തിൽ അറവുമാലിന്യം തള്ളാനെത്തിയത് നാട്ടുകാർ തടഞ്ഞു ; പിടിയിലായത് തൃശൂർ സ്വദേശി ഡ്രൈവർ
കൊല്ലങ്കോട്: പടിഞ്ഞാറൻ ജില്ലയിൽ നിന്നും വീണ്ടും വാഹനത്തിൽ അ റവുമാലിന്യം നിക്ഷേപിക്കാനെത്തിയതു നാട്ടുകാർ തടഞ്ഞ് പോലിസിനു പരാതി നൽകി. ഇന്നലെ പുലർച്ചെ മുന്നിന് ചമ്മണാംപതി ചുക്കാന്പതിയിൽ പപ്പാത്തിയുടെ മകൻ പ്രഭുവിന്റ സ്ഥലത്തു മറവു ചെയ്യാനാണ് മാലിന്യം എത്തിച്ചിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ടു കൊല്ലങ്കോട് പോലീസ് ടെന്പോ ഡ്രൈവർ തൃശൂർ സ്വദേശി ഫ്രാൻസിസ് (22)നെ കസ്റ്റഡിയിലെടുത്തു. അതീവ ദുർഗന്ധം വമിക്കുന്ന ടെന്പോയിൽ അറവു മാലിന്യത്തിനു പുറമെ ആശുപത്രിയിലേയും മറ്റും രാസമാലിന്യവുംഎത്തിച്ചിരിക്കുകയാണെന്ന് നാട്ടുകാർ പോലിസിനു പരാതി അറിയിച്ചിട്ടുണ്ട്. ഇതു മുന്നാം തവണയാണ് പ്രഭു പടിഞ്ഞാറൻ ജില്ലകളിൽ നിന്നും മാലിന്യം കൊണ്ടു വന്നിരിക്കുന്നത്. മുന്പു രണ്ടു തവണയം നാട്ടുകാർ പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു. എന്നാൽ ഈ പ്രതിഷേധവും മറികട ന്നാണ് വീണ്ടും അറവു മാലിന്യം കൊണ്ടു വന്നിരിക്കുന്നത്. സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകരായ തിരുച്ചന്ദ്രൻ ,കാളിശ്വരൻ, കാർത്തി കേയൻ എന്നിവരാണ് മാലിന്യവാഹനം എത്തിയതിനെതിരെ രംഗത്തു…
Read Moreരാജ്യസഭാ സീറ്റ് വിവാദം; കോൺഗ്രസ് നേതൃത്വത്തിനെതിരെ പാലക്കാട്ടും പോസ്റ്റർ
പാലക്കാട്: രാജ്യസഭാ സീറ്റ് വിവാദം സംസ്ഥാനത്തെ കോൺഗ്രസിൽ സൃഷ്ടിച്ച പ്രതിസന്ധി തുടരുന്നതിനിടെ നേതൃത്വത്തിനെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവർത്തകരുടെ പ്രതിഷേധത്തിന് ഇന്നും അയവില്ല. തിരുവനന്തപുരത്ത് പാർട്ടി ആസ്ഥാനമായ ഇന്ദിരാഭവനു മുന്നിൽ നേതാക്കൾക്കെതിരെ പോസ്റ്റർ പതിച്ചതിനു മണിക്കൂറുകൾക്ക് പിന്നാലെ പാലക്കാട്ടും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. പാലക്കാട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലാണ് പോസ്റ്ററുകൾ പതിച്ചിട്ടുള്ളത്. ജീർണിച്ച നേതൃത്വത്തിന് വിശ്രമം നൽകണമെന്നും ജനസ്വാധീനമില്ലാത്ത നേതാക്കളെ മാറ്റണമെന്നുമാവശ്യപ്പെട്ടാണ് പോസ്റ്ററുകൾ. കെ.സുധാകരനെ കെപിസിസി പ്രസിഡന്റാക്കണമെന്നും എന്നും പോസ്റ്ററിൽ ആവശ്യമുണ്ട്. നേരത്തെ, മുല്ലപ്പള്ളി രാമചന്ദ്രനെ കെപിസിസി പ്രസിഡന്റാക്കരുത് എന്ന ആവശ്യമുന്നയിച്ചായിരുന്നു ഇന്ദിരാഭവനുമുന്നിൽ ഇന്ന് പോസ്റ്ററുകൾ പതിച്ചത്. സംസ്ഥാന കോണ്ഗ്രസിലെ നയപരമായ തീരുമാനങ്ങളെടുക്കാൻ രൂപീകരിച്ച ഉന്നതാധികാര സമിതിയായ കെപിസിസി രാഷ്ട്രീയകാര്യ സമിതി ഇന്നു യോഗം ചേരാനിരിക്കെയാണ് പോസ്റ്റർ പ്രതിഷേധമുൾപ്പടെയുള്ളവ ശക്തമാകുന്നത്.
Read Moreഅമ്പതോളം അപകടങ്ങളിൽ പതിനഞ്ചോളം മരണം; പാട്ടികുളം പാലത്തിൽ യാത്രാസൗകര്യം ഒരുക്കണമെന്ന ആവശ്യം ശക്തമായി
ചിറ്റൂർ: അന്പതോളം അപകടങ്ങളിലായി പതിനഞ്ചോളംപേർക്ക് ജീവഹാനിയുണ്ടാക്കിയ പാട്ടികുളം പാലത്തിൽ സുരക്ഷിത യാത്രാസൗകര്യം ഒരുക്കണമെന്ന ആവശ്യം ശക്തമായി. ഒരുമാസംമുന്പ് പാലത്തിൽ രണ്ടു ചരക്കുലോറികൾ അപകടത്തിൽപെട്ടിരുന്നു. പാലത്തിന്റെ തെക്കുഭാഗത്തേക്കുള്ള പാത പൂർണമായും മറച്ചാണ് പാഴ്ചെടികൾ കാടുപിടിച്ച് വളർന്നുനില്ക്കുന്നത്. മെയിൻ റോഡിലേക്ക് കയറിവരുന്ന വാഹനങ്ങൾക്ക് പള്ളിമൊക്ക് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ കാണാൻ കഴിയാത്ത വിധത്തിലാണ് പാഴ്ചെടികൾ വളർന്നുനില്ക്കുന്നത്. വണ്ടിത്താവളം തങ്കം തിയേറ്റർ ജംഗ്ഷനിലെ പത്രവിതരണക്കാരനാണ് പാട്ടികുളത്ത് നടന്ന അപകടത്തിലെ ആദ്യരക്തസാക്ഷി. നാലുകൊല്ലംമുന്പ് രണ്ടോണനാളിൽ ബൈക്കിലെത്തിയ പ്ലാച്ചിമട സ്വദേശികളായ മൂന്നു യുവാക്കൾ സ്വകാര്യബസിൽ ഇടിച്ച് മരണമടഞ്ഞിരുന്നു. പൊള്ളാച്ചിയിലെ പെൻസിൽ കന്പനിയിൽ ജോലിക്കുപോയ പന്ത്രണ്ടോളം യുവതികളെ കയറ്റിപോയ ജീപ്പ് മറിഞ്ഞ് കുറ്റിപ്പാടം സ്വദേശിയായ സുമതി സംഭവസ്ഥലത്തു മരണമടഞ്ഞിരുന്നു. വാഹനത്തിലുണ്ടായ മുഴുവൻപേർക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. നിരവധി അപകടങ്ങൾ നടന്ന കൊടുംവളവ് നിവർത്തണമെന്ന യാത്രക്കാരുടെ ആവശ്യത്തിനുനേരെ പൊതുമരാമത്ത് മുഖംതിരിച്ചു നില്ക്കുന്നത് ജനരോഷം വർധിപ്പിക്കുകയാണ്.
Read Moreസംസ്ഥാനപാത കടന്നുപോകുന്ന മുടപ്പല്ലൂർ ജംഗ്ഷൻ വെള്ളക്കെട്ടിൽ മുങ്ങി; കാൽനടയാത്രയും വാഹനഗതാഗതവും ദുഷ്ക്കരമായി
വടക്കഞ്ചേരി: മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാത കടന്നുപോകുന്ന മുടപ്പല്ലൂർ ജംഗ്ഷൻ വെള്ളക്കെട്ടിൽ മുങ്ങി. രാവിലെ പെയ്ത കനത്തമഴയിൽ വെള്ളംപൊങ്ങി കാൽനടയാത്രയും വാഹനഗതാഗതവും ദുഷ്ക്കരമായി. പല കടകളിലേക്കും വെള്ളംകയറി വ്യാപാരികൾക്കും വലിയ നഷ്ടം ഉണ്ടാകുകയാണ്. അഴുക്കുചാലുകളിലെ ദുർഗന്ധം വമിക്കുന്ന മലിനജലം റോഡിലേക്ക് ഒഴുകി ടൗണിൽ നില്ക്കാനാകാത്ത സ്ഥിതിയാണ്. മുടപ്പല്ലൂർ ടൗണിലെ വെള്ളക്കെട്ടിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് പ്രസിഡന്റ് എ.കെ.അബ്ദുള്ള, ജനറൽ സെക്രട്ടറി എ.പ്രകാശൻ എന്നിവരുടെ നേതൃത്വത്തിൽ വ്യാപാരികൾ വണ്ടാഴി പഞ്ചായത്ത് അധികൃതർക്ക് പരാതി നല്കിയെങ്കിലും നടപടിയുണ്ടായില്ലെന്ന ആക്ഷേപമുണ്ട്. മംഗലംഡാം റോഡിലുണ്ടായിരുന്ന ബസ് കാത്തിരിപ്പുകേന്ദ്രം പുതിയ കംഫർട്ട് സ്റ്റേഷൻ നിർമിക്കാനാണെന്നു പറഞ്ഞു പൊളിച്ചുകളഞ്ഞതല്ലാതെ ഇവിടെ യാത്രക്കാർക്കായി യാതൊരു സൗകര്യവും പഞ്ചായത്ത് ചെയ്തില്ല. സംസ്ഥാനപാത നവീകരണത്തോടെ മാത്രമേ ഇനി ടൗണിൽ വികസന പ്രവൃത്തികൾ നടത്താനാകൂവെന്നാണ് പഞ്ചായത്തിന്റെ നിലപാട്. എന്നാൽ റോഡ് വികസനത്തിന് വർഷങ്ങളുടെ കാത്തിരിപ്പു വേണ്ടിവരുമെന്നിരിക്കെ യാത്രക്കാർക്കും വ്യാപാരികൾക്കും…
Read Moreചിറ്റൂർ പുഴ ലിഫ്റ്റ് ഇറിഗേഷൻ: കർഷകരെ നേരിൽ കാണണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
പാലക്കാട്: ചിറ്റൂർ പുഴ ജലസേചന പദ്ധതിയി ലിഫ്റ്റ് ഇറിഗേഷൻ നടപ്പിലാക്കണമെന്ന കർഷകരുടെ ആവശ്യം പരിഗണിക്കാൻ പെരുവെന്പ് പഞ്ചായത്ത് സെക്രട്ടറിയും കൃഷി ഓഫീസറും സ്ഥലം സന്ദർശിച്ച് കർഷകരെ നേരിൽകണ്ട് വിശദമായ റിപ്പോർട്ട് ഹാജരാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. കർഷകരെ നേരിൽ കാണാതെയും പദ്ധതി പ്രദേശം സന്ദർശിക്കാതെയും കമ്മീഷനിൽ റിപ്പോർട്ട് നൽകുന്ന രീതി ഉചിതമല്ലെന്നും കമ്മീഷൻ അംഗം കെ. മോഹൻകുമാർ ഉത്തരവിൽ വിമർശിച്ചു. ചിറ്റൂർ സ്വദേശി ടി.പി നടരാജൻ നല്കിയ പരാതിയിലാണ് നടപടി. പെരുവെന്പ് പഞ്ചായത്തിലെ കറുകമണി പ്രദേശത്തെ എണ്പതിൽപരം പാടശേഖരങ്ങളിൽ ജലദൗർലഭ്യം കാരണം കർഷകർ ദുരിതമനുഭവിക്കുന്നുവെന്നാണ് പരാതി. അലങ്കാരതോട്ടിൽ തടയണ കെട്ടിയുള്ള കറുകമണി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി 1999-2000- വിഭാവനം ചെയ്തതാണെന്ന് പെരുവെന്പ് പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു. എന്നാൽ പ്രാദേശിക പ്രശ്നങ്ങൾ കാരണം പദ്ധതി നടന്നില്ല. 2014-15-ൽ പദ്ധതിക്ക് വീണ്ടും അംഗീകാരം ലഭിച്ചു. എന്നൽ പണ്ട് സ്ഥാപിച്ച…
Read Moreകനത്തമഴയിൽ ഉരുൾപൊട്ടിയും മരങ്ങൾ കടപുഴകിവീണും അട്ടപ്പാടിചുരം റോഡ് അപകടഭീതിയിൽ
അഗളി: ആയിരക്കണക്കിനാളുകൾ ദിനംപ്രതി സഞ്ചരിക്കുന്ന അട്ടപ്പാടിചുരം റോഡ് അപകടഭീതിയിൽ. കഴിഞ്ഞ സെപ്റ്റംബർ 16, 17, 18 തീയതികളിലുണ്ടായ കനത്തമഴയിൽ ഉരുൾപൊട്ടിയും മരങ്ങൾ കടപുഴകിവീണും മണ്ണിടിഞ്ഞും ചുരംറോഡ് നിരവധി ഭാഗം തകർന്നിരുന്നു. ഇതേ തുടർന്ന് ആഴ്ചകളോളം റോഡ് ഗതാഗതം മുടങ്ങി. അട്ടപ്പാടിക്കു പുറത്തേക്കും അട്ടപ്പാടിയിലേക്കും എത്താൻ നൂറുകിലോമീറ്റർ ചുറ്റിവളയേണ്ട സാഹചര്യമുണ്ടായി. എംഎൽഎ, ജില്ലാ കളക്ടർ, സബ് കളക്ടർ, തഹസീൽദാർ, ഡിവൈഎസ്പി, ഡിഎഫ്ഒ തുടങ്ങി ഉന്നതോദ്യോഗസ്ഥരുടെ മേൽനോട്ടത്തിലായിരുന്നു റോഡ് ഗതാഗതം പുനഃസ്ഥാപിച്ചത്. അട്ടപ്പാടിചുരം റോഡ് ബലപ്പെടുത്തുന്നതിന് അടിയന്തിരനടപടിയുണ്ടാകുമെന്നു സർക്കാർ വാഗ്ദാനം നല്കിയിരുന്നെങ്കിലും ഒന്നും നടപ്പായില്ല. റോഡുതകർന്നു ഒന്പതുമാസം പിന്നിട്ടിട്ടും പി.ഡബ്ല്യുഡി റോഡ് വിഭാഗം ചില ഭാഗങ്ങളിൽ അപകട സൂചനാബോർഡും തീർത്തും ദുർബലമായ ഫെൻസിംഗും സ്ഥാപിച്ച് കടമകളിൽനിന്ന് പി·ാറി. മണ്ണാർക്കാട്-ചിന്നത്തടാകം റോഡ് നവീകരണത്തിനായി ഒന്നരവർഷം മുന്പ് കിഫ്്ബിയിൽ സംസ്ഥാന സർക്കാർ എണ്പതുകോടി രൂപ അനുവദിച്ചതായി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ആവർത്തിക്കുന്നുണ്ടെങ്കിലും നടപ്പായില്ല. റോഡിലെ…
Read Moreറോഡ് കുളംപോലെ ; വടക്കഞ്ചേരി-മണ്ണുത്തി പാതയിൽ വാഹനയാത്ര ദുരിതത്തിൽ
വടക്കഞ്ചേരി: കാലവർഷം കനത്തതോടെ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയിലൂടെ വാഹനയാത്ര ദുർഘടമായി. ഫ്ളൈഓവർ പണികൾ പാതിവഴിയിൽ മുടങ്ങിക്കിടക്കുന്ന വടക്കഞ്ചേരിയിലാണ് വാഹനക്കുരുക്ക് മണിക്കൂറുകളോളം നീളുന്നത്. ഇവിടെ ഫ്ളൈ ഓവറിനു ഇരുഭാഗത്തുമുള്ള സർവീസ് റോഡിലൂടെയാണ് വാഹനങ്ങൾ ചങ്ങലക്കണ്ണിപോലെ പോകുന്നത്. സർവീസ് റോഡുതകർന്നു കുളംകണക്കെ ആയതിനാൽ വാഹനങ്ങൾ കുഴിയിലിറങ്ങി കയറിപോകാൻ വൈകുന്നതാണ് വാഹനക്കുരുക്കിനു വഴിവയ്ക്കുന്നത്. ഓരോദിവസവും ഇവിടെ ഈ കുരുക്ക് ഇനിമുറുകും. കുതിരാനിലും വാഹനക്കുരുക്ക് ക്ലേശകരമാക്കുന്നുണ്ട്. ക്ഷേത്രംവഴി നിലവിലിലെ പഴയ റോഡിനു തുരങ്കഭാഗത്ത് വീതികുറവായതും വാഹനയാത്ര തടസപ്പെടുന്ന സ്ഥിതിയാണ്.റോഡുനിർമാണം താറുമാറായി കിടക്കുന്ന വഴക്കുംപാറ, പട്ടിക്കാട് എന്നിവിടങ്ങളിലും വാഹനയാത്ര സുഖകരമല്ല.
Read More