നെന്മാറ: മഴ സഹായിച്ചതോടെ പാടശേഖരങ്ങളിൽ വെള്ളമെത്തിയതിനാൽ നടീൽ സജീവമായി. നെന്മാറ ,അയിലൂർ കൃഷിഭവനുകീഴിലെ പാടശേഖരങ്ങളിലാണ് ഇപ്പോൾ നടീൽനടത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച നല്ല മഴയിൽ വെള്ളം കെട്ടി നിർത്തി ഉഴുതു മറിച്ചാണ് കർഷകർ നടീൽ തുടങ്ങിയത്. തൊഴിലാളികളുടെ ക്ഷാമം മൂലം ഇത്തവണയും നടീൽ നടത്തുന്നതിന് ബംഗാളികളെയാണ് കർഷകർ കൂടുതലും ആശ്രയിക്കുന്നത്. അയിലൂർ കയ്പഞ്ചേരി, കണ്ണിയമംഗലം പാടശേഖരത്തിൽ കഴിഞ്ഞ ദിവം നടീൽ പണികൾക്കെത്തിയത് ബംഗാളിലെ പശ്ചിമ കൽക്കത്തയിൽ നിന്നുള്ള റഹ്മാന്റെ നേതൃത്വത്തിലുള്ള സംഘമാണ്. ഞാറ്റടി പറിച്ച് നടീൽ നടത്തുന്നതിന് ഏക്കറിന് 4000 രൂപയാണ് കൂലിയായി വാങ്ങുന്നതെന്ന് ഇടിയംപ്പൊറ്റ മുരളീധരൻ എന്ന കർഷകൻ പറഞ്ഞു.ചില ഭാഗങ്ങളിൽ കർഷകർ പൊടി വിതയാണ് നടത്തുന്നത്. എന്നാൽ വെള്ളമൊഴുക്കുള്ള നെൽപ്പാടങ്ങളിൽ കർഷകർ ഞാറ്റടി തയ്യാറാക്കിയിരുന്നു. കുറച്ച് ദിവസത്തെ മൂപ്പു കുറവുണ്ടെങ്കിലും ഇടവപ്പാതിയാകുന്പോഴേക്കും നടീൽ നടത്തുകയായിരുന്നു. മഴ ശക്തമാകുന്പോഴേക്കും നടീൽ പൂർത്തിയായാൽ ഒന്നാം വളപ്രയോഗം നടത്താമെന്ന…
Read MoreCategory: Palakkad
സർക്കാരിന്റെ കുപ്പിവെളളം ’ഹില്ലി അക്വാ’: മലയോര തെളിനീര് രണ്ടു ലിറ്ററിന് 20 രൂപ
പാലക്കാട്: നവകേരളം 2018 പ്രദർശന നഗരിയിൽ ദാഹിച്ചെത്തുന്നവർക്ക് സർക്കാരിന്റെ കുപ്പിവെള്ളം ഹില്ലി അക്വാ നൽകാൻ പ്രത്യേക സ്റ്റാൾ ഒരുക്കിയിട്ടുണ്ട്്്. ഒരു ലിറ്ററിന് 15 രൂപ,രണ്ടു ലിറ്ററിന് 20 രൂപ നിരക്കിലാണ് വിൽപ്പന.ഇന്ദിരാഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിൽ മെയ്് 27 വരെ നടക്കുന്ന ’നവകേരളം2018’ പ്രദർശനവിപണന മേളയിൽ 12-ാം നന്പർ സ്റ്റാളിലാണ് കുപ്പിവെള്ളം ലഭിക്കുന്നത്. പശ്ചിമഘട്ട മലനിരകളിലൂടെ ഒഴുകി മലങ്കര അണക്കെട്ടിലെത്തുന്ന തെളിനീരാണ് ഹില്ലാ അക്വാ കുപ്പികളിൽ നിറയുന്നത്്. സാന്റ് ഫിൽട്രേഷൻ, റിവേഴ്സ് ഓസ്മോസിസ്, ഓസോണൈസേഷൻ തുടങ്ങിയ വിവിധ ഘട്ടങ്ങൾ പിന്നിട്ട് ഓട്ടോമാറ്റിക് സംവിധാനങ്ങളിലൂടെ അത്യാധുനിക നിലവാരമുള്ള പ്ലാന്റിൽ നിന്നും കരസ്പർശമേൽക്കാതെയാണ് ഹില്ലി അക്വാ ജനങ്ങളിലേക്കെത്തുന്നത്. 100 ശതമാനം ഉപരിതലജലമുപയോഗിച്ച് തികച്ചും മാലിന്യമുക്തവും ആരോഗ്യകരവുമായ കുടിവെള്ളം കുറഞ്ഞ നിരക്കിൽ ഹില്ലി അക്വ പ്രദാനം ചെയ്യുന്നു.നിർമ്മാണവും വിപണനവും കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ കോർപ്പറേഷൻ സ്വന്തമായി ചെയ്യുന്നതിലൂടെ ഹില്ലി അക്വ ഗുണമേന്മ ഉറപ്പാക്കുന്നു.…
Read Moreജില്ലയിൽ പോക്സോ കേസുകളുടെ എണ്ണം വർധിക്കുന്നുു; ഇരകളാവുന്ന കുട്ടികൾക്ക് സംരക്ഷണ കേന്ദ്രമൊരുക്കണം: പെണ്കൂട്ടായ്മ
പാലക്കാട്: ജില്ലയിൽ പോക്സോ കേസുകളുടെ എണ്ണം വൻതോതിൽ വർധിക്കുന്ന സാഹചര്യത്തിൽ ഇരകളാകുന്ന കുട്ടികൾക്ക് സംരക്ഷണമൊരുക്കാൻ ഭരണകൂടം തയാറാകണമെന്ന് പെണ്കൂട്ടായ്മ. പീഡനങ്ങൾക്കെതിരേ പെണ്പ്രതിരോധം’ എന്ന പേരിൽ സംസ്കാര സാഹിതി ജില്ലാകമ്മറ്റിയാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്. ഒലവക്കോടുള്ള നിർഭയകേന്ദ്രത്തിൽ 30 കുട്ടികൾക്ക് താമസിക്കാനുള്ള സൗകര്യമേയുള്ളു. ഈവർഷം ഏപ്രിൽ ആയപ്പോഴേക്കും റിപ്പോർട്ട് ചെയ്യപ്പെട്ട പോക്സോ കേസുകളുടെ എണ്ണം 180 കടന്നു. രക്ഷിതാക്കൾ ഉൾപ്പെടെ പ്രതികളാവുന്ന കേസുകളിൽ മികച്ച മാനസികാരോഗ്യം കൗണ്സിലിംഗിലൂടെ ഇരകൾക്ക് നല്കിയെങ്കിൽ മാത്രമേ പ്രതികൾക്ക് അർഹമായ ശിക്ഷ ഉറപ്പാക്കാൻ സാധിക്കുകയുള്ളു. തിയേറ്റർ പീഡനമുൾപ്പടെയുള്ള ബാലപീഡനങ്ങളും വർധിച്ചുവരുന്ന സ്ത്രീ പീഡനങ്ങൾക്കെതിരേയുമായിരുന്നു പെണ് പ്രതിരോധവലയം തീർത്തത്. ജില്ലയിൽ ഭീതിജനകമായ തരത്തിൽ ഉയരുന്ന പോക്സോ കേസുകളിൽ അകപ്പെടുന്ന പ്രതികളുടെ സാമൂഹിക മാനസികാവസ്ഥ സംബന്ധിച്ച് പഠനം നടത്താൽ ജില്ലാ ഭരണകൂടം തയാറാകണം. കഴിഞ്ഞ മൂന്നുവർഷത്തിനുള്ളിൽ 469 കേസുകളാണ് പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് എഗൈൻസ്റ്റ് സെക്ഷ്വൽ ഒഫൻസ്…
Read Moreസാധനങ്ങൾ കയറ്റിയ പിക്കപ്പ് വാൻ മോഷ്ടിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ
വടക്കഞ്ചേരി: പന്നിയങ്കര ടോൾ പ്ലാസക്കു സമീപത്തു നിന്നുംതണ്ണി മത്തൻ കയറ്റിയ പിക്കപ്പ് വാൻ മോഷ്ടിച്ച കേസിൽ രണ്ട് പേരെ വടക്കഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. പീച്ചി കണ്ണാറ ആൽപ്പാറ സ്വദ്ദേശികളായ സതീശ് (39), സുബീഷ് (33) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആലത്തൂർ ഫസ്റ്റ് ക്ളാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. എ എസ് പി വൈഭവ് സക്സേന, ഡിവൈഎസ്പി വി.എ.കൃഷ്ണദാസ്, സി ഐ പ്രദീപ് കുമാർ, എസ്.ഐ ആദംഖാൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് യുവാക്കളെ പിടികൂടിയത്. അഞ്ച് ദിവസം മുമ്പു പിക്കപ്പ് വാൻ ഉപേക്ഷിക്കപ്പെട്ട നിലയി മണ്ണുത്തിയിൽ നിന്നും കണ്ടെത്തിയതാണ് പ്രതികളെ പിടികൂടാൻ സഹായിച്ചത്. കേസിൽ കൂടുതൽ പ്രതികളുണ്ടെന്നാണ് പോലീസ് നിഗമനം.കഴിഞ്ഞ ഫെബ്രുവരി 25ന് വൈകീട്ട് നാലരയോടെയാണ് പിക്കപ്പ് വാൻ റാഞ്ചിയത്. ടോൾ പ്ലാസക്കടുത്ത് വാഹനം നിർത്തി ഡ്രൈവർ…
Read Moreസാമൂഹ്യനീതിയാണ് എസ്എൻഡിപി യൂണിയന്റെ രാഷ്ട്രീയം; ഇടതു-വലതു മുന്നണികൾക്ക് ഈഴവ സമുദായത്തിന്റെ വോട്ടുകൾ മാത്രം മതിയെന്ന് വെള്ളാപ്പള്ളി
വടക്കാഞ്ചേരി: ഇടതു വലതു മുന്നണികൾക്ക് ഈഴവ സമുദായത്തിന്റെ വോട്ടുകൾ മാത്രം മതിയെന്നും സംഘടനയ്ക്കുവേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തലപ്പിള്ളി താലൂക്ക് എസ്എൻഡിപി യൂണിയന്റെ നേതൃത്വത്തിൽ പാർളിക്കാട് സംഘടിപ്പിച്ച നേതൃത്വ പഠന ക്യാന്പും സൗജന്യ പഠനോപകരണക്കിറ്റ് വിതരണവും, എസ്എസ്എൽസി അവാർഡ് ദാനവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശൻ. സാമൂഹ്യനീതിയാണ് എസ്എൻഡിപി യൂണിയന്റെ രാഷ്ട്രീയം. ജാതിവിവേചനമാണു ജാതിചിന്ത വളർത്തുന്നത് – അദ്ദേഹം കൂട്ടിചേർത്തു. ചടങ്ങിൽ തലപ്പിള്ളി യൂണിയൻ പ്രസിഡന്റ് എം.എസ്. ധർമ്മരാജൻ അധ്യക്ഷത വഹിച്ചു. എസ്എസ്എൽസി വിജയികൾക്കുള്ള അവാർഡുകൾ യോഗം കൗണ്സിലർ ബേബിറാം നിർവ്വഹിച്ചു. യോഗം അസി. സെക്രട്ടറി കെ.വി. സദാനന്ദൻ, യോഗം കൗണ്സിലർമാരായ പി.റ്റി. മഥൻ, ഷീബ ടീച്ചർ, പെരുന്പാവൂർ യൂണിയൻ സെക്രട്ടറി എ.പി. ജയപ്രകാശ് തുടങ്ങിയവർ പ്രസംഗിച്ചു. തലപ്പിള്ളി യൂണിയൻ സെക്രട്ടറി ടി.ആർ. രാജേഷ് സ്വാഗതവും, വൈസ് പ്രസിഡന്റ്…
Read Moreമധുവിനെ തല്ലിക്കൊന്ന കേസിൽ കുറ്റപത്രം; 16 പ്രതികൾക്കെതിരേ കൊലക്കുറ്റം; 33 സിസിടിവി ദൃശ്യങ്ങളും 8 മൊബൈൽ ഫോണുകളും തെളിവായി
മണ്ണാർക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധുവിനെ തല്ലിക്കൊന്ന സംഭവത്തിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന അഗളി ഡിവൈഎസ്പി ടി.കെ. സുബ്രഹ്മണ്യനാണ് മണ്ണാർക്കാട് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. 16 പേർക്കെതിരേ കൊലക്കുറ്റം ചുമത്തിയാണ് കുറ്റപത്രം തയാറാക്കിയിട്ടുള്ളത്. 33 സിസിടിവി ദൃശ്യങ്ങളും 8 മൊബൈൽ ഫോണുകളും തെളിവായി കുറ്റപത്രത്തിൽ ഉൾപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത അഞ്ചു വാഹനങ്ങൾ തെളിവുകളും കൂട്ടത്തിൽ ഉൾപ്പെടുത്തി. 165 പേരുടെ മൊഴികൾ ഉൾപ്പെടെയാണ് കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്. പട്ടികവർഗ പീഡന നിരോധന നിയമവും പ്രതികൾക്കെതിരേ ചുമത്തി. ഇക്കഴിഞ്ഞ ഫെബ്രുവരിൽ 22-നാണ് മുക്കാലി കുടുകുമണ്ണ ഉൗരിലെ മല്ലി-മല്ലൻ ദന്പതികളുടെ മകൻ മധുവി(27)നെ ഭക്ഷ്യവസ്തുക്കൾ മോഷ്ടിച്ചെന്നാരോപിച്ച് ഒരു സംഘം കാട്ടിൽനിന്നു പിടികൂടി കെട്ടിയിട്ടു മർദിച്ചത്. തുടർന്ന് പോലീസ് ജീപ്പിൽ കൊണ്ടുംപോകുംവഴി മധു മരിക്കുകയായിരുന്നു. തലയ്ക്കും വാരിയെല്ലുകൾക്കുമേറ്റ ക്ഷതവും മുറിവുമാണ് മധുവിന്റെ മരണത്തിനു കാരണമായതെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു.…
Read Moreപലകപ്പാണ്ടി കനാലിൽ അടിഞ്ഞുകൂടിയ മണൽ ജലസംരക്ഷണ സമിതി നീക്കിത്തുടങ്ങി
കൊല്ലങ്കോട്: പലകപ്പാണ്ടി കനാലിൽ അടിഞ്ഞു കൂടിയ മണൽ മീങ്കര-ചുള്ളിയാർ ജലസംരക്ഷണസമിതി പ്രതിഷേധ സൂചകമായി നീക്കി തുടങ്ങി. അടിഞ്ഞുകൂടിയ മണൽമൂലം ചുള്ളിയാർഡാമിലേക്ക് വെള്ളം എത്തുന്നത് തടസപ്പെടുകയാണ്. ഇക്കാര്യം ഉന്നയിച്ച് ജലസംരക്ഷണസമിതി ചിറ്റൂർ ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ, ജില്ലാ കളക്ടർ എന്നിവർക്കും നിവേദനം നല്കിയിരുന്നു. മാസങ്ങളായിട്ടും അധികൃതർക്കു അനക്കമില്ലാതായതോടെയാണ് ഇന്നലെ രാവിലെ നൂറോളം കർഷകരും നാട്ടുകാരും ഉൾപ്പെട്ട ജലസംരക്ഷണസമിതിയംഗങ്ങൾ പലകപ്പാണ്ടി അക്വിസിഷൻ സ്ഥലത്തെ മണ്ണുനീക്കം ചെയ്തുതുടങ്ങിയത്. പ്രതിഷേധത്തിന്റെ ഭാഗമായി സമർക്കാർക്ക് കഞ്ഞിവച്ച് വിളന്പുകയും ചെയ്തു. ജലസംരക്ഷണസമിതി ചെയർമാൻ എ.എൻ.അനുരാഗ്, ജനറൽ സെക്രട്ടറി സജേഷ് ചന്ദ്രൻ, രക്ഷാധികാരി ആർ.അരവിന്ദാക്ഷൻ, കോ-ഓർഡിനേറ്റർ പി.സതീഷ്, അനിൽ ബാബു, പഞ്ചായത്തംഗം അമാനുള്ള എന്നിവർ പ്രതിഷേധ മണ്ണുവാരൽ സമരത്തിനു നേതൃത്വം നല്കി. പലകപ്പാണ്ടി കനാൽ അക്വിസിഷൻ ബണ്ടിനടുത്തായി അരക്കിലോമീറ്റർ ദൂരത്തിൽ രണ്ടടിയോളം മണ്ണാണ് അടിഞ്ഞു കിടക്കുന്നത്. സമിതിയംഗങ്ങൾ മണ്ണു നീക്കം ചെയ്യുന്നതിനു കൈക്കോട്ടും മറ്റും കൊണ്ടുവന്നിരുന്നു.മണ്ണുനിറഞ്ഞതിനാൽ…
Read Moreആദിവാസികളിൽനിന്നും ബീറ്റ് ഓഫീസർമാരെ നിയമിക്കുമെന്ന് വനംമന്ത്രി കെ.രാജു
മണ്ണാർക്കാട്: ആദിവാസികളിൽനിന്നും ബീറ്റ് ഓഫീസർമാരെ നിയമിക്കുമെന്ന് വനംമന്ത്രി കെ.രാജു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും ആദിവാസികളായ യുവാക്കളിൽ അഞ്ഞൂറോളം വനം ബീറ്റ് ഓഫീസർമാരെ നിയമിക്കുമെന്നു മന്ത്രി പറഞ്ഞു. മണ്ണാർക്കാട് വനം ഡിവിഷന്റെ കീഴിലുള്ള തിരുവിഴാംകുന്ന്, കച്ചേരിപറന്പിൽ പുതിയതായി പണിതുയർത്തിയ മാതൃക വനംസ്റ്റേഷൻ മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്നലെ രാവിലെ 11നാണ് വനം വന്യജീവി മന്ത്രി കെ.രാജു കച്ചേരിപറന്പ് മാതൃകാവനം സ്റ്റേഷനിലെത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥർ അദ്ദേഹത്തെ ഗാർഡ് ഓഫ് ഓർണർ നല്കി സ്വീകരിച്ചു. തുടർന്ന് സ്റ്റേഷൻ പരിസരത്ത് ഫലവൃക്ഷതൈകളുടെ നടീൽകർമം നിർവഹിച്ചു.കെട്ടിടത്തിന്റെ ഫലകാച്ഛാദനത്തിന് ശേഷം സ്റ്റേഷൻ ജനങ്ങൾക്കായി തുറന്നു നല്കി. വനത്തെയും വന്യജീവികളെയും സംരക്ഷിക്കേണ്ടത് ഉദ്യോഗസ്ഥർക്കുപരി സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്ന് തുടർന്ന് നടന്ന ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി അഭിപ്രായപ്പെട്ടു. കേരളത്തിന്റെ ആവാസവ്യവസ്ഥയുടെ നിലനില്പ് പശ്ചിമഘട്ട മലനിരകളാണ്. വനവിസ്തൃതിയും ജനസാന്ദ്രതയും ഒരുപോലെ വർദിച്ചതാണ് വനാതിർത്തികളിൽ മൃഗങ്ങളും മനുഷ്യനും തമ്മിലുള്ള…
Read Moreഇന്ത്യയിലെ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമായി കേരളത്തെ കേന്ദ്രം അംഗീകരിച്ചു: മുഖ്യമന്ത്രി
പാലക്കാട്: ഇന്ത്യയിലെ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമായി കേരളത്തെ കേന്ദ്രം അംഗീകരിച്ചിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായുളള പ്രദർശന-വിപണന-സേവനമേളയുടെ ജില്ലാതല ഉദ്ഘാടനം ’നവകേരളം 2018’ ഇന്ദിരഗാന്ധി മുൻസിപ്പൽ സ്റ്റേഡിയത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സർക്കാർ രണ്ട് വർഷം പൂർത്തിയാക്കുന്പോൾ ഭാവിയെ പ്രതീക്ഷയോടെ നോക്കാൻ കേരള സമൂഹത്തിന് കഴിയുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു . സ്വന്തമായി വീടില്ലാത്ത അഞ്ച് ലക്ഷം പേർക്ക് വീട് നൽകാനുള്ള ദൗത്യം സർക്കാർ ഏറ്റെടുത്ത് കഴിഞ്ഞു. കേരള വികസന മാതൃക കാലാനുസൃതമായി മുന്നോട്ട് കൊണ്ട് പോകുകയാണ് സർക്കാരിന്റെ ലക്ഷ്യം.സർക്കാരിന്റെ പ്രവർത്തനങ്ങളോടുള്ള ജനങ്ങളുടെ സ്വീകാര്യതയാണ് ഈ സർക്കാരിന്റെ വിജയം. സംസ്ഥാന സർക്കാരിന്റെ രണ്ട് വർഷത്തെ പ്രവർത്തനങ്ങൾ വലിയിരുത്തുന്നതിനായി പ്രോഗ്രസ് കാർഡ് പുറത്തിറക്കിയിട്ടുണ്ട്. ഇതിൽ പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തി സർക്കാരിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങളുടെ ഭാഗമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.…
Read Moreചെമ്മണാംപതിയിൽ ഒറ്റയാനും കള്ളിയന്പാറയിൽ ആനക്കൂട്ടവും ഭീതിപരത്തുന്നു
കൊല്ലങ്കോട്: മുതലമട-ചെമ്മണാംപതിയിൽ ഒറ്റയാനും കള്ളിയന്പാറയിൽ ആനക്കൂട്ടത്തിന്റെയും ആക്രമണംമൂലം മലയോരനിവാസികൾ ഭീതിയിൽ. ഞായറാഴ്ച രാത്രി പത്തരയോടെ ചെമ്മണാംപതി പന്നാടിക്കാട്ടിലെത്തിയ ഒറ്റയാൻ പയസ് പഞ്ഞിക്കാരൻ എന്നയാളുടെ തൊഴുത്തിൽനിന്നും തവിടും കാലിത്തീറ്റയും ഭക്ഷണമാക്കി. അന്പതോളം പശുക്കളുള്ള തൊഴുത്തിൽ ബൾബ് പ്രകാശിക്കുന്ന സമയത്താണ് ആത്തൂർ കൊന്പനെന്നു പേരുള്ള ഒറ്റയാനെത്തി വിലസിയത്.സമീപത്തെ തോമസ് ജോർജിന്റെ തോട്ടത്തിലെ ഫെൻസിംഗും തകർത്തു. ഒടുവിൽ മൊണ്ടിപതിക്കാട്ടിൽ വനംവകുപ്പും നാട്ടുകാരും പടക്കംപൊട്ടിച്ചും മറ്റുമാണ് ആനയെ ഓടിച്ചത്. രണ്ടുദിവസമായി ആന പന്നാടിക്കാട് പ്രദേശത്ത് നിലയുറപ്പിച്ചിരിക്കുകയാണെന്ന് തോമസ് ജോർജ് എന്ന കർഷകൻ പറഞ്ഞു. കള്ളിയന്പാറയിൽ പൊറ്റക്കാട്ട് ശ്രീധരന്റെ തോട്ടത്തിലെ ആനക്കൂട്ടം കാർഷികവിളകളും വ്യാപകമായി നശിപ്പിച്ചു. മുന്നൂറോളം വാഴ, പത്തോളം ജാതി, 12 കവുങ്ങ്, തെങ്ങ്, മാവ് എന്നിവ നശിപ്പിച്ചവയിൽപെടുന്നു. ആനകൾ മൂന്നിടത്തെ ജലസേചന പൈപ്പുകൾ തകർക്കുകയും തെങ്ങുകൾ വേരോടെ പിഴുതുമാറ്റുകയും ചെയ്തു. മാവിന്റെ കൊന്പുകൾ ഒടിച്ചും മാങ്ങപറിച്ചു താഴെയിട്ടും പ്ലാവിൽനിന്നും ചക്ക തിന്നുകയും…
Read More