മുതലമട: ഒരുമാസമായി കാന്പ്രത്തുചള്ള പഴയപാതയിലെ അഴുക്കുചാലിലെ മലിനജലം കലർന്ന പൈപ്പുവെള്ളം കുടിവെളളമായി ഉപയോഗിക്കുന്നതായി നാട്ടുകാരുടെ പരാതി. പഞ്ചായത്ത് സെക്രട്ടറി, വാർഡ് മെംബർ തുടങ്ങിയവർക്കു പ്രദേശത്തെ ആരോഗ്യപ്രശ്നത്തെക്കുറിച്ചു പരാതി നല്കിയെങ്കിലും ഇതുവരെ നടപടിയുണ്ടായില്ലെന്ന് ജനങ്ങൾ ആരോപിച്ചു. അഴുക്കുചാലിന് അകത്താണ് കുടിവെള്ളപൈപ്പ് സ്ഥാപിച്ചിരിക്കുന്നത്. പൊട്ടിയ പൈപ്പിലൂടെ കുടിവെള്ളം അഴുക്കുചാലിൽ നിറഞ്ഞു റോഡിലേക്ക് ഒഴുകി സമീപത്തെ കുളത്തിലേക്കാണ് പോകുന്നത്. അഴുക്കുചാലിനു സമീപത്തെ വീടുകളിലെകുളിമുറികളിൽനിന്നുള്ള വെള്ളവും അഴുക്കുചാലിലേക്കാണ് എത്തുന്നത്. ജലവിതരണം നിലച്ചാൽ മലിനജലം പൈപ്പിനകത്തേക്കു കയറും. പിന്നീട് ജലവിതരണം തുടങ്ങുന്നതോടെ മലിനജലം കലർന്ന വെള്ളമാണ് വീടുകളിലേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കും എത്തിച്ചേരുന്നത്.കുട്ടികൾ ഉൾപ്പെടെയുള്ളവർ മലിനജലം കലർന്ന വെള്ളം കുടിക്കുന്നതിനാൽ അസുഖങ്ങൾ പതിവാകന്നതായും ആരോപണം ശക്തമാണ്. മീങ്കര അണക്കെട്ടിൽനിന്നും പന്പുചെയ്യുന്ന കുടിവെള്ളം മുതലമട പഞ്ചായത്താണ് പഴയപാതയിൽ വിതരണം ചെയ്യുന്നത്. നാട്ടുകാരുടെ പരാതിയെ തുടർന്നു നെന്മാറ ജലഅഥോറിറ്റി അസിസ്റ്റന്റ് എൻജിനീയർ പഴയപാതയിൽ പൈപ്പുപൊട്ടിയ സ്ഥലത്തെത്തി അന്വേഷണം നടത്തിയിരുന്നു.…
Read MoreCategory: Palakkad
റോഡ് തകർന്നു; പുനർനിർമിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ വെള്ളനാറയിൽ കുത്തിയിരിപ്പു സമരം നടത്തി
കൊല്ലങ്കോട്: ടൗണിൽനിന്നും വെള്ളനാറയിലേക്കുള്ള നാലുകിലോമീറ്റർ റോഡ് തകർന്നിട്ടും ഗതാഗതയോഗ്യമാക്കാത്തതിൽ നാട്ടുകാർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. ചീരണി, കാളികുളന്പ്, പൊരിച്ചോളം, വെള്ളനാറ എന്നിവിടങ്ങളിലായി ഇരുന്നൂറോളം കുടുംബങ്ങളുടെ യാത്രയ്ക്കുള്ള ഏകാശ്രയമാണ് ഈ റോഡ്. ആറുമാസംമുന്പ് റോഡ് പുനർനിർമാണത്തിനു കരാറെടുത്തവർ അകാരണമായി നിർമാണം വൈകിപ്പിക്കുന്നതായി സമരക്കാർ കുറ്റപ്പെടുത്തി.വി.മോഹനൻ, കെ.നാരായണൻ, സി.വി.വേലായുധൻ, കെ.റഫീക്ക് എന്നിവർ കുത്തിയിരിപ്പു സമരത്തിനു നേതൃത്വം നല്കി. നിലവിൽ അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിനു ആംബുലൻസിനുപോലും പോകാൻ കഴിയാത്തവിധം തകർന്നുകിടക്കുകയാണ് റോഡ്. സ്കൂളിലേക്ക് വിദ്യാർഥികളെ കയറ്റി ഓട്ടോ സഞ്ചരിക്കുന്നത് അപകടഭീഷണി മുന്നിൽ കണ്ടാണ്. റോഡുവക്കത്തെ താമസക്കാർ അതിക്രമിച്ച് മതിൽകെട്ടിയത് പൊളിച്ചുനീക്കിയാലേ പുനർനിർമാണം നടത്താൻ കഴിയൂ എന്ന നിലപാടിലാണ് കരാറുകാരൻ.റോഡുപണി പുനരാരംഭിക്കാൻ ഇനിയും കാലതാമസമുണ്ടായാൽ കൊല്ലങ്കോട്-പയിലൂർ പ്രധാനപാതയിൽ കുത്തിയിരിപ്പുസമരം നടത്തി പ്രതിഷേധിക്കുമെന്നു സമരക്കാർ മുന്നറിയിപ്പുനല്കി.
Read Moreഅകത്തേത്തറയിൽ ഭീതി വിതച്ച് കാട്ടാന ; ആനകൾ സ്ഥിരമായി കടന്നു വരുന്ന ഭാഗങ്ങളിൽ സൗരോർജ വേലി വേണമെന്ന ആവശ്യം ശക്തമായി
മലന്പുഴ: അകത്തേത്തറ മേൽ ചെറാട് ഭാഗത്ത് ഇന്നലെ പുലർച്ചെ കാട്ടാനഭീതിവിതച്ചു. സ്ഥിരമായി ഈ പ്രദേശങ്ങളിൽ ഒറ്റയാന്റെ ശല്യം രൂക്ഷമാണ്. കാട്ടാനകൾ സ്ഥിരമായി എത്താറുള്ള ഇല്ലം പൈത്രുക ഗ്രാമത്തിനു സമീപത്തുകൂടി കടന്നു വന്ന കാട്ടാന പതിമൂന്ന് ഏക്കർ തെങ്ങും തോട്ടത്തിൽ കയറി ആറടിയോളം പൊക്കമുള്ള മതിലുകൾ തകർത്തു. സമീപത്തുള്ള പറന്പുകളിലും കയറിയിറങ്ങിയ ആന കായ്ച്ചു നില്ക്കുന്ന പ്ലാവിലെ ചക്കകളെല്ലാം തിന്നു നശിപ്പിച്ചു.മറ്റു പറന്പുകളിലൂടെ കയറിയ ആന വലിയപറന്പിൽ കെ.ജി പൗലോസിന്റെ അതിർത്തി മതിലും തകർത്താണ് റോഡിലേക്ക് പ്രവേശിച്ചത്. റോഡിലേക്ക് പ്രവേശിച്ച ആനയെ കണ്ട് പരിസരവാസികൾ പരിഭ്രാന്തരായി നിലവിളിച്ചു. നേരം വെളുക്കാറായപ്പോഴേക്കും ആന എലിച്ചിരം കാട്ടിലേക്ക് കടന്നു. ആനകൾ സ്ഥിരമായി കടന്നു വരുന്ന ഭാഗങ്ങളിൽ സൗരോർജ വേലി വേണമെന്നുള്ള നാട്ടുകാരുടെ ആവശ്യം ഇതുവരെയും വനം വകുപ്പ് ചെവികൊണ്ടിട്ടില്ലെന്ന് പരിസരവാസികൾക്ക് പരാതിയുണ്ട്.
Read Moreകണ്ണമ്പ്ര വ്യവസായ പാർക്ക്; വില നിശ്ചയിക്കും മുമ്പേ കൃഷിഭൂമിയിൽ സർവേക്കല്ലുകൾ; പ്രതിഷേധം വ്യാപകം
വടക്കഞ്ചേരി: കണ്ണന്പ്രയിൽ വ്യവസായപാർക്കിനായി ഏറ്റെടുക്കുന്ന കൃഷിഭൂമിയുടെ വില നിശ്ചയിക്കുംമുന്പേ കൃഷിഭൂമിയിൽ സർവേക്കല്ലുകൾ സ്ഥിരമായ സ്ഥാപിക്കുന്നതിൽ പ്രതിഷേധം ശക്തം. കർഷകരുടെ സമ്മതമില്ലാതെ ഭൂമി ബലമായി പിടിച്ചെടുക്കുന്നതിന് സമാനമാണ് അധികൃതരുടെ ഈ നടപടിയെന്നാണ് ആക്ഷേപം. നേരത്തെ അതിരു തിരിച്ചിരുന്ന താത്കാലിക സർവേ അടയാളങ്ങൾ മാറ്റി പെയിന്റടിച്ച് സ്ഥിരമായ സർവേക്കല്ലുകൾ സ്ഥാപിക്കുന്നതാണ് ഭൂവുടമകളെ പ്രകോപിച്ചിട്ടുള്ളത്. ഭൂമിവില നിശ്ചയിക്കുന്നതിന്റെ പ്രാരംഭ ചർച്ചകൾ തന്നെ പരാജയപ്പെട്ടിരിക്കേ മുന്നറിയിപ്പു കൂടാതെ ഭൂമി പിടിച്ചെടുക്കുന്ന നടപടിയുണ്ടായാൽ അതിനെതിരേ കർഷകർ രംഗത്തിറങ്ങുമെന്ന് കർഷക കൂട്ടായ്മ പ്രസിഡന്റ് ജെയിംസ് പാറയിൽ പറഞ്ഞു. ഭൂമി ഏറ്റെടുക്കൽ നടപടികളിൽ അവ്യക്തത നിലനില്ക്കുന്നതിനാൽ രണ്ടുവർഷത്തോളമായി സ്വന്തംഭൂമിയിൽ കൃഷിയിറക്കാനോ ഭൂമി പണയപ്പെടുത്തി വായ്പയെടുക്കാനോ ഭൂമിവില്ക്കാനോ കഴിയാത്ത സാഹചര്യമുണ്ട്.പ്രദേശത്തെ ഏറ്റവും ഉയർന്ന ആധാരവിലയെ അടിസ്ഥാനപ്പെടുത്തി ഭൂമിവില നിശ്ചയിക്കണമെന്നാണ് കർഷകരുടെ ആവശ്യം. സെന്റിന് രണ്ടരലക്ഷം രൂപവരെ വിലയ്ക്ക് ആധാരം നടത്തിയ ഭൂമി ഇവിടെയുണ്ട്. അങ്ങനെയുള്ളപ്പോൾ പ്രദേശത്തെ അടിസ്ഥാനവില വളരെ…
Read Moreകുടിവെള്ളക്ഷാമം: ഫയർഫോഴ്സ് വാഹനത്തിന്റെ ഓവർഫ്ളോ വെള്ളം ശേഖരിച്ച് വീട്ടമ്മമാർ
വണ്ടിത്താവളം: വൈദ്യുതിയും ജലവും അമൂല്യമാണെന്നു സർക്കാർ അറിയിപ്പുകൾ ഉണ്ടാകാറുണ്ടെങ്കിലും ജനങ്ങൾ ഇത് അംഗീകരിക്കുന്നത് വേനൽ ശക്തമാകുന്ന മേയ് മാസം മാത്രമാണ്. ഇക്കാലയളവിലാണ് ജനങ്ങൾ വെള്ളത്തിനായി നെട്ടോട്ടമോടുന്നത്. ഇക്കഴിഞ്ഞദിവസം വണ്ടിത്താവളത്ത് വീടിനു തീപിടിച്ചപ്പോൾ അണയ്ക്കാൻ എത്തിയ ഫയർഫോഴ്സ് വാഹനത്തിന്റെ ഓവർഫ്ളോയിൽനിന്നുള്ള വെള്ളം ശേഖരിക്കാൻ വീട്ടമ്മമാർ എത്തുകയായിരുന്നു. ഇതു കുടിവെള്ളമായി ഉപയോഗിക്കാനാകില്ലെന്നു ജീവനക്കാർ നിർദേശം നല്കിയിട്ടും റോഡിലേക്ക് ഒഴുകിപ്പോകുന്ന വെള്ളം ഇവർ വസ്ത്രശുചീകരണത്തിനും മറ്റുമായി ഉപയോഗിച്ചു. ഇത്തരത്തിൽ അന്പതോളം കുടം വെള്ളം വീട്ടമ്മാർ ശേഖരിച്ചു.
Read More37 ലക്ഷവും ഉപയോഗിച്ച് പട്ടഞ്ചേരിയിൽ വാതകശ്മശാനം ; നിർമാണം ദ്രുതഗതിയിൽ
ചിറ്റൂർ: നിയോജകമണ്ഡലത്തിൽ പഞ്ചായത്ത് തലത്തിൽ നിർമിക്കുന്ന ആദ്യത്തെ വാതകശ്മശാനത്തിന്റെ പണി പട്ടഞ്ചേരി പഞ്ചായത്തിൽ പുരോഗമിക്കുന്നു. കെട്ടിടത്തിന്റെ നിർമാണം ഏതാണ്ട് പൂർത്തിയായി. അടുത്തയാഴ്ച ബോയിലിംഗ് മെഷീൻ ഇറക്കുമെന്ന് നിർമാണ ഏജൻസി അറിയിച്ചു. ആദ്യഘട്ടത്തിൽ ഒരു സിലിണ്ടറും അടുത്തഘട്ടത്തിൽ രണ്ടാമത്തേതും നിർമിക്കാനാണ് ലക്ഷ്യമിടുന്നത്. പട്ടഞ്ചേരി പൊതുശ്മശാനത്തിലാണ് കെട്ടിടം നിർമിക്കുന്നത്. വാഹനങ്ങൾക്കു സഞ്ചരിക്കാൻ നാലുമീറ്റർ നീളത്തിൽ കോണ്ക്രീറ്റ് റോഡ് നിർമിച്ച് ടൈൽസ് പതിച്ചും അലങ്കരിക്കും. പട്ടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ ഇരുപതുലക്ഷവും ചിറ്റൂർ ബ്ലോക്ക് പഞ്ചായത്തിന്റെ 37 ലക്ഷവും ഉപയോഗിച്ചാണ് വാതകശ്മശാനം ഒരുങ്ങുന്നത്. ഇതിനു പുറമേ അടുത്തവർഷത്തെ ബജറ്റിൽ എട്ടുലക്ഷം ചെലവഴിച്ച് ചുറ്റുമതിലും നിർമിക്കും. സെപ്റ്റംബർ 30ന്് ഉദ്ഘാടനം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഓഗസ്റ്റിൽ നിർമാണം പൂർത്തിയാക്കാനാണ് ശ്രമിക്കുന്നതെന്ന് കരാർ ഏജൻസി കോസ്റ്റ്ഫോർഡ് വക്താവ് അറിയിച്ചു.പട്ടഞ്ചേരി പഞ്ചായത്ത് നിവാസികൾക്കു പുറമെ സമീപ പഞ്ചായത്തിലുള്ളവർക്കും ശ്മശാനം ഉപയോഗിക്കാനാകുമെന്ന് പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ വ്യക്തമാക്കി.
Read Moreരാഷ്ട്രിയ സംഘട്ടനങ്ങൾ ; വടക്കഞ്ചേരിയിലെ പ്രശ്നബാധിത പ്രദേശങ്ങളിൽ കേന്ദ്രസേനയുടെ റൂട്ട് മാർച്ച്
വടക്കഞ്ചേരി: രാഷ്ട്രിയ സംഘട്ടനങ്ങൾ നടന്ന വടക്കഞ്ചേരി മേഖലയിലെ പ്രശ്നബാധിത പ്രദ്ദേശങ്ങളിൽ കേന്ദ്രസേന റാപ്പിഡ് ആക്ഷൻ ഫോഴ്സ് റൂട്ട് മാർച്ച് നടത്തി. വണ്ടാഴി, മുടപ്പല്ലൂർ, കാരപ്പൊറ്റ എന്നിവിടങ്ങളിലാണ് ഇന്നലെ വൈകിട്ട് നാല്പതംഗ സേന റൂട്ട് മാർച്ച് നടത്തിയത്.മംഗലം ഡാമിലും സംഘം പോയിരുന്നു. മലയാളിയായ ഡെപ്യൂട്ടി കമാൻഡന്റ് പറളി സ്വദേശിനി സുമയുടെ നേതൃത്വത്തിലായിരുന്നു റൂട്ട് മാർച്ച്. വടക്കഞ്ചേരി എഎസ്പി വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള പോലീസും ഇവർക്കൊപ്പമുണ്ടായിരുന്നു.പ്രശ്നബാധിത പ്രദേശങ്ങൾ, കലാപങ്ങൾ എന്നിവ ഉണ്ടാകുന്ന സ്ഥലങ്ങളിൽ അതിവേഗം എത്തി നടപടി സ്വീകരിക്കുന്ന വിഭാഗമാണ് ഇത്. സൗത്ത് ഇന്ത്യയിൽ കോയന്പത്തൂരിലാണ് ഇവരുടെ ക്യാന്പ് ആസ്ഥാനം.കല്ലേക്കാട് പോലീസ് ക്യാന്പിലാകും ഇവരുണ്ടാവുക. കലാപങ്ങൾ പൊട്ടി പുറപ്പെടുന്പോൾ ലോക്കൽ പോലീസിന്റെ സേവനം ഇല്ലാതെ തന്നെ സംഭവസ്ഥലത്ത് പാഞ്ഞെത്താൻ ഇവർക്ക് സംവിധാനമുണ്ട്.
Read Moreതകർന്ന റോഡും ദുരിതങ്ങളും ജല്ലിപ്പാറക്കാർ സ്വയംപീഢിത സമരം തുടങ്ങി
അഗളി: പൊട്ടിപ്പൊളിഞ്ഞ റോഡ് ശാപമായി മാറിയതോടെ ആദിവാസികളും മലയോര കർഷകരും സ്വയംപീഡിത സമരം തുടങ്ങി. ജല്ലിപ്പാറ- കണ്ടിയൂർ നിവാസികളാണ് തങ്ങളുടെ ഗ്രാമത്തിലേക്കുള്ള ബസ്, ടാക്സി വാഹനങ്ങൾ മുടക്കിക്കൊണ്ടുള്ള സമരം തുടങ്ങിയത്. ജല്ലിപ്പാറയിൽ നിന്നും കണ്ടിയൂരിലേക്കുള്ള രണ്ടരക്കിലോമീറ്റർ പിഡബ്ല്യുഡി റോഡാണ് വർഷങ്ങളായി തകർന്നു കിടക്കുന്നത്. കുണ്ടുംകുഴിയും നാട്ടുകാരും ടാക്സിക്കാരും ചേർന്ന് പലതവണ നികത്തിയിരുന്നെങ്കിലും മഴ തുടങ്ങിയതോടെ കാൽനടപോലും അസാധ്യമായി. താവളത്തുനിന്നും കണ്ടിയൂർവരെ ഗ്രാമീണ് സഡക് യോജന പ്രകാരം നിർമാണം നടത്തിയിട്ടുണ്ട്. ശേഷിക്കുന്ന രണ്ടരക്കിലോമീറ്റർ റോഡിന്റെ പണിയാണ് മുടങ്ങിക്കിടക്കുന്നത്. പാലക്കാട് രൂപതയിലെ പ്രധാന തീർഥാടന കേന്ദ്രമായ ജല്ലിപ്പാറ സെന്റ് പീറ്റേഴ്സ് ദേവാലത്തിലെ കുരിശുമലയിലേക്കും പ്രസിദ്ധമായ സെഹിയോൻ ധ്യാനകേന്ദ്രത്തിലേക്കും കടന്നുചെല്ലാനുള്ള കവാടമായ റോഡാണ് ഇത്തരത്തിൽ നശിച്ചുകിടക്കുന്നത്. റോഡ് തകർന്നതോടെ ഗർഭിണികളെയും രോഗികളെയും മുളങ്കന്പിൽ ചണച്ചാക്ക് തുന്നിപ്പിടിപ്പിച്ച മഞ്ചലിൽ ആരോഗ്യകേന്ദ്രത്തിലേക്ക് എത്തിക്കേണ്ട അവസ്ഥയിലാണ്. റോഡിന്റെ ദുരവസ്ഥ കാരണം നിരവധി വിവാഹാലോചനകളും മുടങ്ങുന്നതായി നാട്ടുകാർ…
Read Moreപഴനിക്കടുത്ത് വാഹനാപകടം; ഏഴു മലയാളികൾ മരിച്ചു; മരിച്ചത് മുണ്ടക്കയം കോരുത്തോട് നിവാസികൾ
പാലക്കാട്: പഴനിക്കടുത്തുണ്ടായ വാഹനാപകടത്തിൽ മലയാളികളായ ഏഴുപേർ മരിച്ചു. ഒരാൾക്കു സാരമായി പരിക്കേറ്റു. എല്ലാവരും കോട്ടയം മുണ്ടക്കയം സ്വദേശികളും ബന്ധുക്കളുമാണ്. പഴനിക്കടുത്ത് ദിണ്ടിക്കൽ റൂട്ടിൽ ആയക്കുടി സിന്തലാംപട്ടി പാലത്തിനു സമീപമായിരുന്നു അപകടം. മുണ്ടക്കയം കോരുത്തോട് 116 ഏക്കർ ഭാഗത്ത് പാറയിൽ ശശി (62), ഭാര്യ വിജയമ്മ (60), ശശിയുടെ സഹോദരി ലേഖ (50), ഭർത്താവ് സുരേഷ് (52), മകൻ മനു (27) ശശിയുടെ മകൻ ജിനുവിന്റെ മൂത്തമകൻ അഭിജിത്ത് (17), ശശിയുടെ ബന്ധുവും അയൽവാസിയുമായ സജിനി (52) എന്നിവരാണു മരിച്ചത്. അവർക്കൊപ്പമുണ്ടായിരുന്ന അഭിജിത്തിന്റെ സഹോദരൻ ആദിത്യനു(12) ഗുരുതരമായി പരിക്കറ്റു. ഇന്നു പുലർച്ചെ 12.30ന് ഒരുമണിയോടെ ഇവർ സഞ്ചരിച്ചിരുന്ന വാൻ ചരക്കു ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. എട്ടുപേരാണ് വാനിലുണ്ടായിരുന്നത്. ശശി, വിജയമ്മ, സുരേഷ്, മനു എന്നിവർ സംഭവ സ്ഥലത്തുതന്നെ മരിച്ചു. പഴനി സർക്കാർ ആശുപത്രിയിൽ വച്ച് അഭിജിത്തും ദിണ്ടിക്കൽ സർക്കാർ ആശുപത്രിയിൽ…
Read Moreഎല്ലാത്തിനും കാരണം ആ വാട്സ്ആപ്പ് സന്ദേശം! സ്കോളർഷിപ്പ് അന്വേഷിച്ചു വിദ്യാർഥികളും മറുപടിനല്കി അധികൃതരും വലഞ്ഞു
ഒറ്റപ്പാലം: സ്കോളർഷിപ്പ് അന്വേഷിച്ച് വിദ്യാർഥികളും മറുപടി പറഞ്ഞ് നഗരസഭ, ഗ്രാമപഞ്ചായത്ത് അധികൃതരും വലഞ്ഞു. പത്താംക്ലാസിൽ 75 ശതമാനത്തിലധികം മാർക്കുവാങ്ങി വിജയിച്ചവർക്ക് കേന്ദ്രസർക്കാർ പതിനായിരം രൂപ സ്കോളർഷിപ്പ് നല്കുന്നുണ്ടെന്ന പ്രചാരണമാണ് ഇതിനു കാരണം. സ്കോളർഷിപ്പ് അപേക്ഷാഫോറം അന്വേഷിച്ച് ദിനംപ്രതി വിദ്യാർഥികളും രക്ഷിതാക്കളും വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കയറിയിറങ്ങുകയാണ്.ഇത്തരം പദ്ധതിയില്ലെന്നും കബളിപ്പിക്കാൻവേണ്ടി ആരൊക്കയോ ചെയ്യുന്ന വേലത്തരങ്ങൾ മാത്രമാണിതെന്നുമാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടവർ പറയുന്നത്. ചിലരുമായി കശപിശയും വാക്കുതർക്കവും പതിവാണ്. ഫോറം അന്വേഷിച്ചെത്തുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണെന്ന് തദ്ദേശസ്ഥാപന ഉദ്യോഗസ്ഥർ പറയുന്നു. കേന്ദ്ര ഗവണ്മെന്റ് പദ്ധതിയായതിനാൽ മറച്ചുവയ്ക്കുന്ന ആരോപണവും ചില കേന്ദ്രങ്ങൾ പടച്ചുവിടുന്നു. മൊബൈൽ ഫോണുകളിലെ നവമാധ്യമങ്ങളിൽ വന്ന സന്ദേശങ്ങൾ ഉയർത്തിക്കാട്ടിയാണ് പലരും ഉദ്യോഗസ്ഥന്മാരുമായി തർക്കിക്കുന്നത്. മറുപടി പറഞ്ഞ് മടുത്തിരിക്കുകയാണ് ഉദ്യോഗസ്ഥരും. വാർഡ് മെംബർമാരേയും കൗണ്സിലർമാരേയും തേടിയെത്തുന്നവരും ധാരാളം. വിവരവും വിദ്യാഭ്യാസവുമുള്ളവർപോലും സ്കോളർഷിപ്പിന്റെ കാര്യത്തിൽ നിജസ്ഥിതി അന്വേഷിക്കാതെ ഷെയർ ചെയ്യുന്നതാണ്…
Read More