പാലക്കാട് : ജില്ലാ ആശുപത്രി ഒ.പി. വിഭാഗം വിപുലമാക്കുന്നതിന് ആർദ്രം പദ്ധതിയുടെ ഭാഗമായി 92 ലക്ഷം രൂപയുടെ ഭരണാനുമതിയായി. ജില്ലാ ആശുപത്രിയിൽ ഒ.പി വിഭാഗത്തിൽ ഓണ്‍ലൈൻ ബുക്കിങ്ങ് നടപ്പാക്കാനുള്ള പ്രാരംഭ നടപടികൾ ആരോഗ്യവകുപ്പ് നടപ്പാക്കി വരികയാണ് ഓണ്‍ലൈൻ ബുക്കിങ് നടപ്പായാൽ രോഗികൾക്ക് നീണ്ട നിരയിൽ നിന്ന് പരിശോധനയ്ക്ക് വിധേയമാകേണ്ടതില്ല. ടോക്കണിൽ സൂചിപ്പിച്ച സമയത്ത് രോഗികൾ ആശുപത്രിയിൽ എത്തിയാൽ മതി. രോഗികൾക്ക് വിവിധ വകുപ്പുകൾ കയറിയിറങ്ങാതെ ലാബ് റിപ്പോർട്ടുകൾ പ്രത്യേക കൗണ്ടർ വഴി ലഭ്യമാക്കാനുള്ള രീതിയും പദ്ധതിയുടെ ഭാഗമായി ആവിഷ്ക്കരിക്കും. ജില്ലാ ആശുപത്രിയിൽ ഉൾപ്പെടെ ആർദ്രം പദ്ധതിപ്രകാരം 39 ഡോക്ടർമാരെ ജില്ലയിൽ അധികമായി നിയമിച്ചിട്ടുണ്ട്. ഇ.സി.ജി, ലാബ് ടെക്നിഷൻമാരെ കൂടുതലായി നിയമിച്ചിട്ടുണ്ട്.
Read MoreCategory: Palakkad
വാളയാറിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ മരണം; അച്ഛന്റെ സുഹൃത്തും കോളജ് വിദ്യാർഥിയും ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വിട്ട് പോലീസ്
വാളയാർ: ലൈംഗിക ചൂഷണത്തിനിരയായ പതിനാറു വയസുകാരി തൂങ്ങിമരിച്ച സംഭവത്തിൽ പെണ്‍കുട്ടിയുടെ അച്ഛന്റെ സുഹൃത്തും കോളജ് വിദ്യാർഥിയും ഉൾപ്പെടെ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കനാൽപ്പിരിവ് ഉപ്പുകുഴിയിൽ ജയപ്രകാശ് (44), എൻജിനീയറിംഗ് വിദ്യാർഥി കഞ്ചിക്കോട് ചുള്ളിമട സ്വദേശി വിപിൻ(23) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ അച്ഛന്റെ മരണശേഷം ഉറ്റബന്ധുവുമായി അടുപ്പം പുലർത്തിയിരുന്നയാളാണ് ജയപ്രകാശ്. ഈ അടുപ്പം മുതലെടുത്ത് പലപ്പോഴും കുട്ടിയുടെ വീട്ടിലെത്താറുള്ള ഇയാൾ നിരന്തരമായി കുട്ടിയെ ഉപദ്രവിച്ചെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. പെണ്‍കുട്ടിയുടെ മരണസമയത്തും അതിനുമുന്പും ഇയാൾ ഇവരുടെ കുടുംബത്തോടൊപ്പം ഉണ്ടായിരുന്നെന്നാണ് പോലീസ് പറയുന്നത്. അറസ്റ്റിലായ വിപിൻ പെണ്‍കുട്ടിയെ പ്രണയംനടിച്ച് കബളിപ്പിച്ച ശേഷം ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയായിരുന്നെന്നു അന്വേഷണ സംഘം പറയുന്നു. സ്കൂളിൽ പോകുന്ന വഴിയിലും പിന്നീട് വീട്ടിലെത്തുന്പോഴും ഇയാൾ കുട്ടിയെ പിന്തുടർന്നെത്തി ഉപദ്രവിക്കുകയായിരുന്നെന്നും കണ്ടെത്തിയിട്ടുണ്ട്. ഒരുവർഷംമുന്പ് അട്ടപ്പള്ളത്ത് പീഡനത്തിനിരയായി സഹോദരിമാർ തൂങ്ങിമരിച്ചതിനുശേഷം ഈ മേഖലയിൽ ഏഴു…
Read Moreബിജെപി നേതാവ് ഷിബുവിനെ വെട്ടിയ കേസിൽ വ്യാജ പ്രതികളെ ഹാജരാക്കാൻ നീക്കം
മംഗലംഡാം: മൂലങ്കോട് കവളപ്പാടത്ത് ബിജെപി നേതാവ് ഷിബുവിനെ (38) വെട്ടിപരിക്കേല്പിച്ച കേസിൽ വ്യാജ പ്രതികളെ ഹാജരാക്കാൻ നീക്കം നടക്കുന്നതായി സൂചന. കഴിഞ്ഞദിവസം ഇത്തരത്തിൽ ഏതാനുംപേരെ പോലീസിൽ ഹാജരാക്കാൻ കൊണ്ടുവന്നെങ്കിലും ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ ഇടപെട്ട് ശ്രമം തടഞ്ഞു. പ്രതികളെ തരംതിരിക്കുന്നതിൽ ഉയർന്ന പോലീസ് ഉദ്യോഗസ്ഥരിൽ കടുത്ത സമ്മർദം ഉണ്ടാകുന്നതായും സൂചനയുണ്ട്. അതിനിടെ ഏതാനും പ്രദേശവാസികളുടെ സഹായത്തോടെ അക്രമത്തിനു പിന്നിൽ ക്വട്ടേഷൻ സംഘമാണോയെന്നും വിലയിരുത്തുന്നുണ്ട്.ഷിബുവിന്റെ വീടും ചുറ്റുപ്പാടും അറിയാവുന്ന പ്രദേശവാസികളുടെ സഹായമില്ലാതെ ക്വട്ടേഷൻ സംഘത്തിനു കൃത്യം ചെയ്യാനാകില്ലെന്ന നിഗമനവും സംശയങ്ങൾ ബലപ്പെടുത്തുന്നു. യാതൊരു പ്രകോപനവുമില്ലാതെ ഷിബുവിനു നേരെയുണ്ടായ ആക്രമണം എന്തിനായിരുന്നുവെന്നതിന് ഉത്തരം കണ്ടെത്താൻ പോലീസിനും കഴിയുന്നില്ല. അക്രമത്തിനു പിന്നിലെ ഗൂഢാലോചനയും കണ്ടെത്തേണ്ടിവരും.അതേസമയം തൃശൂർ എലൈറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഷിബുവിനെ ഇന്നലെ രാത്രി എറണാകുളത്തെ അമൃത ആശുപത്രിയിലേക്കു മാറ്റി. ഷിബുവിന്റെ നില ഗുരുതരമായി തുടരുകയാണ്. അവയവങ്ങളുടെ പ്രവർത്തനം തൃപ്തികരമല്ലെന്നാണ് വിലയിരുത്തൽ.കഴിഞ്ഞ…
Read Moreചക്കയും മാങ്ങയും കുടിവെള്ളവും തേടി കാട്ടാനക്കൂട്ടം നാട്ടിലേക്ക്; കഴിഞ്ഞ ഒരു വർഷത്തെ നഷ്ടം മൂന്ന് കോടിയോളം വരുമെന്ന് കർഷകർ
മാത്യൂ കല്ലടിക്കോട് കല്ലടിക്കോട്: ചക്കയും മാങ്ങയും കുടിവെള്ളവും തേടി കാട്ടാനക്കൂട്ടം മലയോരമേഖലയിലെ കൃഷിയിടങ്ങളിലേയ്ക്ക് കൂട്ടമായി എത്തുന്നത് പ്രദേശത്തെ കർഷകരിൽ ഭീതിയുളവാക്കുന്നു.കല്ലടിക്കോടൻ മലയോരത്തുള്ള വേലിക്കാട് വടക്കന്റെ കാട്, എരുമേനി,മുട്ടിയങ്കാട്,പറക്കല്ലടി, മുതുകാട്പറന്പ്, പങ്ങ്, വാക്കോട്, ചെറുമല, കൂമൻ കുണ്ട്, മീൻ വല്ലം, കരിമല, ആറ്റ് ല, പുതുക്കാട്, പൂഴിക്കുന്ന്, തരുപ്പപ്പതി, വഴിക്കടവ്, മുണ്ടനാട്, വട്ടപ്പാറ, ചീനിക്കപ്പാറ, പായപ്പുല്ല് തുടങ്ങിയ പ്രദേശങ്ങളിലാണ് കാട്ടാനകൾ സ്ഥിരമായി എത്തുന്നത്. കഴിഞ്ഞ രണ്ടു വർഷത്തിനകം കല്ലടിക്കോട് കരിന്പ മേഖലകളിൽ കാട്ടാനകളുടെ വിളയാട്ടത്തിൽ രണ്ടുകോടിരൂപയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്.വൻ തോതിൽ തെങ്ങും, കവുങ്ങും, വാഴയും മറ്റ് കൃഷികളും നശിപ്പിക്കുന്നത്. കാട്ടാനകൾ കൂട്ടമായി എത്തുന്നതും, ദേശീയ പാതമുറിച്ചു കടന്ന് ജനവാസമേഖലയിലൂടെ നടന്നുപോകുന്നതും പതിവാണ്. കാഞ്ഞിക്കുളത്ത് ദേശീയ പാതയോടു ചേർന്നുള്ള വീടിന്റെ മതിൽ ചവിട്ടി പൊളിച്ചതും, മാപ്പിള സ്ക്കൂളിനു സമീപം മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റേതടക്കം വീടുകൾക്ക് നാശം വരുത്തിയതും വാഹനങ്ങൾ…
Read Moreകരാറുകാരുടെ തൊഴിൽ നിഷേധത്തിൽ പ്രതിഷേധം; സംയുക്ത സമരസമിതി നിശ്ചയച്ചിരുന്ന പാലക്കാടൻ കള്ള് തടയൽ സമരം നിറുത്തി
വലപ്പാട്: വാടാനപ്പള്ളി റേഞ്ചിലേക്ക് പാലക്കാട് നിന്ന് കൊണ്ട് വരുന്ന കള്ള് തടയൽ സമരം ചെത്ത് തൊഴിലാളി യൂണിയനുകൾ നിർത്തിവയ്ക്കാൻ തീരുമാനിച്ചു. കരാറുകാരുടെ തൊഴിൽ നിഷേധത്തിൽ പ്രതിഷേധിച്ച് ഐഎൻടിയുസി, ബിഎംഎസ്, എഐടിയുസി ചെത്ത് തൊഴിലാളുകളുടെ യൂണിയനുകളുടെ സംയുക്ത സമരസമിതി നിശ്ചയച്ചിരുന്ന സമരമാണ് നിറുത്തിവെച്ചത്. വലപ്പാട് കള്ള് ഓഫീസിൽ യൂണിയൻ പ്രതിനിധികളും കരാറുകാരും തമ്മിൽ നടത്തിയ ചർച്ചയിലാണ് പാലക്കാടൻ കള്ള് തടയൽ സമരം നിറുത്തിവെക്കാൻ തീരുമാനമായത്. തീരുമാനപ്രകാരം ഇപ്പോൾ ചെത്തുന്നതിനായി അപേക്ഷ കൊടുത്ത മുഴുവൻ പകരം തൊഴിലാളികൾക്ക് ചെത്തുവാനുള്ള അനുവാദം കരാറുകാർ നല്‍കും. മദ്യ വ്യവസായ തൊഴിലാളികളുടെ കാര്യം വിഷു കഴിഞ്ഞ ശേഷം തീരുമാനിക്കാനും ചർച്ചയിൽ ധാരണയായി.റേഞ്ചിലെ ചെത്ത് – മദ്യ വ്യവസായ തൊഴിലാളികളുടെ വിഷു അഡ്വാൻസിലും തീരുമാനമായി. ചെത്ത് തൊഴിലാളികൾക്ക് 7,000 രൂപയും മദ്യവ്യവസായ തൊഴിലാളികൾക്ക് 8,000 രൂപയും വിഷു അഡ്വാൻസായി 11 ന് വിതരണം ചെയ്യും. ചെത്ത്…
Read Moreഫിസിക്കൽ സയൻസ് ടീച്ചർ തസ്തിക: കന്പ്യൂട്ടർ സയൻസ് പഠിച്ചവരെ പരിഗണിക്കുന്നത് പരിശോധിക്കും: മന്ത്രി
ചേലക്കര: സംസ്ഥാനത്തെ ഹൈസ്കൂളുകളിൽ ഫിസിക്കൽ സയൻസ് ടീച്ചർ തസ്തികയിലെയ്ക്ക് ഫിസിക്സ്, കെമിസ്ട്രി വിഷയത്തോടൊപ്പം കന്പ്യൂട്ടർ സയൻസ് സബ്സിഡിയറിയായി പഠിച്ചവരെ പരിഗണിക്കുന്നത് പരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. യു.ആർ. പ്രദീപ് എംഎൽഎ നൽകിയ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് യുണിവേഴ്സിറ്റികളിൽ ബിഎസ്സി ഫിസിക്സ് , കെമിസ്ട്രി യോടൊപ്പം കന്പ്യൂട്ടർ ആപ്ലിക്കേഷൻ സബ്സിഡിയറി സബ്ജക്ട് പഠിച്ച് ഡിഗ്രി കരസ്ഥമാക്കിയവർക്ക് ഹൈസ്കൂൾ ഫിസിക്കൽ സയൻസ് ടീച്ചർ തസ്തികയ്ക്ക് പിഎസ്സി മുഖേന അപേക്ഷിക്കാൻ കഴിയുന്നില്ല എന്നും, പി.എസ്.സി യുടെ യോഗ്യത എന്നും, അതിന് മാറ്റം വരുത്തി സബ്സിഡിയറിയായി പഠിച്ചവരെയും യോഗ്യരായി കണക്കാക്കി നിയമിക്കണമെന്നുംഎം.എൽ.എ ആവശ്യപ്പെട്ടത്. സംസ്ഥാനത്തെ സ്കൂളുകൾ ഹൈടെക് ഡിജിറ്റൽ സൗകര്യത്തിലേക്ക് മാറുന്ന ഈ അവസരത്തിൽ കന്പ്യൂട്ടർ ആപ്ലിക്കേഷൻ സബ്സിഡിയറിയായി പഠിച്ചു വരുന്ന ടീച്ചർമാർ വിദ്യഭ്യാസ മേഖലയ്ക്ക് മൊത്തത്തിൽ ഗുണം ചെയ്യുമെന്നും എം.എൽ.എ സബ്മിഷനിലൂടെ പറഞ്ഞു.
Read Moreഅഗ്നിരക്ഷാ യൂണിറ്റിന് കിൻഫ്രയിൽ സ്ഥലം കണ്ടെത്തി; വ്യവസായവകുപ്പ് അനുമതി നല്‍കുന്നില്ലെന്നു പരാതി
ഒറ്റപ്പാലം: അഗ്നിരക്ഷാ യൂണിറ്റ് തുടങ്ങുന്നതിനു കിൻഫ്ര പാർക്കിൽ സ്ഥലം കണ്ടെത്തിയെങ്കിലും വ്യവസായവകുപ്പ് അനുമതി നല്‍കുന്നില്ലെന്നു പരാതി. എട്ട് വർഷംമുന്പ് ഫയർസ്റ്റേഷനു അനുമതി ലഭിച്ചെങ്കിലും സ്ഥലം കണ്ടെത്താനായിരുന്നില്ല. പാലപ്പുറത്ത് കിൻഫ്ര പാർക്കിലാണ് നിലവിൽ സ്ഥലം കണ്ടെത്തിയിരിക്കുന്നത്. എന്നാൽ വ്യവസായവകുപ്പ് അനുമതി നല്‍കാത്തത് പ്രശ്നം സങ്കീർണമാക്കുന്നു.സംസ്ഥാന ബജറ്റിൽ ഒറ്റപ്പാലത്ത് യൂണിറ്റ് തുടങ്ങാൻ ്അനുമതി നല്‍കിയെങ്കിലും സ്ഥലമെടുത്തു നല്‍കേണ്ടത് ഒറ്റപ്പാലം നഗരസഭയാണ്. സർക്കാർ ഇക്കാര്യം ചുമതലപ്പെടുത്തിയെങ്കിലും സ്ഥലം ഏറ്റെടുത്തു നല്കാൻ നഗരസഭയ്ക്കായിരുന്നില്ല.ജില്ലാ അഗ്നിരക്ഷാസേനയ്ക്കും ഷൊർണൂർ അഗ്നിശമന സേനാവിഭാഗത്തിനും സ്ഥലം കണ്ടെത്താൻ കഴിഞ്ഞില്ല. ഏറ്റവുമൊടുവിലാണ് കിൻഫ്രയിൽ ഫയർസ്റ്റേഷൻ സ്ഥാപിക്കുന്നതിനു സ്ഥലം കണ്ടെത്തിയത്.തുടർന്നു സ്ഥലപരിശോധന നടത്തി അനുയോജ്യമാണെന്നു കണ്ടെത്തുകയുമായിരുന്നു. ഇതു സംബന്ധിച്ച റിപ്പോർട്ട് ബന്ധപ്പെട്ടവർ സർക്കാരിനു സമർപ്പിച്ചു. വ്യവസായവകുപ്പ് അനുകൂലമായ തീരുമാനമെടുത്താൽ മാത്രമേ പദ്ധതി പ്രാബല്യത്തിൽ വരൂ. എന്നാൽ ഇതുവരെയും ഇവർ തീരുമാനമെടുക്കാത്ത സ്ഥിതിയാണ്. വ്യവസായവകുപ്പിനു ഇക്കാര്യത്തിൽ താത്പര്യമില്ലെന്നാണ് സൂചന. ഇതിനിടെ മീറ്റ്ന, കയറംപാറ…
Read Moreവേനൽമഴയ്ക്കു മുന്നോടിയായി ഉണ്ടാകുന്ന ചുഴലിക്കാറ്റ് ; ഭീതിയോടെ കർഷകരും ജനങ്ങളും
വടക്കഞ്ചേരി: തുടർച്ചയായ വർഷങ്ങളിൽ വേനൽമഴയ്ക്കും കാലവർഷത്തിനും മുന്നോടിയായി ഉണ്ടാകുന്ന ചുഴലിക്കാറ്റ് ജനങ്ങളെ ഭീതിയിലാക്കുന്നു. 2014 മുതൽ തുടർച്ചയായ വർഷങ്ങളിലാണ് ചുഴലിക്കാറ്റ് നാട്ടിൽ നാശംവിതയ്ക്കുന്നത്.ഞായറാഴ്ച വൈകുന്നേരം കണ്ണന്പ്ര, വാളുവച്ചപ്പാറ, നടത്തിപ്പാറ പ്രദേശങ്ങളിലാണ് ചുഴലിക്കാറ്റ് താണ്ഡവമാടിയത്. നേന്ത്രവാഴതോട്ടങ്ങൾക്കായിരുന്നു ഏറെയും നാശം. പത്തോളം കർഷകരുടെ അയ്യായിരത്തിൽപരം കുലവന്ന നേന്ത്രവാഴകൾ നശിച്ചു. കൂടാതെ റബർതോട്ടങ്ങൾക്കും നാശമുണ്ടായി.കഴിഞ്ഞവർഷം ഏപ്രിൽ 13ന് അണക്കപ്പാറ മേഖലയിലായിരുന്നു ചുഴലി ആഞ്ഞടിച്ചത്. ഇരുപതുവീടുകൾ പ്രദേശത്ത് തകർന്നു. 2016 മേയ് 14ന് കണ്ണന്പ്രയിലുണ്ടായ ചുഴലിക്കാറ്റിൽ 40 വീടുകളാണ് തകർന്നത്. ചൂർക്കുന്ന്, കല്ലേരി പ്രദേശങ്ങളിലായിരുന്നു കാറ്റ്. ഇതേവർഷം ജൂണ്‍ 15ന് മംഗലംഡാം പൊൻകണ്ടത്ത് ചുഴലിക്കാറ്റുണ്ടായി നിരവധി റബർതോട്ടങ്ങൾ ഒന്നാകെ നശിക്കുന്ന സ്ഥിതിയുണ്ടായി.2015 ഏപ്രിൽ 22ന് കണ്ണന്പ്ര, പുതുക്കോട് പഞ്ചായത്തുകളിലായി ഉണ്ടായ ചുഴലിക്കാറ്റിൽ 33 വീടുകളാണ് തകർന്നത്. മഞ്ഞപ്ര കൊളയക്കാട് മുതൽ രണ്ടുകിലോമീറ്റർ പിന്നിട്ട് പുതുക്കോട് മാറലാട് തെരുവുവരെ മിന്നൽവേഗതയിലാണ് ചുഴലികൊടുങ്കാറ്റുണ്ടായത്. 2014 മേയ്…
Read Moreപതിനാറുവയസുകാരി വിദ്യാർഥിനിയുടെ തൂങ്ങിമരണത്തിൽ ദുരൂഹത; അന്വേഷണം ആരംഭിച്ചു
വാളയാർ: പതിനാറു വയസുകാരിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം. മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സംഘടിച്ചെത്തിയ നാട്ടുകാർ, മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുന്നതു തടഞ്ഞതോടെ പ്രദേശത്ത് നേരിയ സംഘർഷമുണ്ടായിരുന്നു. കോഴിപ്പാറ സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർഥിനിയും കനാൽപ്പിരിവ് ഉപ്പുക്കുഴിയിൽ പരേതനായ രാജേന്ദ്രന്റെ മകളുമായ സുരഭിയാണ് മരിച്ചത്. വാളയാർ എസ്ഐ പി.എം. ലിബിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി ബന്ധുക്കളും നാട്ടുകാരുമായി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് ഏറെനേരം കഴിഞ്ഞ് മൃതദേഹം താഴെയിറക്കി ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. ദുരൂഹത അന്വേഷിക്കാമെന്നു പോലീസ് ഉറപ്പുനൽകിയിരുന്നു. മരണവിവരമറിഞ്ഞ ഉടൻ സ്ഥലത്തെത്തിയ ചിലർ പൊലീസെത്തും മുന്‍പേ മൃതദേഹം താഴെയിറക്കാൻ ശ്രമിച്ചെന്നാണ് നാട്ടുകാരുടെ ആരോപണം. മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്നു ബന്ധുക്കൾക്കു വിട്ടുനൽകും. അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി വാളയാർ എസ്ഐ പി.എം. ലിബി അറിയിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടായാലേ…
Read Moreകോച്ച് ഫാക്ടറി വിഷയത്തിൽ എംപി ഇച്ഛാശക്തി കാണിക്കണമെന്ന് ഡിസിസി ഉപാധ്യക്ഷൻ സുമേഷ് അച്ച്യുതൻ
പാലക്കാട്: കഞ്ചിക്കോട് ആസ്ഥാനമായുള്ള കോച്ച് ഫാക്ടറി യാഥാർഥ്യമാക്കുന്നതിന് ബെമൽ സംസ്ഥാന സർക്കാർ -റയിൽവേ സംയുക്ത സംരഭമെന്ന എംബി. രാജേഷ് എംപിയുടെ തിരിച്ചറിവിന് നന്ദിയെന്ന് ഡിസിസി ഉപാധ്യക്ഷൻ സുമേഷ് അച്ച്യുതൻ അറിയിച്ചു. 2017 ജൂലായ് 14ന് ഇതേ ആവശ്യം ഉന്നയിച്ച് പാലക്കാട് ഡിവിഷൻ റെയിൽവേ മാനേജർക്ക് താൻ നൽകിയ കത്തിന്റെ കോപ്പി വിവിധ വാർത്താമാധ്യമങ്ങളിൽ വന്നിരുന്നു. ആദ്യം അവഗണിക്കുകയും പിന്നെ കുറ്റംപറയുകയും ചെയ്ത എംപി കാര്യങ്ങൾ ഇപ്പോൾ തിരിച്ചറിഞ്ഞു. ഈ ആവശ്യം അന്നുതന്നെ എംപി കേന്ദ്രസർക്കാരിൽ ഉന്നയിക്കുകയും പ്രവർത്തിക്കുകയും ചെയ്തിരുന്നുവെങ്കിൽ ഒരു സാന്പത്തിക വർഷം നഷ്ടമാകില്ലായിരുന്നു. നിവേദനം നൽകുന്നതിനുമപ്പുറം നാടിന്റെ ആവശ്യത്തിനായി ബെമൽ,സംസ്ഥാന സർക്കാർ, റയിൽവേ കൂട്ടായ സംരംഭമായി കോച്ച് ഫാക്ടറി യാഥാർഥ്യമാക്കാൻ എംപി ശ്രമിക്കണം.
Read More