പാലക്കാട്  അടക്കം അഞ്ചു റെയിൽവേ സ്റ്റേഷനുകൾ നവീകരിക്കും; നവീകരണത്തിന്‍റെ രൂപരേഖ തയാറാക്കാൻ കണ്‍സൾട്ടിംഗ് ഏജൻസിയെ നിയമിക്കുമെന്ന് അൽഫോൻസ് കണ്ണന്താനം

കോട്ടയം: കോട്ടയം അടക്കം അഞ്ചു റെയിൽവേ സ്റ്റേഷനുകൾ നവീകരിക്കുന്നു. കോട്ടയം, ചെങ്ങന്നൂർ, എറണാകുളം, കോഴിക്കോട്, പാലക്കാട് റെയിൽവേ സ്റ്റേഷനുകൾ നവീകരിക്കാനാണ് പദ്ധതിയെന്ന് കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം വ്യക്തമാക്കി. ഇന്നലെ അദേഹം കോട്ടയം റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചു. മുപ്പതു കോടി രൂപ മുടക്കിയാണ് കോട്ടയം റെയിൽവേ സ്റ്റേഷൻ നവീകരിക്കുന്നത്. അൻപതു ലക്ഷത്തോളം ശബരിമല തീർഥാടകരെത്തുന്ന മധ്യകേരളത്തിലെ ഏറ്റവും തിരക്കേറിയ റെയിൽവെ സ്റ്റേഷൻ പരിമിതികളിൽ വീർപ്പുമുട്ടുന്ന സാഹചര്യത്തിലാണ് അടിയന്തരമായ കേന്ദ്രസഹായം മന്ത്രി വാഗ്ദാനം ചെയ്യുന്നത്. നവീകരണത്തിന്‍റെ ഭാഗമായി നിലവിലെ ഗുഡ്ഷെഡ് ഭാഗത്ത് രണ്ടാമതൊരു പ്രവേശന കവാടം നിർമിക്കും. പുതിയ കവാടം, പ്ലാറ്റ്ഫോം, എക്സ്കലേറ്റർ, വിശ്രമമുറി, അടുക്കള എന്നിവയെല്ലാം നവീകരണത്തിനു വിധേയമാക്കും. നവീകരണത്തിനു രൂപരേഖ തയാറാക്കാൻ വൈകാതെ കണ്‍സൾട്ടിംഗ് ഏജൻസിയെ നിയമിക്കും. സ്റ്റേഷൻ പൂർണമായി പരിശോധിച്ചശേഷം ആവശ്യങ്ങൾ ഏതൊക്കെയെന്നു കണ്ടറിഞ്ഞ് ആധുനിക രീതിയിലേക്ക് സ്റ്റേഷൻ മാറ്റും വിധമുള്ള രൂപരേഖയാണ് ഏജൻസി…

Read More

പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച ദളിത് യുവാവ് തൂങ്ങിമരിച്ച സംഭവം; പോലീസിനെതിരേ നടപടിയുണ്ടായേക്കും

പാലക്കാട്: ബസിനു കല്ലെറിഞ്ഞ കേസിൽ പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസിനുനേരെ നടപടിയുണ്ടായേക്കും. സംഭവത്തിൽ പോലീസിന്‍റെ വീഴ്ച അന്വേഷിക്കുമെന്നും അടിയന്തര നടപടിയെടുക്കുമെന്നും ജില്ലാ പോലീസ് മേധാവി പ്രദീഷ്കുമാർ അറിയിച്ചിരുന്നു. പാലക്കാട് പള്ളത്തേരി ചേവൽക്കാട് പത്മനാഭന്‍റെ മകൻ സന്തോഷ് (27) ആണ് ഇന്നലെ തൂങ്ങിമരിച്ചത്. ആത്മഹത്യക്കു പിന്നിൽ പോലീസിന്‍റെ നിരന്തര ഭീഷണിയാണെന്ന് ബന്ധുക്കൾ ആരോപിച്ചു.ഇക്കഴിഞ്ഞ ജനുവരിയിൽ കെഎസ്ആർടിസി ബസിന്‍റെ ചില്ല് കല്ലെറിഞ്ഞു തകർത്ത കേസിലെ നാലു പ്രതികളിലൊരാളാണ് സന്തോഷെന്നാണ് പോലീസിന്‍റെ കണ്ടെത്തൽ. കേസുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം നൽകി കേസ് ഒത്തുതീർപ്പാക്കാനും ശ്രമം നടന്നിരുന്നു. ഇതിൽ രണ്ടുപേർ തുകയടച്ചെങ്കിലും സന്തോഷും മറ്റൊരാളും തുകയടച്ചിരുന്നില്ലത്രെ. തുകയടയ്ക്കണമെന്നാവശ്യപ്പെട്ട് കസബ പോലീസ് നിരന്തരമായി വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ഇന്നലെയും സ്റ്റേഷനിൽ ഹാജരാകാൻ എഎസ്ഐ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് സന്തോഷ് മൊബൈൽ ഓഫാക്കി. പിന്നീട് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.…

Read More

വേനൽ കനക്കുന്നു; വേനൽക്കാല രോഗങ്ങളെ പ്രതിരോധിക്കാൻ വേണ്ട മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

പാലക്കാട്: ജില്ലയിൽ വേനൽ കനക്കുന്ന സാഹചര്യത്തിൽ വേനൽക്കാല രോഗങ്ങളെ പ്രതിരോധിക്കാൻ ആവശ്യമായ മുൻകരുതലെടുക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ കെ.പി.റീത്ത അറിയിച്ചു. വേനൽക്കാലത്ത് എളുപ്പത്തിൽ പടരുന്ന ചിക്കൻപോക്സിന് ചികിത്സയില്ലായെന്നത് തെറ്റായ ധാരണയാണ്. രോഗത്തെ പ്രതിരോധിക്കാൻ ഫലപ്രദമായ ആന്‍റി വൈറൽ മരുന്നുകൾ ലഭ്യമാണ്. 2017ൽ 389 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഈ വർഷം 274 പേർ മാത്രമാണ് ചികിത്സ തേടിയത്. മൂന്നുപേർ മരണപ്പെട്ടു. ചിക്കൻപോക്സ് ലക്ഷണങ്ങൾ പ്രകടമായാലുടൻ ചികിത്സ തേടേണ്ടത് അത്യാവശ്യമാണെന്നും ഡിഎംഒ. പറഞ്ഞു. തച്ചനാട്ടുക്കര, കൊപ്പം, ഓങ്ങല്ലൂർ പ്രദേശങ്ങളിലാണ് ചിക്കൻപോക്സ് കൂടുതലായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രോഗലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുന്പും പ്രാരംഭഘട്ടങ്ങളിലുമാണ് രോഗം മറ്റുള്ളവരിലേക്ക് പകരാൻ കൂടുതൽ സാധ്യത. അതിനാൽ തുടക്കത്തിൽ തന്നെ ചികിത്സിച്ചാൽ ചിക്കൻപോക്സ് നിയന്ത്രണവിധേയമാവും. കുട്ടികളിൽ രോഗം ഗുരുതരമാവാറില്ല. അതേസമയം, മുതിർന്നവരിൽ ഇതുമൂലം മരണംവരെ സംഭവിക്കാറുണ്ട്. വായുവഴി പടരുന്ന രോഗത്തിന്‍റെ ലക്ഷണങ്ങൾ പനി, ശരീരവേദന, ക്ഷീണം, നടുവേദന…

Read More

കുതിരാനിൽ തുരങ്കപ്പാതയുമായി ബന്ധിപ്പിക്കുന്ന പുതിയ റോഡ് വാഹനമോടും മുമ്പേ തകർന്നു; ഒഴിവായിപ്പോയത് വൻ ദുരന്തം

വടക്കഞ്ചേരി: കുതിരാനിൽ തുരങ്കപ്പാതയുമായി ബന്ധിപ്പിക്കുന്ന പുതിയ റോഡ് വാഹനങ്ങൾ ഓടി തുടങ്ങുംമുന്പേ തകർന്നു. കൊന്പഴയിൽ നിന്നും ആരംഭിച്ച് പീച്ചി ജലസംഭരണിക്കുമുകളിലൂടെയുള്ള പാലം റോഡാണ് വലിയ വിള്ളലുകളോടെ തകർന്നിട്ടുള്ളത്. മൂന്നടിയോളം താഴ്ചയിൽ മുപ്പത് മീറ്റർ നീളത്തിലാണ് വിള്ളലുകൾ കാണപ്പെട്ടത്. റോഡിന്‍റെ മധ്യഭാഗത്തിൽവരെ വിള്ളലുകളുണ്ട്. റോഡിനായി ഇരുവശത്തുനിന്നുംകെട്ടിപൊക്കിയ കല്ലുകൾക്കുംഇളക്കം വന്നിട്ടുണ്ട്. ഭാരവാഹനങ്ങൾ പോയാൽ റോഡ് ഇരുഭാഗത്തേക്കും തകർന്നുവീഴും. അടിയിൽനിന്നുതന്നെ മണ്ണിട്ട് റോഡ് ഉയർത്തുന്പോൾ മതിയായ ഉറപ്പിക്കൽ നടത്താത്തത് റോഡ് തകർച്ചക്ക് കാരണമെന്ന് പറയുന്നു. ഇരുപതടിയോളം ഉയരത്തിൽ മണ്ണിട്ട് ഇരുവശത്തും കല്ല് കെട്ടിയായിരുന്നു പണികൾ. മണ്ണ് റോളറുകളും മറ്റു യന്ത്രസംവിധാനങ്ങളും ഉപയോഗിച്ച് അമർത്തി ഉറപ്പാക്കാത്ത മുകളിൽ ടാറിട്ട് നിർമാണം പൂർത്തിയായെന്ന് കാണിച്ച് റിപ്പോർട്ടുകളുണ്ടാക്കുകയായിരുന്നു. വെള്ള ലൈൻ വരച്ച് ഏത് സമയവും വാഹനങ്ങൾ കടന്നുപോകാൻ സജ്ജമാക്കിയ റോഡാണ് തകർന്നിട്ടുള്ളത്. വാഹനങ്ങൾ ഓടിതുടങ്ങുംമുന്പേ റോഡ് തകർന്നത് വൻദുരന്തം ഒഴിവാക്കാൻ സഹായകമായി. അതല്ലെങ്കിൽ യാത്രാബസുകൾ ഇതിൽ…

Read More

വിഷു അടുത്തതോടെ വഴിയോരങ്ങളിൽ ചക്കവിൽപ്പനയ്ക്കും ചൂടേറി; ചക്ക ഒന്നിന് 120 മുതൽ 300രൂപവരെയാണ് വില

ചിറ്റൂർ: വിഷു ആഘോഷം അടുത്തതോടെ വഴിയോര ചക്കവിപണിക്ക് ചൂടേറി. താലൂക്കിലെ മിക്ക വഴിയോരങ്ങളിലും മരച്ചുവടുകളിൽ ചക്കവിൽപ്പന സ്റ്റാളുകൾ സജീവമായിരിക്കുകയാണ്. ഇത്തവണ ചക്കക്ക് വില ഇരട്ടിയാണെന്നത് ജനത്തിന് കൂടുതൽ വിഷമകരമായിരിക്കുകയാണ്. ഇതുവരെ ചക്ക മൊത്ത വിലയിൽ നൽകിയിരുന്നത് ഇപ്പോൾ കിലോ ഇരുപത് രൂപ എന്ന തരത്തിലാണ് വിൽപ്പന. ചക്ക ഒന്നിന് 120 മുതൽ 300രൂപവരെ വിലയുണ്ട്. തമിഴ്നാട്ടിൽ നിന്നും വാഹനങ്ങളിലെത്തുന്നവരാണ് കൂടുതൽ ചക്ക വാങ്ങുന്നത്. വരും ദിവസങ്ങളിൽ ചക്കവില വീണ്ടും ഉയരുമെന്നാണ് വ്യാപാരികൾ പറയുന്നത്. വഴിയോര വൃക്ഷങ്ങളിൽ ചക്കവിൽപ്പനക്കായി ബോർഡുകളും തൂങ്ങിയിരിക്കുന്നത് കൗതുകകാഴ്ചയായിരിക്കുന്നു.

Read More

സംസ്ഥാനത്ത് രണ്ടു മാസത്തിനുള്ളിൽ 459 പോക്സോ കേസുകൾ; ഏറ്റവുമധികം കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നതു തിരുവനന്തപുരത്ത്

സ്വന്തം ലേഖകൻ തൃശൂർ: സംസ്ഥാനത്ത് ഈ വർഷം രണ്ടുമാസത്തിനുള്ളിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസുകൾ 459 എണ്ണം. ജനുവരിയിൽ 238 കേസുകളും ഫെബ്രുവരിയിൽ 221 കേസുകളുമാണ് കേരളത്തിൽ ഈ വർഷം രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞവർഷം ആദ്യത്തെ രണ്ടു മാസത്തിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസുകളുടെ എണ്ണം 301 ആയിരുന്നു. 2017 ജനുവരിയിൽ 144 ഉം ഫെബ്രുവരിയിൽ 157 ഉം. ഈ വർഷം പോക്സോ കേസുകളുടെ എണ്ണത്തിൽ തുടക്കത്തിൽതന്നെ വർധനവാണ് കാണിക്കുന്നത്. ഈ വർഷം ആദ്യത്തെ രണ്ടുമാസത്തെ കണക്കെടുക്കുന്പോൾ ഏറ്റവുമധികം പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നതു തിരുവനന്തപുരം റൂറൽ പരിധിയിലാണ്. അന്പതു കേസുകളാണ് ഇവിടെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മലപ്പുറമാണ് രണ്ടാം സ്ഥാനത്ത്. 46 കേസുകളാണ് മലപ്പുറത്ത് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തിരുവനന്തപുരം സിറ്റി – 23, കൊല്ലം സിറ്റി – 16, കൊല്ലം റൂറൽ – 21, പത്തനംതിട്ട –…

Read More

വി.ടി.ബൽറാമിനു നേരെ സിപിഎമ്മിന്‍റെ കരിങ്കൊടി പ്രതിഷേധവും കല്ലേറും; പ്രവർത്തകരുടെ കല്ലേറിൽ എംഎൽഎയുടെ കാറിന്‍റെ ഗ്ലാസ് തകർന്നു

പാലക്കാട്: തൃത്താല എംഎൽഎ വി.ടി.ബൽറാമിനു നേരെ സിപിഎമ്മിന്‍റെ കരിങ്കൊടി പ്രതിഷേധം. എകെജിക്ക് എതിരായ വിവാദ പരാമർശത്തെ തുടർന്നു ബൽറാം പങ്കെടുക്കുന്ന പൊതുപരിപാടികളിൽ സിപിഎമ്മിന്‍റെ നേതൃത്വത്തിൽ കരിങ്കൊടി കാണിച്ചുള്ള പ്രതിഷേധം നടക്കുന്നുണ്ടെന്നും ഇതിന്‍റെ ഭാഗമാണ് ഇന്നത്തെ സംഭവമെന്നും പോലീസ് അധികൃതർ അറിയിച്ചു. കരിങ്കൊടി കാണിക്കാനെത്തിയ സിപിഎം പ്രവർത്തകർ നടത്തിയ കല്ലേറിൽ എംഎൽഎയുടെ കാറിന്‍റെ സൈഡ് ഗ്ലാസ് തകർന്നു. ആനക്കര പഞ്ചായത്തിലെ കൂട്ടക്കടവിൽ ക്ഷീരസഹകരണ സംഘത്തിന്‍റെ സഹായധന വിതരണം ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു ബൽറാം.

Read More

ദളിത് ഹർത്താൽ: പാലക്കാട് പട്ടാമ്പിയിൽ കെഎസ്ആർടിസി മിന്നൽ ബസിനു നേരെ കല്ലേറ്

പട്ടാന്പി: ദളിത് സംഘടനകൾ ആഹ്വാനം ചെയ്തിരിക്കുന്ന ഹർത്താലിൽ കെഎസ്ആർടിസി മിന്നൽ ബസിനു നേരെ കല്ലേറ്. പാലക്കാട് പട്ടാന്പിയിലാണ് സംഭവം. പാലക്കാട് ജില്ലയിലെ പലയിടത്തും ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. സംസ്ഥാനത്ത് പലയിടത്തും ഹർത്താൽ അനുകൂലികൾ റോഡ് ഉപരോധിക്കുകയും വാഹനങ്ങൾ തടയുകയും ചെയ്തു. തിരുവനന്തപുരത്ത് കെഎസ്ആർടിസി സർവീസ് തടസപ്പെട്ടിരിക്കുകയാണ്. തൃശൂരിൽ കെഎസ്ആർടിസി ബസിനു നേരെയുണ്ടായ കല്ലേറിൽ ഡ്രൈവർക്ക് പരിക്കേറ്റു. കൊല്ലം ശാസ്താംകോട്ടയിലും കെഎസ്ആർടിസി ബസിനുനേരെ കല്ലേറുണ്ടായി.

Read More

വേനൽ കനക്കുന്നു; കേരകർഷകരുടെ അന്നം മുട്ടിച്ച്  മലയണ്ണാനും വാനരന്മാരും; എന്തുചെയ്യുമെന്നറിയാതെ കർഷകർ

വടക്കഞ്ചേരി: മലയോരമേഖലയിലും വനാതിർത്തികളിലും മലയണ്ണാന്മാരും വാനരപടയും കേരകർഷകരുടെ അന്നംമുട്ടിക്കുന്നതായി പരാതി. കരിക്ക് പ്രായമെത്തുംമുന്പേ നാളികേരമെല്ലാം ഇവ തിന്നുതീർക്കുകയാണ്. ഉറപ്പേറിയ ചിരട്ടകൾവരെ ഇവ കരണ്ടു കാന്പ് അകത്താക്കും. ഇതുമൂലം തെങ്ങിൻമണ്ടയിൽനിന്നും നിറയെ ഓട്ടകളുള്ള നാളികേരമാണ് പിന്നീട് കിട്ടുക. ഉണങ്ങിയ ഈ നാളികേരത്തിൽനിന്നും കത്തിക്കാൻ ചകിരിമാത്രമാണ് ലഭിക്കുക. വേനൽചൂട് കടുത്താൽ കരിക്കിൻവെള്ളം കുടിക്കാൻ കുരങ്ങുപടയുടെ പ്രവാഹമാകും. നൂറുവീതമുള്ള കൂട്ടങ്ങൾ എത്താറുണ്ടെന്ന് മലയോരവാസികൾ പറയുന്നു. ചക്ക, മാങ്ങ, പേരയ്ക്ക, വാഴക്കായ തുടങ്ങി സർവതും ഇവ തിന്നുതീർക്കും.തോട്ടങ്ങളുടെ ഭാഗത്ത് മാൻ, കാട്ടുപന്നി, മുള്ളൻപന്നി, കേഴ, മുയൽ തുടങ്ങിയവയുടെ ശല്യവും ശക്തമാണ്. കിഴങ്ങുവർഗമൊന്നും കൃഷിചെയ്യാനാകില്ല. പീച്ചി വന്യമൃഗസംരക്ഷണ കേന്ദ്രത്തോടു ചേർന്ന കുതിരാനിലെ പെരുംതുന്പ പ്രദേശത്ത് കാട്ടാനശല്യവും രൂക്ഷമാണ്. ദിവസവും രാത്രികാലത്ത് രണ്ടും മൂന്നും തവണയാണ് ആനക്കൂട്ടമെത്തി വാഴ നശിപ്പിക്കുന്നത്. ചക്ക പഴുക്കുന്ന സീസണായതിനാൽ ചക്കപ്പഴത്തിന്‍റെ മണംപിടിച്ച് ആനകൾ വീടുകൾക്കു ചുറ്റുമെത്തുന്നുണ്ട്.

Read More

മെഡിക്കൽ ബില്ലിൽ പ്രതിഷേധിച്ച് കരുണ മെഡിക്കൽ കോളജിലേക്ക് യുവമോർച്ച നടത്തിയ മാർച്ചിൽ സംഘർഷം

പാലക്കാട്: കരുണ മെഡിക്കൽ കോളജിലേക്ക് യുവമോർച്ച നടത്തിയ മാർച്ചിൽ സംഘർഷം. കോളജിലേക്ക് അതിക്രമിച്ചു കടക്കാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് തടഞ്ഞതോടെയാണ് സംഘർഷം ഉടലെടുത്തത്.മെഡിക്കൽ ബില്ലിൽ പ്രതിഷേധിച്ചാണ് യുവമോർച്ച കോളജിലേക്ക് മാർച്ച് നടത്തിയത്. സംഘർഷത്തിൽ പ്രവർത്തകർക്കു പരിക്കേറ്റു. കണ്ണൂർ, കരുണ മെഡിക്കൽ കോളജുകളിലെ പ്രവേശനം റദ്ദാക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

Read More