പാലക്കാട്: ജില്ലയിൽ വേനൽ കനക്കുന്ന സാഹചര്യത്തിൽ വേനൽക്കാല രോഗങ്ങളെ പ്രതിരോധിക്കാൻ ആവശ്യമായ മുൻകരുതലെടുക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ കെ.പി.റീത്ത അറിയിച്ചു. വേനൽക്കാലത്ത് എളുപ്പത്തിൽ പടരുന്ന ചിക്കൻപോക്സിന് ചികിത്സയില്ലായെന്നത് തെറ്റായ ധാരണയാണ്. രോഗത്തെ പ്രതിരോധിക്കാൻ ഫലപ്രദമായ ആന്റി വൈറൽ മരുന്നുകൾ ലഭ്യമാണ്. 2017ൽ 389 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഈ വർഷം 274 പേർ മാത്രമാണ് ചികിത്സ തേടിയത്. മൂന്നുപേർ മരണപ്പെട്ടു. ചിക്കൻപോക്സ് ലക്ഷണങ്ങൾ പ്രകടമായാലുടൻ ചികിത്സ തേടേണ്ടത് അത്യാവശ്യമാണെന്നും ഡിഎംഒ. പറഞ്ഞു. തച്ചനാട്ടുക്കര, കൊപ്പം, ഓങ്ങല്ലൂർ പ്രദേശങ്ങളിലാണ് ചിക്കൻപോക്സ് കൂടുതലായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രോഗലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുന്പും പ്രാരംഭഘട്ടങ്ങളിലുമാണ് രോഗം മറ്റുള്ളവരിലേക്ക് പകരാൻ കൂടുതൽ സാധ്യത. അതിനാൽ തുടക്കത്തിൽ തന്നെ ചികിത്സിച്ചാൽ ചിക്കൻപോക്സ് നിയന്ത്രണവിധേയമാവും. കുട്ടികളിൽ രോഗം ഗുരുതരമാവാറില്ല. അതേസമയം, മുതിർന്നവരിൽ ഇതുമൂലം മരണംവരെ സംഭവിക്കാറുണ്ട്. വായുവഴി പടരുന്ന രോഗത്തിന്റെ ലക്ഷണങ്ങൾ പനി, ശരീരവേദന, ക്ഷീണം, നടുവേദന…
Read MoreCategory: Palakkad
കുതിരാനിൽ തുരങ്കപ്പാതയുമായി ബന്ധിപ്പിക്കുന്ന പുതിയ റോഡ് വാഹനമോടും മുമ്പേ തകർന്നു; ഒഴിവായിപ്പോയത് വൻ ദുരന്തം
വടക്കഞ്ചേരി: കുതിരാനിൽ തുരങ്കപ്പാതയുമായി ബന്ധിപ്പിക്കുന്ന പുതിയ റോഡ് വാഹനങ്ങൾ ഓടി തുടങ്ങുംമുന്പേ തകർന്നു. കൊന്പഴയിൽ നിന്നും ആരംഭിച്ച് പീച്ചി ജലസംഭരണിക്കുമുകളിലൂടെയുള്ള പാലം റോഡാണ് വലിയ വിള്ളലുകളോടെ തകർന്നിട്ടുള്ളത്. മൂന്നടിയോളം താഴ്ചയിൽ മുപ്പത് മീറ്റർ നീളത്തിലാണ് വിള്ളലുകൾ കാണപ്പെട്ടത്. റോഡിന്റെ മധ്യഭാഗത്തിൽവരെ വിള്ളലുകളുണ്ട്. റോഡിനായി ഇരുവശത്തുനിന്നുംകെട്ടിപൊക്കിയ കല്ലുകൾക്കുംഇളക്കം വന്നിട്ടുണ്ട്. ഭാരവാഹനങ്ങൾ പോയാൽ റോഡ് ഇരുഭാഗത്തേക്കും തകർന്നുവീഴും. അടിയിൽനിന്നുതന്നെ മണ്ണിട്ട് റോഡ് ഉയർത്തുന്പോൾ മതിയായ ഉറപ്പിക്കൽ നടത്താത്തത് റോഡ് തകർച്ചക്ക് കാരണമെന്ന് പറയുന്നു. ഇരുപതടിയോളം ഉയരത്തിൽ മണ്ണിട്ട് ഇരുവശത്തും കല്ല് കെട്ടിയായിരുന്നു പണികൾ. മണ്ണ് റോളറുകളും മറ്റു യന്ത്രസംവിധാനങ്ങളും ഉപയോഗിച്ച് അമർത്തി ഉറപ്പാക്കാത്ത മുകളിൽ ടാറിട്ട് നിർമാണം പൂർത്തിയായെന്ന് കാണിച്ച് റിപ്പോർട്ടുകളുണ്ടാക്കുകയായിരുന്നു. വെള്ള ലൈൻ വരച്ച് ഏത് സമയവും വാഹനങ്ങൾ കടന്നുപോകാൻ സജ്ജമാക്കിയ റോഡാണ് തകർന്നിട്ടുള്ളത്. വാഹനങ്ങൾ ഓടിതുടങ്ങുംമുന്പേ റോഡ് തകർന്നത് വൻദുരന്തം ഒഴിവാക്കാൻ സഹായകമായി. അതല്ലെങ്കിൽ യാത്രാബസുകൾ ഇതിൽ…
Read Moreവിഷു അടുത്തതോടെ വഴിയോരങ്ങളിൽ ചക്കവിൽപ്പനയ്ക്കും ചൂടേറി; ചക്ക ഒന്നിന് 120 മുതൽ 300രൂപവരെയാണ് വില
ചിറ്റൂർ: വിഷു ആഘോഷം അടുത്തതോടെ വഴിയോര ചക്കവിപണിക്ക് ചൂടേറി. താലൂക്കിലെ മിക്ക വഴിയോരങ്ങളിലും മരച്ചുവടുകളിൽ ചക്കവിൽപ്പന സ്റ്റാളുകൾ സജീവമായിരിക്കുകയാണ്. ഇത്തവണ ചക്കക്ക് വില ഇരട്ടിയാണെന്നത് ജനത്തിന് കൂടുതൽ വിഷമകരമായിരിക്കുകയാണ്. ഇതുവരെ ചക്ക മൊത്ത വിലയിൽ നൽകിയിരുന്നത് ഇപ്പോൾ കിലോ ഇരുപത് രൂപ എന്ന തരത്തിലാണ് വിൽപ്പന. ചക്ക ഒന്നിന് 120 മുതൽ 300രൂപവരെ വിലയുണ്ട്. തമിഴ്നാട്ടിൽ നിന്നും വാഹനങ്ങളിലെത്തുന്നവരാണ് കൂടുതൽ ചക്ക വാങ്ങുന്നത്. വരും ദിവസങ്ങളിൽ ചക്കവില വീണ്ടും ഉയരുമെന്നാണ് വ്യാപാരികൾ പറയുന്നത്. വഴിയോര വൃക്ഷങ്ങളിൽ ചക്കവിൽപ്പനക്കായി ബോർഡുകളും തൂങ്ങിയിരിക്കുന്നത് കൗതുകകാഴ്ചയായിരിക്കുന്നു.
Read Moreസംസ്ഥാനത്ത് രണ്ടു മാസത്തിനുള്ളിൽ 459 പോക്സോ കേസുകൾ; ഏറ്റവുമധികം കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നതു തിരുവനന്തപുരത്ത്
സ്വന്തം ലേഖകൻ തൃശൂർ: സംസ്ഥാനത്ത് ഈ വർഷം രണ്ടുമാസത്തിനുള്ളിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസുകൾ 459 എണ്ണം. ജനുവരിയിൽ 238 കേസുകളും ഫെബ്രുവരിയിൽ 221 കേസുകളുമാണ് കേരളത്തിൽ ഈ വർഷം രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞവർഷം ആദ്യത്തെ രണ്ടു മാസത്തിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസുകളുടെ എണ്ണം 301 ആയിരുന്നു. 2017 ജനുവരിയിൽ 144 ഉം ഫെബ്രുവരിയിൽ 157 ഉം. ഈ വർഷം പോക്സോ കേസുകളുടെ എണ്ണത്തിൽ തുടക്കത്തിൽതന്നെ വർധനവാണ് കാണിക്കുന്നത്. ഈ വർഷം ആദ്യത്തെ രണ്ടുമാസത്തെ കണക്കെടുക്കുന്പോൾ ഏറ്റവുമധികം പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നതു തിരുവനന്തപുരം റൂറൽ പരിധിയിലാണ്. അന്പതു കേസുകളാണ് ഇവിടെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മലപ്പുറമാണ് രണ്ടാം സ്ഥാനത്ത്. 46 കേസുകളാണ് മലപ്പുറത്ത് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തിരുവനന്തപുരം സിറ്റി – 23, കൊല്ലം സിറ്റി – 16, കൊല്ലം റൂറൽ – 21, പത്തനംതിട്ട –…
Read Moreവി.ടി.ബൽറാമിനു നേരെ സിപിഎമ്മിന്റെ കരിങ്കൊടി പ്രതിഷേധവും കല്ലേറും; പ്രവർത്തകരുടെ കല്ലേറിൽ എംഎൽഎയുടെ കാറിന്റെ ഗ്ലാസ് തകർന്നു
പാലക്കാട്: തൃത്താല എംഎൽഎ വി.ടി.ബൽറാമിനു നേരെ സിപിഎമ്മിന്റെ കരിങ്കൊടി പ്രതിഷേധം. എകെജിക്ക് എതിരായ വിവാദ പരാമർശത്തെ തുടർന്നു ബൽറാം പങ്കെടുക്കുന്ന പൊതുപരിപാടികളിൽ സിപിഎമ്മിന്റെ നേതൃത്വത്തിൽ കരിങ്കൊടി കാണിച്ചുള്ള പ്രതിഷേധം നടക്കുന്നുണ്ടെന്നും ഇതിന്റെ ഭാഗമാണ് ഇന്നത്തെ സംഭവമെന്നും പോലീസ് അധികൃതർ അറിയിച്ചു. കരിങ്കൊടി കാണിക്കാനെത്തിയ സിപിഎം പ്രവർത്തകർ നടത്തിയ കല്ലേറിൽ എംഎൽഎയുടെ കാറിന്റെ സൈഡ് ഗ്ലാസ് തകർന്നു. ആനക്കര പഞ്ചായത്തിലെ കൂട്ടക്കടവിൽ ക്ഷീരസഹകരണ സംഘത്തിന്റെ സഹായധന വിതരണം ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു ബൽറാം.
Read Moreദളിത് ഹർത്താൽ: പാലക്കാട് പട്ടാമ്പിയിൽ കെഎസ്ആർടിസി മിന്നൽ ബസിനു നേരെ കല്ലേറ്
പട്ടാന്പി: ദളിത് സംഘടനകൾ ആഹ്വാനം ചെയ്തിരിക്കുന്ന ഹർത്താലിൽ കെഎസ്ആർടിസി മിന്നൽ ബസിനു നേരെ കല്ലേറ്. പാലക്കാട് പട്ടാന്പിയിലാണ് സംഭവം. പാലക്കാട് ജില്ലയിലെ പലയിടത്തും ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. സംസ്ഥാനത്ത് പലയിടത്തും ഹർത്താൽ അനുകൂലികൾ റോഡ് ഉപരോധിക്കുകയും വാഹനങ്ങൾ തടയുകയും ചെയ്തു. തിരുവനന്തപുരത്ത് കെഎസ്ആർടിസി സർവീസ് തടസപ്പെട്ടിരിക്കുകയാണ്. തൃശൂരിൽ കെഎസ്ആർടിസി ബസിനു നേരെയുണ്ടായ കല്ലേറിൽ ഡ്രൈവർക്ക് പരിക്കേറ്റു. കൊല്ലം ശാസ്താംകോട്ടയിലും കെഎസ്ആർടിസി ബസിനുനേരെ കല്ലേറുണ്ടായി.
Read Moreവേനൽ കനക്കുന്നു; കേരകർഷകരുടെ അന്നം മുട്ടിച്ച് മലയണ്ണാനും വാനരന്മാരും; എന്തുചെയ്യുമെന്നറിയാതെ കർഷകർ
വടക്കഞ്ചേരി: മലയോരമേഖലയിലും വനാതിർത്തികളിലും മലയണ്ണാന്മാരും വാനരപടയും കേരകർഷകരുടെ അന്നംമുട്ടിക്കുന്നതായി പരാതി. കരിക്ക് പ്രായമെത്തുംമുന്പേ നാളികേരമെല്ലാം ഇവ തിന്നുതീർക്കുകയാണ്. ഉറപ്പേറിയ ചിരട്ടകൾവരെ ഇവ കരണ്ടു കാന്പ് അകത്താക്കും. ഇതുമൂലം തെങ്ങിൻമണ്ടയിൽനിന്നും നിറയെ ഓട്ടകളുള്ള നാളികേരമാണ് പിന്നീട് കിട്ടുക. ഉണങ്ങിയ ഈ നാളികേരത്തിൽനിന്നും കത്തിക്കാൻ ചകിരിമാത്രമാണ് ലഭിക്കുക. വേനൽചൂട് കടുത്താൽ കരിക്കിൻവെള്ളം കുടിക്കാൻ കുരങ്ങുപടയുടെ പ്രവാഹമാകും. നൂറുവീതമുള്ള കൂട്ടങ്ങൾ എത്താറുണ്ടെന്ന് മലയോരവാസികൾ പറയുന്നു. ചക്ക, മാങ്ങ, പേരയ്ക്ക, വാഴക്കായ തുടങ്ങി സർവതും ഇവ തിന്നുതീർക്കും.തോട്ടങ്ങളുടെ ഭാഗത്ത് മാൻ, കാട്ടുപന്നി, മുള്ളൻപന്നി, കേഴ, മുയൽ തുടങ്ങിയവയുടെ ശല്യവും ശക്തമാണ്. കിഴങ്ങുവർഗമൊന്നും കൃഷിചെയ്യാനാകില്ല. പീച്ചി വന്യമൃഗസംരക്ഷണ കേന്ദ്രത്തോടു ചേർന്ന കുതിരാനിലെ പെരുംതുന്പ പ്രദേശത്ത് കാട്ടാനശല്യവും രൂക്ഷമാണ്. ദിവസവും രാത്രികാലത്ത് രണ്ടും മൂന്നും തവണയാണ് ആനക്കൂട്ടമെത്തി വാഴ നശിപ്പിക്കുന്നത്. ചക്ക പഴുക്കുന്ന സീസണായതിനാൽ ചക്കപ്പഴത്തിന്റെ മണംപിടിച്ച് ആനകൾ വീടുകൾക്കു ചുറ്റുമെത്തുന്നുണ്ട്.
Read Moreമെഡിക്കൽ ബില്ലിൽ പ്രതിഷേധിച്ച് കരുണ മെഡിക്കൽ കോളജിലേക്ക് യുവമോർച്ച നടത്തിയ മാർച്ചിൽ സംഘർഷം
പാലക്കാട്: കരുണ മെഡിക്കൽ കോളജിലേക്ക് യുവമോർച്ച നടത്തിയ മാർച്ചിൽ സംഘർഷം. കോളജിലേക്ക് അതിക്രമിച്ചു കടക്കാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് തടഞ്ഞതോടെയാണ് സംഘർഷം ഉടലെടുത്തത്.മെഡിക്കൽ ബില്ലിൽ പ്രതിഷേധിച്ചാണ് യുവമോർച്ച കോളജിലേക്ക് മാർച്ച് നടത്തിയത്. സംഘർഷത്തിൽ പ്രവർത്തകർക്കു പരിക്കേറ്റു. കണ്ണൂർ, കരുണ മെഡിക്കൽ കോളജുകളിലെ പ്രവേശനം റദ്ദാക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
Read Moreവേനൽ ചൂടിൽ മംഗലംഡാം വറ്റി; റിസർവോയറിൽ കുട്ടിക്കളിക്കാരുടെ ബഹളമയം
മംഗലംഡാം: വൈകുന്നേരമായാൽ മംഗലംഡാം റിസർവോയറിൽ കളിക്കാരുടെ ബഹളമാണിപ്പോൾ. ഫുട്ബോൾ, ക്രിക്കറ്റ് കളിക്കാരാണ് കൂടുതൽ. റിസർവോയറിലെ വെള്ളംവറ്റി പലഭാഗങ്ങളും പുല്ലുമെത്തപോലെയുള്ള ഗ്രൗണ്ടുകളായി മാറി. രണ്ടു മൂന്നു കനത്ത വേനൽമഴ കൂടി ലഭിച്ചതിനാൽ എവിടേയും പച്ചപ്പിന്റെ മനോഹാരിതയുമുണ്ട്. ഡാം കാണാനെത്തുന്ന വിനോദസഞ്ചാരികൾ ഇവിടേക്കിറങ്ങി കുറേനേരം പുൽത്തകിടിയിൽ ചെലവഴിച്ചാണ് മടങ്ങുന്നത്.
Read Moreട്രാഫിക് പരിഷ്കാരം ഫലം കാണുന്നില്ല; ഒറ്റപ്പാലം നഗരം ഗതാഗതക്കുരുക്കിൽ
ഒറ്റപ്പാലം: ട്രാഫിക് പരിഷ്കാരം ഫലം കാണാത്തതിനാൽ നഗരം ഗതാഗതക്കുരുക്കിൽ വലയുന്നു. അഴിയാക്കുരുക്കായി ഗതാഗതതടസം ഇപ്പോഴും തുടരുകയാണ്. വണ്വേ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും വാഹനബാഹുല്യം പ്രതിസന്ധി വർധിപ്പിക്കുകയാണ്. പുതിയതായി നഗരത്തിൽ അനുവർത്തിക്കുന്ന ട്രാഫിക് പരിഷ്കാരം ഗുണകരമാണെന്ന ധാരണ പരന്നെങ്കിലും ഇതുകൊണ്ടൊന്നും പ്രശ്നത്തിനു പരിഹാരമാകുന്നില്ല. രണ്ടുവാഹനങ്ങൾ ഒരുമിച്ച് നഗരത്തിനുള്ളിൽ ഒരേസമയം പ്രവേശിച്ചാൽ വാഹനഗതാഗതം താറുമാറാകും. വണ്വേയാണെങ്കിലും വലിയ വാഹനങ്ങൾക്ക് ഇത് ബാധകമല്ല. പത്തുപേർ പോലുമില്ലാത്ത പ്രകടനം വഴിയും നഗരത്തിൽ ഗതാഗതക്കുരുക്കുണ്ടാകാറുണ്ട്. അത്യാസന്ന നിലയിലായ രോഗികളെയും മറ്റും വഹിച്ചെത്തുന്ന ആംബുലൻസുകൾപോലും ഗതാഗതക്കുരുക്കിൽപെട്ട് കിടക്കുന്ന സ്ഥിതിയാണ്. ഒറ്റപ്പാലം റെയിൽവേ സ്റ്റേഷൻ റോഡിന്റെ പ്രവേശനകവാടത്തിൽ കലുങ്കുനിർമാണം നടക്കുന്നതുമൂലം താലൂക്ക് ഓഫീസ് പരിസരത്തുണ്ടായിരുന്ന ഓട്ടോസ്റ്റാൻഡ് നഗരത്തിനുള്ളിൽ ആക്കിയതാണ് ഗതാഗതതടസം രൂക്ഷമാകാൻ പ്രധാനകാരണം. കുളപ്പുള്ളിയിൽനിന്നും വരുന്ന ബസുകൾ, ലോറികൾ എന്നീ വലിയ വാഹനങ്ങൾ ഒഴികേയുള്ള മോട്ടോർ ബൈക്ക് ഉൾപ്പെടെയുള്ളവ ഒറ്റപ്പാലം ലക്ഷ്മി തിയേറ്ററിനു സമീപത്തെത്തി സെൻഗുപ്ത റോഡുവഴി പോകണമെന്നാണ്…
Read More