ഒരുവെടിക്ക് രണ്ട് പക്ഷി..!  അനധികൃത ക്വാറിയിൽ നടത്തിയ പരിശോധനയിൽ  വെടിമരുന്ന് ശേഖരം; രക്ഷപ്പെട്ട് വീട്ടിലൊളിച്ചയാളെ പ്രതിയെ  പിടിക്കാൻ ചെന്ന പോലീസിന് കിട്ടിയതാവട്ടെ മാൻ കൊമ്പും  

നെന്മാറ: അനധികൃത ക്വാറിയിൽ നടത്തിയ പരിശോധനയിൽ വെടിമരുന്ന് പിടികൂടി. പോത്തുണ്ടി മാങ്ങാമടയിൽ പ്രവർത്തിക്കുന്ന ക്വാറിയിൽ നിന്നാണ് വെടിമരുന്ന് പിടികൂടിയത്. സംഭവത്തിൽ അഞ്ചു പേർക്കെതിരെ കേസ്സെടുത്തു. നാലുപേർ അറസ്റ്റിലായി. പോത്തുണ്ടി തേവർമണി ദേവൻ(35) കുട്ടപ്പൻ(51) ആനമല സ്വദേശികളായ ചന്ദ്രൻ(32) ധർമ്മരാജ്(43) എന്നിവരാണ് അറസ്റ്റിലായത്. ക്വാറി നടത്തുന്ന ജോസിനെ പിടികൂടാനായില്ല. പരിശോധനയിൽ 87 ജലാറ്റിൻസ്റ്റിക്കും, 87 ഡിറ്റനേറ്ററും, 100 മീറ്റർ ഫ്യൂസ് വയറും, പാറപൊട്ടിക്കാൻ ഉപയോഗിക്കുന്ന കംപ്രസ്സറും പിടികൂടി. ഈ സമയം കരിങ്കൽ കയറ്റി നിൽക്കുന്ന ടിപ്പർ ലോറിയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇതിനിടെ ടിപ്പർ ലോറിയിലെ ഡ്രൈവർ ഓടി അടുത്തുള്ള വീട്ടിലൊളിച്ചു. ഇയാളെ പിടികൂടാനുള്ള പരിശോധനയിലാണ് വീട്ടിൽ അനധികൃതമായി ഒളിപ്പിച്ചുവെച്ച മൂന്ന് മാൻകൊന്പുകൾ പിടികൂടിയത്. വീട്ടിനകത്ത് കട്ടിലിന്‍റെ അടിയിലാണ് മാൻ കൊന്പുകൾ സൂക്ഷിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ മാങ്ങാമട ചന്ദ്രന്‍റെ മകൻ മോഹൻദാസ് (42) നെ പോലീസ് കസ്റ്റഡിയിലെടുത്തു. നെന്മാറ…

Read More

മുഖ്യമന്ത്രി തെറ്റു തിരുത്തിയില്ലെങ്കിൽ കാലം തിരുത്തും: മുന്നോക്കരിലെ സാമ്പത്തിക സംവരണം ദേവസ്വം മന്ത്രിയെചങ്ങനാശേരിക്ക് അയച്ച് അവിടുന്നുള്ള അഭിപ്രായം കേട്ടാണോ തീരുമാനമെടുത്തതെന്ന് വെള്ളാപ്പള്ളി

പാലക്കാട്: സംസ്ഥാനത്തെ ദേവസ്വം ബോർഡുകളിൽ 96 ശതമാനം ഉദ്യോഗങ്ങളും കരസ്ഥമാക്കിയ മുന്നോക്ക സമുദായത്തിനു വീണ്ടും പത്തുശതമാനം സാന്പത്തിക സംവരണം ഏർപ്പെടുത്തിയ ഇടതുസർക്കാരിന് എന്തോ അപകടം സംഭവിച്ചുവെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തുഷാർ വെള്ളാപ്പള്ളി നയിക്കുന്ന ദിവ്യജ്യോതി പ്രയാണത്തിനു പാലക്കാട് നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മന്ത്രിസഭാ അജൻഡയ്ക്കു പുറത്തുള്ള തീരുമാനമാണ് സാന്പത്തിക സംവരണം നടപ്പാക്കൽ. മുന്നോക്ക സമുദായത്തിലെ ചില ഉപജാപങ്ങളാണ് ഈ സർക്കാരിനെ നയിക്കുന്നത്. ദേവസ്വം മന്ത്രിയെ ചങ്ങനാശേരിക്കു പറഞ്ഞയച്ച് അവിടെ നിന്നുള്ള അഭിപ്രായം കേട്ട് തീരുമാനം എടുത്തതിൽ തെറ്റുപറ്റിയെങ്കിൽ തിരുത്താൻ മുഖ്യമന്ത്രി തയാറാവണം, അല്ലെങ്കിൽ കാലം അതു തിരുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ജാഥാ ക്യാപ്റ്റൻ തുഷാർ വെള്ളാപ്പള്ളി, സ്വാഗതസംഘം ചെയർമാൻ കെ.ആർ.ഗോപിനാഥ്, സ്വാഗതസംഘം ജനറൽ കണ്‍വീനർ എ.എൻ.അനുരാഗ്, എസ്എൻഡിപി യോഗം കൗണ്‍സിലർ കെ.ഡി.രമേഷ്, ഗിരീഷ് ചെങ്ങന്നൂർ, പി.ടി.മന്മഥൻ എന്നിവർ പ്രസംഗിച്ചു.

Read More

കുഞ്ഞച്ചന്‍റെ പുരപ്പുറം കണ്ടാൽ..!  കോളിഫ്ളവർ കായ്ച്ചു നിൽക്കുന്ന കാഴ്ചകണ്ടാൽ നമ്മൾ കാശ്മീരി ലാണോയെന്ന് തോന്നിപ്പോലും; ഒപ്പം  തക്കാളിയും ആപ്പിളും മുളകും അങ്ങനെ എല്ലാം ഈ ടെറസിൽ വിളയുന്നു

വടക്കഞ്ചേരി: പാണ്ടാംകോട് പുറമഠത്തിൽ കുഞ്ഞച്ചന്‍റെ പുരപ്പുറം സവിശേഷ പച്ചക്കറികളുടെ കൗതുകലോകമാണ്. ഉൗട്ടിയിലും മൈസൂരിലുമൊക്കെ വിളയുന്ന കോളിഫ്ളവർപോലെയുള്ള നൂർകോൾ, കാബേജ്, കാരറ്റ്, കോളിഫ്ളവർ, മാനംനോക്കി മുളക്, നല്ലനീളം വരുന്ന കാഷ്മീരി മുളക്, ബജി മുളക്, ഉണക്കമുളക്, ആപ്പിൾ തക്കാളി, ചീരചേന്പ് തുടങ്ങി കൗതുകമുണർത്തുന്ന കാഴ്ചകളാണ് വീടിന്‍റെ ടെറസിനുമുകളിൽ. നൂറുകൂട് കാബേജ് തന്നെയുണ്ട്. നല്ല വെയിൽ കിട്ടുന്ന പുരപ്പുറമായതിനാൽ ചെടികളെല്ലാം നന്നായി വളർന്നു വിളയുന്നു. വീട്ടുതൊടിയിലുമുണ്ട് വിസ്മയ വിളകൾ. കൂടാതെ അമര, പടവലം, കോവൽ, നേന്ത്രവാഴ, കോഴിവളർത്തൽ, വിവിധയിനം പൂക്കൾ, റെഡ്ലേഡി പപ്പായ, കപ്പ, കുരുമുളക്, ഫാഷൻഫ്രൂട്ട്, മുള്ളാത്ത തുടങ്ങി അന്പതുസെന്‍റ് സ്ഥലംനിറയെ വിളകളുടെ സമൃദ്ധിയാണ്. കുഞ്ഞച്ചനെ സഹായിക്കാൻ ഭാര്യ രാജമ്മയും മകൻ ജിജോയും മരുമകൾ ജോസിയും പേരക്കുട്ടികളായ ജെയ്വിനും ജെസ്്ലിനുമൊക്കെയുണ്ട്. മണ്ണാർക്കാട്, പുല്ലിശേരി കൈതച്ചിറ ഇടവകകളുടെ വികാരിയായ ഫാ. ജിനോ പുറമഠത്തിലിന്‍റെ വീട്ടിലാണ് ഈ ഹരിതഭംഗി നിറഞ്ഞുനില്ക്കുന്നത്. വീട്ടിൽ…

Read More

പിടിക്കണം കള്ളനെ പിടിക്കണം സാറേ..!  പാർക്കു ചെയ്യുന്ന വാഹനങ്ങളിൽ നിന്ന് മോഷണം പതിവാകുന്നു; വീടുകളിലേക്ക് എത്തിക്കാൻ മാർഗമില്ലാതെ റോഡരുകിൽ ഇടുന്ന വാഹനത്തിന്‍റെ പാട്സുകളാണ് മോഷണം പോകുന്നത്

അഗളി: റോഡരികിൽ രാത്രി പാർക്കു ചെയ്യുന്ന വാഹനങ്ങളിൽ നിന്ന് വാഹനത്തിന്‍റെ ഭാഗങ്ങൾ അഴിച്ചുകൊണ്ടുപോകുന്നതായി പരാതി. ചിറ്റൂർ പുട്ടുമലയിൽ തടത്തിൽ കെസിജനാണ് പരാതിയുമായി അഗളി പോലീസ് സ്റ്റേഷനിലെത്തിയത്. തിങ്കളാഴ്ച രാത്രി വീടിനു സമീപം പഞ്ചായത്ത് റോഡരികിൽ നിർത്തിയിട്ടിരുന്ന ബജാജ് ഡിസ്കവർ ബൈക്കിൽ നിന്നും ബാറ്ററിയും ഫുട്ട്റെസ്റ്റും മോഷ്ടിക്കപ്പെട്ടു. ഇതിനു മുന്പ് പലതവണ നിർത്തിയിട്ടിരിക്കുന്ന ജീപ്പിൽ നിന്നും ഡീസൽ ഉൗറ്റിയെടുത്തിരുന്നു. പുഴവക്കിൽ സ്ഥാപിച്ചിരുന്ന മോട്ടോർ, വീട്ടുപരിസരത്ത് നിർത്തിയിട്ടിരിക്കുന്ന ബൈക്ക്, സൈക്കിൾ എന്നിവ മോഷണം നടന്നതായും പരാതി ഉയർന്നിട്ടുണ്ട്. വീടുകളിലേയ്ക്ക് വാഹനം എത്തിപ്പെടാത്ത ദുർഘടപ്രദേശങ്ങളിലാണ് അധികം കർഷകരും വസിക്കുന്നത്. ഇവർക്ക് റോഡരികിൽ വാഹനം നിർത്തിയിടാനല്ലാതെ മറ്റു മാർഗങ്ങളില്ല. മോഷ്ടാക്കളെ കണ്ടെത്തി തക്ക ശിക്ഷ ഉറപ്പാക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.

Read More

രണ്ട് മിനിട്ട്..!  മേടിക്കുന്നു, പൊട്ടിക്കുന്നു, അടിക്കുന്നു..! ബിവറേജസ് മദ്യവില്പനശാലയുടെ പരിസരത്തെ ഇടറോഡുകൾ മദ്യപരുടെ വിളയാട്ടം; വഴി നടക്കാനാവാതെ സ്ത്രീകളും കുട്ടികളും

വടക്കഞ്ചേരി: മുടപ്പല്ലൂരിൽ ബിവറേജസിന്‍റെ മദ്യവില്പനശാല പ്രവർത്തിക്കുന്ന പരിസരപ്രദേശങ്ങളിൽ മദ്യപരുടെ വിളയാട്ടം. മദ്യംവാങ്ങി ഇവിടത്തെ ഇടവഴികളിലും കടകളുടെ മാവിലും കൂട്ടംകൂടിയിരുന്നു മദ്യപിച്ച് ലഹരി മൂക്കുന്നതോടെ സമീപപ്രദേശങ്ങളിലെ താമസക്കാർക്കു നേരെയാണ് തെറി അഭിഷേകവും ഭീഷണിയും നടത്തുന്നത്. മദ്യപിച്ച് ബോധം നഷ്ടപ്പെട്ട് വഴിയിൽ കിടക്കുന്നവരും കുറവല്ല. വഴികളിൽ മലമൂത്ര വിസർജനവും ഛർദിച്ചും വഴിനടക്കാനാകാത്ത സ്ഥിതിയാണെന്നാണ് പരാതി. പകലും രാത്രിയും വ്യത്യാസമില്ലാതെയാണ് ഇവിടെ മദ്യപസംഘങ്ങൾ ഒത്തുകൂടുന്നത്.ഇതുമൂലം സ്ത്രീകൾക്കും കുട്ടികൾക്കും വഴിനടക്കാനും ബുദ്ധിമുട്ടായിരിക്കുകയാണ്. മദ്യപരുടെ ശല്യം സഹിക്കവയ്യാതെ ഏതുസമയവും വീടുകളുടെ ജനാലകളും വാതിലും അടച്ചിട്ടാണ് പ്രദേശവാസികൾ ദിവസങ്ങൾ തള്ളിനീക്കുന്നത്. പെണ്‍കുട്ടികളുള്ള വീട്ടുകാർ ഏറെ ഭീതിയോടെയാണ് ഇവിടെ കഴിയുന്നത്. രാത്രികാലത്ത് സമീപത്തെ വീടുകളുടെ ഗേറ്റുകൾക്കുമുന്നിൽ മലവിസർജനം നടത്തിയാണ് മദ്യപന്മാർ തിരിച്ചുപോകുക. സമീപത്തെ ചില കച്ചവടക്കാരും സംഘങ്ങൾക്ക് മദ്യപിക്കാനുള്ള സൗകര്യം ചെയ്തുനല്കുന്നതിനാൽ ഓരോദിവസവും ഇത്തരം സംഘങ്ങൾ വർധിച്ചുവരികയാണ്. ചില രാഷ്ട്രീയപാർട്ടികളുടെ പ്രാദേശികനേതാക്കളും മദ്യപ·ാരെ പ്രയോജനപ്പെടുത്തി മുതലെടുപ്പു നടത്തന്നതായും…

Read More

സ്വകാര്യ ബസുകളിലെ പാട്ടും സിനിമയും നിരോധിക്കും; സർക്കാർ ബസുകളിലെ യാത്രക്കാരുടെ എണ്ണം കുറയുന്നതിനു പ്രധാനകാരണം സ്വകാര്യബസുകളിലെ ആഡംബരം

കോയന്പത്തൂർ: ജനുവരി ഒന്നുമുതൽ സ്വകാര്യബസുകളിൽ പാട്ടും സിനിമയും നിരോധിക്കും. സർക്കാർ ബസുകളിലെ യാത്രക്കാരുടെ എണ്ണം കുറയുന്നതിനു പ്രധാനകാരണം സ്വകാര്യബസുകളിലെ ആഡംബരമാണെന്ന കണ്ടെത്തലാണ് തീരുമാനത്തിനു പിന്നിൽ. ദീർഘദൂരയാത്ര നടത്തുന്നവർ അധികവും സ്വകാര്യബസുകളെയാണ് ഇപ്പോൾ ആശ്രയിക്കുന്നത്. സർക്കാർ ബസുകൾ മിക്കവയും നഷ്ടത്തിലാണ് ഓടുന്നത്. ഇതിനാൽ സ്വകാര്യ ബസുടമകളും ട്രാൻസ്പോർട്ട് അധികൃതരും ചേർന്നു നടത്തിയ യോഗത്തിലാണ് ബസുകളിലെ റേഡിയോ, ടിവി എന്നിവ നീക്കംചെയ്യാൻ തീരുമാനിച്ചത്. ഈമാസം 31-ാം തീയതിക്കകം ബസുകളിൽനിന്നും ഇവ നീക്കം ചെയ്യണമെന്നാണ് ബസുടമകൾക്കു നിർദേശം നല്കിയിരിക്കുന്നത്.

Read More

ബൈക്കിലെത്തിയ യുവാവ് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതിയുടെ മാല പൊട്ടിച്ചു; കറുത്ത ജാക്കറ്റും ഹെൽമെറ്റും ധരിച്ച് ന്യൂജനറേഷൻ ബൈക്കിലെത്തിയാണ് മോഷണം നടത്തിയതെന്ന് യുവതി

പുതുക്കാട് : തലോർ മേൽപ്പാലത്തിന് സമീപം സ്കൂട്ടറിൽ വരികയായിരുന്ന സ്ത്രീയുടെ മാല പൊട്ടിച്ചതായി പരാതി. കല്ലൂർ നായരങ്ങാടി പനിഞ്ചത്തു ഇല്ലം വാസുദേവന്‍റെ ഭാര്യ വിജയകുമാരിയുടെ രണ്ടു പവന്‍റെ തൂക്കം വരുന്ന മാലയാണ് മോഷ്ടാവ് പൊട്ടിച്ചത്. ശനിയാഴ്ച രാത്രി 8.45ന് ആയിരുന്നു സംഭവം. തൈക്കാട്ടുശ്ശേരി ആയുർവേദ ആശുപത്രിയിൽ നിന്നും മകൾ അതുല്യയോടൊപ്പം സ്കൂട്ടറിൽ വീട്ടിലേക്ക് വരുന്നതിനിടെയാണ് കറുത്ത ജാക്കറ്റും ഹെൽമെറ്റും ധരിച്ച് ന്യൂജനറേഷൻ ബൈക്കിൽ എത്തിയാൾ സ്കൂട്ടറിന് പുറകിൽ ഇരിക്കുകയായിരുന്ന വിജയകുമാരിയുടെ കഴുത്തിൽ നിന്ന് മാലപൊട്ടിച്ചെടുത്തത്. പുതുക്കാട് പോലീസിൽ പരാതി നൽകി.  

Read More

ആറുവർഷത്തെ ഇടവേളയ്ക്ക് ശേഷം..!   തകർന്ന് വീണ പഴയ കൊച്ചിൻപാലം ഗതാഗതയോഗ്യമാക്കാൻ പിഡബ്ല്യുഡി ആലോചന; ചരിത്രസ്മാരക സംരക്ഷണത്തിനൊപ്പം ഗതാഗതക്കുരുക്ക് നിയന്ത്രിക്കാനുമാവും

ഷൊർണൂർ: പഴയ കൊച്ചിൻപാലം നവീകരിച്ച് ഗതാഗതയോഗ്യമാക്കുന്നതിനു പിഡബ്ല്യുഡി ആലോചന. പാലം സംരക്ഷിക്കുന്നതിനൊപ്പം നിലവിലുള്ള പുതിയ പാലത്തിനു സമാന്തരമായി ബദൽ സഞ്ചാരമാർഗമാക്കി ഇതിനെ മാറ്റുന്നതിനുള്ള സാധ്യതയാണ് പിഡബ്ല്യുഡി പരിശോധിക്കുന്നത്. പാലത്തിന്‍റെ പൊളിഞ്ഞഭാഗം നന്നാക്കുകയും മറ്റു ഭാഗങ്ങൾ ബലപ്പെടുത്തുകയും ചെയ്ത് ഇരുചക്രവാഹനങ്ങൾ, സൈക്കിളുകൾ എന്നിവയ്ക്കു പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ചാണ് ആലോചന. ചരിത്രസ്മാരകമെന്ന നിലയിൽ സംരക്ഷിക്കുന്നതിനൊപ്പം ഇതുവഴി ഗതാഗതത്തിരക്ക് നിയന്ത്രിക്കാനും പ്രയോജനപ്പെടുമെന്നാണ് പിഡബ്ല്യുഡി വിലയിരുത്തൽ. തൃശൂർ, പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പാലം കൊച്ചിരാജാവാണ് നിർമിച്ചത്. ബ്രിട്ടീഷ് സാങ്കേതികവിദ്യ പ്രകാരം 1899-ലാണ് പഴയ തിരുകൊച്ചിയേയും മലബാറിനെയും ബന്ധപ്പെടുത്തി പാലം നിർമാണം തുടങ്ങിയത്. 1902 മാർച്ച് 16നാണ് പാലം പൂർത്തിയാക്കിയത്. 2004-ലാണ് പുതിയ പാലം നിർമിച്ചത്. 2011-ൽ പഴയപാലത്തിന്‍റെ ഒരുഭാഗം അമർന്നു പുഴയിലേക്കു പതിക്കുകയായിരുന്നു. കാലപ്പഴക്കവും ബലക്ഷയവും സംഭവിച്ചതിനെതുടർന്നു പുതിയപാലം നിർമിച്ചതുകൊണ്ട് ഗതാഗതത്തിനു തടസം നേരിട്ടില്ല. പഴയ പാലം പൊളിച്ചുവില്ക്കാനാണ് ആദ്യം പിഡബ്ല്യുഡി തീരുമാനമെടുത്തിരുന്നത്. ഇതിനെതിരേ പ്രതിഷേധം…

Read More

കൂറും, വിശ്വാസവും! കൃഷ്ണനിത് തൊഴിലാണ്; പ്രായം മറന്നും തുടരുന്ന തൊഴിൽ

നെന്മാറ: പ്രായം തളർത്തിയില്ല. ചെയ്യുന്ന തൊഴിലിനോടുളള കൂറും, വിശ്വാസവും കൃഷ്ണനെ ഇന്നും പനകയറ്റം ഒരു ദിനചര്യപോലെകൊണ്ടുനടക്കുന്നതിന് പ്രാപ്തനാക്കുന്നു. ദിവസേന മൂന്നു നേരം കയറുന്ന കരിന്പനകളെ ചേർത്തു കെട്ടി ഏണിവച്ചുപിടിപ്പിച്ച്തൊഴിലിനെ അനായാസകരമാക്കാനും കൃഷ്ണന് കഴിഞ്ഞു. അയിലൂർ തിരുവഴിയാട് ഇടപ്പാടത്ത് കൃഷ്ണനാണ് വേറിട്ട രീതിയിൽ പനകയറുന്നതിന് ഏണികൾ പിടിപ്പിച്ചത്. അയിലൂർ തിരുവഴിയാട് ഇടപ്പാടത്ത് കയറ്റ പനകളായ കരിന്പനകളിൽ ഇരുന്പ് ഏണികൾ പിടിപ്പിച്ച് കള്ള് ഉണ്ടാക്കാൻ കയറി ഇറങ്ങുന്ന രീതി പ്രദേശവാസികൾക്ക് കൗതുക കാഴ്ചയായി . 50 അടിയും അതിലേറേയും ഉയരമുള്ള കരിന്പനകളിലാണ് ഏണി പിടിപ്പിച്ചിരിക്കുന്നത്. കള്ളുണ്ടാക്കുന്ന പനകളിൽ ദിവസവും മൂന്നു സമയങ്ങളിലായി 6 പനകളിൽ കയറിയിറങ്ങുന്ന പതിവുള്ളതിനാൽ കയറ്റിറക്കം ലഘൂകരിയ്ക്കാനായാണ് ഇടപ്പാടത്ത് താമസിയ്ക്കുന്ന ചെത്ത് തൊഴിലാളിയായ കൃഷ്ണൻ ഈ രീതി സ്വീകരിച്ചത് . വർഷങ്ങളായി പന കയറ്റം തൊഴിലാക്കിയ കൃഷ്ണൻ ആഴ്ചകൾക്ക് മുന്പാണ് ഏണി പനകളിൽ ഘടിപ്പിച്ചത്. 50 അടി…

Read More

വാതിലടച്ചു കിടന്ന ഒമ്പതുകാരിയെ ഉണർത്തിയത് ഫയർഫോഴ്സ്; ജോലികഴിഞ്ഞ് എത്തിയ വീട്ടുകാർ വിളിച്ചിട്ടും കുട്ടി എഴുന്നേറ്റില്ല; പിന്നീട് ഫയർഫേഴ്സ് എത്തി  വാതിൽ തകർത്ത് അകത്ത് കടക്കുകയായിരുന്നു

കുരിയച്ചിറ: വാതിൽ ഉള്ളിൽ നിന്നടച്ച് കിടന്നുറങ്ങിയ കുട്ടി വീട്ടുകാരെയും ഫയർഫോഴ്സിനെയും വെട്ടിലാക്കി. ഇന്നലെ വൈകീട്ട് കുരിയച്ചി ചാലിശേരി സ്ട്രീറ്റിലെ ഒരു വീട്ടിലാണ് സംഭവം. ഒന്പതുവയസുകാരിയായ പെണ്‍കുട്ടിയുടെ ഗാഢനിദ്രയാണ് വീട്ടുകാരെയും നാട്ടുകാരെയുമെല്ലാം പരിഭ്രാന്തിയിലാക്കിയത്. വീടിന്‍റെ വാതിൽ അകത്തുനിന്ന് അടച്ച് കിടന്നുറങ്ങിയ കുട്ടി ജോലിക്കു പോയ മാതാപിതാക്കൾ തിരിച്ചെത്തി വിളിച്ചിട്ടും ഉണർന്നില്ല. തുടർന്ന് നാട്ടുകാരും ചേർന്ന് വാതിലിൽ ഇടിക്കുകയും ബഹളമുണ്ടാക്കുകയുമെല്ലാം ചെയ്തെങ്കിലും കുട്ടിയെ ഉണർത്താനായില്ല. ഇതോടെ കുട്ടിക്ക് എന്തു പറ്റിയെന്നറിയാതെ പരിഭ്രാന്തരായ വീട്ടുകാർ ഫയർഫോഴ്സിന്‍റെ സഹായം തേടുകയായിരുന്നു. തൃശൂരിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം പിൻവാതിൽ തകർത്ത് അകത്തു കടന്നപ്പോഴാണ് കുട്ടി ഉറങ്ങുകയാണെന്ന് മനസിലായത്. ക്ഷീണം മൂലം ഉറങ്ങിപ്പോയതാണെന്ന് കുട്ടി പറഞ്ഞു.

Read More