ആലത്തൂർ: ദേശീയപാതയിൽ കുതിരാനിലെ തുരങ്കപ്പാതയുടെ നിർമാണം അവസാനഘട്ടത്തിൽ. വടക്കഞ്ചേരി – മണ്ണുത്തി ആറുവരിപ്പാതയിൽ കുതിരാനിലെ രണ്ടു തുരങ്കപ്പാതകളിലൊന്നിന്റെ നിർമാണമാണ് അവസാന ഘട്ടത്തിലെത്തിയത്. 920 മീറ്റർ നീളത്തിലും 14 മീറ്റർ വീതിയിലും 10 മീറ്റർ ഉയരത്തിലുമായി നിർമിക്കുന്ന രണ്ടു തുരങ്കങ്ങളുടെ നിർമാണം പൂർത്തിയായെങ്കിലും ഒന്നിന്റെ നിർമാണപ്രവൃത്തികളാണ് തീർന്നുവരുന്നത്. പാലക്കാടുനിന്ന് തൃശൂരിലേക്കു പോകുന്ന ഭാഗത്തെ ഇടതുവശത്തുള്ള തുരങ്കമാണ് നിർമാണം പൂർത്തിയാകുന്നത്. വലതുവശത്തെ തുരങ്കത്തിന്റെ നിർമാണവും നടന്നുവരുന്നു. ഒരു തുരങ്കത്തിലൂടെയുള്ള ഗതാഗതം ആരംഭിച്ചതിനു ശേഷമാകും രണ്ടാമത്തെ തുരങ്കത്തിന്റെ പ്രവൃത്തി പൂർത്തിയാക്കുക. തുരങ്കത്തിന്റെ മറുഭാഗത്ത് റോഡിനു താഴ്ച വരുത്തേണ്ടതിനാലാണ് ഒരു തുരങ്കം വഴിയുള്ള ഗതാഗതം ആദ്യം തുടങ്ങുന്നത്. തുരങ്കം രണ്ടും തുറന്നാലും ഇരുന്പുപാലം മുതൽ തുരങ്കം അവസാനിക്കുന്ന ഭാഗം വരെയുള്ള നിലവിലെ റോഡ് അതേപടി നിലനിർത്തുമെന്നാണ് അറിയുന്നത്. വടക്കഞ്ചേരി- മണ്ണുത്തി ആറുവരി ദേശീയപാതയുടെ നിർമാണപ്രവൃത്തികൾ 2014 ഒക്ടോബറിലാണ് ആരംഭിച്ചത്. 2016 മേയ് 13നാണ്…
Read MoreCategory: Palakkad
മഹത്തായ പ്രവർത്തനം..! ടൗണിൽ അലഞ്ഞു നടന്ന അഞ്ച് പുരുഷന്മാരെ പിടികൂടി കുളിപ്പിച്ച് വൃത്തിയാക്കിയശേഷം വിവരങ്ങൾ ചോദിച്ചറിഞ്ഞു; ഇവരിൽ 2 പേരുടെ ബന്ധുക്കളെ കണ്ടെത്തി വിട്ടയച്ചു; മൂന്നു പേരെ മനോരോഗ കേന്ദ്രത്തിലെത്തിച്ചു
ആലത്തൂർ: ടൗണിലും പരിസര പ്രദേശങ്ങളിലും മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച് അലഞ്ഞു നടന്നിരുന്ന അഞ്ച് പുരുഷന്മാരെ പോലീസ് പിടികൂടി. അതിൽ വിവരങ്ങൾ ലഭിച്ച രണ്ടു പേരെ ബന്ധുക്കളെ വരുത്തി ഏൽപ്പിച്ചു. മറ്റുമൂന്ന് പേരെ പാലക്കാട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയശേഷം കോടതി ഉത്തരവ് പ്രകാരം തൃശൂരിലെ മനോരോഗ ചികിത്സാ കേന്ദ്രത്തിലേക്കയച്ചു. സന്നദ്ധ സേവന പ്രവർത്തകരുടെ സഹായത്തോടെയാണ് ഇവരെ പിടികൂടിയത്. വൃത്തിഹീനമായ അവസ്ഥയിലായിരുന്ന ഇവരെ കുളിപ്പിച്ച് വൃത്തിയാക്കി വസ്ത്രങ്ങൾ ധരിപ്പിച്ച്, ഭക്ഷണവും നൽകിയ ശേഷമാണ് കോടതിയിൽ എത്തിച്ചതും ബന്ധുക്കൾക്ക് കൈമാറിയതും. തൃശൂർ അരിന്പൂർ സ്വദേശി രാജു, ഒറ്റപ്പാലം അന്പലപ്പാറ വേങ്ങശ്ശേരി സ്വദേശി ഗോപാലകൃഷ്ണൻ എന്നിവരെയാണ് ബന്ധുക്കളെ കണ്ടെത്തി ഏൽപ്പിച്ചത്. മറ്റുമൂന്ന് പേർക്ക് സ്വന്തം പേരോ, വിവരങ്ങളോ പറയാൻ കഴിയാത്തവരായിരുന്നതിനാൽ അവരെ കോടതിയിൽ ഹാജരാക്കി ചികിത്സക്കയച്ചത്.എസ്ഐ എസ് അനീഷ്, സിപിഒ മാരായ പ്രജീഷ്, റഷീദ്, ഷംസുദ്ദീൻ എന്നിവർ സന്നദ്ധ പ്രവർത്തകരായ ഫിറോസ്…
Read Moreമന്ത്രിമാരുടെ നിർദേശം പാഴ്വാക്കായി..!ചുഴലിക്കാറ്റിൽ നാശനഷ്ടം സംഭവിച്ച കടപ്പുറം പഞ്ചായത്തിൽ കുടിവെള്ളം എത്തിക്കണമെന്ന നിർദേശം നടപ്പാക്കാതെ ഉദ്യോഗസ്ഥർ
ചാവക്കാട്: ഓഖി ചുഴലിക്കാറ്റിൽ നാശനഷ്ടം സംഭവിച്ച കടപ്പുറം പഞ്ചായത്തിൽ കുടിവെള്ളം എത്തിക്കണമെന്ന മന്ത്രിമാരുടെ നിർദേശം ഇനിയും നടപ്പായില്ല. കാറ്റ് വീശിയതിനെ തുടർന്ന് സംഭവസ്ഥലം സന്ദർശിച്ച മന്ത്രിമാരായ എ.സി.മൊയ്തീൻ, വി.എസ്.സുനിൽകുമാർ എന്നിവർ കെ.വി.അബ്ദുൾ ഖാദർ എംഎൽഎയുടെ സാന്നിധ്യത്തിലാണ് കുടിവെള്ളപ്രശ്നം അടിയന്തരമായി പരിഹരിക്കാൻ നിർദേശം നൽകിയത്. പൊതുടാപ്പ് സ്ഥാപിക്കണമെന്ന നിർദേശവും നടപ്പായില്ല. ശനിയാഴ്ച മന്ത്രിമാർ ആവർത്തിച്ച് പറഞ്ഞതാണ് കുടിവെള്ള പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്ന്. സന്നദ്ധ സംഘടനകൾ അവരുടെ സൗകര്യത്തിൽ വെള്ളം വിതരണം ചെയ്യുന്നുണ്ട്. എന്നാൽ സർക്കാർ പഞ്ചായത്തുതലത്തിൽ വെള്ളത്തിന്റെ വിതരണം ഇനിയും ആരംഭിച്ചിട്ടില്ല. പൈപ്പ് സ്ഥാപിച്ച് കുടിവെള്ളം എത്തിക്കാൻ ഉടനെ നടപടി സ്വീകരിക്കണമെന്ന മന്ത്രിമാരുടെ നിർദേശവും പാഴായി. പൈപ്പ് സ്ഥാപിച്ച് കുടിവെള്ളം എത്തിക്കാൻ താലൂക്കിൽ നിന്ന് വാട്ടർ അഥോറിറ്റിക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് തഹസിൽദാർ കെ.പ്രേംചന്ദ് പറഞ്ഞു. എന്നാൽ റോഡ് മുറിച്ച് പൈപ്പ് സ്ഥാപിക്കുന്ന കാര്യത്തിൽ പിഡബ്ല്യുഡി വാട്ടർ അഥോറിറ്റി ഒരു…
Read Moreയുവതിയും രണ്ടു മക്കളും കുളത്തിൽ മരിച്ച നിലയിൽ; കൂട്ടിക്കെട്ടിയ നിലയിൽ നാട്ടുകാരാണ് മൃതദേഹം കണ്ടത്; തേക്കിൻകാട് രതീഷിന്റെ ഭാര്യ പദ്മാവതിയേയും മക്കളേയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്
കൊടുവായൂർ: വെമ്പലൂരിൽ അമ്മയേയും രണ്ടു പെണ്മക്കളേയും കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂശാരിമേട് തേക്കിൻകാട് രതീഷിന്റെ ഭാര്യ പദ്മാവതി (33), മക്കളായ ശ്രീലക്ഷ്മി (ഏഴ്), ശ്രീലേഖ (അഞ്ച്) എന്നിവരാണ് മരിച്ചത്. കൂട്ടിക്കെട്ടിയ നിലയിൽ ഇന്നു രാവിലെയാണ് സമീപവാസികൾ മൃതദേഹങ്ങൾ കുളത്തിൽ കണ്ടത്. പുതുനഗരം പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്നു ഫയർഫോഴ്സ് എത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു. ഞായറാഴ്ച പുലർച്ചെ മുതൽ പദ്മാവതിയേയും മക്കളെയും കാണാനില്ലായിരുന്നു. ഭർത്താവ് രതീഷ് നല്കിയ പരാതിയിൽ പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ഇന്നു രാവിലെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടത്തിനുശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു. വടക്കഞ്ചേരി തേനിടുക്ക് പുഷ്പച്ചാൽ സ്വദേശി വേലായുധൻ-ശിലോമണി ദന്പതികളുടെ മകളാണ് മരിച്ച പദ്മാവതി. ശനിയാഴ്ച മകളെ ഫോണിൽ വിളിച്ചപ്പോൾ ഭർത്താവ് മർദ്ദിച്ചുവെന്നും കാലിൽ മുറിവേറ്റുവെന്നും പറഞ്ഞതായി മാതാവ് ശിലോമണി പോലീസിന് മൊഴി നൽകി.…
Read Moreയോഗ്യരായ ചെറുപ്പക്കാർ വരട്ടെ..! വിരമിച്ചവർക്ക് വീണ്ടും താത്കാലിക നിയമനം നൽകാനുള്ള റെയിൽവേയുടെ നൽകുന്നതിനെതിരേ എം.ബി.രാജേഷ് എംപി
പാലക്കാട്: വിരമിച്ച ജീവനക്കാർക്ക് താത്കാലിക നിയമനം നല്കാനുള്ള റെയിൽവേ നീക്കത്തിനെതിരേ എം.ബി.രാജേഷ് എംപി റെയിൽവേമന്ത്രി പിയൂഷ് ഗോയലിനും പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർ നരേഷ് ലാൽവാനിക്കും കത്തയച്ചു.കേന്ദ്രസർക്കാർ പിന്തുടരുന്ന നയമാണ് റെയിൽവേയിൽ സ്ഥിരനിയമനത്തിനു തടസമാകുന്നത്. കേന്ദ്രസർക്കാർ നയം തിരുത്തി അതിനുമുന്പായി താത്കാലിക നിയമനം നടത്തുന്നുവെങ്കിൽ വിരമിച്ചവർക്കുപകരം യോഗ്യരായ ചെറുപ്പക്കാരെയാണ് പരിഗണിക്കേണ്ടത്. ചെറുപ്പക്കാർക്ക് താത്കാലിക നിയമനങ്ങളിൽപോലും അവസരം നല്കില്ലെന്ന നിലപാട് അംഗീകരിക്കാനാകില്ല. റെയിൽവേ സ്വകാര്യവത്കരണത്തിന് ആക്കംകൂട്ടുന്നതുകൂടിയാണ് ഈ തീരുമാനം. അഭ്യസ്തവിദ്യരും തൊഴിൽരഹിതരുമായ ലക്ഷക്കണക്കിനു യുവാക്കളോടുള്ള സർക്കാരിന്റെ വഞ്ചനയാണിത്. തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന വാഗ്ദാനം നല്കി അധികാരത്തിലെത്തിയവർ ഉള്ള അവസരംപോലും നിഷേധിക്കുകയാണ്. ഈ തീരുമാനം ഉപേക്ഷിക്കാൻ റെയിൽവേ തയാറാകണം. നിലവിലുള്ള നിരവധി ഒഴിവുകൾ റെയിൽവേയുടെ കാര്യക്ഷമമായ പ്രവർത്തനത്തെ ബാധിക്കുമെന്നതിനാൽ മുഴുവൻ ഒഴിവുകളും നിയമാനുസൃത സ്ഥിരനിയമനങ്ങളിലൂടെ നികത്തണമെന്നും എം.ബി.രാജേഷ് എംപി ആവശ്യപ്പെട്ടു.
Read Moreഓടി മാറും മുൻപേ..! കാട്ടുപോത്തിന്റെ ആക്രമണത്തിൽ വനപാലകന് ഗുരുതര പരിക്ക്; കാട്ടിൽ മേഞ്ഞിരുന്ന പോത്ത് അപ്രതീക്ഷിതമായി ജോണിയെ ആക്രമിക്കുകയായിരുന്നു
കോയന്പത്തൂർ: കാട്ടുപോത്തിന്റെ ആക്രമണത്തിൽ വനപാലകനു ഗുരുതരമായി പരിക്കേറ്റു. സേത്തുമടൈ ആയിരംകാൽ ജോണി (51)യെയാണ് കാട്ടുപോത്ത് ആക്രമിച്ചത്. ഗാർഡായ ജോണി സഹപ്രവർത്തകർക്കൊപ്പം റോന്തുചുറ്റുന്നതിനിടെ മേഞ്ഞിരുന്ന കാട്ടുപോത്ത് അപ്രതീക്ഷിതമായി ജോണിയെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഇയാളുടെ വലതുകാലിനു മാരകമായി പരിക്കേറ്റു. സഹപ്രവർത്തകർ ജോണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Moreകാറ്റിൽ വീട് നിലംപൊത്തി; വീട്ടുകാർ തലനാരിഴക്ക് രക്ഷപ്പെട്ടു; ആകെയുണ്ടായിരുന്ന സമ്പാദ്യം തകർന്നത് സഹിക്കാനാവാതെ രമേശും കുടുംബവും
മലന്പുഴ: കഴിഞ്ഞദിവസത്തെ ശക്തമായ കാറ്റിൽ വീട് തകർന്നു. മലന്പുഴ അകമലവാരം കരടിചോലയിൽ രമേഷിന്റെ വീടാണ് കഴിഞ്ഞദിവസത്തെ ശക്തമായ കാറ്റിൽ തകർന്നത്. ഓടിന്റെ വീടിന്റെ മേൽക്കൂരയിലെ ഓടുകൾ വീഴുകയും പട്ടികകക്ഷ്ണങ്ങൾ കാറ്റിൽ തെറിച്ചുവീഴുകയും ചെയ്തു. കാറ്റിന്റെ ശക്തികണ്ട് വീട്ടുകാർ രാത്രി തൊട്ടപ്പുറത്തെ ബന്ധുവീട്ടിൽ കിടന്നതിനാൽ അപകടം ഒഴിവായി. രമേഷും ഭാര്യ നിർമലയും വിദ്യാർഥിനികളായ രഹ്ന, രവീന എന്നിവരാണ് വീട്ടിൽ താമസം. കൂലിപ്പണിക്കാരനായ രമേഷിന്റെ ആകെയുള്ള സമ്പാദ്യണ് ഈ വീട്. ഇതും തകർന്നതോടെ തലചായ്ക്കാനിടമില്ലാത്ത അവസ്ഥയിലായി കുടുംബം. വീടിന്റെ അറ്റകുറ്റപ്പണികൾ നടത്താൻ നല്ലൊരുതുകതന്നെ വേണ്ടിവരും. സാന്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള കുടുംബത്തിന് വീടിന്റെ അറ്റകുറ്റപ്പണികളുടെ ചെലവുകൂടി കണ്ടെത്തുന്ന കാര്യം ഇരുട്ടടിപോലെയായിരിക്കുകയാണ്.
Read Moreആദിവാസി ക്ഷേമത്തിൽ സർക്കാരിന്റെ അവഗണന തുടരുന്നു; വൈദ്യുതി കുടിശിക ചാർജ് ട്രൈബൽ വെൽഫേർ ബോർഡ് അടച്ചില്ല; വനവാസി ഊരുകൾ ഇരുട്ടിലായി
അഗളി: വനവാസി ഊരുകൾ സർക്കാർ ഇരുട്ടിലാക്കി ആദിവാസികളോട് കപടസ്നേഹം കാണിക്കുകയാണെന്ന് കേരള വനവാസി വികാസകേന്ദ്രം ആരോപിച്ചു. അട്ടപ്പാടി വനവാസി ഉരുകളിൽ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. വൈദ്യുതിചാർജിനത്തിൽ കുടിശ്ശിക വരുത്തിയതിനാലാണ് ബന്ധം വിച്ഛേദിച്ചിരിക്കുന്നത്. ആദിവാസി ഉൗരുകളിലുള്ള വീടുകളിൽ വൈദ്യുതിചാർജ് കേരള ആദിവാസി ക്ഷേമ വകുപ്പാണ് അടച്ചുവന്നിരുന്നത്. ഭീമമായ തുക ട്രൈബൽ വെൽഫേർ ബോർഡ് കുടിശിക വരുത്തിയതിനാലാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കുന്നത്. കുടിശ്ശിക അടക്കുന്നതിനുള്ള തുടർനോട്ടീസ് നൽകിയിട്ടും ട്രൈബൽ വെൽഫേർ ബോർഡ് അവഗണിച്ചതിനാലാണ് വൈദ്യുതി ബന്ധം വിച്ഛേദിക്കേണ്ടി വന്നതെന്നും വൈദ്യുതി ബോർഡ് അധികൃതർ പറഞ്ഞു. 2014 ഡിസംബറിനു ശേഷം വൈദ്യുതി ചാർജ് അടച്ചിട്ടില്ല. ആദിവാസി ക്ഷേമത്തിൽ സർക്കാർ കാണിക്കുന്ന അശ്രദ്ധയുടെയും,അവഗണനയുടെയും ഏറ്റവും പുതിയ ഉദാഹരണമാണ് ഇത്. ശ്രദ്ധിച്ചാൽ ഒഴിവാക്കാമായിരുന്ന ഇത്തരം കാര്യങ്ങൾ സർക്കാർ ഗൗരവമായി എടുക്കേണ്ടതാണ്. കുട്ടികളുടെ വിദ്യഭ്യാസ കാര്യങ്ങളിൽ കോട്ടംവരുത്തുന്നതാണ് ഇത്തരം നടപടികൾ. ബന്ധപ്പെട്ടവർ അടിയന്തിരമായി ഇടപെട്ട് ഇതിനു…
Read Moreതകർക്കാൻ പറ്റാത്ത കരുത്ത്..! പൊതുമേഖലയിലെ നിർമാണങ്ങൾക്കു മലബാർ സിമന്റ്സ് ശിപാർശ ചെയ്യുമെന്ന് നിയമസഭാ സമിതി യോഗം
പാലക്കാട്: സർക്കാർ ഏജൻസികളും വകുപ്പുകളും നേരിട്ടുനടത്തുന്ന പൊതുമേഖലയിലെ നിർമാണ പ്രവർത്തനങ്ങൾക്കു മലബാർ സിമന്റ്സ് ഉപയോഗിക്കാൻ സർക്കാരിനോടു ശിപാർശ ചെയ്യാൻ നിയമസഭാ സമിതി യോഗം തീരുമാനിച്ചു. പൊതുമേഖലാ സഥാപനങ്ങളെ സംബന്ധിച്ചുള്ള കേരള നിയമസഭാ സമിതി വാളയാർ മലബാർ സിമന്റ്സിൽ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ നിർമാണ പ്രവർത്തനങ്ങൾക്കാവശ്യമായ സിമന്റിന്റെ എട്ടുശതമാനം മാത്രമാണ് നിലവിൽ മലബാർ സിമന്റ്സിൽ ഉത്പാദിപ്പിക്കുന്നത്. മുൻവർഷങ്ങളിലെ പ്രതാപം തിരിച്ചുപിടിക്കാൻ വിപണിയിൽ ശക്തമായി ഇടപെടേണ്ടതുണ്ട്. പിഡബ്ല്യുഡി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, മറ്റ് സർക്കാർ ഏജൻസികൾ നേരിട്ടു നടത്തുന്ന നിർമാണങ്ങൾക്കു മലബാർ സിമന്റ്സ് നിർബന്ധമാക്കിയാൽ ഉത്പാദനം വർധിപ്പിച്ച് ലാഭം വർധിപ്പിക്കാമെന്നു നിയമസഭാ സമിതി അധ്യക്ഷൻ സി.ദിവാകരൻ എംഎൽഎ പറഞ്ഞു. മലബാർ സിമന്റസിന്റെ നാനൂറിലധികം വരുന്ന ഏജൻസികളിൽ പലരും സ്വകാര്യ സിമന്റ് കന്പനികളെയാണ് പ്രോത്സാഹിപ്പിക്കുന്നത്. ഇത്തരം ഏജൻസികളെ ഒഴിവാക്കാൻ നടപടി സ്വീകരിക്കേണ്ടതുണ്ട്. വലിയതോതിലുള്ള ഉത്പാദനത്തിനാവശ്യമായ എല്ലാ ഭൗതിക സാഹചര്യങ്ങളും…
Read Moreപ്രിയനന്ദനന്റെ സിനിമയുടെ പോസ്റ്ററിന് സെൻസർ വിലക്ക്; അശ്ലീലം കൂടുതലെന്ന് ബോർഡ്; ആവിഷ്കാര സ്വാതന്ത്ര്യം ഹനിക്കലെന്ന് സംവിധായകൻ
‘സ്വന്തം ലേഖകൻ തൃശൂർ: സംവിധായകൻ പ്രിയനന്ദനന്റെ പുതിയ സിനിമയായ പാതിരാക്കാലത്തിന്റെ പോസ്റ്ററിന് സെൻസർ ബോർഡിന്റെ വിലക്ക്. തോക്കിനു മുന്നിൽ നിസഹായനായി കുനിഞ്ഞിരിക്കുന്ന മനുഷ്യനെ ചിത്രീകരിച്ച പോസ്റ്ററാണ് അശ്ലീലം കലർന്ന പോസ്റ്ററാണെന്ന് സെൻസർബോർഡ് വിധിച്ചത്. ഈ പോസ്റ്റർ പൊതു ഇടങ്ങളിൽ ഒട്ടിക്കാൻ പാടില്ലെന്ന് നിർദ്ദേശിക്കുകയും ഒട്ടിക്കില്ലെന്ന ഉറപ്പ് ചിത്രത്തിന്റെ പ്രവർത്തകരിൽ നിന്നും എഴുതി വാങ്ങുകയും ചെയ്തു. നിരവധി പുസ്തകങ്ങളുടെ കവർ ഡിസൈനറും പ്രശസ്ത ആർട്ടിസ്റ്റുമായ വിനയലാലാണ് വളരെ സിംബോളിക്കായ ഈ പോസ്റ്റർ ഡിസൈൻ ചെയ്തത്. പോസ്റ്ററുകൾ പോലും സെൻസർ ചെയ്ത് വിലക്കുന്ന രീതി സിനിമയിൽ പുതിയതാണെന്നും ആവിഷ്കാര സ്വാതന്ത്ര്യത്തിനു മേലുള്ള വ്യക്തമായ കടന്നുകയറ്റമാണെന്നും പ്രിയനന്ദനൻ പ്രതികരിച്ചു. സിനിമയുടെ കഥാതന്തുവുമായി ബന്ധപ്പെട്ടാണ് പോസ്റ്റർ ഡിസൈൻ ചെയ്തതെന്നും സംവിധായകൻ പറഞ്ഞു. എന്നാൽ സിനിമയിൽ കാര്യമായ വെട്ടലുകൾ ഒന്നും ഉണ്ടായിട്ടില്ല. സെൻസർ ബോർഡ് പോസ്റ്റർ വിലക്കിയെങ്കിലും നേരത്തെ തന്നെ അച്ചടിച്ച ബ്രോഷറുകളിലും മറ്റും…
Read More