പാലക്കാട്: നഗരത്തിലും ഒലവക്കോട് റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ചുെ കഞ്ചാവ് വിപണനത്തിനെത്തിയ നാലുയുവാക്കളെ പോലീസ് അറസ്റ്റിൽ. ഇവരുടെ പക്കൽ നിന്നും 2.500 കിലോ കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. ഒലവക്കോട് റെയിൽവേ സ്റ്റേഷൻ പരിസത്തുനിന്നും മൂന്നു കണ്ണൂർ സ്വദേശികളാണ് അറസ്റ്റിലായത്. കണ്ണൂർ താഴെ ചൊവ്വ സ്വദേശികളായ അദ്നാൻ (22), ഷഫീർ (22), ഫർഹാൻ (22) എന്നിവരാണ് അറസ്റ്റിലായത്. കോയന്പത്തൂരിൽ നിന്നും കഞ്ചാവുമായി ഒലവക്കോടു വന്നിറങ്ങിയ സമയത്തായിരുന്നു അറസ്റ്റ്. ഇവരുടെ പക്കലുണ്ടായിരുന്ന ബാഗിൽനിന്നും 1. 300 ഗ്രാം കഞ്ചാവ് റെയിൽവേ പോലീസ് സ്ക്വാഡ് അംഗം സജി അഗസ്റ്റിന്റെ സഹായത്തോടെ നോർത്ത് പോലീസ് പിടിച്ചെടുത്തു. സ്കൂൾ, കോളേജ് വിദ്യാർഥികൾക്കിടയിൽ കഞ്ചാവ് കച്ചവടം നടത്തുന്ന ശൃംഖലയിലെ കണ്ണികളാണിവർ, ചില്ലറ വിപണിയിൽ ഒരു കിലോ കഞ്ചാവിന് ഏകദേശം 30,000 രൂപ വില വരും. ഇന്നലെ രാവിലെയാണു പാലക്കാട് ടൗണ് റെയിൽവേ സ്റ്റേഷനു മുന്നിൽവച്ചു തമിഴ്നാട് സ്വദേശിയെ…
Read MoreCategory: Palakkad
എന്‍റെ പൊന്നുമക്കളേ..! ഗോവിന്ദാപുരം അംബേദ്കർ കോളനിയിലെ ദുരവസ്ഥയറിഞ്ഞ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി കോളനിയിലെത്തി; തകർന്ന രണ്ടുവീടുകളുടെ മേൽക്കൂര ഡിസിസി നന്നാക്കുമെന്ന് ഉമ്മൻചാണ്ടി
കൊല്ലങ്കോട്: ഗോവിന്ദാപുരം അംബേദ്കർ കോളനിയിൽ 133 ചക്കിലിയ സമുദായ വീടുകളിൽ 43 എണ്ണം തകർച്ചയിലാണെന്നും ബദൽ നടപടികൾക്കായി ഉടൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുമെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഇന്നലെ രാവിലെ കോളനി യിലെ വീടുകൾ സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോളനി ദുരിതത്തെക്കുറിച്ചു മാധ്യമവാർത്തകളറിഞ്ഞ് ഇവിടെ താമസക്കാരനായ ശിവരാജനുമായി ഫോണിൽ സംസാരിച്ചശേഷമാണ് ഉമ്മൻചാണ്ടി എത്തിയത്. വീരമ്മാൾ, മഹേശ്വരി എന്നിവരുടെ വീടുകളുടെ മേൽക്കൂരകൾ ഡിസിസിയുടെ നേതൃത്വത്തിൽ രണ്ടാഴ്ചയ്ക്കകം പുനർനിർമിക്കും. കോളനിവാസികൾക്കു പ്രത്യേക പരിഗണന ആവശ്യമായിരിക്കുകയാണ്. ഇക്കഴിഞ്ഞ മേയ് 26 മുതൽ കോളനിമക്കൾ പീഡനത്തിനിരയായതെന്നാണ് അറിയുന്നത്. പ്രയോറിറ്റി റേഷൻ കാർഡുകളില്ലെന്നതാണു കോളനിവാസികളുടെ പ്രധാന പ്രശ്നമായിരിക്കുന്നത്. ഇവിടെ വിതരണം ചെയ്യുന്ന കുടിവെള്ളം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതായും പരാതിയുണ്ട്. കേരളാ വാട്ടർ അതോറിറ്റിയുമായി ബന്ധപ്പെട്ടു ശുദ്ധീകരിച്ച വെള്ളം എത്തിക്കുന്നതിനു ശ്രമിക്കുമെന്നും മുൻമുഖ്യമന്ത്രി വെളിപ്പെടുത്തി. എഐഎഡിഎംകെയിൽ നിന്നും രാജിവച്ച് കോണ്ഗ്രസിൽ അണിചേർന്നവരെ ഉമ്മൻചാണ്ടി അനുമോദിച്ചു. ഡിസിസി…
Read Moreഅമ്പിളി എന്നെ ചതിച്ചു, മണ്ണൂര്‍ക്കാവ് ശിവക്ഷേത്രം മൂന്നുലക്ഷം’; യുവമോര്‍ച്ച നേതാവിന്റെ മൃതദേഹത്തിനരികെ ദുരൂഹത ഉയര്‍ത്തുന്ന കുറിപ്പ്, കൊലപാതകം തന്നെ യെന്ന് ബന്ധുക്കള്‍, ആരാണാ പെണ്‍കുട്ടി?
ഒറ്റപ്പാലം: യുവമോർച്ച പാലക്കാട് ജില്ലാ സെക്രട്ടറി സജിൻരാജ് (31) തിരുവനന്തപുരം ആറ്റിങ്ങലിൽ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ദുരൂഹതകളേറുന്നു. തീപ്പൊള്ളലേറ്റ് പോലീസ് സജിൻരാജിനെ കണ്ടെത്തിയ കടമുറിയുടെ മുൻഭാഗത്ത് മരണവെപ്രാളം കാട്ടിയതിന്റെ സൂചനകളൊന്നും കാണപ്പെടാത്തതാണ് ദുരൂഹത വർധിപ്പിക്കുന്നത്. തന്റെ മകനെ കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് സജിൻരാജിന്റെ പിതാവ് രാജൻ ആറ്റിങ്ങൽ പോലീസിന് പരാതി നല്കിയിട്ടുണ്ട്. ഇദ്ദേഹത്തെ കണ്ടെത്തിയ സ്ഥലത്ത് നേരിയതോതിൽ കരിപിടിച്ച ഭാഗങ്ങൾ മാത്രമാണ് മണ്ണിൽ കാണാനാകുന്നത്. അതേസമയം അരോഗദൃഢഗാത്രനായ സജിൻരാജ് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതാണെങ്കിൽക്കൂടി മരണവെപ്രാളത്തിൽ നിലത്തു കിടന്നുരുളുകയും മുന്പോട്ട് ഓടി രക്ഷപ്പെടാനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്യേണ്ടതാണ്. പ്രധാന പാതയുടെ പത്തുമീറ്റർ ഉള്ളിലേയ്ക്കുമാറി മാത്രമാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. മരണാസന്നനായി കിടന്ന ഇദ്ദേഹം രക്ഷപ്പെടാനായി ശ്രമം നടത്തിയതിനന്റേതായ ഒരു സൂചനകളും സംഭവസ്ഥലത്തില്ല. സജിൻരാജിന്റെ അച്ഛനും ബന്ധുക്കളും ഇക്കാര്യങ്ങൾ പോലീസിനോട് പറഞ്ഞിട്ടുണ്ട്. ഇന്നലെ രാത്രി ഒന്പതോടെ സജിൻരാജിന്റെ പിതാവും ബന്ധുക്കളും പോലീസുമൊത്ത്…
Read Moreപാലക്കാടൻ പാടങ്ങളിൽ ഹിന്ദിഗാനം..! പാടശേഖരങ്ങളിൽ കൃഷിപണിക്കായി ബംഗാളി തൊഴിലാളികൾ എത്തി ത്തുടങ്ങി; മലയാളികളെ ഇത്തരം പാണികൾക്ക് കിട്ടാൻ പാടെന്ന് കർഷകനായ മോഹൻദാസ്
അയിലൂർ: ഒന്നാംവിള കൃഷിയിറക്കിയ പാടശേഖരങ്ങളിൽ കൃഷിപണിക്കായി ബംഗാളി തൊഴിലാളി യുവാക്കൾ സജീവമായി. കാലവർഷം വൈകി ഞാറ്റടികൾക്കു മൂപ്പുകൂടുകയും തൊഴിലാളികളുടെ കുറവും കർഷകരെ ആശങ്കയിലാക്കിയിരുന്നു. വെള്ളം ലഭിച്ച സാഹചര്യത്തിൽ ഞാറ്റടി പറിച്ചുനടീലിനും വളപ്രയോഗം എന്നിവയ്ക്കെല്ലാം തൊഴിലാളികളുടെ കുറവു ശക്‌തമായ സാഹചര്യത്തിലാണ് ബംഗാളി തൊഴിലാളികൾ രക്ഷകരായി എത്തിയത്. നസീർ, ഷുബൂർ, പുൾട്ടു, ഷുക്കൂർ, അഷറഫ എന്നീ അഞ്ചു ബംഗാളി യുവാക്കളാണ് കൃഷിപ്പണിക്കായി മൂർസിബാദിൽനിന്നും പാലക്കാട്ടേയ്ക്ക് എത്തിയത്. ഞാറുപറിച്ചു പാടങ്ങളിൽ നടുന്നതിന് ഏക്കറിന് നാലായിരം രൂപയാണ് ഇവർ കൂലിയായി ഈടാക്കുന്നത്. പറിച്ച ഞാറുകെട്ടുകൾ ഉന്തുവണ്ടിയിലും ചാക്കിലുമായി വരമ്പുകളിൽ കൂടി നടുന്നവർക്കു എത്തിക്കുന്നതും ഇവർതന്നെ. ഓരോദിവസവും അഞ്ചുപേരും ഏതാണ്ട് ഒന്നരഏക്കറോളം നിലം നടും. മൊബൈൽ ഫോണിലൂടെയുളള ബംഗാളി സംഗീതം ശ്രവിച്ച് നല്ല വേഗതയോടെ ഞാറുനടുന്നത് കൗതുക കാഴ്ചയാണ്. തിരുവഴിയാട് മുടിക്കുറ പാടശേഖരങ്ങളിൽ കൂത്തുമാടം മോഹൻദാസിന്റെ അഞ്ചേക്കർ നിലമാണ് യുവാക്കൾ നടുന്നത്. പുതുതലമുറയിലെ തൊഴിലാളികൾ…
Read Moreകൊതു നിവാരണ കമ്പനികളെ സഹായിക്കാനോ..! വടക്കഞ്ചേരി സ്റ്റാൻഡിലെത്തുന്നവർ കൊതുകുതിരി കൂടി കരുതണം; സ്റ്റാന്‍റും പരിസരവും ചീഞ്ഞളിഞ്ഞ് കൊതുകുവളർത്തൽ കേന്ദ്രമായി മാറി
വടക്കഞ്ചേരി: വടക്കഞ്ചേരി പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ സന്ധ്യയായാൽ ബസ് കാത്തുനില്ക്കണമെങ്കിൽ കൊതുകുതിരി കൂടി കരുതേണ്ട ഗതികേടിലാണ് യാത്രക്കാർ. സ്റ്റാൻഡും പരിസരവും കൊതുകിന്‍റെ പ്രജന–നകേന്ദ്രങ്ങളാണ് ഇപ്പോൾ. ചുറ്റും പൊന്തക്കാടുകളും മലിനജലം കെട്ടിനിന്നും കൊതുകിനെ വളർത്തുന്ന സ്‌ഥിതിയാണ്. സ്റ്റാ്ൻഡിന്റെ കിഴക്കുഭാഗം മലിനജലം കെട്ടിനിന്ന് കടുത്ത ദുർഗന്ധവും ഉയരും. സ്റ്റാൻഡിൽ ചപ്പുചവറ് അടിച്ച് വൃത്തിയാക്കലും ഇല്ലാതായി. സ്റ്റാൻഡിൽനിന്നും തങ്കം ജംഗ്ഷനിലേക്കു പോകുന്ന റോഡിന് ഇരുവശവും നാലടിയോളമാണ് വെള്ളക്കെട്ടുള്ളത്. പുഴു തിളച്ചുമറിയുന്ന മലിനജലത്തിലേക്കാണ് മാലിന്യച്ചാക്കുകളും പ്ലാസ്റ്റിക് കുപ്പികളും മദ്യക്കുപ്പികളുമെല്ലാം വലിച്ചെറിയുന്നത്. ദേശീയപാത വികസനത്തിന്റെ ഭാഗമായി മഴവെള്ളം ഒഴുകിപോകാൻ എവിടെയും മതിയായ ഓടകളില്ല. ഇതിനു പുറമേ ബസ്സ്റ്റാൻഡ് പരിസരത്തെല്ലാം അധികൃതമായും അനധികൃതമായും വ്യാപകതോതിൽ കെട്ടിടനിർമാണം നടക്കുന്നതും വെള്ളക്കെട്ടിനു കാരണമാകും. പഞ്ചായത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ അഡ്ജസ്റ്റ്മെന്റ് ഭരണമായതിനാൽ തെറ്റുകൾ ചൂണ്ടിക്കാട്ടാനും ആരുമില്ലാത്ത സ്‌ഥിതിയാണ്. ദേശീയപാത നിർമാണത്തിനായി അന്യസംസ്‌ഥാനങ്ങളിൽനിന്നുള്ള തൊഴിലാളികൾ താമസിക്കുന്നതും ഇവിടങ്ങളിലെ താത്കാലിക ഷെഡുകളിലാണ്.…
Read Moreദേ കാണ് അവരുടെ ബുദ്ധിമുട്ട് ..! പുതുക്കാട് സ്റ്റേഷന്‍റിൽ ഫൂട്ട് ഓവർ ബ്രിഡ്ജ് ഇല്ല; കൃത്യസമയത്തെത്താൻ ട്രെയിനിൽ കയറാൻ യാത്രക്കാർ ചെയ്യുന്നതു കണ്ടാൽ നിങ്ങൾ ഞെട്ടും…
പുതുക്കാട്: യാത്രക്കാരുടെ തിരക്കുള്ള സമയങ്ങളിൽ ഗുഡ്സ് ട്രയിൻ സ്റ്റേഷനിൽ പിടിച്ചിട്ടാൽ റെയിൽ മുറിച്ചുകടക്കാൻ യാത്രക്കാർ ബുദ്ധിമുട്ടുന്നു. ഇന്ന് രാവിലെ ട്രെയിൻ കയറാൻ വന്ന യാത്രക്കാർ ഗുഡ്സ് ട്രെയിനിന്റെ ഇടയിലൂടെ അപകടകരമായി കടന്നാണ് പ്ലാറ്റ്ഫോമിൽ എത്തിയത്. രാവിലെ പുതുക്കാട് സ്റ്റേഷനിൽ ഏറെ യാത്രക്കാരുള്ള സമയത്താണ് ഇത്തരം സംഭവങ്ങൾ യാത്രക്കാരുടെ സുരക്ഷയ്ക്ക് വിലങ്ങുതടി ആവുകയാണ്. പുതുക്കാട് റെയിൽവേ സ്റ്റേഷനിൽ ഫുട്ട് ഓവർ ബ്രിഡ്ജ് വേണമെന്ന് വർഷങ്ങളായി ട്രയിൻ പാസഞ്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെടുന്നുണ്ട്. സ്റ്റേഷനിൽ രണ്ടാം പ്ലാറ്റ്ഫോമിന് വീതിയില്ലാത്തതാണ് ഫുട്ട് ഓവർ ബ്രിഡ്ജിന് സാധ്യത മങ്ങിയതെന്ന് റെയിൽവേ അധികൃതർ പറയുന്നു.
Read Moreകാരണം തേടി പോലീസും..! ഒറ്റപ്പാലം പോലീസ് സ്റ്റേഷനിലെ ലാൻഡ്ഫോണിനു മിണ്ടാട്ടമില്ല; കുറ്റം സമ്മതിച്ച് പോലീസ്; പ്രശ്നം എന്താണെന്ന് ബിഎസ്എൻഎല്ലിനും കണ്ടെത്താനാവാത്ത അവസ്ഥ
ഒറ്റപ്പാലം: ഒറ്റപ്പാലം പോലീസ് സ്റ്റേഷനിലെ ലാൻഡ് ഫോൺ നിലച്ച് ആഴ്ചകൾ പിന്നിട്ടിട്ടും ഇതുവരെ നന്നാക്കിയില്ല. മറുപടി പറയാൻ അധികൃതർക്കും കഴിയുന്നില്ല. എല്ലാ പണികളും പയറ്റിനോക്കിയിട്ടും ഫോൺ നന്നാക്കാൻ അധികൃതർക്ക് കഴിയുന്നില്ല.ഇതുമൂലം വിവിധ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് സ്റ്റേഷനിലേക്ക് വിളിക്കാൻ ആർക്കും കഴിയാത്ത സാഹചര്യമാണുള്ളത്. അത്യാവശ്യഘട്ടങ്ങളിൽ പോലീസ് സഹായം ലഭിക്കാൻ കഴിയാത്ത സ്‌ഥിതിയാണെന്ന് നാട്ടുകാർ ആരോപിച്ചു. ഒറ്റപ്പാലം താലൂക്ക് വികസനസമിതിയിലും ഇതുസംബന്ധിച്ച് ആക്ഷേപം ഉയർന്നിരുന്നു. കഴിഞ്ഞ മൂന്നുമാസക്കാലമായി സ്റ്റേഷനിലെ ലാന്‍റ് ഫോൺ തകരാറിലാണെന്ന് പോലീസ് തുറന്നു സമ്മതിക്കുന്നു. പോലീസ് സ്റ്റേഷനിലേക്ക് വിളിക്കുമ്പോൾ മറ്റു നമ്പറുകളിലേക്കാണ് കോൾ പോകുന്നതെന്ന് ഇവർ തന്നെ സമ്മതിക്കുന്നു. പോലീസ് പദ്ധതിപ്രകാരം പരിശോധന നടത്തിയ ബിഎസ്എൻഎൽ അധികൃതർക്ക് എന്താണ് പ്രശ്നമെന്ന് ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സോഫ്റ്റ് വെയർ തകരാറാണെന്ന് ടെലികോം അധികൃതർ പറയുന്നു.പകരം ജനങ്ങൾക്കായി മറ്റൊരു നമ്പർ നല്കിയിട്ടുണ്ട്. എന്നാൽ ഇത് കാര്യക്ഷമമല്ല. പോലീസ് സ്റ്റേഷനിലെ ടെലിഫോൺ…
Read Moreപടിക്ക് പുറത്താക്കി..! റേഷൻ മുൻഗണനാ പട്ടികയിലേക്കു കയറിയ നൂറുകണക്കിനു അനർഹരെ പുറത്താക്കി; അനർഹരെന്നു കണ്ടെത്തിയവരുടെ കാർഡ് തിരിച്ചുവാങ്ങി സീൽ ചെയ്യും
ഒറ്റപ്പാലം: റേഷൻ മുൻഗണന പട്ടികയിൽ കയറിക്കൂടിയ നൂറുകണക്കിന് അനർഹരെ പുറത്താക്കിയതിനൊപ്പം പരാതികളുടെ പ്രവാഹവും കൂടി. അനർഹരെന്നു കണ്ടെത്തിയ 570 പേരെയാണ് ഇതിനകം താലൂക്ക് സ്പ്ലൈ ഓഫീസ് അധികൃതർ നടത്തിയ വിശദമായ പരിശോധനയിൽ പുറന്തള്ളിയത്. മുൻഗണനാ പട്ടികയിൽ ഉൾപെടുത്തി കാർഡ് വിതരണം ചെയ്യുന്നതിനിടെയാണ് ഇത്രയുംപേരെ പുറത്താക്കിയത്. പട്ടികയിൽ അനർഹർ കടന്നുകൂടിയിട്ടുണ്ടെന്ന് വ്യാപക ആക്ഷേപം ഉയർന്നിരുന്നു. ഇതേ തുടർന്നാണ് വിശദമായ പരിശോധന നടത്തിയത്. തുടർന്നു ഇവരുടെ കാർഡുകളിൽ പൊതുവിഭാഗമെന്നു സീൽ ചെയ്താണ് വിതരണം നടത്തുന്നത്. കാർഡ് വിതരണം ചെയ്തശേഷം അനർഹരെന്നു കണ്ടെത്തിയവരുടെ കാർഡ് തിരിച്ചുവാങ്ങി സീൽ ചെയ്യും. പട്ടിക പുതുക്കുകയും ചെയ്യും. അനർഹരെന്നു കണ്ടെത്തിയാൽ പൊതുവിഭാഗമെന്ന സീൽ അടിക്കാനാണ് സർക്കാർ ഉത്തരവുള്ളത്. ഇതിന്റെ തുടർച്ചയായാണ് അധികൃതർ നടപടി തുടങ്ങിയത്. എന്നാൽ അർഹതപ്പെട്ട പലരും ഇതുപ്രകാരം പട്ടികയിൽനിന്നും പുറന്തള്ളപ്പെട്ടതായി പരാതി ഉയർന്നിട്ടുണ്ട്. സാമ്പത്തിക വിവരങ്ങൾ അന്വേഷിക്കാനെത്തിയ ഉദ്യോഗസ്‌ഥർ തെറ്റായ വിവരങ്ങളാണ് കണ്ടെത്തിയതെന്നും…
Read Moreരക്ഷാപ്രവർത്തനങ്ങൾക്കു 101 ൽ വിളിക്കാം പക്ഷേ 101 ടീമിനു രക്ഷപ്പെടാൻ ഏതുനമ്പറില്‍ വിളിക്കണം? കാലവർ ഷത്തിൽ ഏത് നേരവും തകർന്നു വീഴാറായ കെട്ടിടത്തിൽ 30ഓളം ഫയർഫേഴ്സ് ജീവനക്കാർ
ചാലക്കുടി: അപകടങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്ന അഗ്നിശമനസേന അപകടഭീഷണിയിൽ. ചാലക്കുടി സൗത്ത് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന അഗ്നി രക്ഷാസേനകേന്ദ്രം ഏതു സമയവും തകർന്നുവീഴാറായ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. 30ഓളം ഫയർ ഫോഴ്സ് ജീവനക്കാർ യാതൊരു സൗകര്യമില്ലാത്ത കെട്ടിടത്തിലാണ് കഴിഞ്ഞുകൂടുന്നത്. ഫയർഫോഴ്സ് വാഹനങ്ങൾ പാർക്കുചെയ്യുന്ന ഷെഡിലാണ് ഭൂരിഭാഗം പേരും വിശ്രമിക്കുന്നത്. കെട്ടിടത്തിന്റെ അവസ്ഥ ശോചനീയമാണ്. ചോർന്നൊലിക്കുന്ന കെട്ടിടത്തിൽ മഴക്കാലത്ത് വളരെ ദുരിതമാണ്. രണ്ടു പേർക്ക് ഡെങ്കിപ്പനി ബാധിക്കുകയും ചെയ്തിരിക്കയാണ്. ഇവിടെ കൊതുകുകടി സഹിച്ചാണ് കഴിഞ്ഞുകൂടുന്നത്. പണ്ട് നഗരസഭ ബസ് സ്റ്റാൻഡായിരുന്ന കെട്ടിടമാണ് ഫയർഫോഴ്സിന്റെ കെട്ടിടം. സൗത്ത് ജംഗ്ഷനിൽ ബസ് സ്റ്റാൻഡ് കെട്ടിടം നിർമിച്ചപ്പോൾ ബസ് സ്റ്റാൻഡ് അവിടേക്ക് മാറി. ഫയർഫോഴ്സ് ചാലക്കുടിയിൽ അനുവദിച്ചപ്പോൾ പഴയ ബസ് സ്റ്റാൻഡ് കെട്ടിടം ഫയർഫോഴ്സിന് നല്കി. ഫയർഫോഴ്സിന് കെട്ടിടം നിർമിക്കാൻ സർക്കാർ പുതിയ സ്ഥലം അനുവദിക്കുമെന്ന് പ്രഖ്യാപനങ്ങൾ വന്നിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും ഇതുവരെ സ്ഥലം അനുവദിച്ചിട്ടില്ല. കിഴക്കെ…
Read Moreവടക്കഞ്ചേരിയിലെ സാമൂഹ്യാരോഗ്യകേന്ദ്രം ജീവനക്കാർക്ക് ശമ്പളം വാങ്ങുന്നതിനുള്ള കേന്ദ്രം മാത്രം; ഹോസ്പിറ്റലിൽ ജീവനക്കാരായി നൂറിലധികം പേരുണ്ടെങ്കിലും ഭൂരിഭാഗം പേരും അവധിയിൽ
വടക്കഞ്ചേരി: വടക്കഞ്ചേരിയിലെ സാമൂഹ്യാരോഗ്യകേന്ദ്രം കുറെ ജീവനക്കാർക്ക് ശമ്പളംവാങ്ങുന്നതിനുള്ള കേന്ദ്രമായി ചുരുങ്ങിയെന്ന് പരാതി. ആപത്ഘട്ടങ്ങളിൽ പ്രാഥമിക ചികിത്സപോലും ഇവിടെ അന്യമാണ്. ഉച്ചയ്ക്ക് ശേഷമുള്ള ഡോക്ടറുടെ സേവനവും ഉറപ്പ് പറയാനാകില്ല. മുപ്പത്തിനാല് ബെഡുകളിലായി കിടത്തി ചികിത്സ വിഭാഗമുള്ള സർക്കാർ ആശുപത്രിയുടെ സ്‌ഥിതിയാണിത്. വടക്കഞ്ചേരിയിൽ സ്വകാര്യമേഖലയിൽ ചികിത്സാ സൗകര്യമുള്ള നല്ല ആശുപത്രികളില്ലെന്നിരിക്കെ രാത്രികാലങ്ങളിൽ ചികിത്സയ്ക്ക് വഴിയില്ല. പനി പടരുന്നതിനാൽ ദിവസവും രാവിലെ ഒപി വിഭാഗത്തിൽ എത്തുന്ന രോഗികളുടെ എണ്ണത്തിൽ വലിയ വർധനവുണ്ട്. എന്നാൽ രോഗികളുടെ വർധനക്കനുസരിച്ച് ഡോക്ടർമാരില്ല. പ്രാഥമികാരോഗ്യകേന്ദ്രം , സാമൂഹ്യാരോഗ്യകേന്ദ്രമായി ഉയർത്തുമ്പോൾ അഞ്ച് ഡോക്ടർമാർ വേണമെന്നാണ് വ്യവസ്‌ഥ.അതും ഇവിടെ പാലിക്കപ്പെട്ടിട്ടില്ല. 34 ബെഡുണ്ടെങ്കിലും ഏതാനുംപേർക്ക് മാത്രമെ കിടത്തി ചികിത്സയുള്ളൂ. രാത്രിസമയം ഡോക്ടറുടെ സേവനം ഉറപ്പില്ലാത്തതിനാൽ പ്രശ്നകേസുകളൊന്നും ആശുപത്രിയിൽ കിടത്തില്ല. ചെറിയ പനിക്കാരും പോലീസ് കേസാക്കുന്നതിനുമായി വരുന്നവരാണ് ഐപിയിലുണ്ടാവുക. ഇവർ വീട്ടിൽ വിശ്രമിച്ചാലുംരോഗം മാറ്റുന്നവരുമാകും. നിലവിലുള്ള സ്റ്റാഫിന് നിലനിൽക്കാനുള്ള കിടത്തി ചികിത്സയും…
Read More