പാലക്കാട്: ജിഎസ്ടി യെ തുടർന്ന് ഇറച്ചിക്കോഴികൾക്ക് ഇന്നു മുതൽ വിലകുറയ്ക്കണമെന്ന സർക്കാർ തീരുമാനത്തെ വെല്ലുവിളിച്ച് കോഴി വ്യാപാരികൾ. കേരളത്തിലെ ഫാമുകളിൽ വളർത്തുന്ന കോഴികളെ തമിഴ്നാട്ടിലേയ്ക്ക് കടത്തി ഉയർന്ന വിലയ്ക്ക് വില്പന നടത്തുകയാണ് വ്യാപാരികൾ ചെയ്യുന്നത്. കേരള സർക്കാരിനോടും ധനമന്ത്രിയോടുമുള്ള പരസ്യവെല്ലുവിളിയായാണ് ജനങ്ങൾ സംഭവത്തെ കാണുന്നത്. പാലക്കാട് ജില്ലയിലേയും തൃശൂർ ജില്ലയിലേയും ചില ഫാമുകളിൽ നിന്നാണ് കോഴികളെ ഇന്നലെ അർധരാത്രി മുതൽ കടത്തിത്തുടങ്ങിയത്.ഇന്നു മുതൽ ഇറച്ചിക്കോഴിയ്ക്ക് കിലോഗ്രാമിന് 87 രൂപയ്ക്ക് വില്പന നടത്തണമെന്ന് ധനമന്ത്രി വ്യാപാരികളോട് ആവശ്യപ്പെട്ടിരുന്നു. അല്ലാത്ത പക്ഷം കർശനനടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നല്കിയിരുന്നു. ഇത് മറികടക്കാൻ പല ശ്രമങ്ങളും വ്യാപാരികൾ നടത്തിയെങ്കിലും സർക്കാർ വഴങ്ങിയിരുന്നില്ല. അതേതുടർന്ന് ഇന്ന് കോഴി വ്യാപാരം നിർത്തിവെച്ച് സമരം നടത്തുന്നതിനിടെയാണ് ഇവിടെയുള്ള ഫാമുകളിൽ നിന്നും തമിഴ്നാട്ടിലേയ്ക്ക് കോഴികളെ കടത്തുന്നത്. പൊള്ളാച്ചിയിലെ വിവിധ ഫാമുകളിലേയ്ക്കാണ് കോഴികളെ മാറ്റുന്നത്. കിലോഗ്രാമിന് 120 രൂപ നിരക്കിലാണ് വില്പന.…
Read MoreCategory: Palakkad
ചോദിക്കേണ്ടത് ചോദിച്ചാൽ കുട്ടിക്ക് മിണ്ടാട്ട മില്ല..! ഒരുവർഷത്തിനിടെ പന്ത്രണ്ടായി രത്തോളം കർഷകരുടെ ആത്മഹത്യയെക്കുറിച്ചു ചോദിച്ചാൽ മോദിക്ക് മിണ്ടാട്ടമില്ലെന്ന് മുകൾ വാസ്നിക്
പാലക്കാട്: പല കാര്യങ്ങളിലും അഭിപ്രായം പറയുന്ന മോദി ഒരുവർഷത്തിനിടെ പന്ത്രണ്ടായിരത്തോളം കർഷകർ ആത്മഹത്യ ചെയ്തതിനെക്കുറിച്ച് പ്രതികരിക്കുന്നില്ല എന്ന് എ ഐ സി സി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്. പാലക്കാട് ടോപ് ഇൻ ടൗണിൽ നടന്ന കോൺഗ്രസ് ജില്ലാ നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പല കാര്യങ്ങളിലും മാതൃകാപരമായ തീരുമാനമാണ് കേരളം കൈക്കൊള്ളുന്നത്. എന്നിട്ടും വിലക്കയറ്റം പിടിച്ചുനിർത്താൻ സംസ്‌ഥാന സർക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഉമ്മൻചാണ്ടി നേതൃത്വം നൽകിയ യു ഡി എഫ് സർക്കാർ കേരളത്തിൽ അഭൂതപൂർവമായ മുന്നേറ്റമാണ് ഉണ്ടാക്കിയത്. ഇന്ദിരാഗാന്ധി ഉൾപ്പെടെ കോൺഗ്രസ് നേതൃത്വം നൽകിയ സർക്കാരെല്ലാം ഭാരതത്തിന്റെ വികസനം മാത്രമാണ് ലക്ഷ്യമാക്കിയത്. രാഷ്ട്രീയ ലക്ഷ്യം നോക്കി കേരളത്തെ പിന്നോട്ടു കൊണ്ടുപോകാൻ ഒരു കോൺഗ്രസ് സർക്കാരും ശ്രമിച്ചിട്ടില്ല. രാജ്യത്തിന്‍റെ സമഗ്ര നേട്ടമാണ് കോൺഗ്രസ് മുന്നോട്ട് വെയ്ക്കുന്നത്. ഇതിനെ പുറകോട്ടടിച്ച് രാജ്യത്തെ ഭിന്നിപ്പിക്കാനാണ് ബിജെപി സർക്കാരിന്റെ ശ്രമമെന്നും…
Read Moreകൊലകൊല്ലികൾ..! സ്കൂളുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തുന്ന സംഘത്തിലെ നാലുപേർ പിടിയിൽ; കോയമ്പത്തൂരിൽ നിന്നും കഞ്ചാവുമായി എത്തിയപ്പോഴാണ് ഇവർ പിടിയിലായത്
പാലക്കാട്: നഗരത്തിലും ഒലവക്കോട് റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ചുെ കഞ്ചാവ് വിപണനത്തിനെത്തിയ നാലുയുവാക്കളെ പോലീസ് അറസ്റ്റിൽ. ഇവരുടെ പക്കൽ നിന്നും 2.500 കിലോ കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. ഒലവക്കോട് റെയിൽവേ സ്റ്റേഷൻ പരിസത്തുനിന്നും മൂന്നു കണ്ണൂർ സ്വദേശികളാണ് അറസ്റ്റിലായത്. കണ്ണൂർ താഴെ ചൊവ്വ സ്വദേശികളായ അദ്നാൻ (22), ഷഫീർ (22), ഫർഹാൻ (22) എന്നിവരാണ് അറസ്റ്റിലായത്. കോയന്പത്തൂരിൽ നിന്നും കഞ്ചാവുമായി ഒലവക്കോടു വന്നിറങ്ങിയ സമയത്തായിരുന്നു അറസ്റ്റ്. ഇവരുടെ പക്കലുണ്ടായിരുന്ന ബാഗിൽനിന്നും 1. 300 ഗ്രാം കഞ്ചാവ് റെയിൽവേ പോലീസ് സ്ക്വാഡ് അംഗം സജി അഗസ്റ്റിന്റെ സഹായത്തോടെ നോർത്ത് പോലീസ് പിടിച്ചെടുത്തു. സ്കൂൾ, കോളേജ് വിദ്യാർഥികൾക്കിടയിൽ കഞ്ചാവ് കച്ചവടം നടത്തുന്ന ശൃംഖലയിലെ കണ്ണികളാണിവർ, ചില്ലറ വിപണിയിൽ ഒരു കിലോ കഞ്ചാവിന് ഏകദേശം 30,000 രൂപ വില വരും. ഇന്നലെ രാവിലെയാണു പാലക്കാട് ടൗണ് റെയിൽവേ സ്റ്റേഷനു മുന്നിൽവച്ചു തമിഴ്നാട് സ്വദേശിയെ…
Read Moreഎന്‍റെ പൊന്നുമക്കളേ..! ഗോവിന്ദാപുരം അംബേദ്കർ കോളനിയിലെ ദുരവസ്ഥയറിഞ്ഞ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി കോളനിയിലെത്തി; തകർന്ന രണ്ടുവീടുകളുടെ മേൽക്കൂര ഡിസിസി നന്നാക്കുമെന്ന് ഉമ്മൻചാണ്ടി
കൊല്ലങ്കോട്: ഗോവിന്ദാപുരം അംബേദ്കർ കോളനിയിൽ 133 ചക്കിലിയ സമുദായ വീടുകളിൽ 43 എണ്ണം തകർച്ചയിലാണെന്നും ബദൽ നടപടികൾക്കായി ഉടൻ സംസ്‌ഥാന സർക്കാരിനോട് ആവശ്യപ്പെടുമെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഇന്നലെ രാവിലെ കോളനി യിലെ വീടുകൾ സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോളനി ദുരിതത്തെക്കുറിച്ചു മാധ്യമവാർത്തകളറിഞ്ഞ് ഇവിടെ താമസക്കാരനായ ശിവരാജനുമായി ഫോണിൽ സംസാരിച്ചശേഷമാണ് ഉമ്മൻചാണ്ടി എത്തിയത്. വീരമ്മാൾ, മഹേശ്വരി എന്നിവരുടെ വീടുകളുടെ മേൽക്കൂരകൾ ഡിസിസിയുടെ നേതൃത്വത്തിൽ രണ്ടാഴ്ചയ്ക്കകം പുനർനിർമിക്കും. കോളനിവാസികൾക്കു പ്രത്യേക പരിഗണന ആവശ്യമായിരിക്കുകയാണ്. ഇക്കഴിഞ്ഞ മേയ് 26 മുതൽ കോളനിമക്കൾ പീഡനത്തിനിരയായതെന്നാണ് അറിയുന്നത്. പ്രയോറിറ്റി റേഷൻ കാർഡുകളില്ലെന്നതാണു കോളനിവാസികളുടെ പ്രധാന പ്രശ്നമായിരിക്കുന്നത്. ഇവിടെ വിതരണം ചെയ്യുന്ന കുടിവെള്ളം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതായും പരാതിയുണ്ട്. കേരളാ വാട്ടർ അതോറിറ്റിയുമായി ബന്ധപ്പെട്ടു ശുദ്ധീകരിച്ച വെള്ളം എത്തിക്കുന്നതിനു ശ്രമിക്കുമെന്നും മുൻമുഖ്യമന്ത്രി വെളിപ്പെടുത്തി. എഐഎഡിഎംകെയിൽ നിന്നും രാജിവച്ച് കോണ്ഗ്രസിൽ അണിചേർന്നവരെ ഉമ്മൻചാണ്ടി അനുമോദിച്ചു. ഡിസിസി…
Read Moreഅമ്പിളി എന്നെ ചതിച്ചു, മണ്ണൂര്‍ക്കാവ് ശിവക്ഷേത്രം മൂന്നുലക്ഷം’; യുവമോര്‍ച്ച നേതാവിന്റെ മൃതദേഹത്തിനരികെ ദുരൂഹത ഉയര്‍ത്തുന്ന കുറിപ്പ്, കൊലപാതകം തന്നെ യെന്ന് ബന്ധുക്കള്‍, ആരാണാ പെണ്‍കുട്ടി?
ഒറ്റപ്പാലം: യുവമോർച്ച പാലക്കാട് ജില്ലാ സെക്രട്ടറി സജിൻരാജ് (31) തിരുവനന്തപുരം ആറ്റിങ്ങലിൽ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ദുരൂഹതകളേറുന്നു. തീപ്പൊള്ളലേറ്റ് പോലീസ് സജിൻരാജിനെ കണ്ടെത്തിയ കടമുറിയുടെ മുൻഭാഗത്ത് മരണവെപ്രാളം കാട്ടിയതിന്റെ സൂചനകളൊന്നും കാണപ്പെടാത്തതാണ് ദുരൂഹത വർധിപ്പിക്കുന്നത്. തന്റെ മകനെ കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് സജിൻരാജിന്റെ പിതാവ് രാജൻ ആറ്റിങ്ങൽ പോലീസിന് പരാതി നല്കിയിട്ടുണ്ട്. ഇദ്ദേഹത്തെ കണ്ടെത്തിയ സ്ഥലത്ത് നേരിയതോതിൽ കരിപിടിച്ച ഭാഗങ്ങൾ മാത്രമാണ് മണ്ണിൽ കാണാനാകുന്നത്. അതേസമയം അരോഗദൃഢഗാത്രനായ സജിൻരാജ് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതാണെങ്കിൽക്കൂടി മരണവെപ്രാളത്തിൽ നിലത്തു കിടന്നുരുളുകയും മുന്പോട്ട് ഓടി രക്ഷപ്പെടാനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്യേണ്ടതാണ്. പ്രധാന പാതയുടെ പത്തുമീറ്റർ ഉള്ളിലേയ്ക്കുമാറി മാത്രമാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. മരണാസന്നനായി കിടന്ന ഇദ്ദേഹം രക്ഷപ്പെടാനായി ശ്രമം നടത്തിയതിനന്റേതായ ഒരു സൂചനകളും സംഭവസ്ഥലത്തില്ല. സജിൻരാജിന്റെ അച്ഛനും ബന്ധുക്കളും ഇക്കാര്യങ്ങൾ പോലീസിനോട് പറഞ്ഞിട്ടുണ്ട്. ഇന്നലെ രാത്രി ഒന്പതോടെ സജിൻരാജിന്റെ പിതാവും ബന്ധുക്കളും പോലീസുമൊത്ത്…
Read Moreപാലക്കാടൻ പാടങ്ങളിൽ ഹിന്ദിഗാനം..! പാടശേഖരങ്ങളിൽ കൃഷിപണിക്കായി ബംഗാളി തൊഴിലാളികൾ എത്തി ത്തുടങ്ങി; മലയാളികളെ ഇത്തരം പാണികൾക്ക് കിട്ടാൻ പാടെന്ന് കർഷകനായ മോഹൻദാസ്
അയിലൂർ: ഒന്നാംവിള കൃഷിയിറക്കിയ പാടശേഖരങ്ങളിൽ കൃഷിപണിക്കായി ബംഗാളി തൊഴിലാളി യുവാക്കൾ സജീവമായി. കാലവർഷം വൈകി ഞാറ്റടികൾക്കു മൂപ്പുകൂടുകയും തൊഴിലാളികളുടെ കുറവും കർഷകരെ ആശങ്കയിലാക്കിയിരുന്നു. വെള്ളം ലഭിച്ച സാഹചര്യത്തിൽ ഞാറ്റടി പറിച്ചുനടീലിനും വളപ്രയോഗം എന്നിവയ്ക്കെല്ലാം തൊഴിലാളികളുടെ കുറവു ശക്‌തമായ സാഹചര്യത്തിലാണ് ബംഗാളി തൊഴിലാളികൾ രക്ഷകരായി എത്തിയത്. നസീർ, ഷുബൂർ, പുൾട്ടു, ഷുക്കൂർ, അഷറഫ എന്നീ അഞ്ചു ബംഗാളി യുവാക്കളാണ് കൃഷിപ്പണിക്കായി മൂർസിബാദിൽനിന്നും പാലക്കാട്ടേയ്ക്ക് എത്തിയത്. ഞാറുപറിച്ചു പാടങ്ങളിൽ നടുന്നതിന് ഏക്കറിന് നാലായിരം രൂപയാണ് ഇവർ കൂലിയായി ഈടാക്കുന്നത്. പറിച്ച ഞാറുകെട്ടുകൾ ഉന്തുവണ്ടിയിലും ചാക്കിലുമായി വരമ്പുകളിൽ കൂടി നടുന്നവർക്കു എത്തിക്കുന്നതും ഇവർതന്നെ. ഓരോദിവസവും അഞ്ചുപേരും ഏതാണ്ട് ഒന്നരഏക്കറോളം നിലം നടും. മൊബൈൽ ഫോണിലൂടെയുളള ബംഗാളി സംഗീതം ശ്രവിച്ച് നല്ല വേഗതയോടെ ഞാറുനടുന്നത് കൗതുക കാഴ്ചയാണ്. തിരുവഴിയാട് മുടിക്കുറ പാടശേഖരങ്ങളിൽ കൂത്തുമാടം മോഹൻദാസിന്റെ അഞ്ചേക്കർ നിലമാണ് യുവാക്കൾ നടുന്നത്. പുതുതലമുറയിലെ തൊഴിലാളികൾ…
Read Moreകൊതു നിവാരണ കമ്പനികളെ സഹായിക്കാനോ..! വടക്കഞ്ചേരി സ്റ്റാൻഡിലെത്തുന്നവർ കൊതുകുതിരി കൂടി കരുതണം; സ്റ്റാന്‍റും പരിസരവും ചീഞ്ഞളിഞ്ഞ് കൊതുകുവളർത്തൽ കേന്ദ്രമായി മാറി
വടക്കഞ്ചേരി: വടക്കഞ്ചേരി പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ സന്ധ്യയായാൽ ബസ് കാത്തുനില്ക്കണമെങ്കിൽ കൊതുകുതിരി കൂടി കരുതേണ്ട ഗതികേടിലാണ് യാത്രക്കാർ. സ്റ്റാൻഡും പരിസരവും കൊതുകിന്‍റെ പ്രജന–നകേന്ദ്രങ്ങളാണ് ഇപ്പോൾ. ചുറ്റും പൊന്തക്കാടുകളും മലിനജലം കെട്ടിനിന്നും കൊതുകിനെ വളർത്തുന്ന സ്‌ഥിതിയാണ്. സ്റ്റാ്ൻഡിന്റെ കിഴക്കുഭാഗം മലിനജലം കെട്ടിനിന്ന് കടുത്ത ദുർഗന്ധവും ഉയരും. സ്റ്റാൻഡിൽ ചപ്പുചവറ് അടിച്ച് വൃത്തിയാക്കലും ഇല്ലാതായി. സ്റ്റാൻഡിൽനിന്നും തങ്കം ജംഗ്ഷനിലേക്കു പോകുന്ന റോഡിന് ഇരുവശവും നാലടിയോളമാണ് വെള്ളക്കെട്ടുള്ളത്. പുഴു തിളച്ചുമറിയുന്ന മലിനജലത്തിലേക്കാണ് മാലിന്യച്ചാക്കുകളും പ്ലാസ്റ്റിക് കുപ്പികളും മദ്യക്കുപ്പികളുമെല്ലാം വലിച്ചെറിയുന്നത്. ദേശീയപാത വികസനത്തിന്റെ ഭാഗമായി മഴവെള്ളം ഒഴുകിപോകാൻ എവിടെയും മതിയായ ഓടകളില്ല. ഇതിനു പുറമേ ബസ്സ്റ്റാൻഡ് പരിസരത്തെല്ലാം അധികൃതമായും അനധികൃതമായും വ്യാപകതോതിൽ കെട്ടിടനിർമാണം നടക്കുന്നതും വെള്ളക്കെട്ടിനു കാരണമാകും. പഞ്ചായത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ അഡ്ജസ്റ്റ്മെന്റ് ഭരണമായതിനാൽ തെറ്റുകൾ ചൂണ്ടിക്കാട്ടാനും ആരുമില്ലാത്ത സ്‌ഥിതിയാണ്. ദേശീയപാത നിർമാണത്തിനായി അന്യസംസ്‌ഥാനങ്ങളിൽനിന്നുള്ള തൊഴിലാളികൾ താമസിക്കുന്നതും ഇവിടങ്ങളിലെ താത്കാലിക ഷെഡുകളിലാണ്.…
Read Moreദേ കാണ് അവരുടെ ബുദ്ധിമുട്ട് ..! പുതുക്കാട് സ്റ്റേഷന്‍റിൽ ഫൂട്ട് ഓവർ ബ്രിഡ്ജ് ഇല്ല; കൃത്യസമയത്തെത്താൻ ട്രെയിനിൽ കയറാൻ യാത്രക്കാർ ചെയ്യുന്നതു കണ്ടാൽ നിങ്ങൾ ഞെട്ടും…
പുതുക്കാട്: യാത്രക്കാരുടെ തിരക്കുള്ള സമയങ്ങളിൽ ഗുഡ്സ് ട്രയിൻ സ്റ്റേഷനിൽ പിടിച്ചിട്ടാൽ റെയിൽ മുറിച്ചുകടക്കാൻ യാത്രക്കാർ ബുദ്ധിമുട്ടുന്നു. ഇന്ന് രാവിലെ ട്രെയിൻ കയറാൻ വന്ന യാത്രക്കാർ ഗുഡ്സ് ട്രെയിനിന്റെ ഇടയിലൂടെ അപകടകരമായി കടന്നാണ് പ്ലാറ്റ്ഫോമിൽ എത്തിയത്. രാവിലെ പുതുക്കാട് സ്റ്റേഷനിൽ ഏറെ യാത്രക്കാരുള്ള സമയത്താണ് ഇത്തരം സംഭവങ്ങൾ യാത്രക്കാരുടെ സുരക്ഷയ്ക്ക് വിലങ്ങുതടി ആവുകയാണ്. പുതുക്കാട് റെയിൽവേ സ്റ്റേഷനിൽ ഫുട്ട് ഓവർ ബ്രിഡ്ജ് വേണമെന്ന് വർഷങ്ങളായി ട്രയിൻ പാസഞ്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെടുന്നുണ്ട്. സ്റ്റേഷനിൽ രണ്ടാം പ്ലാറ്റ്ഫോമിന് വീതിയില്ലാത്തതാണ് ഫുട്ട് ഓവർ ബ്രിഡ്ജിന് സാധ്യത മങ്ങിയതെന്ന് റെയിൽവേ അധികൃതർ പറയുന്നു.
Read Moreകാരണം തേടി പോലീസും..! ഒറ്റപ്പാലം പോലീസ് സ്റ്റേഷനിലെ ലാൻഡ്ഫോണിനു മിണ്ടാട്ടമില്ല; കുറ്റം സമ്മതിച്ച് പോലീസ്; പ്രശ്നം എന്താണെന്ന് ബിഎസ്എൻഎല്ലിനും കണ്ടെത്താനാവാത്ത അവസ്ഥ
ഒറ്റപ്പാലം: ഒറ്റപ്പാലം പോലീസ് സ്റ്റേഷനിലെ ലാൻഡ് ഫോൺ നിലച്ച് ആഴ്ചകൾ പിന്നിട്ടിട്ടും ഇതുവരെ നന്നാക്കിയില്ല. മറുപടി പറയാൻ അധികൃതർക്കും കഴിയുന്നില്ല. എല്ലാ പണികളും പയറ്റിനോക്കിയിട്ടും ഫോൺ നന്നാക്കാൻ അധികൃതർക്ക് കഴിയുന്നില്ല.ഇതുമൂലം വിവിധ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് സ്റ്റേഷനിലേക്ക് വിളിക്കാൻ ആർക്കും കഴിയാത്ത സാഹചര്യമാണുള്ളത്. അത്യാവശ്യഘട്ടങ്ങളിൽ പോലീസ് സഹായം ലഭിക്കാൻ കഴിയാത്ത സ്‌ഥിതിയാണെന്ന് നാട്ടുകാർ ആരോപിച്ചു. ഒറ്റപ്പാലം താലൂക്ക് വികസനസമിതിയിലും ഇതുസംബന്ധിച്ച് ആക്ഷേപം ഉയർന്നിരുന്നു. കഴിഞ്ഞ മൂന്നുമാസക്കാലമായി സ്റ്റേഷനിലെ ലാന്‍റ് ഫോൺ തകരാറിലാണെന്ന് പോലീസ് തുറന്നു സമ്മതിക്കുന്നു. പോലീസ് സ്റ്റേഷനിലേക്ക് വിളിക്കുമ്പോൾ മറ്റു നമ്പറുകളിലേക്കാണ് കോൾ പോകുന്നതെന്ന് ഇവർ തന്നെ സമ്മതിക്കുന്നു. പോലീസ് പദ്ധതിപ്രകാരം പരിശോധന നടത്തിയ ബിഎസ്എൻഎൽ അധികൃതർക്ക് എന്താണ് പ്രശ്നമെന്ന് ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സോഫ്റ്റ് വെയർ തകരാറാണെന്ന് ടെലികോം അധികൃതർ പറയുന്നു.പകരം ജനങ്ങൾക്കായി മറ്റൊരു നമ്പർ നല്കിയിട്ടുണ്ട്. എന്നാൽ ഇത് കാര്യക്ഷമമല്ല. പോലീസ് സ്റ്റേഷനിലെ ടെലിഫോൺ…
Read Moreപടിക്ക് പുറത്താക്കി..! റേഷൻ മുൻഗണനാ പട്ടികയിലേക്കു കയറിയ നൂറുകണക്കിനു അനർഹരെ പുറത്താക്കി; അനർഹരെന്നു കണ്ടെത്തിയവരുടെ കാർഡ് തിരിച്ചുവാങ്ങി സീൽ ചെയ്യും
ഒറ്റപ്പാലം: റേഷൻ മുൻഗണന പട്ടികയിൽ കയറിക്കൂടിയ നൂറുകണക്കിന് അനർഹരെ പുറത്താക്കിയതിനൊപ്പം പരാതികളുടെ പ്രവാഹവും കൂടി. അനർഹരെന്നു കണ്ടെത്തിയ 570 പേരെയാണ് ഇതിനകം താലൂക്ക് സ്പ്ലൈ ഓഫീസ് അധികൃതർ നടത്തിയ വിശദമായ പരിശോധനയിൽ പുറന്തള്ളിയത്. മുൻഗണനാ പട്ടികയിൽ ഉൾപെടുത്തി കാർഡ് വിതരണം ചെയ്യുന്നതിനിടെയാണ് ഇത്രയുംപേരെ പുറത്താക്കിയത്. പട്ടികയിൽ അനർഹർ കടന്നുകൂടിയിട്ടുണ്ടെന്ന് വ്യാപക ആക്ഷേപം ഉയർന്നിരുന്നു. ഇതേ തുടർന്നാണ് വിശദമായ പരിശോധന നടത്തിയത്. തുടർന്നു ഇവരുടെ കാർഡുകളിൽ പൊതുവിഭാഗമെന്നു സീൽ ചെയ്താണ് വിതരണം നടത്തുന്നത്. കാർഡ് വിതരണം ചെയ്തശേഷം അനർഹരെന്നു കണ്ടെത്തിയവരുടെ കാർഡ് തിരിച്ചുവാങ്ങി സീൽ ചെയ്യും. പട്ടിക പുതുക്കുകയും ചെയ്യും. അനർഹരെന്നു കണ്ടെത്തിയാൽ പൊതുവിഭാഗമെന്ന സീൽ അടിക്കാനാണ് സർക്കാർ ഉത്തരവുള്ളത്. ഇതിന്റെ തുടർച്ചയായാണ് അധികൃതർ നടപടി തുടങ്ങിയത്. എന്നാൽ അർഹതപ്പെട്ട പലരും ഇതുപ്രകാരം പട്ടികയിൽനിന്നും പുറന്തള്ളപ്പെട്ടതായി പരാതി ഉയർന്നിട്ടുണ്ട്. സാമ്പത്തിക വിവരങ്ങൾ അന്വേഷിക്കാനെത്തിയ ഉദ്യോഗസ്‌ഥർ തെറ്റായ വിവരങ്ങളാണ് കണ്ടെത്തിയതെന്നും…
Read More