പാലക്കാട്: ഗോവിന്ദാപുരം അബേദ്കർ കോളനിയിൽ ചക്കിലിയ വിഭാഗത്തിൽപെട്ടവർ ജാതീയ വേർതിരിവോ അയിത്തമോ അഭിമുഖീകരിക്കുന്നില്ലെന്നു ജില്ലാകളക്ടറുടെ റിപ്പോർട്ട്. ഇന്നലെ പാലക്കാട് നടന്ന മനുഷ്യാവകാശ കമ്മിഷൻ തെളിവെടുപ്പിലാണ് ഇത്തരം റിപ്പോർട്ട് നൽകിയിട്ടുള്ളത്. സിറ്റിംഗിൽ ഹാജരായ ജില്ലാ പോലീസ് മേധാവിയും ഈ റിപ്പോർട്ട് ശരിവച്ചു. ഇതിനു പിന്നിൽ ചില രാഷ്ട്രീയ കക്ഷികളും മാധ്യമങ്ങളുമാണെന്നും പരാമർശിച്ചിട്ടുണ്ട്. ചക്കിലിയ വിഭാഗത്തിൽപെട്ട പെണ്‍കുട്ടിയെ ഈഴവ സമുദായത്തിൽപെട്ട യുവാവ് പ്രേമിച്ചു വിവാഹം നടന്നതിലുള്ള വിദ്വേഷമാണ് ചക്കിലിയ സമുദായക്കാരെ പ്രകോപിപ്പിച്ചതെന്ന് ആലത്തൂർ ഡിവൈഎസ്പിയും കമ്മീഷൻ മുന്‍പാകെ റിപ്പോർട്ട് നൽകി. ചക്കിലിയ സമുദായം ഇപ്പോൾ ജാതിവിവേചനം നേരിടുന്നില്ല. ചായക്കടകളിൽ ഇരട്ടഗ്ലാസില്ല. കുട്ടികൾക്കു ചായ നല്കുന്പോൾ ഗ്ലാസ് താഴെവീണ് പൊട്ടാതിരിക്കാനാണ് സ്റ്റീൽ ഗ്ലാസിൽ ചായ നൽകിവരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ബാർബർ ഷോപ്പ്, പലചരക്കുകട എന്നിവിടങ്ങളിൽ വേർതിരിവ് കാണുന്നില്ലെന്നും അധികൃതർ നല്കിയ റിപ്പോർട്ടിലുണ്ട്. കോളനിയിൽ നാലു വാട്ടർ ടാങ്കുകൾ സ്ഥാപിച്ചതിൽനിന്ന് എല്ലാ വിഭാഗത്തിലുള്ളവരും …
Read MoreCategory: Palakkad
ലോക്കപ്പുകളിൽ മൂന്നാം മുറ..! വാവിന്റെ ആത്മഹത്യയ്ക്ക് കാരണക്കാരായ ഉദ്യോഗസ്ഥരെ പിരിച്ചുവിടണം; പോലീസുകാർ കൊലയാളികളായി മാറുന്നുവെന്ന് രമേശ് ചെന്നിത്തല
ഏങ്ങണ്ടിയൂർ: പോലീസ് മർദനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത ഏങ്ങണ്ടിയൂർ ചക്കാണ്ടൻ കൃഷ്ണൻകുട്ടി മകൻ വിനായകന്റെ ആത്മഹത്യക്ക് കാരണക്കാരായ പോലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും പിരിച്ച് വിടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. നിർധനരായ വിനായകിന്റെ കുടുംബത്തിന് ഇരുപത്തിയഞ്ച് ലക്ഷം രൂപ ധനസഹായം നൽകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് പോലീസ് രാജാണ് ഇപ്പോൾ. പിണറായി വിജയന്റെ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം നാല് കസ്റ്റഡി മരണമാണ് ഉണ്ടായിരിക്കുന്നത്. പോലീസ് സ്റ്റേഷനുകളിൽ മൂന്നാം മുറകളാണ് അരങ്ങേറുന്നത്. പോലീസുകാർ കൊലയാളികളായി മാറുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. ഒരു പെണ്‍കുട്ടിയുമായി സംസാരിച്ചുവെന്ന് പറഞ്ഞ് പോലീസ് സദാചാര പോലീസ് കളിക്കുകയായിരുന്നുവെന്ന് ചെന്നിത്തല പറഞ്ഞു. വിനായകന്റെ വീട്ടിലെത്തി മൃതദേഹത്തിൽ അദ്ദേഹം റീത്ത് സമർപ്പിച്ചു. കടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. ഡിസിസി പ്രസിഡന്റ് ടി.എൻ.പ്രതാപൻ, വൈസ് പ്രസിഡന്റ് ജോസ് വള്ളൂർ, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഉണ്ണികൃഷണൻ കാര്യാട്ട്, ഡിസിസി അംഗം…
Read Moreഎന്നാലും എന്നോടോ ബാലാ..! ചിറ്റടിയിൽ പൂട്ടിക്കിടന്ന വീട്ടിൽനിന്നും മൂന്നേമുക്കാൽ ലക്ഷം കവർന്ന സംഭവം; പ്രദേശവാസിയെ പോലീസ് അറസ്റ്റു ചെയ്തു; വാഹനം വിറ്റ പണമാണ് നഷ്ടപ്പെട്ടതെന്ന് വീട്ടുടമ
വടക്കഞ്ചേരി: ചിറ്റടിയിൽ പൂട്ടിക്കിടന്ന വീട്ടിൽനിന്നും മൂന്നേമുക്കാൽ ലക്ഷം രൂപ കവർന്ന സംഭവത്തിൽ പ്രദേശവാസിയെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഉൗർജിതമാക്കി. ഇയാളെ മംഗലംഡാം പോലീസ് കസ്റ്റഡിയിലെടുത്തു, വടക്കഞ്ചേരി സിഐ പി.എസ്.സുനിൽകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. പല സ്ഥലങ്ങളിൽനിന്ന് കാണാതായ സാധനങ്ങളും കുറച്ചു പണവും കസ്റ്റഡിയിലുള്ള വ്യക്തിയുടെ വീട്ടിൽനിന്നും കണ്ടെടുത്തിട്ടുണ്ടെന്നാണ് സൂചന.ചിറ്റടി സെന്ററിൽ മംഗലംഡാം റോഡിൽ വാടകയ്ക്ക്താമസിക്കുന്ന പീച്ചി സ്വദേശി സുകുമാരന്റെ പണമാണ് കവർന്നത്. ഇയാളുടെ വാഹനം വിറ്റ പണമായിരുന്നു ഇത്. ഇന്നലെ പുലർച്ചെയാണ് വീടിന്റെ മുൻഭാഗത്തെ വാതിലിന്റെ പൂട്ടുപൊളിച്ച് അകത്തുകടന്ന് പണം കവർന്നിട്ടുള്ളത്. മരക്കച്ചവടക്കാരനായ സുകുമാരൻ പെരുന്പാവൂരിൽപോയി പുലർച്ചെ തിരിച്ചുവന്നപ്പോഴാണ് മോഷണവിവരം അറിയുന്നത്. മരത്തിന്റെ ബിസിനസുമായി ബന്ധപ്പെട്ട് സുകുമാരൻ ചിറ്റടിയിലാണ് താമസിക്കുന്നത്. ഇതിനു പുറമേ ഗ്യാസ് സ്റ്റൗവും മരംമുറിക്കുന്ന കട്ടറും മോഷണം പോയിട്ടുണ്ട്.
Read Moreപഴയ നോട്ട് നൽകൂ പുത്തൻ നോട്ട് തരാം..! നിരോധിച്ച 500, 1000 ന്റേയും ഒരു കോടിയു മായി പത്തുപേർ അറസ്റ്റിൽ ; നിരോധിച്ച നോട്ടുകൾ നൽകിയാൽ പുത്തൻ നോട്ടുകൾ നൽകുന്ന സംഘമാണ് അറസ്റ്റിലായത്
പാലക്കാട്: ഒരു കോടിരൂപയുടെ നിരോധിച്ച 500, 1000 കറൻസി നോട്ടുകളുമായി പിടിയിലായ തമിഴ്നാട് സ്വദേശികൾ ഉൾപ്പെടെ യുള്ള പത്തുപേരെ ടൗണ്‍ നോർത്ത് പോലീസ് ക്രൈം സക്വാഡ് പിടികൂടി റിമാൻഡ് ചെയ്തു. തൃശൂർ, ഇരിങ്ങാലക്കുട സ്വദേശി സിജോ(37), പാവറട്ടി സ്വദേശി പ്രസാദ് (42), കുട്ടനെല്ലൂർ സ്വദേശി ഗോപാലകൃഷ്ണൻ(47), അത്താണി സ്വദേശി മണി(54), പാലക്കാട്, കൊഴിഞ്ഞാന്പാറ സ്വദേശികളായ സക്കീർ(30), ബാലസുബ്രഹ്മണ്യം (25), കോയന്പത്തൂർ സ്വദേശികളായ മനോജ് കുമാർ(37), അബ്ബാസ് (37), സന്തോഷ്കുമാർ (28). യാസർ(30) എന്നിവരെയാണ് അറസ്റ്റുചെയ്തത്. ഇവർക്കെതിരെ ബാങ്ക് നോട്ട് ആക്ട് 2017 പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ഒരു കോടി രൂപയുടെ നിരോധിച്ച നോട്ടിനു പകരം 18 ലക്ഷം രൂപയുടെ പുതിയ നോട്ടാണ് നൽകുന്നതത്രെ. ഇടപാടുകാരുടെ വേഷത്തിൽ പോലീസ് വേഷം മാറിച്ചെന്നാണ് സംഘത്തെ വലയിലാക്കിയത്. ഈ മാസം 20-ാം തീയതി വരെ രജിസ്റ്റേഡ് കന്പനികളുടെ അക്കൗണ്ടുകൾ മുഖാന്തിരം…
Read Moreപ്രശ്നം പണം തന്നെ..! യുവമോര്‍ച്ച നേതാവിന്റെ മരണം ആത്മഹത്യയെന്ന് പോലീസ്; തൃശൂരിൽ നിന്നും ലിഫ്റ്റ് ചോദിച്ച് കയറിയ യാളെ ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തി ന്റെ സത്യവസ്ഥ മനസിലായതെന്ന് പോലീസ്
ആറ്റിങ്ങല്‍: യുവമോര്‍ച്ച നേതാവ് സജിന്‍ രാജിന്റെ മരണം ആത്മഹത്യതന്നെയെന്ന് ആറ്റിങ്ങല്‍ പോലീസിന്റെ സ്ഥിരീകരണം. ഇതുമായി ബന്ധപ്പെട്ട് ആറ്റിങ്ങല്‍ എസ്ഐ തന്‍സീമും സംഘവും പാലക്കാട്, തൃശൂര്എന്നിവിടങ്ങളില് വിശദമായ അന്വേഷണം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കണ്ടെത്തല്‍. കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് മരണത്തിലേയ്ക്ക് നയിച്ചതിന്റെ കാരണം കണ്ടെത്താനുളള ശ്രമത്തിലാണ് പോലീസിപ്പോള്‍. പാലക്കാട് ഒറ്റപ്പാലം കണ്ണിയാംപുറം വാഴപ്പിള്ളിവീട്ടില്‍ രാജന്റെ മകന് ലാലു എന്നു വിളിക്കുന്ന സജിന്‍ രാജ് (34) ജൂലൈ ആറിന് രാവിലെയാണ് മരണമടഞ്ഞത്. യുവമോര്‍ച്ച പാലക്കാട് ജില്ലാ സെക്രട്ടറിയായിരുന്നു. ദേശീയപാതയില്‍ ആറ്റിങ്ങല്‍ മാമം പാലത്തിന് സമീപം പാലമൂട്ടില്‍ കടത്തിണ്ണയില്‍ ദുരൂഹ സാഹചര്യത്തില്‍ ഗുരുതരമായി പെള്ളലേറ്റ നിലയിലാണ് ഇയാളെ കണ്ടെത്തിയത്. ചികിത്സയിലിരിക്കെയാണ് മരിച്ചത്. അന്വേഷണത്തില്‍ ആത്മഹത്യയാണെന്ന് കണ്ടെത്തിയെങ്കിലും ഇയാളുടെ മൊബൈല്‍ ഫോണ്‍ ശാസ്ത്രീയമായി വിശകലനം ചെയ്ത ശേഷം ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തു മാത്രമേ കുറ്റപത്രം നല്‍കാനാവൂ എന്ന് പോലീസ് പറഞ്ഞു.…
Read Moreകാട്ടിലൂടെ പോയ ആദിവാസി കുടുംബത്തിന് നേരേ കാട്ടുപോത്തിന്റെ ആക്രമണം; പാഞ്ഞുവന്ന കാട്ടുപോത്ത് മനോജിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു; മരത്തിന് മറവിൽ ഒളിച്ചിരുന്ന് അമ്മയും മകളും രക്ഷപ്പെട്ടു
മുളങ്കുന്നത്തുകാവ്: കാട്ടുപോത്തിന്റെ ആക്രമണത്തിൽ ആദിവാസി യുവാവിന് ഗുരതരമായി പരിക്ക്. വെള്ളിക്കുളങ്ങര ആദിവാസി കോളനിയിൽ കണ്ണന്റെ മകൻ മനോജിനാണ് (30) പരിക്കേറ്റത്. ഇയാളെ തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം കടയിൽ നിന്നു വീട്ടു സാധനങ്ങൾ വാങ്ങി ഭാര്യയോടും അഞ്ച് വയസുള്ള മകനോടുമൊപ്പം കാട്ടിലൂടെ വരുന്പോൾ കുറ്റിക്കാടിനുള്ളിൽ നിന്നു പാഞ്ഞുവന്ന കാട്ടുപോത്ത് മനോജിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. താഴെ വീണ ഇയാളെ പോത്ത് വീണ്ടും ആക്രമിച്ചു. നെഞ്ചിലും വയറ്റിലും ചവിട്ടുകയും ചെയ്തു. മരത്തിനു മറവിൽ ഒളിച്ചതിനാൽ ഭാര്യയും കുട്ടിയും ആക്രമണത്തിൽ നിന്നു രക്ഷപ്പെട്ടു. മനോജിന് മുഖത്താണ് കൂടുതൽ പരിക്കുള്ളത്. നാല് പല്ലുകൾ നഷടപ്പെട്ടുണ്ട്. കാട്ടുപന്നി കുറുകേ ചാടി:ഓട്ടോ മറിഞ്ഞ് യുവാവിന് പരിക്ക് മുളങ്കുന്നത്തുകാവ്: കാട്ടുപന്നി കുറുകേ ചാടിയതിനെ ഓട്ടോ നിയന്ത്രണം വിട്ടു മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. കോങ്ങാട് സ്വാദോശി മണികണ്ടനാണ് (24) പരിക്കേറ്റത്. ഇയാൾ ഗവ.…
Read Moreവാളയാർ കടന്നെത്തിയ 22 കിലോ കഞ്ചാവ് പിടിച്ചെടുത്തു ; കോയന്പത്തൂരിൽ നിന്നും ബസിൽ കയറ്റികൊണ്ടുവന്ന സാധാനം ചുമന്നു കൊണ്ടുപോകുന്പോളാണ് എക്സൈസ് പിടികൂടിയത്
പാലക്കാട്: പാലക്കാട് ജില്ലയിൽ എക്സൈസ് അധികൃതരുടെ റെയ്ഡിൽ അതിർത്തി കടന്നെത്തിയ വൻ കഞ്ചാവുശേഖരം പിടികൂടി. സംഭവത്തിൽ പിടിയിലായ രണ്ടുപേരെ റിമാൻഡ് ചെയ്തു. വാളയാർ, ഒലവക്കോട് ഭാഗങ്ങളിൽനിന്നായാണ് 22 കിലോ കഞ്ചാവ് അധികൃതരുടെ പരിശോധനയിൽ പിടികൂടിയത്. കോയന്പത്തൂരിൽനിന്നും പാലക്കാട് ഭാഗത്തേക്ക് കടത്തുകയായിരുന്ന 14 കിലോ കഞ്ചാവ് തൃത്താല എക്സൈസ് സംഘമാണ് പിടികൂടിയത്. സംഭവത്തിൽ പശ്ചിമ ബംഗാൾ സ്വദേശി നിബാസ് ചന്ദ്രമണ്ഡൽ (36) ആണ് പിടിയിലായത്. വാളയാർ അട്ടപ്പള്ളം ടോൾപ്ലാസയ്ക്കു സമീപത്തു നിന്ന് ഇന്നലെ ഉച്ചയ്ക്കു 2.30ഓടെ ഒന്‍പത് വലിയ പ്ലാസ്റ്റിക് കവറുകളിലാക്കി കോയന്പത്തൂരിൽനിന്നെത്തിയ ബസിൽ നിന്നിറങ്ങി കവറുകൾ തലയിൽ ചുമന്ന് കൊണ്ടുപോകുന്നതിനിടയിലാണ് കഞ്ചാവ് പിടികൂടിയത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എം.എസ്. പ്രകാശൻ, എം.ബി ഷാജു, രാജേഷ്, രാജു എന്നിവരാണ് എക്സൈസ് സംഘത്തിലുണ്ടായിരുന്നത്.പാലക്കാട് നഗരത്തിൽ ഒലവക്കോട് റെയിൽവേ പ്ലാറ്റ്ഫോമിൽനിന്നാണ് എട്ടുകിലോ കഞ്ചാവ് പിടികൂടിയത്. പാലക്കാട് എക്സൈസ് റേഞ്ചിന്റെയും ആർപിഎഫിന്റെയും സംയുക്ത…
Read Moreധനമന്ത്രിയ്ക്ക് പിന്തുണയുമായി സോഷ്യൽമീഡിയ..! കോഴിയിറച്ചി ഭക്ഷണത്തിൽ നിന്ന് മലയാളി മാറ്റിനിർത്തിയാൽ കച്ചവടക്കാരെ വരു തിയിൽ വരുത്താം; ഒപ്പം കോഴിവളർത്ത ലിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടുന്നു
പാലക്കാട്: കോഴിവ്യാപാരികളുടെ മർക്കടമുഷ്ടിക്കെതിരെ ധനമന്ത്രി തോമസ് ഐസക്കിന് പിന്തുണ നല്‍കണമെന്ന ആഹ്വാനവുമായി സോഷ്യൽ മീഡിയ. പത്തുദിവസം കോഴിയിറച്ചി ഭക്ഷണത്തിൽ നിന്ന് മലയാളി മാറ്റിനിർത്തണമെന്നും അപ്പോൾ കാണാം കോഴിക്കച്ചവടക്കാരുടെ സമരത്തിന്റെ ഗതിയെന്നുമാണ് ആക്ഷേപം. കൂടുതൽ ദിവസം സമരം നടത്താൻ പറ്റിയ മേഖലയല്ല കോഴിക്കച്ചവടമെന്നതിനാൽ മലയാളികൾ മനസുവെച്ചാൽ ഇവരെ വരുതിയിൽ നിർത്താമെന്നതാണ് സോഷ്യൽമീഡിയ സന്ദേശങ്ങളുടെ കാതൽ. ഇതോടൊപ്പം കേരളത്തിൽ കോഴിവളർത്തൽ വർധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാണിക്കുന്നുണ്ട്.
Read Moreവെല്ലുവിളിച്ച് കോഴി വ്യാപാരികൾ; ഇന്നു മുതൽ കോഴിയുടെ വില കുറയ്ക്കണമെന്ന സർക്കാർ തീരുമാനത്തെ വെല്ലുവിളിച്ച് ഫാമുകളിലെ കോഴികളെ തമിഴ്നാട്ടിലേയ്ക്കു കടത്തുന്നു;
പാലക്കാട്: ജിഎസ്ടി യെ തുടർന്ന് ഇറച്ചിക്കോഴികൾക്ക് ഇന്നു മുതൽ വിലകുറയ്ക്കണമെന്ന സർക്കാർ തീരുമാനത്തെ വെല്ലുവിളിച്ച് കോഴി വ്യാപാരികൾ. കേരളത്തിലെ ഫാമുകളിൽ വളർത്തുന്ന കോഴികളെ തമിഴ്നാട്ടിലേയ്ക്ക് കടത്തി ഉയർന്ന വിലയ്ക്ക് വില്പന നടത്തുകയാണ് വ്യാപാരികൾ ചെയ്യുന്നത്. കേരള സർക്കാരിനോടും ധനമന്ത്രിയോടുമുള്ള പരസ്യവെല്ലുവിളിയായാണ് ജനങ്ങൾ സംഭവത്തെ കാണുന്നത്. പാലക്കാട് ജില്ലയിലേയും തൃശൂർ ജില്ലയിലേയും ചില ഫാമുകളിൽ നിന്നാണ് കോഴികളെ ഇന്നലെ അർധരാത്രി മുതൽ കടത്തിത്തുടങ്ങിയത്.ഇന്നു മുതൽ ഇറച്ചിക്കോഴിയ്ക്ക് കിലോഗ്രാമിന് 87 രൂപയ്ക്ക് വില്പന നടത്തണമെന്ന് ധനമന്ത്രി വ്യാപാരികളോട് ആവശ്യപ്പെട്ടിരുന്നു. അല്ലാത്ത പക്ഷം കർശനനടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് മറികടക്കാൻ പല ശ്രമങ്ങളും വ്യാപാരികൾ നടത്തിയെങ്കിലും സർക്കാർ വഴങ്ങിയിരുന്നില്ല. അതേതുടർന്ന് ഇന്ന് കോഴി വ്യാപാരം നിർത്തിവെച്ച് സമരം നടത്തുന്നതിനിടെയാണ് ഇവിടെയുള്ള ഫാമുകളിൽ നിന്നും തമിഴ്നാട്ടിലേയ്ക്ക് കോഴികളെ കടത്തുന്നത്. പൊള്ളാച്ചിയിലെ വിവിധ ഫാമുകളിലേയ്ക്കാണ് കോഴികളെ മാറ്റുന്നത്. കിലോഗ്രാമിന് 120 രൂപ നിരക്കിലാണ് വില്പന.…
Read Moreചോദിക്കേണ്ടത് ചോദിച്ചാൽ കുട്ടിക്ക് മിണ്ടാട്ട മില്ല..! ഒരുവർഷത്തിനിടെ പന്ത്രണ്ടായി രത്തോളം കർഷകരുടെ ആത്മഹത്യയെക്കുറിച്ചു ചോദിച്ചാൽ മോദിക്ക് മിണ്ടാട്ടമില്ലെന്ന് മുകൾ വാസ്നിക്
പാലക്കാട്: പല കാര്യങ്ങളിലും അഭിപ്രായം പറയുന്ന മോദി ഒരുവർഷത്തിനിടെ പന്ത്രണ്ടായിരത്തോളം കർഷകർ ആത്മഹത്യ ചെയ്തതിനെക്കുറിച്ച് പ്രതികരിക്കുന്നില്ല എന്ന് എ ഐ സി സി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്. പാലക്കാട് ടോപ് ഇൻ ടൗണിൽ നടന്ന കോൺഗ്രസ് ജില്ലാ നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പല കാര്യങ്ങളിലും മാതൃകാപരമായ തീരുമാനമാണ് കേരളം കൈക്കൊള്ളുന്നത്. എന്നിട്ടും വിലക്കയറ്റം പിടിച്ചുനിർത്താൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഉമ്മൻചാണ്ടി നേതൃത്വം നൽകിയ യു ഡി എഫ് സർക്കാർ കേരളത്തിൽ അഭൂതപൂർവമായ മുന്നേറ്റമാണ് ഉണ്ടാക്കിയത്. ഇന്ദിരാഗാന്ധി ഉൾപ്പെടെ കോൺഗ്രസ് നേതൃത്വം നൽകിയ സർക്കാരെല്ലാം ഭാരതത്തിന്റെ വികസനം മാത്രമാണ് ലക്ഷ്യമാക്കിയത്. രാഷ്ട്രീയ ലക്ഷ്യം നോക്കി കേരളത്തെ പിന്നോട്ടു കൊണ്ടുപോകാൻ ഒരു കോൺഗ്രസ് സർക്കാരും ശ്രമിച്ചിട്ടില്ല. രാജ്യത്തിന്റെ സമഗ്ര നേട്ടമാണ് കോൺഗ്രസ് മുന്നോട്ട് വെയ്ക്കുന്നത്. ഇതിനെ പുറകോട്ടടിച്ച് രാജ്യത്തെ ഭിന്നിപ്പിക്കാനാണ് ബിജെപി സർക്കാരിന്റെ ശ്രമമെന്നും…
Read More