അഗളി : കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ നിന്നും രേഖകളും കന്പ്യൂട്ടർ വിവരങ്ങളും ചോർത്താൻ ശ്രമിച്ചതായി പരാതി.നിലവിൽ ഓഫീസ് അസിസ്റ്റന്റ് ആയി ഡെപ്യൂട്ടേഷനിൽ ജോലി ചെയ്യുന്ന നഴ്സിംഗ് അസിസ്റ്റന്റും മുൻ അക്കൗണ്ടന്റായി ജോലി നോക്കിയിരുന്ന ആളും ചേർന്നാണ് രേഖകൾ ചോർത്തിയത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ആശുപത്രി അധികൃതരെ തെറ്റിദ്ധരിപ്പിച്ച് ഓഫീസ് താക്കോൽ കരസ്ഥമാക്കി ഇരുവരും ചേർന്ന് രേഖകൾ കൈവശപ്പെടുത്തിയെന്നാണ് ആരോപണം. ജോലിയിൽ നിന്നും ഒരു മാസം മുൻപ് രാജിവച്ചുപോയ ആളും നഴ്സിംഗ് അസിസ്റ്റന്റും ഓഫീസിൽ പരിശോധന നടത്തുന്നതു ശ്രദ്ധയിൽപെട്ട ജീവനക്കാർ ബഹളം വച്ചതോടെയാണ് ഇരുവരും പുറത്തുകടന്നത്. മുറി ഉള്ളിൽ നിന്നും കുറ്റിയിട്ട ശേഷമായിരുന്നു പരിശോധന. കോട്ടത്തറ ആശുപത്രിയിലെ സാന്പത്തിക ഇടപാടുകൾ വിജിലൻസ് അന്വേഷിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് കന്പ്യൂട്ടറിലെ വിവരങ്ങളും മറ്റു രേഖകളും അപഹരിക്കാൻ ശ്രമിച്ചത്. എന്നാൽ ഇതു സംബന്ധിച്ച് ഇതുവരെ ആരോഗ്യവകുപ്പ് പോലീസിൽ പരാതി…
Read MoreCategory: Palakkad
പുലിപ്പേടി അകറ്റാൻ പുലിയെപ്പിടിക്കണം; പ്രതിഷേധം ശക്തമായതോടെ തത്തേങ്ങലത്തു പുലിക്കൂട് സ്ഥാപിച്ചു വനംവകുപ്പ്
മണ്ണാർക്കാട് : പുലി ശല്യം രൂക്ഷമായ തത്തേങ്ങലം കൽക്കടിയിൽ ഇന്നലെ വൈകുന്നേരം ആറരയോടെ വനംവകുപ്പ് പുലിക്കൂട് സ്ഥാപിച്ചു. മണ്ണാർക്കാട് ഡിഎഫ്ഒ എസ്.സുർജിത്തിന്റെ നേതൃത്വത്തിലുള്ള ആർആടി ടീമും ആനമൂളി ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ചേർന്നാണ് കൽക്കടിയിൽ പുലിക്കൂട് സ്ഥാപിച്ചത്. തെങ്കര ഗ്രാമപഞ്ചായത്തിലെ തത്തേങ്ങലം മേഖലയിൽ പുലി ശല്യം രൂക്ഷമായതിനെ തുടർന്ന് ജനങ്ങൾ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം മേഖല എൻ.ഷംസുദ്ദീൻ എംഎൽഎ സന്ദർശിച്ചു. ജനങ്ങളും ഉദ്യോഗസ്ഥരും പുലിയെ നേരിട്ട് കണ്ടിട്ടുള്ളതാണ്. അതിനാൽ ജനങ്ങളുടെ ഭീതി അകറ്റുന്നതിന് പുലിയെ പിടികൂടണം.അതിനായി വൈകാതെ പുലിക്കൂട് സ്ഥാപിക്കുമെന്ന് എംഎൽഎ ജനങ്ങൾക്ക് ഉറപ്പുനൽകിയിരുന്നു. കൂടാതെ എൻസിപി നേതാക്കളും സ്ഥലത്ത് സന്ദർശനം നടത്തിയിരുന്നു.പുലിക്കൂട് സ്ഥാപിച്ചില്ലെങ്കിൽ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനിടെയാണ് ഇന്നലെ വൈകുന്നേരം ആറരയ്ക്ക് വനംവകുപ്പ് ഉദ്യോഗസ്ഥർ കൽക്കടിയിൽ പുലിക്കൂട് സ്ഥാപിച്ചത്.
Read Moreപുറത്തു നടക്കുന്ന ശബ്ദം ആരും കേട്ടില്ല! മോഷണത്തോടൊപ്പം വീടു പൂട്ടിയിട്ടും അശ്ലീല ചിത്രങ്ങൾ വരച്ചും കവർച്ചാസംഘത്തിന്റെ വികൃതികൾ
വടക്കഞ്ചേരി: കിഴക്കഞ്ചേരി മേനോൻതരിശ്, പട്ടേംപാടം പ്രദേശത്തെ വീടുകളിൽ മോഷണത്തോടൊപ്പം വീട് പൂട്ടിയിട്ടും ചുമരുകളിൽ അശ്ലീല ചിത്രങ്ങൾ വരച്ചും കവർച്ചാസംഘത്തിന്റെ വികൃതികൾ. മേനോൻ തരിശിൽ മുതുകാട് മേഴ്സി, പട്ടേം പാടം കാഞ്ഞിരത്തിങ്കൽ ജോയ്, കോച്ചേരിയിൽ ചാക്കോച്ചൻ തുടങ്ങിയവരുടെ വീടുകളിൽ കഴിഞ്ഞ രാത്രിയാണ് സംഭവം. മേഴ്സിയുടെ വീടാണ് പുറത്തുനിന്ന് പൂട്ടി വീട്ടുകാരെ പേടിപ്പിച്ചത്. പിന്നീട് പോലീസിൽ വിവരമറിയിച്ച് പോലീസെത്തിയാണ് വാതിൽ തുറന്ന് വീട്ടുകാരെ രക്ഷപ്പെടുത്തിയത്. ഇവരുടെ വീടിന്റെ ചുമരുകളിൽ അശ്ലീല വാക്കുകൾ എഴുതിവച്ചതിനൊപ്പം ചില അശ്ലീല പടങ്ങളും വരച്ചു വച്ചിട്ടുണ്ട്. വീടിനു മുന്നിൽ വച്ചിരുന്ന സ്കൂട്ടറിന്റെ ഹെൽമറ്റ് മറ്റൊരു വീടിന്റെ മതിലിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. കാഞ്ഞിരത്തിങ്കൽ ജോയിയുടെ ടെറസ് വീടിനു മുകളിൽ ഉണക്കാനിട്ടിരുന്ന റബർ ഷീറ്റുകൾ മോഷണം പോയിട്ടുണ്ട്. വീടിനു പുറത്തെ ബാത്റൂം ഉപയോഗിച്ച നിലയിലായിരുന്നു. അയൽവാസിയായ കോച്ചേരിയിൽ ചാക്കോച്ചന്റെ വീടിനുപുറത്ത് സൂക്ഷിച്ചിരുന്ന പൊളിച്ച 70 നാളികേരവും മോഷണംപോയി. കഴിഞ്ഞ…
Read Moreകുടുംബശ്രീയുടെ സംഘകൃഷി പഠിക്കാൻ ഉത്തരേന്ത്യൻ സംഘം വണ്ടാഴിയിൽ; തൊഴിലിലെ ആത്മാർത്ഥത അഭിനന്ദനാർഹമാണെന്നു സംഘാംഗങ്ങൾ
വടക്കഞ്ചേരി: കുടുംബശ്രീയുടെ സംഘ കൃഷിയെക്കുറിച്ച് പഠിക്കാൻ ഉത്തരേന്ത്യൻ സംഘം വണ്ടാഴി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ സന്ദർശനം നടത്തി.ജാർഖണ്ഡ്, ഛത്തീസ്ഗഡ്, ഡൽഹി എന്നിവിടങ്ങളിൽനിന്നുമുള്ള ആറംഗസംഘമാണ് പഞ്ചായത്തിൽ എത്തിയത്. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലായി പാട്ടത്തിനെടുത്ത 90 ഏക്കറിലാണ് സ്ത്രീകൾ സംഘകൃഷി നടത്തുന്നതെന്നു കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സണ് ശാന്തകുമാരി പറഞ്ഞു. നെല്ല്, വാഴ, പച്ചക്കറികൾ തുടങ്ങിയവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. തരിശുനിലങ്ങളിലെ കൃഷികളും ഇവർക്കുണ്ട്.ഇതുകൂടാതെ സ്വയംതൊഴിൽ പദ്ധതിപ്രകാരം പലചരക്കുകട , ചൂരൽ ചെയർ നിർമാണം, ടൈലറിംഗ് പരിശീലനം, കാറ്ററിംഗ്, ചെടി നഴ്സറികൾ, അച്ചാർ പലഹാര നിർമാണം തുടങ്ങി സ്ത്രീകളുടെ ഇത്തരം സംരംഭങ്ങൾ സംഘത്തിന് ഏറെ അത്ഭുതപ്പെടുത്തുന്നതായിരുന്നു. തൊഴിലിലെ ആത്മാർത്ഥത അഭിനന്ദനാർഹമാണെന്നു സംഘാംഗങ്ങൾ പറഞ്ഞു.ഇവിടെ നിന്നുള്ള പുതിയ അറിവുകൾ മറ്റു സംസ്ഥാനങ്ങളിലും നടപ്പിലാക്കുകയാണ് ഈ ഒൗദ്യോഗിക സംഘത്തിന്റെ സന്ദർശന ലക്ഷ്യം. ജില്ലയിലെ തന്നെ ഏറ്റവും മികവേറിയ സ്ത്രീകളുടെ സംഘകൃഷിയുള്ളതു വണ്ടാഴിയിലാണെന്നതിനാലാണ് സംഘം ഇവിടെയെത്തിയത്.…
Read Moreകാഴ്ചക്കാർക്കിവൻ പുലിയല്ല കേട്ടാ, ഒരു ഒന്നൊന്നര സിംഹം…! ജലാശയങ്ങളിൽ അത്ഭുതമൊരുക്കി മൂന്നു വയസുകാരൻ എമിൻ
മംഗലം ശങ്കരന്കുട്ടിഷൊർണൂർ: ജലാശയങ്ങളിൽ അത്ഭുതം തീർത്ത് മൂന്നു വയസുകാരൻ. കാഴ്ചക്കാർക്കിവൻ പുലിയല്ല കേട്ടാ… ഒരു ഒന്നൊന്നര സിംഹം…! മുതിർന്നവർക്കുപോലും അജ്ഞാതമായ ജലപാഠങ്ങളുടെ മർമം ചെറുബാല്യത്തിൽതന്നെ കീഴടക്കിയ ഈ അത്ഭുത ബാലനു വെള്ളം “പുല്ലാണ്’. ഇതു ഷൊർണൂർ പടിഞ്ഞാറേതിൽ ജുമാനയുടേയും സലീം അബ്ദുള്ളയുടേയും മകൻ എമിൻ അബ്ദുള്ള. എത്ര ആഴം കൂടിയ ജലാശയങ്ങളും എമിൻ സധൈര്യം നീന്തിക്കയറും. എത്ര വെള്ളമുണ്ടങ്കിലും അതൊന്നും എമിനു നീന്താനൊരു തടസമല്ല. വെള്ളത്തിൽ കമിഴ്ന്നും മലർന്നും ചെരിഞ്ഞും ഒരു മത്സ്യത്തിന്റെ മെയ്വഴക്കത്തോടെ മുങ്ങാംകുഴിയിട്ടും എമിൻ നീന്തുന്നത് കാഴ്ചക്കാർക്ക് അത്ഭുതത്തോടും അതിലേറെ ഭയത്തോടുകൂടിയുമല്ലാതെ കണ്ടുനിൽക്കാനാവില്ല. എട്ടുമാസം പ്രായമുള്ളപ്പോഴാണ് വെള്ളത്തോടുള്ള കുട്ടിയുടെ പ്രത്യേക കന്പം വീട്ടുകാർ തിരിച്ചറിഞ്ഞത്. രണ്ടരവയസിൽതന്നെ ബീച്ചിലും കുളത്തിലുമൊക്കെ കുട്ടി നീന്താൻ തുടങ്ങി. ഖത്തറിലായിരുന്ന കുടുംബം കോവിഡ് പ്രശ്നത്തെതുടർന്നാണ് നാട്ടിലെത്തിയത്. ഷൊർണൂരിൽ നീന്തൽ വിദഗ്ധൻ രാമകൃഷ്ണന്റെ മുന്നിലെത്തിച്ച് എമിൻ അബ്ദുള്ളയുടെ നീന്താനുള്ള അസാധാരണ കഴിവ്…
Read Moreപിന്നാക്കം പോകാതിരിക്കാൻ അട്ടപ്പാടിക്കാർ സ്വയം തീരുമാനിക്കണമെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ
അഗളി: സർക്കാർ നടപ്പാക്കുന്ന ഒട്ടേറെ പദ്ധതികൾ അവനവനു വേണ്ടിയാണെന്ന പൂർണ ബോധമുണ്ടാകണമെന്നും പിന്നാക്കം പോകാതിരിക്കാൻ അട്ടപ്പാടി മേഖലയിലുള്ളവർ സ്വയം തീരുമാനമെടുക്കണമെന്നും മന്ത്രി കെ.രാധാകൃഷ്ണൻ. കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി കുറുംബ പഞ്ചായത്ത് സമിതിയുടെ കീഴിൽ ആരംഭിക്കുന്ന ഉപജീവന സംരംഭമായ കയർ ആന്റ് ക്രാഫ്റ്റിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കുടുംബശ്രീ മിഷനിലൂടെ ദാരിദ്ര്യം ഇല്ലാതാക്കാൻ ഒരുപരിധി വരെ സർക്കാരിന് സാധിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഏറ്റവും ദാരിദ്യ്രം കുറഞ്ഞ സംസ്ഥാനം കേരളമാണ്.ദാരിദ്ര്യത്തിന്റെ നിരക്ക് ഒരു ശതമാനത്തിലും താഴെയാണ് 0.71 ശതമാനം. ഇതും കുറയ്ക്കുന്നതിന്റെ ഭാഗമായാണ് അതിദരിദ്രരെ കണ്ടെത്തുന്നതിനുള്ള പരിപാടികളുമായി സർക്കാർ മുന്നോട്ടു പോകുന്നത്.പോഷകാഹാരക്കുറവുമൂലം സമൂഹത്തിൽ ആരും ദുരിതമനുഭവിക്കാൻ പാടില്ലെന്നും മന്ത്രി പറഞ്ഞു. അട്ടപ്പാടിയിൽ വിവിധ പദ്ധതികൾക്കായി സർക്കാർ കോടികളാണ് ചെലവഴിക്കുന്നത്. എന്നിട്ടും പിന്നാക്കാവസ്ഥ മാറാത്തത് എന്തുകൊണ്ടാണെന്ന് മേഖലയിലെ യുവതി യുവാക്കൾ അടക്കമുള്ളവർ പരിശോധിച്ച്…
Read More“സർവംസഹ”യ്ക്കു വീടൊരുങ്ങി… കാഴ്ച്ച നഷ്ടപ്പെട്ട അച്ഛനൊപ്പം ലോട്ടറി വില്പന നടത്തിയ ദുർഗാലക്ഷ്മിക്കു വീട് എന്ന സ്വപ്നം യാഥാർഥ്യമായി
പാലക്കാട് : കാഴ്ച്ച നഷ്ടപ്പെട്ട അച്ഛനൊപ്പം ലോട്ടറി വില്പന നടത്തിയ ദുർഗാലക്ഷ്മിക്കു വീട് എന്ന സ്വപ്നം യാഥാർഥ്യമായി. ചങ്ങനാശ്ശേരിയിലെ പ്രത്യാസ ഡയറക്ടർ ഫാ.സെബാസ്റ്റ്യന്റെ നേതൃത്വത്തിലാണ് സ്നേഹഭവനം ഒരുങ്ങിയത്. വീടിന്റെ താക്കോൽദാനം ഇന്നുരാവിലെ പതിനൊന്നിനു നടക്കും. അവയവദാന രംഗത്തു കാരുണ്യപ്രവർത്തനം നടത്തുന്ന സംഘടനയാണ് കോട്ടയം ചങ്ങനാശേരിയിലെ പ്രത്യാശ. കേരളത്തിലങ്ങോളമിങ്ങോളം പ്രവർത്തന ശൃംഖലയുള്ള പ്രത്യാശ ഇതിനകം 41 കോടിയുടെ കാരുണ്യപ്രവർത്തനമാണ് നടത്തിയിട്ടുള്ളത്. 159 പഞ്ചായത്തുകളിലായി 168 പേർക്കു സഹായഹസ്തമെത്തിച്ചു നൽകി. ഇതിനിടെയാണ് മാധ്യമങ്ങളിലൂടെ ദുർഗാലക്ഷ്മിയുടെ കദനകഥ അറിയുന്നത്. സുനിൽ മാത്യൂസ് സുപ്രിയ കണ്സ്ട്രക്ഷൻസിന്റെ സഹായത്തോടെയാണ് വള്ളിക്കോട് വാർക്കാട് ഭാഗത്ത് 650 സ്ക്വയർ ഫീറ്റിൽ ദുർഗാല്ക്ഷ്മിയ്ക്ക് വീടൊരുങ്ങിയത്. ഏകദേശം നാലു വർഷങ്ങൾക്ക് മുൻപാണ് ദുർഗാലക്ഷ്മിയുടെ അവസ്ഥ ദീപികയിലൂടെ പുറം ലോകം അറിയുന്നത്.കാഴ്ച്ച നഷ്ടപ്പെട്ട കുമാരന്റെയും സുഭാഷിണിയുടെയും മകളായ ദുർഗാലക്ഷമി 2016ൽ സ്കൂൾ വിദ്യാർഥിയായിരിക്കുന്പോഴാണ് അച്ഛനോടൊപ്പം ലോട്ടറി വില്പ്പനയ്ക്കായി കൂടെ കൂടിയത്. സ്കൂൾ…
Read Moreവ്യവസായ പാർക്കിനായി സ്ഥലം ഒരുക്കൽ; വെട്ടിമാറ്റുന്നതു 300 ഏക്കറിലെ തെങ്ങ്, റബർ ഉൾപ്പെടെ പൊന്നുവിളയുന്ന കാർഷികവിളകൾ
വടക്കഞ്ചേരി: കണ്ണന്പ്രയിൽ വ്യവസായ പാർക്കിനായി വെട്ടിമാറ്റു ന്നതു 300 ഏക്കറിലെ തെങ്ങ്, റബർ ഉൾപ്പെടെ പൊന്നുവിളയുന്ന കാർഷികവിളകൾ.ഏറ്റെടുക്കുന്ന 470 ഏക്കർ ഭൂമിയിലും 95 ശതമാനവും ഇത്തരത്തിലുള്ള വിളകൾ നശിപ്പിച്ചാണ് വ്യവസായ യൂണിറ്റുകൾക്കായി സ്ഥലം ഒരുക്കുന്നത്. ആദ്യഘട്ടമെന്ന നിലയിലാണ് 300 ഏക്കർ ഭൂമി ഏറ്റെടുത്തുനടപടികൾ തുടങ്ങിയത്.ലക്ഷങ്ങൾ ചെലവഴിച്ച് പുഴയോരങ്ങളിൽ പച്ചത്തുരുത്തുകൾ വച്ചുപിടിപ്പിക്കുന്പോഴാണ് ഇത്രയും വലിയ പ്രദേശത്തെ പച്ചത്തുരുത്തുകളും ജലസ്രോതസുകളും നശിപ്പിക്കുന്നത്. നാളികേരം നിറഞ്ഞുനിൽക്കുന്ന തെങ്ങുകൾ മുറിച്ചുമാറ്റുന്പോൾ ഏറെ വേദനയുണ്ടെന്നു വ്യവസായ പാർക്കിനായി വീടും സ്ഥലവും നഷ്ടപ്പെടുന്ന കല്ലിങ്കൽപാടം റോഡിലെ നടക്കൽ ജോയ് പറഞ്ഞു. എന്തുചെയ്യാം, വിട്ടുകൊടുക്കാതെ നിവൃത്തിയില്ലല്ലോ എന്നാണ് കർഷകരുടെ ആത്മഗതം. പതിറ്റാണ്ടുകളുടെ അധ്വാനമുണ്ട് പറന്പിൽ പച്ചപ്പ് ഉണ്ടാക്കാൻ. നല്ല മണ്ണും, കൊടുംവേനലിലും ജലസമൃദ്ധിയുമുള്ള ഭൂപ്രദേശങ്ങൾ മരുഭൂമിയാക്കി മാറ്റിയാണ് വ്യവസായ പാർക്ക് കൊണ്ടുവരുന്നത്. പ്രകൃതിസ്നേഹികളും പരിസ്ഥിതിവാദികളും ഇതെല്ലാം കണ്ടു മൗനത്തിലാണ്. വൈകിയാണെങ്കിലും കർഷകർ തങ്ങളുടെ സങ്കടം പങ്കുവയ്ക്കുകയാണ്. വൻകിടക്കാരുടെ…
Read Moreവീട്ടിൽ നിന്ന് ഇറക്കിക്കൊണ്ടുപോയി മുനിസിപ്പൽ കൗണ്സിലറെ അജ്ഞാത സംഘം മർദിച്ചു
മണ്ണാർക്കാട് : കൗണ്സിലറെ അജ്ഞാത സംഘം വീട്ടിൽനിന്ന് ഇറക്കിക്കൊണ്ടുപോയി മർദിച്ചതായി പരാതി.മണ്ണാർക്കാട് നഗരസഭാ കൗണ്സിലർ ഷമീർ വേളക്കാടനെയാണ് ഞായറാഴ്ച രാത്രി 12 മണിയോടെ ബൈക്കിലെത്തിയ അജ്ഞാത സംഘം വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടുപോയി മർദിച്ചത്. ഷമീർ വേളക്കാടൻ നല്കിയ പരാതിയെതുടർന്ന് കണ്ടാലറിയാവുന്ന മൂന്നുപേർക്കെതിരെ കേസെടുത്തതായി മണ്ണാർക്കാട് പോലീസ് അറിയിച്ചു. രാത്രി 12 മണിയോടെ ബൈക്കിലെത്തിയ രണ്ടുപേർ കൗണ്സിലർ ഷഫീഖ് റഹ്മാന് സുഖമില്ലെന്നും വേഗം എത്തണമെന്നും അറിയിച്ചു. തുടർന്ന് ആ ബൈക്കിൽതന്നെ ഷമീർ ഷഫീഖ് റഹ്മാന്റെ വീട്ടിലേക്ക് പുറപ്പെട്ടു. കൊടുവാളിക്കുണ്ടിൽനിന്നും ബസ് സ്റ്റാൻഡ് എത്തുന്നതിനു മുൻപ് മറ്റു രണ്ടുപേർ ബൈക്കിൽ വരികയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നുവെന്നാണ് പോലീസിനു നൽകിയ പരാതിയിൽ പറയുന്നത്. ഇവരെ മുൻപരിചയമില്ലെന്നും ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ ആരെന്നു മനസിലായില്ലെന്നും ഷമീർ പറയുന്നു. ഇക്കാര്യം വിശദമായി അന്വേഷിക്കുമെന്നു മണ്ണാർക്കാട് സിഐ പി.അജിത്കുമാർ പറഞ്ഞു. മർദനത്തിൽ പരിക്കേറ്റ ഷമീർ വേളക്കാടൻ സ്വകാര്യ…
Read Moreപാലക്കാട് – എറണാകുളം മെമു കൊരട്ടിയിലും നെല്ലായിയിലും നിർത്തും; അങ്കമാലി അടക്കമുള്ള സ്റ്റേഷനുകളിൽ നിന്നും സീസണ് ടിക്കറ്റ് സൗകര്യം
കൊരട്ടി: പാലക്കാട് – എറണാകുളം മെമു സ്പെഷൽ ട്രെയിന് 15 മുതൽ കൊരട്ടി അങ്ങാടി റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കാൻ തീരുമാനം. ഇതു സംബന്ധിച്ച് പാലക്കാട് സീനിയർ ഡിവിഷണൽ ഓപ്പറേഷൻസ് മാനേജർ സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. രാവിലെ പാലക്കാട് നിന്നും എറണാകുളത്തേക്കു പോകുന്ന മെമു 9.50 ന് കൊരട്ടിയിലെത്തും. ഉച്ചതിരിഞ്ഞ് എറണാകുളത്ത് നിന്ന് പാലക്കാട്ടേക്കു പോകുന്ന ട്രെയിൻ 3.45 നായിരിക്കും കൊരട്ടിയിൽ നിർത്തുക. സ്പെഷൽ ട്രെയിൻ ആക്കിയതോടെ മിനിമം ചാർജ് 30 രൂപയാക്കി ഉയർത്തി. യാത്രക്കാർക്ക് സീസണ് ടിക്കറ്റ് ഉപയോഗപ്പെടുത്തി യാത്ര ചെയ്യാമെങ്കിലും നിലവിൽ കൊരട്ടി അങ്ങാടി സ്റ്റേഷനിൽ തത്കാലം സീസണ് ടിക്കറ്റ് ലഭ്യമില്ല. ചാലക്കുടി, അങ്കമാലി അടക്കമുള്ള സ്റ്റേഷനുകളിൽ നിന്നും സീസണ് ടിക്കറ്റ് സൗകര്യം ഉണ്ടായിരിക്കും. കോവിഡ് വ്യാപനമേറിയ പശ്ചാത്തലത്തിൽ കഴിഞ്ഞ 22 മാസത്തോളമായി താളം തെറ്റിയ ട്രെയിൻ ഗതാഗതം പുന:രാരംഭിച്ചുവെങ്കിലും സ്റ്റോപ്പ് അനുവദിക്കാതെ കൊരട്ടി അങ്ങാടി…
Read More