രണ്ട് കോടിയുടെ ചെലവിട്ട് രണ്ട് ഉദ്ഘാടനം, രണ്ട് മന്ത്രിമാർ, രണ്ട് എംഎൽഎമാർ; പക്ഷേ ചേറ്റുവ കോട്ട കാട്ടിൽ തന്നെ…

ചേറ്റുവ: രണ്ട് കോടിയോളം രൂപ ചെലവിട്ട് രണ്ട് ഉദ്ഘാടനം, രണ്ട് മന്ത്രിമാർ, രണ്ട് എംഎൽഎമാർ എന്നിട്ടു ചേറ്റുവ കോട്ട കാട്ടിൽ തന്നെ.ചരിത്ര പ്രസിദ്ധമായ ചേറ്റുവ കോട്ട ചരിത്ര വിദ്യാർഥികൾക്കും വിനോദസഞ്ചാരികൾക്കും ഉപകാരപ്രദമായ വിധം സംരക്ഷിക്കുമെന്ന നിലയിലായിരുന്നു വികസന പദ്ധതികൾ. ഒന്നും നടന്നില്ലെന്ന് മാത്രമല്ല നാട്ടുകാർക്ക് ദുരിതമായി.പത്ത് വർഷം മുന്പ് കൃത്യമായി പറഞ്ഞാൽ 2010 ജനുവരി 25നായിരുന്നു ഒന്നാംഘട്ട സംരക്ഷണ പദ്ധതി ഉദ്ഘാടനം. 60 ലക്ഷം രൂപ ചെലവിൽ നടത്തുന്ന വികസന പ്രവർത്തനം മന്ത്രി എസ്. ശർമ ഉദ്ഘാടനം ചെയ്തു. ടി.എൻ. പ്രതാപൻ എംഎൽഎ അധ്യക്ഷനായിരുന്നു. കോട്ടയുടെ ചെറിയൊരു ഭാഗം കരിങ്കൽ കെട്ടി കാടുകൾ വെട്ടി മാറ്റി, ഭാഗികമായി ചെറിയൊരു ഓഫീസ് നിർമാണം. അതോടെ തീർന്നു ഒന്നാംഘട്ട വികസനം. രണ്ട് വർഷം മുന്പ് കൃത്യമായി പറഞ്ഞാൽ 2019 ഫെബ്രുവരി 25ന് രണ്ടാംഘട്ട സംരക്ഷണം തുടങ്ങി. 1.15 കോടി മന്ത്രി…

Read More

സാമൂഹ്യമാധ്യമത്തിലൂടെ അവർ അടുത്തു; നാലുമക്കളുള്ള യുവാവും മൂന്നു മക്കളുള്ള യുവതിയും ഒളിച്ചോടി; ചാലക്കുടി കേസ് ഇങ്ങനെ…

ചാലക്കുടി: കാണാതായ യുവതിയെയും യുവാവിനെയും പോലീസ് മലപ്പുറത്തുനിന്നും പിടികൂടി. വി.ആർ. പുരം സ്വദേശിയായ യുവതിയെ ഒരാഴ്ച മുന്പാണ് കാണാതായത്. ഭർത്താവ് പോലീസിൽ പരാതി നൽകിയിരുന്നു. ഇതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പരിയാരം സ്വദേശിയായ അഭിലാഷ് (34) എന്ന യുവാവിനോടൊപ്പം പിടികൂടിയത്. അഭിലാഷിന് നാല് മക്കളുണ്ട്. യുവതിക്ക് മൂന്ന് മക്കളുമുണ്ട്. സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെട്ട ഇവർ ഒളിച്ചോടിയതായിരുന്നു. ചാലക്കുടി ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇരുവരെയും ജില്ലാ ജയിലിൽ റിമാൻഡ് ചെയ്തു. അഭിലാഷിന്‍റെ ഭാര്യയും ഭർത്താവിനെ കാണാനില്ലെന്ന പരാതി നേരത്തെ പോലീസിൽ നൽകിയിരുന്നു.

Read More

കുട്ടികൾക്ക് മാത്രമല്ല  ജനപ്രതിനിധികൾക്കും ഏറെ ഇഷ്ടം;  ജനപ്രതിനിധികളുടെ ഓണ്‍ലൈൻ പഠനത്തിൽ റിക്കാർഡ് ഹാജർ !

സ്വന്തം ലേഖകൻതൃശൂർ: ഓണ്‍ലൈൻ പഠനം കുട്ടികൾക്ക് മാത്രമല്ല നമ്മുടെ ജനപ്രതിനിധികൾക്കും ഏറെ ഇഷ്ടം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് കിലയുടെ നേതൃത്വത്തിൽ ആദ്യമായി ഓണ്‍ലൈനിൽ പരിശീലനം നൽകിയപ്പോൾ ഹാജരായ പഠിതാക്കളുടെ എണ്ണം റിക്കാർഡായിരുന്നു. നാലു ദിവസങ്ങളിലായാണ് പരിശീലനം നൽകിയത്. ജില്ലാ പഞ്ചായത്ത് ഒഴികെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നായി 19576 ജന പ്രതിനിധികൾ പങ്കെടുത്തു. 21569 പേരാണ് പങ്കെടുക്കാൻ ഉണ്ടായിരുന്നത്. ജില്ലകളിലെ പ്രാദേശിക അവധിയും കോവിഡ്19 സാഹചര്യവും കാരണം തദ്ദേശഭരണസ്ഥാപനങ്ങളിലെ പരിശീലനങ്ങൾ മാറ്റിവെച്ചിരുന്നു. ഇങ്ങനെയുള്ള ജില്ലകളിലായി പങ്കെടുക്കാനുള്ള 1993 പേർക്കുള്ള പരിശീലനം ആരംഭിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് ജനപ്രതിനിധികളായ 331 പേർക്കുള്ള പരിശീലനം കിലയുടെ നേതൃത്വത്തിൽ നേരിട്ടാണ് സംഘടിപ്പിക്കുക. 90ശതമാനത്തിലേറെ ജനപ്രതിനിധികളും പങ്കെടുത്ത പരിശീലനം വിജയകരമായി. ഗ്രാമ പഞ്ചായത്തുകൾക്കും നഗരസഭകൾക്കും ബ്ലോക്ക് പഞ്ചായത്തുകൾക്കും വ്യത്യസ്ത സമയം നിശ്ചയിച്ചു നൽകിയാണ് പരിശീലനം നൽകിയത്. കില ചുമതലപ്പെടുത്തിയ റിസോഴ്സ് ടീമുകൾ…

Read More

ജലദൗർലഭ്യം ഇനി മറക്കാം… ജലസമൃദ്ധിയിലേക്ക് തൃശൂർ; 2024 നകം ജില്ലയിലെ മുഴുവൻ വീടുകളിലും കുടിവെള്ള കണക്ഷനുകൾ

സ്വന്തം ലേഖകൻതൃശൂർ: ജില്ല നേരിട്ടിരുന്ന ജല ജല ദൗർലഭ്യം ഇനി പഴങ്കഥ മാത്രം. തൃശൂർ ജലസമൃദ്ധിയിലേക്ക് നീങ്ങുന്നു. 2024 നകം തൃശൂരിലെ മുഴുവൻ വീടുകളിലും കുടിവെള്ള കണക്ഷനുകൾ ലഭ്യമാക്കാനുള്ള ഒരുക്കങ്ങൾ മുന്നോട്ടുപോവുകയാണ്. 52.85 ലക്ഷം വീടുകളിൽ പൈപ്പിലൂടെ കുടിവെള്ളം ലഭ്യമാക്കുന്ന നൂതന പദ്ധതിക്ക് ജലജീവൻ മിഷൻ തുടക്കം കുറിച്ചു. ജല ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി കേന്ദ്രസംസ്ഥാന സർക്കാരുകൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി ജനപങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണിത്. കേരളത്തിലെ ഗ്രാമീണ ഭവനങ്ങൾക്ക് മുഴുവൻ 2024 ആകുന്പോഴേക്കും കുടിവെള്ള കണക്ഷനുകൾ നൽകുന്ന ജലജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി തൃശൂർ ജില്ലയിൽ കുടിവെള്ള കണക്ഷനുകൾ നൽകുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിച്ചു. ജില്ലയിലെ 607351 വീടുകളിൽ 178629 വീടുകളിലാണ് നിലവിൽ കുടിവെള്ള കണക്ഷനുകൾ ഉള്ളത്. പദ്ധതി വഴി ബാക്കി വീടുകൾക്ക് 2024 ആകുന്പോഴേക്കും കുടിവെള്ള കണക്ഷനുകൾ ഉറപ്പാക്കും. ഒന്നാംഘട്ടമായി 82 പഞ്ചായത്തുകളിൽ 145115…

Read More

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ പ്രതി പിടിയിൽ; സംഭവം പുറത്തറിഞ്ഞത് പെണ്‍കുട്ടി പ്രസവിച്ചപ്പോള്‍

എരുമപ്പെട്ടി: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി കടന്നുകളഞ്ഞ കർണാടക സ്വദേശിയെ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു. കർണാടക ചാമരാജ് നഗർ കോടിമല സ്വദേശി ചിന്നസ്വാമി (24) യെയാണ് ഇൻസ്പെക്ടർ കെ.കെ. ഭൂപേഷിന്‍റെ നേതൃത്വത്തിൽ കർണാടകയിൽ നിന്ന് അറസ്റ്റ് ചെയ്തത്. 2019 ഒാഗസ്റ്റിലാണു 15 വയസുകാരി പീഡനത്തിന് ഇരയായത്. പ്രതി താറാവ് വളർത്തൽ തൊഴിൽ ചെയ്തു വേലൂരിൽ കഴിയുകയായിരുന്നു. പ്രണയംനടിച്ച് പ്രലോഭിപ്പിച്ചു പുലിയന്നൂർ പാടശേഖരത്തിൽവച്ചാണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തിനുശേഷം ഇയാൾ കർണാടകയിൽ പോയി വിവാഹം കഴിച്ചു കഴിയുകയായിരുന്നു. 2020 ഏപ്രിൽ മാസത്തിൽ പെണ്‍കുട്ടി പ്രസവിച്ചപ്പോഴാണു സംഭവം പുറത്തറിഞ്ഞത്. തുടർന്ന് എരുമപ്പെട്ടി പോലീസ് പോക്സോ വകുപ്പ് ചേർത്തു കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കർണാടകയിൽ അടയ്ക്ക വ്യാപാരം നടത്തിവന്നിരുന്ന പ്രതിയെ പോലീസ് കഴിഞ്ഞദിവസം പിടികൂടുകയായിരുന്നു. എഎസ്ഐമാരായ സന്തോഷ് ദേവസി, കെ.ആർ. ജയൻ, സിപിഒ ശ്രീനാഥ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Read More

കൂട്ടിയ പെൻഷൻ കിട്ടണമെങ്കിൽ വട്ടം കറങ്ങണം, രേഖ നൽകണം! വാങ്ങുന്ന പെൻഷൻ തുകയുടെ ഉത്തരവാദിത്വം പെൻഷൻകാരൻ മാത്രമല്ല…

സ്വന്തം ലേഖകൻ തൃശൂർ: യുജിസി അധ്യാപകർക്കു വർധിപ്പിച്ച പെൻഷൻ തുക കിട്ടണമെങ്കിൽ പെൻഷൻ തുകയുടെ ഉത്തരവാദിത്വം ഏറ്റെന്നു കരാർ എഴുതിക്കൊടുക്കണമെന്ന് സംസ്ഥാന ട്രഷറി വകുപ്പ്. വാങ്ങുന്ന പെൻഷൻ തുകയുടെ ഉത്തരവാദിത്വം പെൻഷൻകാരൻ മാത്രമല്ല, ഭാര്യക്കും മക്കൾക്കും സ്വത്തുവകകൾക്കുമെല്ലാം ഉണ്ടെന്ന രേഖയിൽ ഒപ്പിട്ടു നൽകണമെന്നാണ് നിർദേശം. വിരമിച്ച കോളജ് അധ്യാപകർ പെൻഷൻ വാങ്ങാൻ കഴിഞ്ഞ ദിവസം ട്രഷറിയിൽ എത്തിയപ്പോഴാണ് പുതിയ നിർദേശം അറിയുന്നത്. വർധിപ്പിച്ച പെൻഷൻ തുക ലഭിക്കാൻ ടിആർ 83 ബി എന്ന പുതിയ അണ്ടർടേക്കിംഗ് രേഖ ഒപ്പിട്ടു നൽകണമെന്ന് അറിയിച്ച് പെൻഷൻകാരെ ട്രഷറി അധികൃതർ തിരിച്ചയക്കുകയായിരുന്നു. ഇക്കാര്യം അറിയിച്ചുകൊണ്ട് ട്രഷറികളിലെ നോട്ടീസ് ബോർഡുകളിൽ നോട്ടീസ് പതിക്കുകയും ചെയ്തിട്ടുണ്ട്. പെൻഷൻ വാങ്ങുന്നതിനു പെൻഷണർ ഒപ്പിട്ടു നൽകുന്ന രേഖയുടെ അപെൻഡിക്സ് വണിന്‍റെ അവസാന ഭാഗത്ത് ഇത്തരത്തിലുള്ള ഉത്തരവാദിത്വം ഉണ്ടെന്ന് വാചകമുണ്ട്. ഇതിനു പുറമേയാണ് പുതിയ സത്യവാങ്മൂലം നൽകേണ്ടിവരുന്നത്. യഥാർഥത്തിൽ…

Read More

ഡ്രെയിനേജ് ‘പൊളിഞ്ഞ’തോടെ മലിനജലം പുറത്തേക്ക്; നിർമാതാവ് ‘മുങ്ങി’..!

ചാലക്കുടി: ദേശീയപാത ഡ്രൈനേജ് നിർമാണം പാതിവഴിയിൽ. മഴ പെയ്തുതീർന്നീട്ടും മഴവെള്ളം ഡ്രെയിനേജ് ഇല്ലാത്തതിനാൽ ദേശീയപാത സർവീസ് റോഡിലൂടെ ഒഴുകുന്നു. സൗത്ത് ജംഗ്ഷനിൽ മേൽപ്പാലത്തിനരികിലുള്ള സർവീസ് റോഡിലൂടെയാണ് വെള്ളം ഒഴുകുന്നത്. ദേശീയപാതയിൽ നിർമിച്ച ഡ്രെയിനേജിൽ നിന്നാണ് വെള്ളം കവിഞ്ഞൊഴുകുന്നത്. ഡ്രൈനേജ് നിർമാണം നിർത്തിവച്ച ഭാഗത്തുനിന്നാണ് വെള്ളം ഒഴുകിപോകാനാകാതെ റോഡിലേക്ക് ഒഴുകുന്നത്. സർവീസ് റോഡിലൂടെ ഒഴുകുന്ന വെള്ളം ബസ് സ്റ്റാൻഡ് റോഡിലേക്കാണ് ഒഴുകിയെത്തുന്നത്. ഇതുമൂലം ബസ് സ്റ്റാൻഡിലേക്ക് പോകുന്നവർക്കും ഈ പരിസരത്തെ വ്യാപാരസ്ഥാപനങ്ങൾക്കും ഏറെ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്. ബസ് സ്റ്റാൻഡിലേക്ക് പോകുന്ന ഭാഗത്ത് ഏറെ ദൂരം ഡ്രൈനേജ് നിർമിച്ചിട്ടില്ല. തുടർന്ന് ബസ് സ്റ്റാൻഡ് കോംപ്ലക്സിനു മുന്പിലാണ് ഡ്രെയിനേജ് നിർമിച്ചിട്ടുള്ളത്. ഇതാകട്ടെ തകർന്നുകിടക്കുകയാണ്. ഇതിൽ നിന്നും ദുർഗന്ധം വമിച്ച് ബസ് സ്റ്റാൻഡ് പരിസരം വൃത്തിഹീനമാണ്. അടുത്ത കാലത്ത് സ്ലാബുകൾ ഇട്ട് മൂടിയെങ്കിലും തകർന്ന ഭിത്തികൾ നിർമിക്കാതെ ഡ്രൈനേജിനുമുകളിൽ സ്ലാബ് ഇട്ടിരിക്കുകയാണ്. ഇതിനാൽ…

Read More

നിയമസഭയിലേക്കു മൽസരിക്കുമെന്ന് ‘വണ്‍ ഇന്ത്യ വണ്‍ പോളിസി പാർട്ടി’

തൃശൂർ: ‘വണ്‍ ഇന്ത്യ വണ്‍ പെൻഷൻ’ എന്ന ആശയവുമായി പ്രവർത്തിച്ചിരുന്നവരിലെ ഒരു വിഭാഗം രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു. ‘വണ്‍ ഇന്ത്യ വണ്‍ പോളിസി പാർട്ടി’ എന്ന പേരിൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മൽസരിക്കുമെന്നു ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന പ്രസിഡന്‍റായി കെ.എൽ. ജോർജ് കല്ലംപള്ളിലിനേയും (കണ്ണൂർ) ജനറൽ സെക്രട്ടറിയായി വി.എസ്. സുനിൽകുമാറിനേയും (തൃശൂർ) തെരഞ്ഞെടുത്തു. കെ.കെ. രാഘവൻ (കോഴിക്കോട്), രോഷൻ ജോർജ് അക്കര (തൃശൂർ)- വൈസ് പ്രസിഡന്‍റുമാർ, കെ.ഇ. ഷാനവാസ് (എറണാകുളം), ഇ.പി. ആന്‍റണി (തൃശൂർ) – ജോയിന്‍റ് സെക്രട്ടറിമാർ, ടി.എസ്. സുജേഷ് (തൃശൂർ)- ട്രഷറർ, ഫ്രാൻസിസ് മാളിയേക്കൽ (തൃശൂർ) -രാഷ്ട്രീയകാര്യ വക്താവ് എന്നിവരാണു മറ്റു ഭാരവാഹികൾ. എല്ലാ ജില്ലകളിലും അഡ്ഹോക് കമ്മിറ്റികൾ രൂപീകരിച്ചു. അംഗത്വ പ്രചാരണം ഓണ്‍ലൈനിലൂടെ ഉടനെ ആരംഭിക്കും. വാർഡ്, പഞ്ചായത്ത്, മണ്ഡലം, ജില്ലാ, സംസ്ഥാന തലങ്ങളിലായി കമ്മിറ്റികളെ അംഗങ്ങൾ തെരഞ്ഞെടുക്കും. അറുപതു വയസു…

Read More

തെരുവുനായ്ക്കൾ ബൈക്കിനു കുറുകെയുള്ള ചാട്ടം കൂടുന്നു! നായ കുറുകെ ചാടി ബൈക്കപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു

സ്വന്തം ലേഖകൻ തൃശൂർ: ബൈക്കു യാത്രക്കാർക്ക് ഭീഷണിയുയർത്തി തെരുവുനായ്ക്കൾ കുറുകെ ചാടുന്നത് പതിവാകുന്നു. കഴിഞ്ഞ ദിവസം കോലഴി സ്വദേശി ചെറിയേലിൽ പരേതനായ അയ്യപ്പൻ മകൻ പ്രദീപ്(43) മരിച്ചത് നായ ബൈക്കിനു കുറുകെ ചാടിയതിനെ തുടർന്നുണ്ടായ അപകടത്തിലാണ്. ജില്ലയിൽ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ നായ്ക്കൾ ഇരുചക്രവാഹനത്തിനു കുറുകെ ചാടിയുണ്ടാകുന്ന അപകടങ്ങൾ അടുത്തിടെയായി വർധിച്ചിട്ടുണ്ട്. നിരവധി ബൈക്ക് യാത്രികർക്ക് പരിക്കേൽക്കുകയും ചെയ്തു.തെരുവുനായ്ക്കളുടെ ആക്രമണത്തിന് പുറമെയാണ് ബൈക്കിനു കുറുകെ ചാടിയുണ്ടാകുന്ന ഇതുപോലുള്ള അപകടങ്ങൾ. ഹെൽമറ്റെല്ലാം ധരിച്ചിട്ടുണ്ടെങ്കിലും തീർത്തും അപ്രതീക്ഷിതമായി നായ്ക്കൾ കുറുകെ ചാടുന്പോഴുണ്ടാകുന്ന അപകടത്തിൽ പലരുടേയും കൈകാലുകൾക്കും ഇടുപ്പെല്ലിനും ചിലർക്ക് തലയ്ക്കു തന്നെയും പരിക്കുകൾ പറ്റുന്നുണ്ട്. തെരുവുനായ്ക്കൾ കുറുകെ ചാടുന്പോൾ അപകടമൊഴിവാക്കാൻ മാർഗങ്ങളൊന്നുമില്ലെന്നതാണ് മറ്റൊരു കാര്യം. വേഗത കുറവാണെങ്കിലും അപകടങ്ങൾ ഉണ്ടാകുന്നുണ്ട്. നായ്ക്കളെ ഇടിച്ചയുടൻ ഇരുചക്രവാഹനങ്ങളിൽ നിന്നും യാത്രികർ തെറിച്ചുവീഴുകയും കൈ റോഡിൽ കുത്തി വീഴുന്നതിനാൽ കയ്യൊടിയുകയുമാണ് കൂടുതൽ കേസുകളിലും സംഭവിക്കുന്നത്.…

Read More

ഈ ബസ് സ്റ്റോപ്പിൽ തീകായാം… കൂട്ടിന് സാമൂഹ്യ വിരുദ്ധരുണ്ട്.. !! ഇവിടുത്തെ പതിവ് കാഴ്ച ഇങ്ങനെയൊക്കെ…

മുളങ്കുന്നത്തുകാവ്: മെഡിക്കൽ കോളജ് കാന്പസിൽ കഴിഞ്ഞ അഞ്ചു വർഷമായി നിർമാണം പൂർത്തീകരിച്ച് വെറുതെ കിടക്കുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രവും ആക്രി സാധനങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്ന ഇടവുമായി മാറി. മുൻ മന്ത്രി സി.എൻ. ബാലകൃഷ്ണന്‍റെ പ്രാദേശിക ആസ്തി വികസന ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ ചിലവഴിച്ചാണ് ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിച്ചത്. എന്നാൽ ഇതു വരെ തുറന്ന് പ്രവർത്തിപ്പിക്കാൻ അധികൃതർക്ക് സാധിച്ചിട്ടില്ല. ഭിക്ഷക്കാർക്കും സാമൂഹ്യ വിരുദ്ധർക്കും അന്തിയുറങ്ങാനുള്ള ഇടമായി ഇത് മാറി. ആക്രി സാധനങ്ങൾ ശേഖരിച്ച് വിൽപന നടത്തുന്ന ചിലർ ശേഖരിച്ച് കൊണ്ടു വരുന്ന സാധനങ്ങൾ സൂക്ഷിച്ച് വയ്ക്കാനാണ് കാത്തിരിപ്പ് കേന്ദ്രം ഉപയോഗിക്കുന്നത്. ഇലക്ട്രിക്കൽ വയറുകളിൽ നിന്നും ചെന്പുകന്പി ശേഖരിക്കാനും പ്ലാസ്റ്റിക് വസ്തുക്കൾ ഉരുക്കിയിടാനും ചാക്കുകളിൽ ആക്കിയ ആക്രി സാധനങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നതും ഇവിടെ പതിവ് കാഴ്ചയാണ്. തീ അധികമാകുന്പോൾ വഴിയാത്രക്കാർ എത്തിയാണ്…

Read More