തൃശൂർ: നിയമസഭാ തെരഞ്ഞെപ്പിൽ പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. താൻ മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടി നേതൃത്വമാണെന്നും അദ്ദേഹം പറഞ്ഞു. 140 സീറ്റിലും ബിജെപിക്ക് സ്ഥാനാര്‍ഥികളുണ്ടാകും. ഈ മാസം 29ന് ചേരുന്ന സംസ്ഥാന സമിതി യോഗത്തിൽ സ്ഥാനാർഥി നിർണയം ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സിനിമാതാരങ്ങൾ ഉൾപ്പെടെയുള്ളവർക്കും സ്ഥാനാര്‍ഥി പട്ടികയിൽ അയോഗ്യത ഉണ്ടാകില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
Read MoreCategory: Thrissur
എന്തിനീ ക്രൂരത…!സുഗതകുമാരി ടീച്ചറും അഴീക്കോട് മാഷുമൊക്കെ നട്ട വിലങ്ങൻകുന്നിലെ മരങ്ങൾ മുറിച്ചു മാറ്റിയ നിലയിൽ
തൃശൂർ: വിലങ്ങൻകുന്നിൽ മുഖ്യമന്ത്രിയും സുഗതകുമാരി ടീച്ചറും അഴീക്കോട് മാഷുമൊക്കെ നട്ട മുപ്പത് മരങ്ങൾ മുറിച്ചു മാറ്റിയതായി കണ്ടെത്തി. അപൂർവ ആയുർവേദ മരുന്നുകൾക്കുള്ള മരങ്ങൾ ഉൾപ്പെടെയാണ് മുറിച്ച മാറ്റിയ നിലയിൽ കണ്ടെത്തിയത്. ജില്ലാ ടൂറിസം പ്രൊമോഷൻ കൗണ്‍സിലിന്റെ ഉടമസ്ഥതയിലുള്ള മരങ്ങൾ മുറിച്ചു മാറ്റിയത് ആരാണെന്ന് കണ്ടെത്തണമെന്നാവശ്യപ്പെട്ട് തോമസ് പാവറട്ടി കളക്ടർക്ക് പരാതി നൽകി. തൊട്ടടുത്ത് ലൈൻ പോകുന്നുണ്ടെങ്കിലും ഇലക്ട്രിസിറ്റി ഡിപ്പാർട്ടമെന്റ് കൊന്പുകളല്ലാതെ മരം ഒന്നടങ്കം മുറിക്കാറില്ലെന്ന് വ്യക്തമാക്കി.
Read Moreഎം.കെ.വർഗീസിനെ വീണ്ടും ക്ഷണിച്ച് കോണ്‍ഗ്രസ്; വർഗീസിന് നൽകിയിട്ടുള്ളത് ബ്ലാങ്ക് ചെക്കെന്ന് എം.പി.വിൻസന്റ്; ഇപ്പോൾ എൽഡിഎഫിൽ സംതൃപ്തനെന്ന് വർഗീസ്
സ്വന്തം ലേഖകൻതൃശൂർ: തൃശൂർ കോർപറേഷൻ മേയർ എം.കെ.വർഗീസിനെ വീണ്ടും ക്ഷണിച്ച് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് നെട്ടിശേരിയിൽ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച വർഗീസിനെ രണ്ടു വർഷത്തേക്ക് മേയറാക്കിക്കൊണ്ടാണ് ഇപ്പോൾ എൽഡിഎഫ് കൂടെ നിർത്തിയിരിക്കുന്നത്. എന്നാൽ വർഗീസിന് അഞ്ചുവർഷത്തെ മേയർ സ്ഥാനമാണ് തങ്ങൾ നേരത്തെ തന്നെ നൽകിയിരുന്നതെന്നും ആ വാഗ്ദാനവും ഉറപ്പും ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും പുല്ലഴിയിലെ യുഡിഎഫ് സ്ഥാനാർഥിയുടെ വിജയശേഷം ഡിസിസി പ്രസിഡന്റ് എം.പി.വിൻസന്റ് പറഞ്ഞു. പഴയ കോണ്‍ഗ്രസുകാരനായ വർഗീസ് തങ്ങൾക്കൊപ്പം മടങ്ങിയെത്തുമെന്നും ബ്ലാങ്ക് ചെക്കാണ് വർഗീസിന് തങ്ങൾ നൽകിയിരിക്കുന്നതെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു.അതേ സമയം താൻ സ്വതന്ത്രനായാണ് ഇപ്പോൾ മേയറായി പ്രവർത്തിക്കുന്നതെന്നും എൽഡിഎഫിനൊപ്പം നിൽക്കുന്നതിൽ താനിപ്പോൾ സംതൃപ്തനാണെന്നും എന്തെങ്കിലും അസംതൃപ്തി തോന്നിയാൽ അപ്പോൾ മറ്റു കാര്യങ്ങൾ ചിന്തിക്കുമെന്നുമാണ് മേയർ എം.കെ.വർഗീസ് നിലപാടെടുത്തിരിക്കുന്നത്.മേയർ പദവിക്കു പുറമെ കോണ്‍ഗ്രസ് വർഗീസിന് ഉയർന്ന സ്ഥാനങ്ങൾ പാർട്ടിക്കുള്ളിൽ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് സൂചന.
Read Moreഅത്ഭുതകരമീ രക്ഷപെടൽ..! വീട്ടിലേക്ക് ഇടിച്ചു കയറിയ ലോറി അലമാരിയിൽ തട്ടി നിന്നു; ആറുവയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു; മുത്തശ്ശിക്ക് സാരമായ പരിക്ക്
പട്ടിക്കാട്: തമിഴ്നാട്ടിൽ നിന്നും തൃശൂർ ഭാഗത്തേക്ക് ചരക്കുമായി വന്നിരുന്ന ലോറി കുതിരാൻ ഇറക്കം ഇറങ്ങുന്പോൾ വഴുക്കുംപാറയിൽവച്ച് വലതുവശത്തെ വീട്ടിലേക്ക് ഇടിച്ചു കയറി. വീട്ടിൽ ഉറങ്ങിക്കിടന്നിരുന്നവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. വഴക്കുംപാറ മുത്തൻതോട്ടിൽ മത്തായി, ഭാര്യ സോഫി, മകൻ, പേരക്കുട്ടി എന്നിവരാണ് വീട്ടിൽ ഉറങ്ങിക്കിടന്നിരുന്നത്. സോഫിയും ആറുവയസുള്ള പേരക്കുട്ടി ഇതളും കിടന്നിരുന്ന മുറിയുടെ ഭിത്തിയിലേക്കാണ് ലോറി ഇടിച്ചുകയറിയത്. സോഫിക്ക് കാലിൽ നിസാര പരിക്കേറ്റു. അലമാരയിൽ ലോറി തടഞ്ഞുനിന്നതിനാൽ ഇതളിന് പരിക്കുണ്ടായില്ല.ലോറി ഡ്രൈവർ തഞ്ചാവൂർ സ്വദേശി ഷണ്മുഖന്റെ കാലിന് പരിക്കുണ്ട്. ഡ്രൈവർ ഒരു മണിക്കൂറോളം ലോറിയിൽ കുടുങ്ങിക്കിടന്നു. തൃശൂരിൽ നിന്നും ഫയർഫോഴ്സെത്തി കാബിൻ വെട്ടിപ്പൊളിച്ചാണ് ഷണ്മുഖനെ പുറത്തെടുത്തത്. ഇയാളെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സോഫിയേയും ഇതളിനേയും പീച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമികശുശ്രൂഷ നൽകി വിട്ടയച്ചു.റോഡിൽ നിന്ന് തെന്നിമാറി നൂറ്റന്പതു മീറ്റർ അകലെ 15 അടി…
Read Moreഇത്തവണ എന്താകും തൃശൂർ പൂരം…തൃശൂർ പൂരത്തിന് ഇനി മൂന്നു മാസം; ആനക്കാര്യത്തിലും വെടിക്കെട്ടിലുമടക്കം സർവത്ര അനിശ്ചിതത്വം
സ്വന്തം ലേഖകൻതൃശൂർ: ഈ വർഷത്തെ തൃശൂർ പൂരത്തിന് ഇനി മൂന്നുമാസം മാത്രം. കോവിഡ് കൊണ്ടുപോയ കഴിഞ്ഞ തവണത്തെ തൃശൂർ പൂരത്തിന്റെ അവസ്ഥ തന്നെയായിരിക്കുമോ ഇത്തവണയും എന്ന ചോദ്യമാണ് പൂരപ്രേമികൾ ഉന്നയിക്കുന്നത്. ആനക്കാര്യത്തിലും വെടിക്കെട്ടിലുമടക്കം സർവത്ര അനിശ്ചിതത്വമാണ് നിലനിൽക്കുന്നത്. ഇപ്പോൾ തൃശൂരിലടക്കം നടക്കുന്ന ചെറിയ ഉത്സവപൂരങ്ങൾക്കു പോലും കടുത്ത നിയന്ത്രണമാണുള്ളത്. ചടങ്ങ് മാത്രമായാണ് മിക്കയിടത്തും ഉത്സവപൂരാഘോഷങ്ങൾ നടക്കുന്നത്. ഇതേ സ്ഥിതി തന്നെയായിരിക്കുമോ തൃശൂർ പൂരത്തിനും ഉണ്ടാവുകയെന്ന ആശങ്ക പരക്കെയുണ്ട്. ഇതുവരെയും പൂരത്തിന്റെ കാര്യങ്ങളിലേക്ക് ബന്ധപ്പെട്ട അധികൃതർ കടന്നിട്ടില്ല. നിയമസഭ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു കഴിഞ്ഞാൽ നയപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കുക എളുപ്പമായിരിക്കില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. തൃശൂർ പൂരം ഇത്തവണയും ക്ഷേത്ര ചടങ്ങുകൾ മാത്രമായി നടത്തേണ്ടി വരുമോ എന്നാണ് പൂരപ്രേമികളുടെ ആശങ്ക.ഇപ്പോൾ പല ക്ഷേത്രോത്സവങ്ങളിലും ഒന്നോ മൂന്നോ ആനകൾക്ക് മാത്രമാണ് എഴുന്നള്ളിപ്പുകൾക്ക് അനുമതി നൽകുന്നത്. വെടിക്കെട്ട് പല പ്രമുഖ പൂരങ്ങളിൽ നിന്നും നേരത്തെ…
Read Moreവിദ്യാർഥിനികൾക്കു മുമ്പിൽ നഗ്നതാ പ്രദർശനം: വിദ്യാർഥികൾ സംഘടിച്ചു യുവാവിനെ കീഴ്പ്പെടുത്തി പോലീസിൽ ഏൽപിച്ചു
മുളങ്കുന്നത്തുകാവ്: തൃശൂരിൽ ഗവ. മെഡിക്കൽ കോളജിൽ വിദ്യാർഥിനികളുടെ മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ. പട്ടാന്പി കൊടുമണ്ണ ചിറയിൽ കളരിക്കൽ ഉണ്ണികൃഷ്ണൻ(35) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച ഉച്ചയ്ക്കാണു സംഭവം. മദ്യപിച്ചിരുന്ന ഇയാൾ വിദ്യാർഥിനികളുടെ മുന്നിൽ നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ മറ്റു വിദ്യാർഥികൾ ഇയാളെ കീഴ്പ്പെടുത്തി പോലീസിൽ ഏല്പിച്ചു.
Read Moreതോൽവിയുടെ കാരണം ഏകപക്ഷീയ തീരുമാനം; തെക്കുംകരയിലെ കോണ്‍ഗ്രസിൽ പൊട്ടിത്തെറിയും തമ്മിലടിയും
പുന്നംപറന്പ്: തെക്കുംകര മണ്ഡലം കോൺഗ്രസിൽ പൊട്ടിത്തെറി. മണ്ഡലം കമ്മിറ്റി യോഗത്തിൽ നിന്നും ഐ ഗ്രൂപ്പ് ഇറങ്ങിപ്പോയി.പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ തോൽവിക്കു കാരണമായത് ഏകപക്ഷീയമായ തീരുമാനങ്ങൾ മൂലം സ്ഥാനാർഥി നിർണയത്തിൽ വന്ന അപാകതകൾ കാരണമാണെന്നു മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി യോഗത്തിൽ ഐ ഗ്രൂപ്പ് ആരോപിച്ചു. പനങ്ങാട്ടുകര വാർഡിൽ നിർത്തിയ സ്ഥാനാർഥിയെ സമുദായ സമവാക്യം എന്ന വാദമുയർത്തി ഒഴിവാക്കിയതു മണ്ഡലത്തിലെ ക്രിസ്ത്യൻ സമുദായാംഗങ്ങളെ വ്രണപ്പെടുത്തി.ഇത്തരം നെറികേടുകൾക്കു നേതൃത്വം നൽകിയ മണ്ഡലം പ്രസിഡന്റ് ചെയർമാനായ സ്ഥാനാർഥി നിർണയ സമിതിക്കെതിരെയും മൗനാനുവാദം നൽകിയ എംഎൽഎയെയും ബ്ലോക്ക് പ്രസിഡന്റിനെയും പാർട്ടിതല നടപടിയെടുത്തു മണ്ഡലത്തിന്റെ ചുമതലകളിൽ നിന്ന് ഒഴിവാക്കി നിർത്തണമെന്ന് ഐ ഗ്രൂപ്പ് നേതാക്കൾ നേതൃത്വത്തോട് ആവശ്യപ്പെട്ടു. കുറ്റക്കാർക്കെതിരെ നടപടിയെടുക്കുംവരെ മണ്ഡലംതല പരിപാടികളിൽ നിന്നു വിട്ടുനിൽക്കുമെന്നു നേതൃത്വം അറിയിച്ചു. നേതാക്കളായ ഐഎൻടിയുസി നിയോജക മണ്ഡലം പ്രസിഡന്റ് വി.എം. കുരിയാക്കോസ്, ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്…
Read Moreവല്ലച്ചിറ പാടത്തെ പച്ചപ്പിനു നടുവിൽ നാടകദ്വീപ്; സാക്ഷാത്കരിക്കുന്നത് ആറുവര്‍ഷത്തെ സ്വപ്നം; പ്രത്യേകതകള്‍ ഇങ്ങനെ…
സ്വന്തം ലേഖകൻ തൃശൂർ: വല്ലച്ചിറ പാടത്തെ പച്ചപ്പിനു നടുവിൽ രണ്ടു വർഷമായി ഒരുക്കിയെടുത്ത നാടക ദ്വീപിനു ഞായറാഴ്ച തിരശീല ഉയരും. 34 സെന്റ് സ്ഥലത്ത് നാലായിരം ചതുരശ്രയടി വിസ്തീർണമുള്ള നിർമിതിയിലാണു റിമന്പറൻസ് തിയേറ്റർ ഗ്രൂപ്പിന്റെ നാടക ദ്വീപ് സജ്ജമാക്കിയിരിക്കുന്നത്. നാടകവേദിയും ചെറിയ ഓഡിറ്റോറിയവും പത്തു പേർക്കു താമസിക്കാനുള്ള സൗകര്യവും ഈ നാടക ദ്വീപിലുണ്ട്. നാടക പരിശീലനത്തിനും അവതരണത്തിനുമെല്ലാം ഈ വേദി തുറന്നുകൊടുക്കാനാണു പരിപാടി. നാടക രചയിതാവും സംവിധായകനുമായ ശശിധരൻ നടുവിലാണ് നാടകത്തിനായി ഇങ്ങനെയൊരു സ്വപ്ന ദ്വീപ് സജ്ജമാക്കിയത്. നാടക, സിനിമാ രംഗത്തെ പ്രതിഭയായ ജോസ് ചിറമ്മലിനു സ്മാരകമായാണ് നാടകദ്വീപ് നിർമിച്ചത്. ജോസ് ചിറമ്മലിന്റെ ആരാധകനാണു താനെന്ന് ശശിധരൻ അഭിമാനത്തോടെ പറയും. ഒന്നിച്ചു പ്രവർത്തിച്ചിട്ടുമുണ്ട്. പാലക്കാട് എൻഎസ്എസ് എൻജിനിയറിംഗ് കോളജിൽ 22 വർഷം നാടകം അഭ്യസിപ്പിച്ചിട്ടുണ്ട്. അവിടെ പഠിച്ചിരുന്ന വിദ്യാർഥികളുടെയും പ്രവാസികൾ അടക്കമുള്ളവരുടേയും സഹായത്തോടെയാണ് നാടകദ്വീപ് സജ്ജമാക്കിയത്. മരത്തടികൊണ്ടു…
Read Moreതരിശുപാടങ്ങളിൽ വിതപ്പാട്ടും, ഞാറുനടലും; തരിശു പാടത്ത് നെൽകൃഷിയുമായി കർമസേന
കല്ലേറ്റുംകര: രണ്ട് ദശാബ്ദമായി തരിശായി നിലനിന്നിരുന്ന 15 ഏക്കർ പാടത്ത് വിതപ്പാട്ട് ഉയർന്നു. ആളൂർ പഞ്ചായത്ത് 16-ാം വാർഡിലെ എസ്റ്റേറ്റ് പാടത്തിന്റെ ഭാഗമായ ചാടാംപാടത്താണ് കർമസേനയുടെ ആഭിമുഖ്യത്തിൽ നെൽകൃഷി ആരംഭിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം വിത്ത് വിതച്ച് മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൻ നിർവഹിച്ചു. ആളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജോജോ അധ്യക്ഷത വഹിച്ചു. ആളൂർ കൃഷി ഓഫീസർ പി.ഒ. തോമസ്, ആളൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി സുരേഷ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അഡ്വ. എം.എസ്. വിനയൻ, ഷൈനി തിലകൻ, അംഗങ്ങ ളായ എ.സി. ജോണ്സൻ, സുബിൻ കെ. സെബാസ്റ്റ്യൻ, കെ. മേരി ഐസക്, ജിഷ ബാബു, ഓമന ജോർജ്, മിനി സുധീഷ്, ഷൈനി വർഗീസ്, ആളൂർ കാർഷിക കർമസേന കോ-ഓർഡിനേറ്റർ പി.എസ്. വിജയകുമാർ, ഐ.കെ. ചന്ദ്രൻ, കർഷകനായ പി.കെ. സുബ്രഹ്മണ്യൻ എന്നിവർ പ്രസംഗിച്ചു.…
Read Moreഅരങ്ങുണരുന്നു, ചിലങ്കകളും; റീജണൽ തിയേറ്ററും തുറക്കുന്നു
സ്വന്തം ലേഖകൻതൃശൂർ: തിയേറ്ററുകൾ തുറന്നതിനു പിറകേ, അരങ്ങുകൾ ഉണരുകയായി, ചിലങ്കകൾ പൊട്ടിച്ചിരിക്കുകയായി. പത്തു മാസംമുന്‍പു വീണുലഞ്ഞ തിരശീല ഉയരുന്നു. നൃത്തവും നാടകവും സംഗീതവും അടക്കമുള്ള കലാവേദികൾ വീണ്ടും സജീവമാകുകയാണ്. കേരള സംഗീത നാടക അക്കാദമിയുടെ തിയേറ്ററുകൾ തുറക്കാൻ സർക്കാർ അനുമതി നൽകി. ജില്ലാ കളക്ടറുടെ അനുമതിയില്ലാതെ റീജണൽ തിയേറ്റർ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു അക്കാദമിയിലെ ഉദ്യോഗസ്ഥർ. ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം ദീപിക വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. സാഹിത്യ അക്കാദമി ഹാളും സിനിമാ തിയേറ്ററുകളും തുറക്കാൻ അനുമതി നൽകിയിട്ടും സംഗീത നാടക അക്കാദമിയുടെ റീജണൽ തിയേറ്റർ തുറക്കാൻ അനുമതി നൽകിയിരുന്നില്ല. കോവിഡ് വ്യാപനം തടയാനുള്ള നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് റീജണൽ തിയേറ്റർ തുറക്കാമെന്നാണു കളക്ടർ നൽകിയിരിക്കുന്ന നിർദേശം. എണ്ണൂറു പേർക്ക് ഇരിക്കാവുന്ന റീജണൽ തിയേറ്ററിൽ അകലം പാലിച്ചുകൊണ്ട് നൂറു പേർക്കു മാത്രമേ പ്രവേശനമുള്ളൂ, അകലം പാലിക്കണം, സാനിറ്റൈസർ സൗകര്യം വേണം തുടങ്ങിയ…
Read More