കൊടകര: ഇത്തവണയും കൊടകരയിലെ ഓണത്തപ്പൻമാർക്ക് കടൽ കടക്കാനായില്ല. ഗൾഫ് അടക്കം ലോക രാജ്യങ്ങളിലെ മലയാളികളുടെ ഓണാഘോഷങ്ങൾക്ക് പൊലിമ പകരുന്നതിന് കൊടകരയിൽ നിർമിക്കുന്ന ഓണത്തപ്പൻമാർ കടൽ കടന്നെത്താറുണ്ട്. കോവിഡ് ലോകമെന്പാടും പിടിമുറുക്കിയതോടെ നാട്ടിലെന്ന പോല വിദേശത്തും ഓണാഘോഷത്തിന് പകിട്ടുകുറഞ്ഞതാണ് കളിമണ്‍പാത്രനിർമാണം കുലത്തൊഴിലാക്കിയ കുംഭാര സമുദായക്കാർക്കു തിരിച്ചടിയായത്. കൊടകര ടൗണിനോടു ചേർന്നുള്ള കാവുംതറയിൽ താമസിക്കുന്ന മണ്‍പാത്ര നിർമാണ തൊളിലാളികുടുംബങ്ങളാണ് ഓണക്കാലത്ത് കളിമണ്ണുപയോഗിച്ച് ഓണത്തപ്പൻമാരെ മെനഞ്ഞെടുക്കുന്നത്. ആധുനികതയുടെ തള്ളിക്കയറ്റത്തിൽ മലയാളി മണ്‍പാത്രങ്ങളെ അടുക്കളയിൽ നിന്ന് പടിയിറക്കിയപ്പോൾ പല കുടുംബങ്ങളും കുലതൊഴിൽ ഉപേക്ഷിച്ച് ഉപജീവനത്തിനായി മറ്റു പണികളിലേക്ക് തിരിഞ്ഞു. എന്നാൽ ഓണക്കാലമായാൽ മിക്ക കുടുംബങ്ങളും ഓണത്തപ്പൻമാരെ നിർമിക്കാറുണ്ട്. ഇവയിൽ കുറേയൊക്കെ പരന്പരാഗത രീതിയിൽ ഓണമാഘോഷിക്കുന്ന പ്രവാസി മലയാളി കുടുംബങ്ങൾക്കും സംഘടനകൾക്കുമായി വിദേശത്തെ മാളുകളിലെത്താറുണ്ട്. ഇടനിലക്കാർ വഴിയാണ് ഓണത്തപ്പൻമാരെ വിദേശത്തെത്തിച്ചിരുന്നത്. 2018ൽ ഓണക്കാലത്തുണ്ടായ പ്രളയം ഇവർക്ക് തരിച്ചടിയായി. കഴിഞ്ഞ വർഷവും വെള്ളപ്പൊക്കക്കെടുതികൾ ഓണത്തപ്പൻമാരുടെ വിദേശ…
Read MoreCategory: Thrissur
വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണം:എല്ലാ സഹായങ്ങളും നൽകാൻ നഗരസഭ കൗൺസിൽ തീരുമാനം
വടക്കാഞ്ചേരി: ലൈഫ് മിഷന്റെ വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് നിർമാണം സമയ ബന്ധിതമായി പൂർത്തീകരിക്കുന്നതിന് അവശ്യമായ എല്ലാ സഹായങ്ങളും നൽകുന്നതിന് നഗരസഭ കൗണ്‍സിൽ യോഗം തീരുമാനിച്ചു. കൗണ്‍സിൽ യോഗത്തിൽ ചെയർപേഴ്സണ്‍ ശിവപ്രിയ സന്തോഷ് അധ്യക്ഷയായി. നഗരസഭ കൗണ്‍സിൽ ഏകകണ്ഠമായി തന്നെയാണ് ഫ്ലാറ്റ് സംബന്ധിച്ച എല്ലാ തീരുമാനങ്ങളും എടുത്തത്. കഴിഞ്ഞ ദിവസം ഫ്ലാറ്റ് നിർമാണത്തിന് ഫയർ എൻഒസി ലഭിച്ചിട്ടില്ല എന്ന് പ്രതിപക്ഷ അംഗങ്ങൾ ആക്ഷേപം ഉന്നയിച്ചിരുന്നു. പെർമിറ്റ് അനുവദിച്ചിട്ടുള്ള സമയത്തെ കെ എം ബി ആർ റൂൾസ് പ്രകാരം, 1000 ചതുരശ്ര അടി അടിത്തറ വിസ്തീർണമുള്ള കെട്ടിടങ്ങൾകും 15 മീറ്റർ ഉയരമുള്ള കെട്ടിങ്ങൾക്കും മാത്രമേ ആവശ്യം ആയി വരുന്നുള്ളു. ലൈഫ് മിഷൻ നൽകിയ പ്ലാൻ നഗരസഭയിൽ നിന്നും അനുമതി നൽകിയിട്ടുണ്ട്. അതിനു ജില്ലാ ടൗണ്‍ പ്ലാനറുടെ അനുമതി ലഭിച്ചിട്ടുണ്ട്.ഫ്ലാറ്റ് കെട്ടിടത്തിന്റെ നിർമാണം ലൈഫ് മിഷന്റ എൻജിനീയർമാർ ആണ് പരിശോധിക്കുന്നത് എങ്കക്കാട് ശ്മശാനത്തിനുള്ള…
Read Moreതൃക്കാക്കരയപ്പനെ ചൂടിക്കാൻ കൃഷ്ണ കിരീടം ഇന്ന് കിട്ടാനില്ല പകരം പ്ലാസ്റ്റിക് പൂക്കൾ; ഇരിപ്പിടം നഷ്ടപ്പെട്ട കൃഷ്ണ കിരീടത്തെക്കുറിച്ചറിയാം…
കൊടകര: കൃഷിയും ആൾപ്പാർപ്പുമില്ലാതെ ഒഴിഞ്ഞു കിടക്കുന്ന വെളിന്പറന്പുകൾ കുറഞ്ഞതോടെ കൃഷ്ണ കരീടം പോലുള്ള നാട്ടുപൂക്കൾ അപൂർവ കാഴ്ചയായി. തിരുവോണദിവസം പൂക്കളോടൊപ്പം പ്രതിഷ്ഠിക്കുന്ന തൃക്കാക്കരയപ്പന്റെ നെറുകിൽ ചൂടാൻ ഉപയോഗിക്കുന്ന ഈ പൂവ് ഇന്നു നഗരങ്ങളിൽ വിസ്മൃതിയിലാണ്. പുറന്പോക്കുകളിലും ആൾപ്പാർപ്പില്ലാത്ത പുരയിടങ്ങളിലും കൂട്ടത്തോടെതഴച്ചുവളരുന്ന ഒരു ചെടിയാണ് കൃഷ്ണകിരീടം. ഹനുമാൻ കിരീടമെന്നും, ആറുമാസച്ചെടിയെന്നും ഇതിനുപേരുണ്ട്. നാട്ടുന്പുറങ്ങളിൽ പെരു എന്നും ഇതിനെ വിളിക്കുന്നു. പിരമിഡ് ആകൃതിയിലാണ് പൂക്കളുടെ വിന്യാസരീതി. ബുദ്ധമതക്കാരുടെ പഗോഡയുടെ ആകൃതിയുള്ളതിനാൽ റെഡ് പഗോഡ എന്നാണ് ഇംഗ്ലീഷിൽ ഈ ചെടിയുടെ പേര്. വിദേശ ഇനമാണെങ്കിലും കേരളത്തിലെ നാട്ടുപൂക്കളുടെ പട്ടികയിൽ കൃഷ്ണ കിരീടമുണ്ട്. കൃഷ്ണന്റെ തലയിൽ കിരീടമായി കുചേലൻ ഈ പൂവ് ചൂടിച്ചതാണ് കൃഷ്ണ കിരീടമെന്നു പേരു വരാനിടയായതെന്ന് ഐതിഹ്യമുണ്ട്. ചില ക്ഷേത്രങ്ങളിൽ പൂജക്ക് ഈ പൂക്കൾ ഉപയോഗിക്കുന്നുണ്ട്. കൃഷ്ണകിരീടം പൂക്കൾ വിടർന്നാൽ ചിത്രശലഭങ്ങൾ കൂട്ടത്തോടെ എത്താറുണ്ട്. വിടർന്നുകഴിഞ്ഞാൽ ആഴ്ചകളോളം നിലനിൽക്കുമെന്നതാണ്…
Read Moreമയിലും കാക്കയും കോഴിയും തിന്നില്ല.! കേന്ദ്ര സർക്കാർ വിതരണത്തിന് എത്തിച്ച സൗജന്യ റേഷനരിയിൽ ചെള്ള്; ഭക്ഷ്യയോഗ്യമല്ലെന്നു റിപ്പോർട്ട്
സ്വന്തം ലേഖകൻതൃശൂർ: കൊറേണക്കാലത്തു കേന്ദ്ര സർക്കാർ വിതരണത്തിന് എത്തിച്ച സൗജന്യ റേഷനരിയിൽ ചെള്ളുകളുണ്ടെന്നും ഭക്ഷ്യയോഗ്യമല്ലെന്നും പരിശോധനാഫലം. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനാഫലത്തിലാണ് ഈ വിവരം. ജൂണ്‍ 30 നു മണ്ണുത്തി മുല്ലക്കരയിലെ റേഷൻകടയിലേക്കു കുരിയിച്ചിറ ഗോഡൗണിൽനിന്ന് സപ്ലൈകോ വാതിൽപ്പടി വഴി വിതരണത്തിനു കൊണ്ടുവന്ന ലോറിയിലെ 87 അരിച്ചാക്കുകളിൽ ചെള്ളുകൾ കണ്ടിരുന്നു. നാട്ടുകാരും നേർക്കാഴ്ച സമിതി പ്രവർത്തകരും തൃശൂർ ഭക്ഷ്യ സുരക്ഷാ വകുപ്പിനേയും ലീഗൽ മെട്രാളജി വകുപ്പിനേയും വിവരം അറിയിച്ചു. ഇരുവിഭാഗങ്ങളും നടത്തിയ പരിശോധനയിൽ 50 കിലോഗ്രാം തൂക്കം ഉണ്ടാകേണ്ട അരിച്ചാക്കുകളിൽ 47.100 മാത്രമായിരുന്നു തൂക്കമെന്നു കണ്ടെത്തി. ഭക്ഷ്യ സുരക്ഷാ ഓഫീസർ പരിശോധിച്ചപ്പോൾ അരിച്ചാക്കുകളിൽ ചെള്ളുകൾ കണ്ടിരുന്നു. ഭക്ഷ്യയോഗ്യമല്ലെന്നു കണ്ടെത്തിയ അരിയുടെ സാന്പിൾ എടുത്ത് എറണാകുളം റീജണൽ അനലിറ്റിക്കൽ ലബോറട്ടറിയിലേക്ക് അയയ്ക്കുകയും വാഹനത്തിലുള്ള ധാന്യങ്ങൾ തിരികെ അയയ്ക്കുകയും ചെയ്തിരുന്നു. നേർകാഴ്ച സമിതി സെക്രട്ടറി പി.ബി. സതീഷിനു വിവരാവകാശ നിയമ പ്രകാരം…
Read Moreഇതാണു കർഷക സഹായം; ബിഷപ്സ് ഹൗസിൽ സാന്ത്വനമായി പച്ചക്കറി ചന്ത
തൃശൂർ: കർഷകർക്ക് സാന്ത്വനവും വാങ്ങിക്കാനെത്തുന്നവർക്ക് ആശ്വാസവുമായി ബിഷപ്സ് ഹൗസിൽ ഹരിത സാന്ത്വനം. കർഷകർക്ക് പരമാവധി വില നൽകി എല്ലാവിധ പ്രോത്സാഹനവും നൽകാൻ ലക്ഷ്യമിട്ട് തുടങ്ങിയ പച്ചക്കറി ചന്തയ്ക്കാണ് കൂടുതൽ പ്രചാരമേറിയിരിക്കുന്നത്. അതിരൂപതയുടെ സാമൂഹ്യക്ഷേമ വിഭാഗമായ സാന്ത്വനത്തിന്റെ നേതൃത്വത്തിലാണ് കർഷകരെ സഹായിക്കാനായി ബിഷപ്സ് ഹൗസിൽ പച്ചക്കറി ചന്ത ആരംഭിച്ചിരിക്കുന്നത്. ലോക്ക്ഡൗണിൽ കർഷകർ ഡൗണായി പോകുന്നതുകണ്ടാണ് സാന്ത്വനം ഡയറക്ടർ ഫാ. ജോയ് മൂക്കന്റെ നേതൃത്വത്തിൽ കഴിഞ്ഞ ജൂണ്‍ അഞ്ചിന് പച്ചക്കറി ചന്ത ആരംഭിച്ചത്. അട്ടപ്പാടിയിലെ കർഷകർ ആത്മഹത്യയുടെ വക്കിലെത്തി നിൽക്കുന്നത് കണ്ടു അവിടെയെത്തി കർഷകരിൽ നിന്നു നേന്ത്രക്കായ വാങ്ങികൊണ്ടുവന്നായിരുന്നു തുടക്കം. അവിടെയുള്ള കർഷകർക്കു പുതുജീവൻ ലഭിച്ചതോടെയാണ് തൃശൂരിലെ കർഷകരുടെയും വേദനകൾ മാറ്റാൻ രംഗത്തിറങ്ങിയത്. കർഷകരുടെ മനസറിഞ്ഞ് അവർക്ക് സാന്ത്വനം നൽകാൻ തുടങ്ങിയ പച്ചക്കറി ചന്ത തുടക്കത്തിൽ ആഴ്ചയിൽ രണ്ടു ദിവസമായിരുന്നുവെങ്കിൽ ഇപ്പോൾ ഞായറാഴ്ച ഒഴിച്ച എല്ലാ ദിവസവും നടത്തുന്നുണ്ട്. വീട്ടിൽ…
Read Moreനന്മയുടെ ഓണക്കിറ്റുമായിപൂരപ്രേമിസംഘം; കണ്നിറഞ്ഞേറ്റുവാങ്ങിയത് അഞ്ഞൂറോളം കുടുംബങ്ങൾ
സ്വന്തം ലേഖകൻതൃശൂർ: നന്മയുടേയും കാരുണ്യത്തിന്റെയും സ്നേഹം നിറച്ച ഓണക്കിറ്റുമായി പൂരപ്രേമിസംഘം കേരളത്തിലെ ആറു ജില്ലകളിലെ പാവപ്പെട്ട കലാകാരൻമാർക്കരികിലെത്തി. കോവിഡ് മൂലം ഉത്സവങ്ങളും പൂരങ്ങളുമില്ലാതായതോടെ ദുരിതത്തിലായ കലാകാരൻമാർക്ക് ഓണക്കാലത്ത് അത്യാവശ്യ സാധനങ്ങളടങ്ങിയ കിറ്റുമായാണ് പൂരപ്രേമിസംഘം കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നാടു ചുറ്റിയത്. തൃശൂർ, എറണാകുളം, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളിലെ തെരഞ്ഞെടുത്ത അഞ്ഞൂറു കുടുംബങ്ങൾക്കാണ് ഇരുപത് സാധനങ്ങൾ ഉൾപ്പെട്ട കിറ്റ് നൽകിയത്. പായസക്കിറ്റും പരിപ്പ്, പഞ്ചസാര, എണ്ണ, മുളകുപൊടിയടക്കമുള്ളവയും റവയും അരിപ്പൊടിയുമെല്ലാമടങ്ങുന്ന പലവ്യഞ്ജനക്കിറ്റാണ് പൂരപ്രേമിസംഘം സൗജന്യമായി വിതരണം ചെയ്തത്. കോവിഡ് കാലത്ത് 625 കുടുംബങ്ങൾക്ക് സൗജന്യമായി ഇതുപോലെ കിറ്റുകൾ ഇവർ വിതരണം ചെയ്തിരുന്നു. ഇതോടെ പൂരപ്രേമിസംഘത്തിന്റെ സൗജന്യ പലവ്യഞ്ജനക്കിറ്റുകളുടെ വിതരണം ആയിരം കവിഞ്ഞു. പൂരപ്രേമിസംഘം കണ്‍വീനർ വിനോദ് കണ്ടേംകാവിൽ, സെക്രട്ടറി അനിൽകുമാർ മോച്ചാട്ടിൽ, പ്രസിഡന്റ് ബൈജു താഴേക്കാട്ട്, ട്രഷറർ പി.വി. അരുണ്‍, ഭാരവാഹികളായ നന്ദൻ വാകയിൽ, സജേഷ്കുന്നന്പത്ത്,…
Read Moreപാലപ്പിള്ളിയിൽ കാട്ടാന ആക്രമണം; ടാപ്പിംഗ് തൊഴിലാളിയായ 3 പേർക്കു പരിക്ക്
പുതുക്കാട്: പാലപ്പിള്ളിയിൽ പിള്ളത്തോടിനു സമീപം ജുംഗ്ടോളി റബർ തോട്ടത്തിൽ കാട്ടാനാ ആക്രമണത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു. രണ്ട് ടാപ്പിംഗ് തൊഴിലാളികൾക്കും ഒരു സൂപ്പർവൈസർക്കുമാണ് പരിക്കേറ്റത്. ടാപ്പിംഗ് തൊഴിലാളികളായ വേലൂപ്പാടം പുലിക്കണ്ണി തറയിൽ നൗഷാദ് (47), വരന്തരപ്പിള്ളി അട്ടേപ്പാടൻ ജയകുമാർ(47), സൂപ്പർവൈസർ വേലൂപ്പാടം പുലിക്കണ്ണി മൂച്ചിക്കൽ ലത്തീഫ് (49) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ എട്ടോടെയാണ് സംഭവം. എസ്റ്റേറ്റിലെ 90 -ാം പ്ലാന്റിലാണ് ആനക്കൂട്ടം ഇറങ്ങിയത്. സൂപ്പർവൈസർ ഉൾപ്പെടെ എട്ടുതൊഴിലാളികളാണ് തോട്ടത്തിൽ ഉണ്ടായിരുന്നത്. ആനക്കൂട്ടം തൊഴിലാളികൾക്കുനേരെ ഓടിയെത്തിയപ്പോൾ ഇവർ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ താഴെ വീണാണ് ഇവർക്കു പരിക്കേറ്റത്. പരിക്കേറ്റ മൂന്ന് പേരെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫാക്ടറിക്ക് സമീപത്തുള്ള സ്റ്റാഫ് ക്വോർട്ടേഴ്സിലും കാട്ടാനകൾ ഇറങ്ങി വ്യാപകമായി വാഴകൾ നശിപ്പിച്ചു. ക്വോർട്ടേഴ്സിനോട് ചേർന്ന് നിന്നിരുന്ന വാഴകളാണ് നശിച്ചത്. കാലപ്പഴക്കം ചെന്ന ക്വാർട്ടേഴ്സ് കെട്ടിടത്തിനു നേരെ ആനകളുടെ ആക്രമണം…
Read Moreകയ്പമംഗലം ജ്വല്ലറി കവർച്ച , ഉടമ ചമച്ച കഥയെന്ന് സംശയം; കവർച്ച നടന്നിട്ടില്ലെന്ന് പോലീസ്
തൃശൂർ: കയ്പമംഗലം മൂന്നുപീടികയിലെ ജ്വല്ലറി കവർച്ച കേസ് കെട്ടുകഥയെന്ന് പോലീസ് നിഗമനം. വിശദമായ അന്വേഷണം തുടരുന്പോഴും കവർച്ചക്കേസിൽ സ്വർണം നഷ്ടപ്പെട്ടിട്ടില്ലെന്ന് പോലീസ് തറപ്പിച്ചു പറയുന്നു. മോഷണം നടന്നുവെന്നു പറയുന്ന ഗോൾഡ് ഹാർട്ട് ജ്വല്ലറിയിൽ സ്വർണം ഉണ്ടായിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്. പരാതിക്കാരനായ ജ്വല്ലറി ഉടമയെയും ജീവനക്കാരനെയും വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് ഈ നിർണായകവിവരങ്ങൾ ലഭിച്ചത്. ഏറെ സാന്പത്തിക ബാധ്യതകളുള്ള ജ്വല്ലറി ഉടമ ആസൂത്രണം ചെയ്ത നാടകമായിരുന്നോ കവർച്ചാക്കഥയെന്ന് പോലീസ് സംശയിക്കുന്നു. ജ്വല്ലറിയുടെ ഭിത്തി കുത്തിത്തുരന്നിട്ടുണ്ടെങ്കിലും ഇത് മോഷ്ടാക്കൾ ചെയ്തതല്ലെന്നാണ് പോലീസ് കരുതുന്നത്. ജ്വല്ലറിയിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടമായെന്നായിരുന്നു പരാതി. എന്നാൽ സയന്റിഫിക് വിദഗ്ധരും ഫോറൻസിക് വിദഗ്ധരും ലോക്കർ പരിശോധിച്ചപ്പോൾ ലോക്കർ കുത്തിത്തുറക്കുകയോ ഡ്യൂപ്ലിക്കേറ്റ് താക്കോലിട്ട് തുറക്കുകയോ മറ്റേതെങ്കിലും മെറ്റൽ ഉപകരണം കൊണ്ട് തുറക്കാൻ ശ്രമിക്കുകയോ ചെയ്തിട്ടില്ലെന്ന് മനസിലായി. ലോക്കർ കുത്തിത്തുറന്നിട്ടില്ലെന്നും ഒറിജിനൽ താക്കോൽ ഉപയോഗിച്ച് ലോക്കർ…
Read Moreകൈപ്പമംഗലം സ്വർണക്കവർച്ച: പോലീസ് അന്വേഷണം ഊർജിതം; പരാതിക്കാരുടെ മൊഴികൾ പരിശോധിക്കുന്നു
സ്വന്തം ലേഖകൻതൃശൂർ: കൈപ്പമംഗലത്തെ സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ഉൗർജിതമാക്കി. ജ്വല്ലറി ഉടമയുടെ മൊഴി വീണ്ടും പോലീസ് പരിശോധിക്കുന്നുണ്ട്. സ്വർണം ലോക്കറിൽ സൂക്ഷിച്ചതുമായി ബന്ധപ്പെട്ട് മൊഴിയിൽ ചില പൊരുത്തക്കേടുകൾ ഉണ്ടെന്ന സംശയത്തിലാണ് പോലീസ്. സയന്റിഫിക് വിദഗ്ധരുടെ സേവനം ഈ സംശയം ദുരീകരിക്കാൻ ഉപയോഗപ്പെടുത്തും. നഷ്ടപ്പെട്ട സ്വർണത്തിന്റെ കണക്കുകൾ വിശദമായി പരിശോധിക്കുന്നുണ്ട്. ജ്വല്ലറി ഉടമയുടെ സാന്പത്തിക ഇടപാടുകൾ പോലീസ് അന്വേഷിച്ചുവരികയാണ്. കഴിഞ്ഞ ദിവസമാണ് കൈപ്പമംഗലം മൂന്നുമുറിയിലെ ജ്വല്ലറിയിൽ വൻ കവർച്ച നടന്നത്. സെന്ററിലെ ഗോൾഡ് ഹാർട്ട് ജ്വല്ലറിയുടെ ചുമർ തുരന്ന് മൂന്നര കിലോ സ്വർണം കവർന്നതായാണ് പരാതി. ഇന്നലെ രാവിലെ ഷോറൂം തുറക്കാനെത്തിയ ഉടമ സലീമാണ് മോഷണവിവരം ആദ്യം അറിഞ്ഞതെന്നു പറയുന്നു. ജ്വല്ലറിയുടെ പിൻവശത്തെ ഭിത്തി തുരന്നാണ് മോഷണം. ജ്വല്ലറിക്കുള്ളിൽ മുളകുപൊടി വിതറിയ നിലയിലായിരുന്നു.
Read Moreവടക്കാഞ്ചേരി ഫ്ളാറ്റ് വിവാദം; മന്ത്രി മൊയ്തീനെ കോടിയേരി തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു
തൃശൂർ: വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ളാറ്റ് വിവാദത്തിൽ തദ്ദേശ വകുപ്പു മന്ത്രി എ.സി.മൊയ്തീനെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തിരുവനന്തപുരത്തേക്ക് അടിയന്തിരമായി വിളിച്ചു വരുത്തി വിവരങ്ങൾ തേടി. ഉടൻ തന്നെ തിരുവനന്തപുരത്തെത്താൻ മന്ത്രിയോട് ഇന്നലെ നിർദ്ദേശിക്കുകയായിരുന്നു. തൃശൂരിൽ ഇന്നു വിവിധ പരിപാടികൾ ഉണ്ടായിരുന്നിട്ടും അതെല്ലാം ഉപേക്ഷിച്ച് മൊയ്തീൻ ഇന്നലെ തന്നെ തിരുവനന്തപുരത്തേക്ക് പോയി. ഇന്ന് പാർട്ടി സെക്രട്ടറിയേറ്റ് നടക്കുന്നതിനാൽ വിശദാംശങ്ങൾ അറിയുന്നതിനാണ് മന്ത്രിയെ വിളിപ്പിച്ചത്. വടക്കാഞ്ചേരി വിവാദ ഫ്ളാറ്റ് നിർമാണവുമായി ബന്ധപ്പെട്ട് പാർട്ടിക്ക് പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് മന്ത്രിയെ നേരിട്ട് വിളിച്ചുവരുത്തിയതെന്നു പറയുന്നു. രണ്ടുദിവസം മുന്‍പ് പാർട്ടി തൃശൂർ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ മന്ത്രി മൊയ്തീന്റെ നിലപാടുകൾക്കെതിരെ രൂക്ഷ വിമർശനം ഉയർന്നതായാണ് വിവരം. മന്ത്രി യോഗത്തിൽ പങ്കെടുത്തിരുന്നില്ല. സെക്രട്ടറിയേറ്റ് യോഗത്തിന്റെ അജണ്ടയിൽ വിഷയം ഇല്ലായിരുന്നെങ്കിലും ജില്ലയിൽ പാർട്ടിക്കുണ്ടായ പ്രതിസന്ധി അംഗങ്ങൾ ചർച്ചയ്ക്കെടുക്കുകയായിരുന്നു. സംസ്ഥാന കമ്മിറ്റിയംഗം…
Read More