തൃശൂർ: വടക്കാഞ്ചേരിയിലെ ലൈഫ്മിഷൻ ഫ്ളാറ്റ് നിർമാണവുമായി ബന്ധപ്പെട്ട് കൈക്കൂലി കൊടുത്ത സംഭവം സ്ഥിരീകരിച്ച സാഹചര്യത്തിൽ അന്വേഷണം നടത്താൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് യുഡിഎഫ് കണ്വീനർ ബെന്നി ബഹാൻ എംപി പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കൈക്കൂലി പണം എവിടെ പോയി എന്നറിയണമെങ്കിൽ മുഖ്യമന്ത്രിയുടെയും കുടുംബാംഗങ്ങളുടെയും സ്വത്തിനെക്കുറിച്ചും ശിവശങ്കറിന്റെ സ്വത്തിനെ കുറിച്ചും അന്വേഷണം നടത്തണം. മുഖ്യമന്ത്രിയുടെയും ശിവശങ്കറിൻരെയും ലൈഫ് മിഷൻ ഉദ്യോഗസ്ഥരുടെയും ഫോണ് കോളുകൽ പരിശോധിക്കണം. അഴിമിതിക്ക് കൂട്ടു നിന്ന് മന്ത്രി എ.സി. മൊയ്തീനും രാജിവയ്ക്കണം. കൈക്കൂലി കൊടുത്തവനും സ്വീകരിച്ചവരും സമ്മതിച്ച സ്ഥിതിക്ക് ആർജവമുണ്ടെങ്കിൽ മുഖ്യമന്ത്രി വിജിലൻസ് അന്വേഷണമെങ്കിലും പ്രഖ്യാപിക്കണം. ഇത് ലാവ്ലിൻ കേസിന് സമാനമായ സംഭവമാണ്. അതാണ് ഇതിനെ രണ്ടാം ലാവ്ലിനെന്ന് പറയുന്നത്. എല്ലാ കേന്ദ്ര ഏജൻസികളെയും വിശ്വാസത്തിലെടുക്കുന്നു. എന്നാൽ എല്ലാ അന്വേഷണങ്ങളെയും അട്ടിമറിക്കുന്ന വിധത്തിൽ മുഖ്യമന്ത്രിയും ബിജെപിയും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിൽ അന്വേഷണം അട്ടിമറിക്കുമെന്ന സംശയമാണുള്ളത്.
Read MoreCategory: Thrissur
ശക്തനിൽ പാസ് വിതരണം, തുറക്കൽ തിങ്കളാഴ്ച; ബദൽ ചന്തകൾ തുടരും
സ്വന്തം ലേഖകൻതൃശൂർ: ശക്തൻ പച്ചക്കറി മാർക്കറ്റിൽ വ്യാപാരികൾക്കുള്ള പാസ് വിതരണം ഇന്നും നാളേയുമായി പൂർത്തിയാക്കും. വ്യാപാരികളുടേയും തൊഴിലാളികളുടേയും പട്ടിക തയാറാണെന്നും പാസ് നൽകിക്കഴിഞ്ഞെന്നും നാളെ കളക്ടർക്കു റിപ്പോർട്ടു നൽകും. ഈ റിപ്പോർട്ടു പരിശോധിച്ചശേഷമേ ശക്തൻ മാർക്കറ്റ് തുറക്കാൻ കളക്ടർ അനുവദിക്കൂ. ശക്തൻ പച്ചക്കറി ചന്ത തിങ്കളാഴ്ചയോടെയേ തുറക്കാൻ അനുമതി നൽകൂവെന്നാണ് ഇപ്പോഴത്തെ സ്ഥിതി. അത്തക്കച്ചവടം പ്രതീക്ഷിച്ചിരുന്ന ശക്തനിലെ കച്ചവടക്കാർ ഓണക്കച്ചവടമെങ്കിലും കിട്ടിയാൽ മതിയെന്ന അവസ്ഥയിലാണ്. ജൂലൈ 27 നാണ് ശക്തൻ മാർക്കറ്റ് അടച്ചിട്ടത്. ശക്തൻ മാർക്കറ്റിൽ കടയുടമകളുടേയും യഥാർഥത്തിൽ കച്ചവടം നടത്തുന്നവരുടേയും രേഖകൾ തമ്മിൽ പൊരുത്തപ്പെടുന്നില്ല. ഒരേ കടയിൽ മൂന്നോ നാലോ കൂട്ടർവരെ കടയുടമകളാണെന്ന് അവകാശപ്പെട്ടിട്ടുണ്ട്. തൊട്ടടുത്ത മൂന്നോ നാലോ കടമുറികൾ സ്വന്തമാക്കിയ കടയുടമകളുമുണ്ട്. ഈ സ്ഥിതിയിൽ കോവിഡ് നിയന്ത്രണങ്ങൾ നടപ്പാക്കുന്നതെങ്ങനെയെന്ന ആശയക്കുഴപ്പത്തിലാണ് പോലീസും ആരോഗ്യ വകുപ്പും. ഒന്നിടവിട്ട കടകൾ മാത്രമേ തുറക്കാവൂ, ഒരു കടമുറിയിൽ മൂന്നു…
Read Moreനഗരസഭാ തെരഞ്ഞെടുപ്പ് ; സ്വതന്ത്രന്മാരെ അനുനയിപ്പിച്ച് ഒപ്പംനിർത്താൻ സിപിഎം നീക്കം
ചാലക്കുടി: നഗരസഭ തെരഞ്ഞെടുപ്പിൽ ഇരുമുന്നണിക്കും വെല്ലുവിളി ഉയർത്തുന്ന സ്വതന്ത്രന്മാരെ അനുനയിപ്പിച്ച് ഒപ്പം നിർത്തി മത്സരിപ്പിക്കാൻ സിപിഎം നീക്കം തുടങ്ങി. ഇപ്പോൾ സ്വതന്ത്രന്മാരുടെ പിൻതുണയോടെയാണ് ഇടതുമുന്നണി നഗരസഭ ഭരണം നടത്തുന്നത്. എന്നാൽ അടുത്ത തെരഞ്ഞെടുപ്പിൽ സ്വതന്ത്രന്മാർ ഒറ്റയ്ക്കു തന്നെ മത്സരിക്കാനാണ് തീരുമാനം. നഗരസഭ വൈസ് ചെയർമാൻ വിത്സന്റ് പാണാട്ടുപറന്പിലും പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ യു.വി. മാർട്ടിനുമാണ് വീണ്ടും അങ്കം കുറിക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുന്നത്. സ്വതന്ത്രന്മാരുടെ ഒരു സംഘം ചാലക്കുടിയിലെ ചില പ്രമുഖ·ാരെ കണ്ട് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പിന്തുണ തേടിയപ്പോഴാണ് സിപിഎം അപകടം തിരിച്ചറിഞ്ഞത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇരുമുന്നണികളെയും പരാജയപ്പെടുത്തിയാണ് ഇവർ കൗണ്സിലിൽ എത്തിയത്. ഇക്കുറി ഇവർ ഒറ്റയ്ക്ക് മത്സരിച്ചാൽ ഉണ്ടാകുന്ന അപകടം തിരിച്ചറിഞ്ഞാണ് സിപിഎം ഇവരെ കൂടി മുന്നണിയിൽ ഉൾപ്പെടുത്താൻ നീക്കം തുടങ്ങിയത്. മുന്നണിയുമായി ധാരണയുണ്ടാക്കാൻ സ്വതന്ത്രന്മാർ തയ്യാറാണെങ്കിലും ഇടതുമുന്നണി സ്ഥാനാർഥികളായി മത്സരിക്കാൻ ഇവർ തയ്യാറായിട്ടില്ല. സ്വതന്ത്ര…
Read Moreഗുണ്ടാ നേതാവിനെ വെട്ടിക്കൊലപ്പെടുത്തി; സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ…
എരുമപ്പെട്ടി (തൃശൂർ): ഗുണ്ടാനേതാവും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ പുലിയന്നൂർ പാത്രമംഗലം സ്വദേശി സനീഷ് (വീരപ്പൻ സനീഷ് -26) വെട്ടേറ്റു മരിച്ചു. ഇന്നലെ രാത്രി പതിനൊന്നോടെയാണ് സംഭവം. ഇന്നുരാവിലെയാണ് മൃതദേഹം കണ്ടത്. സംഭവവുമായി ബന്ധപ്പെട്ട് കൊലപാതകിയെന്ന് സംശയിക്കുന്ന സുഹൃത്തും കുടുംബവും ഒളിവിലാണ്. എരുമപ്പെട്ടി കോടശ്ശേരി മലയ്ക്കടുത്ത് വച്ചാണ് കൊലപാതകം. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ഇന്നലെ രാവിലെ മുതൽ സുഹൃത്തും കൊലപാതകിയെന്ന് സംശയിക്കുന്ന ഇസ്മയിലുമായി സനീഷ് ഓട്ടോറിക്ഷയിൽ വിവിധയിടങ്ങളിൽ കറങ്ങിയെന്നു പറയുന്നു. വൈകുന്നേരമായപ്പോൾ ഇരുവരും ഓട്ടോ ഡ്രൈവർക്കു പണം നൽകാതെ ഭീഷണിപ്പെടുത്തി കടന്നു. പിന്നീട് ഇസ്മയിലിന്റെ വീട്ടിലെത്തിയ ഇരുവരും മദ്യപിക്കുന്നതിനിടെ തർക്കമുണ്ടാവുകയും ഇസ്മയിൽ സനീഷിനെ വെട്ടി കൊലപ്പെടുത്തുകയുമാണെന്നാണ് പറയുന്നത്. കൊലപാതകത്തിനുശേഷം ഇസ്മയിലും ഭാര്യയും കൂടെയുണ്ടായിരുന്ന മറ്റൊരു സുഹൃത്തും ഒളിവിൽ പോയി. ഇവർക്കായി അന്വേഷണം തുടങ്ങിയെന്ന് എരുമപ്പെട്ടി പോലീസ് അറിയിച്ചു.
Read Moreപാമ്പിനെ കണ്ടാൽ വടിയെടുക്കാതെ ആപ്പെടുക്കണം; ഇനി പാമ്പിനെ പിടിക്കാൻ സർട്ടിഫിക്കറ്റ് വേണം!ഇല്ലെങ്കിൽ പണിവരുന്നത് ഈവഴി
അതിരപ്പിള്ളി: ഇനി പറന്പിലും വീട്ടിലുമൊക്കെ കാണുന്ന പാന്പിനെ പിടിക്കാൻ ചെന്നാൽ പാന്പ് തിരിച്ചു ചോദിക്കും…അല്ല എന്നെ പിടിക്കാൻ സർട്ടിഫിക്കറ്റുണ്ടോ എന്ന്….എന്തിനും ഏതിനും സർട്ടിഫിക്കറ്റുകൾ നിർബന്ധമാക്കിയ കേരളത്തിൽ ഇനി പാന്പിനെ പിടിക്കാനും വേണം സർട്ടിഫിക്കറ്റ്. പാന്പുകളെ പിടിക്കാനുള്ള ശാസ്ത്രീയ പരിശീലന പരിപാടിയിൽ പങ്കെടുത്ത് മിടുക്കനായതിന്റെ സർട്ടിഫിക്കറ്റ്. അതില്ലാതെ പാന്പിനെ പിടിക്കാൻ പോയാൽ പണികിട്ടുക പാന്പിൽ നിന്നല്ല, വനംവകുപ്പിൽ നിന്നാണ്. പാന്പുകളെ പിടിക്കാനുള്ള ശാസ്ത്രീയ പരിശീലന പരിപാടി സംസ്ഥാന വനം വകുപ്പ് അതിരപ്പിള്ളിയിൽ തുടങ്ങി. വാഴച്ചാലിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ എസ്.സുരേന്ദ്രകുമാർ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരത്തിൽ പരിശീലന പരിപാടി വനം വകുപ്പിന്റെ കീഴിൽ സംഘടിപ്പിക്കുന്നത്. ഇനി പാന്പിനെ പിടിക്കണമെങ്കിൽ വനം വകുപ്പിന്റെ ശാസ്ത്രീയ പരിശീലന പരിപാടിയിൽ പങ്കെടുക്കണം. പരിശീലനം പൂർത്തിയാക്കുന്നവർക്ക് വനംവകുപ്പ് സർട്ടിഫിക്കറ്റ് നല്കും. പരിശീലനം പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് ഇല്ലാത്തവർ പാന്പിനെ…
Read Moreലൈഫ് മിഷൻ: മന്ത്രി മൊയ്തീനു തുടരാൻ അർഹതയില്ലെന്ന് അനിൽ അക്കര
തൃശൂർ: വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട ഇടപാടിൽ മന്ത്രി എ.സി. മൊയ്തീന് വ്യക്തമായ ഇടപെടലുണ്ടെന്ന് അനിൽ അക്കര എംഎൽഎ പറഞ്ഞു. എംഒയു പുറത്തു വന്ന സ്ഥിതിക്ക് സർക്കാരിന് ഈ പദ്ധതിയിൽ പങ്കുണ്ട്. ഇതുമായി ബന്ധപ്പെട്ട ഉപകരാറും പുറത്തു വിടണം. കരാറിന്റെ തുടർനടപടി ക്രമങ്ങൾ എവിടെയാണെന്ന് ജനങ്ങൾക്കറിയാൻ അർഹതയുണ്ട്. ഇവിടെ പണിയുടെ ഫ്ളാറ്റുകളുടെ വർക്ക് ഓർഡർ എവിടെയാണെന്ന് വ്യക്തമാക്കണം. മന്ത്രി എ.സി. മൊയ്തീൻ വാക്കാലാണ് അനുമതി നൽകിയിരിക്കുന്നതെങ്കിൽ അത് ചട്ടലംഘനമാണ്. ജില്ലാ ഭരണകൂടവും ഇതു സംബന്ധിച്ച മൗനം വെടിയണം. അമല ആശുപത്രി അടാട്ട പഞ്ചായത്തിൽ അഞ്ചേക്കർ സ്ഥലം സൗജന്യമായി നൽകിയിരുന്നു. അവിടെയൊന്നും പണിയാതെ വടക്കാഞ്ചേരിയിൽ പദ്ധതി നടപ്പാക്കിയതിലും ദുരൂഹതയുണ്ട്. വ്യവസായ വകുപ്പിന് അന്പതേക്കർ സ്ഥലം എടുക്കുമെന്ന് നേരത്തെ പറഞ്ഞിരുന്ന മന്ത്രി മൊയ്തീൻ പിന്നീട് അതു എടുക്കാത്തത് എന്തുകൊണ്ടാണെന്നും വ്യക്തമാക്കണമെന്ന് അനിൽ അക്കര ആവശ്യപ്പെട്ടു. മന്ത്രി മൊയ്തീനൊപ്പം മുഖ്യമന്ത്രിയും…
Read Moreവീണ്ടും കോവിഡ്; തൃശൂരിൽ കെഎസ്ആർടിസി ഡിപ്പോ തുറക്കാനായില്ല
തൃശൂർ: ഡിപ്പോയിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കെഎസ്ആർടിസി ഡിപ്പോ ഇന്നും തുറക്കാനായില്ല. നേരത്തെ യൂണിറ്റിലെ ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഡിപ്പോ അടച്ചിട്ടിരിക്കയായിരുന്നു. സർവീസുകളൊന്നും നടത്തിയിരുന്നില്ല. ജീവനക്കാർക്ക് ആന്റിജൻ ടെസ്റ്റ് നടത്തുകയും ഡിപ്പോ അണുനശീകരണം നടത്തുകയും ചെയ്തതോടെ ഇന്നു രാവിലെ മുതൽ ഭാഗികമായി ഡിപ്പോ തുറന്നു പ്രവർത്തിക്കാൻ കളക്ടർ അനുമതി നൽകിയിരുന്നു. എന്നാൽ ഇന്നു രാവിലെ ഒരു ജീവനക്കാരനുകൂടി കോവിഡ് സ്ഥിരീകരിച്ച വിവരം പുറത്തു വന്നതോടെയാണ് ഡിപ്പോ തുറക്കേണ്ടെന്ന് തീരുമാനിച്ചത്. നിലവിൽ മറ്റു സ്ഥലങ്ങളിൽ നിന്നു വരുന്ന സർവീസുകൾ ശക്തൻസ്റ്റാൻഡിലെത്തിയാണ് യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യുന്നത്. ഈ സ്ഥിതി അടുത്ത ദിവസങ്ങളിലും തുടരും.
Read Moreകടകൾക്കു നന്പരിട്ടു, തുറക്കാൻ ഒരുങ്ങി ശക്തൻ പച്ചക്കറിച്ചന്ത; ക്രമീകരണങ്ങൾ ഇങ്ങനെ…
സ്വന്തം ലേഖകൻതൃശൂർ: ശക്തൻ പച്ചക്കറി മാർക്കറ്റ് തുറക്കുന്നതിനു മുന്നോടിയായി പീടികമുറികൾക്ക് ആരോഗ്യവകുപ്പിന്റെയും വ്യാപാരികളുടേയും നേതൃത്വത്തിൽ നന്പരിട്ടു. ഒന്ന്, രണ്ട് എന്നീ നന്പരുകളാണ് ഷട്ടറുകളിൽ രേഖപ്പെടുത്തിയത്. ഒന്നിടവിട്ട കടകളാണ് നാളെ മുതൽ തുറക്കുക. തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഒന്നാം നന്പർ രേഖപ്പെടുത്തിയ കടമുറികൾ തുറക്കും. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ രണ്ട് എന്നു രേഖപ്പെടുത്തിയ പീടികമുറികളാണു തുറക്കുക. മാർക്കറ്റിലേക്കു വരുന്നവരുടെ തിരക്കു നിയന്ത്രിക്കാനാണ് ഈ ക്രമീകരണം ഏർപ്പെടുത്തുന്നത്. പച്ചക്കറി മൊത്തവ്യാപാരികൾക്ക് ഈ നിയന്ത്രണം സ്വീകാര്യമാണെങ്കിലും ഒന്നിടവിട്ട ദിവസങ്ങളിൽ തുറക്കാൻ അനുവദിക്കണമെന്നാണു ശക്തനിലെ പലചരക്കു വ്യാപാരികൾ ആവശ്യപ്പെട്ടത്. എന്നാൽ ഇത് അംഗീകരിച്ചിട്ടില്ല. ശക്തൻ മാർക്കറ്റിൽ പുലർച്ചെ മൂന്നിനു പച്ചക്കറി ലോറികളിൽനിന്ന് ചരക്കിറക്കും. രാവിലെ മൊത്തവ്യാപാരികൾ വിവിധ സ്ഥലങ്ങളിൽനിന്ന് എത്തുന്ന വ്യാപാരികൾക്കു മൊത്തവ്യാപാരം നടത്താം. ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമേ വാങ്ങാൻ വരാൻ അനുമതി നൽകൂ. രാവിലെ ഒന്പതു മുതലാണു ചില്ലറ…
Read Moreപ്രണയിക്കുന്നവർ ഒരു കോവിഡ് ഹോട്ട്സ്പോട്ടിലെത്തിയാലെന്തു പറ്റും ! കണ്ടറിയുക ഒരു കുഞ്ഞു പ്രണയകഥ…
സ്വന്തം ലേഖകൻ തൃശൂർ: ഒരു കോവിഡ് ഹോട്ട്സ്പോട്ടിൽ പ്രണയിക്കുന്നവരെത്തിയാലെന്തു പറ്റും…..കോവിഡ് കാലത്തെ പ്രണയം എങ്ങിനെയായിരിക്കും…തുടങ്ങിയ കൗതുകമുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരവുമായി ഒരു കുഞ്ഞു പ്രണയകഥ എന്ന ഹ്രസ്വചിത്രം യൂ ട്യൂബിൽ റിലീസ് ചെയ്തു. കോവിഡ് കാലത്തെ പ്രണയത്തിൽ നിന്ന് തുടങ്ങി ആ പ്രണയജോഡികൾ അവരറിയാതെ ഒരു കോവിഡ് ഹോട്സ്പോട്ടിൽ ചെന്നുപെടുന്നതും അവരെ പോലീസ് ചോദ്യം ചെയ്യുന്നതും അതിന്റെ അപ്രതീക്ഷിത ട്വിസ്റ്റും ക്ലൈമാക്സുമാണ് അതുല്യ മോഹൻ രചനയും സംവിധാനവും നിർവഹിച്ച ഒരു കുഞ്ഞു പ്രണയകഥ എന്ന ചിത്രം പറയുന്നത്. കോവിഡ് കാലത്തെ പോലീസിന്റെ ഇടപെടലുകൾ സജീവ ചർച്ചയാകുന്ന സമയത്താണ് ഈ ചിത്രം അക്കാര്യം പ്രമേയത്തിലേക്ക് കൊണ്ടുവന്നിരിക്കുന്നത്. അഭിലാഷ് മേനോൻ നിർമിച്ചിരിക്കുന്ന ഒരു കുഞ്ഞു പ്രണയകഥയുടെ ക്യാമറ പ്രദീപും എഡിറ്റിംഗ് സുദേവ് ഗോപിയും പശ്ചാത്തല സംഗീതം സുനന്ദ് ശങ്കറുമാണ്. ആർച്ച രാജേഷ്, വൈശാഖ് എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്.
Read Moreവൈറ്റ് കോളർ ജോലി വേണ്ട, ഈ “ബ്രോ’സ് കൃഷിയിൽ ഹാപ്പി
ഫ്രാങ്കോ ലൂയിസ്തൃശൂർ: സന്തോഷിനും സനോജിനും കൃഷി രക്തത്തിലുള്ളതാണ്. ഒരു തുണ്ടു ഭൂമിപോലും സ്വന്തമായി ഇല്ലായിരുന്നു. ഇപ്പോൾ 600 ഏക്കർ ഭൂമിയിലാണു കൃഷി. ആവശ്യത്തിനു സ്വന്തം ഭൂമിയും ഈ സഹോദരങ്ങൾ നേടി. ഒരു നഗരത്തെ ഉൗട്ടാനുള്ളത്രയും നെല്ലും പച്ചക്കറിയും മത്സ്യവും മുട്ടയും പാലും തേനും തേങ്ങയും പഴങ്ങളുമെല്ലാം വിളയിച്ചെടുക്കുന്നു. ഇരുനൂറ് ഏക്കറിൽ നെൽകൃഷി. നാനൂറ് ഏക്കറിൽ പച്ചക്കറി അടക്കമുള്ള മറ്റു കൃഷികളും. എല്ലാം ജൈവകൃഷിയാണ്. രാസവളവും കീടനാശിനികളും ഇല്ല. പച്ചക്കറി അടക്കമുള്ള ഓരോ കൃഷിയിനവും പരസ്പരം കോർത്തിണക്കിയും ചിട്ടപ്പെടുത്തിയുമുള്ള രീതി. ആദായം, ആനന്ദംകുട്ടിക്കാലം കൃഷിയിലായിരുന്നു. പിന്നീട് സന്തോഷ് എംബിഎ ബിരുദം നേടിയെങ്കിലും കൃഷിതന്നെ ജീവിതമാക്കി. കൃഷി നഷ്ടമല്ലേയെന്നു സംശയിക്കുന്നവരുണ്ട്. “നഷ്ടമല്ല. ആദായകരംതന്നെ. സാന്പത്തികമായും മാനസികമായും ശാരീരികമായും ആദായവും സന്തോഷവും കിട്ടുന്ന മറ്റൊരു ജോലിയുമില്ല’, സന്തോഷിന്റെയും സനോജിന്റെയും മറുപടി ഇതാണ്. “”ദേ, നോക്കൂ. വിളഞ്ഞുനിൽക്കുന്ന ഈ തക്കാളിയും വെണ്ടയ്ക്കയും പാവയ്ക്കയും…
Read More