സ്വന്തം ലേഖകൻമുളങ്കുന്നത്തുകാവ്: കോവിഡ് രോഗികൾക്കും ഇതര രോഗികൾക്കും ജീവൻ രക്ഷിക്കുന്നതിന് പ്രാണവായു ഉറപ്പാക്കുന്ന പുതിയ പദ്ധതിയായ പ്രാണാ എയർ ഫോർ കെയർ ആദ്യമായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ സജ്ജമാക്കുന്നു. സ്പോണ്സർമാരുടെ സഹായത്തോടെയാണ് ഓക്സിജൻ യൂണിറ്റുകൾ സ്പോണ്സർ ചെയ്തു കൊണ്ട് പുതിയ ജീവൻരക്ഷാ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. ആരോഗ്യവകുപ്പു മന്ത്രി കെ.കെ.ശൈലജ മുഖ്യരക്ഷാധികാരിയായ സമിതി തന്നെ ഇതിനായി മെഡിക്കൽ കോളജിൽ രൂപീകരിച്ചു. ഗുരുതരാവസ്ഥയിലായ രോഗിക്ക് പ്രാണവായു നൽകുന്നതിന് ഓക്സിജൻ സ്പോണ്സർ ചെയ്യുന്നതാണ് പദ്ധതി. മെഡിക്കൽ കോളജ് ആശുപത്രിയിലെ 600 ബെഡുകളിലും ഓരോ ഓക്സിജനും മറ്റനുബന്ധ ഉപകരണങ്ങളും സജ്ജമാക്കുന്ന ഈ പദ്ധതി എല്ലാ രോഗികൾക്കും ഗുണം കിട്ടുന്നതാണ്. കോവിഡ് അടക്കമുള്ള രോഗങ്ങളുമായുള്ള പോരാട്ടത്തിൽ തൃശൂർ മെഡിക്കൽ കോളജ് കൈവരിക്കുന്ന നേട്ടങ്ങളുടെ പട്ടികയിലെ പുതിയതാണ് പ്രാണ എയർ ഫോർ കെയർ. കോവിഡ് രോഗികളെ പ്ലാസ്മ തെറാപ്പി വഴി രക്ഷപ്പെടുത്തിയും നിരവധി…
Read MoreCategory: Thrissur
ആ മകൻ എവിടെ പോയി…ദുരൂഹതകൾ ബാക്കിയാക്കി വിനയ്കൃഷ്ണന്റെ തിരോധാനം
സ്വന്തം ലേഖകൻതൃശൂർ: ഇരിങ്ങാലക്കുടയിൽ അമ്മയേയും മകനേയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിനു ശേഷം കാണാതായ മൂത്ത മകനെ കണ്ടെത്താനായില്ല. ഇരിങ്ങാലക്കുട നടവരന്പ് കല്ലംകുന്നിലാണ് കരുവാപ്പടി കാവുങ്ങൽ വീട്ടിൽ ജയകൃഷ്ണന്റെ ഭാര്യ ചക്കന്പത്ത് രാജി(54), ഇളയ മകൻ വിജയ് കൃഷ്ണ(26) എന്നിവരെ അമ്മവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. രാജിയുടെ മൂത്തമകൻ വിനയ്കൃഷ്ണനെയാണ് കാണാതായിരിക്കുന്നത്. മകനെ കാണാനില്ലെന്ന് കാണിച്ച് ജയകൃഷ്ണൻ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പോലീസ് വിശദമായ അന്വേഷണം നടത്തി വരുന്നു. മരടിലെ ഒരു ഫ്ളാറ്റിലായിരുന്നു വിനയ്കൃഷ്ണൻ താമസിച്ചിരുന്നതെന്നും എന്നാൽ ഫ്ളാറ്റും വാഹനവുമൊക്കെ ഉപേക്ഷിച്ച് ഇയാൾ എവിടേക്കോ പോയെന്നാണ് പോലീസിനു ലഭിച്ചിരിക്കുന്ന വിവരം. രാജിയുടേയും വിജയ്കൃഷ്ണന്റെയും മരണം ആത്മഹത്യ തന്നെയാണെന്നാണ് പോലീസിന്റെ വിലയിരുത്തൽ. വിനയ്കൃഷ്ണന്റെ തിരോധാനവും ഇവരുടെ മരണവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യം പോലീസ് പരിശോധിച്ചിരുന്നുവെങ്കിലും ഇല്ലെന്നാണ് നിഗമനം. എന്തു കാരണത്താലാണ് വിനയ്കൃഷ്ണൻ എല്ലാവരിൽ നിന്നും മറഞ്ഞുനിൽക്കുന്നതെന്നും പോലീസ്…
Read Moreഎസ്എൻ ജംഗ്ഷനിലെ പ്രതിമാ വിവാദം പുതിയ തലത്തിലേക്ക്മൂന്നു പ്രതിമകൾ സ്ഥാപിക്കുമോ ?
തൃപ്പൂണിത്തുറ: ശ്രീനാരായണ ഗുരുവിന്റെ പ്രതിമ സ്ഥാപനം സംബന്ധിച്ച തർക്ക സ്ഥലമായ തൃപ്പൂണിത്തുറ എസ്എൻ ജംഗ്ഷനിൽ ശ്രീനാരായണഗുരു പ്രതിമ സ്ഥാപന കമ്മിറ്റിയുടെ നേതൃത്വത്തിൽ ചതയദിനത്തോടനുബന്ധിച്ച് പീത പതാക ഉയർത്തി. ഇവിടെ പ്രതിമാ സ്ഥാപനത്തിനു തുടക്കം കുറിച്ചു ആലുവ അദ്വൈതാശ്രമം സ്വാമി ശിവസ്വരൂപാനന്ദ 10 ന് തറക്കല്ലിടുമെന്ന് പ്രസിഡന്റ് രാജീവ് കാവനാൽ പറഞ്ഞു. എസ്എൻഡിപി നടമ ശാഖയുടെ പരിധിയിൽ വരുന്ന ഇവിടെ കണയന്നൂർ യൂണിയന്റെ കീഴിലുള്ള ശാഖകളുടെ കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മറ്റൊരു ഗുരുപ്രതിമാ നിർമാണത്തിന് ശിലാസ്ഥാപനം നടത്തിയിരുന്നു. മെട്രോ നിർമാണത്തോടനുബന്ധിച്ച് എസ്എൻ ജംഗ്ഷനിൽ നിന്നിരുന്ന 45 വർഷം പഴക്കമുള്ള ഗുരുപ്രതിമ നീക്കം ചെയ്ത് ജില്ലാ കളക്ട്രേറ്റിലേക്ക് മാറ്റിയിരുന്നു. അവകാശ തർക്കം മൂലം ഇത് കളക്ടറുടെ കസ്റ്റഡിയിൽ ആണ്. പ്രതിമാ സ്ഥാപന കമ്മിറ്റിയും എസ്എൻഡിപിയും ഇരുവശങ്ങളിൽ നിന്നുമായി ഓരോ ഗുരുവിനെ സ്ഥാപിക്കുന്നതോടെ വിഷയം എസ്എൻഡിപിയുടെ സംസ്ഥാന നേതൃതലത്തിൽ ചർച്ചാ വിഷയമായിട്ടുണ്ട്.…
Read More30 സെക്കൻഡിൽ 55 പുഷ് അപ്പ്! കോവിഡ് വ്യാപനം മൂലം ജിംനേഷ്യങ്ങൾ അടച്ചതോടെ ഒരു കൗതുകത്തിന് പുഷ്അപ്പില് ശ്രദ്ധ കേന്ദ്രീകരിച്ചു; ഒടുവില്…
സ്വന്തം ലേഖകൻ തൃശൂർ: മുപ്പതു സെക്കൻഡിനുള്ളിൽ 55 പുഷ് അപ്പ് എടുത്ത് മിസ്റ്റർ സൗത്ത് ഇന്ത്യ എം.വിനോദ് യുആർഎഫ് ഏഷ്യൻ റി ക്കാർഡ് സ്വന്തമാക്കി. പാലക്കാട് പുത്തനൂർ സ്വദേശിയായ വിനോദ് തൃശൂരിലെ ആർഎസ് ഫിറ്റ്നസിലെ ട്രെയിനറാണ്. 2019 ലെ മിസ്റ്റർ സൗത്ത് ഇന്ത്യയായ വിനോദ് കോവിഡ് വ്യാപനം മൂലം ജിംനേഷ്യങ്ങൾ അടച്ചതോടെ പരിശീലനം വീട്ടിലേക്കു മാറ്റിയതിനെ തുടർന്ന് ഒരു കൗതുകത്തിനാണു പുഷ്അപ്പിൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. തുടർന്നു നിരന്തര പരിശ്രമത്തിനൊടുവിലാണ് യൂണിവേഴ്സൽ റി ക്കാർഡ് ഫോറത്തിന്റെ മോസ്റ്റ് പുഷ്അപ്പ് ഇൻ തേർട്ടി സെക്കൻഡ്സ് കാറ്റഗറിയിൽ റിക്കാർഡ് നേടിയത്. നിലവിലെ ഏഷ്യൻ റിക്കാർ ഡായ 52 പുഷ് അപ്പിന്റെ റിക്കാ ർഡാണ് വിനോദ് മറികടന്നത്.ദക്ഷ് ഇവന്റ്സിന്റെ യൂട്യൂബ് ചാനൽ വഴി നിരവധി പേർ വിനോദിന്റെ പ്രകടനം വീക്ഷിച്ചു. തൃശൂർ ദക്ഷ് വെർച്വൽ ഇവന്റ് സ്റ്റുഡിയോവിൽ നടന്ന റി ക്കാർഡ്് അറ്റംപ്റ്റിന്റെ…
Read Moreഎം.പി. വിൻസെന്റ് ഡിസിസി പ്രസിഡന്റ്! വേറിട്ട സമരമുറകളിലൂടെ വളര്ന്ന ക്ലാസ് ലീഡര്; ഒന്നര വർഷം വൈകിയ നിയമനം പഞ്ചായത്ത് തെരഞ്ഞെടുപ്പിനു കളമൊരുക്കാൻ
സ്വന്തം ലേഖകൻ തൃശൂർ: സ്കൂളിൽ കെഎസ്യുവിന്റെ പഴയ ക്ലാസ് ലീഡർ 41 വർഷത്തിനുശേഷം കോണ്ഗ്രസിന്റെ തൃശൂർ ജില്ലാ അധ്യക്ഷസ്ഥാനത്ത്. രണ്ടുവർഷത്തെ കാത്തിരിപ്പിനുശേഷമാണു നിയമനം. പഞ്ചായത്ത് തെരഞ്ഞെടുപ്പിനു രണ്ടുമാസം മാത്രം ശേഷിച്ചിരിക്കേയാണ് ഒന്നരവർഷമായി ഒഴിഞ്ഞുകിടന്ന ഡിസിസി പ്രസിഡന്റു സ്ഥാനത്തേക്ക് നിയമനം നടക്കുന്നത്. ടി.എൻ. പ്രതാപൻ എംപി ലോക്സഭയിലേക്കു മത്സരിക്കാൻ ഒരുങ്ങിയപ്പോഴേ പ്രസിഡന്റുസ്ഥാനം ഒഴിഞ്ഞു. ആറുമാസമായി രണ്ടുപേർക്കു പ്രസിഡന്റുസ്ഥാനം വീതിച്ചു നൽകിയിരിക്കുകയായിരുന്നു. പ്രസിഡന്റായി നിയമിതനായ വിൻസെന്റ് പോസ്റ്ററൊട്ടിച്ചും ജാഥ നയിച്ചും വീടുവീടാന്തരം കയറിയിറങ്ങി പ്രചാരണം നയിച്ചും പടിപടിയായാണ് നേതൃനിരയിലെത്തിയത്. തുടക്കംമുതലേ ഐ ഗ്രൂപ്പിൽ പ്രവർത്തിച്ച വിൻസെന്റ് ഇടക്കാലത്ത് ഐ ഗ്രൂപ്പിന്റെ തിരുത്തൽവാദി പ്രസ്ഥാനത്തിന്റെ ഭാഗമായി. ഐ ഗ്രൂപ്പ് നേതാവാണെങ്കിലും ഗ്രൂപ്പുഭേദമില്ലാതെ എല്ലാവരേയും കൂട്ടിയിണക്കി കർമനിരതരാക്കുകയും ജനകീയ വിഷയങ്ങളിൽ ഇടപെടുകയും ചെയ്യുന്ന നേതാവാണ് വിൻസെന്റ്. വേറിട്ടതും ജനശ്രദ്ധ ആകർഷിക്കുന്നതുമായ സമരമുറകളാണ് വിൻസെന്റിനെ എന്നും ശ്രദ്ധേയനാക്കിയത്.1978 ൽ പഠിച്ചിരുന്ന ചെങ്ങാലൂർ സെന്റ് മേരീസ്…
Read Moreബുക്കിംഗ് തുടങ്ങി..! ഓണം കഴിയട്ടെ, കാണാം തെരഞ്ഞെടുപ്പ് ചൂട്
മുളങ്കുന്നത്തുകാവ്: ഓണമൊന്നു കഴിയട്ടെ, എന്നിട്ടു വേണം തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കാൻ. കേരളത്തിലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ കോവിഡ് മാനദണ്ഡം പാലിച്ച് പ്രചരണം എങ്ങനെ നടത്തണമെന്ന് തല പുകഞ്ഞാലോചിക്കുകയാണ് രാഷ്ട്രീയ പാർട്ടികൾ. ജനങ്ങളും പ്രചരണത്തിന്റെ തോത് എങ്ങനെയായിരിക്കുമെന്ന ആകാംക്ഷയിലാണ്. പല പാർട്ടികളും മതിലുകളും റോഡുകളുമൊക്കെ പേരെഴുതാൻ ബുക്കിംഗ് നടത്തിക്കഴിഞ്ഞു. ആളുകളെ നേരിട്ട് കാണാൻ വീട്ടിലെത്താൻ തടസങ്ങളുണ്ടാകുമെന്നതിനാൽ റോഡും മതിലുകളും കൈയടക്കി സ്ഥാനാർഥിയുടെ പേരുകളെഴുതി പിടിപ്പിക്കാനാണ് ആദ്യ നീക്കം നടത്തുന്നത്. ഇതിനായി ബൂത്ത് തല പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു കഴിഞ്ഞു. മാസ്ക്കിട്ട് നടത്തുന്ന ആദ്യ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയുടെ പിടിപ്പുകേടുകൾ എല്ലാം തുറന്നു കാട്ടാനുള്ള തത്രപ്പാടിലാണ് പ്രതിപക്ഷ പാർട്ടികൾ. സ്വർണക്കള്ളക്കടത്ത് കേസിൽ മുഖം നഷ്ടമാകാതിരിക്കാൻ ഇതിനകം തന്നെ ലഘുലേഖകളുമായി സിപിഎം വീടുകൾ തോറും കയറിയിറങ്ങി കഴിഞ്ഞു. കാര്യമായ പൊതു യോഗങ്ങളൊന്നും നടത്താൻ കഴിയാത്തതിനാൽ ലഘുലേഖകളിലൂടെ കാര്യങ്ങൾ ബോധ്യപ്പെടുത്താനുള്ള ശ്രമമാണ് പ്രധാന രാഷ്ട്രീയ പാർട്ടികൾ…
Read Moreകല്യാണംവിളി മാറി; ക്ഷണക്കത്തും മാറി;കോവിഡ് കാലത്തെ കല്യാണങ്ങൾ ഇങ്ങനെയൊക്കെയാണ് ഭായ്…
സ്വന്തം ലേഖകൻതൃശൂർ: നാടൊട്ടുക്ക് ചുറ്റിക്കറങ്ങിയുള്ള കല്യാണംവിളി, മാസങ്ങൾക്ക് മുന്നേ തുടങ്ങുന്ന കല്യാണ ഒരുക്കങ്ങൾ, ടെൻഷനടിച്ച് ഉറങ്ങാതെ നടത്തിയ കല്യാണ ആഘോഷങ്ങൾ കോവിഡ് കാലത്ത് ഓർമ മാത്രം. കല്യാണങ്ങൾ കോവിഡ് കാലത്ത് നടക്കുന്നുണ്ടെങ്കിലും അടിമുടിയുള്ള മാറ്റങ്ങളോടെയാണ് കല്യാണങ്ങൾ ഓരോന്നും നടക്കുന്നത്. കല്യാണം വിളിയടക്കം മാറി. പോയി കണ്ട് ക്ഷണക്കത്ത് കൊടുത്തുള്ള കല്യാണം വിളി നിന്നു. അടുത്ത ബന്ധുക്കളെ പോലും അത്തരത്തിൽ നേരിൽ ചെന്നുള്ള ക്ഷണമില്ല. നേരിട്ടു വന്ന് ക്ഷണിച്ചില്ലെന്ന ആക്ഷേപമോ പരാതിയോ ആർക്കുമില്ലതാനും. ക്ഷണക്കത്ത് അഥവാ ഇൻവിറ്റേഷൻ ഓണ്ലൈനിലൂടെയാണ് അയക്കുന്നത്. കല്യാണത്തിന് വരാൻ പറ്റാത്ത സ്ഥിതിയാണെന്നറിയാം എന്ന മുഖവുരയോടെയാണ് ഓണ്ലൈൻ കല്യാണക്കത്ത് തുടങ്ങുന്നത്. വരണം എന്ന് കല്യാണക്കുറിമാനത്തിൽ പറയുന്നില്ല. വരാതെ തന്നെ വധൂവരൻമാരെ വീട്ടിലിരുന്ന് ആശംസിക്കണമെന്നേ ക്ഷണക്കത്തിൽ പറയുന്നുള്ളു. കല്യാണം ഓണ്ലൈനിൽ യൂട്യൂബ് ചാനൽവഴി ലൈവായി കാണാനുള്ള ലിങ്ക് ക്ഷണക്കത്തിൽ നൽകിയിട്ടുണ്ട്. അതിൽ ക്ലിക്ക് ചെയ്താൽ നേരെ കല്യാണക്കാഴ്ചകളുള്ള…
Read Moreമെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവിച്ച യുവതിക്ക് കോവിഡ്; ലേബർ റൂമും ഗൈനക്കോളജി ഒപിയും ഒന്നാം വാർഡും അടച്ചു
മുളങ്കുന്നത്തുകാവ്: തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവിച്ച യുവതിക്ക് കോവിഡ്. ഇതേ തുടർന്ന് ലേബർ റൂമും ഒന്നാം വാർഡും ഗൈനക്കോളജി ഒപിയും അടച്ചു. സ്വകാര്യ ആശുപത്രിയിൽ നിന്നാണ് യുവതിയെ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്. ശസ്ത്രക്രിയക്ക് മുൻപു തന്നെ യുവതി ലേബർ റൂമിൽ വെച്ച് പ്രസവിച്ചു. തുടർന്ന് യുവതിക്ക് നടത്തിയ ആന്റിജൻ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ യുവതിയെ കോവിഡ് വാർഡിലേക്കും കുഞ്ഞിനെ നിരീക്ഷണ മുറിയിലേക്കും മാറ്റി. പിന്നീടാണ് ലേബർ റൂമും ഒന്നാം വാർഡും അടച്ച് അവിടെയുണ്ടായിരുന്ന രോഗികളേയും കൂട്ടിരിപ്പുകാരേയും നിരീക്ഷണത്തിലാക്കുകയും ചെയ്തു. ഡോക്ടർമാരടക്കം പത്തോളം ജീവനക്കാർ നിരീക്ഷണത്തിൽ പോകുന്നതോടെ ഗൈനക്കോളജി വിഭാഗത്തിന്റെ പ്രവർത്തനം പ്രതിസന്ധിയിലായിരിക്കുകയാണ്.
Read Moreഇരുപതിൽ ഒന്പതുകോടി തട്ടിയാൽ ആ കെട്ടിടം എന്തിനുകൊള്ളാം?ലൈഫ് മിഷൻ ഫ്ളാറ്റ് തട്ടിപ്പിൽ ലോകായുക്തയ്ക്ക് പരാതി നൽകുമെന്ന് രമേശ് ചെന്നിത്തല
വടക്കാഞ്ചേരി: 20 കോടി രൂപയുടെ പദ്ധതിയിൽ ലൈഫ്മിഷൻ നിർമിക്കുന്ന ഫ്ലാറ്റിൽ ഒന്പതു കോടി രൂപ അഴിമതി നടത്തിയാൽ പിന്നെ ആ കെട്ടിടം എന്തിന് കൊള്ളാമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ ഫ്ലാറ്റിൽ താമസിക്കുന്നവർക്ക് ആദ്യം മന്ത്രി എ.സി. മൊയ്തീൻ ഇൻഷ്വറൻസ് ചെയ്ത് നൽകണമെന്നും ചെന്നിത്തല പറഞ്ഞു. നഗരസഭ ചരൽപറന്പിൽ നിർമ്മിക്കുന്ന ലൈഫ്മിഷൻ ഫ്ലാറ്റ് സന്ദർശിച്ച്, ഡിസിസിയുടെ നേതൃത്വത്തിൽ വടക്കാഞ്ചേരിയിൽ ആരംഭിച്ച ജനപ്രതിനിധികളുടെ സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം നടന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ മുഖ്യമന്ത്രി 50 ഗ്ലാസ് വെള്ളമാണ് കുടിച്ചത്. സഭയിൽ യുഡിഎഫ് എംഎൽഎമാരുടെ ചോദ്യങ്ങൾക്ക് പിണറായിക്ക് മറുപടി ഉണ്ടായിരുന്നില്ല. ചർച്ചയിൽ 90 മിനിറ്റാണ് യുഡിഎഫിന്റെ എംഎൽഎമാർക്ക് കിട്ടിയത്. മുഖ്യമന്ത്രിക്ക് എത്രസമയം വേണമെങ്കിലും സംസാരിക്കാം, ആരും ചോദിക്കാനില്ലെന്നാണ് സത്യം. അദ്ദേഹത്തെ സ്പീക്കർക്കു വരെ പേടിയാണ്. സ്പീക്കറെ നീക്കാൻ യുഡിഎഫ് സഭയിൽ…
Read Moreപുലി പുല്ലു തിന്നില്ലായിരിക്കാം…പക്ഷേ; അയ്യന്തോളിലെ പുലികൾ പച്ചക്കറി തീറ്റിക്കും; നല്ല അസൽ ജൈവപച്ചക്കറി
സ്വന്തം ലേഖകൻതൃശൂർ: പുലി പുല്ലു തിന്നില്ലായിരിക്കാം, പക്ഷേ അയ്യന്തോളിലെ പുലികൾ പച്ചക്കറി തീറ്റിക്കും, നല്ല അസ്സൽ ജൈവ പച്ചക്കറി. നാലോണനാളിൽ നഗരം കീഴടക്കാറുള്ള അയ്യന്തോൾ ദേശം പുലിക്കളി സംഘാടകസമിതിയുടെ കൃഷി രണ്ടു വർഷം മുൻപ് തുടങ്ങിയതാണ്. അതിപ്പോൾ നാട്ടുചന്തയുടെ രൂപഭാവങ്ങളിലേക്ക് പടർന്നു പന്തലിച്ചിരിക്കുന്നു. നാട്ടിലും വിദേശത്തും താമസിക്കുന്നവരുടെ നാട്ടിൽ നോക്കി നടത്താൻ ആളില്ലാതെ കിടന്നിരുന്ന സ്ഥലങ്ങൾ പുലിക്കളി സംഘത്തിന് കൃഷിക്കായി നൽകിക്കൊണ്ട് നാട്ടുകാരുടെ സഹകരണത്തോടെ തുടക്കമിട്ട കൃഷിയാണ് ഇപ്പോൾ വിപണിയിലേക്ക് ഉത്പന്നങ്ങളായി എത്തുന്നത്. നാട്ടിലുള്ളവർക്ക് വിഷമില്ലാത്ത നല്ല പച്ചക്കറി നൽകാമെന്ന് പുലികൾ നൽകിയ ഉറപ്പ് പാലിക്കപ്പെട്ടിരിക്കുന്നു. രണ്ടു വർഷം മുൻപ് ഒന്നര ഏക്കർ സ്ഥലത്ത് തുടങ്ങിയ ജൈവപച്ചക്കറി കൃഷിയാണ് ഇന്ന് നാട്ടുചന്തയിലെത്തി നിൽക്കുന്നത്. കൃഷി വകുപ്പിന്റെ സഹകരണത്തോടെ നാട്ടുചന്തയുടെ ഉദ്ഘാടനം നാളെ രാവിലെ 10ന് കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ നിർവഹിക്കും. മേയർ അജിത ജയരാജൻ അധ്യക്ഷത വഹിക്കും.
Read More