മതിലകം: കഞ്ചാവ് മാഫിയയുടെ ആക്രമണത്തിൽ മതിലകത്ത് ഡിവൈഎഫ്ഐ ഭാരവാഹിയുൾപ്പെടെ രണ്ടു പേർക്കു പരിക്കേറ്റ സംഭവത്തിൽ അഞ്ചുപേർക്കെതിരെ വധശ്രമത്തിനു കേസെടുത്തു. മതിലകം കിടുങ്ങിൽ ഇന്നലെ വൈകീട്ട് ആറോടെയാണ് ആക്രമണം ഉണ്ടായത്. ഡിവൈഎഫ്ഐ മതിലകം വൈസ് പ്രസിഡന്റ് മൂക്കേനി ബാദുഷ (26), കിടുങ്ങ് യൂണിറ്റ് കമ്മിറ്റി അംഗം പൊന്നാംപടി ആഷിക്ക് (39) എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. മേഖലയിൽ കഞ്ചാവ് മാഫിയയുടെ ശല്യത്തെ തുടർന്ന് തണലോരം റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ മതിലകം പോലീസിൽ പരാതി നൽകിയിരുന്നു. മേഖലയിലെ കടയിൽ സിഗരറ്റ് നൽകരുതെന്ന് അസോസിയേഷൻ ഭാരവാഹികൾ കടയുടമയോട് ആവശ്യപ്പെട്ടിരുന്നു. ഇന്നലെ കടയിലെത്തിയ യുവാക്കൾ സിഗരറ്റ് ആവശ്യപ്പെട്ടെങ്കിലും കൊടുക്കില്ലെന്നു ഡിവൈഎഫ്ഐ പ്രവർത്തകർ പറഞ്ഞതോടെ കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ആഷിക്കിന്റെ വയറിനും ബാദുഷയുടെ ചെവിക്കും വലതു ഷോൾഡറിനും പരിക്കേറ്റു. ഇരുവരും പെരിഞ്ഞനം കുറ്റിലക്കടവ് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ ചികത്സയിലാണ്. സംഭവമറിഞ്ഞ് മതിലകം എസ്എച്ച്ഒഎ അനന്തകൃഷ്ണന്റെ…
Read MoreCategory: Thrissur
നെടുമ്പാശേരി വിമാനത്താവളത്തിൽ 15 രൂപയ്ക്കു ചായ, വട; ഷാജിയുടെ പരാതിക്കു മോദിയുടെ നടപടി
തൃശൂർ: നെടുന്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽ 15 രൂപയ്ക്കു ചായയും 20 രൂപയ്ക്കു കാപ്പിയും 15 രൂപ നിരക്കിൽ പരിപ്പുവട, ഉഴുന്നുവട, പഴംപൊരി തുടങ്ങിയ നാടൻ പലഹാരങ്ങളും ലഭ്യമാക്കും. വിമാനത്താവളത്തിൽ ചായ, കാപ്പി, ഒരു കഷണം ബ്രെഡ് എന്നിവയ്ക്ക് ഓരോന്നിനും ഇരുന്നൂറു രൂപവീതമാണ് ഈടാക്കുന്നത്. അമിത വില ചുമത്തി യാത്രക്കാരെ കൊള്ളയടിക്കുന്നതിനെതിരേ കോണ്ഗ്രസ് തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി ഷാജി ജെ. കോടങ്കണ്ടത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിക്കു പരാതി അയച്ചിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിൽനിന്നുള്ള നിർദേശമനുസരിച്ചാണ് നെടുന്പാശേരി വിമാനത്താവളം അധികൃതർ കുറഞ്ഞ നിരക്കിൽ ചായയും കടിയും ലഭ്യമാക്കാൻ തയാറായത്. സിയാലിന്റെ അറിയിപ്പ് പ്രധാനമന്ത്രിയുടെ ഓഫീസ് അഡ്വ. ഷാജിക്ക് അയച്ചുകൊടുക്കുകയായിരുന്നു.
Read Moreകോവിഡ് വ്യാപനം; മാർക്കറ്റ് പൂട്ടിയതോടെ പച്ചക്കറിക്കു ക്ഷാമം; വില ഇരട്ടിക്കുന്നു
തൃശൂർ: ശക്തൻ പച്ചക്കറി മാർക്കറ്റ് അടച്ചിട്ട് നാലു ദിവസമായപ്പോഴേക്കും തൃശൂർ നഗരത്തിലും സമീപ പ്രദേശങ്ങളിലും പച്ചക്കറി ക്ഷാമം. മിക്ക ഇനങ്ങൾക്കും വില ഇരട്ടിയായി. പച്ചക്കറികളുമായി തമിഴ്നാട് അടക്കമുള്ള ഇതര സംസ്ഥാനങ്ങളിൽനിന്നു ലോറികൾ വരുന്നതു ഗണ്യമായി കുറഞ്ഞു. മണ്ണുത്തി, കുട്ടനെല്ലൂർ, പട്ടിക്കാട്, വടക്കഞ്ചേരി തുടങ്ങിയ പ്രദേശങ്ങളിലാണു പച്ചക്കറികൾ ഇറക്കുന്നത്. ഈ കേന്ദ്രങ്ങളിലെല്ലാം വളരെ കുറച്ചു പച്ചക്കറികൾ മാത്രമേ വരുന്നുള്ളൂ. കൂടുതൽ അകലെയുള്ള ഈ കേന്ദ്രങ്ങളിൽനിന്ന് പച്ചക്കറി ഇനങ്ങൾ വാങ്ങിക്കൊണ്ടു പോകുന്നതിനു ഗതാഗതച്ചെലവും കൂടുതലാണ്. വില വർധിച്ചെങ്കിലും കർഷകർക്ക് അതിന്റെ പ്രയോജനം ലഭിക്കുന്നില്ല. ഇടനിലക്കാർക്കാണ് ആദായം. കിലോയ്ക്ക് 20 രൂപയുണ്ടായിരുന്ന മിക്ക പച്ചക്കറി ഇനങ്ങൾക്കും ഇപ്പോൾ 40 മുതൽ 50 വരെ രൂപയാണു വില. പയർ, ബീൻസ്, കാരറ്റ് എന്നിവയ്ക്കു 60 രൂപയാണു വില. കിലോയ്ക്ക് 30 രൂപയായിരുന്നു ഇവയുടെ വില. കിലോയ്ക്ക് 25 രൂപ വിലയുണ്ടായിരുന്ന നേന്ത്രക്കായ, തക്കാളി,…
Read Moreതദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്; ഇത്തവണ പ്രചാരണം ഓൺലൈനിൽ; ഡിജിറ്റൽ സൈബർ ടീമുകളെ സജ്ജമാക്കാൻ രാഷ്ട്രീയപാർട്ടികൾ
സ്വന്തം ലേഖകൻ തൃശൂർ: കോവിഡ് കാലത്ത് വരാൻപോകുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വോട്ടർമാരെ വലവീശിപ്പിടിക്കാൻ നെറ്റും നെറ്റ്വർക്കുമായി രാഷ്ട്രീയപാർട്ടികൾ ഒരുക്കം തുടങ്ങുന്നു. പതിവിനു വിപരീതമായി ഇത്തവണ ഡിജിറ്റൽ സൈബർ പ്രചാരണമേ സാധ്യമാകൂ എന്നതിനാൽ ഇതിൽ വിദഗ്ധരായവരെ ഏകോപിപ്പിച്ച് ടീമുകളുണ്ടാക്കാൻ പാർട്ടികൾ തയാറെടുപ്പുകൾ തുടങ്ങി. കോവിഡ് മൂലം മാറ്റിവെക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നുവെങ്കിലും തെരഞ്ഞെടുപ്പുകൾ മുടങ്ങില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയതോടെ സൈബർ പോരാളികളെ തേടി നാടെങ്ങും അന്വേഷണം തുടങ്ങിയിരിക്കുകയാണ് പാർട്ടികളും സ്ഥാനാർഥിക്കുപ്പായം തുന്നി കാത്തിരിക്കുന്നവരും. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പായതിനാൽ സ്ഥാനാർഥികളുടെ എണ്ണം കൂടുതലായിരിക്കുമെന്നതുകൊണ്ട് ഓരോ വാർഡിലും ഡിവിഷനിലും സൈബർ ഡിജിറ്റൽ വിദഗ്ധരുടെ സേവനം ഉറപ്പുവരുത്താൻ ഇപ്പോൾതന്നെ അന്വേഷണം തുടങ്ങാനാണ് പല രാഷ്ട്രീയപാർട്ടികളും തീരുമാനിച്ചിരിക്കുന്നത്. യുവനിരയെ ഇത്തവണത്തെ സോഷ്യൽമീഡിയ കാന്പയിൻ ഏൽപ്പിക്കാനാണ് മിക്കവരും നിശ്ചയിച്ചിരിക്കുന്നത്. ഒക്ടോബർ അവസാനമോ നവംബർ ആദ്യമോ തെരഞ്ഞെടുപ്പ് നടത്തുമെന്ന് കമ്മീഷൻ വ്യക്തമാക്കിയതോടെ സംസ്ഥാനത്തെ തദ്ദേശഭരണസ്ഥാപനങ്ങളിൽ കോവിഡ്…
Read Moreഇത് കോവിഡ് കാലത്തെ സ്വാതന്ത്ര്യദിനത്തിനുള്ള കലാസമർപ്പണം… ഇടയ്ക്കയിൽ ദേശീയഗാനം ചിട്ടപ്പെടുത്തി ഡോ. തൃശൂർ കൃഷ്ണകുമാർ
സ്വന്തം ലേഖകൻ തൃശൂർ: ഇടയ്ക്കയിൽ ദേശീയഗാനം ചിട്ടപ്പെടുത്തി പ്രശസ്ത ഇടയ്ക്ക വാദകൻ ഡോ. തൃശൂർ കൃഷ്ണകുമാർ. ലോക്ഡൗണ് കാലത്ത് വീട്ടിലിരിക്കുന്നതിനാൽ ഏറെ സമയമെടുത്താണ് ദേശീയഗാനത്തെ ഇടയ്ക്കയുടെ നാദഭംഗിയിലേക്ക് കൊണ്ടുവന്നതെന്ന് കൃഷ്ണകുമാർ പറഞ്ഞു. യുട്യൂബിൽ കഴിഞ്ഞ ദിവസം പോസ്റ്റു ചെയ്ത ഇടയ്ക്കവാദനത്തിലൂടെയുള്ള ദേശീയഗാനം ഇതിനകം അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിക്കഴിഞ്ഞു. ഒരു പക്ഷെ ഇന്ത്യയിൽ തന്നെ ആദ്യമായിട്ടായിരിക്കാം ഒരാൾ ഇടയ്ക്കയിൽ ദേശീയഗാനം അവതരിപ്പിക്കുന്നതെന്ന് കൃഷ്ണകുമാർ പറയുന്നു. ഒരുപാട് രാജ്യങ്ങളിൽ സഞ്ചരിച്ചിട്ടുണ്ടെങ്കിലും അതിലേറ്റവും ഇഷ്ടപ്പെട്ടത് നമ്മുടെ നാടിനെ തന്നെയാണെന്നും ഇന്ത്യയെപോലെയും കേരളത്തെ പോലെയും മനോഹരമായ വേറെ ഒരിടം ഈ ലോകത്തുണ്ടെന്നു തോന്നിയിട്ടില്ലെന്നും അതു തന്നെയാണ് നമ്മുടെ ദേശീയഗാനത്തെ തന്റെ ഇഷ്ടവാദ്യമായ ഇടയ്ക്കയിലേക്ക് സന്നിവേശിപ്പിക്കാൻ പ്രേരിപ്പിച്ചതെന്നും കൃഷ്ണകുമാർ പറഞ്ഞു. ലോക്ഡൗണ് സമയമായതിനാൽ മറ്റുള്ള യാതൊരു സംഗീതോപകരണങ്ങളും ഇല്ലാതെ ഇടയ്ക്കയിൽ മാത്രമാണ് ദേശീയഗാനം ചിട്ടപ്പെടുത്തിയത്. ഇടയ്ക്ക ഒരു താളവാദ്യമായതിനാൽ ഏറെ നിയന്ത്രണങ്ങൾ കൊട്ടുന്പോൾ വേണമായിരുന്നുവെന്നും അല്ലെങ്കിൽ…
Read Moreഡോ. ഹാനി ബാബുവിന്റെ എൻഐഎ അറസ്റ്റ് ; വിശ്വസിക്കാനാകാതെ തൃശൂരിലെ അധ്യാപകർ
സ്വന്തം ലേഖകൻ തൃശൂർ: മാവോയിസ്റ്റ്, ഭീമ കൊറേഗാവ് സംഘർഷ ബന്ധം ആരോപിച്ച് മുംബൈയിൽ അറസ്റ്റിലായ തൃശൂർക്കാരൻ ഹാനി ബാബു വിദ്യാർഥിയായിരുന്നപ്പോൾ രാഷ്ട്രീയത്തിലേ ഇല്ലായിരുന്നെന്ന് അദ്ദേഹത്തെ പഠിപ്പിച്ച അധ്യാപകർ. അവിശ്വസനീയം എന്നാണ് അധ്യാപകർ പ്രതികരിച്ചത്. തൃശൂർ പൂങ്കുന്നം സ്വദേശിയായ ഹാനി ബാബു ശ്രീ കേരളവർമ കോളജിലാണ് ബിഎയും എംഎയും പഠിച്ചത്. 1991 ൽ മികച്ച മാർക്കോടെ എംഎ പാസായ ഹാനി ബാബു തുടർന്ന് ഹൈദരാബാദിലെ ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്സിറ്റിയിലാണ് ഗവേഷണ ബിരുദം നേടിയത്. തുടർന്നാണു ഡൽഹി യൂണിവേഴ്സിറ്റിയിൽ അധ്യാപകനായത്. വിദ്യാർഥിയായിരുന്നപ്പോൾ വളരെ ശാന്തനായിരുന്നു. ശങ്കരംകുളങ്ങര ക്ഷേത്രത്തിനരികിലെ മുസലിയാർ വീട്ടിൽ തറയിൽ കുടുംബം. ഇപ്പോൾ വീട് ഇല്ല. ഹാനി ബാബുവിന്റെ അമ്മ ഇപ്പോഴും കോളജിനരികിലെ ഫ്ളാറ്റിൽ താമസിക്കുന്നുണ്ട്. രണ്ടു സഹോദരന്മാരുണ്ട്. കോഴിക്കോട് ഗവണ്മെന്റ് മെഡിക്കൽ കോളജിലെ ഡോ. എം.ടി. ഹരീഷും, എഴുത്തുകാരനും ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിലെ സെന്റർ…
Read Moreമിസ്ഡ് കോളിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിക്കു ജീവപര്യന്തം; അപൂർവ വിധിയുമായി കോടതി
തൃശൂർ: മിസ്ഡ് കോളിലൂടെ പരിചയപ്പെട്ട പട്ടികജാതിക്കാരിയായ യുവതിയെ ബലാൽസംഗം ചെയ്ത കേസിൽ പ്രതിക്കു ജീവപര്യന്തം കഠിനതടവും മൂന്നു ലക്ഷം രൂപ പിഴയും 12 വർഷം കഠിനതടവും ശിക്ഷവിധിച്ച് കോടതി. നോർത്ത് പറവൂർ പാലാത്തുരുത്ത് കളത്തിപ്പറന്പിൽ ചിഞ്ചു ഖാനെ(34)യാണ് തൃശൂർ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഡി. അജിത്കുമാർ ശിക്ഷിച്ചത്. ബലാൽസംഗക്കേസിൽ പ്രതിക്കു ജീവപര്യന്തം ശിക്ഷ ലഭിക്കുന്നത് അപൂർവമാണ്. 2011ലാണ് കേസിനാസ്പദമായ സംഭവം. മിസ്ഡ് കോൾ വഴി പരിചയപ്പെട്ട അംഗപരിമിതകൂടിയായ യുവതിയെ വിവാഹം കഴിക്കാമെന്നു വാഗ്ദാനം നല്കി പീഡിപ്പിച്ചുവെന്നാണ് കേസ്. മൂന്നുവർഷത്തോളം വീട്ടിൽ ആരുമില്ലാത്ത സമയത്തു പ്രതി എത്തി ബലാൽസംഗം ചെയ്തു. തുടർന്നു യുവതി പ്രസവിക്കുകയും കുഞ്ഞ് ആറുമാസം പ്രായമുള്ളപ്പോൾ മരിക്കുകയും ചെയ്തിരുന്നു. വിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതിനു പുറമെ, യുവതിയിൽനിന്ന് 50,000 രൂപയും അരപവൻ വീതമുള്ള രണ്ടു ജോഡി സ്വർണക്കമ്മലുകളും കൈവശപ്പെടുത്തിയെന്നും പരാതിയുണ്ടായിരുന്നു. ദരിദ്ര കുടുംബാംഗമായ യുവതി…
Read Moreവെൽക്കം ടു സെൻട്രൽ ജയിൽ (പമ്പ്); വിയ്യൂർ സെൻട്രൽ ജയിൽ പമ്പു തുറന്നേ… ജീവനക്കാരായി തടവുകാരും
സ്വന്തം ലേഖകൻ വിയ്യൂർ: വെൽക്കം ടു സെൻട്രൽ ജയിൽ…സെൻട്രൽ ജയിൽ പന്പ്…..പരിഷ്കാരങ്ങളൊരുപാട് കണ്ട വിയ്യൂർ സെൻട്രൽ ജയിലിൽ ഫ്രീഡം ഫ്യുവൽ ഫില്ലിംഗ് സ്റ്റേഷൻ അഥവാ വിയ്യൂർ സെൻട്രൽ ജയിൽ പന്പ് തുറന്നു. മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോണ്ഫറൻസിലൂടെയാണ് വിയ്യൂർ ജയിൽ പന്പിന്റെ ഉദ്ഘാടനം നിർവഹിച്ചത്. മന്ത്രി വി.എസ്.സുനിൽകുമാർ, ടി.എൻ.പ്രതാപൻ എംപി, മേയർ അജിത ജയരാജൻ, ജയിൽ വകുപ്പ് മേധാവി ഋഷിരാജ് സിംഗ്, കൗണ്സിലർ കെ.സുരേഷ്കുമാർ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യൻ ഓയിൽ കോർപ്പറേഷനും ജയിൽ വകുപ്പും ചേർന്നാണ് ഈ പന്പ് ആരംഭിച്ചിരിക്കുന്നത്. വിയ്യൂർ സെൻട്രൽ ജയിലിനടുത്തു തൃശൂർ – ഷൊർണ്ണൂർ സംസ്ഥാനപാതയിൽ പാടൂക്കാട് ദീപ തീയേറ്ററിനു എതിർവശത്ത് 30 സെൻറ് സ്ഥലത്തണ് പെട്രോൾ പന്പ്. പന്പിൽ ജോലി ചെയ്യുന്ന തടവുകാർക്കും ജീവനക്കാർക്കും ആവശ്യമായ പരിശീലനം നൽകി. വൈകാതെ തന്നെ പ്രകൃതിവാതകവും(സി. എൻ. ജി )…
Read Moreഇരുട്ടുപരത്തി തുള്ളിക്കൊരു കുടം പേമാരി; തൃശൂർ വെള്ളത്തിലായി; രക്ഷയ്ക്കായി ഫയർഫോഴ്സ് രംഗത്ത്
സ്വന്തം ലേഖകൻ തൃശൂർ: മഴ മാറിനിൽക്കുകയായിരുന്ന കാലവർഷം കലികൊണ്ട് വീണ്ടുമെത്തി. കാർമേഘങ്ങൾ മൂടിക്കെട്ടിയ പകൽ രാത്രിപോലെ ഇരുട്ടു നിറഞ്ഞതായി. കോരിച്ചൊരിയുന്ന മഴയിൽ നാടും നഗരവുമെല്ലാം വെള്ളത്തിനടിയിലായി. തുള്ളിക്കൊരു കുടം എന്ന തോതിൽ ആർത്തലച്ചു പെയ്ത മഴയിൽ നഗരങ്ങളിലെ റോഡുകളെല്ലാം വെള്ളത്തിൽ മുങ്ങി. പലയിടത്തും വാഹന ഗതാഗതം സ്തംഭിച്ചു. വാഹനങ്ങൾ പലയിടത്തും നിർത്തിയിട്ടു. കാൽനടയായി പോകാൻപോലും കഴിയാത്തത്രയും കിടിലൻ മഴ. തൃശൂർ അടക്കമുള്ള ജില്ലകളിൽ ഓറഞ്ച് അലർട്ടാണു പ്രഖ്യാപിച്ചിരുന്നതെങ്കിലും ഭീതിജനകമായ വിധത്തിലാണു മഴ ആർത്തലച്ചു പെയ്തത്. കനത്ത മഴമൂലം ഗ്രാമപ്രദേശങ്ങളിൽ പലയിടത്തായി മരക്കൊന്പുകൾ ഒടിഞ്ഞുവീണ് നാശനഷ്ടമുണ്ടായിട്ടുണ്ട്. വൈദ്യുതിയും തടസപ്പെട്ടു. തീരപ്രദേശങ്ങളിൽ കടലാക്രമണം രൂക്ഷമാണ്. മുന്നറിയിപ്പുണ്ടായിരുന്നതിനാൽ വളരെക്കുറച്ചു മൽസ്യത്തൊഴിലാളികൾ മാത്രമേ കടലിൽ പോയിട്ടുള്ളൂ. തൃശൂർ നഗരത്തിൽ ചെട്ടിയങ്ങാടി ജംഗ്ഷനിൽ നിന്നും വെളിയന്നൂരിലേക്കുള്ള വഴിയിൽ വെള്ളക്കെട്ട് രൂക്ഷമാണ്. തൃശൂർ റൗണ്ടിൽ രാവിലെ ഏഴുമണിയോടെ മരക്കൊന്പൊടിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടത് ഫയർഫോഴ്സെത്തി പരിഹരിച്ചു.
Read Moreകഞ്ചാവ് മാഫിയക്കു ഞെട്ടൽ; കഞ്ചാവ് പിടികൂടിയ കേസിൽ കടുത്ത ശിക്ഷ നൽകി തൃശൂർ കോടതി
സ്വന്തം ലേഖകൻ തൃശൂർ: കഞ്ചാവ് പിടികൂടിയ സംഭവത്തിൽ കടുത്ത ശിക്ഷ വിധിച്ച തൃശൂർ കോടതിയുടെ ശക്തമായ ഇടപെടൽ സംസ്ഥാനത്തെ കഞ്ചാവ് മാഫിയക്ക് ഞെട്ടൽ. അറുപത്തിയെട്ടര കിലോ കഞ്ചാവ് പിടികൂടിയ കേസിൽ പ്രതികൾക്ക് 15 വർഷം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ഒന്ന്, മൂന്ന് പ്രതികൾക്കു 15 വർഷം തടവും രണ്ട്, നാല് പ്രതികൾക്കു പതിനാലു വർഷവുമാണ് തടവുശിക്ഷ. ഒന്നാം പ്രതി കൊല്ലം പ്ലാപ്പള്ളിയിൽ മുട്ടക്കാട്ടിൽ ഗ്യാസ് രാജേന്ദ്രൻ എന്ന രാജേന്ദ്രൻ (57), മൂന്നാം പ്രതി ഇടുക്കി മുനിയറ കല്ലേപുളിക്കൽ പവിത്രൻ (52) എന്നിവർക്കു 15 വർഷം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. രണ്ടാം പ്രതി ഇടുക്കി രാജാക്കാട് കാഞ്ഞിരത്തിങ്കൽ അനിൽ (47) നാലാം പ്രതിയായ ഇടുക്കി വാത്തിക്കുടിയിൽ കോണിപ്പാട്ട് ഷിജു (44) എന്നിവർക്കു 14 വർഷം തടവും ഒരു ലക്ഷം…
Read More