സ്വന്തം ലേഖകൻമാർ തൃശൂർ: കടുത്ത സാന്പത്തിക പ്രതിസന്ധിയും യാത്രക്കാരില്ലാത്തതും നിയന്ത്രണങ്ങളുമെല്ലാം മൂലം മുന്നോട്ടു പോകാനാകാതെ സ്വകാര്യ ബസുകൾ പലയിടത്തും സർവീസുകൾ നിർത്തി. ചാലക്കുടി മേഖലയിൽ ലോക്ഡൗണ്‍ ഇളവുകളെ തുടർന്ന് സർവീസ് പുനരാരംഭിച്ച 40-45 ബസുകൾ ഇന്നു മുതൽ സർവീസ് നിർത്തിയിരിക്കുകയാണ്. പലരും സ്റ്റോപ്പുകളിലെത്തി ഏറെ നേരം കാത്തുനിന്നു..ലക്കുടിയിൽ നിന്ന് മാള, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, അതിരപ്പിള്ളി, മേലൂർ, കൊരട്ടി എന്നിവിടങ്ങളിലേക്കെല്ലാം സർവീസ് നടത്തിയിരുന്ന ബസുകളാണ് നിർത്തിയത്. 145 ബസുകളാണ് ചാലക്കുടി മേഖലയിലുള്ളത്. പലയിടത്തും അഞ്ചിൽ താഴെ ബസുകൾ മാത്രമാണ് സർവീസ് നടത്തിയത്. പുത്തൂർ മാന്ദാമംഗലം റൂട്ടിൽ നാലു ബസുകളാണ് ഓടിയത്. ചില ബസുകളിൽ യാത്രക്കാരുടെ തിരക്ക് അനുഭവപ്പെട്ടെങ്കിലും ആളുകളെ നിർത്തികൊണ്ടുപോകുന്പോൾ പോലീസ് കേസ് ചാർജു ചെയ്യുന്നതിനാൽ യാത്രക്കാരെ എടുക്കുന്നത് കുറച്ചു. രാവിലെയും വൈകുന്നേരവും അനുഭവപ്പെടുന്ന തിരക്കിന് ശേഷം രണ്ടോ മൂന്നോ യാത്രക്കാരുമായി പോകേണ്ട അവസ്ഥയുമുണ്ടായെന്ന് ബസുകാർ പറയുന്നു. പൊന്നാനി…
Read MoreCategory: Thrissur
വഞ്ചിക്കുളത്തു പച്ചപ്പ് മാത്രം; അഭിമാന പദ്ധതി മുളയിൽ തന്നെ…
സ്വന്തംലേഖകൻ തൃശൂർ: വഞ്ചിക്കുളത്തിലെ പച്ചപ്പ് വകഞ്ഞുമാറ്റിയുള്ള ബോട്ട് സവാരിയുടെ കാത്തിരിപ്പിന് ഇനിയും എത്ര നാൾ. പരിസ്ഥിതി ദിനത്തെ പച്ചപ്പിലെത്തിക്കുന്ന ചണ്ടി മാത്രമാണിപ്പോൾ വഞ്ചിക്കുളത്തിന്റെ ഭംഗി. കഴിഞ്ഞ മാർച്ചിൽ പൂർത്തിയാകേണ്ട പദ്ധതിക്ക് ഇനിയും എത്രനാൾ വേണ്ടി വരുമെന്നതു കാത്തിരുന്നുതന്നെ കാണേണ്ടി വരും. തൃശൂർ കോർപറേഷനുമായി ചേർന്ന് സംസ്ഥാന ടൂറിസം വകുപ്പാണ് ബോട്ട് സവാരി, നടപ്പാത, സൈക്കിൾ ട്രാക്ക് തുടങ്ങി വിപുലമായ സൗകര്യങ്ങളോടെ ന്ധവഞ്ചിക്കുളം നേച്ചർ പാർക്ക്’ പദ്ധതിക്കു തുടക്കമിട്ടത്. രണ്ടുവർഷം മുന്‍പ് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. തൃശൂർ കോർപറേഷന്റെ രണ്ടുകോടിയും ടൂറിസം വകുപ്പിന്റെ മൂന്നുകോടിയും കേന്ദ്രസർക്കാരിന്റെ അമൃത് പദ്ധതിയിൽനിന്ന് ഒരു കോടിയും ഉൾപ്പെടെ ആറുകോടിയുടെ വികസന പ്രവൃത്തികളാണു വഞ്ചിക്കുളത്തിന്റെ നവീകരണത്തിനായി ഉപയോഗിക്കുന്നത്. പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചെങ്കിലും പദ്ധതി ഇപ്പോഴും പാതിവഴിയിൽതന്നെ നിൽക്കുകയാണ്. മൂന്നു മാസം കൊണ്ട് നിർമാണം പൂർത്തിയാക്കി പാർക്ക് തുറന്നു…
Read Moreഏഴുപത്തി മൂന്ന് ദിവസങ്ങൾക്ക് ശേഷം കോവിഡ് പ്രതിരോധ മാനദണ്ഡങ്ങളോടെ ഗുരുവായൂരിൽ വിവാഹങ്ങൾ തുടങ്ങി; ഇന്ന് നടന്നത് 9 വിവാഹങ്ങൾ
ഗുരുവായൂർ: കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ട് ഗുരുവായൂരിൽ വിവാഹങ്ങൾ തുടങ്ങി. ഇന്നു രാവിലെ 6.30 നായിരുന്നു ആദ്യ വിവാഹം. കൊല്ലം ചന്ദനത്തോപ്പ് സ്വദേശി അരുണ്‍ അരവിന്ദാക്ഷനും തൃശൂർ പെരിങ്ങാവ് സ്വദേശി അല ബി.ബാലയുമായി ആദ്യ വധൂവരന്മാർ. പത്തുപേരടങ്ങുന്ന വിവാഹസംഘം കിഴക്കേനട വഴി ക്ഷേത്രനടയിലെത്തി മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ ഇരുന്നു. തുടർന്നു ദേവസ്വം അധികൃതർ പേരു വിളിക്കുന്നതനുസരിച്ചു വരനും വധുവും ബന്ധുക്കളും അടക്കം 10 പേരെ തെർമൽ സ്കാനർ ഉപയോഗിച്ചു പരിശോധിച്ചശേഷം വിവാഹ മണ്ഡപത്തിലേക്കു കടത്തിവിട്ടു. തുടർന്നായിരന്നു താലിക്കെട്ട്. ചടങ്ങ് നടത്തുന്ന കോയ്മ ഉൾപ്പെടെ എല്ലാവരും മാസ്കു ധരിച്ചാണ് ചടങ്ങ് നടത്തിയത്. താലി ചാർത്തുന്ന സമയത്തു വരനും വധുവും മാസ്ക് അഴിച്ചു മാറ്റി. പിന്നീട് വീണ്ടും മാസ്കു ധരിച്ചു. ദേവസ്വത്തിന്റെ ഒൗദ്യോഗിക ഫോട്ടോഗ്രാഫർമാർ ചടങ്ങു വീഡിയോയിലും കാമറയിലും പകർത്തി നൽകി. വിവാഹ ശേഷം കിഴക്കേ ഗോപുരത്തിനു മുന്നിൽ ദീപസ്തംഭത്തിനു…
Read Moreലോക്ക് ഡൗണിലെ ലോക്ക് ഇനി അഴിയില്ല; തൃശൂർ സപ്ന തീയറ്റർ ഇനിയില്ല; ഓർമയായത് തൃശൂരിന്റെ പ്രിയങ്കരി
സ്വന്തം ലേഖകൻ തൃശൂർ: തൃശൂർക്കാരന്റെ സിനിമാകാഴ്ചകൾക്ക് എന്നും കൂട്ടായിരുന്ന തൃശൂർ സപ്ന തീയറ്റർ എന്നന്നേക്കുമായി അടച്ചൂപൂട്ടി. ലോക്ഡൗണ്‍ കഴിഞ്ഞാലും ഇനി സപ്ന തീയറ്റർ തുറക്കില്ല. തീയറ്ററും സ്ഥലവും ഒരു പ്രമുഖ ബിസിനസ് ഗ്രൂപ്പിന് ലീസിന് കൊടുത്തു കഴിഞ്ഞു. തൃശൂരിലെ ആദ്യകാല സിനിമ തീയറ്ററുകളിലൊന്നായ സപ്ന തൃശൂർക്കാരുടെ പ്രിയങ്കരിയായ തീയറ്ററായിരുന്നു.തൃശൂർ ജോസ് തീയറ്ററും സപ്നയും ഒരു കൂട്ടരുടെ ഉടമസ്ഥതയിൽ തന്നെയുള്ളതായിരുന്നു. മലയാളത്തിലേയും മറ്റു ഭാഷകളിലേയും പല ഹിറ്റ് സിനിമകളും പ്രദർശിപ്പിച്ചിട്ടുള്ള സപ്ന തീയറ്ററിന്റെ ആദ്യ പേര് രാമവർമ തീയറ്റർ എന്നായിരുന്നു.1930ൽ ജോസ് തീയറ്റർ തുടങ്ങി അധികം വൈകാതെ തന്നെ രാമവർമസ്വാമി എന്നയാൾ രാമവർമ എന്ന പേരിൽ തീയറ്റർ തുടങ്ങി. 1973ലാണ് രാമവർമ തന്റെ പ്രിയപ്പെട്ട തീയറ്റർ ജോസ് തീയറ്റർ ഉടമ കുഞ്ഞിപ്പാലുവിന് കൈമാറിയത്. കുഞ്ഞിപ്പാലു മകൻ മോഹൻപോളിന്റെ പേരിലാണ് തീയറ്റർ വാങ്ങിയത്. പിന്നെ തീയറ്ററിന്റെ പേര് സപ്ന എന്നാക്കി.…
Read Moreഗുരുവായൂരിൽ നാളെ ആറു വിവാഹങ്ങൾ; ഇതുവരെ ശീട്ടായത് 25 വിവാഹങ്ങൾ
ഗുരുവായൂർ: കോവിഡ് പ്രതിരോധ നിർദേശങ്ങൾ കർശനമായി നടപ്പിലാക്കി കൊണ്ട് ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹങ്ങൾ നടത്താനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി. ഇന്നലെ രാവിലെ മുതൽ വിവാഹം ബുക്കു ചെയ്യുന്നതിനുള്ള കൗണ്ടർ തുറന്നിരുന്നു. ഇന്നു വിവാഹങ്ങൾ നടത്തുന്നതിന് ആരും ശീട്ടെടുത്തിട്ടില്ല. നാളെ ആറു വിവാഹങ്ങൾ നടത്തുന്നതിനു മുൻകൂട്ടി ബുക്കു ചെയ്തിട്ടുണ്ട്. 25 വിവാഹങ്ങൾ ഇന്നലെ ബുക്കിംഗ് ആയിട്ടുണ്ട്. 500 രൂപയാണു വിവാഹം നടത്തുന്നതിനു ദേവസ്വം ഈടാക്കുന്നത്. വിവാഹം നടത്തുന്നതിനു ദേവസ്വം മാനദണ്ഡം അനുസരിച്ചുള്ള രേഖകൾ കൊണ്ടുവരണം. 10 പേർക്കാണു വിവാഹ മണ്ഡപത്തിലേക്കു കടക്കാൻ അനുവാദം നൽകുക. ദേവസ്വത്തിന്റെ ഒൗദ്യോഗിക ഫോട്ടോഗ്രാഫർമാർ 10 മിനിറ്റു ദൈർഘ്യമുള്ള വീഡിയോയും, ചിത്രങ്ങളും പകർത്തി നൽകും. ഇതിനു ദേവസ്വം നിശ്ചയിച്ച തുക ദേവസ്വത്തിലടക്കണം. കോവിഡ് നിയന്ത്രണങ്ങൾ കാരണം മാർച്ച് 21 മുതൽ ക്ഷേത്രത്തിൽ വിവാഹങ്ങൾ നടക്കുന്നതിനു വിലക്ക് ഏർപ്പെടുത്തിയിരുന്നു. കണ്ണന്റെ മുന്നിൽ വിവാഹങ്ങൾ നടത്തുന്നതിനു തീരുമാനിച്ച നിരവധി…
Read Moreകോവിഡിനെതിരെയുള്ള പോരാട്ടത്തിൽ മാലാഖമാരേ നിങ്ങൾ തളരരുത്; മനശാസ്ത്ര പരിശീലനങ്ങളുമായി നഴ്സുമാർക്ക് ഡോക്ടറുടെ വീഡിയോ
സ്വന്തം ലേഖകൻ ഇരിങ്ങാലക്കുട: മരണത്തിനു കാവൽ നില്ക്കുന്ന അവസ്ഥയിലാണെങ്കിലും കോവിഡിനെതിരെ പോരാടുന്ന മാലാഖമാരെ നിങ്ങൾ തളരരുത്…. കോവിഡ് വാർഡുകളിൽ പ്രവർത്തിക്കുന്ന മാലാഖമാരായ നഴ്സുമാരുടെ മാനസിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള മനശാസ്ത്ര പരിശീലനങ്ങളുടെ വീഡിയോ തയാറാക്കിയ ഒരു ഡോക്ടറുടെ വാക്കുകളാണിത്. ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ കൗണ്‍സിലറും സൈക്കോളജിസ്റ്റുമായ കെ.ജി. ജയേഷാണു ഇത്തരത്തിൽ വീഡിയോ തയാറാക്കിയിരിക്കുന്നത്. കോവിഡ് വാർഡുകളിലടക്കം സേവനം ചെയ്യുന്ന നഴ്സുമാരുടെ മാനസിക പ്രശ്നങ്ങൾ എന്തൊക്കെയാണെന്നും അവയുടെ ലക്ഷണങ്ങൾ എന്താണെന്നും അവ എങ്ങനെ പരിഹരിക്കാമെന്നതുമടക്കം അവരുടെ മാനസികാരോഗ്യം വർധിപ്പിക്കുന്നതിനുള്ള 10 മനശാസ്ത്ര ടിപ്സുകളാണ് വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കൂടാതെ ആരോഗ്യ പ്രവർത്തകർക്കു ടെലി കൗണ്‍സിലിംഗും നടത്തുന്നുണ്ട്. വിശ്രമമില്ലാതെ തുടർച്ചയായുള്ള ജോലിയും ജോലി ചെയ്യുന്പോഴുണ്ടാകുന്ന മാനസിക പിരിമുറക്കവുമാണു ആരോഗ്യ രംഗത്തുള്ളവരെ ഏറെ അലട്ടുന്നത്. ഒരു കോവിഡ് രോഗി ക്വാറന്റൈനിൽ കഴിയുന്പോൾ ഏറ്റവും കൂടുതൽ ഇടപഴകുന്നത് നഴ്സുമാരായുമാണ്. ഈ സമയത്ത് മരണത്തെ മുഖാമുഖം കാണുന്നവരാണ്…
Read Moreകർഷകർ ചോദിക്കുന്നു… കൃഷിനശിപ്പിക്കുന്ന കാട്ടുമൃഗങ്ങളോട് വേദമോതിയിട്ട് കാര്യമുണ്ടോ…
സ്വന്തം ലേഖകൻ തൃശൂർ: പൈനാപ്പിളിനകത്ത് സ്ഫോടകവസ്തു വെച്ചു നൽകിയത് തിന്ന് കാട്ടാന ചെരിഞ്ഞ ദാരുണസംഭവത്തിൽ നാടുമുഴുവൻ പ്രതിഷേധവും നൊന്പരങ്ങളും ഉയരുന്പോൾ, കാടിറങ്ങി വരുന്ന മൃഗങ്ങൾ കൃഷി നശിപ്പിക്കുന്നതു തടയാൻ എന്തു ചെയ്യുമെന്ന ചോദ്യവുമായി കർഷകരും രംഗത്ത്. കാടിറങ്ങി വരുന്ന ആനകളും കാട്ടുപന്നികളും കൃഷി നശിപ്പിക്കുന്പോൾ അവയോട് വേദമോതിയിട്ട് കാര്യമുണ്ടോ എന്നാണ് കർഷകരുടെ ചോദ്യം. കാടിനോടു ചേർന്നുകിടക്കുന്ന കേരളത്തിലെ എല്ലാ ജില്ലകളിലും കർഷകർ ഈ പ്രശ്നം നേരിടുന്നുണ്ടെന്നും ഇത് മലപ്പുറത്തേയോ മണ്ണാർക്കാട്ടേയോ മാത്രം പ്രശ്നമല്ലെന്നും കർഷകർ ചൂണ്ടിക്കാട്ടുന്നു. കടം മേടിച്ചും ഉള്ളതെല്ലാം പണയം വെച്ചും കൃഷിയിറക്കി വിളവെടുപ്പിന് തൊട്ടുമുൻപ് കാട്ടുമൃഗങ്ങൾവന്ന് അതു മുച്ചൂടും നശിപ്പിച്ചിട്ടു പോകുന്പോൾ എന്തു ചെയ്യണമെന്നറിയാതെ നട്ടം തിരിയേണ്ട സ്ഥിതിയാണ് കർഷകർക്കെന്ന് പലതവണ കൃഷിനാശം നേരിടേണ്ടി വന്ന കർഷകർ പറയുന്നു. കാട്ടുമൃഗങ്ങൾ കാടിറങ്ങി വരാതിരിക്കാനുള്ള നടപടികൾ കൈക്കൊള്ളേണ്ട വനംവകുപ്പ് അത് പലപ്പോഴും കൃത്യമായി പാലിക്കുന്നില്ലെന്നും അതാണ്…
Read Moreനിർധന കുട്ടികൾക്കു പഠിക്കാൻ സൗകര്യമൊരുക്കുന്നതിൽ മത്സരബുദ്ധിയോടെ എല്ലാവരും മുന്നിട്ടിറങ്ങണം; ആദിവാസി വിദ്യാർത്ഥിനിക്കു ടിവിയുമായി ടൊവിനോ
വരന്തരപ്പിള്ളി: ഓണ്‍ലൈൻ പഠനത്തിനു ബുദ്ധിമുട്ടനുഭവിച്ച എച്ചിപ്പാറ ആദിവാസി കോളനിയിലെ വിദ്യാർത്ഥിനിക്കു നടൻ ടൊവിനോ തോമസ് ടെലിവിഷൻ സമ്മാനിച്ചു. ടി.എൻ. പ്രതാപൻ എംപിയുടെ അതിജീവനം എംപീസ് വിദ്യാഭ്യാസ സംരക്ഷണ പദ്ധതിയുടെ എച്ചിപ്പാറയിൽ നടന്ന ജില്ലാതല ഉദ്ഘാടന വേദിയിലാണ് പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ കൂടിയായ ടൊവിനോ തോമസ് മലയൻ കൂട്ടാല രഘു – ഷീജ ദന്പതികളുടെ മകളായ രഞ്ചുവിനു ടിവി സമ്മാനിച്ചത്. ഓണ്‍ലൈൻ വിദ്യാഭ്യാസത്തിന്റെ കാലത്ത് നിർധന കുട്ടികൾക്കു പഠിക്കാൻ സൗകര്യമൊരുക്കുന്നതിൽ മത്സരബുദ്ധിയോടെ എല്ലാവരും മുന്നിട്ടിറങ്ങണമെന്നു പറഞ്ഞ ടൊവിനോ തന്റെ മകളുടെ സ്കൂൾ പ്രവേശനത്തിന്റെ സന്തോഷം പങ്കുവച്ചുകൊണ്ടാണ് ടെലിവിഷൻ നൽകിയത്. എച്ചിപ്പാറ ട്രൈബൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ രഞ്ചുവിന്റെ വീട്ടിലെ ടിവി ആറുമാസം മുന്‍പ് തകരാറിലായിരുന്നു. കൂലിപ്പണിക്കാരനായ രഘുവിനു ലോക്ക് ഡൗണിനെതുടർന്ന് പണിയില്ലാതായതോടെ ടിവിയുടെ കേടുപാടുകൾ തീർക്കാൻ സാധിച്ചിരുന്നില്ല. ഓണ്‍ലൈൻ ക്ലാസുകൾ ആരംഭിച്ചതോടെ ഏറെ വിഷമത്തിലായിരുന്നു ഈ കുടുംബം.…
Read Moreവാക്കുതർക്കം, രാത്രിയിൽ അതിക്രമിച്ച് വീട്ടിൽ കയറി കുത്തി പരിക്കേൽപ്പിച്ച സംഭവം; പ്രതി അറസ്റ്റിൽ
ചാവക്കാട്: യുവാവിനെ വീട്ടിൽ കയറി കുത്തിയ സംഭവത്തിൽ മറ്റൊരു യുവാവു പിടിയിലായി. പാലയൂർ കാവതിയാട്ട് ക്ഷേത്രത്തിനു സമീപം മുസ്ലിം വീട്ടിൽ ഷറഫുദീനെ(30) ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പാലയൂർ കണ്ണിക്കുത്തി കടങ്കേര സുജിത്തി(30)നെ കഴിഞ്ഞ ശനിയാഴ്ച രാത്രിയാണു വീട്ടിൽ കയറി കുത്തിയത്. വയറ്റിൽ ആഴത്തിൽ മുറിവേറ്റ സുജിത്ത് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. വാക്കുതർക്കത്തിനൊടുവിൽ അമ്മയേയും ഭാര്യയേയും അസഭ്യം പറഞ്ഞ് വീട്ടിൽ കയറി കുത്തുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. ഒളിവിൽ പോയ പ്രതി മദ്യം വാങ്ങാൻ എത്തിയപ്പോഴാണു പിടിയിലായത്. നേരത്തെ കഞ്ചാവ് മോഷണക്കേസുകളിൽ പ്രതിയാണ് ഷെറഫുദീൻ. എസ്എച്ച്ഒ അനിൽ ടി മേപ്പിള്ളി, എസ്ഐമാരായ യു.കെ.ഷാജഹാൻ, കെ.പി.ആനന്ദ്, സീനിയർ സിപിഒ എം.എ.ജിജി, സിപിഒമാരായ മുഹമ്മദ്, ഗീതുകൃഷ്ണ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.
Read Moreരക്ഷാസേനയ്ക്കു രക്ഷയില്ല ! ഇടുങ്ങിയ കെട്ടിടത്തിൽ വിശ്രമിക്കാൻ പോലും ഇടമില്ലാതെ പരിമിത സൗകര്യത്തിൽ 32 ജീവനക്കാർ
ചാലക്കുടി: ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ രാപ്പകലില്ലാതെ അധ്വാനിക്കുന്ന ഫയർഫോഴ്സ് ജീവനക്കാർ തലചായ്ക്കാനിടമില്ലാതെ ദുരിതത്തിലായി. ചാലക്കുടി അഗ്നിസുരക്ഷാ നിലയത്തിലെ അവസ്ഥ പരിതാപകരമാണ്. 32 ജീവനക്കാർ ഇവിടെ ജോലി ചെയ്യുന്നുണ്ട്. എന്നാൽ വളരെ ഇടുങ്ങിയ കെട്ടിടത്തിൽ പരിമിത സൗകര്യമുള്ള ഇവിടെ വിശ്രമിക്കാൻ ഇടമില്ലാത്ത അവസ്ഥയാണ്. അടുത്ത സ്വകാര്യ കെട്ടിടത്തിലെ ഒഴിഞ്ഞ കടമുറികളിലാണ് ഇവർ വിശ്രമിക്കുന്നത്. കോവിഡ് കാലത്തg 24 മണിക്കൂറും അണുവിമുക്ത പ്രവർത്തനങ്ങളും, രക്ഷാപ്രവർത്തനങ്ങളുമായി ഇവർ വിശ്രമില്ലാതെ ജോലി ചെയ്യുകയാണ്. നഗരസഭയുടെ പഴയ ബസ് സ്റ്റാൻഡായിരുന്ന കെട്ടിടത്തിലാണു ഫയർഫോഴ്സ് ഇപ്പോഴും പ്രവർത്തിക്കുന്നത്. മൂന്നു ഫയർ എൻജിനുകളും ആംബുലൻസും ജീപ്പും ഈ സ്ഥലത്തുതന്നെ പാർക്കു ചെയ്യുന്നുണ്ട്. അഗ്നി രക്ഷാ നിലയത്തിനു പുതിയ സ്ഥലവും കെട്ടിടവും അനുവദിക്കുമെന്നു പറഞ്ഞുതുടങ്ങിയിട്ടു കാലമേറെയായി. പല പ്രഖ്യാപനങ്ങളും ഉണ്ടായെങ്കിലും ഇനിയും സ്ഥലം അനുവദിച്ചിട്ടില്ല. ഒടുവിൽ പിഡബ്ല്യുഡി വർക്ക് ഷോപ്പ് സ്ഥിതി ചെയ്യുന്ന സ്ഥലമാണ് കണ്ടെത്തിയിരിക്കുന്നത്. സ്ഥലം അളന്നുതിരിച്ചു കിട്ടിയിട്ടുണ്ടെങ്കിലും…
Read More