വടക്കഞ്ചേരി: കുതിരാനിലെ വാഹനക്കുരുക്കിനു താത്കാലിക ആശ്വാസം. കുതിരാൻ ഭാഗത്തെ ടാറിംഗ് ജോലികൾ പൂർത്തിയായി. ഇനി ഏതാനും മീറ്റർ ദൂരംകൂടി മാത്രമേ ടാറിംഗ് ശേഷിക്കുന്നുള്ളൂ. പവർഗ്രിഡിന്റെ ഭൂഗർഭ വൈദ്യുതി ലൈനിന്റെ നിർമാണം നടക്കുന്നതിനാൽ കൊന്പഴ മമ്മദ്പടിയിൽ ടാറിംഗ് നടക്കാനുണ്ട്. വഴുക്കുംപാറയിൽ ആറുവരിപ്പാതയുമായി യോജിക്കുന്ന ഭാഗത്തും ടാറിംഗിന്റെ അന്തിമജോലികൾ പൂർത്തീകരിക്കാനുണ്ട്. റോഡ് പൂർണമായും തകർന്നുകിടന്നിരുന്ന വഴുക്കുംപാറ, ഇരുന്പുപാലം, കുതിരാൻ ക്ഷേത്രം എന്നിവിടങ്ങളിൽ ഫുൾടാറിംഗ് നടത്തിയും, റോഡിനു കേടുപാടുകളില്ലാത്ത ഭാഗത്തുള്ള കുഴികൾ അടച്ചുമാണ് റോഡ് ടാറിംഗ് നടത്തിയിട്ടുള്ളത്. എന്തായാലും, ജൂണ്‍മാസം മുതൽ രൂക്ഷമായി തുടരുന്ന കുതിരാനിലെ വാഹനക്കുരുക്കിനു തത്കാലത്തേങ്കിലും പരിഹാരമായി. ടാറിംഗ് ഒരുവർഷംവരെ കേടുകൂടാതെ നില്‍ക്കുമെന്നാണ് ടാറിംഗ് നടത്തിയ നോച്ച് ഇന്ത്യ പ്രോജക്ട് കന്പനി അധികൃതരും നാഷണൽ ഹൈവേ അഥോറിറ്റി ഉദ്യോഗസ്ഥരും പറയുന്നത്. അപ്പോഴേക്കും തുരങ്കപ്പാതകൾ സഞ്ചാരയോഗ്യമാകുമെന്നാണ് കണക്കുകൂട്ടൽ.
Read MoreCategory: Thrissur
തൃശൂരിൽ നിന്ന് പെണ്‍കുട്ടികളെയും വീട്ടമ്മമാരേയും കാണാതാകൽ; പോലീസിന് തലവേദനയാകുന്നു
തൃശൂർ: സ്കൂൾ വിദ്യാർഥിനികളടക്കമുള്ള പെണ്‍കുട്ടികളെ കാണാതാകുന്ന സംഭവം തൃശൂരിൽ വർധിച്ചുവരുന്നത് പോലീസിന് തലവേദനയാകുന്നു. സോഷ്യൽമീഡിയ വഴി പരിചയപ്പെടുന്ന ആണ്‍കുട്ടികളുമായി യാതൊരു ഭയവും കൂടാതെ പെണ്‍കുട്ടികൾ കറങ്ങാൻ പോകുന്നത് വർധിച്ചിരിക്കയാണിപ്പോൾ. തൃശൂർ ജില്ലയിലെ ഒട്ടു മിക്ക പോലീസ് സ്റ്റേഷനുകളിലും ഇത്തരത്തിൽ പരാതികൾ ദിനം പ്രതിയെന്നോണം കിട്ടുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി വ്യക്തമാക്കിയിരുന്നു. കാണാതായ പെണ്‍കുട്ടികൾ അടുത്ത ദിവസം തന്നെ മടങ്ങിവരുന്നതും പതിവാണ്. സ്കൂൾ, കോളജ് വിദ്യാർഥിനികൾക്കു പുറമേ കുട്ടികളുള്ള മധ്യവയസ്കരായ വീട്ടമ്മമാർ വരെ ഇത്തരത്തിൽ സോഷ്യൽ മീഡിയകൾ വഴി പരിചയപ്പെട്ടവരുമായി നാടുവിടുന്നതും കൂടിവരികയാണ്. കഴിഞ്ഞ ദിവസങ്ങളിൽ കാണാതായ എട്ടു പെണ്‍കുട്ടികളിൽ ഒരു വീട്ടമ്മയും ഉൾപ്പെട്ടിരുന്നു. പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഈ വീട്ടമ്മയെയും പിടികൂടിയത്. തീരെ പ്രായം കുറഞ്ഞ കുട്ടികളുമായാണ് ഇത്തരക്കാർ സ്ഥലം വിട്ടതെന്ന് പോലീസ് പറഞ്ഞു. പലരും നേരിട്ട് കാണാതെയാണ് ഇത്തരം ബന്ധങ്ങൾ ദൃഢമാക്കുന്നത്.…
Read Moreജനങ്ങളാണ് ഏതു സർവീസിന്റെയും യജമാനൻമാർ എന്ന ധാരണ വേണമെന്നു മുഖ്യമന്ത്രി
തൃശൂർ: ജനങ്ങളാണ് ഏതു സർവീസിന്റെയും യജമാനൻമാർ എന്ന ധാരണ വേണമെന്ന ു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തൃശൂർ രാമവർമപുരത്തെ കേരള പോലീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ 121 എസ്ഐ ട്രെയിനികളുടെ പാസിംഗ് ഒൗട്ട് പരേഡിൽ അഭിവാദ്യം സ്വീകരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജനങ്ങളെ സഹായിക്കുക, ജനങ്ങളുടെ കൂടെനിൽക്കുക, ജനങ്ങളുടെ വിശ്വാസമാർജിക്കുക എന്നിവ പ്രധാനമാണ്. നിയമം നടപ്പിലാക്കുന്നതിനു മുഖം നോക്കേണ്ട കാര്യവുമില്ല. പക്ഷഭേദമെന്യേ കാര്യങ്ങൾ നടത്തണം. പാവപ്പെട്ടവർക്കു നീതി നിഷേധിക്കരുത്. അവർക്ക് അല്പം മുൻഗണന കൊടുത്ത് അവരെ സഹായിക്കുന്ന ശൈലി സ്വീകരിക്കാനാവണം. മടിയും ഭയവും ലവലേശമില്ലാതെ പോലീസ് സ്റ്റേഷനിൽ കടന്നുചെല്ലാനും പരാതി ബോധിപ്പിക്കാനും ഏതൊരാൾക്കും സാധിക്കുന്ന അവസ്ഥ വരണം. അതേസമയം നിയമപരമായ കാര്യങ്ങളിൽ ഒരു വിട്ടുവീഴ്ചയും പോലീസ് ചെയ്യേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വനിതകളെ നേരിട്ടു എസ്ഐമാരായി നിയമനം നൽകുന്ന ആദ്യ ബാച്ചാണിത്. 121 എസ്ഐ ട്രെയിനികളിൽ 37 വനിതകളാണുള്ളത്. എസ്ഐ…
Read Moreകുരുക്കഴിക്കാൻ കുതിരാൻ തുരങ്കം തുറക്കുമോ ? പ്രതിക്കൂട്ടിലായി സംസ്ഥാന സർക്കാർ
തൃശൂർ: കുതിരാനിൽ റോഡിന്റെ ടാറിംഗ് പണി പൂർത്തിയായാലും കുരുക്ക് പുർണമായും ഇല്ലാതാകണമെങ്കിൽ തുരങ്കം തുറക്കാതെ കഴിയില്ലെന്നതാണ് യഥാർഥ വസ്തുത. ഒരു തുരങ്കത്തിന്റെ നിർമാണം പൂർത്തായിട്ട് മാസങ്ങളായെങ്കിലും ഇതുവരെ അതിനുള്ള അനുമതി നൽകാൻ മുഖ്യമന്ത്രിയും വനം വകുപ്പും തയ്യാറായിട്ടില്ലെന്നതാണ് ഏറെ പ്രതിഷേധം ഉയർത്തുന്നത്. ആരുവരി പാതയുടെ നിർമാണത്തിന്റെ ചുമതല മുഴുവൻ കേന്ദ്ര സർക്കാരിനാണെന്നു പറഞ്ഞ് രക്ഷപെടാനുള്ള സർക്കാരിന്റെയും ജനപ്രതിനിധിയുടെയും വാദത്തിന് തിരിച്ചടിയായിരിക്കയാണിപ്പോൾ. കുതിരാൻ വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ ഒളിച്ചുകളി പരസ്യമാക്കി ടി.എൻ.പ്രതാപൻ എംപി രംഗത്തെത്തിയതോടെ ജനരോഷം സംസ്ഥാന സർക്കാരിനെതിരെയും തിരിഞ്ഞിരിക്കയാണിപ്പോൾ. ഇപ്പോഴും മണിക്കൂറുകളോളം് കുരുക്കിൽ കിടന്നാണ് ആളുകൾ പാലക്കാട് ഭാഗത്തേക്കും തിരിച്ചും യാത്ര ചെയ്യുന്നത്. കുതിരാനിൽ ഒരു തുരങ്കം തുറന്നുകൊടുക്കുന്നതിന് ആവശ്യമായ വനഭൂമി ഏറ്റെടുക്കൽ നടപടി പൂർത്തിയാക്കാത്തത് സംസ്ഥാന സർക്കാരിന്റെ വീഴ്ചയാണെന്ന് ടി.എൻ പ്രതാപൻ എംപി കുറ്റപ്പെടുത്തി. കുതിരാനിലെ ഒരു തുരങ്കം തുറക്കാതെ ദേശീയപാതയിലെ ഗതാഗതപ്രശ്നം പരിഹരിക്കാനാവില്ല. ഈ…
Read Moreഹാപ്പി ഡെയ്സ് ഷോപ്പിംഗ് ഫെസ്റ്റിവൽ..! രാത്രികാല ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബർ 15 മുതൽ ജനുവരി 15 വരെ നടക്കും
തൃശൂർ: ഒരു മാസം നീണ്ടുനിൽക്കുന്ന രാത്രികാല ഷോപ്പിംഗ് ഫെസ്റ്റിവലിനു വേദിയാകാനൊരുങ്ങി തൃശൂർ നഗരം. കോർപറേഷൻ, ചേംബർ ഓഫ് കോമേഴ്സ്, വ്യാപാരി വ്യവസായി ഏകോപന സമിതി, ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ, ബേക്കറി മാനുഫാക്ചറേഴ്സ് അസോസിയേഷൻ, വ്യാപാര വ്യവസായ സംഘടനകൾ എന്നിവർ സംയുക്തമായാണു ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ഡിസംബർ 15 മുതൽ ജനുവരി 15 വരെയാണ് ഹാപ്പി ഡെയ്സ് ഷോപ്പിംഗ് ഫെസ്റ്റിവൽ. കിഴക്കേക്കോട്ട, ശക്തൻമാർക്കറ്റ്, കൊക്കാലെ, വഞ്ചിക്കുളം, പടിഞ്ഞാറേകോട്ട, പൂങ്കുന്നം, പാട്ടുരായ്ക്കൽ അതിർത്തികൾക്കിടയിലൊരുക്കുന്ന വൻ വ്യാപാര ശൃഖല വൈകീട്ട് ആറു മുതൽ രാത്രി 11 വരെ പ്രവർത്തിക്കും. ഷോപ്പിംഗിനു പുറമേ കലാകായിക മത്സരങ്ങൾ, സംസ്കാരിക പരിപാടികൾ, സംഗീത പരിപാടികൾ തുടങ്ങിയവ ഉണ്ടായിരിക്കും. കുട്ടികൾക്കുള്ള അമ്യൂസ്മെന്റ് പാർക്ക്, വിവിധ ഓഫറുകൾ, നറുക്കെടുപ്പ് തുടങ്ങിയവ ഷോപ്പിംഗ് ഫെസ്റ്റിനെ ആകർഷകമാക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ പറഞ്ഞു. വ്യാപാര കേന്ദ്രങ്ങളിൽനിന്ന് നൈറ്റ് ഷോപ്പിംഗിനെത്തുന്നവർക്ക് രാത്രി സൗജന്യ വാഹന…
Read Moreജനങ്ങൾക്കൊപ്പം ..! പ്രവാസിച്ചിട്ടിയിൽ ഇനി ഇതര സംസ്ഥാന മലയാളികൾക്കും ചേരാമെന്ന് മുഖ്യമന്ത്രി
തൃശൂർ: കെഎസ്എഫ്ഇ പ്രവാസിച്ചിട്ടിയിൽ ഇനി മറ്റു സംസ്ഥാനങ്ങളിലെ മലയാളികൾക്കും അംഗമാകാമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കെഎസ്എഫ്ഇയുടെ നവീകരിച്ച ആസ്ഥാന മന്ദിരത്തിന്റെയും സുവർണ ജൂബിലി ആഘോഷങ്ങളുടെയും ഉദ്ഘാടനം തൃശൂരിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. പ്രവാസിച്ചിട്ടിക്കു പ്രവാസികളിൽനിന്നു നല്ല സ്വീകാര്യതയാണ് ലഭിച്ചത്. പ്രവാസിച്ചിട്ടി വിദേശരാജ്യങ്ങളിൽ ഉള്ളവർക്കു മാത്രം പോരാ, മറ്റു സംസ്ഥാനത്തുള്ളവർക്കുംകൂടി വേണമെന്ന ആവശ്യം ഉയർന്നതോടെയാണ് വ്യാപിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രവാസിച്ചിട്ടി പോലുള്ള പദ്ധതികളിലൂടെ ജനങ്ങൾക്കൊപ്പം നിൽക്കുന്ന സ്ഥാപനം എന്ന നിലയിൽ അഭിമാനകരമായ വളർച്ചയാണ് കെഎസ്എഫ്ഇ നേടിയത്. സാന്പത്തിക സ്ഥാപനങ്ങൾ സ്വകാര്യ മേഖലയിൽ മാത്രമേ നന്നാവൂ എന്നു പറയുന്നവർ സഹകരണ സ്ഥാപനങ്ങളെയും കെഎസ്എഫ്ഇയേയും പഠിച്ച് എന്താണ് പൊതുമേഖലാ സ്ഥാപനങ്ങൾ എന്നു മനസിലാക്കണം. നവകേരളത്തിന്റെ ഭാഗമായ പുനർനിർമാണ പ്രവർത്തനത്തിൽ കെഎസ്എഫ്ഇക്കു വലിയ പങ്ക് വഹിക്കാനാകും. കെഎസ്എഫ്ഇ ചിട്ടിയിൽ നിക്ഷേപിക്കുന്ന പണം നാടിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനു സംഭാവനയായാണ് മാറുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.…
Read Moreപ്രതികാര രാഷ്ട്രീയം! രമ്യഹരിദാസ് എംപിയെ ചടങ്ങുകളിൽ നിന്നും മാറ്റി നിർത്തി; ഉദ്ഘാടനങ്ങൾ കോൺഗ്രസ് ബഹിഷ്കരിച്ചു
എരുമപ്പെട്ടി: സിപിഎമ്മിന്റെ പ്രതികാര രാഷ്ട്രീയത്തിലും യുഡി എഫ് ജനപ്രതിനിധികളോട് ഉള്ള അവഗണനയിലും പ്രതിഷേധിച്ച് എരുമപ്പെട്ടി സിഎച്ച്സി യുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും കുണ്ടന്നൂർ അംഗൻവാടി കെട്ടിടം ഉദ്ഘാടനവും യുഡിഎഫ് ബഹിഷ്കരിച്ചു. രമ്യഹരിദാസ് എംപിയെ ഈ രണ്ടു ചടങ്ങുകളിൽ നിന്നും മാറ്റി നിർത്തുകയും എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനു ചടങ്ങുകളിൽ മാന്യമായ സ്ഥാനങ്ങൾ നല്‍കാതിരിക്കുകയും ചെയ്തതിൽ പ്രതിഷേധിച്ചാണ് യുഡിഎഫ് ചടങ്ങ് ബഹിഷ്കരിച്ചത്. ഈ രണ്ട് പരിപാടിയിലേക്കും സ്ഥലം എംപിയെ ക്ഷണിച്ചിരുന്നില്ല പഞ്ചായത്ത് പ്രസിഡന്റിനെ ആശംസകളിൽ മാത്രം ഉൾപ്പെടുത്തി അപമാനിക്കുകയും ചെയ്തു. മന്ത്രി എ.സി. മൊയ്തീനും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും യുഡിഎഫ് ജനപ്രതിനിധികളോടും. പ്രവർത്തകരോടും പുലർത്തുന്ന പ്രതികാര രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും ജനാധിപത്യ മര്യാദ പാലിക്കണമെന്നും യുഡിഎഫ് എരുമപ്പെട്ടി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ വി.കേശവൻ. അന്പലപ്പാട്ട് മണികണ്ഠൻ എം.കെ. ജോസ്, ആസാദ് കരിയന്നൂർ, ഹരിദാസൻ, ജോണ്സണ് ചുങ്കത്ത്,സുഭാഷ് കുണ്ടന്നൂർ, സേവിയർ കാഞ്ഞിരക്കോട്,…
Read Moreഫാസ്റ്റാഗ് ട്രാക്ക് വർധന; പാലിയേക്കര ടോൾപ്ലാസയിൽ ഗതാഗതക്കുരുക്ക്; ആംബുലൻസുകൾ കുരുക്കിൽപ്പെട്ടു
പുതുക്കാട് : ഫാസ്റ്റാഗ് ട്രാക്കുകൾ വർധിപ്പിച്ചതോടെ പാലിയേക്കര ടോൾപ്ലാസയിൽ ഗതാഗതക്കുരുക്കേറുന്നു. രണ്ടുദിശയിലുമായി നൂറുകണക്കിന് വാഹനങ്ങളാണ് മണിക്കൂറുകൾ ക്യൂ നിൽക്കേണ്ടി വരുന്നത്. ഇന്നലെ ഉച്ചതിരിഞ്ഞ് ആന്പല്ലൂർ മുതൽ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. ആംബുലൻസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളും ഗതാഗതക്കുരുക്കിലകപ്പെട്ടു. ടോൾപ്ലാസയിൽ ഫാസ്റ്റാഗ് ട്രാക്കുകൾ വർധിപ്പിച്ചതാണ് തിരക്കേറാൻ കാരണം. ഓരോ ദിശയിലും എമർജൻസി ട്രാക്കുകൾ ഒഴികെ ആറ് ട്രാക്കുകളാണുള്ളത്. ഇതിൽ രണ്ട് ട്രാക്കുകൾ ഫാസ്റ്റ് ടാഗ് സംവിധാനത്തിലാക്കിയിരുന്നു. നിലവിൽ 10 ശതമാനം വാഹനങ്ങളാണ് ഫാസ്റ്റാഗ് സംവിധാനം ഉപയോഗിച്ച് യാത്ര ചെയ്യുന്നത്. ഭൂരിഭാഗം വരുന്ന മറ്റ് വാഹനങ്ങൾ കടന്ന് പോയിരുന്ന ഒരു ട്രാക്ക് കൂടി ഫാസ്റ്റാഗ് ആക്കിയതോടെ ബദൽ സംവിധാനം ഒരുക്കാത്തതാണു പ്രതിസന്ധിക്ക് കാരണം. ഡിസംബർ ഒന്നിനുള്ളിൽ മുഴുവൻ ട്രാക്കുകളും ഫാസ്റ്റ് ടാഗ് സംവിധാനത്തിലേക്ക് മാറുന്പോൾ ടോൾപ്ലാസയിലെ ഗതാഗതക്കുരുക്ക് നിയന്ത്രണാതീതമാകാനാണ് സാധ്യത. എത്രയും വേഗം ഫാസ്റ്റാഗ് സംവിധാനത്തിലേക്ക് മാറണമെന്ന് ദേശിയപാത അഥോറിട്ടി വാഹന…
Read Moreതാക്കീത് ചെയ്തിട്ടും..! ബന്ധുവായ പെണ്‍കുട്ടിയെ ശല്യം ചെയ്തയാളെ വീട്ടിൽ കയറി വെട്ടി; യുവാവ് അറസ്റ്റിൽ; സംഭവം ചാലക്കുടിയില്‍
ചാലക്കുടി: അടുത്ത ബന്ധുവായ പെണ്‍കുട്ടിയെ ശല്യംചെയ്തുകൊണ്ടിരുന്നയാളെ വീട്ടിൽ കയറി വെട്ടി പരിക്കേൽപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പടിഞ്ഞാറെ ചാലക്കുടി മൂഞ്ഞേലി കിടങ്ങഴിയത്ത് വിപിൻ (34) നെയാണ് എസ്ഐ ബി.കെ. അരുണ്‍ അറസ്റ്റുചെയ്തത്. തലയ്ക്കു വെട്ടേറ്റ മൂഞ്ഞേലി സ്വദേശി വാഴവളപ്പിൽ വിജയ(41)നെയും തടയാൻ ചെന്നപ്പോൾ പരിക്കേറ്റ സഹോദരിയെയും താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. വെള്ളിയാഴ്ച വൈകീട്ടാണ് ആക്രമണമുണ്ടായത്. നേരത്തെ വിജയൻ പെണ്‍കുട്ടിയെ ശല്യം ചെയ്തതിനു പോലീസിൽ പരാതി നൽകിയിരുന്നു. ഇതിനെ തുടർന്ന് പോലീസ് വിജയനെ താക്കീത് ചെയ്തതായിരുന്നു. വീണ്ടും ശല്യം ചെയ്തപ്പോഴാണ് വിബിനും സുഹൃത്ത് സിജൊ വിത്സനും ചേർന്ന് വിജയനെ വീട്ടിൽ കയറി ആക്രമിച്ചത്. സിജൊ വിത്സൻ ഒളിവിലാണ്.
Read Moreഗുരുവായൂരിൽ ദേവസ്വം ചെയർമാന്റേയും ഭരണസമിതി അംഗത്തിന്റെ തർക്കം പരസ്യ പോരിലേക്ക്
ഗുരുവായൂർ: ദേവസ്വം ചെയർമാൻ കെ.ബി.മോഹൻദാസും ഭരണസമിതിയിലെ ജീവനക്കാരുടെ പ്രതിനിധിയായ എ.വി. പ്രശാന്തുമായുള്ള തർക്കം പരസ്യമാകുന്നു. ഭരണസമിതി അംഗം എ.വി.പ്രശാന്തിന്റെ വിയോജനകുറിപ്പിനെതിരെ ദേവസ്വം ചെയർമാൻ പത്രകുറിപ്പിറക്കി. ചെയർമാനെതിരെ ദേവസ്വം കംപ്യൂട്ടറിൽ നിന്ന് പരാതികൾ അയച്ചതുമായി ബന്ധപ്പെട്ട പരാതിയിൽ ദേവസ്വം ഇലക്ട്രിക് വിഭാഗത്തിലെ മൂന്നു ജീവനക്കാരെ സസ്പെന്റ് ചെയ്യാനുള്ള ഭരണസമിതി തീരുമാനമാണ് ചെയർമാനും ഭരണസമിതി അംഗവുമായുള്ള തർക്കത്തിൽ കലാശിച്ചത്. ദേവസ്വത്തിലെ ഇലക്ട്രിക് വിഭാഗത്തിലെ ജീവനക്കാരെ സസ്പെന്‍ഡ് ചെയ്യാനുള്ള തീരുമാനം ഇന്നലെ എടുത്തതാണെന്നും ഇന്നാണ് ദേവസ്വം ഭരണസമിതിയിലെ ജീവനക്കാരുടെ പ്രതിനിധി വിയോജനകുറിപ്പ് നൽകിയതെന്നും ദേവസ്വം ചെയർമാൻ കെ.ബി.മോഹൻദാസ് വാർത്താകുറിപ്പിൽ അറിയിച്ചു. ദേവസ്വം ഇലക്ട്രിക് വിഭാഗത്തിലെ കംപ്യൂട്ടർ ദുരുപയോഗം ചെയ്തതായി ഒരു ഭക്തൻ നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണം നടത്തിയത്. അന്വേഷണത്തിനിടെയാണ് ഹാർഡ് ഡിസ്ക് മോഷണം പോയത്. ഇതോടെ പോലീസിൽ പരാതി നൽകുകയും വകുപ്പുതല അന്വേഷണം നടത്തുകയും ചെയ്തു. കംപ്യൂട്ടർ ദുരുപയോഗം ചെയ്ത്…
Read More