ജനങ്ങൾക്കൊപ്പം ..! പ്രവാസിച്ചിട്ടിയിൽ ഇനി ഇതര സംസ്ഥാന മലയാളികൾക്കും ചേരാമെന്ന്  മുഖ്യമന്ത്രി

തൃശൂർ: കെഎസ്എഫ്ഇ പ്രവാസിച്ചിട്ടിയിൽ ഇനി മറ്റു സംസ്ഥാനങ്ങളിലെ മലയാളികൾക്കും അംഗമാകാമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കെഎസ്എഫ്ഇയുടെ നവീകരിച്ച ആസ്ഥാന മന്ദിരത്തിന്‍റെയും സുവർണ ജൂബിലി ആഘോഷങ്ങളുടെയും ഉദ്ഘാടനം തൃശൂരിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. പ്രവാസിച്ചിട്ടിക്കു പ്രവാസികളിൽനിന്നു നല്ല സ്വീകാര്യതയാണ് ലഭിച്ചത്. പ്രവാസിച്ചിട്ടി വിദേശരാജ്യങ്ങളിൽ ഉള്ളവർക്കു മാത്രം പോരാ, മറ്റു സംസ്ഥാനത്തുള്ളവർക്കുംകൂടി വേണമെന്ന ആവശ്യം ഉയർന്നതോടെയാണ് വ്യാപിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രവാസിച്ചിട്ടി പോലുള്ള പദ്ധതികളിലൂടെ ജനങ്ങൾക്കൊപ്പം നിൽക്കുന്ന സ്ഥാപനം എന്ന നിലയിൽ അഭിമാനകരമായ വളർച്ചയാണ് കെഎസ്എഫ്ഇ നേടിയത്. സാന്പത്തിക സ്ഥാപനങ്ങൾ സ്വകാര്യ മേഖലയിൽ മാത്രമേ നന്നാവൂ എന്നു പറയുന്നവർ സഹകരണ സ്ഥാപനങ്ങളെയും കെഎസ്എഫ്ഇയേയും പഠിച്ച് എന്താണ് പൊതുമേഖലാ സ്ഥാപനങ്ങൾ എന്നു മനസിലാക്കണം. നവകേരളത്തിന്‍റെ ഭാഗമായ പുനർനിർമാണ പ്രവർത്തനത്തിൽ കെഎസ്എഫ്ഇക്കു വലിയ പങ്ക് വഹിക്കാനാകും.

കെഎസ്എഫ്ഇ ചിട്ടിയിൽ നിക്ഷേപിക്കുന്ന പണം നാടിന്‍റെ അടിസ്ഥാന സൗകര്യ വികസനത്തിനു സംഭാവനയായാണ് മാറുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മൂന്നരവർഷം മുന്പ് കെഎസ്എഫ്ഇയുടെ ലാഭം 236 കോടി രൂപയായിരുന്നു. ഇന്ന് അതു 445 കോടിയായി വർധിച്ചു. മൊത്തം ആസ്തിയിൽ 240 കോടിയുടെ വർധനവുണ്ടായി. കേരളത്തിലെ മിക്ക പ്രധാന കേന്ദ്രങ്ങളിലും കെഎസ്എഫ്ഇ ശാഖകളുണ്ട്. ഗ്രാമങ്ങളിൽ ശാഖ ആരംഭിച്ചതോടെ ഉപഭോക്താക്കളുടെ എണ്ണത്തിൽ വർധനവുണ്ടായി. കേരളത്തിൽ രജിസ്റ്റർ ചെയ്യുന്ന ചിട്ടിയിൽ പകുതിയിലധികം കെഎസ്എഫ്ഇയുടേതാണ്.

അതിനാലാണ് കെഎസ്എഫ്ഇ നവീകരിക്കാൻ സർക്കാർ തീരുമാനിച്ചത്. ഇന്ന് ആധുനിക സൗകര്യങ്ങളുള്ള കോൾ സെന്‍ററുകൾ കെഎസ്എഫ്ഇക്കുണ്ട്. ഗുണഭോക്താക്കൾക്ക് ഇൻഷ്വറൻസ് പരിരക്ഷയുണ്ട്. ഇതോടൊപ്പം മൊബൈൽ ആപ്ലിക്കേഷനും വെബ് പോർട്ടലും യാഥാർഥ്യമാവുന്നതോടെ ഉപഭോക്താക്കൾക്കു ലഭിക്കുന്ന കെഎസ്എഫ്ഇയുടെ സേവനങ്ങൾ എളുപ്പമുള്ളതാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി ഡോ. ടി.എം. തോമസ് ഐസക് അധ്യക്ഷനായി. അഞ്ചു വർഷത്തിനുള്ളിൽ ഒരു ലക്ഷം കോടി ടേണോവറുള്ള ധനകാര്യ സ്ഥാപനമായി കെഎസ്എഫ്ഇ മാറുമെന്നു മന്ത്രി പറഞ്ഞു. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ മലയാളികൾക്കുകൂടി പ്രവാസിച്ചിട്ടിയിൽ ചേരാൻ ഓണ്‍ലൈൻ സോഫ്റ്റ്‌വെയർ സംവിധാനം പൂർത്തിയായി. പൂർണമായും ഓണ്‍ലൈനായാണ് പ്രവാസിച്ചിട്ടി പ്രവർത്തിക്കുകയെന്നും ധനമന്ത്രി പറഞ്ഞു. സുവർണജൂബിലി പ്രമാണിച്ച് തപാൽ വകുപ്പ് പുറത്തിറക്കിയ മൈ സ്റ്റാന്പ് ധനമന്ത്രി പ്രകാശനം ചെയ്തു.

പൊന്നോണച്ചിട്ടി ബന്പർ സമ്മാനം നേടിയ പി. സുനിതയ്ക്കു മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ചെക്ക് കൈമാറി. അന്പതു വർഷമായി കെഎസ്എഫ്ഇയുമായി ഇടപാട് നടത്തുന്നവരെ ചടങ്ങിൽ ആദരിച്ചു.കെഎസ്എഫ്ഇ ചെയർമാൻ പീലിപ്പോസ് തോമസ്, എംഡി എ. പുരുഷോത്തമൻ, തൃശൂർ പഞ്ചായത്ത് പ്രസിഡന്‍റ് മേരി തോമസ്, കോർപറേഷൻ കൗണ്‍സിലർ കെ. മഹേഷ്, കെഎസ്എഫ്ഇഒയു പ്രസിഡന്‍റ് കെ.എൻ. ബാലഗോപാൽ, ആർക്കിടെക്ട് ഡോ. ജ്യോത്സ്ന റാഫേൽ തുടങ്ങിയവർ പ്രസംഗിച്ചു.

Related posts