ചാലക്കുടി: 19 വയസുള്ള വിദ്യാർഥിനിയെ മോഡലിംഗ് രംഗത്ത് അവസരങ്ങൾ വാഗ്ദാനംചെയ്ത് പീഡിപ്പിച്ച സംഭവത്തിൽ ഒരാൾകൂടി അറസ്റ്റിലായി. പരിയാരം അന്ത്രക്കാന്പാടം ഇരിഞ്ഞാംപിള്ളി വിഷ്ണു (27)വിനെയാണ് തൃശൂർ റൂറൽ ഡിസിആർബി ഡിവൈഎസ്പി പി.പ്രദീപ്കുമാർ, ചാലക്കുടി ഡിവൈഎസ്പി സി.ആർ.സന്തോഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തത്. പോട്ടയിലെ വീട്ടിൽവച്ചാണ് ഇയാൾ പെണ്കുട്ടിയെ പീഡിപ്പിച്ചത്. നേരത്തെ അറസ്റ്റിലായ എട്ടാംപ്രതി സിന്ധുവിനെ ചോദ്യം ചെയ്തപ്പോഴാണ് ഇയാളുടെ പങ്കിനെക്കുറിച്ച് വിവരം ലഭിച്ചത്. ഡ്രൈവറായി ജോലി ചെയ്യുന്ന വിഷ്ണു സിന്ധുവിന്റെ അടുത്ത സുഹൃത്താണ്. സിന്ധുവാണ് വിഷ്ണുവിനു പെണ്കുട്ടിയെ കാഴ്ചവച്ചത്. പോട്ടയിലെ വീട്ടിൽ സിന്ധുവിന്റെ ക്ഷണപ്രകാരമാണ് വിഷ്ണു എത്തിയത്. പോലീസ് ചോദ്യം ചെയ്തപ്പോൾ പെണ്കുട്ടിയെ പീഡനത്തിനു വിധേയമാക്കിയതായി സമ്മതിച്ചു. അറസ്റ്റു രേഖപ്പെടുത്തി മറ്റു നടപടികൾക്കുശേഷം കോടതിയിൽ ഹാജരാക്കും. എസ്ഐ പി.ഡി.അനിൽകുമാർ, ക്രൈംസ്ക്വാഡ് അംഗങ്ങളായ എഎസ്ഐ ജിനുമോൻ തച്ചേത്ത്, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം.മൂസ, സി.ഒ.തോമസ്, വി.യു.സിൽജൊ, എ.യു.റെജി,…
Read MoreCategory: Thrissur
ലോഡ്ജിന്റെ മൂന്നാംനിലയിൽനിന്നും തള്ളിയിട്ട് കൊല്ലാൻ ശ്രമം: രണ്ടുപേർ അറസ്റ്റിൽ
ചാലക്കുടി: ലോഡ്ജിന്റെ മൂന്നാംനിലയിൽനിന്നും യുവാവിനെ തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ചതിനു രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു. കോഴിക്കോട് നടവത്തൂർ പുന്നാത്ത് ചെന്നാലിയേക്കൽ വീട്ടിൽ ശിവൻ (45), തിരുവനന്തപുരം പോത്തൻകോട് എടവിലോകം വിജയവിഹാറിൽ സജിത്ത് (37) എന്നിവരെയാണ് എസ്ഐ ബി.കെ.അരുണ് അറസ്റ്റുചെയ്തത്. കെട്ടിടത്തിൽനിന്നും താഴെവീണ് ഗുരുതരമായി പരിക്കേറ്റ കൊടുങ്ങല്ലൂർ നാരായണമംഗലം കുന്നുംപുറത്ത് വീട്ടിൽ ഇജാസി(28)നെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. പരിയാരം കാഞ്ഞിരപ്പിള്ളിയിലുള്ള സ്വകാര്യ ലോഡ്ജിനു മുകളിൽനിന്നും രാത്രി 11.30നാണ് ഇജാസിനെ തള്ളിയിട്ടത്. പരിയാരം ഡ്രീംവേൾഡിനു സമീപം പ്രവർത്തിച്ചുവരുന്ന അറ്റ്ലാന്റ ലോജിസ്റ്റിക്സ് എന്ന സ്ഥാപനത്തിലെ ജോലിക്കാരാണ് ഇവർ. നേരത്തെയുണ്ടായ വഴക്കിനെ തുടർന്ന് മർദനമേറ്റ ഇജാസ് രാത്രി ലോഡ്ജിൽ വിശ്രമിക്കുന്പോഴാണ് ഇവർ എത്തി ഇജാസിനെ വീണ്ടും മർദിക്കുകയും കെട്ടിടത്തിനു മുകളിൽനിന്നും തള്ളിയിടുകയും ചെയ്തതെന്ന് പോലീസ് പറഞ്ഞു.
Read Moreഎന്റെ അച്ഛൻ മരിച്ചതല്ല, ഞാൻ കൊന്നതാണ്; ബൈക്ക് കേസിൽ പിടിയിലായ യുവാവിനെ ചോദ്യം ചെയ്തപ്പോൾ പുറത്ത് വന്നത് ഞെട്ടിക്കുന്ന സത്യം
ചാലക്കുടി: ബൈക്ക് മോഷണക്കേസിൽ അറസ്റ്റിലായ യുവാവ് സ്വന്തം അച്ഛനെ കൊലപ്പെടുത്തിയതാണെന്നു പോലീസിൽ സമ്മതിച്ചു. കൊന്നക്കുഴി സ്വദേശി കുന്നുമ്മൽ ബാബുവിന്റെ മകൻ ബാലു(19) ആണ് അച്ഛൻ തന്റെ അടിയേറ്റാണ് മരിച്ചതെന്ന് ഉദ്യോഗസ്ഥരുടെ ചോദ്യംചെയ്യലിൽ വെളിപ്പെടുത്തിയത്.ഒന്നരവർഷം മുമ്പാണ് ബാബു മരിച്ചത്. മരത്തിൽനിന്നു വീണ് പരിക്കേറ്റു ചികിത്സയിലായിരുന്നെന്നും, അന്നേറ്റ പരിക്കിനെതുടർന്ന് അണുബാധയുണ്ടായാണ് ഏതാനും മാസങ്ങൾക്കുശേഷം ബാബു മരിച്ചതെന്നുമാണ് കുടുംബാംഗങ്ങൾ മറ്റുള്ളവരോടു പറഞ്ഞിരുന്നത്. ഒന്നരവർഷം മൂടിവച്ചിരുന്ന യാഥാർഥ്യമാണ് ഇപ്പോൾ പുറത്തുവന്നത്. കുറ്റസമ്മതത്തിന്റെ അടിസ്ഥാനത്തിൽ കൊലപാതകത്തിനു കേസ് രജിസ്റ്റർ ചെയ്ത് ശാസ്ത്രീയ പരിശോധനയിലൂടെ കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള ഒരുക്കത്തിലാണ്.
Read Moreപുതുക്കാട് കെഎസ്ആർടിസി സ്റ്റാൻഡിൽ ജീവനക്കാർക്കു നേരെ ആക്രമണം ;മൂന്നുപേർ അറസ്റ്റിൽ
പുതുക്കാട്: കെ.എസ്.ആർ.ടി.സി. സ്റ്റാന്റിൽ അധിക്രമിച്ച് കയറി ജീവനക്കാരെ ആക്രമിച്ച സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. വരാക്കര ചുക്കിരിക്കുന്ന് സ്വദേശി കിഴക്കുമുറി സുജിത്ത് (22), വട്ടണാത്ര സ്വദേശി മുല്ലക്കപ്പറന്പിൽ സോജിൻ (18), മണ്ണംപേട്ട തെക്കേക്കര സ്വദേശി ഐനിക്കൽ നെന്മണിക്കര വീട്ടിൽ റിജോ (20) എന്നിവരെയാണ് പുതുക്കാട് പോലീസ് പിടികൂടിയത്. കഴിഞ്ഞ 12-നായിരുന്നു കേസിനാസ്പദമായ സംഭവം. ഡിപ്പോയിലെ സുരക്ഷാ ജീവനക്കാരൻ സഹദേവൻ(55), സൂപ്പർവൈസർ എം.എ. ഷാജി (55) എന്നിവരെയാണ് സംഘം ആക്രമിച്ചത്. മദ്യപിച്ചെത്തിയ സംഘത്തിലെ ഒരാൾക്ക് ബസിൽ കയറുന്നതിന് ബൈക്ക് സ്റ്റാന്റിനകത്തേക്ക് കയറ്റിയതാണ് പ്രശ്നത്തിന് കാരണം. ഇത് ചോദ്യംചെയ്ത സഹദേവനെ സംഘം കൈയേറ്റം ചെയ്തു. അക്രമികളെ തടയാൻ ശ്രമിച്ച സൂപ്പർവൈസറെയും സംഘം ആക്രമിച്ചു. ഹെൽമെറ്റുകൊണ്ടുള്ള അടിയേറ്റ് ഷാജിയുടെ മുഖത്തും മൂക്കിനും പരിക്കേറ്റിരുന്നു. പുതുക്കാട് എസ്ഐ കെ.എൻ. സുരേഷ്, ജി.എസ്.സി.പി.ഒ. സഫീർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
Read Moreഐഎസ്എല്ലിൽ രാഹുലിന്റെ അരങ്ങേറ്റം; ഒല്ലൂക്കരയിലെ വീട്ടിൽ ആഹ്ലാദാരവം
തൃശൂർ: പകരക്കാരനായി ഇറങ്ങി കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച് ഐഎസ്എൽ ആറാം സീസണിൽ മലയാളി താരം രാഹുൽ കണ്ണോളി പ്രവീണ് എന്ന കെ.പി.രാഹുലിന്റെ അരങ്ങേറ്റം അടിപൊളി. ഇന്നലെ കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റി എഫ്സിയുമായി ഏറ്റുമുട്ടാനിറങ്ങുന്പോൾ ആദ്യ ഇലവനിൽ രാഹുലുണ്ടായിരുന്നില്ല. എന്നാൽ മത്സരം മുന്നേറുന്പോൾ സബ്സ്റ്റിറ്റിയൂട്ടായി രാഹുൽ ഗ്രൗണ്ടിലിറങ്ങിയപ്പോൾ ഒല്ലൂക്കരയിലെ കണ്ണോളിവീട്ടിലും ആഹ്ലാദം അലതല്ലി. ഗോളടിക്കാനായില്ലെങ്കിലും മികച്ച പാസുകൾ കൊണ്ട് രാഹുൽ കളം നിറയുന്നത് കണ്ട് രാഹുലിന്റെ വീട്ടുകാർ കയ്യടിക്കുന്നുണ്ടായിരുന്നു.ഫുട്ബോൾ പ്രേമികളായ തൃശൂർക്കാർ രാഹുലിന്റെ മത്സരം ടിവിയിലൂടെ തത്സമയം കണ്ടുകൊണ്ടിരുന്നു. ബ്ലാസ്റ്റേഴ്സിനു വേണ്ടി രാഹുലിന്റെ അരങ്ങേറ്റം ഗംഭീരമായിരുന്നുവെന്നാണ് ആരാധകർ പറയുന്നത്. ഗ്രൗണ്ടിൽ മിന്നൽപിണർ പോലെ പാഞ്ഞുകളിച്ച രാഹുലിന് തുടർമത്സരങ്ങളിലും അവസരം ലഭിക്കുമെന്നാണ് വീട്ടുകാരും ആരാധകരും സുഹൃത്തുക്കളും കരുതുന്നത്. ഇന്ത്യ ആതിഥേയത്വം വഹിച്ച അണ്ടർ 17 ലോകകപ്പിൽ കളിച്ച ഏക മലയാളിയായിരുന്നു രാഹുൽ. ഒല്ലൂക്കര…
Read Moreനാലുവർഷം മുമ്പ് തീർത്ത പണമിടപാട്; ഇല്ലാത്ത കടത്തിന്റെ പേരിൽ എസ്ഐ മർദിച്ച് ചെക്ക് ഒപ്പിട്ടു വാങ്ങിയെന്ന പരാതിയുമായി വ്യാപാരി
തൃശൂർ: നാലുവർഷം മുന്പത്തെ പണമിടപാടിന്റെ പേരിൽ ഇല്ലാത്ത കടം കൊടുത്തുതീർക്കാൻ ആവശ്യപ്പെട്ട് അന്തിക്കാട് എസ്ഐ ക്രൂരമായി മർദിച്ചതായും ഭീഷണിപ്പെടുത്തി ചെക്ക് ഒപ്പിട്ടു വാങ്ങിയതായും വ്യാപാരിയുടെ പരാതി. പെരിങ്ങോട്ടുകര സെന്ററിലെ മിനി ഹാർഡ്വെയേഴ്സ് ഉടമ കെ.വി.ബൈജുവിനാണ് ഇക്കഴിഞ്ഞ 18നു സ്റ്റേഷനിൽ മർദനമേറ്റത്. 2015ൽ കടയിലേക്കു സ്റ്റോക്ക് എടുത്തതിനു 28,500 രൂപ കടമുണ്ടെന്ന് ആരോപിച്ച് പൊൻകുന്നത്തെ ഒരു പെയിന്റ് വിൽപനശാല ഉടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എസ്ഐ സ്റ്റേഷനിലേക്കു വിളിപ്പിച്ചത്. പണം കൊടുക്കാനുണ്ടോ എന്ന ചോദ്യത്തിനു കൊടുത്തു തീർത്തതാണെന്നു മറുപടിപറഞ്ഞ തന്നെ അസഭ്യം പറഞ്ഞ് ക്രൂരമായി മർദ്ദിക്കുകയും ഭീഷണിപ്പെടുത്തി കടയിൽനിന്നു ചെക്ക് എടുപ്പിച്ച് ഒപ്പിടിച്ചുവാങ്ങുകയും ചെയ്തെന്നാണു ബൈജുവിന്റെ പരാതി. മർദനമേറ്റ് കലശലായ ശരീരവേദനയും മൂത്രമൊഴിക്കാൻ പ്രയാസവും അനുഭവപ്പെട്ട് തൃശൂർ അശ്വനി ആശുപത്രിയിൽ പ്രവേശിച്ച തന്നെ മൂന്നു ദിവസങ്ങൾക്കുശേഷമാണ് ഡിസ്ചാർജ് ചെയ്തത്. സിവിൽ കേസുകളിലോ, പണമിടപാടു പരാതികളിലോ പോലീസ് ഇടപെടാൻ പാടില്ലെന്ന…
Read Moreഅപേക്ഷകളിൽ നടപടിയില്ലാതെ സർക്കാർ ;കുതിരാനിലെ തുരങ്കപ്പാത തുറക്കാം, റോഡ് നന്നാക്കിയെന്നു കരാറുകാർ
സ്വന്തം ലേഖകൻ തൃശൂർ: മണ്ണുത്തി – വടക്കുഞ്ചേരി ദേശീയപാതയിൽ അറ്റകുറ്റപ്പണികൾ കൃത്യമായി നടത്താറുണ്ടെന്ന അവകാശവാദവുമായി കരാർ കന്പനി ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. തകർന്ന റോഡിൽ ടാറിട്ടു ശോച്യാവസ്ഥ പരിഹരിക്കണമെന്നും സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കണമെന്നും ആവശ്യപ്പെട്ടു കോണ്ഗ്രസ് തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത് നൽകിയ ഹർജിയിലാണ് കരാർ കന്പനി ഈ അവകാശവാദം ഉന്നയിച്ചത്. നിലവിലുളള റോഡിന്റെ പ്രതലത്തിനു താങ്ങാവുന്നതിലേറെ ഭാരമേറിയ വാഹനങ്ങൾ സഞ്ചരിക്കുന്നതിനാലാണ് റോഡിനു തകരാർ സംഭവിക്കുന്നതെന്നും കരാർ കന്പനി കോടതിയെ അറിയിച്ചു. ഒരാഴ്ച മഴയില്ലെങ്കിലേ അറ്റകുറ്റപ്പണി നടത്താനാവൂ. കഴിഞ്ഞ രണ്ടുവർഷത്തിൽ മഴയില്ലാതെ അറ്റകുറ്റപ്പണി നടത്താവുന്ന വളരെ കുറച്ചു ദിവസമേ ലഭിച്ചുള്ളൂ. ഇക്കൊല്ലം മഴക്കാലത്തടക്കം അറ്റകുറ്റപ്പണികൾ നടത്തി. പണികൾ നടത്തിയതിനു ചെലവാക്കിയ തുകയുടെ കണക്കും കരാർ കന്പനി ഹാജരാക്കിയിട്ടുണ്ട്. റോഡ് ഗതാഗതയോഗ്യമാക്കി നിർത്തുവാനുള്ള എല്ലാ ശ്രമങ്ങളം നടത്തിയിട്ടുണ്ടെന്നും കന്പനി ഹൈക്കോടതിയിൽ ബോധിപ്പിച്ചു. ഇടതുടണലിലൂടെ വാഹനം…
Read Moreപുതുക്കാട് ബസാർ റോഡിലെ കാന നിർമാണം ഇഴയുന്നു; ദുരിതത്തിലായി വ്യാപാരികൾ
പുതുക്കാട് : സംസ്ഥാന സർക്കാർ അനുവദിച്ച മൂന്ന് കോടി രൂപ വിനിയോഗിച്ച് നവീകരിക്കുന്ന പുതുക്കാട് ബസാർ റോഡിലെ കാന നിർമാണം ഇഴയുന്നു. അന്പത് മീറ്റർ വീതം നീളത്തിൽ ഘട്ടം ഘട്ടമായി കാന നിർമാണം പൂർത്തീകരിക്കുമെന്നായിരുന്നു കരാറുകാരുടെ ഉറപ്പ്. എന്നാൽ മൂന്നാഴ്ചയിലേറെയായി നിർമാണം ആരംഭിച്ച കാനയുടെ നിർമ്മാണം ഒച്ചിഴയുന്ന വേഗത്തിലാണ് നടക്കുന്നത്. കാന നിർമ്മാണത്തിന്റെ വേഗം കുറഞ്ഞതോടെ ദുരിതത്തിലായിരിക്കുകയാണ് ഇവിടുത്തെ ചെറുകിട കച്ചവടക്കാർ. കാനനിർമാണം മൂലംകച്ചവടം പകുതിയായി കുറഞ്ഞതായി വ്യാപാരികൾ പറയുന്നു. കാനകോരിയിട്ട ഭാഗങ്ങളിൽ കടകളിലേക്ക് എത്താൻ മരപ്പലകകളിൽ കയറിയാണ് ആളുകൾ എത്തുന്നത്. കാനക്ക് കുറുകെയിട്ട പലകകളിൽ അപകടം പതിയിരിക്കുന്നതുമൂലം ആളുകൾ കടകളിലേക്ക് കയറാൻ മടിക്കുന്നതായും വ്യാപാരികൾ പറയുന്നു. ഇതിനിടെ കാന നിർമ്മാണത്തിൽ അപാകതയുണ്ടെന്ന ആക്ഷേപമുയരുന്നുണ്ട്. ഉയർന്ന പ്രദേശങ്ങളിൽ നിന്നെത്തുന്ന മഴ വെള്ളം കാനയിലേക്കെത്തുന്നതിനുള്ള കഴകൾ നിർമ്മിക്കാത്തത് വെള്ളക്കെട്ട് പ്രശ്നത്തിന് ഇടയാകാൻ സാധ്യതയുണ്ട്. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ…
Read Moreപൂളിലേക്ക്കോടികളുടെ കിലുക്കം !! വീണ്ടും വീണ്ടും സുന്ദരിയാകാൻ അക്വാട്ടിക് കോംപ്ലക്സ്
സ്വന്തം ലേഖകൻ തൃശൂർ: അണിഞ്ഞൊരുങ്ങി സുന്ദരിയായ തൃശൂർ അക്വാട്ടിക് കോംപ്ലെക്സിനെ വീണ്ടും സുന്ദരിയാക്കാൻ കോടികളുടെ കിലുക്കം!!തൃശൂർ അക്വാട്ടിക് കോംപ്ലെക്സിനെ കൂടുതൽ നവീകരിക്കാൻ അഞ്ചു കോടി രൂപയാണ് കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ യോഗം അംഗീകാരം നൽകിയത്.ഇക്കഴിഞ്ഞ മെയ് മാസത്തിൽ നാലരക്കോടി രൂപയ്ക്ക് നവീകരണം നടത്തിയ അക്വാട്ടിക് കോംപ്ലെക്സിന് വീണ്ടും കോടികൾ അനുവദിച്ചതിലൂടെ കൂടുതൽ സൗകര്യങ്ങൾ ഇവിടെ സജ്ജമാക്കി ഇന്ത്യയിലെ മികച്ച അക്വാട്ടിക് കോംപ്ലെക്സുകളിലൊന്നാക്കി തൃശൂർ അക്വാട്ടിക് കോംപ്ലെക്സിനെ മാറ്റാനാകും. ഈ വർഷം മേയിലാണ് നാലര കോടി ചിലവിട്ട് നവീകരണം പൂർത്തിയാക്കി അക്വാട്ടിക് കോപ്ലക്സിലെ നീന്തൽ കുളം ഉദ്ഘാടനം നടന്നത്. 32 വർഷം മുന്പ് പണിതതാണ് തൃശൂരിലെ നീന്തൽക്കുളം. ദേശീയമത്സരങ്ങൾക്കടക്കം വേദിയാകാൻ കഴിയുന്ന വിധത്തിലാണ് നവീകരണം പൂർത്തിയാക്കിയിട്ടുള്ളത്. അക്വാട്ടിക് കോംപ്ലക്സിന്റെ ഏറ്റവും മുകൾനിലയിലാണ് എട്ടു ട്രാക്കുകളും ഏഴടി താഴ്ചയുമുള്ള 50 മീറ്റർ നീന്തൽക്കുളവും 20 അടി താഴ്ചയുള്ള ഡൈവിംഗ്…
Read Moreഅപകടങ്ങളെ മാടിവിളിച്ച് മുരിങ്ങൂർ സിഗ്നൽ ജംഗ്ഷൻ;ദമ്പതികളുടെ മരണത്തിൽപ്രതിഷേധിച്ച് നാട്ടുകാരും തൊഴിലാളികളും ജനപ്രധിനിധികളും
മുരിങ്ങൂർ: ദേശീയപാത മുരിങ്ങൂരിൽ ദന്പതികൾ അപകടത്തിൽപ്പെട്ടു മരിച്ചതിനെ തുടർന്ന് പ്രതിഷേധങ്ങൾ സംഘടിപ്പിച്ച് നാട്ടുകാരും,ഓട്ടോ ഡ്രൈവർമാരും, വിവിധ രാഷ്ട്രീയ കക്ഷികളും രംഗത്തെത്തി. പ്രശ്നത്തിന് പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് എംപി എൻഎച്ച് അധികൃതർക്ക് താക്കിത് നൽകി. എൻഎച്ച് അധികൃതർ എത്രയും വേഗത്തിൽ ഈ പ്രശ്നത്തിന് നടപടിയെടുത്തിലെങ്കിൽ ശക്തമായ സമരമാർഗങ്ങൾ സ്വീകരിക്കുമെന്ന് എംപി ഓർമിപ്പിച്ചു.ദേശീയപാതയിലെ റോഡിലെ കുഴിയിൽ വാഴ നട്ടും, മുദ്രാവാക്യം വിളിച്ചും പ്രതിഷേധിച്ചു. റോഡിലുള്ള കുഴികളാണ് അപകടങ്ങൾ ഉണ്ടാവാൻ പ്രധാനകാരണമെന്ന് നാട്ടുകാർ തറപ്പിച്ചു പറഞ്ഞു. മേലൂർ ഗ്രാമപഞ്ചായത്ത് മെന്പർമാരായ രാജേഷ് മേനോത്ത്, എം.ടി ഡേവീസ്, തൊട്ടടുത്ത പഞ്ചായത്ത് മെന്പർ ജോബി മാനുവൽ തുടങ്ങിയവർ പ്രതിഷേധങ്ങൾക്കു നേതൃത്വം നൽകി. എംപി ബെന്നി ബഹനാൻ സംഭവസ്ഥലം സന്ദർശിച്ചു. പിന്നീട് സിപിഎം മേലൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. സിപിഎം ചാലക്കുടി ഏരിയ കമ്മിറ്റി അംഗം കെ. പി. തോമസ് ഉദ്ഘാടനം ചെയ്തു.…
Read More