ഒടിയനെ തുരത്താൻ മൂന്ന് വകുപ്പുകൾ..! മഞ്ജു വാര്യരുടെ പരാതിയിൽ ശ്രീകുമാർ മേനോനെതിരെ പോലീസ് കേസ്

തൃശ്ശൂർ: നടി മഞ്ജു വാര്യരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ പോലീസ് കേസെടുത്തു. തൃശ്ശൂര്‍ ഈസ്റ്റ് പോലീസാണ് മഞ്ജുവിന്‍റെ പരാതിയില്‍ കേസെടുത്തിരിക്കുന്നത്. തൃശ്ശൂര്‍ ജില്ലാ ക്രൈം ബ്രാഞ്ച് എസിപി സി.ഡി.ശ്രീനിവാസനാകും പരാതി അന്വേഷിക്കുക. സ്ത്രീകളെ അപമാനിക്കുക, സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുക, ഗൂഢ ഉദ്ദേശത്തോടെ പിന്തുടരുക തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്. അന്വേഷണം ഏറ്റെടുക്കുന്ന മുറയ്ക്ക് മഞ്ജുവിൽ നിന്നും ശ്രീകുമാർ മോനോനിൽ നിന്നും അന്വേഷണ സംഘം മൊഴിയെടുക്കും.ശ്രീകുമാര്‍ മേനോന്‍ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നതായും അപകടത്തില്‍പ്പെടുത്താന്‍ ശ്രമിക്കുമോയെന്ന് ഭയമുണ്ടെന്നുമാണ് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയെ നേരില്‍ കണ്ടു നല്‍കിയ പരാതിയില്‍ മഞ്ജുവാര്യര്‍ ആരോപിച്ചത്. തന്നെ നിരന്തരം അപമാനിക്കുന്ന ശ്രീകുമാര്‍ മേനോന്‍ തനിക്കൊപ്പമുള്ളവരെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും മഞ്ജു പരാതിയില്‍ പറഞ്ഞിരുന്നു. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി താന്‍ ശ്രീകുമാര്‍ മേനോന് കൈമാറിയ ലെറ്റര്‍ ഹെഡും രേഖകളും ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും പരാതിയിലുണ്ട്. മോഹന്‍ലാലിനെ നായകനാക്കി…

Read More

പ്രളയം തളർത്തിയ കല്ലൂർ പള്ളം കോളനിക്ക്  ആശ്വാസമായി സർക്കാർ ധനസഹായം; നഷ്ടപരിഹാരം ലഭിക്കുന്നത് ഒന്നര വർഷത്തെ പ്രതിഷേധത്തിനൊടുവിൽ

പുതുക്കാട്: പ്രളയം തകർത്ത തൃക്കൂർ പഞ്ചായത്തിലെ കല്ലൂർ പള്ളം കോളനി നിവാസികൾക്ക് ഒന്നര വർഷത്തിന് ശേഷം സർക്കാരിന്‍റെ നഷ്ടപരിഹാരം അനുവദിച്ച് ഉത്തരവായി. കോളനിയിലെ 20 പട്ടികജാതി കുടുംബങ്ങൾക്കും പൊതുവിഭാഗത്തിലെ എട്ട് കുടുംബങ്ങൾക്കുമാണ് നഷ്ടപരിഹാരം ലഭിക്കുക. വീട് താമസയോഗ്യമല്ലാതായ നാല് കുടുംബങ്ങൾക്ക് ഒന്നേക്കാൽ ലക്ഷം രൂപവീതം അനുവദിച്ചിട്ടുണ്ട്. 30 ശതമാനംവരെ നഷ്ടം സംഭവിച്ചവർക്ക് 60,000 രൂപ വീതവും 15 ശതമാനം വരെ തകരാറുണ്ടായവർക്ക് 10,000 രൂപ വീതവും സർക്കാർ നൽകും. കഴിഞ്ഞ പ്രളയത്തിൽ മണലിപ്പുഴ കരകവിഞ്ഞൊഴുകിയതിനെ തുടർന്നാണ് പള്ളം കോളനി വെള്ളത്തിലായത്. അന്ന് 15 വീടുകൾ താമസ യോഗ്യമല്ലാതായിരുന്നു. നിരവധി വീടുകൾ വെള്ളക്കെട്ടിലായി. ധനസഹായം ലഭിക്കാൻ വൈകിയതോടെ കോളനിയിലെ താമസക്കാർ തകർന്ന വീടുകളുടെ അറ്റകുറ്റപ്പണികൾ സ്വയം ചെയ്തത് നഷ്ടപരിഹാര തുക കുറഞ്ഞു പോകാൻ കാരണമായെന്ന് പറയുന്നു. അറ്റകുറ്റപ്പണി നടത്തി ഒരുവർഷത്തിന് ശേഷമാണ് അധികൃതർ പരിശോധനയ്ക്കെത്തിയത്. താമസയോഗ്യമല്ലാത്ത വീടുകളെക്കുറിച്ച് പട്ടികജാതി…

Read More

‘മരട് ‘ ഇഫക്ട് തൃശൂരിലേക്കും; അനധികൃത നിർമാണ പ്രവൃത്തികളുടെ  പട്ടിക തയ്യാറാക്കുന്ന

തൃശൂർ: മരട് ഇഫക്ട് തൃശൂരിലേക്കും. തൃശൂർ ജില്ലയിൽ തീരദേശപരിപാലന നിയമ ലംഘനം നടന്നിട്ടുള്ള എല്ലാ നിർമ്മാണപ്രവൃത്തികളുടെയും പട്ടിക തയ്യാറാക്കുന്നു. അനധികൃത നിർമ്മാണ പ്രവൃത്തികളുടെ ആദ്യ പട്ടിക ഈ മാസം 31 ന് സർക്കാരിന് സമർപ്പിക്കും. സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരമാണ് ഈ നടപടി. ജില്ലാതലത്തിൽ രൂപീകരിച്ച തീരദേശ ജില്ലാതല കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം തീരദേശ പരിപാലന നിയമം ബാധകമായ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ തയ്യാറാക്കുന്ന ലിസ്റ്റ് പ്രകാരമാണ് ആദ്യത്തെ റിപ്പോർട്ട് സമർപ്പിക്കുക. ഇതിന്‍റെ ഭാഗമായി ഇന്ന് കലക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ രാവിലെ നടക്കുന്ന തീരദേശപരിപാലന ജില്ലാതല കമ്മിറ്റി യോഗത്തിൽ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളോട് മുഴുവൻ പട്ടികയും ഹാജരാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ആദ്യ പട്ടിക സമർപ്പിച്ചതിന് ശേഷം കൂടുതൽ അന്വേഷണം നടത്തി നവംബർ അവസാനത്തോടു കൂടി രണ്ടാമത്തെ റിപ്പോർട്ടും ഡിസംബർ 20ന് മൂന്നാമത്തെ വിശദമായ റിപ്പോർട്ടും സർക്കാരിലേക്ക് സമർപ്പിക്കും. സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരമാണ് സി.ആർ.ഇസെഡ് നോട്ടിഫിക്കേഷന്‍റെ ലംഘനം…

Read More

കുതിരാൻ ടാറിംഗ് മഴ മാറിയാൽ ഉടൻ; ടി.എൻ. പ്രതാപൻ എംപിക്കു നാഷണൽ ഹൈവേ അഥോറിറ്റി ചെയർമാന്‍റെ ഉറപ്പ്

തൃശൂർ: മഴമാറുന്ന മുറയ്ക്കു കുതിരാനിലെ റോഡ് അറ്റകുറ്റപ്പണി പൂർത്തിയാക്കുമെന്നു നാഷണൽ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യ ചെയർമാൻ നാഗേന്ദ്രനാഥ് സിൻഹ. കുതിരാൻ ദേശീയപാതയുടെ ശോച്യാവസ്ഥ ബോധിപ്പിക്കാനെത്തിയ ടി.എൻ. പ്രതാപൻ എംപിക്കാണ് അഥോറിറ്റി ചെയർമാൻ ഉറപ്പു നൽകിയത്. കുതിരാൻ അറ്റകുറ്റപ്പണിക്കായി രണ്ടുകോടി എണ്‍പതു ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഇതിനായി പുതിയ കന്പനിയുമായി കരാറിലേർപ്പെട്ടിട്ടുണ്ടെന്നും നാഗേന്ദ്രനാഥ് സിൻഹ എംപിയെ അറിയിച്ചു. ദേശീയപാത 544ലെ മണ്ണുത്തി – വടക്കാഞ്ചേരി ദേശീയപാതയിലെ അറ്റകുറ്റപ്പണികൾ സമയബന്ധിതമായി നടത്തണമെന്നും, പാർലമെന്‍റിൽ കേന്ദ്രമന്ത്രി നൽകിയ ഉറപ്പ് പാലിക്കുന്നതിന് അടിയന്തര സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് ടി.എൻ. പ്രതാപൻ എംപി അഥോറിറ്റി ചെയർമാനെ ഡൽഹിയിൽ സന്ദർശിച്ചത്. ചെയർമാൻ അടിയന്തരമായി കുതിരാനിലെ സ്ഥിതിഗതികൾ നേരിട്ടു വിലയിരുത്തണമെന്നും എംപി ആവശ്യപ്പെട്ടു. മഴ മാറിയാലുടൻ ടാറിംഗ് തുടങ്ങാനുള്ള നടപടികൾ പൂർത്തിയായതായി ജില്ലാ കളക്ടർ എസ്. ഷാനവാസും അറിയിച്ചു. കഴിഞ്ഞ ആഴ്ച ടാറിംഗ് തുടങ്ങിയെങ്കിലും മഴമൂലം മാറ്റിവയ്ക്കുകയാണുണ്ടായതെന്നു…

Read More

കൊരട്ടി ബൈക്ക് മോഷണം: ഒരാൾകൂടി കസ്റ്റഡിയിൽ; കൂടുതൽ പേർ കുടുങ്ങും

ചാലക്കുടി: ബൈക്ക് മോഷണക്കേസിൽ മൂന്നു യുവാക്കൾ അറസ്റ്റിൽ. കനകമല ഇരിങ്ങാന്പിള്ളി അഖിൽ (22), കൊന്നക്കുഴി കുന്നുമ്മൽ ബാലു (19), മുനിപ്പാറ തെങ്ങുവിള അജിത് (23) എന്നിവരെയാണ് ചാലക്കുടി ഡിവൈഎസ്പി സി.ആർ. സന്തോഷും പാർട്ടിയും ചേർന്ന് അറസ്റ്റു ചെയ്തത്. എലിഞ്ഞിപ്ര സ്വദേശിയായ ഒരു യുവാവിനെ കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മോഷണം പോയ ഒരു ബുള്ളറ്റും പിടികൂടി. കൊരട്ടി തിരുനാളിന് കൊരട്ടി പള്ളിക്കു സമീപത്തുനിന്നും മോഷണംപോയ ഒരു ബൈക്ക് കണ്ടെടുത്തു. ചാലക്കുടി മേഖലയിൽ അടുത്തിടെ ഉണ്ടായ ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട് ഇവർ ഉൾപ്പെടുന്ന സംഘം കുറച്ചുനാളായി പോലീസ് നിരീക്ഷണത്തിലായിരുന്നു. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി കെ.പി. വിജയകുമാരന്‍റെ നിർദേശാനുസരണം നടത്തിയ പ്രത്യേക രാത്രികാല പട്രോളിംഗിനിടയിലാണ് ഇവർ പോലീസിന്‍റെ വലയിലായത്. ചാലക്കുടി, കൊടകര മേൽപാലങ്ങൾക്ക് അടിയിൽ പാർക്ക് ചെയ്യുന്ന ബൈക്കുകൾ മോഷണം പോകുന്നത് തടയുവാൻ പോലീസ് അന്വേഷണം വ്യാപിച്ചപ്പോഴാണ് പിടിയിലായ യുവാക്കളും…

Read More

കാറിടിച്ചയാൾ വീട്ടിൽ കിടന്ന് മരിച്ച സംഭവം; പോസ്റ്റ്മോർട്ടം നടത്താതെ തിടുക്കത്തിൽ  സംസ്കരിച്ചതിൽ ദുരൂഹത;  നാട്ടുകാരുടെ പരാതിയിൽ  മൃതദേഹം ഇന്ന് പുറത്തെടുക്കും

കുന്നംകുളം: അപകടത്തിൽ പരിക്കേറ്റ് മരിച്ചയാളുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാതെ സംസ്കരിച്ച സംഭവത്തിൽ മൃതദേഹം ഇന്ന് പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്യും. ആർഡിഒയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തിയാകും പോസ്റ്റ്മോർട്ടം ചെയ്യുക. പോസ്റ്റുമോർട്ടം നടത്താതെ സംസ്കരിച്ചതിൽ സംശയം പ്രകടിപ്പിച്ച് പ്രദേശവാസികളുടെ പരാതിയെ തുടർന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്യുന്നത്. കഴിഞ്ഞയാഴ്ചയാണ് കുന്നംകുളത്തിനടുത്ത് അടുപ്പുട്ടിയിൽ തൈക്കാട്ടിൽ പരമേശ്വരനെ (60) കാറിടിച്ചത്. അടുപ്പുട്ടി സ്വദേശിനിയായ സ്ത്രീയാണ് കാർ ഓടിച്ചിരുന്നത്. സ്ഥലത്തുണ്ടായിരുന്നവർ ചേർന്ന് ഇയാളെ ആദ്യം തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും പരിക്ക് ഗുരുതരമായതിനെ തുടർന്ന് ഇയാളെ മെഡിക്കൽ കോളജിലേക്കു കൊണ്ടുപോകാൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇയാൾക്കൊപ്പം ആശുപത്രിയിൽ സഹായത്തിന് നിൽക്കാൻ ആരും ഇല്ലാത്തതിനാൽ ഇവർ പരമേശ്വരനെ അടുപ്പുട്ടിയിലുള്ള വീട്ടിലേക്കു തന്നെ തിരിച്ചു കൊണ്ടുപോകുകയായിരുന്നു. എന്നാൽ ഞായറാഴ്ച രാവിലെ ഇയാൾ വീട്ടിൽ വച്ചു മരിക്കുകയായിരുന്നു. തുടർന്ന് അധികം ആളുകളെ അറിയിക്കാതെ ഒരുമണിക്കൂറിനകം മൃതദേഹം അടുപ്പുട്ടിയിലെ എസ്എൻഡിപി‌യുടെ ശ്മശാനത്തിൽ…

Read More

വീടിന്‍റെ ബാത്ത് റൂമിയിൽ കയറി പെട്രോൾ ഒഴിച്ച് യുവാവിന്‍റെ ആത്മഹത്യാശ്രമം; ഗുരുതരമായി പെള്ളലേറ്റ യുവാവ് ആശുപത്രിയിൽ

ചിറ്റൂർ: ദേഹത്തു പെടോളൊഴിച്ച് യുവാവിന്‍റെ ആത്മഹത്യശ്രമം. പൊള്ളലേറ്റ് അത്യാസന്ന നിലയിലായ യുവാവിനെ ഫയർഫോഴ്സ് എത്തി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പട്ടഞ്ചേരി പടിഞ്ഞാറേക്കോട് ഗോപാലന്‍റെ മകൻ രമേശ് (42ഃ ആണ് ആത്മഹത്യശ്രമം നടത്തിയത്. ഇന്നു പുലർച്ചെ അഞ്ചരയ്ക്ക് വീടിന്‍റെ ബാത്ത് റൂമിൽ വച്ചാണ് സംഭവം ഉറക്കത്തിലായിരുന്ന വീട്ടുകാർ രമേശിന്‍റെ നിലവിളി കേട്ടെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. തുടർന്ന് യുവാവിനെ ജില്ലാ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. യുവാവിന് അറുപതു ശതമാനത്തിൽ കൂടുൽ പൊ ള്ളലേറ്റിട്ടുള്ളതായി ഡോക്ടർ അറിയിച്ചു. പുതുനഗരം പോലീസ് മേൽനടപടികൾ സ്വീകരിച്ചു. യുവാവിനെ പിന്നീട് കൂടുതൽ ചികിത്സാർഥം തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി.

Read More

കുതിരാൻ കുരുക്ക് ; നവംബർ ഒന്നു മുതൽ ബസുകൾ  സർവീസ് നിർത്തിവയ്ക്കുമെന്ന് ബസ് ഉടമകൾ

വടക്കഞ്ചേരി: വാഹനങ്ങൾ ഓടിക്കാനാകാത്തവിധം കുതിരാനിലും മറ്റും റോഡ് പൂർണമായും തകർന്ന സാഹചര്യത്തിൽ നവംബർ ഒന്നുമുതൽ കുതിരാൻ വഴിയുള്ള തൃശൂർ – പാലക്കാട് റൂട്ടിലെ മുഴുവൻ ബസുകളും സർവീസ് നിർത്തിവയ്ക്കാൻ ഇന്നലെ ചേർന്ന ബസുടമകളുടെയും തൊഴിലാളി യൂണിയനുകളുടെയും സംയുക്ത യോഗം തീരുമാനിച്ചു. തൃശൂർ- പാലക്കാട്, തൃശൂർ- ഗോവിന്ദാപുരം, തൃശൂർ-കൊഴിഞ്ഞാന്പാറ തുടങ്ങിയ റൂട്ടുകളിലെ ഇരുന്നൂറോളം സ്വകാര്യ ബസുകളാണ് അനിശ്ചിതകാലത്തേക്കു സർവീസ് നിർത്തിവയ്ക്കുന്നത്. നാഷണൽ ഹൈവേ ഉൾപ്പെടെയുള്ള അധികൃതരുടെ അനാസ്ഥ മൂലം ഒന്നര പതിറ്റാണ്ടായി വടക്കഞ്ചേരി- മണ്ണുത്തി ദേശീയപാത ഗതാഗതയോഗ്യമല്ല. കുഴികൾ നിറഞ്ഞു വാഹനങ്ങൾ ഓട്ടം നിർത്തുന്പോൾ തട്ടിക്കൂട്ട് ഓട്ടയടയ്ക്കൽ നടത്തുന്ന സ്ഥിതിവിശേഷമാണ് തുടരുന്നത്. ഇതു വാഹനക്കുരുക്കിനും അപകടങ്ങൾക്കും വാഹനങ്ങളുടെ കേടുപാടുകൾക്കും വഴിവ യ്ക്കുകയാണ്. ഇതു മൂലം വലിയ നഷ്ടമാണ് വരുത്തി വയ്ക്കുന്നത്. കുതിരാനിൽ മണിക്കൂറുകളോളം നീളുന്ന വാഹനക്കുരുക്ക് ഉണ്ടാകുന്പോൾ ബസുകൾ സൈഡിലൂടെ കയറിപ്പോകും. എന്നാൽ ഇതിനു വലിയ തുകയാണ് പിഴയായി…

Read More

ക്രിസ്മസിനു തൃശൂരിൽ വരുന്നൂ, നൈറ്റ് ഷോപ്പിംഗ് കാർണിവൽ; കൈകോർക്കാൻ വിവിധ സർക്കാർ വകുപ്പുകളും

സ്വന്തം ലേഖകൻ തൃശൂർ: തൃശൂർ നഗരത്തിലും വരുന്നൂ, നിശാ വാണിജ്യോത്സവം. ക്രിസ്മസ്, നവവൽസര സീസണായ ഡിസംബർ 15 മുതൽ ജനുവരി 15 വരെ ഒരു മാസമാണ് നൈറ്റ് ഷോപ്പിംഗ് കാർണിവൽ ഒരുക്കുന്നത്. തൃശൂർ ചേംബർ ഓഫ് കോമേഴ്സിന്‍റേയും തൃശൂരിലെ വ്യാപാരി വ്യവസായി സംഘടനകളുടേയും സംയുക്താഭിമുഖ്യത്തിലാണ് രാത്രി 11 വരെയും കടകൾ തുറന്നുവച്ച് വ്യാപാരം നടത്താനുള്ള പദ്ധതി ഒരുക്കുന്നത്. നഗരത്തിലും നഗരത്തിന്‍റെ പ്രധാന വാണിജ്യ കവാടങ്ങളായ കിഴക്കേകോട്ട, പടിഞ്ഞാറേകോട്ട, പൂങ്കുന്നം, ശക്തൻ മാർക്കറ്റ്, കൊക്കാലെ, വഞ്ചിക്കുളം, പാട്ടുരായ്ക്കൽ എന്നിവിടങ്ങൾവരെയുമാണ് നൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവൽ. ഈ ദിവസങ്ങളിൽ കടകളും പരിസരങ്ങളും കൂടുതൽ ശുചിയാക്കിയും അലങ്കരിച്ചും മനോഹരമാക്കും. ദീപാലങ്കാരങ്ങളും ഉണ്ടാകും. റോഡുകളിൽ ഉപഭോക്താക്കളെ വരവേൽക്കുന്ന കമാനങ്ങൾ ഉയർത്തും. ഉപഭോക്താക്കൾക്കായി വിവിധയിനം മത്സരങ്ങളും സമ്മാനപദ്ധതികളും നടപ്പാക്കും. ചിത്രരചന, കഥ, കവിത, സംഗീതം, നൃത്തം, ഷൗട്ടൗട്ട് തുടങ്ങിയ ഇനങ്ങളിലും മത്സരങ്ങൾ ഒരുക്കും. റോഡ് ഷോയും…

Read More

കനത്തമഴയിൽ വെള്ളപ്പൊക്കം; തൃശൂരിൽ നിന്നു പുറപ്പെട്ട ട്രെയിനുകൾ പിടിച്ചിട്ടു

തൃശൂർ: കനത്ത മഴയിൽ എറണാകുളം ഭാഗത്തെ സ്റ്റേഷനും റെയിൽവേ ട്രാക്കും മുങ്ങിയതിനാൽ തൃശൂരിൽ നിന്ന് രാവിലെ കടന്നു പോയ ട്രെയിനുകൾ പല സ്റ്റേഷനുകളിലായി പിടിച്ചിട്ടു. രാവിലെ ആറിന് കടന്നു പോയ ഐലന്‍റ് എക്സ്പ്രസും പിന്നീട് വന്ന പാസഞ്ചർ ട്രെയിനുകളും പിടിച്ചിട്ടു. കേരള എക്സ്പ്രസ് ചാലക്കുടിയിൽ പിടിച്ചിട്ടെങ്കിലും എറണാകുളം നോർത്തിലൂടെ കടത്തിവിടാനായി വേഗത കുറച്ചാണ് ഓടിക്കൊണ്ടിരിക്കുന്നത്. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ വെള്ളം കയറിയതിനാൽ തൃശൂരിൽ നിന്ന് പുറപ്പെട്ട ട്രെയിനുകൾക്ക് ഇവിടേക്ക് എത്താനാകാത്ത സാഹചര്യമാണ്. മൂന്നു മണിക്കൂറെങ്കിലും ട്രെയിനുകൾ വൈകുമെന്നാണ് റെയിൽവേ അറിയിച്ചിരിക്കുന്നത്. ഗുരുവായൂർ-എറണാകുളം പാസഞ്ചർ ചാലക്കുടിയിലും പുനലൂർ പാസഞ്ചർ ആലുവയിലുമാണ് പിടിച്ചിട്ടിരിക്കുന്നത്. ഇന്‍റർസിറ്റി എറണാകുളം ടൗണിൽ പിടിച്ചിട്ടിരിക്കയാണ്. ഈ ട്രെയിനുകളിൽ യാത്ര ചെയ്യുന്നവർക്ക് തിരിച്ചു പോരുന്നതിനായി ഇതുവഴി തൃശൂർ ഭാഗത്തേക്ക് വരുന്ന ദീർഘദൂര ട്രെയിനുകൾ നിർത്തി കൊടുക്കണമെന്ന് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ഭാരവാഹികൾ റെയിൽവേ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

Read More