ഗുരുവായൂർ: നഗരസഭ ഓഫീസിൽ പ്രേതമുണ്ടെന്നും കർമങ്ങൾ നടത്തി പ്രേതത്തെ ഒഴിവാക്കിയതായും കൗണ്‍സിലർ ബഷീർ പൂക്കോട് കൗണ്‍സിലിൽ അറിയിച്ചു. മണിച്ചിത്രത്താഴ് സിനിമയിലെ ഗംഗയുടെ ദേഹത്ത് പ്രവേശിക്കുന്ന നാഗവല്ലിയെ അനുസ്മരിച്ചുകൊണ്ടാണ് ബഷീർ പ്രേതകഥ കൗണ്‍സിലിൽ അറിയിച്ചത്. നഗരസഭയിലെ പ്രേതത്തിന് ഫയലുകളോടാണ് താൽപ്പര്യം. നഗരസഭയിലെ പ്രധാന ഫയലുകളാണ് പ്രേതം കൊണ്ടുപോകുന്നത്. പിഎംഎവൈ അപേക്ഷകൾ രജിസ്റ്ററിൽ ചേർത്തശേഷം സൂക്ഷിച്ച ഫയലുകളും ഭൂമി സറണ്ടർ ചെയ്തുനൽകുന്ന ഫയലുകളുമാണത്രെ പ്രതത്തിന് ഇഷ്ടം. പ്രേതത്തെ ഒഴിവാക്കി ഫയലുകൾ തിരിച്ചുലഭിക്കാനായി ബഷീർ പരികർമിയായ സെക്രട്ടറിയെ സമീപിച്ചു. സെക്രട്ടറിയുടെ കർമങ്ങൾക്ക് ഫലമുണ്ടാവുകയും പ്രേതത്തെ ഒഴിവാക്കി ഫയലുകൾ തിരിച്ചു ലഭിക്കുകയും ചെയ്തതായി ബഷീർ കൗണ്‍സിലിൽ അറിയിച്ചു.
Read MoreCategory: Thrissur
ഡിവൈഎഫ്ഐക്കാരെ കണ്ടുകിട്ടിയാൽ എകെജി സെന്ററിൽ ഏൽപ്പിക്കേേണേ… യൂത്ത് കോണ്‍ഗ്രസ് വക ഡിഫിക്കാരെ തേടി ലുക്ക് ഔട്ട് നോട്ടീസ്
തൃശൂർ: വാളയാർ വിഷയം ആളിക്കത്തുന്പോൾ ഡിവൈഎഫ്ഐക്കാരെ തേടി യൂത്ത് കോണ്‍ഗ്രസ് വക ലുക്ക് ഒൗട്ട് നോട്ടീസ്. അന്താരാഷ്ട്ര വിഷയങ്ങളിൽ പോലും പ്രതികരിക്കാറുള്ള ഡിവൈഎഫ്ഐ വാളയാർ സംഭവത്തിൽ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരേയും ഭരണ വർഗത്തിനെതിരേയും പ്രതികരിക്കാതെ നാടുവിട്ടിരിക്കുകയാണെന്ന് ആരോപിച്ചാണ് യൂത്ത് കോണ്‍ഗ്രസ് ലുക്ക്ഒൗട്ട് നോട്ടീസ് പുറത്തിറക്കിയത്. നഗരത്തിൽ പലയിടത്തും നോട്ടീസ് പതിച്ചു. ഡിവൈഎഫ്ഐക്കാരെ കണ്ടു കിട്ടിയാൽ എകെജി സെന്ററിൽ ഏൽപ്പിക്കണമെന്നാവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സുനിൽലാലൂരിന്റെ നേതൃത്വത്തിൽ തൃശൂർ നഗരത്തിൽ ലുക്കൗട്ട് നോട്ടീസ് പതിച്ചത്.ഉഗാണ്ട, ചെക്കോസ്ലോവാക്യ, പോളണ്ട് മുതലായ രാഷ്ട്രങ്ങളിൽ വിഷയങ്ങൾ ഉണ്ടാകുന്പോൾ ഇടപെടാറുള്ള ഡിവൈഎഫ്ഐ വാളയാർ പ്രശ്നത്തിൽ എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് ചോദിക്കുന്നു. നൗഷാദ് ആറ്റുപറന്പത്ത്, എ.ബി.അനീഷ്, പ്രഭുദാസ് പാണേങ്ങാടൻ, ഡേവിഡ് കുര്യൻ, ആന്റോ ചീനിക്കൽ എന്നിവർ നേതൃത്വം നൽകി.
Read Moreമെഡിക്കൽ കോളജ് പോലീസിന്റെ ഓപ്പറേഷൻ; 20 അടി താഴ്ചയിൽ കനാലിൽ പെട്ട യുവാവിനെ രക്ഷിച്ചു
സ്വന്തം ലേഖകൻ മുളങ്കുന്നത്തുകാവ്: ഇരുപതടി താഴ്ചയുള്ള കനാലിലെ വെള്ളക്കെട്ടിൽ വീണ യുവാവിനെ മെഡിക്കൽ കോളജ് പോലീസ് രക്ഷപ്പെടുത്തി. ഇന്നു പുലർച്ചെയാണ് യുവാവിനെ പോലീസ് രക്ഷപ്പെടുത്തിയത്.വടക്കാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന പാർളിക്കാട് പട്ടച്ചിറക്കാവിൽ ഒരാൾ കനാലിൽ വെള്ളത്തിൽ വീണു കിടക്കുന്നുവെന്ന വിവരം അത്താണിയിലെ ഓട്ടോ ഡ്രൈവറായ ഷാജിയാണ് മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷനിൽ പുലർച്ചെ അറിയിച്ചത്. സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന നൈറ്റ് ഓഫീസർ എഎസ്ഐ ബിജു, സിപിഒ ഷംനാദ് എന്നിവർ ഇതറിഞ്ഞതോടെ പുലർച്ചെ രണ്ടരയോടെ സ്ഥലത്തെത്തി. മെഡിക്കൽ കോളജിനടുത്തു നിന്നും രണ്ടു കിലോമീറ്റർ മാറിയാണ് പട്ടച്ചിറക്കാവ് എന്ന സ്ഥലം. പോലീസുകാർ സ്ഥലത്തെത്തുന്പോൾ കൂരിരുട്ടായിരുന്നു. ആഴമുള്ള കനാലിലേക്ക് ഇറങ്ങാൻ കഴിയാത്ത സ്ഥിതിയായിരുന്നു. പാഴ് വസ്തുക്കളും മാലിന്യങ്ങളും നിറഞ്ഞു കിടക്കുന്ന കനാലിൽ നല്ല ഒഴുക്കും ഉണ്ടായിരുന്നുവത്രെ. പുല്ല് നിറഞ്ഞുനിൽക്കുന്നതും രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. കനാലിൽ വീണ ആളെ കാണാൻ പോലും സാധിക്കാത്ത സ്ഥിതിയായിരുന്നുവെന്ന…
Read Moreതൃശൂരിൽ പ്ലാസ്റ്റിക് നിരോധനത്തിന് കേരളപ്പിറവി ദിനത്തിൽ തുടക്കം; മറ്റന്നാൾ മുതൽ കർശന പരിശോധന
സ്വന്തം ലേഖകൻ തൃശൂർ: പ്ലാസ്റ്റിക്കിനെ പടിക്കു പുറത്താക്കാൻ രണ്ടും കൽപ്പിച്ച് തൃശൂർ കോർപറേഷൻ. കേരളപ്പിറവി ദിനമായ മറ്റന്നാൾ മുതൽ തൃശൂർ കോർപറേഷനിൽ പ്ലാസ്റ്റിക് നിരോധന പരിപാടികൾക്ക് തുടക്കം കുറിക്കും. മറ്റന്നാൾ മുതൽ കർശന പരിശോധന ഉണ്ടാകുമെന്ന് മേയർ അജിത വിജയൻ പറഞ്ഞു.50 മൈക്രോണിന് താഴെയുള്ള പ്ലാസ്റ്റിക് ക്യാരിബാഗുകളും മറ്റുമാണ് നിരോധിക്കുന്നത്. തൃശൂരിൽ കഴിഞ്ഞ ദിവസങ്ങളിൽ ആരോഗ്യവകുപ്പ് അധികൃതരും കോർപറേഷൻ അധികൃതരും കോർപറേഷൻ പരിധിയിലെ വ്യാപാരസ്ഥാപനങ്ങളടക്കമുള്ള സ്ഥലങ്ങളിലെത്തി പ്ലാസ്റ്റിക് നിരോധനത്തെക്കുറിച്ചും നവംബർ ഒന്നുമുതൽ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ഉപയോഗിച്ചാൽ സ്വീകരിക്കുന്ന ശിക്ഷാനടപടികളെക്കുറിച്ചും ആളുകളെ ബോധവത്കരിക്കുകയും വിശദമായി പറഞ്ഞുകൊടുക്കുകയും ചെയ്തിട്ടുണ്ട്. നിരോധനം ലംഘിക്കുന്നവർക്ക് എതിരെ പിഴശിക്ഷയടക്കമുള്ള കർശന നടപടികൾ കൈക്കൊള്ളുമെന്ന് അധികൃതർ ആവർത്തിച്ച് വ്യക്തമാക്കി.പ്ലാസ്റ്റിക് നിരോധനം പ്രാവർത്തികമാക്കാനും വിജയിപ്പിക്കാനും എല്ലാവരുടെയും സഹകരണം മേയർ അഭ്യർത്ഥിച്ചു. ്വ്യാപാരികൾ, റസിഡൻസ് അസോസിയേഷനുകൾ, കോളജുകൾ, വിവിധ സംഘടനകൾ എന്നിവരുടെയെല്ലാം സഹകരണം കോർപറേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. കൂട്ടായ…
Read Moreകുന്നംകുളം ഒരുങ്ങി കുട്ടിശാസ്ത്രജ്ഞരെ വരവേൽക്കാൻ; സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം നവംബർ മൂന്നുമുതൽ
സ്വന്തം ലേഖകൻ തൃശൂർ: കുട്ടി ശാസ്ത്രജ്ഞരേയും അവരുടെ വലിയ വിജ്ഞാനങ്ങളേയും വരവേൽക്കാൻ കുന്നംകുളം ഒരുങ്ങി. നവംബർ മൂന്നുമുതൽ അഞ്ചുവരെ നീളുന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി.പെരുന്പിലാവ് ടിവിഎം എച്ച്എസ്എസ്, പന്നിത്തടം കോണ്‍കോർഡ് ഇഎംഎച്ച്എസ്എസ്, കുന്നംകുളം ബദനി കോണ്‍വെന്റ് ജിഎച്ച്എസ്എസ്, ബദനി സെന്റ് ജോസഫ്സ് ഇഎംഎച്ച്എസ്എസ്, കുന്നംകുളം മുൻസിപ്പൽ ടൗണ്‍ഹാൾ, വിഎച്ച്എസ്എസ് ഗവ ബോയ്സ് എന്നിവിടങ്ങളിലാണ് ശാസ്ത്രോത്സവം നടക്കുന്നത്. കേരള സ്കൂൾ പ്രവൃത്തി പരിചയമേള, കേരള സ്പെഷ്യൽ സ്കൂൾ പ്രവൃത്തി പരിചയമേള, വൊക്കേഷണൽ എക്സ്പോ ആൻഡ് കരിയർ ഫെസ്റ്റ്, കേരള സ്കൂൾ സാമൂഹ്യ ശാസ്ത്രമേള, കേരള സ്കൂൾ ഐടി മേള, കേരള സ്കൂൾ ഗണിത ശാസ്ത്രമേള എന്നിവയടങ്ങിയതാണ് കേരള സ്കൂൾ ശാസ്ത്രമേള. പതിനായിരത്തോളം വിദ്യാർഥികൾ ശാസ്ത്രമേളയിൽ പങ്കെടുക്കും. ഞായറാഴ്ച രാവിലെ 9.30ന് മന്ത്രി എ.സി.മൊയ്തീൻ ശാസ്ത്രമേള ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എസ്.സുനിൽകുമാർ അധ്യക്ഷത വഹിക്കും. മന്ത്രി സി.രവീന്ദ്രനാഥ്…
Read Moreബാലു അച്ഛനെ കൊന്നത് എത്രാമത്തെ വയസിൽ…പോലീസ് പ്രായം അന്വേഷിക്കുന്നു; കുട്ടികളെ ഉപേക്ഷിച്ചുപോയ അമ്മയ്ക്കെതിരെ കേസെടുക്കും
സ്വന്തം ലേഖകൻ ചാലക്കുടി: അച്ഛനെ കൊലപ്പെടുത്തിയെന്ന കുറ്റസമ്മതം നടത്തിയ മകൻ എത്രാമത്തെ വയസിലാണ് കൊല നടത്തിയതെന്ന് പോലീസ് പരിശോധിക്കുന്നു. കൊന്നക്കുഴി സ്വദേശി കുന്നുമ്മൽ ബാബുവിന്റെ(52) മകൻ ബാലു(19) വാണ് താൻ ഒരു വർഷം മുൻപ് അച്ഛനെ കൊലപ്പെടുത്തിയ വിവരം ബൈക്ക് മോഷണകേസിൽ അറസ്റ്റിലായപ്പോൾ പോലീസിന് മുന്‍പാകെ വെളിപ്പെടുത്തിയത്. ഇപ്പോൾ 19 വയസുള്ള ബാലു ഒരു വർഷം മുന്‍പ് കൊല നടത്തുന്പോൾ 18-ാം വയസിലാണോ കൃത്യം നടത്തിയതെന്നാണ് പോലീസ് പരിശോധിക്കുന്നത്. ബൈക്ക് മോഷണകേസിൽ റിമാൻഡിൽ കഴിയുന്ന ബാലുവിനെ ഇന്ന് കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങി കൊലപാതക കേസിന്റെ തുടരന്വേഷണം നടത്താനാണ് പോലീസ് തീരുമാനം. ഇതിനായി നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. കൊലപാതകം നടത്തിയെന്ന് ബാലു സമ്മതിച്ചിട്ടുണ്ടെങ്കിലും തെളിവെടുപ്പ് അടക്കമുള്ള നടപടികൾ ഇനി പൂർത്തിയാക്കാനുണ്ട്.ബാബു മരത്തിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലിരിക്കെ പരിക്കുകളിൽ അണുബാധയുണ്ടായതിനെ തുടർന്നാണ് മരണമെന്നാണ് ബാബുവിന്റെ ഭാര്യയും മകൻ ബാലുവും…
Read Moreകുതിരാനിലെ കുഴികൾ;ബസുടമകൾ സമരത്തിൽനിന്നു പിൻമാറണമെന്നു മന്ത്രി
തൃശൂർ: തകർന്നു തരിപ്പണമായിക്കിടക്കുന്ന കുതിരാനിലെ റോഡിന്റെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് നവംബർ ഒന്നു മുതൽ നടത്താനിരുന്ന ബസ് സമരത്തിൽനിന്നു പിൻമാറണമെന്ന് ബസ് ഉടമ പ്രതിനിധികളോടു മന്ത്രി എ.സി. മൊയ്തീൻ ആവശ്യപ്പെട്ടു. കുതിരാൻ ദേശീയപാതയിലെ അറ്റകുറ്റപ്പണികൾ അടിയന്തരമായി തുടങ്ങുമെന്നും മന്ത്രി അറിയിച്ചു. ജില്ലാ കളക്ടറുടെ ചേംബറിൽ കളക്ടർ എസ്. ഷാനവാസിന്റെ അധ്യക്ഷതയിൽ നടന്ന ചർച്ചയിലാണ് മന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. മഴയില്ലെങ്കിൽ കുഴികൾ അടച്ച് രണ്ട് ദിവസത്തിനകം ടാറിംഗ് തുടങ്ങുമെന്നും വലിയ കണ്ടെയ്നർ വാഹനങ്ങൾ വഴി തിരിച്ചുവിടാനോ, രാത്രി പത്തിനുശേഷം മാത്രം കുതിരാനിൽ പ്രവേശിപ്പിക്കുവാനോ വേണ്ടുന്ന നടപടികൾ കൈക്കൊള്ളുമെന്നും മന്ത്രി ഉറപ്പ് നൽകി. പെട്ടെന്നു നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചാൽ സമരത്തിൽ നിന്നും പിൻമാറുമെന്ന് ബസ് ഉടമ പ്രതിനിധികൾ അറിയിച്ചു.ഇരുന്പുപാലം വരെയുള്ള നാലു കിലോമീറ്റർ പരിധിയിലാണ് അറ്റകുറ്റപ്പണികൾ പെട്ടെന്നു തീർക്കേണ്ടതെന്നും അതിനുശേഷം ദേശീയപാതയിലെ കുഴികൾ കോണ്‍ക്രീറ്റും മെറ്റലും ചേർത്ത് അടച്ച് റീടാറിംഗ് ചെയ്താലേ…
Read Moreപണ്ടെങ്ങാണ്ടൊരു റോഡുണ്ടാർന്നേ…! തകർന്നുതരിപ്പണമായ തൃശൂർ-പാലക്കാട് ദേശീയപാത കുതിരാനെക്കുറിച്ച് കവിതയും; നാടൻപാട്ട് രൂപത്തിലുള്ള കവിത സോഷ്യല്‍മീഡിയയില്‍ ഹിറ്റ്
സ്വന്തം ലേഖകൻ തൃശൂർ: തകർന്നുതരിപ്പണമായ തൃശൂർ-പാലക്കാട് ദേശീയപാത കുതിരാനെക്കുറിച്ച് വാർത്തകളും ചിത്രങ്ങളും അനവധി വന്നിട്ട് ഗുണമൊന്നുമുണ്ടാകാത്ത സാഹചര്യത്തിൽ കുതിരാനെക്കുറിച്ചൊരു കവിത സോഷ്യൽ മീഡിയയിൽ പടരുന്നു. കഴിഞ്ഞ വർഷം പുറത്തുവന്ന നാടൻപാട്ട് രൂപത്തിലുള്ള കവിത ഇപ്പോഴാണ് സോഷ്യൽമീഡിയിൽ വൈറലായത്. പണ്ടെങ്ങാണ്ടൊരു റോഡുണ്ടാർന്നേ കുതിരാനിൽ റോഡുണ്ടാർന്നേ കുഴിനിറയെ ടാറുണ്ടാർന്നേ ടാറിനു മേലെ വഴിയുണ്ടാർന്നേ….. എന്നാരംഭിക്കുന്ന നാടൻ പാട്ടു രൂപത്തിലെ കവിത ഇപ്പോൾ ഹിറ്റായിക്കൊണ്ടിരിക്കുകയാണ്.കുതിരാൻ വഴിയുള്ള യാത്രകളുടെ ദുരിതം അനുഭവിച്ചറിഞ്ഞ വാണിയന്പാറ സ്വദേശി അരുണ്‍കുമാറാണ് കുതിരാനിലെ പണ്ടത്തെയും ഇപ്പോഴത്തേയും അവസ്ഥകൾ കോർത്തിണക്കി നാടൻപാട്ടുരൂപത്തിൽ കവിതയെഴുതിയത്. നാടൻപാട്ടുകളും ദൃശ്യാവിഷ്കാരവും അവതരിപ്പിക്കുന്ന കതിരോൻ നാട്ടുകലാവേദിയിലെ ശിവരഘുരാജ് എന്ന ശിവരാജനാണ് കവിത ചൊല്ലിയിരിക്കുന്നത്. വാണിയന്പാറ സ്വദേശി തന്നെയാണ് ശിവരാജനും. തൃശൂരിലെ രജപുത്ര നാടകസമിതിയുടെ പകിട എന്ന നാടകത്തിലെ തീം സോംഗിന്റെ ഈണത്തിലേക്കാണ് ഈ കവിത ചേർത്തുവെച്ചിരിക്കുന്നത്.താനടക്കമുള്ളവർ കുതിരാൻ വഴി താണ്ടുന്നതിലേറെ പാടുപെടാറുണ്ടെന്നും നാടൻപാട്ടുകളുടെ പരിപാടി അവതരിപ്പിക്കാൻ…
Read Moreകരുണാകരന്റെ മക്കൾ ആരെയും പിന്നിൽ നിന്ന് കുത്തില്ല; കെ.മുരളീധരനെ വിമർശിക്കുന്നവർക്കുള്ള മറുപടിയുമായി പത്മജ
സ്വന്തം ലേഖകൻ തൃശൂർ: പിറന്നാൾ ദിനത്തിൽ വട്ടിയൂർകാവിലെ വിമർശകർക്ക് ചുട്ട മറുപടിയുമായി പത്മജവേണുഗോപാലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. കരുണാകരന്റെ മക്കൾ ആരെയും പിന്നിൽ നിന്ന് കുത്തില്ലെന്ന പ്രഖ്യാപനത്തോടെയുള്ള പത്മജ വേണുഗോപാലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് കെ.മുരളീധരനെ വിമർശിക്കുന്നവർക്കുള്ള മറുപടി കൂടിയാണ്. മുരളീധരൻ നന്നായി വർക്കു ചെയ്തിരുന്നുവെന്നും കരുണാകരന്റെ മക്കളെ കുറേപേർ സങ്കടപ്പെടുത്തിയിട്ടുണ്ടെന്നും പത്മജ പറയുന്നു. വട്ടിയൂർകാവിൽ മോഹൻകുമാറിന്റ പേര് എല്ലാവരും പറഞ്ഞപ്പോൾ മുരളീധരൻ അതിനെ സപ്പോർട്ട് ചെയ്തതാണോ അദ്ദേഹം ചെയ്ത കുറ്റമെന്നും മോഹൻകുമാറിനെ തോൽപിച്ചിട്ട് എന്ത് കിട്ടാനാണെന്നും പത്മജ ചോദിക്കുന്നുണ്ട്. കുറച്ചു പരന്പരാഗത വോട്ടുകൾ പോകുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നുവെന്നും അതിന്റെ കാരണം ഇവിടെ പറയാൻ ബുദ്ധിമുട്ടുണ്ടെന്നും പറഞ്ഞ് പത്മജ ഒഴിഞ്ഞുമാറുന്നുമുണ്ട്.വോട്ടുമറിച്ചില്ലെന്ന് നെഞ്ചത്ത് കൈവെച്ചു പറയാമോ എന്നും പത്മജ ചോദിക്കുന്നു.പിറന്നാൾ ആശംസകൾക്ക് നന്ദി പറഞ്ഞുള്ള പോസ്റ്റിലും പത്മജ മറ്റു ചില കാര്യങ്ങൾ പറയുന്നുണ്ട്. കുറച്ചു നാളുകളായി സത്യങ്ങൾ തുറന്നു പറയുന്നത് കൊണ്ട്…
Read Moreമത്തിക്കായലിൽ 200-ൽ പരം പ്ലാസ്റ്റിക് കവറുകളിൽ നിറച്ച മാലിന്യം തള്ളി; തള്ളിയ ആളെക്കൊണ്ട് തന്നെ തിരിച്ചെടുപ്പിച്ചു
ചാവക്കാട്: കടപ്പുറം ഇരട്ടപ്പുഴയിൽ മത്തിക്കായലിലേക്ക് 200-ൽ പരം പ്ലാസ്റ്റിക് കവറുകളിൽ നിറച്ച മാലിന്യം തള്ളി. മാലിന്യംതള്ളിയ ആളെ മണിക്കൂറുകൾക്കകം പിടികൂടി. ഇയാളെക്കൊണ്ട് തന്നെ മാലിന്യം മത്തിക്കായലിൽ നിന്ന് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നാട്ടുകാരും പോലീസും ചേർന്ന് തിരിച്ചെടുപ്പിച്ചു. മാലിന്യംതള്ളിയ ബ്ലാങ്ങാട് ബീച്ച് സ്വദേശിയെ ശനിയാഴ്ച അറസ്റ്റുചെയ്യുമെന്ന് എസ്ഐ കെ.പി. ആനന്ദ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെയാണ് ഹോട്ടലുകളിലെയും കാറ്ററിംഗ് സ്ഥാപനങ്ങളിലെയും ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യംനിറച്ച പ്ലാസ്റ്റിക് കവറുകൾ ബ്ലാങ്ങാട് വൈലി ക്ഷേത്രത്തിനു പടിഞ്ഞാറ് മത്തിക്കായലിൽ നാട്ടുകാർ കണ്ടത്. ചാവക്കാട് എഎസ്ഐ വിൽസൻ ചെറിയാന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി. പ്ലാസ്റ്റിക് കവറുകളിൽനിന്ന് ഗുരുവായൂരിലെ ഹോട്ടലുകളുടെയും ലോഡ്ജുകളുടെയും ചില കാറ്ററിംഗ് സ്ഥാപനങ്ങളുടെയും ബില്ലുകൾ കണ്ടെത്തിയതോടെയാണ് മാലിന്യംതള്ളിയ ആളെക്കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്. തുടർന്ന് പോലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ഇയാളെക്കൊണ്ട് തന്നെ മാലിന്യം എടുപ്പിക്കുകയായിരുന്നു. ഒരു കവർ മാലിന്യത്തിന് 120-150 രൂപ നിരക്കിലാണ് ഇയാൾ…
Read More