കൊടുവള്ളി: കള്ളനോട്ടടി യന്ത്രവുമായി നേരത്തെ പോലീസിൽ പിടിക്കപ്പെട്ട മുൻ യുവമോർച്ച നേതാവ് കള്ളനോട്ടുമായി വീണ്ടും അറസ്റ്റിൽ. തൃശൂർ കൊടുങ്ങല്ലൂർ അഞ്ചാംപരത്തി സ്വദേശി രാകേഷാണ് 1,40,000 രൂപയുടെ കള്ളനോട്ടുമായി പിടിയിലായത്. രാകേഷിനൊപ്പം മലപ്പുറം ഒതായി സ്വദേശി സുനീർ അലി എന്നയാളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കോഴിക്കോട് കൊടുവള്ളിയിൽനിന്നാണ് ഇരുവരും പോലീസിന്റെ പിടിയിലായത്. യുവമോർച്ച നേതാവായിരുന്ന രാകേഷ് 2017 ജൂണിൽ ഒന്നരലക്ഷത്തോളം രൂപയുടെ കള്ളനോട്ടുകളും അച്ചടി ഉപകരണങ്ങളുമായി തൃശൂർ പോലീസിന്റെ പിടിയിലായിരുന്നു. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയാണ് ഇയാൾ വീണ്ടും കള്ളനോട്ടടി ആരംഭിച്ചത്. ഇതിനു മുന്പ് അറസ്റ്റിലായ സമയത്ത് യുവമോർച്ചയിൽനിന്ന് രാകേഷിനെ പുറത്താക്കിയിരുന്നു.
Read MoreCategory: Thrissur
മാപ്രാണം കൊലപാതകം; കൂട്ടുപ്രതികളുടെ അറസ്റ്റ് ഉടനെന്ന് പോലീസ്
ഇരിങ്ങാലക്കുട: മാപ്രാണം തിയറ്ററിനു സമീപം ഗൃഹനാഥനെ വെട്ടികൊലപ്പെടുത്തിയ കേസിൽ ഒളിവിലായ കൂട്ടുപ്രതികളെ ഉടൻ അറസ്റ്റുചെയ്യുമെന്ന പോലീസ് പറഞ്ഞു. കേസിലെ മുഖ്യപ്രതിയും വർണ തിയറ്റർ നടത്തിപ്പുകാരനുമായ ഇരിങ്ങാലക്കുട സ്വദേശി നടുപുരയ്ക്കൽ സഞ്ജയ് രവി(45) അറസ്റ്റിലായതോടെയാണ് കൂട്ടുപ്രതികളെ കുറിച്ച് വ്യക്തമായ സൂചനകൾ പോലീസിന് ലഭിച്ചത്. തിയറ്ററിലെ ജീവനക്കാരായ രണ്ടാം പ്രതി പറപ്പൂക്കര രാപ്പാൾ സ്വദേശി കള്ളായിൽ വീട്ടിൽ തക്കുടു എന്നു വിളിക്കുന്ന അനീഷ്, മൂന്നാം പ്രതി പാഴായി സ്വദേശി കൊപ്പാട്ടിൽ വീട്ടിൽ ഗോകുൽ എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്. ഇവർ നിരീക്ഷണ വലത്തിലാണെന്നും ഉടൻ പിടിയിലാകുമെന്നും പോലീസ് പറഞ്ഞു. കൊലപാതകം നടന്ന ശേഷം കേരളം വിട്ട പ്രതികൾ സ്വന്തം ഫോണ് ഉപയോഗിച്ചില്ല. പലരുടെയും ഫോണുകളിൽ നിന്നാണ് വീട്ടുക്കാരെയും അഭിഭാഷകരെയും ബന്ധപ്പെട്ടിരുന്നത്. കേരളം വിട്ട ഇവർ മേട്ടുപാളയം ബാറിൽ തങ്ങി. പോലീസ് പിന്തുടരുന്നുണ്ടെന്നു മനസിലായതോടെ കാർ ഇവിടെ ഉപേക്ഷിച്ച് സ്ഥലം വിടുകയായിരുന്നു. ബാംഗ്ളൂരിൽ…
Read Moreതിങ്കളാഴ്ച അഴീക്കോടൻ ദിനം ; മുഖ്യമന്ത്രിക്കു തൃശൂരിൽ തിരക്കിട്ട പരിപാടികൾ
തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയൻ നാളെയും തിങ്കളാഴ്ചയും തൃശൂരിലെത്തും. നാളെ രാത്രി രാമനിലയത്തിൽ തങ്ങുന്ന മുഖ്യമന്ത്രിക്കു തിങ്കളാഴ്ച തിരക്കിട്ട പരിപാടികളാണ്. തിങ്കളാഴ്ച അഴീക്കോടൻ രാഘവൻ ദിനാചരണം അടക്കമുള്ള പരിപാടികളിൽ പിണറായി പങ്കെടുക്കും. തിങ്കളാഴ്ച രാവിലെ പത്തിനു മുഖ്യമന്ത്രിഗുരുവായൂർ പൊലിസ് സ്റ്റേഷനു തറക്കല്ലിടും. 10.30 നു വലപ്പാട് കുഞ്ഞുണ്ണി മാഷ് സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. തുടർന്നു 11 നു പെരിഞ്ഞനത്താണു പരിപാടി.ഉച്ചകഴിഞ്ഞു മൂന്നിനു കണ്ണാറയിലെ ഹണി പാർക്ക് ഉദ്ഘാടനം ചെയ്യും. നാലു മണിക്കു തൃശൂർ അതിരൂപതയുടെ പെരിങ്ങണ്ടൂർ പോപ്പ് പോൾ മേഴ്സി ഹോമിൽ ഭിന്നശേഷിയുള്ള ശിശുക്കൾക്കുള്ള പരിചരണ കേന്ദ്രം ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 5.30 നു വിദ്യാർഥി കോർണറിൽ അഴിക്കോടൻ രാഘവൻ അനുസ്മരണ സമ്മേളനത്തിൽ പിണറായി പ്രസംഗിക്കും.
Read Moreകുതിരാനിൽ അഴിയാക്കുരുക്ക്; ബസുകൾ സർവീസ് നിർത്തിത്തുടങ്ങി ; കുടുങ്ങിക്കിടക്കുന്നത് ആയിരത്തിലധികം വാഹനങ്ങൾ
വടക്കഞ്ചേരി: മഹാശാപമായി കുതിരാൻ റോഡ്. 15 മണിക്കൂർ പിന്നിട്ടും കുതിരാനിൽ വാഹന കുരുക്ക് തുടരുകയാണ്. കുടുങ്ങിക്കിടക്കുന്നത് ആയിരത്തിലധികം വാഹനങ്ങൾ. കുതിരാൻ ബ്ലോക്കിനെ തുടർന്ന് തൃശൂർ -പാലക്കാട്, തൃശൂർ ഗോവിന്ദാപുരം എന്നീ റൂട്ടുകളിലെ ബസ് സർവ്വീസ് ഭാഗികമായി. മുന്നൂറോളം ബസുകളുള്ളതിൽ പകുതിയിൽ കൂടുതലും ബസുകൾ ഇന്ന് രാവിലെ ഓടിയില്ല. ഇതുമൂലം നൂറുകണക്കിന് യാത്രക്കാർ വലഞ്ഞു. പലരും പാതിവഴിയിൽ യാത്ര ഉപേക്ഷിച്ച് വീടുകളിലേക്ക് മടങ്ങി. കുതിരാൻ കടക്കാനാകാതെ പല ബസുകളും വടക്കഞ്ചേരി- പാലക്കാട് റൂട്ടിൽ മാത്രമാണ് സർവ്വീസ് നടത്തുന്നത്. ഇന്നലെ വൈകീട്ട് ആറിന് തുടങ്ങിയ കുരുക്കാണ് തുടരുന്നത്. കൊന്പഴമുതൽ വഴുക്കുംപാറ വരെയുള്ള രണ്ടര കിലോമീറ്ററിനുള്ളിൽ ഇന്നലെ വൈകീട്ട് നാല് വാഹനങ്ങൾ കേട് വന്നതായി ഹൈവേ പോലീസ് പറഞ്ഞു. കേടുവന്ന വാഹനങ്ങൾ മാറ്റിയിട്ടെങ്കിലും വാഹന പെരുപ്പത്തിൽ കുരുക്ക് അഴിക്കാനാകാതെ പോലീസും പ്രദ്ദേശത്തെ നാട്ടുകാരും ഏറെ കഷ്ടപ്പെട്ടു. രാത്രി മുഴുവൻ പോലീസും കൊന്പഴയിൽ…
Read Moreപശു ഇരട്ട പ്രസവിക്കും, പക്ഷേ എരുമ ഇരട്ട പ്രസവിക്കുന്നത് അപൂർവം! കടിഞ്ഞൂൽ പ്രസവത്തിൽ രണ്ട് എരുമക്കുട്ടികൾക്ക് ജന്മം നൽകി എരുമ
ചെന്ത്രാപ്പിന്നി: എരുമ ഇരട്ട പ്രസവിച്ചത് കൗതുകമായി. ചെന്ത്രാപ്പിന്നി ഈസ്റ്റ് കുറുപ്പത്ത് കരുണാകരന്റെ എരുമയാണ് കടിഞ്ഞൂൽ പ്രസവത്തിൽ രണ്ട് എരുമക്കുട്ടികൾക്ക് ജന്മം നൽകിയിരിക്കുന്നത്. അഞ്ച് വർഷമായി കന്നുകാലിയെ വളർത്തുന്ന കരുണാകരൻ മൂന്ന് വർഷം മുന്പ് ചളിങ്ങാട് നിന്നാണ് എരുമയെ വാങ്ങിയത്. ഇന്നലെ രാവിലെ 11 മണിക്കാണ് ആദ്യ കുഞ്ഞിനെ പ്രസവിച്ചത്. പത്ത് മിനിറ്റിന് ശേഷം ഒരു കുഞ്ഞിനെ കൂടി പ്രസവിക്കുകയായിരുന്നു. പശു ഇരട്ട പ്രസവിക്കാറുണ്ടെങ്കിലും എരുമ ഇരട്ട പ്രസവിക്കുന്നത് അപൂർവമാണെന്നാണ് പറയുന്നത്.
Read Moreവാതിക്കൽമുട്ടി ക്ഷേമം അന്വേഷിച്ച് പോലീസ് ; ജനങ്ങളിലേക്ക് വീണ്ടും ഇറങ്ങിച്ചെന്ന് ജനമൈത്രി പോലീസ്; പ്രാഥമിക ഘട്ടത്തിൽ ബോധവത്കരണം
കൊട്ടേക്കാട്: വീണ്ടും ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ജനമൈത്രി പോലീസ്. ഇടക്കാലത്ത് നിർജീവാവസ്ഥയിലായിരുന്ന ജനമൈത്രി പദ്ധതി വർധിത വീര്യത്തോടെ തുടരാനാണ് അണിയറനീക്കം. സോഷ്യൽ മീഡിയ വഴി പോലീസിന്റെ മനോവീര്യം കെടുത്തുന്നതു വർധിച്ചപ്പോഴാണ് കാര്യമായ പ്രവർത്തനങ്ങൾ നിർത്തിയത്. കൂടുതൽ വീര്യത്തോടെ ജനങ്ങളിലേക്കു ഇറങ്ങി പുതിയ കുതിപ്പിനൊരുങ്ങുകയാണ് ജനമൈത്രി പോലീസ്. ഇതിന്റെ പ്രാരംഭംഘട്ടമെന്ന നിലയ്ക്ക് കേരള ജനമൈത്രി ബീറ്റ് പോലീസ് വീണ്ടും സജീവമാകുന്നു. പദ്ധതി പുനരുജ്ജീവനത്തിന്റെ ഭാഗമായി സംസ്ഥാനതലത്തിൽ ഡിജിപി നേരിട്ടത്തെി പൊതുജനങ്ങളുടെ പരാതി കേട്ടുതീർപ്പാക്കാൻ മെഗാ അദാലത്തുകൾ സംഘടിപ്പിക്കുന്നുമുണ്ട്. തൃശൂരിൽ 30നാണ് പരാതി അദാലത്ത്. വീടുകൾ തോറും കയറിയിറങ്ങി ബീറ്റ് പോലീസ് ജനമൈത്രിയുടെ പുതിയ സന്ദേശം നല്കും. വിവിധ സേവന സംവിധാനങ്ങളുടെ വിവരങ്ങൾ ബന്ധപ്പെടാനുള്ള ഫോണ് നന്പറുകൾ ഉൾപ്പെടെ എല്ലാ വീടുകളിലും ലഭ്യമാക്കും. കൂടാതെ നേരത്തെ നല്കിയ പരാതികളുടെ പുരോഗതി നേരിട്ടറിയിക്കും. കേരളത്തിൽ 267 സേറ്റഷനുകളിൽ ജനമൈത്രി സുരക്ഷ പദ്ധതി നിലവിലുണ്ട്.…
Read Moreപൂക്കൾക്കു പകരം പുസ്തകം തരൂ: മൂന്നു മാസം ടി.എൻ. പ്രതാപനു ലഭിച്ചതു മൂവായിരം പുസ്തകം
തൃശൂർ: ചടങ്ങുകളിൽ പൂക്കൾ, ഷാളുകൾ, മെമന്റോകൾ തുടങ്ങിയവയ്ക്കു പകരം പുസ്തകം മതിയെന്നു നിലപാടെടുത്ത ടി.എൻ. പ്രതാപൻ എം.പിക്കു മൂന്നുമാസം കൊണ്ടു ലഭിച്ചത് മൂവായിരം പുസ്തകം.എംപിമാരുടെ സത്യപ്രതിജ്ഞ കഴിഞ്ഞ ജൂണ് 17 മുതൽ സെപ്റ്റംബർ 17 ന് മൂന്നുമാസം പൂർത്തിയായി. തനിക്കു ലഭിക്കുന്ന പുസ്തകങ്ങൾ ഉപയോഗിച്ച് ആദ്യം സ്വന്തം ഗ്രാമത്തിലെ സ്നേഹതീരം ബീച്ചിൽ പുതിയ വായനശാല തുറക്കുമെന്നു ടി.എൻ. പ്രതാപൻ അറിയിച്ചിരുന്നു. പിന്നീട് പാർലമെന്റ് മണ്ഡലത്തിലെ ഏഴു നിയമസഭാ മണ്ഡലങ്ങളിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട മികച്ച വായനശാലകൾക്കും മികച്ച വിദ്യാലയ ലൈബ്രറികൾക്കും പുസ്തകങ്ങൾ സമ്മാനിക്കും. മികച്ച റഫറൻസ് ഗ്രന്ഥങ്ങൾ, കഥ, കവിത, നോവലുകൾ, യാത്രാവിവരണങ്ങൾ, ബാലസാഹിത്യം, മതഗ്രന്ഥങ്ങൾ തുടങ്ങി എല്ലാവിഭാഗം പുസ്തകങ്ങളും സമ്മാനമായി ലഭിച്ചിട്ടുണ്ട്.50 പുസ്തകങ്ങൾ സമ്മാനിക്കുന്ന വ്യക്തികളുടെ വീടുകളിലും സ്ഥാപനങ്ങളിലും എംപി നേരിട്ടു സന്ദർശിച്ച് “പുസ്തക നിധി’ ശേഖരിക്കും. ജില്ലയ്ക്കു പുറത്തുനിന്നും നിരവധി പേർ പുസ്തകങ്ങൾ സമ്മാനിച്ചിട്ടുണ്ട്.അയ്യന്തോൾ ചുങ്കത്തുള്ള എംപിയുടെ…
Read Moreവിവാദങ്ങൾക്കും വാഹനങ്ങളുടെ കാത്തുകിടപ്പിനും വിരാമമാകുന്നു; ജനങ്ങളുടെ പ്രതീക്ഷകളിലേക്കു പുഴയ്ക്കൽ പാലം 28ന് തുറക്കും
തൃശൂർ: പുഴയ്ക്കലിലെ വിവാദങ്ങൾക്കും വാഹനങ്ങളുടെ കാത്തുകിടപ്പിനും വിരാമമാകുന്നു.പുഴക്കലിൽ പുതിയതായി നിർമിച്ച പാലം ഗതാഗതത്തിനായി തുറന്നു കൊടുക്കുന്നു. 28ന് രാവിലെ 9.30ന് മന്ത്രി ജി.സുധാകരൻ പാലത്തിന്റെ ഉദ്ഘാടനം നിർവഹിക്കുമെന്നു അനിൽ അക്കര എംഎൽഎ അറിയിച്ചു. ഇത് സംബന്ധിച്ച് മന്ത്രി ജി.സുധാകരൻ തന്നെയാണ് വിവരം എം.എൽ.എയെ ധരിപ്പിച്ചത്. കഴിഞ്ഞ ഓണത്തിന് മുന്പായി ഗതാഗതത്തിന് തുറന്നു കൊടുക്കുന്നത് സംബന്ധിച്ചായിരുന്നു വിവാദങ്ങളുയർന്നത്. 90 ശതമാനത്തിലധികം പ്രവൃത്തികൾ പൂർത്തിയാക്കിയ പാലത്തിലൂടെ ചെറിയ വാഹനങ്ങളെ കടന്നു പോവാൻ അനുവദിക്കണമെന്ന ആവശ്യമാണ് വിവാദമായത്. എംഎൽഎയുടെ നിർദ്ദേശത്തിൽ വകുപ്പ് മന്ത്രിയും, ജില്ലാ ഭരണകൂടവും ധാരണയിലെത്തിയെങ്കിലും ചീഫ് എൻജിനിയറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുറന്നു കൊടുക്കുന്നത് വിലക്കിയതാണ് വിവാദമായത്. പാലത്തിന്റെ ഇരുവശങ്ങളിലും കോണ്ക്രീറ്റ് ടൈലുകൾ വിരിക്കുകയും, ചിലയിടങ്ങളിൽ ഡിവൈഡർ നിർമ്മിക്കുകയും ചെയ്തു. അയ്യപ്പൻകാവ് ക്ഷേത്രത്തിന് സമീപത്തായി റൗണ്ട് എബൗട്ടണ് നിർമ്മിച്ച് ഗതാഗതം നിയന്ത്രിക്കാനാണ് പുതിയ തീരുമാനം. ഇതിനായി നാറ്റ്പാക്കിനെ നിയോഗിച്ചിട്ടുണ്ട്. ഒരാഴ്ചക്കകം…
Read Moreപുന്ന നൗഷാദ് വധം; ഒരാൾ കൂടി അറസ്റ്റിൽ; കേസുമായിബന്ധപ്പെട്ട് ഇതവരെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി
തൃശൂർ: കോണ്ഗ്രസ് ബൂത്ത് പ്രസിഡന്റായിരുന്ന ചാവക്കാട് പുന്ന നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരാളെ കൂടി പോലീസ് അറസ്റ്റുചെയ്തു. എസ്ഡിപിഐ പ്രവർത്തകൻ ചെറുതുരുത്തി സ്വദേശി അർഷദാണ് കീഴടങ്ങിയത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. മുഖ്യ ആസൂത്രകനായ പുന്ന അറക്കൽ ജമാലുദ്ദീനെന്ന കാരി ഷാജി(49), ഗുരുവായൂർ കോട്ടപ്പടി തോട്ടത്തിൽ കറുപ്പംവീട്ടിൽ ഫൈസൽ (37), എസ്ഡിപിഐ പ്രവർത്തകനായ ചാവക്കാട് നാലാംകല്ല് സ്വദേശി മുബീൻ (26), പോപ്പുലർ ഫ്രണ്ട് മന്ദലംകുന്ന് ഏരിയ പ്രസിഡന്റ് പുന്നയൂർ അവിയൂർ വാലിപറന്പിൽ ഫെബീർ (30), പോപ്പുലർ ഫ്രണ്ട് ജില്ലാ കമ്മിറ്റി അംഗം ചെറുതുരുത്തി വെട്ടിക്കാട്ടിരി ഇരക്കാട്ടിൽ മുഹമ്മദ് മുസ്തഫ(37), പോപ്പുലർ ഫ്രണ്ട് ചാവക്കാട് ഡിവിഷൻ മുൻ പ്രസിഡന്റ് കരിപ്പയിൽ ഫാമിസ് (43) എന്നിവരാണ് നേരത്തെ അറസ്റ്റിലായ മറ്റു പ്രതികൾ. ജൂലൈ 30നാണ് ബൈക്കുകളിലെത്തിയ സംഘം നൗഷാദ് ഉൾപ്പെടെ നാലുപേരെ വെട്ടിപ്പരുക്കേൽപ്പിച്ചത്. നൗഷാദ് 31ന് മരിച്ചു.
Read Moreമാപ്രാണം വധക്കേസ്! മുഖ്യപ്രതി സഞ്ജയ് രവി അറസ്റ്റിൽ; കൂട്ടുപ്രതികൾ ഇപ്പോഴും ഒളിവിൽ
ഇരിങ്ങാലക്കുട (തൃശൂർ): മാപ്രാണം വധക്കേസിലെ പ്രധാന പ്രതിയും വർണ തിയേറ്റർ നടത്തിപ്പുകാരനുമായ ഇരിങ്ങാലക്കുട സ്വദേശി നടുപുരയ്ക്കൽ സഞ്ജയ് രവി പിടിയിലായി. വിവിധ സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിഞ്ഞതിനുശേഷം കീഴടങ്ങാൻ തൃശൂരിൽ എത്തിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തൃശൂരിലെ പ്രമുഖ അഭിഭാഷകന്റെ ബന്ധുവിന്റെ സഹായത്തോടെയാണ് പ്രതി വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്നത്. കൊലപാതകത്തിനുശേഷം തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലെ വിവിധയിടങ്ങളിലാണ് പ്രതി കഴിഞ്ഞിരുന്നത്. അതേ സമയം കൂട്ടു പ്രതികളായ അനീഷ്, ഗോകുൽ എന്നിവർ ഇപ്പോഴും ഒളിവിലാണ്. ഇക്കഴിഞ്ഞ 13 ന് രാത്രി 12.30 നാണ് മാപ്രാണം വർണ തിയറ്റർ നടത്തിപ്പുകാരനും ക്വട്ടേഷൻ സംഘവും ചേർന്ന് തിയേറ്ററിനു സമീപം താമസിക്കുന്ന വാലത്ത് വീട്ടിൽ രാജനെ (63) വെട്ടി കൊലപ്പെടുത്തിയത്. സംഭത്തിൽ കുത്തേറ്റ രാജന്റെ മരുമകൻ വിനു ഇപ്പോഴും ചികിത്സയിലാണ്. വെള്ളിയാഴ്ച രാത്രി ഒന്പതു മണിയോടെ രാജന്റെ മരുമകൻ വിനു തിയറ്റർ…
Read More