മധ്യകേരളത്തിലെ ക്ഷേത്രോത്സവങ്ങൾക്ക് തുടക്കംകുറിച്ച് തിരുവില്വാമല നിറമാല

തിരുവില്വാമല: മധ്യകേരളത്തിലെ ക്ഷേത്രോത്സവങ്ങൾക്ക് ആരംഭംകുറിച്ച് തിരുവില്വാമല ശ്രീവില്വാദ്രിനാഥ ക്ഷേത്രത്തിലെ നിറമാല ദർശനത്തിനു ഭക്തജനത്തിരക്ക്. മറ്റൊരു ഉത്സവകാലത്തിന് നാന്ദികുറിക്കുന്ന കന്നിമാസത്തിലെ ആദ്യത്തെ വ്യാഴാഴ്ച നടക്കുന്ന നിറമാല തൊഴാൻ വില്വാദ്രിയിലേക്ക് അതിരാവിലെ മുതൽ തന്നെ ഭക്തർ എത്തിക്കൊണ്ടിരിക്കുന്നു. ക്ഷേത്രപരിസരം താമരപൂമാല തോരണങ്ങളും കുലവാഴകളുംക്കൊണ്ട് അലങ്കരിച്ച് കമനീയമാക്കിയിരുന്നു. നിരവധി വാദ്യകലാകാരന്മാരും ഒട്ടനവധി ആനകളും എഴുന്നള്ളിപ്പിൽ പങ്കെടുക്കാനായി ക്ഷേത്രത്തിൽ എത്തിയിരുന്നു. വാദ്യകലാകാരന്മാർ വില്വാദ്രിനാഥനുമുന്നിൽ നാദാർച്ചനക്കായി എത്തുന്പോൾ ഏക്ക മൊഴിവാക്കി ഉടമസ്ഥർ ആനകളെ എഴുന്നള്ളിക്കുന്നത് നിർമാലയുടെ പ്രത്യേകതയാണ്. പുലർച്ചെ അഞ്ചിന് കലാമണ്ഡലം അച്ചുതൻ, ഞെരളത്ത് രാമദാസ് എന്നിവർ ചേർന്നവതരിപ്പിച്ച അഷ്ടപദിയോടെയാണ് നിറമാല ഉത്സവത്തിനു തുടക്കമായത്. കിഴക്കൂട്ട് അനിയൻ മാരാരുടെ പ്രമാണത്തിൽ മേളത്തോടെ കാഴ്ചശീലവേലി നടന്നു. തുടർന്ന് പാഠകം കുനിശേരി അനിയൻമാരാരുടെ പ്രമാണത്തിൽ പഞ്ചവാദ്യത്തോടെ കാഴ്ചശീവേലി, വൈകീട്ട് അഞ്ചിന് നാദസ്വരകച്ചേരി, തോരണയുദ്ധം കഥകളി, രാത്രി തായന്പക, ശീവേലി എഴുന്നള്ളിപ്പ് എന്നിവ നടക്കും.

Read More

ജനജീവിതത്തിന് ഭീഷണി; കുഞ്ഞാലിപ്പാറയിലെ ക്രഷറും ക്വാറിയും നിർത്തലാക്കണമെന്നാവശ്യപ്പെട്ട് പന്തംകൊളുത്തി പ്രകടനം

മറ്റത്തൂർ: കുഞ്ഞാലിപ്പാറയിലെ ക്രഷറും ക്വാറിയും നിർത്തലാക്കണമെന്നാവശ്യപ്പെട്ട് നടന്നുവരുന്ന സമരം ഒരു മാസം പിന്നിട്ടിട്ടും അധികൃതർ ഉറക്കം നടിക്കുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ ബുധനാഴ്ച വൈകീട്ട് പന്തം കൊളുത്തി പ്രകടനം നടത്തി. കുഞ്ഞാലിപ്പാറ സമരപന്തലിൽ നിന്നാരംഭിച്ച പ്രകടനം കോടാലിയിൽ സമാപിച്ചു. കുഞ്ഞാലിപ്പാറ സമരസമിതി ചെയർമാൻ സി.കെ.രഘുനാഥ്, കണ്‍വീനർ രാജ്കുമാർ, ബിജു തെക്കൻ, നൈജോ ആന്‍റോ, ജോമിസ് ജോർജ്, ഫിന്‍റോ തുടങ്ങിയവർ നേതൃത്വം നൽകി. സ്ത്രീകളടക്കം നിരവധി പേർ പ്രകടനത്തിൽ പങ്കെടുത്തു. സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ് മറ്റത്തൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച പ്രകടനവും 24 മണിക്കൂർ നിരാഹാരവും നടത്തും. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സുനിൽ ലാലൂർ ഉദ്ഘാടനം ചെയ്യും.

Read More

കള്ളനോട്ട് കേസിൽ നേരത്തേ പിടിക്കപ്പെട്ട മുൻ യുവമോർച്ച നേതാവ് വീണ്ടും അറസ്റ്റിൽ

കൊടുവള്ളി: കള്ളനോട്ടടി യന്ത്രവുമായി നേരത്തെ പോലീസിൽ പിടിക്കപ്പെട്ട മുൻ യുവമോർച്ച നേതാവ് കള്ളനോട്ടുമായി വീണ്ടും അറസ്റ്റില്‍. തൃശൂർ കൊടുങ്ങല്ലൂർ അഞ്ചാംപരത്തി സ്വദേശി രാകേഷാണ് ഒരു ലക്ഷത്തി നാൽപതിനായിരം രൂപയുടെ കള്ളനോട്ടുമായി പിടിയിലായത്. രാകേഷിനൊപ്പം മലപ്പുറം ഒതായി സ്വദേശി സുനീർ അലി എന്നയാളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കോഴിക്കോട് കൊടുവള്ളിയിൽനിന്നാണ് ഇരുവരും പോലീസിന്‍റെ പിടിയിലായത്. യുവമോർച്ച നേതാവായിരുന്ന രാകേഷ് 2017 ജൂണിൽ ഒന്നരലക്ഷത്തോളം രൂപയുടെ കള്ളനോട്ടുകളും അച്ചടി ഉപകരണങ്ങളുമായി തൃശൂർ പോലീസിന്‍റെ പിടിയിലായിരുന്നു. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയാണ് ഇയാൾ വീണ്ടും കള്ളനോട്ടടി ആരംഭിച്ചത്. ഇതിനു മുന്പ് അറസ്റ്റിലായ സമയത്ത് യുവമോർച്ചയിൽനിന്ന് രാകേഷിനെ പുറത്താക്കിയിരുന്നു.

Read More

ഉഴുതിട്ട കണ്ടംപോലെ കടവാരം റോഡ്; ശോച്യാവസഥയെക്കുറിച്ച്  മന്ത്രിയോടും മേയറോടും നാട്ടുകാർക്ക് പറ‍യുന്നതുളളത്

ഒളരിക്കര: ബഹുമാനപ്പെട്ട മേയറും മന്ത്രിയും അറിയാൻ, നാട്ടുക്കാർ ബോധിപ്പിക്കുന്നത്: പൊളിഞ്ഞു തകർന്ന ഒളരി കടവാരം റോഡിന്‍റെ ശോച്യാവസഥയെക്കുറിച്ചാണു ഞങ്ങൾക്കു പറയാനുള്ളത്. ത്യശൂർ കോർപറേഷൻ പരിധിയിലെ 22 പ്രധാന ജംംഗഷനുകൾ ടൈൽസ് വിരിക്കാനും 21 റോഡുകൾ മെക്കാഡം ടാർ ചെയ്യാനും മറ്റു ചില റോഡുകളിൽ കോണ്‍ക്രീറ്റ് ചെയ്യാനും തീരുമാനിച്ചെന്ന് അറിഞ്ഞു. എന്നാൽ ആറുമാസുമായി ഒളരി കടവാരം റോഡ് പൂർണമായി തകർന്നുകിടക്കുകയാണ്. ഇവിടെത്തെ കുഴികളിൽ ഇരുചക്ര വാഹനങ്ങൾ വീണ് നിരവധി അപകടങ്ങളും സംഭവിച്ചു. റോഡരികിൽ ഫുട്പാത്തുമില്ല. ഏനാമ്മാവ് ഭാഗത്തേയ്ക്കുള്ള കുടിവള്ളം പൈപ്പുകൾ സ്ഥാപിക്കാൻ റോഡിന്‍റെ ഇരു വശവും വെട്ടിപൊളിച്ച് തകർത്തിട്ടിരിക്കുകയാണ്. പള്ളി, ക്ഷേത്രം തുടങ്ങിയ ആരാധനാലയങ്ങളിലേക്കും സ്കൂളിലേക്കും കോളജിലേക്കും നിരവധി പേർ യാത്ര ചെയ്തിരുന്ന റോഡാണിത്. ഉഴുതുമറിച്ചിട്ട കണ്ടം പോലെയായ ഈ റോഡിലൂടെയുള്ള യാത്ര നാട്ടുകാർ അവസാനിപ്പിച്ചു. കടവാരം ഭാഗത്തയക്ക് ഒരു ഓട്ടോറിക്ഷ പോലും വരാൻ തയാറല്ല. തകർന്ന റോഡിലൂടെയുള്ള…

Read More

യുഎൻഎ സാന്പത്തിക തട്ടിപ്പ്; പ്രതികൾക്കെതിരേ വിമാനത്താവളങ്ങളിൽ ലുക്കൗട്ട് സർക്കുലർ

തൃശൂർ: യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ സാന്പത്തിക തിരിമറിക്കേസിൽ ജാസ്മിൻ ഷാ ഉൾപ്പെടെയുള്ള പ്രതികൾക്കെതിരേ രാജ്യത്തെ വിമാനത്താവളങ്ങളിൽ കേന്ദ്രസർക്കാർ ലുക്കൗട്ട് സർക്കുലർ ഇറക്കി. ജാസ്മിൻ ഷാ അടക്കമുള്ള നാലു പ്രതികൾ വിമാനത്താവളങ്ങളിലെത്തിയാൽ കസ്റ്റഡിയിലെടുക്കാനാണ് നിർദേശം. ക്രൈംബ്രാഞ്ചിന്‍റെ അപേക്ഷപ്രകാരമാണ് സർക്കുലർ ഇറക്കിയിട്ടുള്ളത്. സാന്പത്തിക തട്ടിപ്പുകേസിൽ യുഎൻഎ ദേശീയ പ്രസിഡന്‍റ് ജാസ്മിൻ ഷാ, സംസ്ഥാന പ്രസിഡന്‍റ് ഷോബി ജോസഫ്, നിഥിൻ മോഹൻ, ജിത്തു എന്നിവർക്കെതിരേ നേരത്തേ ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. നാലു പ്രതികളും പേരുമാറ്റി പല ഇടങ്ങളിലായി ഒളിവിൽ താമസിക്കുന്നതായി വിവരം കിട്ടിയിട്ടുണ്ടെന്നും കൂടുതൽ വിശദാംശങ്ങൾ അറിയുന്നവർ പോലീസിൽ വിവരമറിയിക്കണമെന്നും ക്രൈംബ്രാഞ്ചിന്‍റെ ലുക്കൗട്ട് നോട്ടീസിൽ പറഞ്ഞിരുന്നു. ജാസ്മിൻ ഷാ വിദേശത്താണെന്നാണ് വിവരം. ഇയാളടക്കം നാലു പ്രതികൾ ജൂലൈ 19ന് നെടുന്പാശേരിയിൽനിന്ന് ഖത്തറിലേക്കു പോയിരുന്നു. ഇവർ രാജ്യത്തെ ഏതെങ്കിലും വിമാനത്താവളത്തിൽ ഇറങ്ങിയാൽ അറസ്റ്റ് ചെയ്യാനാണ് ഇപ്പോൾ ലുക്കൗട്ട് സർക്കുലർ ഇറക്കിയിട്ടുള്ളത്. യുഎൻഎ…

Read More

ശക്തന്‍ സ്റ്റാന്‍ഡിലെ മൂത്രപ്പുരയെന്ന് എഴുതിവച്ച കെട്ടിടത്തില്‍നിന്ന് ഉയരുന്നത് വെടിയും പുകയും; പുകയുടെ ഗുട്ടന്‍സ് പിടികിട്ടി; വെടിയുടെ ഗുട്ടന്‍സ് പലര്‍ക്കുമറിയില്ല

തൃശൂർ: ശക്തൻ സ്റ്റാൻഡിലെ മൂത്രപ്പുരയെന്ന് എഴുതിവച്ച കെട്ടിടത്തിൽനിന്നുയരുന്നതു പുകപടലം. സംഗതി സിഗരറ്റുവലിക്കാരുടെ ബഹളമാണ് ഇവിടെയെന്ന് എല്ലാവർക്കുമറിയാം. പുകവലി പാടില്ലെന്നു വെണ്ടയ്ക്കാ അക്ഷരത്തിൽ എഴുതിയ കെട്ടിടത്തിലാണ് ഇപ്പോൾ വെടിയും പുകയുമെല്ലാം. പുകയുടെ ഗുട്ടൻസ് പിടികിട്ടിയെങ്കിലും വെടിയുടെ ഗുട്ടൻസ് പലർക്കുമറിയില്ല. അത്രയ്ക്കു തെറ്റിദ്ധരിക്കത്തക്കതായി ഒന്നുമില്ലെങ്കിലും അത്യാവശ്യം ചില്ലറ സംഗതികളും ഇവിടെ നടക്കാറുണ്ടെന്നതു പരമാർഥം. പുകവലിക്കാരും പുകവലിക്കാത്തവരും തമ്മിലുള്ള കശപിശയും കൈയാങ്കളിയുമാണ് ഇവിടെ നിന്നുയരുന്ന വെടിയൊച്ച..! പുകവലിക്കാത്തവർ സമീപത്തുള്ള പോലീസിനോടും മറ്റും പരാതി പറയാറുണ്ടെങ്കിലും ഒരു മണിക്കൂർ കഴിഞ്ഞാൽ പഴയപല്ലവിയാകും. ഇതുസംബന്ധിച്ച് നിരവധി പരാതികൾ ചില സംഘടനകൾ നല്കിയിട്ടുണ്ട്. കഴിഞ്ഞദിവസം കോർപറേഷൻ അധികൃതർക്കു നെല്ലായി മാതൃക യുവജനവേദി പ്രവർത്തകരും പരാതി നല്കിയിട്ടുണ്ട്.

Read More

കക്കാന്‍ കയറിയാല്‍ കണ്‍ട്രോള്‍ റൂമറിയും; കട്ടിറങ്ങുമ്പോള്‍ പോലീസ് മുന്നില്‍; വ്യാപാരസ്ഥാപനങ്ങളില്‍ മോഷണം നടത്താമെന്ന് കള്ളന്മാര്‍ ഇനി കരുതേണ്ട

തൃശൂർ: രാത്രിയിൽ ആരും കാണാതെ വ്യാപാരസ്ഥാപനങ്ങളിൽ കടന്നു മോഷണം നടത്താമെന്ന് കള്ളന്മാർ കരുതേണ്ട. മോഷണശ്രമം കൈയോടെ പിടിക്കാനുള്ള ജാഗ്രതാസംവിധാനത്തിനു തൃശൂരിൽ തുടക്കമായി. മോഷ്ടാക്കൾ അതിക്രമിച്ചു കടന്നാലുടൻ പോലീസ് കണ്‍ട്രോൾ റൂമിൽ അപായ മുന്നറിയിപ്പ് ലഭിക്കുന്ന സംവിധാനമായ സെൻട്രൽ ഇൻട്രൂഷൻ മോണിറ്ററിംഗ് സിസ്റ്റമാണ് (സിഐഎംഎസ്) പ്രവർത്തനം ആരംഭിച്ചത്. പൂത്തോളിലെ കെഎംജെ ജ്വല്ലറിയിലായിരുന്നു തുടക്കം. സംവിധാനം ഫലപ്രദമാണോ എന്നു പരിശോധിക്കാൻ കമ്മിഷണർ ജി.എച്ച്. യതീഷ് ചന്ദ്ര തന്നെ എത്തി. മോഷണശ്രമമെന്ന വിവരം ലഭിച്ച് 15 മിനിറ്റിനുള്ളിൽ വെസ്റ്റ് സ്റ്റേഷനിൽനിന്ന് പോലീസ് സംഘമെത്തിയതോടെ ജാഗ്രതാസംവിധാനം വിജയമാണെന്നു കണ്ടെത്തി. മോഷ്ടാക്കൾ അതിക്രമിച്ചു കടന്നാലുടൻ പോലീസ് കണ്‍ട്രോൾ റൂമിൽ സിസിടിവി ദൃശ്യങ്ങളടക്കം അപായ മുന്നറിയിപ്പ് ലഭിക്കും. ജ്വല്ലറിയിലെ സെൻസറുകളിൽനിന്നു കണ്‍ട്രോൾ റൂമിലേക്കു മോഷണശ്രമമെന്ന വിവരം ലഭിച്ചതോടെ വെസ്റ്റ് സ്റ്റേഷനിൽനിന്ന് പോലീസ് സംഘമെത്തുകയായിരുന്നു.പദ്ധതിയുടെ ഉദ്ഘാടനം കമ്മീഷണർ നിർവഹിച്ചു. ഉദ്ഘാടനത്തിനു ശേഷമാണ് സംവിധാനം വിജയകരമാണോ എന്നു കമ്മീഷണർ…

Read More

കളക്ടറേറ്റ് വഴി പോകുന്നവര്‍ ശ്രദ്ധിക്കുക! മുകളില്‍ കുറച്ചാളുകളുണ്ട്; ഓര്‍ക്കുന്നത് നന്ന്; ഇല്ലെങ്കില്‍ കിട്ടുന്നത് എട്ടിന്റെ പണിയായിരിക്കും

സ്വന്തം ലേഖകൻ അയ്യന്തോൾ: കളക്ടറേറ്റിന് മുന്നിലെ വൻമരങ്ങളിൽ ചേക്കേറിയ പക്ഷിക്കൂട്ടങ്ങളെ പേടിച്ച് ഇപ്പോൾ ഇതുവഴി ആളുകൾക്ക് നടക്കാൻ കഴിയാത്ത സ്ഥിതി. തൃശൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുള്ള മരങ്ങളിൽ താമസിച്ചിരുന്ന പക്ഷിക്കൂട്ടങ്ങൾ അവിടെ മരങ്ങൾ മുറിച്ചുമാറ്റിയപ്പോഴാണ് അയ്യന്തോൾ സിവിൽ സ്റ്റേഷനു മുന്നിലെ മരങ്ങളിലേക്ക് ചേക്കേറിയത്. മാസങ്ങൾക്കുമുന്പ് സിവിൽസ്റ്റേഷൻ മെയിൻ ഗേറ്റിനു മുന്നിലുള്ള മദിരാശി മരത്തിലായിരുന്നു ഇവ പാർത്തിരുന്നതെങ്കിൽ ഇപ്പോൾ സിവിൽസ്റ്റേഷനു ചുറ്റുമുള്ള എല്ലാ മരങ്ങളിളും ഇവ കൂടുകെട്ടി പാർക്കുകയാണ്. ഇവ കാഷ്ഠിക്കുന്നതു മൂലം കളക്ടറേറ്റിലെത്തുന്നവർ ബുദ്ധിമുട്ടിലാണ്. കാൽനടയാത്രക്കാർ മൂക്കുപൊത്തിയാണ് കളക്ടറേറ്റിന് മുന്നിലൂടെ കടന്നുപോകുന്നത്. അസഹ്യമായ ദുർഗന്ധവും പരിസരമാകെ പടരുന്നുണ്ട്. സിവിൽ സ്റ്റേഷനിൽ വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവർ വിശ്രമിക്കാൻ ഉപയോഗിക്കുന്ന സ്ഥലത്ത് ഇപ്പോൾ ഇരിക്കാൻ പറ്റാത്ത അവസ്ഥയാണുള്ളത്. പക്ഷികുഞ്ഞുങ്ങൾ ചത്തു വീഴുന്നതും മറ്റൊരു പ്രശ്നമാണ്. കളക്ടറേറ്റിനു ചുറ്റുമുള്ള മതിലിനോട് ചേർന്നുള്ള ഫുട്പാത്തിൽ മുന്പ് അപേഷകൾ പൂരിപ്പിക്കാൻ നിരവധി പേരാണ് ഇവിടെ…

Read More

നാട്ടുകാർ നഗരസഭ സെക്രട്ടറിക്കു ഭീമ ഹർജി നൽകി; വർണ തിയേറ്റർ അടച്ചുപൂട്ടി അധികൃതർ; പ്രതികൾക്കായി അന്വേഷണം ഊർജിതം

ഇരിങ്ങാലക്കുട: പാർക്കിംഗ് പ്രശ്നത്തെചൊല്ലി ഗൃഹനാഥൻ വെട്ടേറ്റ് മരിച്ച സംഭവത്തെ തുടർന്ന് വിവാദത്തിലായ മാപ്രാണം വർണ തിയേറ്റർ നഗരസഭ പൂട്ടി സീൽ ചെയ്തു. നഗരസഭ സെക്രട്ടറി റവന്യു വിഭാഗത്തിന് നൽകിയ നിർദേശത്തെ തുടർന്നാണ് നടപടി. തിയേറ്ററിൽ അഗ്നി സുരക്ഷാ സംവിധാനങ്ങളുടെ കുറവ് ചൂണ്ടിക്കാട്ടി കഴിഞ്ഞമാസം നഗരസഭ അധികൃതർ തിയേറ്റർ നടത്തിപ്പുകാരന് നോട്ടീസ് നൽകിയിരുന്നു. സംവിധാനങ്ങൾ ഒരുക്കാൻ സമയം അനുവദിക്കണമെന്ന് അധികൃതർ നഗരസഭയോട് ആവശ്യപ്പെട്ടിരുന്നു. അനുവദിച്ച സമയം കഴിഞ്ഞതിനെ തുടർന്ന് ഈ മാസം ആദ്യം തിയേറ്ററിന്‍റെ പ്രവർത്തനം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് നഗരസഭ വീണ്ടും നോട്ടീസ് നൽകി. എന്നാൽ തിയേറ്റർ തുടർന്നും പ്രവർത്തിച്ചുവരികയായിരുന്നു. ഇതിനിടയിലാണ് തിയേറ്റർ നടത്തിപ്പുകാരനും സംഘവും അയൽവാസിയെ വെട്ടിക്കൊന്നത്. സംഭവത്തിൽ ഉണ്ടായ ജനരോഷത്തിന്‍റെയും കൂടി അടിസ്ഥാനത്തിലാണ് തിയേറ്റർ അടിയന്തിരമായി പൂട്ടി സീൽ ചെയ്യാൻ റവന്യു വിഭാഗത്തിന് നിർദേശം നൽകിയത്. ഇതിനിടയിൽ സംഭവത്തിലെ പ്രധാന പ്രതികൾക്കായുള്ള അന്വേഷണം പോലീസ് ശക്തമാക്കിയിട്ടുണ്ട്. ഇതിനിടയിൽ…

Read More

പ്രളയക്കെടുതി വിലയിരുത്താനെത്തിയ കേന്ദ്രസംഘം ഇന്ന് തൃശൂർ, വയനാട് ജില്ലകളിൽ

വയനാട്: പ്രളയക്കെടുതി വിലയിരുത്താനെത്തിയ പ്രത്യേക കേന്ദ്രസംഘം ഇന്ന് തൃശ്ശൂർ, വയനാട് ജില്ലകളിൽ സന്ദർശനം നടത്തും. ചാലക്കുടി, മാള, പൊയ്യ, കുഴൂർ, പുഴയ്ക്കൽ തുടങ്ങിയ സ്ഥലങ്ങളില്ലാണ് സംഘം സന്ദർശനം നടത്തും.കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി ശ്രീപ്രകാശിന്‍റെ നേതൃത്വത്തിലുളള നാലംഗ സംഘമാണ് വയനാട്ടിലെത്തുന്നത്. പുത്തുമല, കുറിച്ച്യാര്‍മല തുടങ്ങിയ ദുരന്തബാധിത പ്രദേശങ്ങളും സംഘം സന്ദര്‍ശിക്കുമെന്നാണ് വിവരം.കഴിഞ്ഞദിവസം മലപ്പുറം, ആലപ്പുഴ ജില്ലകളിൽ സംഘം സന്ദർശനം നടത്തിയിരുന്നു. കേന്ദ്രസംഘത്തിന്‍റെ ആദ്യഘട്ട സന്ദർശമാണിത്.

Read More