വടക്കഞ്ചേരി: കുതിരാനിലെ വാഹന കുരുക്ക്12 മണിക്കൂർ പിന്നിട്ടു. ഇന്നലെ വൈകീട്ട് ആറുമണിക്ക് തുടങ്ങിയ കുരുക്കാണ് തുടരുന്നത്.റോഡിലെ കുഴികൾ തന്നെയാണ് വില്ലനാകുന്നത്. കുഴിയിൽ ചാടി കേടുവരുന്ന വാഹനങ്ങൾ റോഡിൽ കിടന്ന് കുരുക്ക് മുറുകുകയാണ്. ഇരുന്പുപാലത്ത് കാറും ലോറിയും കൂട്ടിയിടിച്ചും ഇന്നലെ വൈകീട്ട് ഗതാഗതം സ്തംഭിച്ചിരുന്നു. തുടർച്ചയായി മൂന്നാം ദിവസവും കുതിരാനിൽ വാഹനക്കുരുക്ക് തുടരുന്നത് ആയിരക്കണക്കിന് വാഹനയാത്രികരെയാണ് വലക്കുന്നത്. നൂറുകണക്കിന് ചരക്ക് ലോറികളും വഴിയിൽ കിടക്കുന്നുണ്ട് . വഴുക്കുംപാറയിൽനിന്നു കുതിരാനിലേക്ക് കയറുന്ന ഭാഗത്ത് ലോറി ഡീസൽ കഴിഞ്ഞ് നിന്നത് കുരുക്കിന്റെ തീവ്രത കൂട്ടി. ചൊവ്വാഴ്ചയും ഇതേ സ്ഥലത്ത് ലോറി ഡീസൽ കഴിഞ്ഞ് നിന്നതിനെ തുടർന്ന് ഗതാഗതം സ്തംഭിച്ചിരുന്നു. കുതിരാനിൽ അപകടങ്ങളും മറ്റും ഉണ്ടാകുന്പോൾ ഹൈവേ പോലീസും മറ്റും ഇടപെട്ട് വാഹനങ്ങൾ ഉടനടി നീക്കം ചെയ്യുന്നുണ്ടെങ്കിലും സ്വകാര്യ ബസ്സുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ തെറ്റായ ദിശയിൽ തിരുകി കയറ്റുന്പോൾ കുരുക്ക് മുറുകയാണ് പതിവ്.…
Read MoreCategory: Thrissur
കുറുമാലിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട വിദ്യാർഥിയെ രക്ഷപ്പെടുത്തി ക്ഷേത്രം ശാന്തിയും യുവാവും; വിജനമായ കടവുകളിൽ മുന്നറിയിപ്പ് ബോർഡ് വയ്ക്കണമെന്ന് കൃഷ്ണൻ
പുതുക്കാട്: കുറുമാലിപ്പുഴയിലെ പിടിക്കപ്പറന്പ് തേവര് കടവിൽ ഒഴുക്കിൽപ്പെട്ട വിദ്യാർഥിയെ രക്ഷപ്പെടുത്തി. മുപ്ലിയം വിമൽജ്യോതി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് ഒഴുക്കിൽപ്പെട്ടത്. ഞായറാഴ്ച ഉച്ചതിരിഞ്ഞ് പുഴയിലിറങ്ങിയ നാലു വിദ്യാർഥികളിൽ ഒരാളാണ് ഒഴുക്കിൽപ്പെട്ടത്. കൂടെയുണ്ടായിരുന്നവരുടെ നിലവിളികേട്ട് അയൽവാസിയായ കൃഷ്ണൻ നന്പൂതിരി പുഴയിലേക്കു ചാടി ഒഴുക്കിൽപ്പെട്ട് മുങ്ങി താഴുകയായിരുന്ന വിദ്യാർഥിയെ രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു. രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ഇരുവരും ഒഴുക്കിൽപ്പെടുകയായിരുന്നു. ചുഴിയിൽപ്പെട്ട വിദ്യാർഥിയെ സമീപത്തുള്ള കടവിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നതിനിടയിൽ കൃഷ്ണൻ നന്പൂതിരി അവ ശനായി. സംഭവംകണ്ട കൃഷ്ണൻ നന്പൂതിരിയുടെ മകൾ ആളുകളെ വിളിച്ചുകൂട്ടി. കടവിലേക്ക് ഓടിയെത്തിയ എടപ്പറന്പിൽ രഘു പുഴയിലേക്കു ചാടി ഇരുവരെയും കരയിലേക്കെത്തിക്കുകയായിരുന്നു. വിജനമായ കടവുകളിൽ എത്തുന്നവർ പുഴയിലേക്കിറങ്ങുന്നതാണ് അപകടങ്ങൾക്ക് ഇടയാക്കുന്നത്. ഇത്തരം കടവുകളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്ന് രക്ഷാപ്രവർത്തനം നടത്തിയ കൃഷ്ണൻ നന്പൂതിരിയും രഘുവും ആവശ്യപ്പെട്ടു. പിടിക്കപ്പറന്പ് കല്ലേലി ശാസ്താ ക്ഷേത്രത്തിലെ മേൽശാന്തിയാണ് കൃഷ്ണൻ നന്പൂതിരി. ഇലക്ട്രീഷനായ രഘു എൻഎസ്എസ്…
Read Moreകെഎസ്ആർടിസിയുടെ ഭരണപരിഷ്കാരം; റൂട്ട് മാറ്റിയതോടെ ദിവസേന പതിനായിരത്തിലധികം നഷ്ടം
എ.ജെ. വിൻസൻ വാടാനപ്പള്ളി: ഗുരുവായൂരിൽ നിന്ന് വാടാനപ്പള്ളി വഴിയും, പാവാറട്ടി – മണലൂർ വഴി കാഞ്ഞാണിയിലൂടെ തൃശൂർ കായംകുളത്തേക്ക് പോയിരുന്ന ലാഭമുള്ള രണ്ട് കെഎസ്ആർടിസി സർവീസുകൾ ഡിപ്പോ റദ്ദാക്കി. ഈ ബസുകൾ പുതിയ റൂട്ടിലേക്ക് മാറ്റിയപ്പോൾ പലപ്പോഴും ആളില്ലാതെ ഓടുന്നതായി പരാതി. യാത്രക്കാരില്ലാത്തതിനാൽ കെഎസ്ആർടിസിക്കു നഷ്ടം 10,000 മുതൽ 15,000 വരെ. മുന്പ് വാടാനപ്പള്ളി വഴിയും, പാവറട്ടി വഴിയും ഓടിയിരുന്ന ബസിൽ 15,000 രൂപ മുതൽ 20,000 രൂപ വരെ കള്കഷൻ കിട്ടിയ ഈ ബസുകൾ ഗുരുവായൂർഎറണാംകുളം റൂട്ടിലേക്ക് മാറ്റിയപ്പോൾ കളക്ഷൻ ശരാശരി 6,000 രൂപയായി കുറഞ്ഞു. ദിവസേന വൻ നഷ്ടം വരുത്തിയിട്ടും ഗുരുവായൂർ എടിഒയോ എറണാകുളം സോണൽ ഓഫീസിലെ ഉദ്യോഗസ്ഥരോ ഗൗനിക്കുന്നതേയില്ലെന്ന് യാത്രക്കാർ ആരോപിച്ചു. ഗുരുവായൂരിൽ നിന്ന് രാവിലെ എട്ടിന് വാടാനപ്പള്ളി കാഞ്ഞാണി,8.45 ന് വാടാനപ്പള്ളി കാഞ്ഞാണി വഴി തൃശൂർ എറണാംകുളം ആലപ്പുഴ കായംകുളത്തേക്ക് ദിവസേന…
Read Moreസെക്രട്ടറിമാർ വാഴാതെ തൃശൂർ കോർപറേഷൻ; പുതിയ സെക്രട്ടറിക്കും സ്ഥലം മാറ്റം
തൃശൂർ: കുറച്ചു വർഷങ്ങളായി തൃശൂർ കോർപറേഷനിൽ സെക്രട്ടറിമാർ അധിക കാലം വാഴുന്നില്ല. വരുന്നവർക്ക് സീറ്റുറക്കാതെ മറ്റു സ്ഥലങ്ങളിലേക്ക് മാറി പോകുന്നത് വീണ്ടും തുടരുകയാണ്. ഏതാനും മാസങ്ങൾക്കു മുന്പ് ചാർജെടുത്ത പുതിയ സെക്രട്ടറി എ.എസ്.അനുജയെ സ്ഥലം മാറ്റി സർക്കാർ ഉത്തരവിറങ്ങി. കൊല്ലം കോർപറേഷനിലേക്കാണ് മാറ്റിയിരിക്കുന്നത്. തൃശൂർ കോർപറേഷനെ കുറിച്ച് പഠിച്ചു വരുന്പോഴാണ് പുതിയ സ്ഥലത്തേക്ക് മാറ്റം. കണ്ണൂർ കോർപറേഷൻ സെക്രട്ടറി പി.രാധാകൃഷ്ണനെയാണ് തൃശൂരിലേക്ക് നിയമിച്ചിരിക്കുന്നത്. തൃശൂർ കോർപറേഷൻ ഭരണകക്ഷിയുടെ നടപടികൾക്കെതിരെ വ്യാപകമായ പരാതികളും പ്രതിപക്ഷ നീക്കവും ശക്തമായിരുന്നു. നൂറു കോടി രൂപ വായ്പയെടുക്കാനുള്ള ഭരണകക്ഷിയുടെ തീരുമാനത്തിനം നടപ്പാക്കാൻ സാധിക്കാത്ത രീതിയിൽ വൻ പ്രതിഷേധമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്തു നിന്നും മറ്റും ഉണ്ടായിരിക്കുന്നത്. ഇതിനിടെ പ്രതിപക്ഷ കൗണ്സിലർമാർക്കും മാധ്യമങ്ങൾക്കുമൊക്കെ കോർപറേഷൻ ചട്ടമറിയാത്തതിനാലാണ് ഇത്തരം പ്രശ്നങ്ങളുണ്ടാകുന്നതെന്ന് കാണിച്ച് കൗണ്സിൽ യോഗം വിളിച്ചതും തിരിച്ചടിയായി. ചട്ടമറിയാവുന്ന സെക്രട്ടറിമാർ പ്രതിപക്ഷത്തിന്റെ നീക്കങ്ങൾക്കെതിരെ ശക്തമായി നിൽക്കാത്തതും ഭരണകക്ഷിയംഗങ്ങളുടെയിടയിൽ…
Read Moreപോലീസ് അറിയാതെ നഗരത്തിൽ ബോർഡുകൾ; ഹൈക്കോടതി ഉത്തരവുമായി വരുന്ന ഓട്ടോകൾ “ഓടി’ക്കണം; പോലീസ് കേസെടുത്തു
തൃശൂർ: പോലീസ് അറിയാതെ പോലീസിന്റെ പേരിൽ ഓട്ടോ ഡ്രൈവർമാർ ബോർഡ് സ്ഥാപിച്ചതിനെതിരെ സിറ്റി പോലീസ് കേസെടുത്തു. ഏതെങ്കിലും കോടതി ഉത്തരവുണ്ടെന്ന് പറഞ്ഞ് ആർടിഎ നൽകിയ പെർമിറ്റുമായി വരുന്ന ഓട്ടോകൾ ഓടാൻ അനുവദിക്കില്ലെന്ന് കാണിച്ചാണ് ഓട്ടോ സ്റ്റാൻഡുകളിൽ ബോർഡുകൾ പ്രദർശിപ്പിച്ചിരുന്നത്. അയ്യന്തോൾ ഗ്രൗണ്ട്, ഒൗട്ട് പോസ്റ്റ്, കൂർക്കഞ്ചേരി വലിയാലുക്കൽ, കുരിയച്ചിറ, ചിയ്യാരം, വിയ്യൂർ പാലം, പൂങ്കുന്നം, പറവട്ടാനി, പുളിപ്പറന്പ്, നെല്ലിക്കുന്ന് കിണർ, വളർക്കാവ്, പെരിങ്ങാവ് എന്നീ പരിധിക്കുള്ളിൽ നൽകിയ പെർമിറ്റും തൃശൂർ സിറ്റി പോലീസ് നൽകിയ ചിപ്പോടുകൂടിയ ടിപി നന്പറും ഇല്ലാത്ത ഒരു ഓട്ടോയും സ്റ്റാൻഡിൽ പാർക്ക് ചെയ്യുന്നതിനും ഓട്ടം പോകുന്നതിനും അനുവദിക്കുന്നതല്ലെന്നാണ് തൃശൂർ ഓട്ടോ സഹകരണ അസോസിയേഷൻ എന്ന പേരിൽ ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. ഇതിനോട് സഹകരിക്കാത്ത ഡ്രൈവർമാരുടെയും ഓട്ടോയുടെയും വിവരങ്ങൾ ശേഖരിച്ച് സിറ്റി പോലീസ് കമ്മീഷണർക്ക് നൽകാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും ബോർഡിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇത്തരം ഒരു നിർദ്ദേശം…
Read Moreകുരുങ്ങാതെ രക്ഷപ്പെടാൻ ചെറുവഴിയെ വച്ചു പിടിച്ചു; യാത്രക്കാരുമായി മുന്നോട്ട് പോകാൻ വഴിയില്ലാതെ എത്തിനിന്നത് ദീപികയുടെ മുറ്റത്തും; തൃശൂരിൽ നടന്ന രസകരമായ സംഭവമിങ്ങനെ…
തൃശൂർ: ദീപിക ഓഫീസ് കോന്പൗണ്ടിലേക്ക് സ്വകാര്യ ബസ് കയറി വരുന്നത് കണ്ട് ജീവനക്കാർ അന്പരന്നു. കോന്പൗണ്ടിലേക്ക് ഇരച്ചുകയറി നിർത്തിയ ബസിനുള്ളിലെ യാത്രക്കാരും എവിടെയെത്തി എന്നറിയാതെ അന്പരന്നു. തൃശൂർ നഗരത്തിലെയും സമീപപ്രദേശത്തേയും ഗതാഗതക്കുരുക്കിൽ നിന്നും രക്ഷപ്പെടാൻ ചെറുവഴിക്ക് വെച്ചുപിടിച്ച സ്വകാര്യ ബസാണ് ചെറിയ വഴിയുടെ അറ്റത്തെത്തിയപ്പോൾ അങ്ങോട്ടുമിങ്ങോട്ടും പോകാൻ കഴിയാതെ ഗത്യന്തരമില്ലാതെ വെളിയന്നൂരിലുള്ള ദീപിക-രാഷ്ട്രദീപിക ഓഫീസ് കോന്പൗണ്ടിനുള്ളിലേക്ക് കയറ്റിയത്. അന്തിക്കാട്-തൃശൂർ റൂട്ടിലോടുന്ന സ്വകാര്യ ബസാണ് കുരുക്കിൽ നിന്നും രക്ഷപ്പെടാൻ ചെറുവഴി പിടിച്ച് പിന്നീട് അങ്ങോട്ടുമിങ്ങോട്ടുമില്ലാതെ പെട്ടുപോയത്. ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ ബസ് റിവേഴ്സടിച്ച് ചെറിയ വഴിക്കു തന്നെ പുറത്തേക്ക് പോയി.
Read Moreഹിമാചലിൽ കർഷകരുടെ കണ്ണീർ; സംസ്ഥാനത്തിന്റെ വരുമാനത്തിന് വൻഇരുട്ടടി; ആപ്പിൾ കേരളത്തിലേക്ക് ഒഴുകുന്നു
തൃശൂർ: മഴയിൽ നശിച്ച കേരളത്തിലെ കർഷകരുടെ കണ്ണീരിലും ഇരട്ടിയാണ് ഹിമാചലിലെ ആപ്പിൾ കർഷകരുടെ ദുരിതം. പാകമായ ആപ്പിൾ പറിക്കാൻ തുടങ്ങുന്പോഴേക്കും ദുരിതം മഴയുടെയും മണ്ണിടിച്ചിലിന്റെയും രൂപത്തിൽ ആപ്പിൾ കർഷകരെ കടപുഴക്കിയെറിഞ്ഞു. ഹിമാചൽപ്രദേശ് സംസ്ഥാനത്തിന്റെ സാന്പത്തിക മേഖലയിൽ വൻ സ്വാധീനമുള്ള ആപ്പിൾ കൃഷി ഇക്കുറി തകർന്നടിഞ്ഞതോടെ കർഷകരുടെ മാത്രമല്ല സംസ്ഥാനത്തിന്റെ തന്നെ സാന്പത്തിക വരുമാനത്തിൽ ഇരുട്ടടിയായി മാറി. ജമ്മുകാശ്മീർ, ഹിമാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് രാജ്യത്ത് പ്രധാനമായും ആപ്പിൾ ഉൽപാദനം നടത്തുന്നത്. ജമ്മുകാശ്മീരിൽ നിന്ന് കാര്യമായി ആപ്പിൾ ഇക്കുറി വരാത്തതിനാൽ ഹിമാചൽ പ്രദേശിലെ ആപ്പിളായിരുന്നു പ്രധാനമായും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും വന്നതോടെ ആപ്പിൾ തോട്ടങ്ങൾ പലതും മണ്ണിനടിയിലായി. അപ്രതീക്ഷിതമായി മഴ കനത്തതോടെ കർഷകർ കിട്ടാവുന്ന ആപ്പിൾ എല്ലാം പറിച്ചെടുത്ത് കിട്ടിയ വിലയ്ക്ക് വിൽപന നടത്തി. ഇതോടെ കേരളത്തിലേക്കും ആപ്പിളുകൾ ലോറികളിലും മറ്റു മാർഗങ്ങളിലൂടെയും ഒഴുകുകയാണ്. കേരളത്തിലെത്തിച്ച ആപ്പിളിനും…
Read Moreമണ്ണുത്തി- വടക്കഞ്ചേരി ആറുവരിപ്പാത നിർമാണം; കേന്ദ്രമന്ത്രിയുടെ തീരുമാനങ്ങളും നടപ്പിലാകാതെ ഇഴയുന്നു
തൃശൂർ: മണ്ണുത്തി- വടക്കഞ്ചേരി ആറുവരിപ്പാതയിലേയും കുതിരാൻ തുരങ്കത്തിലേയും പണി പുനരാരംഭിക്കുന്നതിനും നിർമാണപ്പിഴവുകൾ പരിഹരിക്കുന്നതിനും കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി വിളിച്ചുകൂട്ടിയ എംപിമാരുടെ യോഗത്തിലെ തീരുമാനങ്ങൾ നടപ്പായില്ല. റോഡിന്റെ വശങ്ങൾ ബലപ്പെടുത്താൻ നിരത്തിയ മണ്ണുനിറച്ച ചാക്കുകൾ മാറ്റി കരിങ്കല്ലുകൊണ്ടു കെട്ടുന്ന പണി ഒരാഴ്ചയ്ക്കകം ചെയ്യുമെന്നായിരുന്നു ജൂലൈ 12 നു ഡൽഹിയിൽ ചേർന്ന യോഗത്തിലെ പ്രധാന തീരുമാനം. അപകട സാധ്യതയുള്ള മുളയം റോഡ് പണിയും വേഗത്തിലാക്കും. അടുത്ത വർഷം മേയ് 31 നകം എല്ലാ പണികളും പൂർത്തിയാക്കുമെന്നും തീരുമാനിച്ചിരുന്നു. ജൂലൈ 12 ലെ യോഗത്തിനുശേഷം 20 നു കേന്ദ്രമന്ത്രി വി. മുരളീധരൻ സ്ഥലം പരിശോധിക്കുകയും ചെയ്തിരുന്നു. എന്നാൽ ഒരു തീരുമാനവും നടപ്പായിട്ടില്ല. കേന്ദ്രമന്ത്രി വിളിച്ചുകൂട്ടിയ യോഗത്തിൽ എംപിമാർക്കൊപ്പം പങ്കെടുത്തിരുന്ന കോണ്ഗ്രസ് തൃശൂർ ജില്ലാ സെക്രട്ടറി അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത് ഒരു തീരുമാനവും നടപ്പായിട്ടില്ലെന്നു ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്കു…
Read Moreപ്രളയത്തിൽ കൃഷി നശിച്ചവർക്ക് കൈത്താങ്ങാവാൻ ഫേസ്ബുക്കിലെ കൃഷിത്തോട്ടത്തിലെ പച്ചക്കറിതൈകൾ
തൃശൂർ: വീട്ടാവശ്യത്തിനു പച്ചക്കറി കൃഷി ചെയ്യുന്നവരുടെ ഫേസ് ബുക്ക് കൂട്ടായ്മയായ “കൃഷിത്തോട്ടം’ ഗ്രൂപ്പ് പ്രളയക്കെടുതിയിൽ പച്ചക്കറി നശിച്ചവർക്കു സൗജന്യമായി പച്ചക്കറിത്തൈകൾ വിതരണം ചെയ്യുന്നു. നെല്ലിക്കുന്നിലെ വിതരണം കോർപറേഷൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് എം.എൽ. റോസി ഉദ്ഘാടനം ചെയ്തു. മഴക്കെടുതി മൂലം കൃഷി നശിച്ചവർക്കും പുതുതായി കൃഷി തുടങ്ങുന്നവർക്കും വേണ്ടിയാണ് പച്ചക്കറിത്തൈകൾ വിതരണം ചെയ്യുന്നത്. കേരളത്തിലെ എല്ലാ ജില്ലകളിലും തൈകൾ വിതരണം ചെയ്യുന്നുണ്ട്. വെയിലും മഴയും താങ്ങാവുന്ന രീതിയിൽ ഹാർഡനിംഗ് ചെയ്ത പയർ, വെണ്ട, വഴുതിന, തക്കാളി, പച്ചമുളക്, വെള്ളരി തുടങ്ങിയ പച്ചക്കറിത്തൈകളും ഫാഷൻ ഫ്രൂട്ട്, മാവ്, പ്ലാവ്, തെങ്ങ് തുടങ്ങിയവയുമാണ് തീർത്തും സൗജന്യമായിത്തന്നെ വിതരണം ചെയ്യുന്നത്. തൃശൂരിലെ ഫാമിൽനിന്നാണ് ഇവ ഉത്പാദിപ്പിക്കുന്നത്. വീട്ടാവശ്യത്തിനു സ്വന്തമായി പച്ചക്കറികൃഷി ചെയ്യുന്നവരുടെ ആവശ്യങ്ങളും സംശയങ്ങളും പരിഹരിക്കാൻ രൂപീകൃതമായി 2015 ൽ രൂപംകൊണ്ട ഗ്രൂപ്പാണിത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ കൃഷിയെ സ്നേഹിക്കുന്ന…
Read Moreമോദി സ്തുതി നടത്തിയവരുടെ ചെവിക്കു പിടിക്കണം; സോണിയക്ക് പ്രതാപന്റെ കത്ത്
തൃശൂർ: കോൺഗ്രസ് നേതാക്കൾ മോദി അനൂകൂല പ്രസ്താവന നടത്തിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ച് ടി.എൻ. പ്രതാപൻ എംപി. മോദി സ്തുതി പാടുന്ന നേതാക്കളെ നിയന്ത്രിക്കണമെന്നും വിഷയത്തിൽ നേതൃത്വം അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് കത്ത് നൽകിയത്. നരേന്ദ്ര മോദിയെ എപ്പോഴും കുറ്റം പറയുന്നത് നല്ലതല്ലെന്ന ജയറാം രമേശിന്റെ പ്രസ്താവനയെ ന്യായീകരിച്ച ശശി തരൂരിനെതിരെ സംസ്ഥാനത്തെ മുതിര്ന്ന കോണ്ഗ്രസ് നേതാക്കളും രംഗത്തെത്തിയിരുന്നു. കേസ് ഭയന്നിട്ടാണോ തരൂരിന്റെ മോദി സ്തുതി. അങ്ങനെയെങ്കിൽ കേസ് കോടതിയിലല്ലെ നേരിടേണ്ടതെന്നും കെ. മുരളീധരൻ ചോദിച്ചു. തരൂരിനെതിരേ വിമർശനവുമായി ബെന്നി ബഹനാൻ എംപിയും രംഗത്തെത്തി. ബിജെപി നയങ്ങളെ എതിര്ക്കുകയാണ് കോണ്ഗ്രസ് നേതാക്കള് ചെയ്യേണ്ടത്. മോദിയെ മഹത്വവല്ക്കരിക്കല് കോണ്ഗ്രസ് നേതാക്കളുടെ ഉത്തരവാദിത്തമല്ല. ജനാധിപത്യത്തെ കശാപ്പ് ചെയ്തയാളാണ് മോദിയെന്നും ബഹനാൻ വിമർശിച്ചു. ഞായറാഴ്ച തരൂരിന്റെ പരാമർശങ്ങൾക്കെതിരേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരുന്നു. ആരു…
Read More