സ്വന്തം ലേഖകൻ തൃശൂർ: സ്വകാര്യ ബസുടമകളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സർക്കാർ തയ്യാറാണെന്നും ബസുടമകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ ഇടപെടുമെന്നും മന്ത്രി എ.സി.മൊയ്തീൻ. ബസുടമകളെ വെറും ഉടമകളായി മാത്രമല്ല മറിച്ച് സമൂഹത്തിലെ തൊഴിൽദായകരായ സംരംഭകരായാണ് സർക്കാർ കണക്കാക്കുന്നതെന്നും മൊയ്തീൻ പറഞ്ഞു. ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം തൃശൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നുമന്ത്രി എ.സി.മൊയ്തീൻ. ഗതാഗതമേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ പശ്ചാത്തല സൗകര്യവികസനം അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു. സർക്കാർ കൂടുതൽ ശ്രദ്ധ ചെലുത്തുന്നതും ഇതേകാര്യത്തിലാണ്. റോഡു വികസനത്തിൽ മാത്രം ഒതുങ്ങുന്നതല്ല പശ്ചാത്തല വികസനം. പലർക്കും റോഡ് വികസനം മാത്രമാണ് പശ്ചാത്തല വികസനം എന്ന ഒരു തോന്നലുണ്ട്. സ്വകാര്യ നിക്ഷേപ പങ്കാളിത്തത്തോടെ പ്രശ്ന പരിഹാരത്തിനും ജലഗതാഗത സാധ്യതകൾ പഠിക്കാനും മറ്റുമായി പല പദ്ധതികളും സർക്കാർ ആസൂത്രണം ചെയ്തിട്ടുണ്ട്. എന്നാൽ പദ്ധതികൾ വന്നതുകൊണ്ടു മാത്രം പ്രശ്നങ്ങൾ പരിഹരിക്കപ്പെടില്ല. അത് എങ്ങിനെ…
Read MoreCategory: Thrissur
അത്തം പത്ത് പൊന്നോണം ; ഉത്രാടപ്പാച്ചിലിലേക്കുള്ള പാച്ചിൽ നാളെ കഴിഞ്ഞാൽ;
തൃശൂർ: നാളെ കഴിഞ്ഞാൽ അത്തം. നാടും നഗരവും ഓണത്തിരക്കിലേക്ക്. അത്തം പത്ത് പൊന്നോണം. പ്രളയക്കെടുതികളും പ്രാരാബ്ധങ്ങളുമെല്ലാം മാറ്റിവെച്ച് മലയാളി ഓണത്തിരക്കിലേക്ക് കടക്കുകയാണ്. ഓണവിപണി അത്തം നാളോടെ കൂടുതൽ ഉഷാറാവും. മലയാളിയുടെ വീട്ടുമുറ്റങ്ങളിൽ ഓണപ്പൂക്കളം അത്തം മുതൽ വിരിയും. നാടൻ പൂക്കൾക്കൊപ്പം അതിർത്തി കടന്നെത്തുന്ന പാണ്ടിപ്പൂക്കളും കളമൊരുക്കാനുണ്ടാകും. ഓണസദ്യ ഇത്തവണയൊരുക്കുന്പോൾ അൽപം വിലക്കൂടുതൽ അനുഭവപ്പെട്ടേക്കാമെങ്കിലും ഒന്നിനും കുറവുണ്ടാവില്ല. വസ്ത്രവ്യാപാര സ്ഥാപനങ്ങളിലെല്ലാം തിരക്ക് തുടങ്ങിക്കഴിഞ്ഞു. ആടിമാസ വിൽപനക്കൊപ്പം മിക്കയിടത്തും ഓണം ആദായവിൽപനയും പൊടിപൊടിക്കുകയാണ്. ഇനിയുള്ള ദിവസങ്ങളിൽ ഓണക്കോടി വാങ്ങാൻ തിരക്കേറും.ഓണക്കോടിക്കൊപ്പം സ്വർണവും നൽകുന്ന ചടങ്ങ് ഇപ്പോൾ പലയിടത്തും ഉള്ളതുകൊണ്ട് ജ്വല്ലറികളിലും തിരക്കുണ്ട്. സ്വർണത്തിന് വില കൂടിയിട്ടുണ്ടെങ്കിലും പൊന്നിൻചിങ്ങമാസത്തിലെ പൊന്നോണത്തിന് പൊന്നുവാങ്ങുന്നവർക്ക് കുറവില്ല. പലയിടത്തും ഓണം പ്രമാണിച്ച് വിലക്കുറവിൻറെ മഹാമേളകളാണ് നടക്കുന്നത്. അന്‍പതു ശതമാനം വരെ വിലക്കുറവാണ് പല വസ്ത്രവ്യാപാര സ്ഥാപനങ്ങളും പ്രഖ്യാപിച്ചിരിക്കുന്നത്.ഓണം സിനിമകൾ റിലീസ് ചെയ്തതോടെ തീയറ്ററുകളിൽ നല്ല തിരക്കനുഭവപ്പെടുന്നുണ്ട്.റെഡിമെയ്ഡ്…
Read Moreകുഴിയടച്ചില്ലെങ്കിലും കുഴപ്പമില്ല; കല്ലിടരുത് പ്ലീസ്… നഗരത്തിലെ റോഡുകളിലെ കല്ലുകൾ “ബോംബു’കളായി മാറുന്നു; വെളിയന്നൂരിൽ കല്ല് തെറിച്ച് കടയുടെ ചില്ലു തകർന്നു
സ്വന്തംലേഖകൻ തൃശൂർ: നഗരത്തിലെ കുഴികളിലിടുന്ന കല്ലുകൾ മരണ ഭീഷണിയായി മാറുന്നു. വാഹനങ്ങൾ പോകുന്പോൾ ടയറുകൾ കയറിയിറങ്ങുന്നതിനിടെ കുഴികളിലെ കല്ലുകൾ തെറിച്ച് ബൈക്ക് യാത്രക്കാർക്കും ചെറുവാഹനങ്ങൾക്കും മാത്രമല്ല, റോഡിന് അടുത്തുള്ള വ്യാപാര സ്ഥാപനങ്ങൾക്കും ഭീഷണിയായി മാറി. കഴിഞ്ഞ ദിവസം കഐസ്ആർടിസി വെളിയന്നൂർ റോഡിലുള്ള ചാക്കപ്പൻ സൈക്കിൾ കടയുടെ ചില്ലിലേക്ക് കല്ല് തെറിച്ചു വീണ് ചില്ലു തകർന്നു. 25,000 രൂപയാണ് ഒരു കല്ലു വീണുണ്ടായ നഷ്ടം. കഐസ്ആർടിസി ബസിന്റെ ടയർ കുഴിയിൽ കിടന്ന കല്ലുകളിൽ കയറിയിറങ്ങിയപ്പോഴാണ് കല്ല് തെറിച്ച് കടയുടെ ചില്ലിൽ അടിച്ചത്. സംഭവം അറിഞ്ഞിട്ടും ബസ് നിർത്താതെ പോയി. പിന്നീലെ കടക്കാർ കഐസ്ആർടിസി സ്റ്റാൻഡിലെത്തി അധികാരികൾക്ക് പരാതി നൽകിയെങ്കിലും അവർ കൈമലർത്തി. റോഡിൽ ’ബോംബു’കൾ നിരത്തിയിരിക്കുന്ന കോർപറേഷൻ അധികൃതരോടും പരാതി പറഞ്ഞെങ്കിലും ആരും നടപടിയെടുക്കാത്ത സാഹചര്യമാണ്. വ്യാപാരിൾക്കു മാത്രമല്ല ഓട്ടോറിക്ഷകൾക്കും ബൈക്ക യാത്രക്കാർക്കും ചെറു വാഹനങ്ങൾക്കും കാൽനടക്കാർക്കും സുരക്ഷിതമായി…
Read Moreപുഴയുടെ തീരങ്ങൾ വ്യാപകമായി ഇടിയുന്നു; കൃഷിയിടങ്ങൾ നഷ്ടപ്പെട്ടവർക്ക് ഫണ്ട് കിട്ടിയില്ലെന്ന് ആക്ഷേപം
മുരിങ്ങൂർ: പുഴയുടെ തീരങ്ങൾ വ്യാപകമായി ഇടിയുന്പോഴും കൃഷി ഭൂമി പുഴയെടുത്തവർക്കുള്ള റിവർ പ്രൊട്ടക്ഷൻ മാനേജ്മെന്റ് ഫണ്ട് പലർക്കും കിട്ടിയില്ലെന്ന് ആക്ഷേപം. ചാലക്കുടി പുഴയിൽ വെള്ളം കുത്തിയൊലിച്ചൊഴുകിയതിനെ തുടർന്നാണ് തീരങ്ങളിൽ നിന്ന് കൃഷി ഭൂമി ഉൾപ്പെടെയുള്ള പ്രദേശം ഇടിഞ്ഞത്. തെങ്ങ്, കവുങ്ങ്,ജാതി ഉൾപ്പെടെയുള്ള കൃഷിയിടങ്ങൾ തീരമിടിഞ്ഞതോടെ പുഴയിൽ ഒലിച്ചു പോയിട്ടുണ്ട്. മുരിങ്ങൂർ മണ്ടിക്കുന്നിലെ പൊട്ടത്ത് ഭഗവതി ക്ഷേത്രത്തിനു സമീപം മണ്ണ് വ്യാപകമായി ഇടിഞ്ഞിരിക്കുന്നത്.പുഴയുടെ ഇരു തീരങ്ങളിലും ഇത്തരത്തിൽ ഭൂമി ഇടിഞ്ഞ് നാശനഷ്ടമുണ്ടായിട്ടുണ്ട്. ശക്തമായ ഒഴുക്കിൽ പുഴ പോകുന്ന ദിശകളിലെ തിരിവുകളിൽ ഒഴുക്ക് ശക്തമായി വന്നടിച്ചതോടെ മേഖലയിലെ നിരവധി ആളുകളുടെ ഭൂമികൾ നഷ്ടപ്പെട്ടു. മഴ കുറഞ്ഞതോടെ പുഴയിലെ ജലനിരപ്പ് താഴ്ന്നതോടെയാണ് പുഴയുടെ ഇരുഭാഗങ്ങളും ഇടിയുന്നത് വ്യാപകമായിരിക്കുന്നത്. ഇടിഞ്ഞ ഭാഗങ്ങളിൽ ആഴവും വർധിച്ചിരിക്കുകയാണ്. കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ ഭൂമി ഇടിഞ്ഞവർ ഇരട്ടി പ്രഹരമേറ്റ അവസ്ഥയിലാണ്. കഴിഞ്ഞ വർഷം മണ്ണിടിച്ച് പുഴയിൽ ഒലിച്ചുപോയവരുടെ…
Read Moreതൃശൂര്‍-പാലക്കാട് മേഖലയിലെ അനധികൃത ക്വാറികൾ തടയാന്‍ ഹര്‍ജിയുമായി മലയാളവേദി സംഘടന
കൊച്ചി: തൃശൂര്‍-പാലക്കാട് മേഖലയിലെ അനധികൃത ക്വാറികളുടെ പ്രവര്‍ത്തനം തടയാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് മലയാളവേദി സംഘടനയുടെ പ്രസിഡന്റ് ജോര്‍ജ് വട്ടുകുളം ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. വനത്തിന്റെയും വന്യജീവി സങ്കേതങ്ങളുടെയും പത്തു കിലോമീറ്റര്‍ ചുറ്റളവിലെ ക്വാറി പ്രവര്‍ത്തനം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം കര്‍ശനമായി നിയന്ത്രിച്ചിട്ടുണ്ട്. ഇത്തരം മേഖലകളിലെ ക്വാറി പ്രവര്‍ത്തനത്തിനു നാഷണല്‍ ബോര്‍ഡ് ഫോര്‍ വൈല്‍ഡ് ലൈഫിന്റെ അനുമതി വേണമെന്നു ഹൈക്കോടതിയും വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും തൃശൂരിലെ വന്യജീവി സങ്കേതങ്ങള്‍ക്കു സമീപം അനധികൃത ക്വാറികള്‍ ധാരളം പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇതിനെതിരേ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. അനധികൃത ക്വാറി പ്രവര്‍ത്തനത്തെക്കുറിച്ച് അന്വേഷിക്കാന്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ക്കും ഇവയുടെ പ്രവര്‍ത്തനം തടയാന്‍ സര്‍ക്കാരിനും നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
Read Moreതുരങ്കപ്പാത ഒരെണ്ണം ഒരാഴ്ച്ചക്കകം തുറന്നേക്കും; കുതിരാനിൽ കുരുക്കഴിയും;പാലക്കാട് ഭാഗത്തെ വാഹനങ്ങൾ തുരങ്കംവഴി
തൃശൂർ: കുതിരാനിലെ ഗതാഗതക്കുരുക്ക് അഴിക്കാൻ വഴിയൊരുങ്ങുന്നു. തുരങ്കപ്പാത ഒരെണ്ണം ഒരാഴ്ച്ചയ്ക്കകം തുറക്കുമെന്ന നിർമാണ കന്പനി ജില്ലാ കളക്ടർക്കു ഉറപ്പു നല്‍കിയതോടെയാണ് പ്രശ്നത്തിലെ മഞ്ഞുരുകിയത്. എങ്കിലും കുതിരാനിലെ കുരുക്കഴിക്കൽ എത്രത്തോളം എന്ന ചോദ്യം എല്ലാവരിലും ഉയരുന്നുണ്ട്. തുരങ്കപ്പാത തുറന്നാൽ ഭാഗികമായ കുരുക്ക് ഒഴിവാക്കാം. പാലക്കാട് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ തുരങ്കപ്പാതയിലൂടെ കടത്തിവിടും. അന്യസംസ്ഥാനങ്ങളിൽ നിന്നും ചരക്കുവാഹനങ്ങൾ കേരളത്തിലേക്കു വരുന്ന പ്രധാന മാർഗമായതിനാൽ കുതിരാനിൽ ഓണക്കാലത്തു കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടി വരും. വാഹനങ്ങളുടെ ആധിക്യത്തിനു പുറമെ ഡീസൽ തീരുന്നതും കേടുപാടുകൾ സംഭവിക്കുന്നതും കുതിരാനിൽ പതിവാണ്. ഏതെങ്കിലും ഒരുവാഹനം വഴിയിൽ കുടുങ്ങിയാൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയാണ് ഇവിടത്തെ പതിവുപല്ലവി. തകർന്ന റോഡുകളിലെ വന്പൻ കുഴികൾ കുരുക്കു വീണ്ടും വഷളാക്കുകയാണ്. അതുകൊണ്ടുതന്നെ തുരങ്കപ്പാത തുറക്കുന്നതിനൊപ്പം റോഡുകളുടെ അറ്റകുറ്റപ്പണിയും പൂർത്തിയാകണമെന്നാണ് പൊതുവെയുള്ള ആവശ്യം. നിയമങ്ങളും നിയന്ത്രണങ്ങളും മറികടന്നു വാഹനങ്ങളും ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നു. വരും…
Read Moreപാൽ വില കൂട്ടാൻ നീക്കം; പ്രളയം പാൽക്ഷാമം ഇരട്ടിയാക്കി; ഓണത്തിന് പാൽ കർണാടകയിൽ നിന്ന്
തൃശൂർ: ഓണത്തിന് കർണാടകത്തിൽ നിന്ന് പാൽ എത്തിച്ച് ക്ഷാമം തീർക്കാനുള്ള നടപടികൾ എടുത്തിട്ടുണ്ടെന്ന് മിൽമ ചെയർമാൻ പി.എ.ബാലൻ മാസ്റ്റർ പത്രസമ്മേളനത്തിൽ പറഞ്ഞു. പ്രളയം പാൽക്ഷാമം ഇരട്ടിയാക്കി. അയൽ സംസ്ഥാനങ്ങളിൽ നിന്ന് പാലെത്തിച്ചാണ് ദിനംപ്രതി പ്രശ്നം പരിഹരിച്ചുകൊണ്ടിരിക്കുന്നത്. ഓണത്തിനുണ്ടാകുന്ന ആവശ്യം കണക്കിലെടുത്താണ് കേരളത്തിലേക്ക് കൂടുതൽ പാൽ എത്തിക്കാൻ കർണാടകയുമായി കരാർ ഉണ്ടാക്കിയിരിക്കുന്നത്. അഞ്ചു ലക്ഷം മുതൽ പത്തു ലക്ഷം ലിറ്റർ പാൽ എത്തിക്കാനാണ് നടപടിയെടുത്തിട്ടുള്ളത്. ഓണത്തിന് 25 ലക്ഷം ലിറ്റർ പാൽ വരെ ചെലവാകാറുണ്ട്. സംസ്ഥാനത്ത് 13 ലക്ഷം ലിറ്റർ പാൽ മാത്രമേ ഉൽപാദിപ്പിക്കുന്നുള്ളൂ. 34 രൂപയ്ക്കാണ് പാൽ കർണാടകത്തിൽ നിന്ന് ഇവിടെ എത്തിക്കുക. എന്നാൽ 40 രൂപയ്ക്കു തന്നെയാകും വിൽപന നടത്തുക. പാലിന്റെ വില കൂട്ടുന്നതു സംബന്ധിച്ച് അടുത്ത ആറിന് വകുപ്പു മന്ത്രിയുമായി ചർച്ച നടത്തുമെന്ന് ചെയർമാൻ പറഞ്ഞു. കാലിത്തീറ്റയുടെ വില വർധിച്ചതോടെ ക്ഷീരകർഷകർക്ക് പിടിച്ചു നിൽക്കാൻ…
Read Moreകുഞ്ഞാലിപ്പാറ ഖനനം; പ്രദേശവാസികളുടെ പരാതിയിൽ ഉദ്യോഗസ്ഥർ ക്രഷറിൽ പരിശോധന നടത്തി
മൂന്നുമുറി: പ്രദേശവാസികളുടെ പരാതികളുടെ അടിസ്ഥാനത്തിൽ ജില്ലാ അധികാരികൾ മറ്റത്തൂരിലെ കുഞ്ഞാലിപ്പാറയിലെ ക്രഷറിലെത്തി പരിശോധന നടത്തി.പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ജോയ് ജോണിന്റെ നേതൃത്വത്തിൽ തൃശൂർ ഡിഡിപി ഓഫീസിലെയും പെർഫോമൻസ് ഓഡിറ്റ് യൂണിറ്റിലെയും മറ്റത്തൂർ ഗ്രാമപ്പഞ്ചായത്തിലെയും ജീവനക്കാരടങ്ങുന്ന സംഘമാണ് കുഞ്ഞാലിപ്പാറയിലെത്തി എടത്താടൻ ഗ്രാനൈറ്റ്സ് ക്രഷർ പരിശോധന നടത്തിയത്. ക്രഷർ ജീവനക്കാരിൽനിന്നും പ്രവർത്തനം സംബന്ധിച്ച വിശദീകരണം തേടിയ ശേഷം ജലപരിശോധന തുടങ്ങിയവ എത്രയും പെട്ടെന്ന് നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സംഘം നിർദ്ദേശിച്ചു. തുടർന്ന് സമരസമിതി നേതാക്കളുമായി ഡിഡിപി കൂടിക്കാഴ്ച നടത്തി. നിയമാനുസൃത നടപടികൾ ഉടൻ സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പു നൽകി. പഞ്ചായത്ത് പ്രസിഡന്റ് പി.സി. സുബ്രൻ, ബ്ലോക്ക് പഞ്ചായത്തംഗം മോഹനൻ ചള്ളിയിൽ, പഞ്ചായത്തംഗങ്ങളായ ഷീല വിപിന ചന്ദ്രൻ, കെ.വി.ജോയ്, സീനിയർ സൂപ്രണ്ടുമാരായ വിനോദ് കുമാർ, സുനിൽകുമാർ, സെക്രട്ടറി ടി.ജി. സജി, ജൂണിയർ സൂപ്രണ്ട് നന്ദകുമാർ, മനോജ് മുകുന്ദൻ തുടങ്ങിയവരും ഡിഡിപിക്കൊപ്പം ഉണ്ടായിരുന്നു
Read Moreകലാകരന്മാർ സ്വതന്ത്രരായിരിക്കണം, രാഷ്ട്രീയ വക്താക്കളാകരുതെന്ന് അടൂർ ഗോപാലകൃഷ്ണൻ
സ്വന്തം ലേഖകൻ തൃശൂർ: കലാകാരന്മാർ ഒരു രാഷ്ട്രീയ പാർട്ടിയുടേയും വക്താക്കളാകരുതെന്ന് പ്രശസ്ത ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ. മലയാള കലാകാരന്മാരുടെ സംഘടനയായ ’നന്മയുടെ സംസ്ഥാന സമ്മേളനം റീജണൽ തിയേറ്ററിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കലാകരന്മാർ സ്വതന്ത്രരായിരിക്കണം. പല കലാകാര·ാർക്കും പല അഭിപ്രായങ്ങളുണ്ടാകാം. അതു രാഷ്ട്രീയവത്കരിക്കരുത്. അദ്ദേഹം നിർദേശിച്ചു. മേയർ അജിത വിജയൻ അധ്യക്ഷയായി. സംസ്ഥാന പ്രസിഡന്റ് സേവ്യർ പുൽപാട്ട്, കേരള സംഗീത നാടക അക്കാദമി പ്രസിഡന്റ് കെപിഎസി ലളിത, സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ, പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി, പത്മശ്രീ കലാമണ്ഡലം ഗോപി, പത്മശ്രീ പെരുവനം കുട്ടൻമാരാർ, പത്മശ്രീ കലാമണ്ഡലം ക്ഷേമാവതി, ഡോ. പി.വി. കൃഷ്ണൻനായർ, വിദ്യാധരൻ മാസ്റ്റർ, റഫീക്ക് അഹമ്മദ്, പ്രിയനന്ദൻ, ജയരാജ് വാര്യർ, രവി കേച്ചേരി, തുടങ്ങിയവർ പ്രസംഗിച്ചു. നാളെ രാവിലെ പത്തിനു കലാകാര സംഗമം മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. ചീഫ്…
Read Moreചന്ദനം മുറിച്ചുകടത്തുന്നതിനിടെ “വീരപ്പൻ ജോയി’ പിടിയിൽ; ഓടിരക്ഷപ്പെട്ട മൂന്നുപേർക്കായി തെരച്ചിൽ ഊർജിതം
കൊടകര: കോടശേരി റിസർവ് വനത്തിലെ നാഗത്താൻപാറയിൽ നിന്ന് ചന്ദനമരം മുറിച്ചുകടത്താൻ ശ്രമിച്ച സംഘത്തിലെ ഒരാളെ വനപാലകർ പിടികൂടി. വെള്ളിക്കുളങ്ങര പുതുശേരി ജോയി(53) എന്ന വീരപ്പൻ ജോയിയാണ് പിടിയിലായത്. ഇയാളോടൊപ്പമുണ്ടായിരുന്ന മൂന്നുപേർ ഓടിരക്ഷപ്പെട്ടതായി വനപാലകർ പറഞ്ഞു. ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ജി.വിശ്വനാഥൻ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.ബി.ശോഭൻ ബാബു, ബീറ്റ് ഓഫീസർമാരായ കെ.വി.ഗിരീഷ്കുമാർ, കെ.എസ്.സന്തോഷ്, പി.എസ്.സന്ദീപ്, വി.ആർ.ഷാജു, വാച്ചർമാരായ പി.ആർ.ബാബു, അനീഷ്, സത്യൻ എന്നിവർ ചേർന്ന് സാഹസികമായാണ് പ്രതിയെ പിടികൂടിയത്. മുറിച്ചെടുത്ത ചന്ദന മുട്ടികളും ആയുധങ്ങളും പിടികൂടിയിട്ടുണ്ട്. രക്ഷപ്പെട്ട പ്രതികളെ പിടികൂടുന്നതിനായി വെള്ളിക്കുളങ്ങര റേഞ്ച് ഓഫീസർ വിജിത് ദേവിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.
Read More