തൃശൂർ: സ്വകാര്യ ബസ് റോഡിനു നടുവിൽ നിർത്തിയതുമൂലം ആംബുലൻസ് ഗതാഗതക്കുരുക്കിൽ കുടുങ്ങി രോഗി മരിക്കാനിടയായ സംഭവത്തിൽ ബസ് ഡ്രൈവറെയും ബസും പോലീസ് കസ്റ്റഡിയിലെടുത്തു. മണിക്കുട്ടൻ എന്ന ബസിലെ ഡ്രൈവർ മനക്കൊടി തോട്ടപ്പള്ളി വീട്ടിൽ സുജിലി(32)നെതിരെയാണ് വെസ്റ്റ് പോലീസ് കേസെടുത്തത്. മനക്കൊടിയിൽ വാഹനങ്ങളുടെ നീണ്ട നിര കിടക്കുന്നതിനിടെ കുത്തിക്കയറിവന്ന ബസ് ഗതാഗത തടസം സൃഷ്ടിച്ചതിനെതുടർന്ന് ആംബുലൻസിന് കടന്നു പോകാൻ കഴിഞ്ഞിരുന്നില്ല. ഇടശേരി സ്വദേശി പുഴങ്കരയില്ലത്ത് ഐഷാബിക്കു ശരീരത്തിൽ എന്തോ കടിച്ചതിനെതുടർന്ന് അസ്വസ്ഥത അനുഭവപ്പെട്ടതോടെയാണ് ആക്ട്സിന്റെ ആംബുലൻസിൽ തൃശൂരിലെ ആശുപത്രിയിലേക്കു കൊണ്ടുവന്നിരുന്നത്. മനക്കൊടിയിൽ വച്ചായിരുന്നു സംഭവം. ഹോണടിച്ചിട്ടും മാറാതിരുന്ന ബസ് ഡ്രൈവറോട് ആംബുലൻസ് ഡ്രൈവറും മറ്റ് വാഹനങ്ങളിലുള്ളവരും ഇറങ്ങിവന്ന് നീക്കിയിടാൻ കയർത്തുപറഞ്ഞതോടെയാണ് ആംബുലൻസിനു കടന്നുപോവാൻ കഴിഞ്ഞത്. ആശുപത്രിയിലെത്തിക്കുന്നതിനു മുന്പുതന്നെ രോഗി മരിച്ചിരുന്നു.
Read MoreCategory: Thrissur
പൂജാമുറിയിൽ മദ്യം സൂക്ഷിച്ച് കച്ചവടം; കുന്നംകുളത്തുകാരൻ മോഹനന് തടവുശിക്ഷ വിധിച്ച് കോടതി
തൃശൂർ: കുന്നംകുളം ഇയ്യാൽ അന്പതുവീട് കോളനിയിൽ വിദേശമദ്യം വീട്ടിലെ പൂജാമുറിയിൽ സൂക്ഷിച്ചു വില്പന നടത്തിയ കേസിൽ പ്രതിക്കു മൂന്നുമാസം തടവുശിക്ഷ. ഇയ്യാൽ അയ്യരിങ്കൽ വീട്ടിൽ മോഹനൻ (61) എന്നയാളെയാണ് മൂന്നു മാസം തടവിനു തൃശൂർ പ്രിൻസിപ്പൽ അസിസ്റ്റന്റ് സെഷൻസ് ജഡ്ജ് പി.ടി. പ്രകാശൻ ശിക്ഷിച്ചത്. 2015 ഡിസംബർ 11 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ എരുമപ്പെട്ടി സബ് ഇൻസ്പെക്ടറായ ശ്രീജിത്തും പാർട്ടിയും മോഹനന്റെ വീട്ടിൽ പരിശോധന നടത്തിയപ്പോഴാണ് പൂജാമുറിയിൽ ബിസ്കറ്റ് ടിന്നിനകത്തു വിദേശമദ്യം അടുക്കിവച്ചതു കണ്ടെത്തിയത്. അഞ്ചര ലിറ്റർ മദ്യവും 9,950 രൂപയും പിടിച്ചെടുത്തു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.എൻ. വിവേകാനന്ദൻ അഭിഭാഷകരായ പൂജ വാസുദേവൻ, കെ. അമൃത, പി.എസ്. ചിന്തു എന്നിവർ ഹാജരായി. .
Read Moreദുബായ് ബസ് അപകടം; ജമാലുദ്ദിന് കണ്ണീരോടെ വിട നൽകി ഗ്രാമം
തളിക്കുളം: ദുബായ് ബസ് അപകടത്തിൽ മരിച്ച തളിക്കുളം മുൻ ഗ്രാമപഞ്ചായത്തംഗം ജമാലുദ്ദിന് നാട് കണ്ണീരോടെ വിട നൽകി. തളിക്കുളം കൈതക്കൽ എൽപി സ്ക്കൂളിന് സമീപം അറക്കവീട്ടിൽ മുഹമ്മദുണ്ണി മകൻ ജമാലുദ്ദീൻ (47) മൃതദേഹം ഇന്ന് രാവിലെ 11 മണിയോടെയാണ് നിരവധി വാഹനങ്ങളുടെ വീട്ടിൽ കൊണ്ട് വന്നത്. ജമാലുദ്ദിനെ അവസാനമായി ഒരു നോക്ക് കാണാനും അന്ത്യാഞ്ജലി അർപ്പിക്കാനും ജീവിതത്തിന്റെ നാനാതുറകളിലുള്ളവരെത്തിയിരുന്നു. ഇന്നലെ വൈകീട്ടോടെ ദുബായിലെ റാഷിദ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടം കഴിഞ്ഞ് നടപടി ക്രമങ്ങൾ പൂർത്തിയാക്കിയിരുന്നു. ഇന്ന് രാവിലെ നെടുന്പാശേരി വിമാനത്താവളത്തിലെത്തിയ മൃതദേഹം തളിക്കുളത്തെ വീട്ടിലേക്ക് കൊണ്ട് വരുകയായിരുന്നു. നാട്ടിൽ പ്രിയങ്കരനായിരുന്ന ജമാലുദ്ദിൻ തളിക്കുളത്തും ദുബായിയിലും സാമൂഹിക പ്രവർത്തകനായിരുന്നു. 1997ൽ തളിക്കുളം ഗ്രാമ പഞ്ചായത്ത് അംഗമായ ജമാലുദ്ദീൻ സ്ഥാനം രാജിവെച്ചാണ് ദുബായിലേക്ക് പോയത്. ദുബായ് മീഡിയ സിറ്റി ബില്ലിംഗ് അസിസ്റ്റന്റായിരുന്നു. അവിധിക്ക് നാട്ടിലെത്തിയ ശേഷം കഴിഞ്ഞ ഏപ്രിൽ 21നാണ് തിരിച്ച്…
Read Moreവാടക നൽകാത്തതുമൂലം ഇറക്കിവിട്ടു; അലഞ്ഞു നടന്ന വയോധികയ്ക്കും കൊച്ചുമകനും തുണയായി മന്ത്രി സുനിൽ കുമാർ
തൃശൂർ: വഴിയിൽ അലഞ്ഞു നടന്നിരുന്ന വയോധികയേയും ചെറുമകനേയും കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ ഇടപെട്ട് അഗതി മന്ദിരത്തിലെത്തിച്ചു. ശക്തൻ നഗറിൽ ഇന്നലെ വൈകുന്നേരം വയോധികയും ബാലനും അലഞ്ഞു നടക്കുന്നതുകണ്ട് ചിലർ മന്ത്രിയെ ഫോണിൽ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ മന്ത്രി സുനിൽകുമാർ ഇവരെ വനിതാ സെല്ലിൽ എത്തിച്ചു. ഇരുവർക്കും മന്ത്രി ഭക്ഷണം വാങ്ങിക്കൊടുത്തു. കാര്യങ്ങൾ ചോദിച്ചറിഞ്ഞു. വാടക കൊടുക്കാത്തതുമൂലം നെല്ലങ്കരയിലെ വാടകവീട്ടിൽനിന്ന് ഇറക്കിവിട്ടതാണെന്നാണ് വയോധിക വടൂക്കര സ്വദേശിനി തങ്കമണി ആദ്യം പറഞ്ഞത്. എന്നാൽ ഏതാനും ദിവസംമുന്പ് വാടക വീട്ടിൽനിന്ന് ഇറങ്ങിപ്പോയതാണെന്നാണ് വാടക വീട്ടുകാർ പറയുന്നത്. വാടകക്കുടിശിക കിട്ടിയില്ലെന്നും പരാതിപ്പെട്ടു. മന്ത്രിതന്നെ വാടകക്കുടിശിക നൽകി ആ തർക്കം പരിഹരിച്ചു. വയോധികയേയും ബാലനേയും രാമവർമപുരത്തെ അഗതിമന്ദിരത്തിലാക്കി. ബാലന്റെ സ്കൂൾ വിദ്യാഭ്യാസം തുടരാനുള്ള ഏർപ്പാടുകളും ചെയ്തിട്ടുണ്ട്.
Read Moreഇനി വിരിയും പ്രതീക്ഷയുടെ നറുമലരുകൾ..! തൃശൂർ അരണാട്ടുകര ഓട്ടിസം സെന്ററിൽ ഹോർട്ടികൾച്ചർ തെറാപ്പി ഉദ്യാനം തുറന്നു
എം.വി. വസന്ത് തൃശൂർ: ഇനി ഇവിടെ വിരിയുന്ന പൂക്കൾ കഥകൾ പറയും, ചിരിക്കും, ഉല്ലസിക്കും. അതിനൊപ്പം പൂന്തോട്ട കാവൽക്കാരും. എല്ലാവരുടെയും പ്രതീക്ഷ അതാണ്. വിടരട്ടെ, പ്രതീക്ഷയുടെ നറുമലരുകൾ..! വഴങ്ങാത്ത മനസും ശരീരവും ഓർമകളുടെ അകത്തളങ്ങളിലേക്കു തള്ളിവിടാൻ ഇനിയിവർക്കു പൂന്തോട്ടങ്ങളുണ്ട്. പൂന്തോട്ടങ്ങളുടെ നല്ല കാവൽക്കാരായി ഇവർ വേഷപ്പകർച്ചയാടുന്പോൾ ഓട്ടിസം ഓർമയാകും. ഇനി ഈ ഹോർട്ടികൾച്ചർ പൂന്തോട്ടങ്ങളിൽ വിരിയുക ആശയറ്റ മാതാപിതാക്കളുടെ പ്രതീക്ഷകളും. ഓട്ടിസം ബാധിച്ച കുട്ടികളെ മുഖ്യധാരയിലെത്തിക്കുകയെന്ന ലക്ഷ്യത്തിനു കൃഷിപാഠങ്ങളിലൂടെ പുതിയ വാതായനങ്ങൾ തുറക്കുകയാണിവിടെ. വിദേശരാജ്യങ്ങളിൽ പതിറ്റാണ്ടുകൾക്കുമുന്പേ തുടങ്ങിയ ഹോർട്ടികൾച്ചർ തെറാപ്പി കേരളത്തിലും യാഥാർഥ്യമാകുകയാണ്. ഒരുപക്ഷേ, ഇന്ത്യയിലെതന്നെ ആദ്യത്തെ ഉദ്യമത്തിനാണ് തൃശൂർ അരണാട്ടുകര ഓട്ടിസം സെന്ററിൽ ഇന്നലെ തുടക്കമിട്ടത്. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെ ഹോർട്ടികൾച്ചർ തെറാപ്പിയിലൂടെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കെത്തിക്കുക എന്നതിനൊപ്പം അവരുടെ ശാരീരികവും മാനസികവുമായ വികസനവും പദ്ധതി ലക്ഷ്യമിടുന്നു.ഹോർട്ടികൾച്ചർ തെറാപ്പി ഉദ്യാനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്നലെ അരണാട്ടുകര…
Read Moreകുങ്ഫുവിൽ അറേബ്യൻ വേൾഡ് റിക്കാർഡ് നേടി മ്മടെ.. ഗഡീ…
തൃശൂർ: അറേബ്യൻ ബുക്ക് ഓഫ് വേൾഡ് റിക്കാർഡിൽ ഇടംനേടി തൃശൂർക്കാരൻ. കെ.ആർ. ജോണ് പോളാണ് പൂരനഗരിയിലേക്കു റിക്കാർഡ് തിളക്കമെത്തിച്ചത്. കണ്ണുകെട്ടി ഇരുകൈകളിലും കുങ്ഫു ആയുധമായ നഞ്ചക് ഉപയോഗിച്ച് അഭ്യാസപ്രകടനം കാഴ്ചവച്ചാണ് ജോണ്പോൾ റിക്കാർഡ് ബുക്കിൽ ഇടംപിടിച്ചത്. അവിണിശേരി സ്വദേശിയായ ഇദ്ദേഹം കുങ്ഫു ഇൻസ്ട്രക്ടറാണ്. കണ്ണുകെട്ടി അഭ്യാസം ചെയ്യുന്ന ഒരു മിനിറ്റുള്ള വീഡിയോ വെബ്സൈറ്റിലേക്ക് ആദ്യം അയച്ചുകൊടുത്തിരുന്നു. പിന്നീട് മലപ്പുറത്ത് അറേബ്യൻവേൾഡ് റിക്കാർഡ് പ്രതിനിധികളുടെ മുന്നിൽ തത്സമയ പ്രകടനം നടത്തി. ഇക്കഴിഞ്ഞ മൂന്നിനാണ് ഒൗദ്യോഗികമായി റിക്കാർഡ് ജേതാവായതായി പ്രഖ്യാപനം വന്നത്. ലിംക വേൾഡ് റി ക്കാർഡ് നേടാനായി ഒരു മിനിറ്റുള്ള വീഡിയോ പ്രതിനിധികൾക്ക് അയച്ചുകൊടുത്തിട്ടുണ്ട്. ഗിന്നസ് റിക്കാർഡ് നേടുകയാണ് അടുത്ത ലക്ഷ്യമെന്നും അതിനുള്ള പരിശ്രമങ്ങൾ നടത്തിവരികയാണെന്നും ജോൺ പോൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
Read Moreകുതിരാൻ തുരങ്കത്തിനും ദേശീയപാതയ്ക്കും പ്രഥമ പരിഗണന; മുസിരിസ് മാതൃക തൃശൂരിൽ നടപ്പിലാക്കാൻ ശ്രമിക്കുമെന്ന് ടി.എൻ.പ്രതാപൻ
തൃശൂർ: കുതിരാനിലെ തുരങ്കം തുറന്നുകൊടുക്കുന്നതു സംബന്ധിച്ച് പൊതുമരാമത്ത് മന്ത്രി ജി.സുധാകരനുമായി ചർച്ച നടത്തുമെന്നു നിയുക്ത എംപി ടി.എൻ. പ്രതാപൻ പറഞ്ഞു. അടുത്ത 17ന് എംപിയായി സത്യപ്രതിജ്ഞ നടത്തിയതിനുശേഷം ആദ്യ പരിഗണന നൽകുക ദേശീയപാതയുടെ വികസനവും കുതിരാനിലെ തുരങ്ക നിർമാണവും സംബന്ധിച്ചായിരിക്കും. പ്രസ്ക്ലബിൽ മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രതാപൻ. പ്രളയകാലത്തു കുതിരാനിലെ ഒരു തുരങ്കത്തിലൂടെ വാഹനങ്ങൾ വിട്ടിരുന്നു. കൂടാതെ മന്ത്രി ജി.സുധാകരൻ കഴിഞ്ഞ മാർച്ചിൽ തുരങ്കം തുറന്നുകൊടുക്കുമെന്നു പറഞ്ഞിരുന്നു. ഇതൊന്നും നടപ്പായിട്ടില്ല. അതിനാലാണ് മന്ത്രിയുമായി സംസാരിക്കാൻ തീരുമാനിച്ചത്. മഴയെത്തുന്നതിനുമുന്പ് ഇവിടത്തെ പ്രശ്നങ്ങൾക്കു പരിഹാരമുണ്ടാക്കുന്നതിനാണ് അടിയന്തരമായി ചർച്ച നടത്തുന്നത്. എംപിയായി സത്യപ്രതിജ്ഞ കഴിഞ്ഞശേഷം ആദ്യമായി ദേശീയപാത അഥോറിറ്റി ഉദ്യോഗസ്ഥരുമായും കേന്ദ്ര ഗതഗാത മന്ത്രിയുമായും ചർച്ച നടത്തും. കേന്ദ്ര പദ്ധതികളുടെ കാലാവധി അനന്തമായി നീണ്ടുപോകുന്നതു സംബന്ധിച്ച് ചർച്ചകൾ നടത്തും. ചോദിക്കാനും പറയാനും ആരുമില്ലെന്ന ധാരണ ചില ഉദ്യോഗസ്ഥർക്കുണ്ട്. അതിനി…
Read Moreചില മാധ്യമങ്ങൾ എൽഡിഎഫിനെ പരാജയപ്പെടുത്താൻ ശ്രമിച്ചു; വോട്ടർമാരെ ഇത് സ്വാധീനിച്ചെന്ന് പിണറായി
തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ ചില മാധ്യമങ്ങൾ ഇടതുപക്ഷത്തെ പരാജയപ്പെടുത്താൻ ശ്രമിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥികൾ പരാജയപ്പെടുമെന്ന പ്രതീതി മാധ്യമങ്ങൾ ഉണ്ടാക്കി. ഇത് വോട്ടർമാരെ സ്വാധീനിച്ചേക്കാമെന്നും പിണറായി പറഞ്ഞു. കേരളത്തിൽ ബിജെപി സ്ഥാനാർഥി ജയിക്കാതിരിക്കാൻ വോട്ടർമാർ യുഡിഎഫിന് വോട്ടു ചെയ്തുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Read Moreനിപ്പ: രണ്ടുപേർ കൂടി നിരീക്ഷണത്തിൽ; വൈറസിന്റെ ഉറവിടം തൃശൂരിലുണ്ടോയെന്നറിയാൻ ടാസ്ക് ഫോഴ്സിന്റെ പരിശോധന; ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്
തൃശൂർ: നിപ്പ വൈറസിന്റെ ഉറവിടം തൃശൂരിലുണ്ടോ എന്ന് കണ്ടെത്താൻ ടാസ്ക് ഫോഴ്സ് ജില്ലയിൽ പരിശോധന തുടങ്ങി. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പരിശോധന നടത്തുന്നത്. അനിമൽ ഹസ്ബെന്ററി പാലക്കാട് മേഖല ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്. നിപ്പ ബാധിതനായ വിദ്യാർത്ഥി താമസിച്ച അഞ്ചു കിലോമീറ്റർ ചുറ്റളവിലാണ് പരിശോധന നടത്തുന്നത്. പന്നിഫാമുകളിൽ പ്രത്യേക നിരീക്ഷണം നടത്തി വരുന്നുണ്ട്. വളർത്തുമൃഗങ്ങൾ അസ്വാഭാവികത പ്രകടിപ്പിക്കുകയാണെങ്കിൽ അറിയിക്കാൻ പറവട്ടാനിയിൽ മൃഗസംരക്ഷണ വകുപ്പ് കണ്ട്രോൾ റൂം തുടങ്ങി. എന്നാൽ ആദ്യഘട്ട പരിശോധനകളിൽ ഒന്നും തന്നെ കണ്ടെത്താനായിട്ടില്ലെന്നാണ് അധികൃതരുടെ വിലയിരുത്തൽ. വരും ദിവസങ്ങളിലും പരിശോധന തുടരും.നിപ്പ പ്രതിരോധ നടപടികളുടെ ഭാഗമായി തൃശൂരിൽ 34 പേർ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. നിപ്പ ബാധിച്ച വിദ്യാർഥിയുമായി ഇടപഴകിയ 20 പുരുഷൻമാരും 14 സ്ത്രീകളും അടക്കം 34 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതിയതായി രണ്ടുപേരെയാണ് നിരീക്ഷണ വിധേയമാക്കിയത്.അതേസമയം…
Read Moreഎല്ലാ മണ്ഡലങ്ങളിലും നീന്തൽക്കുളം; നീന്തൽ പരിശീലനം സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി
തൃശൂർ: നീന്തൽ പരിശീലനം സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്നും ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ നിയോജകമണ്ഡലങ്ങളിലും നീന്തൽക്കുളങ്ങൾ നിർമിയ്ക്കുമെന്നും വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. സംസ്ഥാനത്തെ മൂന്നിടത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള നീന്തൽക്കുളങ്ങളും നിർമിയ്ക്കും. ചെന്പൂച്ചിറ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സംസ്ഥാനതല സ്കൂൾ പ്രവേശനോത്സവത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂളുകൾ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികളുമായി മുന്നോട്ടു പോകുമെന്നും മന്ത്രി പറഞ്ഞു. ജനകീയ സഹകരണത്തോടെയാണ് ഇതു നടപ്പാക്കുക. ഈ അധ്യയന വർഷത്തിൽ സംസ്ഥാനത്തെ എല്ലാ സർക്കാർ, എയ്ഡഡ് സ്കൂളുകളും അനുബന്ധ വിദ്യാഭ്യാസ മേഖലകളും സന്പൂർണ ഹൈടെക്കാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനു മുന്നോടിയായി ഓണാവധിയ്ക്കു മുന്പ് ഒന്നു മുതൽ ഏഴുവരെ ക്ലാസുകൾ ഹൈടെക് ആകും. ആദ്യമായി സന്പൂർണ ഹൈടെക് വിദ്യാഭ്യാസ സംവിധാനം ഒരുക്കിയ സംസ്ഥാനമെന്ന പദവിയിലേക്കു നാം നീങ്ങുകയാണെന്നും മന്ത്രി പറഞ്ഞു.
Read More