സ്വന്തം ലേഖകൻ തൃശൂർ: എന്നെ തള്ളിപ്പറഞ്ഞവരുടെ മുന്നിലേക്ക് രാജകീയമായി തന്നെ ഞാൻ തിരിച്ചുവരും. കാരണം കാവിലമ്മ എന്റെ കൂടെയുണ്ട് – തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ പേരിലുള്ള ഫ്ളെക്സിലെ ഈ വാചകങ്ങൾക്ക് ഒരു സിനിമ ഡയലോഗിന്റെ പഞ്ചുണ്ട്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഫാൻസുകാരും രാമനെ തൃശൂർ പൂരത്തിന് എഴുന്നള്ളിക്കണമെന്നും വിലക്ക് നീക്കണമെന്നും ആവശ്യപ്പെടുന്നവരാണ് പലയിടത്തും രാമനെ അനുകൂലിച്ചുള്ള ഫ്ളെക്സ് ഉയർത്തിയിരിക്കുന്നത്. ഞാൻ തലകുനിച്ചിട്ടുണ്ട്.. പലരുടെയും മുന്നിൽ… പലവട്ടം… അതെല്ലാം വണങ്ങുന്ന മൂർത്തികളെ ശിരസിലേറ്റി വാനോളം ഉയരത്തിൽ ഭക്തിയിൽ ആറാടിച്ച് നിർത്തുവാൻ വേണ്ടി മാത്രം… അത് എന്റെ ധർമ്മമാണ്…രാജ ധർമ്മം – ഫ്ളെക്സിലെ മറ്റു വാചകങ്ങൾ ഇങ്ങനെ പോകുന്നു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് നീങ്ങില്ലെന്ന സൂചന വന്നതോടെയാണ് ഇത്തരം ഫ്ളെക്സുകൾ നാടെങ്ങും ഉയർത്തിയിരിക്കുന്നത്.
Read MoreCategory: Thrissur
വാടാനപ്പള്ളിയിൽ അമിത വേഗത്തിലെത്തിയ ബസുകൾ കൂട്ടിയിടിച്ച് ഗർഭിണിയുൾപ്പെടെ 20 പേർക്ക് പരിക്ക്;ഇടിയുടെ ആഘാതത്തിൽ ബസുകൾ പിന്നോട്ട് ഉരുണ്ടു
വാടാനപ്പള്ളി: തൃശൂർ റോഡിലെ വാടാനപ്പള്ളി സ്വകാര്യ മീൻ മാർക്കറ്റിനും റിസോർട്ടിനും ഇടയിൽ ഇന്ന് രാവിലെ രണ്ട് സ്വകാര്യ ബസുകൾ കുട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗർഭിണി ഉൾപ്പടെ 20 പേർക്ക് പരിക്ക്. ഇന്നുരാവിലെ 7.50 നാണ് അപകടം. തൃപ്രയാറിൽ നിന്ന് വാടാനപ്പള്ളി വഴി തൃശൂരിലേക്ക് പോയിരുന്ന വലിയകത്ത് ബസും, തൃശൂരിൽ നിന്ന് വാടാനപ്പള്ളി – തൃപ്രയാറിലേക്ക് പോയിരുന്ന വഴി നടയക്കൽ ശ്രീഭദ്ര ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.അപകടത്തിനു കാരണം അമിതവേഗമെന്നാണ് പ്രാഥമിക നിഗമനം. വലിയകത്ത് ബസ് ഡ്രൈവർ വെളുത്തൂർ ചക്കരക്കൽ ജിൽജോ (40), മനക്കൊടി അറക്കവീട്ടിൽ മിഷ (18), കാഞ്ഞാണി എറയത്ത് ജെയ്സണ് (45),കാഞ്ഞാണി കുരുതുകുളങ്ങര സോഫി (21), തളിക്കുളം വേലായി ലക്ഷ്മി (21), തളിക്കുളം തളിക്കുളത്ത് വീട്ടിൽ അനു(32), വാടാനപ്പള്ളി ഉണ്ണിയാരം പുരയ്ക്കൽ ആതിര (22), തളിക്കുളം തളിക്കുളം വീട്ടിൽ സംഗമിത്ര (55), വഴിനടയ്ക്കൽ ബസ് ഡ്രൈവർ കല്ലായി വീട്ടിൽനിധീഷ്…
Read Moreകടമ്പഴിപ്പുറം ഇരട്ടക്കൊലപാതകം; മൂന്നുവർഷം പിന്നിടുമ്പോഴും ഇരുട്ടിൽ തപ്പിത്തന്നെ ക്രൈംബ്രാഞ്ചും ; സിബിഐ ആവശ്യവുമായി ആക്ഷൻ കൗൺസിൽ
ഒറ്റപ്പാലം: കടന്പഴിപ്പുറം ഇരട്ടക്കൊലപാതകം നടന്നു മൂന്നുവർഷം കഴിഞ്ഞിട്ടും ക്രൈംബ്രാഞ്ച് ഇരുട്ടിൽ തപ്പുന്നു. കടന്പഴിപ്പുറം കണ്ണുകുറിശി പറന്പിൽ ചീരപ്പത്ത് ഗോപാലകൃഷ്ണൻ (62), ഭാര്യ തങ്കമണി (52) എന്നിവരാണ് ദുരൂഹസാഹചര്യത്തിൽ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കേസാണ് അന്വേഷണം വഴിമുട്ടിയത്. ആദ്യം ലോക്കൽ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും ഏറ്റെടുത്ത കേസന്വേഷണം ഇതുവരെയും എങ്ങുമെത്താത്ത സ്ഥിതിയാണ്. ഏറെ വിവാദം സൃഷ്ടിച്ച ഇരട്ടക്കൊലപാതകം നടത്തിയവരെ കണ്ടെത്താൻ കഴിയാതെ ക്രൈംബ്രാഞ്ചും നിസഹായാവസ്ഥയിലാണ്. അന്വേഷണം വഴിമുട്ടിയതോടെ ഇനി എന്തു ചെയ്യണമെന്നറിയാതെ വലയുകയാണ്. 2016 നവംബർ 15നാണ് വീട്ടിനുള്ളിലെ കിടപ്പുമുറിയിൽ വെട്ടേറ്റ് ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. കിടപ്പുമുറികളിൽ ശിരസിലും കഴുത്തിലും മാരകമായി വെട്ടേറ്റ് മൃതദേഹങ്ങൾ കമിഴ്ന്നു കിടക്കുന്ന സ്ഥിതിയിലായിരുന്നു. കേസന്വേഷണം ആദ്യം ഏറ്റെടുത്ത ശ്രീകൃഷ്ണപുരം പോലീസിന് പ്രതികളെ കണ്ടെത്താനോ തെളിവ് ശേഖരിക്കാനോ കഴിയാത്ത സാഹചര്യം രൂപപ്പെടുകയും അന്വേഷണം വഴിമുട്ടിയ സാഹചര്യത്തിൽ പോലീസ് സ്റ്റേഷൻ മാർച്ച് അടക്കമുള്ള പ്രതിഷേധ…
Read Moreമേളപ്രമാണി, പ്രായം 25 ദീപുവിന് സ്വപ്നസാക്ഷാത്കാരം
ഋഷി തൃശൂർ: ഇത്തവണ തൃശൂർ പൂരത്തിന് നെയ്തലക്കാവിന്റെ ചെറുപൂരം നടുവിലാലിലെത്തിക്കഴിഞ്ഞ് തേക്കിൻകാട്ടിലേക്ക് കയറാൻ മേളം തുടങ്ങുന്പോൾ അത് പൂരത്തിന്റെ ചരിത്രത്തിലേക്കാണ് കൊട്ടിക്കയറുക. തൃശൂർ പൂരത്തിലെ പ്രായം കുറഞ്ഞ മേളപ്രമാണിയായിരിക്കും നെയ്തലക്കാവിന്റെ ചെറൂപൂരത്തെ വടക്കുന്നാഥ സന്നിധിയിലേക്ക് മേളം കൊട്ടിയാനയിക്കുക. നെയ്തലക്കാവിന് സമീപം കുറ്റൂർ വടക്കൂട്ട് വീട്ടിൽ ഗിരിജവല്ലഭൻ-ബിന്ദു ദന്പതികളുടെ മകൻ ദീപുവാണ് ഈ തൃശൂർ പൂരത്തിലെ ജൂണിയർ മേള പ്രമാണി. 25 വയസാണ് ദീപുവിന്. ഇതിനുമുമ്പ് ഇത്രയും പ്രായം കുറഞ്ഞ മേളപ്രമാണി തൃശൂർ പൂരത്തിനുണ്ടായിട്ടില്ലെന്നാണ് പറയുന്നത്. 2003ൽ അഞ്ചാം ക്ലാസിൽ പഠിക്കുന്പോഴാണ് ദീപു ചെണ്ടയിൽ അരങ്ങേറ്റം കുറിക്കുന്നത്. പാറമേക്കാവ് കലാക്ഷേത്രത്തിൽ കലാമണ്ഡലം ശിവദാസിന്റെ ശിക്ഷണത്തിലാണ് ദീപു ചെണ്ട അഭ്യസിച്ചത്. പല പൂരങ്ങൾക്കും പേരുകേട്ട മേളപ്രമാണിമാർക്കൊപ്പം ദീപു കൊട്ടിയിട്ടുണ്ട്. ഇത്തവണ പൂരത്തിന്റെ ഒരുക്കങ്ങൾ തുടങ്ങിയപ്പോഴാണ് സ്വന്തം തട്ടകത്തുള്ള കുട്ടിയെ എന്തുകൊണ്ട് മേളപ്രമാണിയാക്കിക്കൂടാ എന്ന് നെയ്തലക്കാവുകാർ ചിന്തിച്ചത്. പിന്നെ അതിന്റെ ചർച്ചകൾക്കും…
Read Moreഇരുവാഹനത്തിന് കടന്നുപോകാൻ ഇടമില്ല; നടുത്തേരിയിൽ പുതിയപാലം വേണമെന്ന ആവശ്യം ശക്തം
കുന്നിക്കോട്: പത്തനാപുരം-കിഴക്കേത്തെരുവ് മിനി ഹൈവേയിലെ നടുത്തേരിയിൽ പുതിയ പാലം വേണം. പഴയ പാലത്തിലൂടെ ഒരേ സമയം ഇരു ദിശയിലേക്കും വാഹനങ്ങൾക്ക് സുഗമമായി കടന്നുപോകാൻ തക്ക വീതിയില്ലാത്തതാണ് കാരണം. അടുത്തിടെ ഗുണനിലവാരത്തിൽ വീതികൂട്ടി നവീകരിച്ച മിനി ഹൈവേയിൽ നിലവിലെ പാലം കുപ്പിക്കഴുത്തിന് സമാനമാണ്. പാലത്തിലൂടെ വലിയ വാഹനങ്ങൾ കടന്നു വന്നാൽ ഇത് കടന്നു പോയ ശേഷമേ എതിർ ദിശയിലുള്ള അടുത്ത വാഹനത്തിന് കടന്ന് പോകാനാവൂ. ഇവിടെയാകട്ടെ ചെറിയ വളവ് തിരിഞ്ഞെത്തുന്ന ഭാഗവുമാണ്. വാഹങ്ങൾ വേഗത്തിൽ എത്തുന്ന റോഡിൽ പാലത്തിന്റെ വീതി കുറവ് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. മുപ്പത് വർഷം മുമ്പ് നിർമിച്ചതാണ് നിലവിലെ പാലം. റോഡ് നവീകരിച്ചതോടെ പാലത്തിന് അനുസൃതമായ വീതി ഇല്ലാതെ വന്നു. പുതിയ പാതയിലൂടെ വാഹനത്തിരക്ക് ഏറിയതോടെ അപകടാവസ്ഥ ഭയന്ന് നാട്ടുകാർ പാലത്തിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചു. പാലത്തിന് ബലക്ഷയമുണ്ടെന്നും ഭാരവാഹനങ്ങൾ കടക്കരുതെന്നുമായിരുന്നു മുന്നറിയിപ്പ്. എന്നാൽ പാലത്തിന്…
Read Moreപാലപ്പിള്ളി തോട്ടം മേഖലയിൽ പശുക്കൾക്ക് നേരെ ആസിഡ് ആക്രമണം തുടർക്കഥയാകുന്നു
പുതുക്കാട്: പാലപ്പിള്ളി തോട്ടം മേഖലയിൽ പശുക്കൾക്ക് നേരെയുള്ള ആസിഡ് ആക്രണം തുടർക്കഥയാകുന്നു. മേഖലയിൽ അഴിച്ചുവിട്ടു വളർത്തുന്ന പശുക്കൾക്ക് നേരെയാണ് ആസിഡ് ആക്രമണം നടക്കുന്നത്. ആസിഡ് വീണ് പശുക്കളുടെ ദേഹത്തുള്ള തൊലി അടർന്നു വീണ നിലയിലാണ്. ശരീരം പൊള്ളിയതോടെ പരാക്രമണത്തിലായ മാടുകൾ ഓടി നടക്കുന്ന ദയനീയ കാഴ്ച്ചയാണ് മേഖലയിലുള്ളത്. കഴുത്തിൽ കയറില്ലാത്തതുമൂലം ഭൂരിഭാഗം മാടുകൾക്കും ചികിത്സ നൽകാനും കഴിയാത്ത അവസ്ഥയാണ്. സ്വകാര്യ വ്യക്തികളുടെ തീറ്റതേടിയിറങ്ങുന്ന പശുക്കൾക്കാണ് പൊള്ളലേറ്റിരിക്കുന്നത്. കഴിഞ്ഞ വർഷവും തോട്ടം മേഖലയിൽ ഇരുപതിലേറെ മാടുകൾക്ക് നേരെ ആസിഡ് ആക്രമണം നടന്നിരുന്നു. പാഡികളിൽ താമസിക്കുന്ന തോട്ടം തൊഴിലാളികളാണ് പശുക്കളെ വളർത്തുന്നത്. സ്ഥലപരിമിതി മൂലം റബർ തോട്ടങ്ങളിൽ അഴിച്ചുവിട്ടാണ് പശുക്കളെ വളർത്തുന്നത്. രാവിലെ മേയാൻ പോയ പശുക്കൾ വൈകിട്ടോടെയാണ് തിരിച്ചെത്താറുള്ളത്. മാടുകൾക്ക് നേരെ നടക്കുന്ന ആക്രണങ്ങളിൽ നടപടിയെടുക്കമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ സംരക്ഷണ പരിസ്ഥിതി മിഷൻ വരന്തരപ്പിള്ളി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ വരന്തരപ്പിള്ളി…
Read Moreപൂരത്തിന് പാടാം, “ആടാനാവില്ല’;32 മണിക്കൂർ മദ്യനിരോധനം ഏർപ്പെടുത്തി കളക്ടർ
തൃശൂർ: തൃശൂർ പൂരദിവസമായ 13നു രാവിലെ ആറു മുതൽ 14ന് ഉച്ച കഴിഞ്ഞ് രണ്ടുവരെ 32 മണിക്കൂർ മദ്യനിരോധനം ഏർപ്പെടുത്തി. തൃശൂർ കോർപറേഷൻ പരിധിയിലാണ് നിരോധനം. എല്ലാ തരത്തിലുള്ള മദ്യവും മറ്റ് ലഹരിവസ്തുക്കളും കൈവശം വയ്ക്കുന്നതും ഉപയോഗിക്കുന്നതും വിൽക്കുന്നതും കുറ്റകരമായിരിക്കുമെന്നു ജില്ലാ കളക്ടർ ടി.വി. അനുപമ ഉത്തരവിട്ടു. പൂരം ദിവസങ്ങളിൽ നഗരത്തിലെത്തുന്ന സ്ത്രീകളും വൃദ്ധജനങ്ങളും കുട്ടികളും അടങ്ങുന്ന പൊതുജനങ്ങളുടെ സുരക്ഷയും സമാധാനവും ഉറപ്പുവരുത്തുന്നതിനാണിത്. ഈ ഉത്തരവ് നടപ്പിൽ വരുത്തുന്നുണ്ടെന്നു പോലീസ്, എക്സൈസ് വകുപ്പ് അധികൃതർ ഉറപ്പുവരുത്തേണ്ടതാണെന്നും വ്യക്തമാക്കി.
Read Moreതെച്ചിക്കോട്ടെ കൂച്ചുവിലങ്ങഴിക്കണം; തൃശൂർ പൂരത്തിന് ആനകളെ വിട്ടുനൽകില്ലെന്ന് ആന ഉടമകൾ
തൃശൂർ: തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ വിലക്കിൽ പ്രതിഷേധിച്ച് ശക്തമായ പ്രതിഷേധവുമായി ആന ഉടമകളുടെ സംഘടന. തൃശൂർ പൂരം ഉൾപ്പെടെ ഒരു പരിപാടിക്കും ആനകളെ വിട്ടുനൽകില്ലെന്ന് കേരള എലിഫന്റ് ഓണേഴ്സ് അസോസിയേഷ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മെയ് 11 മുതൽ സംസ്ഥാനത്തെ ഒരു പരിപാടിക്കും ആനകളെ വിട്ടുനൽകില്ല. തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ വിലക്ക് നീക്കുംവരെ ബഹിഷ്ക്കരണം തുടരുമെന്നും അസോസിയേഷൻ അറിയിച്ചു. നേരത്തെ മന്ത്രിതല യോഗത്തിൽ തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ വിലക്ക് നീക്കുമെന്ന് ഉറപ്പ് ലഭിച്ചിരുന്നതാണെന്ന് ഇവർ പറയുന്നു. പിന്നീട് ഈ തീരുമാനം അട്ടിമറിക്കപ്പെട്ടു. ഇതിനു പിന്നിൽ ഗൂഡാലോചന ഉണ്ടെന്നും അസോസിയേഷൻ ആരോപിക്കുന്നു. കഴിഞ്ഞ ദിവസം വനംവകുപ്പ് മന്ത്രി കെ. രാജുവിന്റേതായി പുറത്തുവന്ന ഫേസ്ബുക്ക് പോസ്റ്റും പ്രകോപനത്തിനു കാരണമായി. ആന ഉടമകളെ കോടികൾ സമ്പാദിക്കുന്ന മാഫിയ എന്നു വിശേഷിപ്പിച്ചതാണ് പ്രകോപനത്തിനു കാരണം. മന്ത്രി പൊതുജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുകയാണെന്ന് അസോസിയേഷൻ ആരോപിച്ചു.
Read Moreമണിചിത്രത്താഴ് തകർത്ത് മുൻ പഞ്ചായത്ത് പ്രസിഡന്റിന്റെ വീട്ടിൽ മോഷണം; 30,000 രൂപ കവർന്നു
കോടാലി: മുൻ പഞ്ചായത്ത് പ്രസിഡന്റിന്റെ വീട്ടിൽ മോഷണം. 30,000 രൂപയും വിലപിടിപ്പുള്ള നാണയശേഖരവും നഷ്ടപ്പെട്ടു. മറ്റത്തൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് ദേവസി തൊണ്ടുങ്ങലിന്റെ മൂന്നുമുറി ചേലക്കാട്ടുകര പെട്രോൾ പന്പിനു സമീപമുള്ള വീട്ടിലാണ് മോഷണം നടന്നത്. ദേവസി തൊണ്ടുങ്ങലും കുടുംബവും മൂന്നുദിവസത്തോളം സ്ഥലത്തുണ്ടായിരുന്നില്ല. ഇന്നലെ മടങ്ങിയെത്തിയപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്. മണിചിത്രത്താഴുള്ള മുൻവശത്തെ പൂട്ട് തകർത്ത് അകത്തു കടന്നാണ് മോഷണം നടത്തിയിട്ടുള്ളത്. വീടിന്റെ മുകൾ നിലയിലടക്കമുള്ള മുഴുവൻ മുറികളിലും അടുക്കളയിലും മോഷ്ടാക്കൾ തെരച്ചിൽ നടത്തി വസ്ത്രങ്ങളും മറ്റുസാധനസാമഗ്രികളും വലിച്ചുവാരിയിട്ട നിലയിലാണ്. കിടപ്പുമുറിയിൽ അലമാരയിൽ പൂട്ടിവച്ചിരുന്ന പണമാണ് നഷ്ടപ്പെട്ടിട്ടുള്ളത്. വിദേശ നാണയങ്ങളുടെ ശേഖരവും കവർന്നിട്ടുണ്ട്. വൈദ്യുതി ബന്ധം ഓഫ് ചെയ്ത ശേഷമാണ് മോഷ്ടാക്കൾ മുറികളിൽ കടന്നിട്ടുള്ളത്. വിവരമറിയിച്ചതിനെ തുടർന്ന് വെള്ളിക്കുളങ്ങര പോലിസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. തൃശൂരിൽ നിന്ന് വിരലടയാള വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു.
Read Moreതൃശൂരിലെ വൻ കഞ്ചാവ് വേട്ട; ഉത്തരേന്ത്യൻ ലോബിയെക്കുറിച്ച് വിവരങ്ങൾ കിട്ടി;അന്വേഷണം നിർണായക ഘട്ടത്തിൽ
സ്വന്തം ലേഖകൻ തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് വിഷുദിനത്തിൽ 370 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ കഞ്ചാവ് ട്രെയിനിൽ കയറ്റി അയച്ചവരെയും മറ്റും കുറിച്ച് എക്സൈസിന് വ്യക്തമായ വിവരങ്ങൾ ലഭിച്ചു. അസി.എക്സൈസ് കമ്മീഷണർ ഗോപകുമാറിന്റെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായി കേരളത്തിൽ നിന്നുള്ള അന്വേഷണസംഘം പാറ്റ്നയിലും മറ്റും പോയി വിവരങ്ങൾ ശേഖരിച്ചിരുന്നു. പാറ്റ്നയിൽ നിന്ന് ഭുവനേശ്വറിലേക്ക് കയറ്റി അയച്ച കഞ്ചാവ് ഭുവനേശ്വറിൽ ഇറക്കാൻ കഴിയാതെ വന്നപ്പോഴാണ് എറണാകുളത്തേക്ക് എത്തിയതെന്നാണ് എക്സൈസിന് ലഭിച്ചിരിക്കുന്ന വിവരം. തുടർന്ന് കഞ്ചാവ് എറണാകുളം – പാറ്റ്ന ട്രെയിനിൽ തിരിച്ചയക്കുന്പോഴാണ് രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിൽ എക്സൈസും റെയിൽവേ പോലീസും നടത്തിയ പരിശോധയിൽ ട്രെയിനിലെ പാഴ്സൽ ബോഗിയിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയത്. ഒന്നരക്കോടിയോളം രൂപ വിലവരുന്ന കഞ്ചാവാണ് വിഷുദിനത്തിൽ പിടികൂടിയത്. 11 ചാക്കുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. സംശയം തോന്നാതിരിക്കാൻ കഞ്ചാവ് നിറച്ച ചാക്കുകളിൽ മൈലാഞ്ചി ഇലയും…
Read More