ഗുരുവായൂർ; ഗുരുവായൂരിന്റെ മാലിന്യ പ്രശ്നം പരിഹരിക്കുന്നതിനായി ദശാബ്ദം മുന്‍പ് ആരംഭിച്ച ഗുരുവായൂർ അഴുക്കുചാൽ പദ്ധതിയുടെ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലെത്തി.പദ്ധതിയുടെ പ്രവർത്തന പുരോഗതി വിലയിരുത്തുന്നതിന് ചീഫ്എൻജിനീയർ ജി.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള ഉദ്യേഗസ്ഥ സംഘം ഇന്നലെ ഗുരുവായൂരിലെത്തി. ചക്കംകണ്ടത്തെ ട്രീറ്റ്മെന്റ് പ്ലാന്റ്,റോഡിൽ സ്ഥാപിച്ചിട്ടുള്ള മാൻ ഹോളുകൾ എന്നിവ സംഘം പരിശോധിച്ചു.ജൂണ്‍ മാസത്തിൽ രണ്ടു സോണുകൾ കമ്മീഷൻ ചെയ്യാൻ കഴിയുന്ന തരത്തിൽ പ്രവർത്തികൾ വേഗത്തിലാക്കുമെന്ന് ചീഫ് എൻജിനീയർ ജി.ശ്രീകുമാർ അറിയിച്ചു. പ്ലാന്റിലെ അറ്റകുറ്റപ്പണികൾ അതിന് മുന്‍പ് തീർക്കാനാണ് ശ്രമം. വൈദ്യുതി കണക്ഷൻ ലഭ്യമാക്കുന്നത് ഉൾപ്പെടയുള്ള അവസാനവട്ട പണികൾ പൂർത്തീകരിച്ച് മേയ് അവസാനത്തോടെ പൂർത്തീകരിക്കും. 2010ൽ പ്ലാന്റിന്റെ നിർമാണം പൂർത്തീകരിച്ചെങ്കിലും 2011 ൽ ആരംഭിച്ച പൈപ്പിടൽ പ്രവർത്തി അവസാനഘട്ടത്തിലാണ്. മൂന്നു സോണുകളുള്ള പദ്ധതിയിൽ ഒന്നും മൂന്നും സോണിന്റെ നിർമാണം പൂർത്തീകരിച്ചു.ഗുരുവായൂരിലെ ഒന്നര കിലോമീറ്റർ ചുറ്റളവിലെ 33850പേരുടെ 300 ലക്ഷം ലിറ്റർ മാലിന്യം ശുദ്ധീകരിക്കാനുള്ള കപ്പാസിറ്റിയാണ്…
Read MoreCategory: Thrissur
കരിവീരൻ സ്വർണമണിയും പൂരം; കരിവീരച്ചന്തത്തിന് അഴകേറ്റുന്ന ആഭരണങ്ങളെക്കുറിച്ച്
സ്വന്തം ലേഖകൻ തൃശൂർ: ചെറുതും വലുതുമായ നിരവധി സ്വർണക്കടകളുടെ നാടായ തൃശൂരിൽ ആളുകളണിയും ആഭരണങ്ങൾക്കുള്ള പേരും പെരുമയുമെന്ന പോലെത്തന്നെ ആനയണിയും ആഭരണങ്ങൾക്കും പേരും പെരുമയുമേറെ!! ആനയണിയും ആഭരണമെന്നാൽ നെറ്റിപ്പട്ടം.കരിവീരച്ചന്തത്തിന് അഴകേറ്റുന്ന നെറ്റിപ്പടങ്ങളാണ് ആനച്ചന്തത്തിന് മിഴിവേറ്റുന്നത്. തൃശൂർ പൂരത്തിന് അണിനിരക്കുന്ന ആനകൾ നെറ്റിപ്പട്ടമണിയുന്നതോടെ വേറൊരു ലുക്കിലേക്കു മാറും. പൂരമടുക്കുന്നതോടെ ചമയപ്പുരകളിൽ സ്വർണവർണം നിറഞ്ഞൊഴുകും നെറ്റിപ്പട്ടങ്ങളും നിറയും. ആനച്ചൂരും ആനച്ചൂടും തട്ടാത്ത ആനയാഭരണങ്ങൾ ആനയണിഞ്ഞു കാണുന്നതിനേക്കാൾ ചമയപ്പുരകളിൽ കാണുന്പോ ൾ കാണാൻ വേറൊരു ചന്തമാണ്. പേരുകേട്ടതും അല്ലാത്തതുമായ ഒരുപാട് ജ്വല്ലറികളുടെ നാടായ തൃശൂരിൽ അന്നാട്ടിലെ ഗജവീരൻമാർക്ക് അണിയാനുള്ള ആഭരണങ്ങളും മികവുറ്റതാകേണ്ടതുണ്ട്. അതിനാൽ രാവിനെ പകലാക്കി മാസങ്ങളോളം പാടുപെട്ട് ഗജശ്രേഷ്ഠർക്കുള്ള അലങ്കാരക്കോപ്പുകൾ പൂരത്തിന്റെ ചമയപ്പുരകളിൽ തയാറായിക്കഴിഞ്ഞു. തലയുയർത്തി നിൽക്കുന്ന കരിവീരന് അഴകേറ്റുന്നതു മസ്തകത്തിലണിയുന്ന നെറ്റിപ്പട്ടമാണ്. ആനയുടെ മസ്തകം മുതൽ തുന്പിക്കൈയുടെ ഏതാണ്ടറ്റം വരെ നീണ്ടുകിടക്കുന്ന നെറ്റിപ്പട്ടത്തിനു സവിശേഷതകൾ ഏറെയാണ്. മൂന്ന് തരത്തിലുള്ള…
Read Moreനിർധന കുടുംബത്തിനു വീടൊരുക്കാൻ സഹായമേകി ബെന്നിയുടെ ഗൃഹപ്രവേശനം
കുന്നംകുളം: ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സുരക്ഷിതമായ പാർപ്പിടം ഒരുക്കുകയെന്ന കുന്നംകുളം ഷെയർ ആൻഡ് കെയർ ചാരിറ്റബിൾ സൊസൈറ്റിയുടെ ഭവന നിർമാണ പദ്ധതിക്കു കൈത്താങ്ങുമായി ബെന്നിയും കുടുംബവും. കുന്നംകുളം പഴഞ്ഞി സ്വദേശിയും എറണാകുളം ബെനീറ്റ കുറീസ് ഉടമയുമായ വടക്കേത്തലക്കൽ വി.കെ. ബെന്നിയും ഭാര്യ ചിത്ര ബെന്നിയുമാണ് തങ്ങൾ എറണാകുളത്ത് പുതിയതായി പണികഴിപ്പിച്ച വീട്ടിലേക്കു താമസം മാറുന്നതിന്റെ ഭാഗമായി സമൂഹത്തിൽ അവശത അനുഭവിക്കുന്ന ഒരു കുടബത്തിന് സുരക്ഷിതമായ പാർപ്പിടം ഒരുക്കണമെന്ന തങ്ങളുടെ സ്വപ്നം യാഥാർഥ്യമാക്കിയത്. താൻ കൂടി അംഗമായ ഷെയർ ആൻഡ് കെയർ ചാരിറ്റബിൾ സൊസൈറ്റിയുടെ ഭവന നിർമാണ പദ്ധതിയുമായി കൈക്കോർത്താണ് ബെന്നി ഈ നിർധന കുടുംബത്തെ ഗൃഹപ്രവേശ ദിവസം സഹായിച്ചത്. ഓട്ടിസം ബാധിച്ച മകനും രോഗിയായ ഭർത്താവിനുമൊപ്പം തകർന്നു വീഴാറായ കടവല്ലൂരിലെ വീട്ടിൽ താമസിച്ചിരുന്ന കൃഷ്ണകുമാരി എന്ന വീട്ടമ്മയ്ക്കാണ് ഷെയർ ആൻഡ് കെയർ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ വീട് നിർമിച്ചു…
Read Moreവിദ്യാർഥികളുടെ വസ്ത്രധാരണം;മൗലികാവകാശ ധ്വംസനം അംഗീകരിക്കാനാവില്ല: എസ്എസ്എഫ്
ചാവക്കാട്: വിദ്യാർഥികളുടെ വസ്ത്രധാരണരീതിയെ കുറിച്ചുള്ള എംഇഎസ് നേതൃത്വം പുറത്തിറക്കിയ സർക്കുലർ പൗരാവകാശങ്ങളുടെ ലംഘനമാണെന്ന് എസ്എസ്എഫ് ജില്ലാ കമ്മിറ്റി പ്രസ്താവിച്ചു.മതപരവും സാംസ്കാരികപരവുമായ ഏത് വേഷവിധാനവും ഭരണഘടന അനുവദിച്ചതാണ്. ഇത്തരം നിലപാട് അംഗീകരിക്കാനാവില്ല. ഈ വിഷയത്തിൽ എംഇഎസ് പുനഃപരിശോധന നടത്തി സർക്കുലർ പിൻവലിക്കണമെന്ന് എസ്എസ്എഫ് ആവശ്യപ്പെട്ടു. ചാവക്കാട് നടക്കാനിരിക്കുന്ന എസ്എസ്എഫ് സംസ്ഥാന സാഹിത്യോത്സവിന്റെ കർമസമിതി രൂപവത്കരണത്തിന്റെ ഭാഗമായി ചാവക്കാട്ട് നടന്ന കണ്‍വെൻഷനിലാണ് എസ്എസ്എഫ് പ്രമേയം അവതരിപ്പിച്ചത്. എസ് വൈഎസ് സംസ്ഥാന സെക്രട്ടറി എം.എം. ഇബ്രാഹിം കണ്വെൻഷൻ ഉദ്ഘാടനം ചെയ്തു. എസ്എസ്എഫ് ജില്ലാ പ്രസിഡൻറ് പി.സി. റഉൗഫ് മിസ്ബാഹി അധ്യക്ഷനായി.എസ്എസ്എഫ് സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.ബി. ബഷീർ മുസ്ലിയാർ പ്രമേയം അവതരിപ്പിച്ചു.സയ്യിദ് ഹൈദ്രോസ്ക്കോയ തങ്ങൾ വട്ടേക്കാട് പ്രാർഥന നടത്തി.കേരള മുസ്ലീം ജമാഅത്ത് ജില്ലാ പ്രസിഡൻറ് സയ്യിദ് ഫസൽ തങ്ങൾ വാടാനപ്പള്ളി അനുഗ്രഹ പ്രഭാഷണം നടത്തി. സാഹിത്യോത്സവിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ 33 അംഗ…
Read Moreപൂരക്കുടകൾ അവസാന മിനുക്കുപണിയിൽ; ആനപ്പുറമേറാൻ ഒരുങ്ങുന്നത് 1,500 മുത്തുക്കുടകൾ
തൃശൂർ: പൂരക്കുടകൾ അവസാന മിനുക്കുപണിയിൽ. മുംബൈ അടക്കമുള്ള പ്രധാന നഗരങ്ങളിൽനിന്ന് എത്തിച്ച പട്ടും സാറ്റിനും വെൽവെറ്റുമെല്ലാം ഉപയോഗിച്ചാണ് കുട ഒരുക്കുന്നത്. അപൂർവ നിറങ്ങളിലുള്ള തുണികൾ ഇരുവിഭാഗവും എത്തിച്ചിട്ടുണ്ട്. ഓരോ കുടയ്ക്കും അലുക്കുകൾ തുന്നിപ്പിടിപ്പിക്കുന്ന പണികളാണു പുരോഗമിക്കുന്നത്. തിരുവന്പാടി, പാറമേക്കാവ് വിഭാഗങ്ങളുടെ 15 വീതം ആനപ്പറത്ത് ഉയർത്താൻ അന്‍പതു സെറ്റു വീതം കുടകളാണ് ഇരുവിഭാഗവും തയാറാക്കുന്നത്. പൂരം നാളിൽ ആനപ്പുറമേറുന്നത് മൊത്തം 1,500 കുടകൾ. പട്ടുക്കുടകളും മുത്തുക്കുടകളുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. കുടമാറ്റത്തിന്റെ അവസാന മത്സര മുഹൂർത്തത്തിലേക്കായി സജ്ജമാക്കുന്ന സ്പെഷൽ കുടകൾ വേറെ. ഇവ ഓരോ വിഭാഗത്തിന്റെ രഹസ്യകേന്ദ്രങ്ങളിൽ പ്രമുഖ പ്രതിഭകളുടെ നേതൃത്വത്തിൽ അടുത്ത ദിവസങ്ങളിലായി ഒരുക്കിത്തുടങ്ങും. ഒരു കുടയുടെ വലിപ്പം 28.5 ഇഞ്ച് വരും. ഓരോ കുടയ്ക്കും 11,000 മുതൽ 25,000 വരെ രൂപയാണ് നിർമാണ ചെലവ്. കുട നിർമിക്കാൻ ഓരോ വിഭാഗക്കാരുടേയും പണിപ്പുരകളിൽ രണ്ടുമാസമായി ഇരുപതോളം പേർ വീതം…
Read Moreതൃശൂര്‍ പൂരം കൊടിയേറ്റം നാളെ; ഘടകക്ഷേത്രങ്ങളിലും കൊടിയേറും; പിന്നെ ഏഴാംനാള്‍ കാത്തിരുന്ന തൃശൂര്‍ പൂരം
സ്വന്തം ലേഖകന്‍ തൃശൂര്‍: പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന ു നാളെ കൊടിയേറും. പൂരത്തിന്റെ പ്രധാന പങ്കാളികളായ തിരുവമ്പാടി- പാറമേക്കാവ് ക്ഷേത്രങ്ങളിലും പൂരത്തിനെത്തുന്ന എട്ടു ഘടകക്ഷേത്രങ്ങളിലും നാളെ വിവിധ സമയങ്ങളിലായി കൊടിയേറ്റു നടക്കും. പിന്നെ ഏഴാംനാള്‍ കാത്തുകാത്തിരുന്ന തൃശൂര്‍ പൂരം. തിരുവമ്പാടി ക്ഷേത്രത്തില്‍ നാളെ രാവിലെ 11.30ന്് കൊടിയേറ്റം നടത്തും. പാരമ്പര്യ അവകാശികളായ താഴത്തുപുരയ്ക്കല്‍ സുന്ദരനും സുഷിത്തും കൊടിമരം ഒരുക്കും. അലങ്കരിച്ച കൊടിമരത്തില്‍ പൂരക്കൊടി കെട്ടി, ഭൂമിപൂജയ്ക്കുശേഷം ദേശക്കാര്‍ ചേര്‍ന്നാണു കൊടിമരം ഉയര്‍ത്തുക. വൈകീട്ട് മൂന്നിനു തിരുവമ്പാടി ചെറിയ ചന്ദ്രശേഖരന് കോലമേന്തി ക്ഷേത്രത്തില്‍നിന്നു മേളത്തിന്റെ അകമ്പടിയില്‍ പുറത്തേക്കെഴുന്നള്ളും. കുമരപുരം വിനോദിന്റെ നേതൃത്വത്തില്‍ നടപാണ്ടിയായി മൂന്നരയോടെ നടുവിലാലിലും നായ്ക്കനാലിലും എത്തി പൂരക്കൊടികള്‍ ഉയര്‍ത്തും. എഴുന്നള്ളിപ്പ് വടക്കുന്നാഥ ക്ഷേത്രത്തിന്റെ ശ്രീമൂലസ്ഥാനത്ത് എത്തി മേളം കൊട്ടിക്കലാശിക്കും. നാലുമണിയോടെ പടിഞ്ഞാറേച്ചിറയില്‍ ആറാട്ടിനുശേഷം പറയെടുപ്പു നടത്തി ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളുന്നതോടെ തിരുവമ്പാടിയുടെ കൊടിയേറ്റ ചടങ്ങുകള്‍ പൂര്‍ത്തിയാകും.…
Read Moreകാമറയും കാണികളുമില്ല; തടിമില്ലിൽ ജോയി ‘ജീവിക്കുന്നു’
ചാലക്കുടി: ജോയിക്ക് തടിമില്ലിലെ ജോലി അഭിനയമല്ല ജീവിതമാണ്. തടിമില്ലിൽ ജോലി ചെയ്യുന്പോഴും ജോയിയുടെ മനസിൽ കഥകളും കവിതകളുമാണ് ഈണം പകരുന്നത്. ചാലക്കുടി സ്വദേശിയായ പാലയ്ക്കൽ വീട്ടിൽ ജോയി ചാലക്കുടിയിൽ വർഷങ്ങൾക്കുമുന്‍പ് നാടകവേദികളിൽ സജീവസാന്നിധ്യമായിരുന്നു. നാടക – ചലച്ചിത്രനടൻ, കവി, കഥാകാരൻ, സാംസ്കാരിക പ്രവർത്തകൻ എന്നി നിരവധി വിശേഷണങ്ങളുമായി ജോയി ഇപ്പോഴും തടിമില്ലിൽ ജോലി ചെയ്യുകയാണ്. ചാലക്കുടിയിൽ 45 വർഷം മുന്‍പ് ജോയി പാലയ്ക്കൽ എന്ന പേരിൽ നാടകനടനായിട്ടാണ് അറിയപ്പെട്ടിരുന്നത്. എന്നാൽ ജീവിതം ജോയിയെ കൊല്ലം അരൂരിൽ എത്തിച്ചപ്പോൾ ജോയി ചാലക്കുടിയായി. തടിമിൽ തൊഴിലാളിയായി അവിടെ 72-ാം വയസിലും ജോലി ചെയ്തുകൊണ്ടിരിക്കുകയാണ്. ഒപ്പം നാടകാഭിനയവും രചനയും കൂട്ടിനുണ്ട്. ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ കുട്ടിക്കാലത്ത് തന്നെ കൂലിവേലക്കിറങ്ങിയ ജോയി പിന്നീട് നാടകാഭിനയരംഗത്ത് സജീവമായി. നാടകാഭിനയത്തിലൂടെ മിനി സ്്ക്രീനിലെത്തി. പൊന്തൻമാട, സ്ഥലത്തെ പ്രധാന പയ്യൻസ്, ആട്ടക്കഥ, നാളെ എങ്കൽ കല്യാണം എന്നീ സിനിമകളിൽ…
Read Moreഇന്നേക്ക് മൂന്നാം നാൾ കൊടിയേറ്റം; പിന്നെ ഏഴാം നാൾ തൃശൂർ പൂരം; പൂരത്തെ വരവേൽക്കാൻ നഗരം ഒരുങ്ങി
തൃശൂർ: ഇന്നേക്ക് മൂന്നാം നാൾ കൊടിയേറ്റം; പിന്നെ ഏഴാം നാൾ തൃശൂർ പൂരം!! നാടും നഗരവും തൃശൂർ പൂരത്തിന്റെ ലഹരിയിലേക്ക് കടന്നുകഴിഞ്ഞു. നഗരത്തിൽ പൂരപ്പന്തലുകളുടെ നിർമാണം ചൂടിനെ പോലും വകവെക്കാതെ പുരോഗമിക്കുകയാണ്. പൂരത്തിന്റെ പ്രധാന പങ്കാളികളായ തിരുവന്പാടിയിലും പാറമേക്കാവിലും ഒരുക്കങ്ങൾ ദ്രുതഗതിയിലാണ്. ചെറുപൂരങ്ങളെത്തുന്ന ഘടകക്ഷേത്രങ്ങളിലും ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. ഏഴിന് തിരുവന്പാടിയിലും പാറമേക്കാവിലും ഘടകക്ഷേത്രങ്ങളിലും പൂരം കൊടിയേറും. ആനച്ചൂരും ആനച്ചൂടും തട്ടാത്ത ആനച്ചമയങ്ങളുടെ നിർമാണം തിരുവന്പാടിയിലും പാറമേക്കാവിലും പുരോഗമിക്കുകയാണ്. സ്പെഷ്യൽ കുടകളുടെ നിർമാണം അതീവ രഹസ്യമായാണ് നടക്കുന്നത്. പൂരം വെടിക്കെട്ട് സംബന്ധിച്ച ആശങ്കകൾ നീങ്ങിയിട്ടുണ്ട്. പതിവുപോലെ വെടിക്കെട്ട് നടത്താൻ തടസങ്ങളൊന്നും ഇപ്പോഴില്ല. ആനകളുടെ എഴുന്നള്ളിപ്പ് സംബന്ധിച്ചും ഇപ്പോൾ ആശങ്കകളൊന്നുമില്ല. പൂരത്തലേന്ന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ തെക്കേഗോപുരനട തുറക്കാനെത്തുമോ എന്ന കാര്യത്തിൽ അവ്യക്തതകൾ ബാക്കിയാണ്. കൊടിയേറ്റ് കഴിയുന്നതോടെ നാടും നഗരവും അക്ഷരാർത്ഥത്തിൽ പൂരക്കാഴ്ചകളിൽ ചേർന്നലിയും.
Read Moreതടസം നീക്കാതെ സബ്വേ റോഡ് തുറന്നു; വരിഞ്ഞു മുറുകി എംഒ റോഡ്
തൃശൂർ: സബ് വേ നിർമാണത്തിനായി പോസ്റ്റോഫീസ് റോഡിൽ നിന്ന് എംഒ റോഡിലേക്കുള്ള ഗതാഗതം തടഞ്ഞുവച്ചിരുന്നത് മാറ്റാതെ ഗതാഗതം തുറന്നുകൊടുത്തത് കൂടുതൽ കുരുക്കായി മാറി. സബ്വേ നിർമാണത്തിനായാണ് പോസ്റ്റോഫീസ് റോഡിൽ നിന്ന് എംഒ റോഡിലേക്ക് കയറുന്ന ഭാഗത്ത് ബാരിക്കേഡ് വച്ച് തടഞ്ഞിരുന്നത്. ഇതോടെ ഈ ഭാഗത്ത് വാഹന പാർക്കിംഗും ആരംഭിച്ചു. എന്നാൽ സബ് വേയുടെ മുകളിലൂടെ ഗതാഗതം തുറന്നു കൊടുത്തെങ്കിലും ഈ തടസം നീക്കാത്തതിനാൽ എംഒ റോഡിലും പോസ്റ്റോഫീസ് റോഡിലും പട്ടാളം കുപ്പിക്കഴുത്തിന്റെ ഭാഗത്തും വൻ ഗതാഗത കുരുക്കാണ്. വാഹനങ്ങളുടെ എണ്ണം ഇരട്ടിയായതും പൂരത്തിന് സ്വരാജ് റൗണ്ടിൽ പന്തൽ പണികൾ പുരോഗമിക്കുന്നതും ഗതാഗത കുരുക്കിന് കാരണമായിട്ടുണ്ട്. എവിടെയെങ്കിലും ഉള്ള നിസാര തടസങ്ങളും ആളുകളെ കയറ്റാൻ ഓട്ടോറിക്ഷ നിർത്തുന്നതുവരെ നഗരത്തിൽ കുരുക്ക് മുറുക്കുന്ന സാഹചര്യമാണ്. എന്നിട്ടും വലിയ തടസങ്ങൾ നീക്കാതെ നഗരം കുരുങ്ങിയിട്ടും പോലീസ് യാതൊരു നടപടിയുമെടുക്കുന്നില്ല. പട്ടാളം കുപ്പിക്കഴുത്തിലൂടെ…
Read Moreകാമറയും ആസ്വാദകരുമില്ല; തടിമില്ലിൽ ജോയി “ജീവിക്കുന്നു’
ചാലക്കുടി: ജോയിക്ക് തടിമില്ലിലെ ജോലി അഭിനയമല്ല ജീവിതമാണ്. തടിമില്ലിൽ ജോലി ചെയ്യുന്പോഴും ജോയിയുടെ മനസിൽ കഥകളും കവിതകളുമാണ് ഈണം പകരുന്നത്. ചാലക്കുടി സ്വദേശിയായ പാലയ്ക്കൽ വീട്ടിൽ ജോയി ചാലക്കുടിയിൽ വർഷങ്ങൾക്കുമുന്‍പ് നാടകവേദികളിൽ സജീവസാന്നിധ്യമായിരുന്നു. നാടക – ചലച്ചിത്രനടൻ, കവി, കഥാകാരൻ, സാംസ്കാരിക പ്രവർത്തകൻ എന്നി നിരവധി വിശേഷണങ്ങളുമായി ജോയി ഇപ്പോഴും തടിമില്ലിൽ ജോലി ചെയ്യുകയാണ്. ചാലക്കുടിയിൽ 45 വർഷം മുന്‍പ് ജോയി പാലയ്ക്കൽ എന്ന പേരിൽ നാടകനടനായിട്ടാണ് അറിയപ്പെട്ടിരുന്നത്. എന്നാൽ ജീവിതം ജോയിയെ കൊല്ലം അരൂരിൽ എത്തിച്ചപ്പോൾ ജോയി ചാലക്കുടിയായി. തടിമിൽ തൊഴിലാളിയായി അവിടെ 72-ാം വയസിലും ജോലി ചെയ്തുകൊണ്ടിരിക്കുകയാണ്. ഒപ്പം നാടകാഭിനയവും രചനയും കൂട്ടിനുണ്ട്. ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ കുട്ടിക്കാലത്ത് തന്നെ കൂലിവേലക്കിറങ്ങിയ ജോയി പിന്നീട് നാടകാഭിനയരംഗത്ത് സജീവമായി. നാടകാഭിനയത്തിലൂടെ മിനി സ്്ക്രീനിലെത്തി. പൊന്തൻമാട, സ്ഥലത്തെ പ്രധാന പയ്യൻസ്, ആട്ടക്കഥ, നാളെ എങ്കൽ കല്യാണം എന്നീ സിനിമകളിൽ…
Read More