പുതുക്കാട്: എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിക്കുവേണ്ടി നടി ജലജ വരന്തരപ്പിള്ളി പഞ്ചായത്തിൽ പ്രചാരണം നടത്തി. ഇന്നലെ രാവിലെ പാലപ്പിള്ളി എലിക്കോട് ആദിവാസി കോളനി, മുപ്ലിയം മുത്തുമല, തെക്കുംമുറി, കരയാന്പാടം, പുലിക്കണ്ണി എന്നിവിടങ്ങളിലാണ് ജലജ പ്രചാരണം നടത്തിയത്. നടൻ മനുരാജ്, സംവിധായകരായ ബൈജു, ജീവൻ, ബിജെപി നേതാക്കളായ സജീവൻ അന്പാടത്ത്, വി.ആർ. പരമേശ്വരൻ, രഘുനാഥ് എന്നിവർ ജലജയോടൊപ്പമുണ്ടായിരുന്നു.
Read MoreCategory: Thrissur
ചിമ്മിനി കാട്ടിൽ നിന്ന് മുള വെട്ടിയ കേസിൽ ഒമ്പതു പേർ പിടിയിൽ; പ്രതിഷേധിച്ച് ആദിവാസികൾ
പുതിക്കാട്: ചിമ്മിനി വന്യജീവി സങ്കേതത്തിലെ പൂമല ഡിവിഷനിലെ ഈറ്റൻകൊന്പൻ ചെരിവിൽ നിന്ന് മുള വെട്ടിയ കേസിൽ ആദിവാസികൾ ഉൾപ്പടെ ഒന്പതുപേരെ പേരെ വനം വകുപ്പ് അധികൃതർ പിടികൂടി.നടാംപാടം കോളനിയിലെ മനയ്ക്കൽ സുന്ദരൻ, സുരേഷ്, കുന്നുമ്മേൽ അജേഷ്, ശാസ്താംപൂവ്വം കോളനിയിലെ അയ്യപ്പൻ, ബാബു, സത്യൻ, എച്ചിപ്പാറ സ്വദേശികളായ പൊട്ടിപ്ലാക്കൽ റോബി, ചക്കുന്നേൽ റിയാസ്, ചക്കാംപറന്പിൽ വേണു എന്നിവരെയാണ് വൈൽഡ് ലൈഫ് ഉദ്യോഗസ്ഥർ പിടികൂടിയത്. ചിമ്മിനി ഡാമിൽ നിന്നുആറ് കിലോമീറ്റർ അകലെയുള്ള കാട്ടിൽ നിന്നാണ് ഇവർ മുള മുറിച്ചെടുത്തതെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു. ഇവർക്കെതിരെ വന്യജീവി സങ്കേതത്തിൽ കയറി അനധികൃതമായി മുള മുറിച്ചതിനും ആയുധവുമായി കാട്ടിൽ കയറിയതിനുമെതിരെ വനം വകുപ്പ് കേസെടുത്തു. പിടികൂടിയവരെ കോടതിയിൽ ഹാജരാക്കാനുള്ള നീക്കം ആദിവാസികളുടെ പ്രതിഷേധത്തെ തുടർന്ന് വനംവകുപ്പ് പിൻവലിച്ചു. നടാംപാടം, കള്ളിച്ചിത്ര, ശാസ്താംപൂവ്വം, എച്ചിപ്പാറ എന്നീ ആദിവാസി കോളനികളിൽ നിന്നായി സ്ത്രീകളും കുട്ടികളും…
Read Moreവോട്ടെടുപ്പിനു ഭിന്നശേഷിക്കാർക്കു വീൽചെയർ, വാഹനം, വൈദ്യസേവനം
തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിനു വോട്ടു ചെയ്യാനായി എത്തുന്ന ഭിന്നശേഷിയുള്ളവർക്കു പോളിംഗ് ബൂത്ത് വരെ വാഹന സൗകര്യവും ബൂത്തുകളിൽ വീൽചെയറുകളും ലഭ്യമാക്കും. ഭിന്നശേഷിക്കാരുടെ യാത്രാ സൗകര്യത്തിനായി ഓട്ടോറിക്ഷകൾ ഏർപ്പെടുത്തുന്നുണ്ട്. തെരഞ്ഞെടുപ്പു ദിവസം എല്ലാ സർക്കാർ ആശുപത്രികളും തുറന്നുപ്രവർത്തിപ്പിക്കാൻ ഡിഎംഒ നിർദേശം നൽകിയിട്ടുണ്ട്. വൈദ്യസേവനവും കുടിവെള്ളവും മരുന്നുകളും ബൂത്തുകളിൽ ലഭ്യമാക്കുകയും ചെയ്യും. ആവശ്യക്കാർക്ക് ആംബുലൻസ് സംവിധാനവും സജ്ജമാണെന്നു ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ടി.വി. അനുപമ അറിയിച്ചു. വോട്ടെടുപ്പ് ദിവസത്തേക്കായി എല്ലാ പിഎച്ച്സികളിൽനിന്നും വീൽചെയറുകൾ ശേഖരിച്ചിട്ടുണ്ട്. വ്യക്തികൾ, സംഘടനകൾ, സ്ഥാപനങ്ങൾ, സർക്കാരിതര സംഘടനകൾ, സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിൽനിന്നായി 466 ഓളം വീൽചെയറുകളും ഇതുവരെ ലഭ്യമായിട്ടുണ്ട്. വീൽചെയറുകൾ വോളന്റിയർമാർ ഏറ്റെടുത്തു പോളിംഗ് സ്റ്റേഷനുകളിൽ എത്തിക്കുകയും പോളിംഗിനുശേഷം തിരികെ എത്തിക്കുകയും ചെയ്യും. വോളന്റിയർ ജോലികൾക്കായി അങ്കണവാടി ജീവനക്കാർ, ആക്ട്സ് പ്രവർത്തകർ, പെയിൻ ആൻഡ് പാലിയേറ്റീവ് അംഗങ്ങൾ എന്നിവരെ നിയോഗിക്കും. ബൂത്തുകളിൽ ആരോഗ്യപ്രവർത്തകരുടെ…
Read Moreപ്രദിൻ കൊലപാതകം; ഒളിവിലുള്ള പ്രതികളെ പിടികൂടാൻ അന്വേഷണം ഊർജിതം
പെരിങ്ങോട്ടുകര: സിനിമാ യൂണിറ്റ് ഉടമയായ ചെമ്മാപ്പിള്ളി സ്വദേശിയായ യുവാവിനെ സംഘം ചേർന്ന് ആക്രമിച്ച് കൊന്ന കേസിൽ ഒളിവിലുള്ള ആറുപ്രതികളെ പിടികൂടാൻ പോലീസ് അന്വേഷണം ഉൗർജിതമാക്കി.വിഷുആഘോഷിക്കാൻ നാട്ടിലെത്തിയ തിരുവനന്തപുരം മീഡിയവിഷ്വൽ ഒൗട്ട് ഡോർ സിനി യൂണിറ്റ് ഉടമ ചെമ്മാപ്പിള്ളി കണാറ വീട്ടിൽ പ്രദിനെ (45) മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിലാണ് ബാക്കിയുള്ള 6 പ്രതികൾക്കായി പോലീസ് വലവീശിയിട്ടുള്ളത്. നേരത്തെ ഈ കേസിൽ ഡി വൈ എഫ് ഐ പ്രവർത്തകനായ പെരിങ്ങോട്ടുകര അറക്കപ്പറന്പിൽ വിനയൻ ( 23), പുതിയേടത്ത് മിഥുൻ (25), പ്രദിന്റെ ബന്ധുവായ കണാറ ലെനിഷ് (23 ) എന്നിവരെ അന്തിക്കാട് സി ഐ മുഹമ്മദ് ഹനീഫ്, എസ് ഐ സംഗീത് പുനത്തിൽ എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പല കേസുകളിലും പ്രതികളായ ഇവർ കുറച്ച് നാളുകളായി സി പി എമ്മിലും പോഷക സംഘടനകളിലും ചേർന്ന്…
Read Moreതെരഞ്ഞെടുപ്പിനെക്കുറിച്ച് അറിയാൻ … സമഗ്രം മാതൃകാപരം തൃശൂരിന്റെ ഇലക്ഷൻ ഗൈഡ്
സ്വന്തം ലേഖകൻ തൃശൂർ: കൈയെത്തും ദൂരത്തെത്തി നിൽക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിനെക്കുറിച്ചും തൃശൂർ ജില്ലയിലെ തെരഞ്ഞെടുപ്പ് വിശേഷങ്ങളെക്കുറിച്ചും അറിയാൻ സഹായിക്കുന്ന ഇലക്ഷൻ ഗൈഡ് ജില്ല ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് പുറത്തിറക്കി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സർവമേഖലകളേയും സമഗ്രമായി പ്രതിപാദിക്കുന്ന ഇലക്ഷൻ ഗൈഡിന്റെ ചീഫ് എഡിറ്റർ തൃശൂർ ജില്ല കളക്ടർ ടി.വി.അനുപമയാണ്. ജില്ല ഇൻഫർമേഷൻ ഓഫീസർ വി.ആർ.സന്തോഷാണ് എഡിറ്റർ. മാധ്യമപ്രവർത്തകർക്കും ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കും ഈ കൈപ്പുസ്തകം പ്രയോജനപ്പെടുമെന്ന് ജില്ല കളക്ടർ ടി.വി.അനുപമ പറഞ്ഞു. കേരളത്തിലെ എല്ലാ ജില്ലകളിലേയും കണ്ട്രോൾ റൂം ഫോണ് നന്പറുകൾ ഗൈഡിലുണ്ട്. തൃശൂർ ജില്ലയിലുൾപ്പെടുന്ന തൃശൂർ, ആലത്തൂർ, ചാലക്കുടി ലോക്സഭ മണ്ഡലങ്ങളെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങൾ കൈപ്പുസ്തകത്തിലുണ്ട്. ഓരോ മണ്ഡലങ്ങളിലും മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പേരും പാർട്ടിയും ചിഹ്നവുമെല്ലാം ഗൈഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വോട്ടർമാരുടെ എണ്ണം മണ്ഡലം തിരിച്ച് ഈ മാസം നാലിന് പ്രസിദ്ധീകരിച്ച പട്ടിക പ്രകാരമുള്ളതും ഗൈഡിൽ ചേർത്തിട്ടുണ്ട്.…
Read Moreമോദിഭരണത്തിൽ ഭരണഘടനാ സ്ഥാപനങ്ങൾ തകർന്നുവെന്ന് യെച്ചൂരി
ചാലക്കുടി: ബാങ്കുകളെ കബളിപ്പിച്ച രാജ്യം വിട്ട മോദിയുടെ 36 സുഹൃത്തുകളുടെ അട്ടിമറിപ്പണം ബിജെപിക്കു വരുന്നുണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇടതുമുന്നണി മുനിസിപ്പൽതല റാലിക്കുശേഷം നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 36 സുഹൃത്തുകൾക്കു മാത്രം നേട്ടമുണ്ടാക്കിയ മോദി സർക്കാർ തുടരാൻ പാടില്ലെന്നും സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും വലിയ അഴിമതികളാണ് മോദിയുടെ ഭരണത്തിൽ നടന്നതെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി. അഞ്ചു വർഷത്തെ അനുഭവത്തിൽ ഭരണഘടനാ സ്ഥാപനങ്ങളെ തകർത്തു. സുപ്രിം കോടതി, സിബിഐ, ഇലക്ഷൻ കമ്മീഷൻ എന്നിവയെ ആർഎസ്എസിന്റെ നീതിയിലേക്കു മാറ്റുകയാണ് മോദി സർക്കാർ ചെയ്തത്. ബിജെപി ഭരണത്തിൽ സ്ത്രീകൾക്കെതിരെ ആക്രമണങ്ങൾ വർധിച്ചു. ബിജെപി എന്തു പ്രസംഗിച്ചാലും ജനങ്ങൾക്ക് അറിയാമെന്നും യെച്ചൂരി പറഞ്ഞു. സൈന്യത്തിന്റെ പേരിൽ വോട്ടു ചോദിക്കുന്ന മോദി കള്ളത്തരങ്ങളാണ് പറയുന്നതെന്നും ഭീകരത തുടച്ചുനീക്കിയെന്ന് അവകാശപ്പെട്ടതിനുശേഷം എത്ര ജവാന്മാരുടെ ജീവൻ നഷ്ടപ്പെട്ടുവെന്നും ഭീകരാക്രമണങ്ങൾ വർധിച്ചിരിക്കയാണെന്നും…
Read Moreചേറ്റുപുഴയിൽ ടിപ്പർ ഡ്രൈവറെ തലയ്ക്കടിച്ചു കൊന്നു; പ്രതി ദീപുവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു
സ്വന്തം ലേഖകൻ തൃശൂർ: ചേറ്റുപുഴയിൽ ടിപ്പർ ലോറി ഡ്രൈവറെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ചേറ്റുപുഴ സ്വദേശി തെറ്റാരി വീട്ടിൽ വേലപ്പൻ മകൻ ശശിധരനാണ്(49) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ചേറ്റുപുഴ സ്വദേശി ദീപുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ മാനസികവിഭ്രാന്തിയുള്ള ആളാണെന്ന് പറയുന്നു. ഇന്നു പുലർച്ചെ മൂന്നരയോടയാണ് സംഭവമുണ്ടായത്. പുലർച്ചെ ജോലിക്കായി വീട്ടിൽ നിന്നിറങ്ങി നടന്നുവരുന്പോൾ ചേറ്റുപുഴ ആന്പക്കാട്ട് മൂലയിൽവച്ച് ശശിധരനെ ദീപു മുളവടികൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ചായകുടിക്കാനായി അതുവഴി വന്നിരുന്ന പ്രശാന്ത് എന്നയാൾ ഇതുകണ്ട് ദീപുവിനെ തടയാൻ ശ്രമിച്ചെങ്കിലും ദീപു വടികൊണ്ട് പ്രശാന്തിനെ ആക്രമിക്കാൻ ശ്രമിച്ച് ആട്ടിയോടിച്ചു. പ്രശാന്ത് ഒച്ചവെച്ച് കൂടുതൽ ആളുകളെ കൂട്ടി ദീപുവിനെ ഓടിച്ചു വിട്ട ശേഷമാണ് അടിയേറ്റുവീണ ശശിധരനെ ഒളരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ ശശിധരനെ പ്രാഥമിക ചികിത്സക്കു ശേഷം തൃശൂർ ജനറൽ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിനു ശേഷം ഓടിരക്ഷപ്പെടാൻ ശ്രമിച്ച ദീപുവിനെ നാട്ടുകാരുടെ…
Read Moreശോഭാസുരേന്ദ്രന്റെ പര്യടന വാഹനം തടഞ്ഞ സംഭവം: സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തു
തിരുവനന്തപുരം: ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽപ്പെട്ട പള്ളിക്കലിൽ ബിജെപി സ്ഥാനാർത്ഥി ശോഭാസുരേന്ദ്രന്റെ പര്യടന വാഹനം തടഞ്ഞെന്ന പരാതിയിൽ സിപിഎം പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. പള്ളിയ്ക്കൽ പോലീസാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം പള്ളിയ്ക്കലിൽ വച്ച് ശോഭാ സുരേന്ദ്രന്റെ പര്യടന വാഹനം സിപിഎം പ്രവർത്തകർ തടഞ്ഞ് നിർത്തി ശോഭാ സുരേന്ദ്രനെ അസഭ്യം വിളിച്ചെന്ന് കാട്ടി ബിജെപി നേതാക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. പരാതിയിൽ പോലീസ് കേസെടുക്കാത്തതിൽ പ്രതിഷേധിച്ച് ഇന്നലെ ശോഭാസുരേന്ദ്രനും ബിജെപി നേതാക്കളും ആറ്റിങ്ങൽ ഡിവൈഎസ്പി ഓഫീസിന് മുന്നിൽ ധർണ നടത്തിയിരുന്നു. പ്രതികൾക്കെതിരെ കേസെടുക്കുമെന്ന് ഡിവൈഎസ്പി ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സമരം പിൻവലിച്ചത്.
Read Moreകുടിവെള്ളമെത്തിക്കുമെന്ന വാട്ടർ അഥോറിറ്റി അവകാശവാദം വെറുതെ; കുടിവെള്ളമില്ലാതെ ചിപ്ലിമാടിലെ ഗ്രാമീണർ; കുടങ്ങളും ബക്കറ്റുകളുമായി തളിക്കുളം വാട്ടർ അഥോറിറ്റിക്കു മുന്നിൽ ധർണ
തളിക്കുളം: കളക്ടർ അറിയണം, കുടിവെള്ള ക്ഷാമം അറിയിക്കണമെന്ന് വാട്ടർ അഥോറിറ്റി ആവശ്യപ്പെടുന്നതൊക്കെ വെറുതെ. വിഷുദിനത്തിലും കുടിവെള്ളം കിട്ടാതെ ചേറ്റുവ ചിപ്ലിമാടിലെ ഗ്രാമീണർ വലഞ്ഞു. സഹികെട്ട് ചേറ്റുവ ചിപ്ലിമാടിലെ വീട്ടമ്മമാർ ഒഴിഞ്ഞ കുടങ്ങളും ബക്കറ്റുകളുമായി പൊരിവെയിലത്ത് കുടചൂടി തളിക്കുളത്തെ വാട്ടർ അഥോറിറ്റി ഓഫീസിലേക്കു മാർച്ചും ധർണയും നടത്തി. കുടിവെള്ളം കിട്ടാത്ത സ്ഥലങ്ങളിൽ വിവരം അറിയിച്ചാൽ ഉടൻ കുടിവെള്ളമെത്തിക്കുമെന്ന് പറഞ്ഞ് പത്രവാർത്തകൾ നൽകിയ വാട്ടർ അഥോറിറ്റിക്കാർ ഇവിടേയ്ക്കു ഇതുവരേയും തിരിഞ്ഞു നോക്കിയില്ല. ഇവിടത്തെ കുടിവെള്ള ക്ഷാമത്തെ കുറിച്ചും ഇവരുടെ ഒരാഴ്ച പിന്നിട്ട സമരവുമടക്കം നിരവധി വാർത്തകൾ രാഷ്ട്രദീപികയുൾപ്പെടെയുള്ള മാധ്യമങ്ങൾ പലതവണ റിപ്പോർട്ട് ചെയ്തിട്ടും വാട്ടർ അഥോറിറ്റിക്കാരും ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് അധികൃതരും കടുത്ത അനാസ്ഥ തുടരുകയാണ്. പ്രദേശവാസികൾ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ കേരള വാട്ടർ അഥോറിറ്റി തളിക്കുളം ഓഫീസിനു മുന്നിൽ ധർണ നടത്തി. പുല്ലാങ്കുഴൽ…
Read Moreതൃശൂരിലെ കഞ്ചാവ് വേട്ട ; പ്രത്യേക സംഘം അന്വേഷിക്കും; റെയിൽവേയും അന്വേഷണം നടത്തും
സ്വന്തം ലേഖകൻ തൃശൂർ: ഒന്നരക്കോടിയുടെ കഞ്ചാവ് പിടികൂടിയ സംഭവത്തിന്റെ തുടർ അന്വേഷണങ്ങൾക്കായി സംസ്ഥാനത്തെ ഏറ്റവും സമർത്ഥരായ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി എക്സൈസിന്റെ പ്രത്യേക അന്വേഷണസംഘത്തെ ഉടൻ രൂപീകരിക്കും. തൃശൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിന്റെ പാഴ്സൽ ബോഗിയിൽ നിന്നും 370 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് എക്സൈസ് കമ്മീഷണർക്ക് കൈമാറി. പിടിച്ചെടുത്ത കഞ്ചാവും ബന്ധപ്പെട്ട രേഖകളും കോടതിയിലും സമർപ്പിച്ചു. എക്സൈസ് കമ്മീഷണർക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിക്കുക. ട്രെയിനിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്തതുകൊണ്ടുതന്നെ റെയിൽവേ പോലീസും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തും. പാഴ്സൽ അയച്ചവരെക്കുറിച്ചും മറ്റും റെയിൽവേ പോലീസ് അന്വേഷിക്കും. എക്സൈസിന്റെ രഹസ്യാന്വേഷണവിഭാഗവും തൃശൂർ കഞ്ചാവ് വേട്ടയെക്കുറിച്ച് അന്വേഷണം നടത്തും. അന്വേഷണം ബീഹാറടക്കമുള്ള വടക്കൻ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കും. വടക്കൻ സംസ്ഥാനങ്ങളിൽ വിപണനം ചെയ്യാനായി അയച്ച കഞ്ചാവ് അവിടെ ഇറക്കാൻ കഴിയാതെ വന്നപ്പോൾ കേരളത്തിലേക്ക് കയറ്റിവിട്ടതാണെന്നും…
Read More