ദേശീയപാതയിലെ അടിപ്പാത നിർമാണം; ചാലക്കുടിയിൽ സിഗ്നൽ ജംഗ്ഷൻ അടച്ചു; ഗതാഗതക്കുരുക്ക് രൂക്ഷം

ചാലക്കുടി: ദേശീയപാതയിലെ അടിപ്പാത നിർമാണത്തിന്‍റെ ഭാഗമായി നഗരസഭ ജംഗ്ഷനിലെ സിഗ്നൽ ജംഗ്ഷൻ അടച്ചു. ഇതിന്‍റെ ഭാഗമായി തൃശൂർ, എറണാകുളം, മാള ഭാഗങ്ങളിൽനിന്നും വരുന്ന വാഹനങ്ങളെ വഴിതിരിച്ചുവിട്ടു തുടങ്ങി. എറണാകുളം ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ നഗരസഭ ജംഗ്ഷനിലെത്തി വലതുവശത്തേക്കു തിരിഞ്ഞ് കിഴക്കുവശത്തെ റോഡിലൂടെ തൃശൂർ ഭാഗത്തേക്ക് പോകണം. തൃശൂർ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ ക്രസന്‍റ് സ്കൂളിനു സമീപം കിഴക്കുവശത്തെ സർവീസ് റോഡിൽ പ്രവേശിച്ച് എറണാകുളം ഭാഗത്തേക്ക് പോകേണ്ടി വരും. നോർത്ത് ജംഗ്ഷനിൽ നിന്നും മാള ഭാഗത്തേക്ക് തിരിച്ചുവരുന്ന വാഹനങ്ങൾ നഗരസഭ ജംഗ്ഷനിൽ സർവീസ് റോഡിലൂടെ സൗത്ത് ജംഗ്ഷൻ വഴി പോകണം. കോടതി ജംഗ്ഷനിൽ അടിപ്പാത നിർമാണം പൂർത്തിയാകാൻ അഞ്ചു മാസമെങ്കിലും വേണ്ടിവരും. റോഡ് അടച്ചതോടെ സ്ഥലത്ത് ഗതാഗതക്കുരുക്ക് രൂക്ഷമായി. കഴിഞ്ഞദിവസം നഗരസഭ ചെയർപേഴ്സണ്‍ ജയന്തി പ്രവീണിന്‍റെ അധ്യക്ഷതയിൽ ചേർന്ന ഗതാഗത കമ്മിറ്റിയാണ് ക്രമീകരണം ഏർപ്പെടുത്താൻ തീരുമാനിച്ചത്.

Read More

ബാംഗളൂരിലേക്കുള്ള ബസ് നിരക്ക് വിമാനത്തേക്കാൾ കൂടുതൽ;  ഒത്താശ നൽകുന്നത് കെഎസ്ആർടിസിയും റെയിൽവേയും

തൃശൂർ: കേരളത്തിൽ നിന്നും ബാംഗളൂരിലേക്ക് രാത്രി സർവീസ് നടത്തുന്ന ബസുകളിൽ യാത്രക്കാർക്ക് നേരിടേണ്ടി വരുന്ന ദുരിതങ്ങൾ ഒന്നൊന്നായി പുറത്തു വരികയാണ്. അസൗകര്യങ്ങളും മോശമായ പെരുമാറ്റങ്ങളും നിരന്തരം നേരിടേണ്ടി വരുന്നുണ്ടെങ്കിലും പുറത്തു പറഞ്ഞാൽ കൂടുതൽ ഭീഷണിയുണ്ടാകുമെന്ന് ഭയന്നാണ് ആരും പുറത്തു പറയാതിരുന്നത്. കല്ലട ബസിലെ ദുരിതം പുറത്തു വന്നതോടെ നിരവധി പേരാണ് അനുഭവിച്ച ദുരിതങ്ങളുടെ കഥകളുമായി രംഗത്തെത്തുന്നത്.എന്നാൽ സ്വകാര്യ ബസുകളുടെ ബാംഗളൂർ യാത്രയ്ക്ക് കഐസ്ആർടിസിയും റെയിൽവേയും ഒത്താശ ചെയ്യുന്നുവെന്ന ആരോപണം നേരത്തെ തന്നെ പുറത്തു വന്നിരുന്നു. പരമാവധി ബാംഗളൂരിലേക്കുള്ള സർവീസുകൾ കുറച്ചാണ് ഈ വകുപ്പുകൾ സ്വകാര്യ ബസുകളെ സഹായിക്കുന്നത്. യാത്രക്കാരുടെ ആവശ്യങ്ങൾക്കനുസരിച്ച് കെഎസ്ആർടിസിയും റെയിൽവേയും കൂടുതൽ സർവീസുകൾ നടത്താത്തതിനാലാണ് മറ്റു വഴികളില്ലാതെ ജനങ്ങൾ സ്വകാര്യ ബസുകളെ ആശ്രയിക്കാൻ നിർബന്ധിതമാകുന്നത്. പലപ്പോഴും വിമാനത്തേക്കാൾ കൂടിയ നിരക്ക് നൽകിയാണ് യാത്രക്കാർ ബസുകളിൽ ബാംഗളൂരിലേക്ക് പോകുന്നത്. ബാംഗളൂർ ബസുകളിലെ ദുരന്തം ചർച്ചയായതോടെ കേരളത്തിൽ…

Read More

ഭിന്നശേഷി കുട്ടികൾക്കും ജോലി പരിശീലനം; അഭിനന്ദനങ്ങളുമായി കാതോലിക്കാ ബാവ

കന്നംകുളം: റോയൽ ആശുപത്രിയിൽ വിവിധ ജോലികളിൽ സഹായത്തിനായി നില്ക്കുന്ന ചൈതന്യ സ്പെഷ്യൽ സ്കൂളിലെ കുട്ടികളെ പരിശുദ്ധ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിദിയൻ കാത്തോലിക്കാ ബാവ സന്ദർശിച്ചു. ചൈതന്യ സ്പെഷൽ സ്കൂളിലെ അരുണ്‍ റ്റി. മുരളീധരൻ, സി.ഒ സിൻറ്റോ, കെ.എസ് പ്രിയ, വി.ബി. മനു, എൻ.എസ് ഐശ്വര്യ, കെ.എം മൻസൂർ, വി.ആർ രൻജിത്ത് എന്നീ ഏഴ് ഭിന്നശേഷിക്കാരായ കുട്ടികളാണ് കുന്നംകുളം റോയൽ ആശുപത്രിയിൽ വിവിധ ജോലികളിൽ സഹായികളായിട്ടുള്ളത്. പത്തിനഞ്ച് ദിവസത്തെ പരിശീലനമാണ് ഇവർക്ക് ആശുപത്രിയിൽ ഒരുക്കിയിരിക്കുന്നത്. വിജയകരമായി പൂർത്തിയാക്കുന്നതോടൊപ്പം ഇവരുടെ കഴിവുകൾ തിരിച്ചറിഞ്ഞ് ഇവർക്ക് ചെയ്യാൻ കഴിയുന്ന ജോലികൾ കുന്നംകുളത്തെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ ലഭിക്കുമെന്ന പ്രതീക്ഷയിലുമാണ് ഇവരുടെ കുടുംബാംഗങ്ങൾ. 18 വയസ് പൂർത്തിയാക്കിയ ഭിന്നശേഷിക്കാരായവരെ വിവിധ തലങ്ങളിൽ പുനരധിവസിപ്പിക്കുന്നതിന്‍റെ ഭാഗമായി ഇത്തരമൊരു ആശയം ചൈതന്യ സ്പെഷൽ സ്കൂൾ അധികൃതർ മുന്നോട്ടുവച്ചപ്പോൾ റോയൽ ആശുപത്രി ഇതിന് പൂർണ്ണ പിന്തുണ…

Read More

ആനവണ്ടിയോളം നന്മയുമായി  സത്യത്തിനു ഡബിൾ ബെല്ലടിച്ച് പ്രഭാകരൻ

ചാലക്കുടി: കളഞ്ഞുകിട്ടിയ 70,000 രൂപ ഉടമസ്ഥനെ കണ്ട ുപിടിച്ച് തിരികെ നൽകി കെഎസ്ആർടിസി ജീവനക്കാരൻ മാതൃകയായി. കെഎസ്ആർടിസി ഡിപ്പോയിലെ കണ്ടക്ടറായ നെടുന്പാൾ സ്വദേശി തട്ടാപറന്പിൽ കൊച്ചുമോന്‍റെയും കൂറാലിയുടെയും മകൻ പ്രഭാകരനാണ് സമൂഹത്തിനു മാതൃകയായത്. കഴിഞ്ഞ 12 ന് ഡ്രൈവർ മുരളീധരനുമായി സർവീസ് പോകവെ ബസിൽ അലസമായി കിടന്നിരുന്ന പഴകിയ ബാഗ് കാണുകയായിരുന്നു. തുടർന്ന് പരിശോധിച്ചപ്പോൾ പഴകിയ വസ്ത്രങ്ങൾക്കിടയിൽ 70,000 ത്തോളം രൂപ കണ്ടെത്തുകയായിരുന്നു. ഉടനെ ചാലക്കുടി ഡിപ്പോയിൽ ഏൽപ്പിച്ചെങ്കിലും ആരും എത്തിയില്ല. പിന്നീട് ബാഗിൽനിന്നു ലഭിച്ച ഐഡന്‍റിറ്റി കാർഡ് ഉപയോഗിച്ച് ആളെ കണ്ടെത്തി തുക തിരികെ ഏൽപ്പിക്കുകയായിരുന്നു. മൂവാറ്റുപുഴ കോലഞ്ചേരിയിൽ താമസിക്കുന്ന കുര്യൻ ഉതുപ്പിന്‍റേതായിരുന്നു ബാഗ്. അദ്ദേഹം കോഴിക്കോട് അനുജന്‍റെ വീട്ടിലേക്കു യാത്ര പോകുന്പോഴാണു ബാഗ് നഷ്ടപ്പെട്ടത്. ചാലക്കുടി ആര്യങ്കാലയിൽ താമസിക്കുന്ന പ്രഭാകരൻ 20 കൊല്ലത്തോളമായി കെഎസ് ആർടിസിയിൽ സേവനമനുഷ്ഠിക്കുന്നു. ഡിസ്ട്രിക്ട് ട്രാൻസ്പോർട്ട് ഓഫീസർ രാധാകൃഷ്ണന്‍റെ സാന്നിധ്യത്തിലാണു…

Read More

പോളിംഗ് ശതമാനത്തിലെ വർധന; നേട്ട-കോട്ടങ്ങളുടെ കണക്കുകൾ കൂട്ടിയും കിഴിച്ചും മുന്നണികൾ

പ്രത്യേക ലേഖകൻ തൃശൂർ: തൃശൂർ ജില്ലയിലെ മൂന്നു ലോക്സഭാ മണ്ഡലങ്ങളിൽ മൂന്നര മുതൽ അഞ്ചര വരെ പോളിംഗ് ശതമാനം വർധിച്ചു. ഓരോ മണ്ഡലത്തിലും കഴിഞ്ഞ തവണത്തേക്കാൾ അന്പതിനായിരം മുതൽ എഴുപതിനായിരംവരെ വോട്ടർമാർ അധികമായി വോട്ടു ചെയ്തു. പോളിംഗ് വർധിച്ചതിന്‍റെ നേട്ടകോട്ടങ്ങളുടെ കണക്കുകൾ കൂട്ടിയും കിഴിച്ചും ചർച്ച ചെയ്യുന്ന തിരക്കിലാണ് മുന്നണി നേതാക്കളും പ്രവർത്തകരും. കൂടുതൽപേർ വോട്ടു ചെയ്യാൻ എത്തിയത് തങ്ങൾക്കു ഗുണമായെന്നാണ് മൂന്നു മുന്നണികളുടേയും അവകാശവാദം. തെരഞ്ഞെടുപ്പു കമ്മീഷന്‍റെ അവസാന കണക്കുകൾ നാളെ രാവിലെ പുറത്തുവിടുന്പോൾ ശതമാനനിരക്ക് ഇനിയും വർധിക്കും. രണ്ടു ശതമാനംവരെ നിരക്ക് ഉയരാനാണ് സാധ്യത. ത്രികോണ മൽസരത്തിനു സമാനമായ പോരാട്ടം നടന്ന തൃശൂർ ലോക്സഭ മണ്ഡലത്തിൽ കഴിഞ്ഞ തവണത്തേക്കാൾ 5.69 ശതമാനം പേർ കൂടുതൽ വോട്ടു ചെയ്തു. 13.36 ലക്ഷം വോട്ടർമാരാണു തൃശൂർ മണ്ഡലത്തിലുള്ളത്. ചാലക്കുടി മണ്ഡലത്തിൽ പോളിംഗ് വർധിച്ചത് 3.52 ശതമാനം. ചാലക്കുടിയിൽ…

Read More

തൃശൂരിൽ ബൈക്കിൽ സഞ്ചരിച്ചിരുന്ന രണ്ടു യുവാക്കളെ വെട്ടിക്കൊന്നു; സംഭവത്തിനു പിന്നിൽ ഗുണ്ടാകുടിപ്പികയും,  കഞ്ചാവ് മാഫിയയുമാണെന്ന് സംശയം

തൃശൂർ: മുണ്ടൂർ പാറപ്പുറത്ത് രണ്ടുയുവാക്കളെ കഞ്ചാവ് മാഫിയ വെട്ടിക്കൊലപ്പെടുത്തി. മുണ്ടൂർ സ്വദേശി ശ്യാം, മുണ്ടത്തിക്കോട് സ്വദേശി ക്രിസ്റ്റോ എന്നിവരാണ് മരിച്ചത്. ഇന്നുപുലർച്ചെ നാലുമണിയോടെയാണ് സംഭവം. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഇരുവരെയും ടിപ്പറിലെത്തിയ സംഘം ഇടിച്ചുതെറിപ്പിച്ചശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പറയുന്നു. ഗുണ്ടാ കുടിപ്പകയും, കഞ്ചാവ് വിൽപ്പനയെ സംബന്ധിച്ചുള്ള തർക്കങ്ങളുമാണ് സംഭവത്തിനു പിന്നിലെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. നാലുപേരടങ്ങുന്ന സംഘം രണ്ടു ബൈക്കുകളിലായി യാത്രചെയ്യുന്പോഴാണ് അപകടം. മറ്റു രണ്ടുപേരെകുറിച്ച് വിവരമൊന്നുമില്ല. പേരാമംഗലം പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. മരിച്ചു രണ്ടുപേരുടെയും മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി.

Read More

വിജയത്തെക്കുറിച്ച് ആശങ്കയില്ല;  രാഷ്ട്രീയത്തെക്കാൾ വലുത് മനുഷ്യൻ; രാഷ്ട്രീയം രോഗമായി കൊണ്ടു നടക്കാൻ പാടില്ലെന്ന് ഇന്നസെന്‍റ്

ഇരിങ്ങാലക്കുട: വിജയത്തെക്കുറിച്ച് ഇത്തവണ തനിക്ക് ആശങ്കയില്ലെന്നു വോട്ട് രേഖപ്പെടുത്തി പുറത്തിറങ്ങിയ ശേഷം ചാലക്കുടി ലോകസഭാ എൽഡിഎഫ് സ്ഥാനാർഥി ഇന്നസെന്‍റ് പറഞ്ഞു. കഴിഞ്ഞ തവണ ആദ്യമായി തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ, തന്‍റെ പ്രചരണ പരിപാടികൾ കാണാൻ എത്തിയ ആൾക്കൂട്ടമൊക്കെ വോട്ടായി മാറുമോ എന്ന ആശങ്കയുണ്ടായിരുന്നു. എന്നാൽ താൻ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ ജനം അംഗീകരിച്ചതായിട്ടാണ് മനസിലാകുന്നതെന്നും ഇന്നസെന്‍റ് പറഞ്ഞു. രാഷ്ട്രീയത്തെക്കാൾ വലുത് മനുഷ്യനാണെന്നും രാഷ്ട്രീയം രോഗമായി കൊണ്ടു നടക്കാൻ പാടില്ലെന്നും ഇന്നസെന്‍റ് പറഞ്ഞു.

Read More

തൃശൂരിൽ എൽഡിഎഫിന് 50,000 വോട്ടിന്‍റെ  ഭൂരിപക്ഷം ലഭിക്കുമെന്ന് മന്ത്രി സുനിൽകുമാർ

തൃശൂർ: മണ്ഡലത്തിൽ 2014ൽ ലഭിച്ചതിനേക്കാൾ വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും, 50, 000 വോട്ടിന്‍റെ ഭൂരിപക്ഷം ലഭിക്കുമെന്നും മന്ത്രി വി. എസ് സുനിൽകുമാർ. മാങ്ങാട്ടുകര മാടന്പത്ത് എയുപി സ്കൂളിൽ വോട്ടു രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. വോട്ടെടുപ്പിലും, ഫലത്തിലും തികഞ്ഞ ആത്മവിശ്വാസമാണുള്ളതെന്നും മന്ത്രി പറഞ്ഞു. മന്ത്രി വി.എസ്.സുനിൽകുമാർ വോട്ട് ചെയ്തു. കുടുംബസമേതമാണ് വോട്ട് ചെയ്യാനെത്തിയത്.സിനിമാ സംവിധായകൻ സത്യൻ അന്തിക്കാട് ഇന്ന് രാവിലെ പത്തരയോടെ അന്തിക്കാട് ഗവ.എൽ പി സ്ക്കൂളിൽ വോട്ട് ചെയ്തു. ഭാര്യ നിമ്മിയോടൊപ്പമാണ് വോട്ട് ചെയ്യാനെത്തിയത്.പത്മശ്രീ എം.എ. യൂസഫലി ഭാര്യയോടൊപ്പം ഇന്ന് രാവിലെ 11ന് വോട്ട് ചെയ്തു. നാട്ടിക മാപ്പിള എൽപി സ്ക്കൂളിലായിരുന്നു വോട്ട് ചെയ്തത്. സിനിമാ താരം മഞ്ജു വാര്യർ ഉച്ചയ്ക്ക് 12.25 ന് പുള്ള് എ എൽ പി സ്ക്കൂളിലെ 69-ാം നന്പർ ബൂത്തിൽ വോട്ട് ചെയ്തു.അമ്മ ഗിരിജ വാര്യസാരോടൊപ്പമാണ് മഞ്ജു വാര്യർ വോട്ട്…

Read More

വോട്ടു ചെയ്താൽ സമ്മാനം, സെൽഫി എടുക്കാൻ സെൽഫി ബൂത്തുകൾ

തൃശൂർ: ജില്ലയിൽ സമ്മതിദാനാവകാശം വിനിയോഗിക്കുന്നവർക്കു സമ്മാനം ഒരുക്കി ജില്ലാ തെരഞ്ഞെടുപ്പു വിഭാഗത്തിലെ സ്വീപ് പ്രവർത്തകർ. 13 നിയോജക മണ്ഡലങ്ങളിലെയും വോട്ടർമാർക്ക്് അതതു പോളിംഗ് ബൂത്തുകൾക്കു മുന്നിൽ സ്ഥാപിച്ച സമ്മാനപ്പെട്ടിയിൽ ബിഎൽഒമാർ നല്കുന്ന വോട്ടേഴ്സ് സ്ലിപ്പ് നിക്ഷേപിക്കാം. വോട്ടെടുപ്പു കഴിഞ്ഞു നറുക്കെടുപ്പ് നടത്തും. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് മികച്ച സമ്മാനം നൽകും. ഇതോടൊപ്പം ജില്ലയിലെ 13 കേന്ദ്രങ്ങളിലെയും ഒരു മാതൃകാബൂത്തിൽവീതം വോട്ടർമാർക്കായി സെൽഫി എടുക്കാനുള്ള സൗകര്യവും സ്വീപ് തയാറാക്കിയിട്ടുണ്ട്. ഇവിടെനിന്നു വോട്ടർമാർക്കു സെൽഫിയെടുക്കാം.

Read More

തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി മോഹൻലാലിനെ സന്ദർശിച്ചു; നന്മകൾ നേർന്ന് ലാല്‍

കൊച്ചി; തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി നടന്‍ മോഹന്‍ലാലിനെ സന്ദര്‍ശിച്ചു. സിനിമാ ജീവിതം തുടങ്ങുന്ന കാലം മുതൽ ബന്ധമുള്ളവരാണ് മോഹന്‍ലാലും മമ്മൂട്ടിയുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. കൂടിക്കാഴ്ചയില്‍ രാഷ്ട്രീയമില്ലെന്നും മോഹന്‍ലാലിന്‍റെയും അദ്ദേഹത്തിന്‍റെ അമ്മയുടയും അനുഗ്രഹം വാങ്ങാനാണ് താന്‍ എത്തിയതെന്നും സുരേഷ് ഗോപി പറഞ്ഞു. സുരേഷ് ഗോപിക്ക് എല്ലാവിധ നന്മകളുമുണ്ടാകട്ടെയെന്ന് ആശംസിച്ച് മോഹന്‍ലാല്‍ അദ്ദേഹത്തെ യാത്രയാക്കി.

Read More