സ്വന്തം ലേഖകൻ തൃശൂർ: എഴുത്തിലെ വേറിട്ട സ്ത്രീസ്വരമായിരുന്നു അഷിതയുടേത്. ലളിതമായ എഴുത്തിലൂടെ ശക്തമായി എങ്ങിനെ കാര്യങ്ങൾ ഹൃദയത്തിൽ തട്ടും വിധം വായനക്കാരിലേക്ക് പകർന്നുനൽകാമെന്ന് അഷിതയുടെ രചനകൾ കാണിച്ചു തരുന്നു. ദുരൂഹതയോ നിഗൂഢതയോ അഷിതയുടെ അക്ഷരങ്ങളിലുണ്ടായിരുന്നില്ല. എന്തായിരുന്നോ അഷിത അതുതന്നെയായിരുന്നു അഷിത എഴുതിയതും. ഇതിനേക്കാൾ ഉയരത്തിലും പ്രശസ്തിയിലും എത്തേണ്ട എഴുത്തുകാരിയായിരുന്നു അഷിത. എന്നാൽ സ്വയം ഒതുങ്ങിക്കൂടുന്ന അഷിതയെയാണ് പലപ്പോഴും കാണാറുള്ളത്. അടുത്തിടെയായി ചില ഓണ്ലൈൻ സംരംഭങ്ങളിൽ അഷിത എഴുതിയ പ്രതിവാര കോളം ഏറെ വായനക്കാരെ ആകർഷിച്ചു. ആത്മകഥാംശമുള്ള ആ കോളത്തിൽ പോയകാലത്തെ തന്റെ അനുഭവങ്ങളേയും പുതിയകാലത്തേയും അഷിത മനോഹരമായി കൂട്ടിയിണക്കുന്നത് വായിച്ചെടുക്കാമായിരുന്നു. അഷിത ജനിച്ച പഴയന്നൂരും വളർന്ന മറ്റു ചുറ്റുപാടുകളുമെല്ലാം കഥകളിൽ കാണാമായിരുന്നു. മാധവിക്കുട്ടി എങ്ങിനെയാണോ പുന്നയൂർക്കുളത്തേയും നീർമാതളത്തേയും ലോകപ്രശസ്തിയിലെത്തിച്ചത് അതുപോലെയാണ് അഷിത തന്റെ ജന്മനാടിനെ പറ്റി എഴുതിയത്. പഴയന്നൂർകാർക്ക് അഷിതയെന്ന പെണ്കുട്ടി എഴുത്തിന്റെ പുതിയ മേഖലകളിലേക്ക് വിഹരിക്കുന്നത്…
Read MoreCategory: Thrissur
ടൗണിലെ വ്യാപാരികളെ ജിഎസ്ടി ഉദ്യോഗസ്ഥർ ഉപഭോക്താക്കളായി ചമഞ്ഞ് വേട്ടയാടുന്നുവെന്ന്
ചാലക്കുടി: ടൗണിലെ ചെറുകിട വ്യാപാരികളെ ജിഎസ്ടി ഉദ്യോഗസ്ഥർ ഉപഭോക്താക്കളായി ചമഞ്ഞ് വേട്ടയാടുന്നു. കടകളിൽ നിന്നും ഉപഭോക്താവ് എന്ന വ്യാജേന എത്തി ചില്ലറ സാധനങ്ങൾ വാങ്ങുകയും ബിൽ നൽകിയില്ലെങ്കിൽ 20,000 രൂപ പിഴ അടപ്പിക്കുകയുമാണ് ചെയ്യുന്നത്. വാങ്ങുന്ന സാധനം കടയിൽ തന്നെ തിരിച്ച് നൽകി കൊടുത്ത പണം തിരികെ വാങ്ങുകയുമാണ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം ഒരു കടയിൽ കയറി ഉദ്യോഗസ്ഥൻ ഉപഭോക്താവായി ചമഞ്ഞ് ഒരു പായ വാങ്ങുകയും ബിൽ നൽകിയില്ലെന്ന് പറഞ്ഞ് 20,000 രൂപ പിഴ ഈടാക്കുകയും ചെയ്തു. ഇങ്ങനെ ചെറുകിട വ്യാപാരികളെ ജിഎസ്ടി ഇന്റലിജൻസ് ഉദ്യോഗസ്ഥർ കെണിയിൽ കുരുക്കുകയാണ്. ചെറുകിട വ്യാപാരികൾ ജിഎസ്ടി ഈടാക്കുന്നതിന് കംപ്യൂട്ടർ വാങ്ങി ഒരു ജീവനക്കാരനെ ഇതിനുവേണ്ടി നിയമിക്കണമെങ്കിൽ 15,000 രൂപയെങ്കിലും ശന്പളം കൊടുക്കേണ്ടി വരുമെന്ന് വ്യാപാരികൾ പറയുന്നു. പ്രളയം മൂലം വിഷമത അനുഭവിക്കുന്ന വ്യാപാരികൾക്ക് ഭാരിച്ച ചെലവുകൾ താങ്ങാനാവുന്നില്ല. വ്യാപാര മാന്ദ്യവും…
Read Moreരാഹുൽ ആദ്യം മിനിമം വേതനംപ്രഖ്യാപിച്ചതു കേരളത്തിൽ നടന്ന ദേശീയ മത്സ്യത്തൊഴിലാളി പാർലമെന്റിൽ
തൃശൂർ: യുപിഎ അധികാരത്തിൽ വന്നാൽ എല്ലാവർക്കും മിനിമം വരുമാനം ഉറപ്പാക്കുമെന്നു കോണ്ഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് രാഹുൽ ഗാന്ധി ആദ്യം പ്രഖ്യാപനം നടത്തിയതു കേരളത്തിൽ.കഴിഞ്ഞ 14നു തൃപ്രയാർ ടിഎസ്ജിഎ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ദേശീയ മത്സ്യത്തൊഴിലാളി പാർലമെന്റിൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽനിന്നെത്തിയ പ്രതിനിധികളുടെ ചോദ്യങ്ങൾക്കു മറുപടി പറയുമ്പാേഴാണ് എല്ലാവർക്കും മിനിമം വേതനം നല്കാനുള്ള പദ്ധതി കോണ്ഗ്രസ് പാർട്ടി ആവിഷ്കരിക്കുന്നതായി പറഞ്ഞത്. ഈ വാഗ്ദാനം പ്രകടന പത്രികയിൽ ഉൾപ്പെടുത്തി ഇന്നലെ ഡൽഹിയിൽ പ്രഖ്യാപിക്കുകയും ചെയ്തു.അടിസ്ഥാന വേതനം ഉറപ്പാക്കുന്നതോടെ രാജ്യത്തെ ദാരിദ്ര്യം തുടച്ചുനീക്കാനുള്ള പദ്ധതി ഫലപ്രദമായി നടപ്പാക്കുമെന്നും രാഹുൽ വ്യക്തമാക്കിയിരുന്നു. നരേന്ദ്ര മോദിയെപ്പോലെയല്ല, ചെയ്യാൻ കഴിയാത്തതു പറയാറില്ലെന്നു പറഞ്ഞാണ് അന്നു രാഹുൽ ഈ പ്രഖ്യാപനം നടത്തിയത്. രാജ്യത്തെ പാവപ്പെട്ടവർക്കുവേണ്ടി കരുതാൻ തങ്ങളുണ്ടാകുമെന്ന ഉറപ്പാണ് കോൺഗ്രസ് അധ്യക്ഷൻ ഈ പ്രഖ്യാപനത്തിലൂടെ നടത്തിയിരിക്കുന്നതെന്നു മത്സ്യത്തൊഴിലാളി നേതാക്കൾ വ്യക്തമാക്കി.
Read Moreഅവധിദിനങ്ങളും തെരഞ്ഞെടുപ്പുകാലത്തെ അധികൃതരുടെ തിരക്കും മറയാക്കി അന്നമനടയിൽ നിലംനികത്തൽ
അന്നമനട: അവധിദിനങ്ങളും തെരഞ്ഞെടുപ്പ് കാലത്തെ റവന്യു അധികൃതരുടെ തിരക്കും രാഷ്ട്രീയ പാർട്ടികൾ പുലർത്തുന്ന നിശബ്ദതയും മറയാക്കി അന്നമനട ഗ്രാമപഞ്ചായത്തിന്റെ വിവിധയിടങ്ങളിൽ നിലങ്ങളും തണ്ണീർത്തടങ്ങളും നികത്തുന്നത് വ്യാപകമാകുന്നു.മേലഡൂർ റേഷൻ കടകയ്ക്കു എതിർ ദിശയിലുള്ള ഹെൽത്ത് സെന്റർ റോഡിന് സമീപം വെണ്ണീർപ്പാടം പാടശേഖരത്തിലാണ് വൻ തോതിൽ പാടം നികത്തുന്നത്. അന്നമനട ഗ്രാമപഞ്ചായത്തിലെ 15, 16 വാർഡുകളിലാണ് ഈ പാടശേഖരം. ഒറ്റ ദിവസം കൊണ്ട് തന്നെ മണ്ണടിക്കലും നിരത്തലും തകൃതിയായാണ് നടന്നത്. പ്രദേശവാസികളുടെ പ്രതിഷേധങ്ങളുയർന്നിട്ടും പഞ്ചായത്ത്, വില്ലേജ് അധികൃതർ തിരിഞ്ഞുനോക്കിയില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഈ പാടശേഖരത്തിലെ മുഖ്യ ജലസ്രോതസായ കുരിയൻ തോടിന്റെ സ്വാഭാവിക നീരൊഴുക്കിനും ഇത് പ്രതിബന്ധമായേക്കാമെന്ന ആശങ്കയും നാട്ടുകാർക്കുണ്ട്. അന്നമനട ഗ്രാമപഞ്ചായത്തിനു സമീപം നിലം നികത്തുന്നത് കണ്ട് ഫോട്ടോയെടുക്കാൻ ശ്രമിച്ച അന്നമനട കൃഷി ഓഫീസറെ ഭീഷണിപ്പെടുത്തിയതിനെതിരെ നടപടി ആവശ്യപ്പെട്ട് കൃഷി ഓഫീസർ പരാതി നൽകിയിട്ടുണ്ട്. നിലം നികത്തലുകൾക്കെതിരെ നടപടിയെടുക്കാൻ അധികാരികൾ…
Read Moreതാൻ തെരഞ്ഞെടുക്കപ്പെട്ടാൽ രാജ്യം അറിയുന്ന മണ്ഡലമായി ആലത്തൂരിനെ മാറ്റുമെന്ന് രമ്യ ഹരിദാസ്
വടക്കാഞ്ചേരി: ആലത്തൂർ പാർലിമെന്റ് മണ്ഡലത്തിൽ താൻ തെരഞ്ഞെടുക്കപ്പെട്ടാൽ രാജ്യം അറിയുന്ന മണ്ഡലമായി ആലത്തൂരിനെ മാറ്റുമെന്ന് സ്ഥാനാർഥി രമ്യ ഹരിദാസ് പറഞ്ഞു.വടക്കാഞ്ചേരിപ്രസ് ഫോറം സംഘടിപ്പിച്ച മിറ്റ് ഭി കാൻഡിഡേറ്റ് പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രമ്യ ഹരിദാസ്. സർക്കാരിന്റെ പിടിപ്പു കേട് മൂലമാണ് ത്രിതല പഞ്ചായത്തുകളിലെ പദ്ധതികൾ കൃത്യ സമയത്ത് നടപ്പിലാക്കാ കഴിയാതെ പോകുന്നത്. താൻ ആലത്തൂരിൽ വിജയിച്ചാൽ വ്യവസായ മേഖലയെ സംരക്ഷിക്കാൻ നടപടി സ്വീകരിക്കും. അതുപോലെ തന്നെ വനിതകളുൾപ്പടെകൂടുതൽ പേർക്ക് തൊഴിൽ അവസരം സൃഷ്ടിക്കും. കേന്ദ്രത്തിൽ യുപിഎസർക്കാർ അധികാരത്തിൽ എത്തിയാൽ തന്റെ മണ്ഡലത്തിലെ റെയിൽവേ സ്റ്റേഷനുകളുടെ വികസനം ഉറപ്പാക്കുമെന്നും, മണ്ഡലത്തിൽ കൂടുതൽ സമയം ചിലവഴിക്കുമെന്നും, നടപ്പിലാക്കാൻ കഴിയുന്ന കാര്യങ്ങൾ മാത്രമാണ് താൻ ജനങ്ങളോട് പറയുവെന്നും രമ്യ ഹരിദാസ് മാധ്യമ പ്രവർത്തകർക്ക് മറുപടി നൽകി.
Read Moreഎംഎൽഎ റോഡ് എന്നാൽ; മാലിന്യം ലാവിഷായി എറിയുന്ന റോഡ് എന്നാണോ? തൃശൂർ എംഎൽഎ റോഡിന്റെ അവസ്ഥയിപ്പോൾ ഇങ്ങനെ…
സ്വന്തം ലേഖകൻ തൃശൂർ: എംഎൽഎ റോഡ് എന്നാൽ മാലിന്യം ലാവിഷായി എറിയാവുന്ന റോഡ് എന്നാണ് പൂർണരൂപം എന്ന് തോന്നിപ്പോകും പുഴയ്ക്കലിൽ നിന്നും മെഡിക്കൽ കോളജ്-കുറ്റൂർ ഭാഗത്തേക്കുള്ള എംഎൽഎ റോഡ് കണ്ടാൽ. ഒരു നല്ല വഴി എങ്ങിനെ ഒരു വഴിക്കാക്കാമെന്ന് വഴിപോക്കർ കാണിച്ചു തരുന്നു. ഇരുഭാഗത്തും വിശാലമായ നെൽപാടങ്ങളുള്ള കുറ്റൂർ എംഎൽഎ റോഡ്് പ്രഭാത-സായാഹ്ന സവാരിക്കായി കാൽനടയാത്രക്കാർ ഏറെ ഇഷ്ടപ്പെടുന്ന വാഹനത്തിരക്കധികം ഇല്ലാത്ത റോഡുകളിലൊന്നാണ്. എന്നാൽ രാത്രിയിലും പുലർച്ചെയും ഈ വഴിയിൽ കൊണ്ടുവന്നു തള്ളുന്ന മാലിന്യക്കൂന്പാരത്താൽ എംഎൽഎ റോഡിലൂടെ വഴിനടക്കാൻ കഴിയാത്ത സ്ഥിതിയാണ്. പരിസരത്ത് വീടുകളൊന്നുമില്ലാത്തതിനാൽ ആരും നോക്കാനോ തടയാനോ ഇല്ലാത്തത് മാലിന്യം വലിച്ചെറിയുന്നവർക്ക് ഏറെ സഹായകരമാണ്. എംഎൽഎ റോഡിലുള്ള സ്കൂളിലേക്കും മറ്റുമായി നിരവധി പേർ കടന്നുപോകുന്ന വഴിയാണിത്. രൂക്ഷമായ ദുർഗന്ധമാണ് ഇപ്പോൾ വഴിയരികിൽ നിന്നും പരക്കുന്നത്. മൂക്കുപൊത്തിയാണ് ഇതുവഴി കടന്നുപോകുന്നത്. തൃശൂർ കോർപറേഷന്റെയും കോലഴി പഞ്ചായത്തിന്റെയും ഇടയിലുള്ള…
Read Moreഅയോഗ്യരായ അഭിഭാഷകർ കേരളത്തിൽ; ജുഡീഷറിയുടെ പ്രതിച്ഛായ ഇല്ലാതാക്കു മെന്ന് ഗവർണർ സദാശിവം
സ്വന്തം ലേഖകൻ തൃശൂർ: കേരളത്തിൽ ആയിരക്കണക്കിന് അയോഗ്യരായ അഭിഭാഷകരുണ്ടെന്ന റിപ്പോർട്ട് പുറത്തുവന്നതിൽ താൻ ആശങ്കപ്പെടുന്നതായി ഗവർണർ ജസ്റ്റിസ് പി.സദാശിവം പറഞ്ഞു. 2013-14 വർഷത്തിൽ ഇന്ത്യൻ നീതിന്യായവ്യവസ്ഥയെ നയിച്ച ഒരാളെന്ന നിലയിൽ സംസ്ഥാനത്തും രാജ്യത്തുമൊക്കെ ഇത്തരം യോഗ്യതയില്ലാത്ത അഭിഭാഷകർ നീതിന്യായ വ്യവസ്ഥിതിയിൽ ഉണ്ടെന്നത് ഏറെ നിരാശപ്പെടുത്തുന്നതാണ്. തൃശൂർ ബാർ അസോസിയേഷൻ നൂറാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ഗവർണർ. കേരളത്തിൽ ആയിരക്കണക്കിന് അഭിഭാഷകർ വേണ്ടത്ര വിദ്യാഭ്യാസ യോഗ്യതയില്ലാത്തവരാണെന്ന് കഴിഞ്ഞവർഷമാണ് റിപ്പോർട്ട് പുറത്തുവന്നത്. ഇതു ജുഡീഷറിയുടെ പ്രതിച്ഛായയെത്തന്നെ ഇല്ലാതാക്കും. സമൂഹത്തിൽ ഉണ്ടാകുന്ന ഇത്തരം തെറ്റായ പ്രവണതകൾ പരിഹരിക്കാൻ ബാർ അസോസിയേഷനുകൾ മുന്നിട്ടിറങ്ങണമെന്നു ഗവർണർ നിർദേശിച്ചു. നിയമജ്ഞരെന്ന നിലയിൽ വിശ്വാസ്യത നിലനിർത്താൻ അഭിഭാഷകർ ശ്രദ്ധിക്കണം. സാങ്കേതികവിദ്യയെ ഉപയോഗപ്പെടുത്തി നടപടിക്രമങ്ങൾ വേഗത്തിലാക്കാനും കേസുകൾ തീർപ്പാക്കുന്നതിനും നടപടിയുണ്ടാകണമെന്നും ഗവർണർ പറഞ്ഞു. ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് വി.ചിദംബരേഷ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെഷൻസ് ജഡ്ജി…
Read Moreന്യൂസിലൻഡ് വെടിവയ്പ്പ്: അൻസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു; കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കി
കൊടുങ്ങല്ലൂർ: ന്യൂസിലൻഡിലെ ക്രൈസ്റ്റ് ചർച്ചിൽ ഭീകരന്റെ വെടിയേറ്റു മരിച്ച അൻസി ബാവ (25)യുടെ മൃതദേഹം ഇന്നുരാവിലെ 11-ന് കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദ് കബർസ്ഥാനിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ കബറടക്കി.പുലർച്ചെ 3.18-ന് നോർക്കയുടെ നേതൃത്വത്തിൽ നെടുന്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കൊണ്ടുവന്ന മൃതദേഹം എറണാകുളം പ്രോട്ടോകോൾ ഓഫീസർ ജെയ്പോൾ, അൻസിയുടെ ബന്ധു പി.എച്ച്.നിയാസ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. എംഎൽഎമാരായ ഹൈബി ഈഡൻ, റോജി എം. ജോണ്, അൻവർ സാദത്ത്, മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞ് എന്നിവരും വിമാനത്താവളത്തിൽ എത്തിയിരുന്നു. തുടർന്ന് മൃതദേഹം അൻസിയുടെ ഭർത്താവ് മാടവന തിരുവള്ളൂർ പൊന്നാത്ത് അബ്ദുൾ നാസറിന്റെ വീട്ടിലും മേത്തല ഗൗരിശങ്കർ ആശുപത്രിക്കു സമീപമുള്ള അൻസിയുടെ വീട്ടിലും കൊണ്ടുവന്നു. ഇരുവീടുകളിലും പുലർച്ച മുതൽ രാവിലെ ഒന്പതുവരെ ആയിരക്കണക്കിന് നാട്ടുകാരും ബന്ധുക്കളും എത്തി അന്ത്യോപചാരമർപ്പിച്ചു. തുടർന്ന് പൊതുദർശനത്തിനായി മേത്തല കമ്യൂണിറ്റി ഹാളിൽ കൊണ്ടുവന്നപ്പോഴും നൂറുകണക്കിന് ആളുകളാണ്…
Read Moreബില്ലിൽ കൃത്രിമം; ആശുപത്രിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയ മുൻ ജീവനക്കാരൻ അറസ്റ്റിൽ
ചാലക്കുടി: പുതുക്കാട് സ്വകാര്യ ആശുപത്രിയിൽനിന്ന് ബില്ലിൽ കൃത്രിമം കാണിച്ചും ജീവനക്കാരെ കബളിപ്പിച്ചും പത്തു ലക്ഷത്തോളം രൂപയുടെ തട്ടിപ്പു നടത്തി കടന്നുകളഞ്ഞ മുൻ ജീവനക്കാരൻ അറസ്റ്റിലായി. കോഴിക്കോട് അഴിയൂർ കാരപ്പറന്പ് സ്വദേശി ചള്ളവീട്ടിൽ സനീഷിനെ (36) ആണു ചാലക്കുടി ഡിവൈഎസ്പി കെ. ലാൽജിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ആശുപത്രിയിലെ ബില്ലിംഗ് വിഭാഗം മേധാവിയായി ഒരു വർഷം മുന്പാണ് ഇയാൾ ചുമതലയേറ്റത്. മാനേജ്മെന്റിന്റെ വിശ്വസ്തനായി മാറിയ ഇയാൾ രോഗികൾ പണമടയ്ക്കുന്ന ബില്ലുകളിൽ കൃത്രിമം കിട്ടിയാണു പലപ്പോഴായി ലക്ഷക്കണക്കിനു രൂപയുടെ തട്ടിപ്പ് നടത്തിയത്. എന്നാൽ തട്ടിപ്പ് മാനേജ്മെന്റിന്റെ ശ്രദ്ധയിൽപെടാതിരുന്നതിനാൽ തട്ടിപ്പ് തുടർന്നുവരികയായിരുന്നു. വർഷാവസാന ഓഡിറ്റിംഗിൽ കൃത്രിമം കണ്ടെത്തിയപ്പോഴേക്കും വിദേശത്ത് ജോലി ശരിയായെന്നു പറഞ്ഞ് ഇയാൾ ജോലി രാജിവച്ചു പോയിരുന്നു. പുതുക്കാട് പോലീസിൽ നൽകിയ പരാതിയെ തുടർന്ന് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും സുനീഷിനെ കണ്ടെത്താനായില്ല. തുടർന്ന് ഡിവൈഎസ്പി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച്…
Read Moreഇന്നസെന്റിന്റെ 1750 കോടിയുടെ വികസനം നുണപ്രചാരണം മാത്രമെന്ന് ജോസഫ് വാഴയ്ക്കൻ
ചാലക്കുടി: ഇന്നസെന്റിന്റെ 1750 കോടിയുടെ വികസനം നുണപ്രചാരണം മാത്രമാണെന്ന് കെപിസിസി സെക്രട്ടറി ജോസഫ് വാഴയ്ക്കൻ. യുഡിഎഫ് ചാലക്കുടി നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കണ്വൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുയായിരുന്നു. കുറെ ഹൈമാസ്റ്റ് ലൈറ്റുകളും ആശുപത്രിയിലേക്കു കുറച്ച് ഉപകരണങ്ങളും വാങ്ങിയതാണോ വികസനം. എംപി ഫണ്ട് ഉപയോഗിച്ച് ഒരു ക്ലാർക്കിന് ചെയ്യാവുന്ന കാര്യമാണിതെന്നും അദ്ദേഹം പറഞ്ഞു.അഡ്വ. സി.ജി.ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. യുഡിഎഫിനെതിരെ സിപിഎമ്മിന്റെ കള്ളപ്രചാരണങ്ങൾ വിലപ്പോവില്ലെന്നും വാഴയ്ക്കൻ തുടർന്നു പറഞ്ഞു. സ്ഥാനാർഥി ബെന്നി ബഹനാൻ, റോജി എം. ജോണ് എംഎൽഎ, സാവിത്രി ലക്ഷ്മണൻ, ടി.യു.രാധാകൃഷ്ണൻ, ഐ.ഐ.അബ്ദുൾമജീദ്, കെ.ഒ.വർഗീസ്, ടി.എൻ.രാജൻ, പി.ഐ.മാത്യു, ഷാജു വടക്കൻ, പി.ഡി.നാരായണൻ, എബി ജോർജ്, വി.ഒ.പൈലപ്പൻ, ബിജു കാവുങ്കൽ, മേരി നളൻ, ജെയിംസ് പോൾ തുടങ്ങിയവർ പ്രസംഗിച്ചു. വി.ഒ.പൈലപ്പൻ ചെയർമാനും, സി.ജി.ബാലചന്ദ്രൻ വർക്കിംഗ് ചെയർമാനും ബിജു കാവുങ്കൽ ജനറൽ കണ്വീനറുമായി 100 അംഗ തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
Read More