തൃശൂർ: അവധിക്കാലത്തു കേരളത്തിലെ ചുണക്കുട്ടികൾക്കു ഫുട്ബോൾ പരിശീലനം നൽകാൻ സ്പെയിനിലെ രാജ്യാന്തര ഫുട്ബോൾ ലീഗ് ക്ലബ് ലാലിഗ രംഗത്ത്. രജിസ്ട്രേഷൻ അടുത്തദിവസം ആരംഭിക്കും. ബ്ലാസ്റ്റേഴ്സ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയും സ്കോർലൈൻ സ്പോർട്സും സംയുക്തമായി നടത്തുന്ന ഫുട്ബോൾ സമ്മർകോച്ചിംഗ് ക്യാന്പ് ഏപ്രിൽ ഒന്നിന് ആരംഭിക്കും. രണ്ടുമാസം നീണ്ടുനില്ക്കുന്ന ക്യാന്പ് മേയ് 31 നു സമാപിക്കും. തൃശൂർ ജില്ലയിലെ ആറിനും 16 നും മധ്യേ പ്രായമുള്ള കുട്ടികൾക്കാണ് ക്യാന്പിൽ പ്രവേശനം. രജിസ്ട്രേഷനു 9747973166 എന്ന നന്പറിൽ ബന്ധപ്പെടണം. കേരളവർമ കോളജ്, കൊടുങ്ങല്ലൂർ എംഇഎസ് അസ്മാബി കോളജ്, പുതുക്കാട് സെന്റ് ആന്റണീസ് സ്കൂൾ, ചാലക്കുടി കാർമൽ സ്കൂൾ, പുറ്റേക്കര സെന്റ് ജോർജ് ഹൈസ്കൂൾ, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് എന്നിവടങ്ങളാണ് പരിശീലന കേന്ദ്രങ്ങൾ. സെന്റ് തോമസ് കോളജ്തൃശൂർ സെന്റ് തോമസ് കോളജ് ഫുട്ബോൾ അക്കാദമിയുടെ ആഭിമുഖ്യത്തിൽ എട്ടുമുതൽ 16 വരെ വയസുള്ള ആണ്കുട്ടികൾക്കും…
Read MoreCategory: Thrissur
സ്ത്രീത്വത്തെ അപമാനിച്ചവർക്കുള്ള മറുപടിയാകണം ബെന്നി ബഹനാന്റെ വിജയമെന്ന് പി.ടി. തോമസ് എംഎൽഎ
അതിരപ്പിള്ളി: യുഡിഎഫ് അതിരപ്പിള്ളി മണ്ഡലം തെരഞ്ഞെടുപ്പ് കണ്വൻഷൻ പി.ടി.തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. മലയാളത്തിന്റെ മഹാനടി അപമാനിക്കപ്പെട്ടപ്പോൾ വേട്ടക്കാർക്കൊപ്പം കൂടി വനിതകളെ അപമാനിച്ചവരെ തിരിച്ചറിയണമെന്നും അദ്ദേ ഹം ഓർമപ്പെടുത്തി. സർക്കാർ സമ്മാനിച്ച മഹാപ്രളയത്തിൽ മനുഷ്യായു സുകൊണ്ട് സന്പാദിച്ചെതെല്ലാം തകർന്നടിഞ്ഞപ്പോൾ നമ്മുടെ നേരെ തിരിഞ്ഞ് നോക്കാത്തവർ ഏത് സിൽക്കണിഞ്ഞ് വന്നാലും ഇവിടെ രക്ഷപ്പെടില്ല. കേരളത്തിലെ അക്രമ രാഷ്ട്രീയത്തിനെതിരെയുളള വിധിയെഴുത്താകും തെരഞ്ഞെടുപ്പ് – അദ്ദേഹം കൂട്ടി ച്ചേർത്തു. മണ്ഡലം പ്രസിഡന്റ് മുരളി ചക്കന്തറ അധ്യക്ഷത വഹിച്ചു. വി.ഒ. പൈലപ്പൻ, ടി.എ. ആന്റോ, പി.കെ. ജേക്കബ്, ജെയിംസ് പോൾ, അഡ്വ. സി.ജി ബാലചന്ദ്രൻ, ഒ.എസ്. ചന്ദ്രൻ, ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റുമാരായ ബിജു പി. കാവുങ്ങൽ, എബി ജോർജ്, മണികണ്ഠദാസ്, ഷോണ് പല്ലിശേരി, എം.ഡി. വർഗീസ്, അഡ്വ. അരുണ്, ഡെന്നീസ് കെ. ആന്റ ണി, എം.എം. അനിൽകുമാർ, ദിലിക് ദിവാകരൻ എന്നിവർ പ്രസം…
Read Moreഇലക്ഷൻ സ്ക്വാഡിന്റെ വാഹനപരിശോധന; മോഷ്ടിച്ച സ്വർണാഭരണങ്ങളുമായി ബാങ്ക് ജീവനക്കാരൻ പിടിയിൽ
തൃശൂർ: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കള്ളപ്പണം കടത്തുന്നതു കണ്ടെത്താനും തടയാനും സ്ക്വാഡ് നടത്തിയ വാഹന പരിശോധനയിൽ 23 പവനോളം മോഷ്ടിച്ച സ്വർണവുമായി യുവാവ് പിടിയിലായി. ചേർപ്പ് പുച്ചിന്നിപ്പാടത്തു വച്ചാണ് തെരഞ്ഞെടുപ്പ് സ്ക്വാഡിന്റെ വാഹനപരിശോധനയ്ക്കിടെ 23 പവനോളം സ്വർണാഭരണങ്ങളുമായി ബാങ്ക് ജീവനക്കാരനായ ആറാട്ടുപുഴ സ്വദേശി ഇട്ടിയേടത്ത് ശ്യാം (25) പിടിയിലായത്. യൂണിയൻ ബാങ്ക് ചാലക്കുടി ബ്രാഞ്ചിലെ പ്യൂണാണ് ഇയാൾ. ഇലക്ഷൻ സ്ക്വാഡ് അംഗങ്ങൾ യുവാവിനെ പോലീസിനു കൈമാറി. ചേർപ്പ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തി. യുവാവിനെ ചോദ്യം ചെയ്തപ്പോൾ ഇയാൾ ചാലക്കുടിയിലെ ബാങ്കിൽനിന്നു സ്വർണം മോഷ്ടിച്ചതാണെന്നു തെളിഞ്ഞു. പ്രളയത്തിനിടെ ബാങ്കിന്റെ ലോക്കറിൽനിന്നു പണയം വച്ച സ്വർണാഭരണങ്ങൾ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റുന്നതിനിടെയാണ് സ്വർണം കവർന്നതെന്നു ജീവനക്കാരൻ പോലീസിനു മൊഴിനൽകി.
Read Moreകഞ്ചാവുമായി കറങ്ങിനടന്ന കൊലക്കേസ് പ്രതി പിടിയിൽ; കഞ്ചാവ് എത്തിച്ചത് തമിഴ്നാട്ടിൽ നിന്നെന്ന് യുവാവ്
ചാലക്കുടി: കോടതിയും വിദ്യാലയങ്ങളും സ്ഥിതിചെയ്യുന്ന റോഡിനു സമീപം കഞ്ചാവുമായി കറങ്ങിനടന്ന കൊലക്കേസ് പ്രതി പോലീസ് പിടിയിലായി. മാള പൂപ്പത്തി സ്വദേശി കോട്ടപ്പുറത്ത് രംഭ കണ്ണൻ എന്നറിയപ്പെടുന്ന വിഷ്ണു(22)വിനെയാണ് ചാലക്കുടി ഡിവൈഎസ്പി പി.കെ. ലാൽജിയും പ്രത്യേക അന്വേഷണസംഘവും അറസ്റ്റുചെയ്തത്. ലഹരിമാഫിയാ സംഘങ്ങൾക്കെതിരായ നടപടികളുടെ ഭാഗമായി നടത്തിയ തെരച്ചിലിൽ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ സമീപത്തു നടത്തിയ രഹസ്യ പരിശോധനയിലാണ് കോടതി പരിസരത്തു സംശയാസ്പദമായ സാഹചര്യത്തിൽ വിഷ്ണുവിനെ കണ്ടത്. പോലീസ് ചോദ്യം ചെയ്തപ്പോൾ കോടതിയിൽ കേസിനായി എത്തിയതാണെന്നായിരുന്നു മറുപടി. എങ്കിലും പെരുമാറ്റത്തിൽ പന്തികേട് തോന്നിയ അന്വേഷണസംഘം വിഷ്ണുവിനെ വിശദമായി പരിശോധിച്ചപ്പോഴാണ് അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവുപൊതികൾ കണ്ടെടുത്തത്. വിശദമായി ചോദ്യം ചെയ്തപ്പോൾ വില്പനയ്ക്കായി കൊണ്ടുവന്നതാണ് കഞ്ചാവുപൊതികളെന്നും ആവശ്യക്കാർ ഫോണിൽ ബന്ധപ്പെടുന്പോൾ ആവശ്യപ്പെടുന്ന സ്ഥലത്ത് എത്തിച്ചുകൊടുക്കുകയാണ് പതിവെന്നും ഇയാൾ സമ്മതിച്ചു. രണ്ടുവർഷം മുന്പ് മാളയിൽ ദേശവിളക്കിനോടനുബന്ധിച്ചു നടന്ന കൊലപാതകക്കേസിൽ പ്രതിയാണിയാൾ. ഈ കേസിൽ ജാമ്യത്തിലാണ്. തമിഴ്നാട്ടിലെ…
Read Moreയു.ഡി.എഫ് സ്ഥാനാർത്ഥി ടി.എൻ.പ്രതാപൻ ഏപ്രിൽ ഒന്നിന് പത്രിക നൽകും
തൃശൂർ: തൃശൂർ ലോക്സഭ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ടി.എൻ.പ്രതാപൻ ഏപ്രിൽ ഒന്നിന് നാമനിർദ്ദേശപത്രിക സമർപിക്കും. തിങ്കളാഴ്ച്ച രാവിലെ 10ന് കളക്ട്രേറ്റിൽ തൃശൂർ ലോക്സഭാ മണ്ഡലത്തിന്റെ ചുമതലയുള്ള മുഖ്യ തെരഞ്ഞെടുപ്പ് വാരണാധികാരിക്ക് മുൻപാകെയാണ് നാമനിർദേശ പത്രിക സമർപ്പിക്കുക. ഡിസിസി ഓഫീസിൽ നിന്നും രാവിലെ ഒന്പതിന് യുഡിഎഫ് നേതാക്കളുടേയും, പ്രവർത്തകരുടേയും അകന്പടിയോടെ ചുങ്കം വരെയെത്തും. തുടർന്ന് കളക്ടറേറ്റിലെത്തി നാമനിർദേശ പത്രിക നൽകും.
Read Moreരണ്ടുമാസമായി ശമ്പളമില്ല; ബിഎസ്എൻഎൽതൊഴിലാളികൾ സമരത്തിന്
തൃശൂർ: രണ്ടുമാസമായി ശന്പളം ലഭിക്കാത്തതിനെതുടർന്ന് ബിഎസ്എൻഎൽ ഇൻഫ്രാസ്ട്രക്ചർ തൊഴിലാളികൾ സമരത്തിനൊരുങ്ങുന്നു. ജനുവരി, ഫെബ്രുവരി മാസങ്ങളിലെ ശന്പളം ഇതുവരെ നൽകിയിട്ടില്ല. പല പ്രാവശ്യം ആവശ്യപ്പെട്ടപ്പോൾ മാനേജ്മെന്റ് ഓരോ തിയതികൾ മാറ്റിപ്പറഞ്ഞു വഞ്ചിക്കുകയാണ് ചെയ്യുന്നതെന്ന് അസോസിയേഷൻ പ്രസിഡന്റ് പി.ടി.ബാബു, സെക്രട്ടറി പി.ജെ.ജോസഫ് എന്നിവർ പ്രസ്താവനയിൽ പറഞ്ഞു. ഈ മാസം 31നകം ശന്പളം ലഭിച്ചില്ലെങ്കിൽ ഏപ്രിൽ ഒന്നുമുതൽ തൃശൂർ എസ്എസ്എയിലെ ഇൻഫ്രാസ്ട്രക്ചർ തൊഴിലാളികൾ ജോലിയിൽനിന്നു വിട്ടുനിന്ന് സമരം ചെയ്യുമെന്നു വ്യക്തമാക്കി ജില്ലാ ഭാരവാഹികൾ കത്തു നൽകി. ്
Read Moreറോഡ് സുരക്ഷ ബോധവൽക്കരണത്തിന് ചെലവാക്കിയത് 184 കോടി; അപകടങ്ങൾക്ക് കുറവില്ല, മരിച്ചത് 537 പേർ
സ്വന്തംലേഖകൻ തൃശൂർ: അപകടങ്ങൾ ഒഴിവാക്കാനായി സംസ്ഥാനത്ത് ബോധവൽക്കരണം നടത്തുന്നതിന് ചെലവാക്കിയത് 184,45,095028 രൂപ. 2010 മുതൽ 2018 വരെ എട്ടു വർഷത്തേക്കാണ് ഇത്രയും തുക ബോധവൽക്കരണത്തിനായി ചെലവാക്കിയത്. എന്നാൽ ഈ കാലഘട്ടത്തിൽ 2011 മുതൽ 2018 ഡിസംബർ വരെ മണ്ണുത്തി കറുകുറ്റി നാലുവരി പാതയിൽ മാത്രം ഉണ്ടായത് 2756 അപടങ്ങൾ. ഇതിൽ മരിച്ചത് 537 പേരാണ്. ബോധവൽക്കരണത്തിനായി ചെലവാക്കിയ കോടികൾ റോഡുകളുടെ അശാസ്ത്രീയമായ നിർമാണം പരിഹരിക്കാനും അടിപ്പാത നിർമിക്കാനും ഉപയോഗിച്ചിരുന്നെങ്കിൽ ഇത്രയും അപകടങ്ങൾ ഉണ്ടാകുമായിരുന്നില്ലെന്ന് വിദഗ്ധർ പറയുന്നു. ഇപ്പോഴും ബോധവൽക്കരണത്തിനായി ചെലവാക്കുന്നത് കോടികളാണ്. എന്നാൽ റോഡ് സുരക്ഷയ്ക്കുള്ള നടപടികൾക്ക് ചെലവാക്കാൻ പണവും അനുവദിക്കുന്നില്ല. തൃശൂർ ജില്ലയിൽ റോഡുകളിലെ കുഴികളിൽ വീണ് പത്തു പേരാണ് കൊല്ലപ്പെട്ടത്. 2007ൽ റോഡ് സുരക്ഷ ആക്ട് നിലവിൽ വന്നതോടെ ജില്ലാ റോഡ് സുരക്ഷാ കൗണ്സിലും പ്രവർത്തിച്ചുവരുന്നുണ്ട്. എല്ലാ ജില്ലകളിലും കളക്ടർ ചെയർമാനും, ജില്ലാ…
Read Moreക്ഷീര കർഷകർക്കു മിലിട്ടറി ക്യാമ്പിലെ പശു; മന്തി പറഞ്ഞിട്ടും കേൾക്കാതെ ഉദ്യോഗസ്ഥർ
തൃശൂർ: ക്ഷീരകർഷകർക്കു നേട്ടം ഉണ്ടാകുന്ന ആവശ്യം പരിഗണിക്കാൻ വകുപ്പു മന്ത്രി ആവശ്യപ്പെട്ടിട്ടും നിഷേധാത്മക നിലപാടുമായി ഉദ്യോഗസ്ഥർ. ഇന്ത്യൻ മിലിട്ടറി കാന്പിലെ 23,600 പശുക്കളെ വിൽക്കുന്നുവെന്ന അറിയിപ്പ് 2018 ഓഗസ്റ്റിലാണ് സംസ്ഥാനങ്ങൾക്കു ലഭിച്ചത്. ഇന്ത്യൻ മിലിട്ടറിയുടെ കീഴിലുള്ള 39 ഫാമുകളിലെ പശുക്കളെയാണ് വിൽക്കാൻ തീരുമാനിച്ചത്. ശരാശരി 1,32,000 രൂപ വരെ വിലയുള്ള പശുക്കളെയാണ് വെറും ആയിരം രൂപയ്ക്കു വിൽക്കാൻ തീരുമാനിച്ചത്. ശരാശരി 15 മുതൽ 25 ലിറ്റർ വരെ പാൽ ലഭിക്കുന്ന ഫ്രീഷ് വാൾ ഇനത്തിലുള്ള കറവ പ്പശുക്കളെ കുറഞ്ഞ നിരക്കിൽ സംസ്ഥാനത്തിനും ലഭ്യമാകുമായിരുന്നു. ഇതിനായി മിലിട്ടറി മുന്നോട്ടുവച്ച പ്രധാന നിർദേശം സർക്കാരിന്റെ ഒൗദ്യോഗിക കത്ത് വേണമെന്നായിരുന്നു. ആയിരം രൂപയ്ക്കു ലഭിക്കുന്ന പശുവിന് സംസ്ഥാനത്ത് എത്തിച്ചുനൽകുന്പോൾ പരമാവധി 20,000 രൂപയേ വില വരുമായിരുന്നുള്ളൂ. മിലിട്ടറി ഫാമിൽനിന്നു പശുക്കളെ വിൽക്കുന്നതറിഞ്ഞ് 2018 ഡിസംബർ 30 നു വകുപ്പു മന്ത്രി കെ.രാജുവിന്…
Read Moreഎന്താ പ്രധാനമന്ത്രി പറയാൻ പോണത്; നാടാകെ ആകാംക്ഷയിൽ; സംഗതിയറിഞ്ഞപ്പോൾ ജനം പറഞ്ഞതിങ്ങനെ…
സ്വന്തം ലേഖകൻ തൃശൂർ: പ്രധാനമന്ത്രി എന്താ പറയാൻ പോണത്..എന്തെങ്കിലും ന്യൂസുണ്ടോ….പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചയ്ക്ക് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് ടിവി ചാനലുകളിൽ ബ്രെയ്ക്കിംഗ് ന്യൂസ് പോയ ഉടൻ പത്രമോഫീസിലേക്ക് വന്ന ഫോണ് കോളുകളിൽ പലതിനും അറിയേണ്ടത് മോദി എന്തു പറയാൻ പോകുന്നുവെന്നാണ്. രാജ്യത്ത് എന്തോ സംഭവിക്കാൻ പോകുന്നുവെന്ന തോന്നലാണ് രാജ്യത്താകമാനമുണ്ടായത്. ബിജെപി ഓഫീസിലേക്കും മോദി പറയാൻ പോകുന്നത് എന്നു ചോദിച്ച് വിളികൾ പോയിരുന്നു.വീണ്ടും നോട്ട് നിരോധിക്കുമോ എന്ന് ചോദിച്ചവരേറെ. ഇലക്ഷൻ റദ്ദാക്കുകയോ വല്ലതും ഉണ്ടാകുമോ എന്ന് സംശയിച്ചവരുമുണ്ട്. തട്ടുകടകളിലും ഹോട്ടലുകളിലും ഓഫീസുകളിലും എന്നു വേണ്ട വീടുകളിലടക്കം ഉച്ചയ്ക്ക് ചർച്ച ഇതു തന്നെയായിരുന്നു. ഓണ്ലൈൻ സൈറ്റുകൾക്ക് മുന്നിലും ചാനലുകൾക്ക് മുന്നിലും ആളുകൾ ആകാംക്ഷയോടെ കാത്തിരുന്ന നിമിഷങ്ങളായിരുന്നു ഇന്നുച്ചയ്ക്ക് കടന്നുപോയത്. ഹിന്ദി മനസിലാകുന്നവരെ കൂട്ടുപിടിച്ച് ടിവി നോക്കിയിരുന്നവരുമുണ്ടായിരുന്നു.തെരഞ്ഞെടുപ്പ് പ്രചരണം നടത്തുകയായിരുന്ന സ്ഥാനാർത്ഥികളും സംഗതിയറിയാനുള്ള ആകാംക്ഷയിലായിരുന്നു. പലരും ഓണ്ലൈനിൽ സംഗതിയറിയാൻ നോക്കിയിരുന്നു. ഉപഗ്രഹത്തെ…
Read Moreഅഷിത; എഴുത്തിലെ വേറിട്ട സ്ത്രീസ്വരം
സ്വന്തം ലേഖകൻ തൃശൂർ: എഴുത്തിലെ വേറിട്ട സ്ത്രീസ്വരമായിരുന്നു അഷിതയുടേത്. ലളിതമായ എഴുത്തിലൂടെ ശക്തമായി എങ്ങിനെ കാര്യങ്ങൾ ഹൃദയത്തിൽ തട്ടും വിധം വായനക്കാരിലേക്ക് പകർന്നുനൽകാമെന്ന് അഷിതയുടെ രചനകൾ കാണിച്ചു തരുന്നു. ദുരൂഹതയോ നിഗൂഢതയോ അഷിതയുടെ അക്ഷരങ്ങളിലുണ്ടായിരുന്നില്ല. എന്തായിരുന്നോ അഷിത അതുതന്നെയായിരുന്നു അഷിത എഴുതിയതും. ഇതിനേക്കാൾ ഉയരത്തിലും പ്രശസ്തിയിലും എത്തേണ്ട എഴുത്തുകാരിയായിരുന്നു അഷിത. എന്നാൽ സ്വയം ഒതുങ്ങിക്കൂടുന്ന അഷിതയെയാണ് പലപ്പോഴും കാണാറുള്ളത്. അടുത്തിടെയായി ചില ഓണ്ലൈൻ സംരംഭങ്ങളിൽ അഷിത എഴുതിയ പ്രതിവാര കോളം ഏറെ വായനക്കാരെ ആകർഷിച്ചു. ആത്മകഥാംശമുള്ള ആ കോളത്തിൽ പോയകാലത്തെ തന്റെ അനുഭവങ്ങളേയും പുതിയകാലത്തേയും അഷിത മനോഹരമായി കൂട്ടിയിണക്കുന്നത് വായിച്ചെടുക്കാമായിരുന്നു. അഷിത ജനിച്ച പഴയന്നൂരും വളർന്ന മറ്റു ചുറ്റുപാടുകളുമെല്ലാം കഥകളിൽ കാണാമായിരുന്നു. മാധവിക്കുട്ടി എങ്ങിനെയാണോ പുന്നയൂർക്കുളത്തേയും നീർമാതളത്തേയും ലോകപ്രശസ്തിയിലെത്തിച്ചത് അതുപോലെയാണ് അഷിത തന്റെ ജന്മനാടിനെ പറ്റി എഴുതിയത്. പഴയന്നൂർകാർക്ക് അഷിതയെന്ന പെണ്കുട്ടി എഴുത്തിന്റെ പുതിയ മേഖലകളിലേക്ക് വിഹരിക്കുന്നത്…
Read More