സ്വന്തം ലേഖകൻ തൃശൂർ: പ്രദേശത്തെ കൗണ്സിലർമാരും ജീവനക്കാരും അറിയാതെ പുലർച്ചെ അയ്യന്തോൾ സോണൽ ഓഫീസ് വിജന സ്ഥലത്തേക്കു മാറ്റി. ഒളരി മദർ ആശുപത്രിക്കു സമീപത്തു പ്രവർത്തിച്ചിരുന്ന കോർപറേഷന്റെ അയ്യന്തോൾ സോണൽ ഓഫീസ് ഇപ്പോൾ എൽത്തുരുത്ത് ഡിവിഷനിലെ അന്പാടിക്കുളത്തേക്കാണ് മാറ്റിയത്. നേരത്തെ ബസിൽ സോണൽ ഓഫീസിനടുത്ത് ഇറങ്ങാൻ സൗകര്യമുണ്ടായിരുന്നുവെങ്കിൽ ഇപ്പോൾ ബസിറങ്ങി ഓട്ടോ പിടിച്ചു പോകേണ്ട സ്ഥിതിയാണുള്ളതെന്ന് ജനങ്ങൾ പരാതിപ്പെടുന്നു. പ്രധാന റോഡിൽ നിന്നും രണ്ടു കിലോമീറ്ററോളം ഉള്ളിലേക്ക് നീങ്ങിയാണ് ഇപ്പോഴത്തെ ഓഫീസ്. ഹെൽത്ത് സെന്ററിന് മുകൾ നിലയിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. 12 ഡിവിഷനുകളാണ് അയ്യന്തോൾ സോണിന്റെ കീഴിൽ വരുന്നത്. കോർപറേഷന്റെ ഏറ്റവും കൂടുതൽ ഡിവിഷൻ ഉൾപ്പെടുന്ന സോണൽ ഓഫീസാണിത്.ബുധനാഴ്ച രാവിലെ ഓഫീസിലെ ഫയലുകളും മറ്റും ചാക്കുകളിലുമാക്കി കോർപറേഷന്റെ ശുചീകരണ തൊഴിലാളികൾ പുതിയ ഓഫീസിലേക്ക് കൊണ്ടുപോകുകയായിരുന്നു. ജീവനക്കാരും ജോലിക്കെത്തിയപ്പോഴാണ് ഓഫീസ് മാറ്റിയ വിവരം അറിഞ്ഞത്. പുതിയ ഓഫീസിലെത്തിയപ്പോഴാകട്ടെ, അങ്ങിങ്ങായി…
Read MoreCategory: Thrissur
റേഷൻകാർഡ് മാറ്റൽ താലൂക്ക് സപ്ലൈ ഓഫീസുകളിൽ ; അപേക്ഷകൾ കളക്ടറേറ്റിലോ ജില്ലാ സപ്ലൈ ഓഫിസുകളിലോ സ്വീകരിക്കില്ല
തൃശൂർ: പൊതുവിഭാഗം (വെള്ള കാർഡ്), പൊതുവിഭാഗം സബ്സിഡി കാർഡുകൾ (നീലകാർഡ്), മുൻഗണനാ/എഎവൈ വിഭാഗത്തിലേക്ക് (ബിപിഎൽ കാർഡ്) മാറ്റുന്നതിനുള്ള അപേക്ഷകൾ അതതു താലൂക്ക് സപ്ലൈ ഓഫീസുകളിൽ സമർപ്പിക്കണമെന്നു തൃശൂർ ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. അപേക്ഷകൾ കളക്ടറേറ്റിലോ ജില്ലാ സപ്ലൈ ഓഫിസുകളിലോ സ്വീകരിക്കില്ല. ഗുരുതര രോഗം ബാധിച്ചിട്ടുള്ള പൊതുവിഭാഗം സബ്സിഡി വിഭാഗത്തിൽ (നീല കാർഡ്) ഉൾപ്പെട്ടവർ ചികിത്സാസഹായം ലഭിക്കുന്നതിനു ജില്ലാ മെഡിക്കൽ ഓഫീസർക്കും പൊതുവിഭാഗത്തിൽ (വെള്ളകാർഡ്) ഉള്ളവർ ജില്ലാ കളക്ടർക്കുമാണ് സമർപ്പിക്കേണ്ടത്.
Read Moreകെട്ടിടങ്ങളിലെ തീപിടുത്തം വ്യാപകമാകുന്നു; സുരക്ഷാ പരിശോധനകൾ കർശനമാക്കി ഫയർഫോഴ്സ്
കുന്നംകുളം: പട്ടണത്തിൽ നിലനിൽക്കുന്ന കെട്ടിടങ്ങളിൽ സുരക്ഷയുടെ ഭാഗമായി ഫയർഫോഴ്സ് വിഭാഗം പരിശോധനകൾ ആരംഭിച്ചു. കെട്ടിടങ്ങളിലെ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായാണ് കുന്നംകുളം അഗ്നിരക്ഷാ സേന അംഗങ്ങൾ പരിശോധനകൾ ആരംഭിച്ചിട്ടുള്ളത്. സംസ്ഥാനത്തെ ദുരന്തനിവാരണ നിയമപ്രകാരം എല്ലാ കെട്ടിടങ്ങളെയും നിയമത്തിന് പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നഗരങ്ങളിൽ 16 മീറ്ററിൽ കൂടുതൽ ഉയരമുള്ള കെട്ടിടങ്ങളിലാണ് അഗ്നിരക്ഷാ സംവിധാനങ്ങൾ ഉറപ്പുവരുത്തുന്നത്. കെട്ടിടങ്ങളുടെ പരിശോധനകൾ പൂർത്തീകരിച്ച ശേഷം കെട്ടിടങ്ങളുടെ വിശദാംശങ്ങൾ, നിലവിലുള്ള സൗകര്യങ്ങൾ എന്നിവ ജില്ലാ കേന്ദ്രങ്ങളിലേക്കും അവിടെനിന്ന് സംസ്ഥാനതലത്തിലേക്ക് അറിയിക്കണമെന്നും നിർദ്ദേശങ്ങളുണ്ട്. സംസ്ഥാനത്ത് പലയിടങ്ങളിലും കെട്ടിടങ്ങളിലെ തീപിടുത്തം സാധാരണമായ സാഹചര്യത്തിലാണ് ഇത്തരമൊരു പരിശോധനകൾക്ക് അഗ്നിരക്ഷാസേന വിഭാഗങ്ങൾ തയ്യാറായിരിക്കുന്നത്. കുന്നംകുളം പട്ടണത്തിലെ പല കെട്ടിടങ്ങളും അഗ്നി സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതെയാണ് പ്രവർത്തിക്കുന്നത് എന്നാണ് പരാതി. ഇത് പരിഹരിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിനും നിർദ്ദേശങ്ങളും നൽകുന്നുണ്ട്. കുന്നംകുളം പട്ടണത്തിലെ വിവിധ ഓഡിറ്റോറിയങ്ങൾ, സിനിമാ തീയറ്ററുകൾ എന്നിവയിൽ പരിശോധനകൾ നടന്നു. നേരത്തേതന്നെ…
Read Moreവെയിലേറ്റ് വാടാതെ ട്രാഫിക് പോലീസിന് ഡ്യൂട്ടി ചെയ്യാം; ഉള്ളുതണുപ്പിക്കാൻ കുടിവെള്ളവും തണ്ണിമത്തനുമായി പോലീസ് അസോസിയേഷൻ
സ്വന്തം ലേഖകൻ തൃശൂർ: ചുട്ടുപൊള്ളുന്ന വെയിലിൽ കുടപോലും ചൂടാൻ കഴിയാതെ, തണലത്തേക്കൊന്ന് മാറിനിൽക്കാൻ കഴിയാതെ റോഡിൽ ഡ്യൂട്ടി ചെയ്യേണ്ടിവരുന്ന പാവം ട്രാഫിക് പോലീസുകാരുടെ ദാഹശമനത്തിന് കുടിവെള്ളവും തണ്ണിമത്തനുമായി പോലീസ് അസോസിയേഷൻ രംഗത്ത്. തൃശൂർ നഗരത്തിലെ മുപ്പതോളം പോയന്റുകളിൽ രാവിലെയും വൈകീട്ടും പോലീസ് അസോസിയേഷന്റെ നേതൃത്വത്തിൽ ദാഹശമനത്തിനും ചൂടിൽ നിന്നുള്ള രക്ഷയ്ക്കുമുള്ള കുടിവെള്ളവും നാരങ്ങാവെള്ളവും തണ്ണിമത്തനുമടക്കമുള്ളവ എത്തിക്കും. കഴിഞ്ഞ വർഷവും ഇത്തരത്തിൽ വെള്ളവും തണ്ണിമത്തനും വിതരണം ചെയ്തിരുന്നു. ചൂടുകാലം കഴിയും വരെ ഇത് നൽകാനാണ് അസോസിയേഷൻ തീരുമാനിച്ചിരിക്കുന്നത്.രൂക്ഷമായ ഗതാഗതക്കുരുക്കനുഭവപ്പെടുന്ന തൃശൂർ നഗരത്തിലെ പല ഭാഗത്തും ട്രാഫിക് പോലീസിന് നടുറോഡിൽ നിന്നുകൊണ്ടുതന്നെ ഗതാഗതം നിയന്ത്രിക്കേണ്ടതായി വരാറുണ്ട്. കൊടുംചൂടിൽ നിന്ന് രക്ഷനേടാൻ പലപ്പോഴും യാതൊരു മാർഗവും ഇല്ലാത്ത സ്ഥിതിയാണ്. രാവിലെ ഒന്പതുമണിയാകുന്പോഴേക്കും ചൂട് കൂടുന്ന ഇപ്പോഴത്തെ കാലാവസ്ഥയിൽ ഉച്ചയാകുന്പോഴേക്കും വല്ലാതെ തളർന്നുപോകുന്ന സ്ഥിതിയാണുള്ളത്. തണ്ണിമത്തനും വെള്ളവും ഉള്ളു തണുപ്പിക്കാൻ കിട്ടുന്നത് വലിയ…
Read Moreകേരളത്തിന്റെ കടൽ സൈനികർക്ക് സല്യൂട്ട് ; മത്സ്യത്തൊഴിലാളികൾക്ക് കോസ്റ്റൽ വാർഡൻ പരിശീലനം തുടങ്ങി; പോലീസ് അക്കാദമിയിൽ ട്രെയിനിംഗിനെത്തിയത് 180 പേർ
സ്വന്തം ലേഖകൻ തൃശൂർ: പ്രളയകാലത്ത് ആയിരക്കണക്കിനാളുകളുടെ ജീവൻ രക്ഷിച്ച കേരളത്തിന്റെ കടൽസൈനികരായ മത്സ്യത്തൊഴിലാളികൾക്ക് കോസ്റ്റൽവാർഡൻ പരിശീലനം തൃശൂർ രാമവർമപുരം കേരള പോലീസ് അക്കാദമിയിൽ ആരംഭിച്ചു. മത്സ്യത്തൊഴിലാളികൾക്കിടയിൽ നിന്ന് തെരഞ്ഞെടുത്ത 180 പേരാണ് പോലീസ് അക്കാദമിയിൽ പരിശീലനത്തിന് എത്തിയിരിക്കുന്നത്. നാലു മാസത്തെ പരിശീലനമാണ് ഇവർക്ക് ഇവിടെ നൽകുക. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ തീരദേശ പോലീസ് സേനയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 180 കോസ്റ്റൽ വാർഡൻമാർക്ക് നിയമന ഉത്തരവും യൂണിഫോമും വിതരണം ചെയ്തിരുന്നു. തുടർന്നാണ് ഇന്നുമുതൽ തൃശൂർ രാമവർമപുരം പോലീസ് അക്കാദമിയിൽ ഇവരെ പരിശീലനത്തിന് അയച്ചത്. ഒരു വർഷത്തെ കരാർ നിയമനത്തിലാണ് ഇവരെ നിയമിക്കുകയെന്ന് നേരത്തെ അറിയിച്ചിരുന്നുവെങ്കിലും ഇത് മൂന്നുവർഷമാക്കി ഉയർത്താൻ സാധ്യതയുണ്ടെന്നാണ് പുതിയ സൂചന. പ്രതിമാസം 19000 രൂപയോളമാണ് ഇവർക്ക് വേതനം നൽകുക. കേരള പോലീസ് അക്കാദമിയിൽ പോലീസ് സേനയ്ക്ക് നൽകുന്ന അടിസ്ഥാന പരിശീലനം ഇവർക്ക് നൽകും. രക്ഷാപ്രവർത്തനങ്ങളിൽ…
Read More54 വർഷം മുമ്പ് പാക്കിസ്ഥാനിൽ ബോംബിട്ട ഓർമയുമായി ഇന്ത്യയുടെ യുദ്ധനായകൻ ലോകനാഥൻ
ഫ്രാങ്കോ ലൂയിസ് തൃശൂർ: അന്പത്തിനാലു വർഷം മുന്പ് പാക്കിസ്ഥാനിൽ ബോംബിട്ടതിന്റെ ഓർമയുമായി വ്യോമസേനയിലെ വിംഗ് കമാൻഡർ പി.എം. ലോകനാഥൻ. അന്നും രാത്രിയിലായിരുന്നു ബോംബാക്രമണം. ശത്രു തന്നെ വകവരുത്തുമോയെന്ന ഭയത്തേക്കാൾ ദേശീയബോധവും ശത്രുവിനെ വകവരുത്തണമെന്ന നിശ്ചയദാർഢ്യവുമാണ് യുദ്ധവിമാനത്തിന്റെ പൈലറ്റ് ഓഫീസറായിരുന്ന ലോകനാഥനെ ആവേശം കൊള്ളിച്ചിരുന്നത്. പാക്കിസ്ഥാനിൽ ഇന്ത്യ വീണ്ടും വ്യോമാക്രമണം നടത്തിയപ്പോൾ 1965 ലെ ഇന്ത്യ- പാക്കിസ്ഥാൻ യുദ്ധത്തിലെ അനുഭവങ്ങൾ ഓർക്കുകയാണ് ലോകനാഥൻ. 1993 ൽ അന്പതാം വയസിൽ വിംഗ് കമാൻഡറായി വിരമിച്ച ലോകനാഥൻ വിശ്രമജീവിതം നയിക്കുകയാണ്. കോട്ടപ്പടിയിലെ വീട്ടിൽ കൂടെ ഭാര്യ സുധയുമുണ്ട്. മക്കളായ രഞ്ജനയും അർച്ചനയും അമേരിക്കയിലാണ്. ആർമിയിലായിരുന്ന അച്ഛൻ ക്യാപ്റ്റൻ പട്ടണത്ത് മാധവന്റെ ആവേശകരമായ സൈനിക ജീവിതമായിരുന്നു ലോകനാഥനു മാതൃക. ബംഗളൂരുവിലെ വിദ്യാഭ്യാസം പൂർത്തിയാക്കി ടെസ്റ്റ് എഴുതിയപ്പോഴേ വ്യോമസേനയിൽ ചേർന്നു. പരിശീലനം പൂർത്തിയാക്കി 1962 ൽ എയർഫോഴ്സ് ഫ്ളയിംഗ് കോളജിൽ പൈലറ്റാകാനായിരുന്നു പരിശീലനം. അതിനുശേഷം…
Read Moreഒളകര ആദിവാസി ഭൂമി പ്രശ്നം; ഭൂമി അനുവദിക്കുന്നതിന് നടപടികൾ ഉടൻ തുടങ്ങും
തൃശൂർ: ഒളകര ആദിവാസി ഭൂമി പ്രശ്നത്തിൽ വനാവകാശ നിയമപ്രകാരം ആദിവാസികൾക്ക് ഭൂമി അനുവദിക്കുന്നതിന് നടപടികൾ ഉടൻ ആരംഭിക്കുമെന്ന് കെ.രാജൻ എംഎൽഎ അറിയിച്ചു. തൃശൂർ കളക്ടറേറ്റിൽ ജില്ല കളക്ടറുടെ സാന്നിധ്യത്തിൽ ഒളകര ആദിവാസി കോളനിയിലെ ആദിവാസി മൂപ്പൻമാർ, വനംവകുപ്പ്് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് കെ.രാജൻ എംഎൽഎ ഇക്കാര്യം അറിയിച്ചത്. പീച്ചി ഫോറസ്റ്റ് ഡിവിഷനു കീഴിലെ ആദിവാസികോളനിയായ ഒളകരയിൽ താമസിക്കുന്ന മലയര ആദിവാസികൾ വനമേഖലയിൽ അനധികൃതമായി ആട്ടിൻകൂടുകൾ കെട്ടിയെന്നാരോപിച്ച് വനംവകുപ്പ് കൂടുകൾ പൊളിച്ചിരുന്നു. ആദിവാസികൾക്ക് നോട്ടീസ് നൽകിയ ശേഷമാണ് കൂടുകൾ പൊളിച്ചതെന്നാണ് വനംവകുപ്പ് അവകാശപ്പെട്ടിരുന്നത്. കൂടുകൾ പൊളിക്കുന്നത് ആദിവാസികൾ എതിർക്കുകയും വനംവകുപ്പിന്റെ വാഹനം തടയുകയും ആദിവസികൾക്കെതിരെ വനംവകുപ്പ് കേസെടുത്ത് ഒരാളെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. അറസ്റ്റു ചെയ്തയാളെ വിട്ടയക്കണമെന്ന് ആദിവാസികൾ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് എംഎഎൽഎ അടക്കമുള്ള ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചകൾക്കൊടുവിൽ അറസ്റ്റിലായ ആളെ…
Read Moreഇനി ആ പേരുംകൂടി വന്നാൽ മതി; ആലത്തൂർ മണ്ഡലത്തിലെ ചുവരുകളിൽ കോൺഗ്രസിന്റെ ചുവരെഴുത്ത് തുടങ്ങി
വടക്കാഞ്ചേരി: ലോകസഭ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ആലത്തൂർ മണ്ഡലത്തിൽ ഉൾപ്പെടുന്ന തെക്കുംകര പഞ്ചായത്തിലെ പുന്നംപറന്പിൽ യുഡിഎഫിന്റെ ചുമരെഴുത്തുകൾക്ക് തുടക്കമായി.സംവരണ സീറ്റായതിനാൽ കോണ്ഗ്രസ് സ്ഥാനാർഥി പതിവായി മത്സരിക്കുന്നതിനാൽ കൈപ്പത്തി ചിഹ്നം വരച്ച് സ്ഥാനാർത്ഥിയുടെ പേര് മാത്രം എഴുതാതെയാണ് ചുമരുകളിൽ എഴുത്ത് തുടങ്ങിയിട്ടുള്ളത്. കോണ്ഗ്രസിനെ വിളിക്കു രാജ്യത്തെ രക്ഷിക്കു, യുഡിഎഫ് സ്ഥാനാർത്ഥിയെ വിജയിപ്പിക്കൂ എന്നെല്ലാം ചുമരിൽ എഴുതി വച്ചിട്ടുള്ളത്.സ്ഥാനാർഥിയെ പ്രഖ്യാപിച്ചാൽ ആ പേര് മാത്രം എഴുതിച്ചേർക്കാവുന്ന രീതിയിയിലാണ് ചുമരെഴുത്ത് പുരോഗമിക്കുന്നത്.
Read Moreഹാർബർ നിർമാണം: കേന്ദ്രം മുടന്തൻന്യായങ്ങൾ പറയുന്നുവെന്ന് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ
ചേറ്റുവ: ചേറ്റുവ ഹാർബറിലെ തെക്കേ പുലിമുട്ടിന്റെ തെക്ക് ഭാഗത്ത് തീര സംരക്ഷണത്തിനായി കടൽഭിത്തി പണിയാൻ കിഫ് ബി യിൽ നിന്ന് 686 ലക്ഷം രൂപയുടെ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ .തൃശൂർ ജില്ലയിലെ തീരദേശ മേഖലയുടെ ചിരകാലാഭിലാഷമായ ചേറ്റുവ ഫിഷിംഗ് ഹാർബർ കമ്മീഷൻ ചെയ്യുകയായിരുന്നു മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ.40 മുതൽ 50 വർഷം വരെ ഹാർബർ പൂർത്തിയാക്കാൻ വേണ്ടി വരുന്ന കാലത്ത് ചേറ്റുവ ഹാർബർ പൂർത്തിയാക്കിയത് റിക്കാഡ് വേഗത്തിലാണെന്ന് മന്ത്രി അവകാശപ്പെട്ടു. കേരളത്തിലെ എല്ലാ ജില്ലകളിലേയും കടൽതീരങ്ങളെ കടലാക്രമണത്തിൽ നിന്ന് സംരക്ഷിക്കാൻ പുതിയ ടെക്നിക് ഉപയോഗിച്ചുള്ള പുലിമുട്ടുകൾ പണിയാൻ 149 കോടിയും എട്ടു ഹാർബറുകളുടെ പണി പൂർത്തിയാക്കാൻ 98 കോടി രൂപയും സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. എന്നാൽ കേന്ദ്ര സർക്കാർ 2014 നു ശേഷം ഹാർബർ നിർമാണത്തിന് ഒരു പൈസ പോലും തരുന്നില്ലെന്നും കേരളത്തിലെ…
Read Moreപ്രളയ ബാധിത കർഷകരെ സഹായിക്കാൻ കാർഷിക വായ്പാ പദ്ധതിയുമായി ജില്ലാ സഹകരണബാങ്ക്
തൃശൂർ: പ്രളയബാധിതരായ കർഷകരെ സഹായിക്കാൻ തൃശൂർ ജില്ലാ സഹകരണ ബാങ്ക് പ്രാഥമിക സഹകരണസംഘങ്ങൾ വഴി പ്രത്യേക കാർഷിക വായ്പാ പദ്ധതി നടപ്പാക്കുന്നു.പ്രളയത്തെ തുടർന്ന് ജില്ലയിലെ കാർഷികവായ്പ തിരിച്ചടയ്ക്കുന്നതിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. കാർഷിക വായ്പ തിരിച്ചടക്കാനാവാത്തതിനാൽ ഇന്ററസ്റ്റ് സബ്വെൻഷൻ ലഭിക്കാതിരിക്കുകയും, പുതിയ വായ്പയ്ക്ക് അർഹത നഷ്ടപ്പെടുകയും ചെയ്തുന്നു. ഈ പ്രതിസന്ധി മറികടക്കുന്നതിന് ജില്ലാ സഹകരണബാങ്ക് പ്രാഥമിക സഹകരണസംഘങ്ങൾക്ക് 6.25 ശതമാനം പലിശനിരക്കിൽ വായ്പ അനുവദിക്കുന്നതിനുള്ള പദ്ധതിയാണ് ഒരുക്കിയിരിക്കുന്നത്. പദ്ധതി പ്രയോജനപ്പെടുത്തികൊണ്ട് കുടിശികയായ വായ്പകൾ കുറഞ്ഞ പലിശനിരക്കിൽ പുതുക്കി നൽകുന്നതിന് പ്രാഥമിക സഹകരണസംഘങ്ങൾക്കു കഴിയും. തൃശൂർ ജില്ലാ സഹകരണ ബാങ്കിന് ഇതുവഴി ഏതാണ്ട് 100 കോടി രൂപയിലധികമാണ് കുറഞ്ഞ പലിശയിൽ നൽകേണ്ടതായി വരുന്നത്. സംസ്ഥാനത്ത് ഇത്തരത്തിലുള്ള പ്രവർത്തനം നടപ്പിലാക്കുന്ന ആദ്യ ജില്ലാ ബാങ്ക് തൃശൂരാണെന്ന് അഡ്മിനിസ്ട്രേറ്റർ ടി.കെ.സതീഷ്കുമാറും, ജനറൽ മാനേജർ ഡോ. എം.രാമനുണ്ണിയും അറിയിച്ചു.2019 ജനുവരി 31ലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ…
Read More