ഷൊർണൂർ: ഷൊർണൂർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ തീവണ്ടി പാളംതെറ്റി മലബാർ മേഖലയിൽ തീവണ്ടി ഗതാഗതം പൂർണമായും തടസപ്പെട്ടു. ഇന്ന് ഉച്ചയോടു കൂടി മാത്രമേ ഗതാഗതം പൂർവ്വസ്ഥിതിയിലാക്കാൻ സാധിക്കുകയുള്ളൂ എന്ന് റെയിൽവേ അധികൃതർ അറിയിച്ചു. രാവിലെ 6.10നാണ് ഷൊർണൂർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ചെന്നൈ- മംഗലാപുരം മെയിൽ പാളം തെറ്റിയത്. തീവണ്ടിയുടെ ഒന്ന്, രണ്ട് ബോഗികളാണ് റെയിൽവേ പ്ലാറ്റ് ഫോമിലേക്ക് പ്രവേശിക്കുന്നതിനു മുന്‍പ് പ്രധാന ട്രാക്കിൽ ബൗളിംഗ് പിറ്റിൽ വച്ച് പാളം തെറ്റിയത്. ഇതിൽ ഒന്നാം ബോഗിയിൽ ആർഎംഎസ് ഉരുപ്പടികൾ ആണ് ഉണ്ടായിരുന്നത്. രണ്ടാം ബോഗിയിൽ നിറയെ യാത്രക്കാരുണ്ടായിരുന്നെങ്കിലും ദുരന്തം ഒഴിവായി. അപകടത്തെ തുടർന്ന് ഉന്നത റെയിൽവേ അധികൃതരും റെയിൽവേ എൻജിനീയറിംഗ് വിഭാഗവും സ്ഥലത്തെത്തി അടിയന്തര നടപടികൾ സ്വീകരിച്ചു. യാത്രക്കാരെ പൂർണമായും ബോഗികളിൽ നിന്നും ഒഴിവാക്കി ചെന്നൈ മെയിൽ യാത്ര അവസാനിപ്പിച്ചു. ഷൊർണൂർ ജംഗ്ഷലൂടെ കടന്നുപോകുന്ന മുഴുവൻ തീവണ്ടികളും…
Read MoreCategory: Thrissur
ഓൾഡ് ഈസ് ഗോൾഡ്..! സ്വപ്നം കണ്ട പുസ്തകം സ്വപ്നവിലയ്ക്ക് സ്വന്തമാക്കാം…
തൃശൂർ: വായിക്കണമെന്ന് ഏറെ കൊതിച്ചിട്ടും വൻ വില കാരണം വാങ്ങാൻ കഴിയാതെ വേണ്ടെന്ന് വെച്ച പുസ്തകങ്ങളില്ലേ…ഈ മാസം 26 മുതൽ മാർച്ച് ഏഴുവരെ സാഹിത്യ അക്കാദമിയിൽ നടക്കുന്ന യൂസ്ഡ് ബുക്ക് ഫെസ്റ്റിവലിലേക്ക് വരൂ…ഒരുപക്ഷേ നിങ്ങളാഗ്രഹിച്ച ആ പുസ്തകം വളരെ വിലക്കുറവിൽ ഈ മേളയിൽ നിന്നും ലഭിച്ചേക്കാം. പുസ്തകമേളകൾ ഒരുപാടു കണ്ട തൃശൂരിന് പുതുമയുള്ള അനുഭവമായിരിക്കും വായിച്ചുകഴിഞ്ഞ സെക്കൻഡ് ഹാൻഡ് പുസ്തകങ്ങളുടെ അഥവാ യൂസ്ഡ് ബുക്ക്സിന്റെ മേള. ന്റെ ബുക്ക് ഡോട്ട് കോം എന്ന ഓണ്‍ലൈൻ ഇ-സ്റ്റോറാണ് മേള സംഘടിപ്പിക്കുന്നത്. തിരുവനന്തപുരത്തും കോഴിക്കോടും യൂസ്ഡ് ബുക്ക് ഫെസ്റ്റിവൽ നടത്തിയതിന് ശേഷമാണ് ഇവർ തൃശൂരിലെത്തുന്നത്. ബോക്സ് ചലഞ്ചാണ് പുസ്തകമേളയിലെ ആകർഷകമായ പദ്ധതി. ചെറുതും ഇടത്തരവും വലുതുമായ വ്യത്യസ്ത നിരക്കുകളിലുള്ള മൂന്നു പെട്ടികളിൽ നിറയ്ക്കുന്ന അത്രയും പുസ്തകങ്ങൾ വായനക്കാർക്ക് സ്വന്തമാക്കാവുന്ന അവസരമാണിത്. സാഹിത്യ സംബന്ധിയായ പുസ്തകങ്ങളായിരിക്കും കൂടുതലെന്നും ഇംഗ്ലീഷിലും മലയാളത്തിലുമുള്ള പുസത്കങ്ങൾ…
Read Moreകൊടുങ്ങല്ലൂരിൽ ജ്വല്ലറിയിൽ മോഷണം: 20 കിലോ വെള്ളി നഷ്ടപ്പെട്ടു; പോലീസ് അന്വേഷണം ആരംഭിച്ചു
കൊടുങ്ങല്ലൂർ: നഗരത്തിലെ വെള്ളി ആഭരണ ജ്വല്ലറിയിൽ കവർച്ച. 20 കിലോ വെള്ളി നഷ്ടപ്പെട്ടതായി പ്രാഥമിക വിവരം. കൊടുങ്ങല്ലൂർ തെക്കേനടയിലെ കർണകി ജ്വല്ലറിയിലാണ് കവർച്ച നടന്നത്. പൂട്ടിക്കിടക്കുന്ന കടയുടെ മുകൾതട്ടിലെ പലക ഒരാൾക്ക് കടക്കാവുന്നവിധം അറുത്ത് മാറ്റിയശേഷമാണ് മോഷ്ടാവ് ജ്വല്ലറിക്ക് അകത്തുകടന്ന് കവർച്ച നടത്തിയിട്ടുള്ളത്. ഇന്നുരാവിലെ കടയുടമ പുല്ലൂറ്റ് മൂലേക്കാട്ടിൽ വിനോദും ഭാര്യയും കട തുറന്നപ്പോഴാണ് കവർച്ച നടന്നതായി മനസിലായത്. ജ്വല്ലറിയുടെ മുൻഭാഗത്ത് ഗ്ലാസ് ഇട്ടതാണ്. കൊടുങ്ങല്ലൂർ പോലീസിൽ വിവരം നൽകിയതിനെത്തുടർന്ന് അന്വേഷണസംഘം പരിശോധ നടത്തിവരികയാണ്. വിരലടയാള വിദഗ്ധർ എത്തിയശേഷമേ കൂടുതൽ വിവരങ്ങൾ അറിയൂ. രണ്ടുനില കെട്ടിടത്തിലാണ് ജ്വല്ലറി പ്രവർത്തിക്കുന്നത്.
Read Moreബസുടമയെയും മകനെയും തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് പരാതി
കൊടുങ്ങല്ലൂർ: സ്വകാര്യ ബസുടമയെയും മകനെയും ഡീസൽ ഒഴിച്ച് കത്തിക്കാൻ ശ്രമം. കൊടുങ്ങല്ലൂർ അഴീക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന സബീന ബസ് സർവീസുകളുടെ ഉടമ എറിയാട് കറുകപ്പാടത്ത് അബ്ദുൾ റഹിമാൻകുട്ടി മകൻ കെ.എ. റഷീദ് (58), മകൻ റമീസ് (28) എന്നിവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ബസുകളുടെ സ്പെയർ പാർട്സുകൾ കഴുകാനുപയോഗിച്ച ഡീസലെടുത്ത് ഇരുവരുടെയും ദേഹത്ത് ഒഴിക്കുകയായിരുന്നു. സിഗരറ്റ് ലാന്പ് ഉപയോഗിച്ച് തീകൊളുത്താനുള്ള ശ്രമം പരാജയപ്പെട്ടതിനെത്തുടർന്നാണ് ഇവർ രക്ഷപ്പെട്ടത്. ഇന്നലെ രാത്രി ഒന്‍പതരയോടെയാണ് സംഭവം. ബസുകളുടെ ഓട്ടംകഴിഞ്ഞ് അഴീക്കോട് വർക്ക്ഷോപ്പിൽ ഇരിക്കുന്പോൾ മറ്റൊരു ബസിന്റെ ഉടമ ആസാദ് എന്നയാളാണ് ഇവരെ ഡീസൽ ഒഴിച്ച് തീകൊളുത്തി അപായപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തെത്തുടർന്ന് ഭയപ്പെട്ടുപോയ റഷീദ് കൊടുങ്ങല്ലൂർ നഗരത്തിലെ സുഹൃത്തുകളെ വിവരം അറിയിച്ചതിനെത്തുടർന്ന് കൊടുങ്ങല്ലൂരിൽനിന്നും പോലീസ് എത്തി റഷീദിനെയും മകനെയും കൊടുങ്ങല്ലൂർ മോഡേണ്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. റഷീദ് മർദിച്ചെന്ന് ആരോപിച്ച് കൊടുങ്ങല്ലൂരിലെ സുഹൈൽ…
Read Moreആഴ്ചയിൽ ഒരു ദിവസമെങ്കിലും കൈത്തറി, ഖാദി വസ്ത്രങ്ങൾ ധരിക്കൂ ; ഉത്തരവ് “കല്ലായി’ മാത്രം അവശേഷിക്കുന്ന കാഴ്ചയുമായി തൃശൂർ കളക്ടറേറ്റ്
പോൾ മാത്യു തൃശൂർ: ഖാദി വസ്ത്രധാരണവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ സർക്കാർ ഉത്തരവ് കല്ലായി മാറിയ സംഭവം കേരളത്തിൽ മാത്രമേ ഉണ്ടാകയുള്ളൂ. തൃശൂർ കളക്ടറേറ്റിനുമുന്പിലാണ് വ്യവസായ വകുപ്പ് 2009ൽ ഇറക്കിയ ഉത്തരവ് കല്ലിൽ കൊത്തി വച്ചിരിക്കുന്നത്. എല്ലാവരും വായിക്കാനും നടപ്പാക്കാനും വേണ്ടിയാണ് ഇങ്ങനെ ചെയ്തത്. എന്നാൽ ഉത്തരവ് “കല്ലായി’ മാത്രം അവശേഷിക്കുകയാണ്. ആരും ഉത്തരവ് നടപ്പാക്കുന്നില്ല. കൈത്തറി, ഖാദി പ്രചാരണാർഥം എല്ലാ കേരളീയരും വാരാന്ത്യങ്ങളിൽ പരന്പരാഗത കൈത്തറി, ഖാദി വസ്ത്രങ്ങൾ ധരിക്കണമെന്ന ഉത്തരവാണ് 2009 ജൂലൈ 20ന് സർക്കാർ പുറപ്പെടുവിച്ചത്. 2007ന്റെ പുലരിയിൽ കേരള സമൂഹത്തോടായി സർക്കാർ ഈ അഭ്യർഥന നടത്തിയിരുന്നു- ആഴ്ചയിൽ ഒരു ദിവസമെങ്കിലും കൈത്തറി, ഖാദി വസ്ത്രങ്ങൾ ധരിക്കണമെന്ന്. മിക്ക ഉദ്യോഗസ്ഥരും അവസരത്തിനൊത്തുയർന്നു. വിദ്യാലയങ്ങളിലും കൈത്തറി, ഖാദി യൂണിഫോം ധരിക്കണമെന്നും നിർദേശിച്ചു. എന്നാൽ ആ അഭ്യർഥനകൊണ്ടു മാത്രം കൈത്തറി പ്രസ്ഥാനം ഉദ്ദേശിച്ചത്ര വളർന്നില്ല. അതിനാലാണ് സർക്കാർ…
Read Moreയൂത്ത് കോണ്‍ഗ്രസിന്റെ വാഴപ്പിണ്ടി പ്രതിഷേധത്തെ പരിഹസിച്ച് അക്കാഡമി പ്രസിഡന്റ് വൈശാഖൻ
തൃശൂർ: കൊലപാതക രാഷ്ട്രീയത്തിൽ പ്രതിഷേധിച്ച് സാഹിത്യ അക്കാഡമിയിലേക്ക് യൂത്ത് കോണ്‍ഗ്രസുകാർ നടത്തിയ വാഴപ്പിണ്ടി സമരത്തെ പരിഹസിച്ച് അക്കാഡമി പ്രസിഡന്റ് വൈശാഖൻ. യൂത്ത് കോണ്‍ഗ്രസിന്റേത് തരംതാഴ്ന്ന രാഷ്ട്രീയമാണെന്നും കാസർഗോട്ടെ കൊലപാതകത്തിൽ സാംസ്കാരിക പ്രവർത്തകർ പ്രതികരിച്ചില്ലെന്നാരാണ് പറഞ്ഞതെന്നും വൈശാഖൻ ചോദിച്ചു. ഇരട്ടക്കൊലപാതകത്തില്‍ സാംസ്കാരിക നായകന്മാര് മൗനത്തിലാണെന്ന് ആരോപിച്ചാണ് സാഹിത്യ അക്കാഡമിയിലേക്ക് പ്രതീകാത്മകമായി വാഴപ്പിണ്ടി സമ്മാനിക്കാൻ കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് എത്തിയത്.
Read Moreപുതുമോടിയിൽ അണിഞ്ഞൊരുങ്ങി ശക്തൻ പാലസ്
സ്വന്തം ലേഖകൻ തൃശൂർ: ശക്തൻ പാലസ് പുതുമോടിയിൽ അണിഞ്ഞൊരുങ്ങി. ഒന്നേമുക്കാൽ കോടിയുടെ നവീകരണ വികസന പ്രവർത്തനങ്ങൾ പൂർത്തിയായതിന് പുറമെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വകയായി അഞ്ചു കോടി രൂപയുടെ ഫണ്ട് പാലസിന്റെ വികസനത്തിനായി അനുവദിക്കപ്പെട്ടിട്ടുണ്ട്.അഞ്ചുകോടിയുടെ ഫണ്ടിൽ നാലുകോടിയോളം രൂപയും കേന്ദ്രത്തിന്റേതാണ്. ബാക്കി സംസ്ഥാന സർക്കാരും വഹിക്കും. പദ്ധതിയുടെ വിശദാംശങ്ങൾ തയ്യാറായിട്ടില്ലെങ്കിലും ശക്തൻ പാലസിനെ കേരളത്തിലെ മികച്ച മ്യൂസിയങ്ങളിലൊന്നാക്കുന്നതിനുള്ള സജ്ജീകരണങ്ങളായിരിക്കും ഈ തുക ഉപയോഗിച്ച് നടപ്പാക്കുകയെന്നാണ് സൂചന.തൃശൂർ നഗരത്തിലെത്തുന്ന സഞ്ചാരികളെ ആകർഷിക്കുന്ന വിധത്തിൽ ശക്തൻ തന്പുരാൻ കൊട്ടാരത്തെ കൂടുതൽ ആകർഷകമാക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. കൊട്ടാരം പെയിന്റു ചെയ്ത് മനോഹരമാക്കിയതിനൊപ്പം ഉദ്യാനവും മികവുറ്റതാക്കിയിട്ടുണ്ട്. ശക്തൻ തന്പുരാന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നിടത്തേക്ക് നല്ല നടപ്പാത നിർമിച്ചു. സന്ദർശർക്കായി കൂടുതൽ ഇരിപ്പിടങ്ങൾ കൊട്ടാരവളപ്പിൽ സജ്ജമാക്കിയിട്ടുണ്ട്. പുതിയ ടോയല്റ്റ് ബ്ലോക്കും നിർമിച്ചു.കൊട്ടാരവളപ്പിൽ വൻമരങ്ങൾക്ക് പലതിനും തറകെട്ടിയിട്ടുണ്ടായിരുന്നില്ല. ചിലതിന്റെ തറ തകരുകയും ചെയ്തിരുന്നു. ഇവ നന്നാക്കുകയും പുതിയ തറകൾ…
Read Moreഹെൽമെറ്റ് ധരിക്കു ജീവൻ രക്ഷിക്കൂ..! സൈക്കിളിൽ ബോധവത്കരണ ജീവൻ രക്ഷ യാത്രയുമായി നാടു ചുറ്റും ഷാജഹാൻ തൃശൂരിലെത്തി
സ്വന്തം ലേഖകൻ അയ്യന്തോൾ: സൈക്കിളിൽ 1300 കിലോമീറ്റർ സഞ്ചരിച്ച് ബോധവത്കരണ ജീവൻ രക്ഷ യാത്ര നടത്തുന്ന സിവിൽ പോലീസ് ഓഫിസറായ ഷാജഹാൻ ത്യശുരിലും എത്തി. ഹെൽമെറ്റ് ധരിക്കു ജീവൻ രക്ഷിക്കൂയെന്ന മുദ്രവാക്യം ഉയർത്തി 13 ദിവസംമുന്പാണ് കൊല്ലം കുണ്ടറ സ്വദേശിയും അവിടത്തെ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറുമായ ഷാജഹാൻ കേരളത്തിലെ വിവിധ ഇടങ്ങളിൽ സൈക്കിളിൽ ഒറ്റയ്ക്കു സഞ്ചരിച്ച് ബോധവൽക്കരണം നടത്തുന്നത്. 1645 കിലോമീറ്റർ ദൂരമാണ് ലക്ഷ്യം. തൃശൂർ വെസറ്റ് പോലീസ് സേറ്റഷൻ പരിധിയിൽ എത്തിയ ഷാജഹാനെ ജില്ലാ കളക്ടർ ടി.വി.അനുപമ സ്വീകരിച്ചു. തുടർന്ന് നടന്ന ബോധവത്കരണ പരിപാടി കളക്ടർ ഉദ്ഘാടനം ചെയ്തു. അപകടങ്ങൾ ഒഴിവാക്കാൻ നടത്തുന്ന ഈ രക്ഷയാത്രയുടെ ഫ്ളാഗ് ഓഫ് ഈ മാസം 10ന് മന്ത്രി മേഴ്സികുട്ടിയമ്മയാണ് നിർവഹിച്ചത്. വെസ്റ്റ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ അസി.എസ്.ഐ എൻ.എസ്.ജോണ്സണ്, എ.എസ്.മനോജ്, നെൽവിൻ തുടങ്ങിയവർ പങ്കെടുത്തു.
Read More“കുടുംബ’ത്തിൽ പിറന്ന കോഴിയെ കഴിക്കാം; സംസ്ഥാനത്തെ ആദ്യ ചിക്കൻ പ്രൊഡ്യൂസർ കമ്പനി കുടുംബശ്രീയുടെ നേതൃത്വത്തിൽ പാലക്കാട്ട് നിന്നും
പാലക്കാട്: സംസ്ഥാനത്തെ ആദ്യ “കേരള ചിക്കൻ പ്രൊഡ്യൂസർ കന്പനി’ കുടുംബശ്രീയുടെ നേതൃത്വത്തിൽ പാലക്കാട് ആരംഭിക്കുന്നു. ഇറച്ചിക്കോഴിയുടെ വർധിക്കുന്ന ആവശ്യകതയെയും ഭക്ഷ്യസുരക്ഷയെയും മുൻനിർത്തി, ആരോഗ്യകരവും ഗുണമേന്മയുള്ള കോഴിയിറച്ചി കുറഞ്ഞ നിരക്കിൽ വിപണിയിലെത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാന മന്ത്രിസഭയുടെ 1000 ദിനാഘോഷങ്ങളുടെ ഭാഗമായി കന്പനിയുടെ ഉദ്ഘാടനം ഇന്ന് മന്ത്രി എ.സി.മൊയ്തീൻ നിർവഹിച്ചു. കെ. ബാബു എംഎൽഎ അധ്യക്ഷനായി. കേരളത്തിൽ ആദ്യമായി ഇറച്ചിക്കോഴികൾക്ക് ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കുന്ന ജനനി പദ്ധതിയുടെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. മൃഗസംരക്ഷണ വകുപ്പ്, കേരള വെറ്ററിനറി സർവകലാശാല എന്നിവയുടെ സഹകരണത്തോടെയാണ് കന്പനി രൂപവത്കരിക്കുന്നത്. കേരള ചിക്കൻ ബ്രാൻഡിൽ സംസ്ഥാനത്തുതന്നെ ഉത്പാദിപ്പിക്കുന്ന ഇറച്ചിക്കോഴികളെയാണ് ലഭ്യമാക്കുക. ഇതിനായി ബ്രോയിലർ പാരന്റ് ഫാം (ബ്രീഡർ ഫാം) ഹാച്ചറി, മാംസ സംസ്കരണശാല, ഫാം, വില്പനശാല എന്നിവ തയാറാക്കും. ഇതിന്റെ തുടക്കമായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ബ്രീഡർ ഫാമും മാംസ സംസ്കരണശാലയും ജില്ലയിൽ…
Read Moreവാഴപ്പിണ്ടി ചലഞ്ച് തുടരുന്നു; മുഖ്യമന്ത്രീ..വാഴപ്പിണ്ടി കൊറിയറായി എത്തും! യൂത്ത് കോണ്‍ഗ്രസ് മുഖ്യമന്ത്രിക്ക് ക്ലിഫ് ഹൗസിലേക്ക് വാഴപ്പിണ്ടി അയയ്ക്കും
സ്വന്തം ലേഖകൻ തൃശൂർ: ശ്രീ.പിണറായി വിജയൻ, ബഹു.കേരള മുഖ്യമന്ത്രി, ക്ലിഫ്ഹൗസ്, തിരുവനന്തപുരം എന്ന വിലാസത്തിൽ ഇന്നോ നാളെയോ ആയി യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ വാഴപ്പിണ്ടി അയച്ചു കൊടുക്കും. യൂത്ത് കോണ്‍ഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും തൃശൂരിൽ നടന്ന വാഴപ്പിണ്ടി സമരത്തിന് നേതൃത്വം നൽകുകയും ചെയ്ത തൃശൂർ ഡിസിസി ജനറൽ സെക്രട്ടറിയും കോർപറേഷൻ പ്രതിപക്ഷ ഉപനേതാവുമായ ജോണ്‍ ഡാനിയേലാണ് മുഖ്യമന്ത്രിക്കു വാഴപ്പിണ്ടി ചാലഞ്ചുമായി രംഗത്തെത്തിയിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസുകാർ നടത്തിയ വാഴപ്പിണ്ടി സമരത്തിനെതിരെ മുഖ്യമന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റിട്ടതിനെ തുടർന്നാണ് യൂത്ത് കോണ്‍ഗ്രസ് വാഴപ്പിണ്ടി സമരം ശക്തമാക്കാൻ തീരുമാനിച്ചത്.പെരിയ ഇരട്ടക്കൊലപാതകങ്ങളിൽ സാഹിത്യസാംസ്കാരിക നായകർ പ്രതികരിക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാക്കളും പ്രവർത്തകരും തൃശൂരിൽ കേരള സാഹിത്യ അക്കാദമിയിൽ ചെന്ന് പ്രസിഡന്റിന്റെ കാറിലും അക്കാദമി ബോർഡിലുമെല്ലാം വാഴപ്പിണ്ടികൾ സ്ഥാപിച്ചിരുന്നു. സാഹിത്യ സാംസ്കാരിക നായകർ അവരുടെ നട്ടെല്ല് എകെജി സെന്ററിൽ പണയംവച്ചെന്ന് പരിഹസിച്ചായിരുന്നു…
Read More