തൃശൂർ: നാലു ഗുണ്ടകൾക്ക് കാപ്പാ പ്രകാരം ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി. കുപ്രസിദ്ധ ഗുണ്ട കടവി രഞ്ജിത്തിന്റെ സംഘാംഗമായ വടൂക്കര കാഞ്ഞിരംകോട് വീട്ടിൽ പുല്ലൻ അനിൽ എന്ന അനിൽ, അയ്യന്തോൾ കോലൊപറന്പിൽ മാഞ്ഞാമറ്റത്തിൽ വീട്ടിൽ സാബു വിൽസണ്, ഒളരിക്കര തട്ടിൽ മെൽജോ, പറവട്ടാനി ചിറയത്ത് വീട്ടിൽ ജോമോൻ എന്നിവരെയാണ് വിലക്കിയത്. ജോമോന് ആറു മാസവും മറ്റുള്ളവർക്ക് ഒരു വർഷവുമാണ് ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുള്ളത്. സിറ്റി പോലീസ് കമ്മീഷണർ യതീഷ് ചന്ദ്രയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തൃശൂർ റേഞ്ച് ഐജി എം.ആർ.അജിത്കുമാറാണ് കാപ്പ പ്രകാരം ഇവർ ജില്ലയിൽ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി ഉത്തരവിട്ടത്. വീട്ടിലും കോഴിക്കടയിലും കയറി ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള പകയുടെ പേരിൽ കൊലപാതക ശ്രമത്തിനും ഫ്ളാറ്റിൽ കയറി ദേഹോപദ്രവം ഏൽപ്പിച്ച കേസിലുമടക്കം നിരവധി കേസുകളിലെ മുഖ്യപ്രതിയാണ് പുല്ലൻ അനിൽ. കൊഴിഞ്ഞാംപാറ സ്വദേശി പ്രഭോഷിനെ വെട്ടിക്കൊന്ന കേസിലും ഷോപ്പിംഗ് മാളിൽ വെച്ചുണ്ടായ…
Read MoreCategory: Thrissur
ആറുവരിപ്പാതയിലെ സുരക്ഷാ വീഴ്ച; കരാറുകാർക്കെതിരേ നരഹത്യാ കേസ്
സ്വന്തം ലേഖകൻ തൃശൂർ: മണ്ണുത്തി- വടക്കഞ്ചേരി ദേശീയപാതയിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതുമൂലം ഉണ്ടാകുന്ന അപകടങ്ങളിൽ കരാർ കന്പനിക്കും ദേശീയപാത അഥോററ്റിക്കും എതിരേ പീച്ചി പോലീസ് കേസെടുത്തു. മനപൂർവമല്ലാത്ത നരഹത്യക്കാണു കേസ്. തൃശൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയുടെ ഉത്തരവനുസരിച്ചാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. കോണ്ഗ്രസ് തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത് നൽകിയ ഹർജി പരിഗണിച്ച് കോടതി കേസെടുക്കാൻ ഉത്തരവിടുകയായിരുന്നു.സുരക്ഷാ മാനദണ്ഡങ്ങൾ നടപ്പാക്കാൻ കഴിഞ്ഞ വർഷം ജൂലൈയിൽ ഉത്തരവിട്ടിരുന്നു. എന്നാൽ അതു നടപ്പാക്കിയില്ലെന്ന് പിന്നീട് ഹൈക്കോടതി നിയോഗിച്ച കമ്മീഷൻ റിപ്പോർട്ടു ചെയ്തു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പോലീസിനേയും ഹൈക്കോടതി ചുമതലപ്പെടുത്തിയതാണ്. സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കാത്തതുമൂലം ഇതിനകം വാഹനാപകടങ്ങളിലായി 18 പേർ മരിച്ചെന്നു ഷാജി കോടങ്കണ്ടത്ത് ഹർജിയിൽ ചൂണ്ടിക്കാട്ടി. മരണത്തിനു കരാർ കന്പനിക്കെതിരേ നരഹത്യക്കു കേസെടുക്കണമെന്നാണ്…
Read Moreകലേഷ് കൊലപാതകം ; മകനെ കൊന്ന ഘാതകനെ കണ്ടപ്പോൾ അമ്മ അരിവാളുമായി പാഞ്ഞെത്തി; രോക്ഷാകുലരായി കോളനിയിലെ സ്ത്രീകളും
അരിന്പൂർ: നൊന്ത് പ്രസവിച്ച മകനെ വെട്ടിക്കൊന്ന ഘാതകനെ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ ദേഷ്യവും സങ്കടവും സഹിക്കാനാകാതെ അമ്മ അരിവാളുമായി പാഞ്ഞു വന്നു.പോലീസും നാട്ടുകാരും ചേർന്ന് പിന്തിരിപ്പിച്ചു. ഇന്ന് രാവിലെ അരിന്പൂർ നാലാംകല്ല് കായൽ റോഡിലെ നാല് സെന്റ് കോളനിയിലെ കലേഷിനെ വെട്ടിക്കൊന്ന കേസിലെ പ്രതി രതീഷി നെ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോഴാണ് ഈ രംഗം. കോളനിയിലെ സ്ത്രീകളടക്കം കൊലക്കേസ് പ്രതി രതീഷി നെ കണ്ടപ്പോൾ രോഷാകുലരായി. ഇവനെ കോളനിയിലേക്ക് കടത്തരുതെന്ന് ചില വീട്ടമ്മമാർ വിളിച്ച് പറയുന്നുണ്ടായിരുന്നു. വിവരമറിഞ്ഞ് നിരവധി പേരാണ് ഇന്ന് രാവിലെ തടിച്ച് കുടിയത്. എന്നാൽ ഒന്നും സംഭവി ക്കാത്തത് പോലെ യാതൊരു കൂസലുമില്ലാതെയാണ് പ്രതി രതീഷ് നിന്നിരുന്നത്. ആദ്യം വീട്ടിലേക്കാണ് പ്രതിയെ പോലീസ് കൊണ്ടു പോയത്.സംഭവ ദിവസം വൈകീട്ടുണ്ടായ കാര്യങ്ങൾ പോലിസി നോട് പ്രതി വെളിപ്പെടുത്തി. അതിനു ശേഷം കലേഷിനെ വെട്ടിക്കൊന്ന കോളനി റോഡിലെ കടയുടെ മുന്നിലേക്ക്…
Read Moreടോൾ പ്ലാസയിൽ സൗജന്യ പാസ് നിഷേധിക്കൽ; ഹൈക്കോടതി വിശദീകരണംതേടി
പുതുക്കാട്: ദേശീയപാതയിലെ പാലിയേക്കര ടോൾപ്ലാസയിൽ തദ്ദേശിയരുടെ വാഹനങ്ങൾക്ക് സൗജന്യ യാത്രാപാസ് നിഷേധിച്ച സംഭവത്തിൽ വകുപ്പ് സെക്രട്ടറി മൂന്നാഴ്ചക്കകം വിശദീകരണം നൽകണമെന്ന് ഹൈക്കോടതി. പാലിയേക്കര ടോൾപ്ലാസയുടെ പത്തു കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവരുടെ പുതിയ വാഹനങ്ങൾക്ക് പാസ് അനുവദിക്കാത്ത സാഹചര്യത്തിലാണ് സംഭവം. തദ്ദേശിയരുടെ ടോൾ തുക സർക്കർ നൽകുമെന്ന ഉത്തരവ് പാലിക്കാത്തത് ചൂണ്ടിക്കാട്ടി തൃശൂർ അഡ്വ. ജോസഫ് ടാജറ്റ് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ജി. കമലാവർധന റാവുവിന്റെ പേരിൽ സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയിലാണ് കോടതി വിശദീകരണം ആവശ്യപ്പെട്ടത്. ജസ്റ്റിസ് അനു ശിവരാമന്റെ ബെഞ്ചാണ് വാദം കേട്ടത്. യാത്രാ സൗജന്യത്തിനുള്ള സർക്കാർ വിജ്ഞാപനം ഇപ്പോഴും നിലവിലുണ്ടെന്നും അതനുസരിക്കാൻ കരാർ കന്പനി ബാധ്യസ്തരാണെന്നും ഹർജിയിൽ പറയുന്നു.സ്മാർട്ട് കാർഡ് പുതുക്കാതെ ഫാസ്റ്റാഗ് ഉപയോഗിക്കാൻ യാത്രക്കാരെ നിർബന്ധിക്കുന്നത് അന്യായമാണെന്നായിരുന്നു ഹർജിക്കാരുടെ വാദം
Read Moreതകർന്നു കിടക്കുന്ന മണ്ണുത്തി-വടക്കഞ്ചേരി ആറുവരി പാത; ഉദ്യോഗസ്ഥരെ “പൊരിച്ച് മന്ത്രി; പേരുപറയാതെ രമേശ് ചെന്നിത്തലയ്ക്കും മറുപടി
തൃശൂർ: തകർന്നു കിടക്കുന്ന മണ്ണുത്തി-വടക്കഞ്ചേരി ആറുവരി പാതയുടെയും തുരങ്കത്തിന്റെയും നിർമാണം വൈകിക്കുന്നതിനെതിരെ ദേശീയപാത അഥോറിറ്റി ഉദ്യോഗസ്ഥർക്കും കരാർ കന്പനിക്കുമെതിരെ പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്റെ രൂക്ഷ വിമർശനം. സ്ഥലം വിട്ടുകൊടുക്കാത്ത വനം വകുപ്പിനെയും മന്ത്രി വെറുതെ വിട്ടില്ല. ആറുവരിപാതയുടെ തകർച്ചയുമായി ബന്ധപ്പെട്ട് ഇന്നു രാവിലെ കളക്ടറേറ്റിൽ ചേർന്ന അവലോകന യോഗത്തിലാണ് മന്ത്രി ഉദ്യോഗസ്ഥരെ “പൊരിച്ചത്’. കഴിഞ്ഞ വർഷവും ഈ വർഷവും ഇതിനകം തന്നെ ആറുവരിപാത വികസനവുമായി ബന്ധപ്പെട്ട് മൂന്നു യോഗങ്ങൾ വിളിച്ചിരുന്നു. ഇതു നാലാമത്തെ യോഗമാണ്. അന്നൊക്കെ പറഞ്ഞ കാര്യങ്ങളിൽ ഒരെണ്ണം പോലും നടപ്പാക്കിയോ എന്നായിരുന്നു മന്ത്രിയുടെ ചോദ്യം. അന്ന് പറഞ്ഞതൊക്കെ ചെയ്തിരുന്നെങ്കിൽ ഈ പ്രതിസന്ധി വരില്ലായിരുന്നു. റോഡിന്റെ കേടുപാടെങ്കിലും തീർക്കണമെന്ന തീരുമാനം നടപ്പാക്കാമായിരുന്നു. അതും ചെയ്തില്ല. ശരിക്ക് പണിതിരുന്നെങ്കിൽ 2018ൽ റോഡ് കമ്മീഷൻ ചെയ്യാമായിരുന്നു. ഉദ്യോഗസഥരുടെയും കരാർ കന്പനിയുടെയും നിരുത്തരവാദിത്വമാണ് ഇതിനെല്ലാം കാരണം. കൂടുതലൊന്നും പറയുന്നില്ലെന്നു പറഞ്ഞാണ്…
Read Moreപട്ടാളം റോഡിലെ കുപ്പിക്കഴുത്ത് പൊട്ടിക്കുമെന്ന് കോർപറേഷൻ; തപാൽവകുപ്പുമായി ധാരണ
തൃശൂർ: പട്ടാളം റോഡിലെ കുപ്പിക്കഴുത്ത് പൊട്ടിക്കാൻ തപാൽ വകുപ്പും കോർപറേഷനുമായി പുതിയ ധാരണാപത്രമുണ്ടാക്കി. തപാൽവകുപ്പ് സ്ഥലമൊഴിയുന്നതോടെ കെട്ടിടം പൊളിച്ചുമാറ്റി റോഡിനു വീതി കൂട്ടാനാണ് ധാരണ. കരാറിന് ഇന്നലെ ചേർന്ന കോർപറേഷൻ കൗണ്സിൽ യോഗം അനുമതി നൽകി. ധാരണാപത്രം ഒപ്പുവച്ച് എട്ടുമാസത്തിനകം കോർപറേഷൻ തപാൽവകുപ്പിനു പുതിയ കെട്ടിടം പണിതുനൽകും. 2015 ഒക്ടോബർ ഒന്നിനു പട്ടാളം കുപ്പിക്കഴുത്ത് പൊട്ടിക്കുന്നതിന് അന്നത്തെ ഭരണസമിതി തപാൽവകുപ്പുമായി ധാരണാപത്രമുണ്ടാക്കിയിരുന്നു. എന്നാൽ അതു പിന്നീടു കാലഹരണപ്പെട്ടു. തങ്ങളുടെ കാലത്തുണ്ടാക്കിയ ധാരണാപത്രത്തിൽ ചെറിയ മാറ്റമാണ് വന്നിട്ടുള്ളതെന്നു കോണ്ഗ്രസ് അംഗങ്ങൾ ചൂണ്ടിക്കാട്ടി. തപാൽ വകുപ്പിന് 3,500 ചതുരശ്ര അടി വിസ്തീർണത്തിലുള്ള കെട്ടിടമാണ് പണിതു നൽകുക. പുതിയ കെട്ടിടത്തിനു തത്തുല്യമായ തുകയ്ക്കുള്ള ബാങ്ക് ഗാരന്റി വേണമെന്ന വിവാദ വ്യവസ്ഥ പുതിയ കരാറിൽ ഇല്ല. തൃശൂർ സെൻട്രൽ തപാൽ ഓഫീസും സ്പീഡ് പോസ്റ്റ് ഓഫീസും നിലനിൽക്കുന്ന കെട്ടിടവും 16.5 സെന്റ് ഭൂമിയും…
Read Moreജനദ്രോഹ ഭരണം തുടരുന്ന ബിജെപിയെയും എൽഡിഎഫിനെയും പുറത്താക്കണമെന്ന് രമേശ് ചെന്നിത്തല
തൃശൂർ: ജനദ്രോഹ ഭരണം തുടരുന്ന സംസ്ഥാനത്തെ സിപിഎമ്മിനെയും കേന്ദ്രത്തിലെ ബിജെപിയെയും പുറത്താക്കുകയാവണം യുഡിഎഫിന്റെ ലക്ഷ്യമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് തൃശൂർ ലോക്സഭാ മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രണ്ടുകൂട്ടരും ജനദ്രോഹത്തിന്റെ കാര്യത്തിൽ മത്സരിക്കുകയാണ്. പിണറായി വിജയൻ ഭരിക്കുന്ന നാട്ടിൽ തൊഴിലില്ലായ്മ ഏറുന്നു. അഞ്ചു ലക്ഷംപേർക്ക് തൊഴിൽ നൽകുമെന്ന് പറഞ്ഞു. എന്നാൽ രണ്ടേകാൽ വർഷംകൊണ്ട് എത്രപേർക്കു തൊഴിൽ നൽകിയെന്ന് വെളിപ്പെടുത്താൻ മുഖ്യമന്ത്രിക്കു ധൈര്യമുണ്ടോയെന്ന് ചെന്നിത്തല ചോദിച്ചു. ക്ഷേമപെൻഷനിൽനിന്നു പാവങ്ങളെ ഒഴിവാക്കി. തങ്ങൾ ജീവിച്ചിരിക്കുന്നുണ്ടെന്ന് വ്യക്തമാക്കാൻ പ്രകടനം നടത്തേണ്ട അവസ്ഥയാണ് ഇപ്പോൾ ജനങ്ങൾക്ക്. പുതിയ പെൻഷന് അപേക്ഷിക്കാൻ കഴിയുന്നില്ല. ഇതുമായി ബന്ധപ്പെട്ട സർക്കാർ വെബ്സൈറ്റ് ഇപ്പോൾ പ്രവർത്തന രഹിതമാണ്. പ്രളയമുണ്ടായപ്പോൾ അഞ്ചു ദിവസം സർക്കാർ അനങ്ങിയില്ല. അതാണ് നൂറുകണക്കിന് ആളുകൾ മരിക്കാൻ കാരണമെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിക്കൊപ്പം ഹെലികോപ്റ്ററിൽ പോയത് അപകടസമയത്ത് ഐക്യത്തിന്റെ സന്ദേശം നല്കണമെന്ന…
Read Moreജില്ലാതലങ്ങളിൽ പോലീസ് ഇൻഫർമേഷൻ സെന്ററുകൾ, നവമാധ്യമങ്ങളിലും സജീവം, ഫോട്ടോകൾ സൂക്ഷിച്ചുവെക്കാൻ ഐ ആർക്ക്; പോലീസും ജനങ്ങളും തമ്മിലുള്ള അകലം കുറയ്ക്കാനുള്ള നടപടികളുമായി പോലീസ്
സ്വന്തം ലേഖകൻ തൃശൂർ: പോലീസും ജനങ്ങളും തമ്മിലുള്ള അകലം കുറയ്ക്കുന്നതിന് പുതിയ നടപടികളുമായി കേരള പോലീസ്. ജനങ്ങൾക്കും മാധ്യമങ്ങൾക്കും പോലീസുമായി ബന്ധപ്പെട്ട വിവരങ്ങളും അറിയിപ്പുകളും നൽകുന്നത് കൂടുതൽ ഫലവത്താക്കുന്നതിന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സംവിധാനം ഒരുങ്ങുന്നു. സംസ്ഥാനതലത്തിൽ പോലീസിന്റെ പബ്ലിക് റിലേഷൻസ് കേന്ദ്രമായി പ്രവർത്തിക്കുന്ന പോലീസ് ഇൻഫർമേഷൻ സെന്ററിന്റെ മാതൃകയിൽ ഇനി മുതൽ ജില്ലാതലങ്ങളിലും ഇൻഫർമേഷൻ സെല്ലുകൾ രൂപീകരിക്കും. ഒരു ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ മാധ്യമപ്രവർത്തനം, വിവര സാങ്കേതിക വിദ്യ എന്നിവയിൽ അഭിരുചിയും താത്പര്യവുമുള്ള രണ്ട് സിവിൽ പോലീസ് ഓഫീസർമാരെ ഉൾപ്പെടുത്തിയാണ് ജില്ലാതല ഇൻഫർമേഷൻ സെന്ററുകൾക്ക് രൂപം നൽകുന്നത്. സ്റ്റേഷനുകൾ, ഡിവൈെസ്പി ഓഫീസുകൾ, ജില്ല പോലീസ് ആസ്ഥാനം എന്നിവിടങ്ങളിൽ നിന്നുള്ള പത്രക്കുറിപ്പുകളും അറിയിപ്പുകലും ഈ കേന്ദ്രങ്ങൾ വഴിയേ നൽകാവൂ എന്നും ഡിജിപി ലോക്നാഥ് ബെഹ്റ നിർദേശിച്ചു. ഇത്തരം എല്ലാ അറിയിപ്പുകളും പോലീസ് ആസ്ഥാനത്തെ ഇൻഫർമേഷൻ സെന്ററുകളിലേക്ക് ജില്ല ഇൻഫർമേഷൻ…
Read Moreഇല്ലിക്കൽ ബണ്ട് ഉടൻ പുനർനിർമിക്കുമെന്ന് മന്ത്രിമാർ; ഇതിനായി 1.17 കോടി രൂപ ചെലവഴിക്കും
തൃശൂർ: ഇല്ലിക്കൽ ബണ്ട് ഉടൻ പുനർനിർമിച്ച് ജലസേചന യോഗ്യമാക്കുമെന്ന് സ്ഥലം സന്ദർശിച്ച കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ, വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് എന്നിവർ സംയുക്തമായി അറിയിച്ചു. ഇതിനായി 1.17 കോടി രൂപ ഉപയോഗിക്കും. ബണ്ട് സന്ദർശിക്കാനെത്തിയപ്പോൾ നാട്ടുകാർ നൽകിയ അപേക്ഷയെത്തുടർന്നാണ് മന്ത്രിമാർ ഇക്കാര്യം അറിയിച്ചത്. ഗീത ഗോപി എംഎൽഎയുടെ വികസന ഫണ്ടിൽനിന്ന് 97ലക്ഷവും ബാക്കി തുകയും ചേർത്താണു ബണ്ട് നിർമിക്കുക. പ്രളയകാലത്ത് ബണ്ട് തകർന്നും പുഴ കരകവിഞ്ഞ് 150 മീറ്റർ ഗതിമാറി ഒഴുകിയും ചേർപ്പ്, പാറളം, ചാഴൂർ, താന്ന്യം, അന്തിക്കാട്, മണലൂർ, അരിന്പൂർ പ്രദേശങ്ങളിലും കോർപറേഷന്റെ ചിലയിടങ്ങളിലും വെള്ളം പൊങ്ങി വ്യാപക നാശനഷ്ടങ്ങളുണ്ടായിരുന്നു. മന്ത്രി വി.എസ്. സുനിൽകുമാറിന്റെ പ്രത്യേക നിർദേശപ്രകാരം ജില്ലാ ഭരണകൂടം താത്കാലിക ബണ്ട് അടിയന്തരമായി നിർമിച്ചിരുന്നു. ഇവിടെ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി മന്ത്രിമാർ ഇന്നലെ സ്ഥലം സന്ദർശിക്കുകയായിരുന്നു. തകർന്ന ബണ്ട്…
Read Moreസംസ്ഥാനത്ത് ഗതാഗത നിയമലംഘനം കൂടുന്നു ; നടപടി കർശനമാക്കാനൊരുങ്ങി പോലീസ്
സ്വന്തം ലേഖകൻ തൃശൂർ: സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങൾക്കെതിരെ കർശന നടപടികളുമായി കേരള പോലീസ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഇത്തരത്തിൽ നിയമലംഘനവും അതുമൂലമുണ്ടാകുന്ന ഗതാഗതക്കുരുക്കും സംബന്ധിച്ച് നിരവധി പരാതികൾ എംഎൽഎമാരടക്കമുള്ളവരിൽനിന്ന് ലഭിച്ച സാഹചര്യത്തിലാണ് പോലീസ് ഗതാഗതനിയമം കർശനമായി പാലിക്കാനും നിയമലംഘകരെ പിടികൂടാനും രംഗത്തുവന്നിരിക്കുന്നത്. ഇതു സംബന്ധിച്ച് ഡിജിപി ലോക്നാഥ് ബെഹ്റ എല്ലാ ജില്ല പോലീസ് മേധാവിമാർക്കും നിർദേശങ്ങൾ നൽകിക്കഴിഞ്ഞു. ആലുവ- വൈറ്റില മെട്രോ റോഡിലെ ഗതാഗത നിയമലംഘനങ്ങൾ സംബന്ധിച്ച് നിരവധി പരാതികളും റോഡ് സുരക്ഷ വിദഗ്ധരുടെ അഭിപ്രായങ്ങളും അധികൃ തർക്കു ലഭിച്ചിട്ടുണ്ട്. ഹെൽമെറ്റ്, ചിൻ സ്ട്രാപ്പുകൾ ധരിക്കാതെയുള്ള ഇരുചക്രവാഹനയാത്ര, വാഹനങ്ങളുടെ ഇടതുവശത്തുകൂടെയുള്ള ഓവർടേക്കിംഗ്, വണ്വേ തെറ്റിക്കൽ, രണ്ടു വാഹനങ്ങൾക്കിടയിലൂടെയുള്ള അലക്ഷ്യമായ ഡ്രൈവിംഗ്, സീബ്രലൈനിലൂടെ കാൽനടയാത്രക്കാർ റോഡ് മുറിച്ചുകടക്കുന്പോൾ വണ്ടികൾ നിർത്താതിരിക്കുക, അമിത വേഗം, അപകടകരമായ രീതിയിലുള്ള ഓവർടേക്കിംഗ്, മഞ്ഞ- വെള്ള വരകൾക്ക് പുറത്തുകൂടിയുള്ള യാത്ര, സിഗ്നൽ ലംഘിക്കൽ, ലെയിൻ…
Read More