നെടുമങ്ങാട്: ഭാര്യാമാതാവിനെ വെട്ടിക്കൊല്ലുകയും ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തശേഷം ഗൃഹനാഥൻ തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചു. അരുവിക്കര അഴിക്കോട് വളപ്പെട്ടി സ്വദേശി ഷഫീറാ ബീവി (67)യെയാണ് മരുമകനായ അലി അക്ബർ വെട്ടിക്കൊലപ്പെടുത്തിയത്. ഭാര്യയായ മുംതാസിനേയും വെട്ടിപ്പരിക്കേൽപ്പിച്ചു. ഇന്ന് പുലർച്ചെ നാലിന് അരുവിക്കരയിലാണ് ആരും കൊല നടന്നത്. മാതാവിനെ വെട്ടുന്നത് തടയാൻ ശ്രമിച്ച മുംതാസിനെയും ഭർത്താവ് അലി അക്ബർ വെട്ടി. സംഭവത്തിനുശേഷം മണ്ണെണ്ണ ഒഴിച്ച് സ്വയം തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച അലി അക്ബറിനെ പൊള്ളലേറ്റ പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ മുംതാസും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.അലി അക്ബർ സ്വയം തീകൊളുത്തിയതിനെത്തുടർന്ന് വീടിനു തീപിടിച്ചതാണെന്ന് കരുതി ഓടിക്കൂടിയ നാട്ടുകാരാണ് എല്ലാവരേയും ആശുപത്രിയിലാക്കിയത്. കുടുംബ പ്രശ്നമാണ് സംഭവത്തിനു പിന്നിലെന്ന് അരുവിക്കര സി ഐ ഷിബുകുമാർ പറഞ്ഞു. അലി അക്ബറിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.…
Read MoreCategory: Thrissur
റോഡ് മുറിച്ചുകടക്കുന്നതിനിടെ ചാലക്കുടിയിൽ കാറിടിച്ച് വഴിയാത്രക്കാരിയും കാറിലുണ്ടായിരുന്ന വീട്ടമ്മയും മരിച്ചു
ചാലക്കുടി: അതിരപ്പിള്ളി റോഡിൽ പരിയാരം സിഎസ്ആർ വളവിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ചു വഴിയാത്രക്കാരിയും കാറിൽ സഞ്ചരിക്കുകയായിരുന്ന വീട്ടമ്മയും മരിച്ചു. കാർ മരത്തിലിടിച്ച് ഡ്രൈവർക്കു ഗുരുതര പരിക്കേറ്റു.കൊന്നക്കുഴി കരിപ്പായി തോമസിന്റെ ഭാര്യ ആനി (60) വഴി യാത്രക്കാരി പരിയാരം ചില്ലായി ദേവസിക്കുട്ടിയുടെ ഭാര്യ അന്നം (75) എന്നിവരാണു മരിച്ചത്. കാർ ഡ്രൈവർ കരിപ്പായി തോമസിനെ ഗുരുതര പരിക്കുകളോടെ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നുരാവിലെ ആറോടെയായിരുന്നു അപകടം. സിഎസ്ആർ പള്ളിയിലേക്കു പോകുവാൻ റോഡ് മുറിച്ചു കടക്കുകയായിരുന്ന അന്നത്തിനെ കാർ ഇടിക്കുകയായിരുന്നു. ഇടിച്ച കാർ പിന്നീടു നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ വലിയ മരത്തിൽ ഇടിച്ചുകയറിയാണ് കാറിൽ യാത്ര ചെയ്തിരുന്ന ആനി മരിച്ചത്. ആനിയെയും കൂടെയുണ്ടായിരുന്ന ഭർത്താവ് തോമസിനെയും അന്നത്തിനെയും ഫയർഫോഴ്സെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും അന്നത്തിന്റെയും ആനിയുടെയും ജീവൻ രക്ഷിക്കാനായില്ല. കാർ ഓടിച്ചിരുന്ന തോമസിനെ ഗുരുതര പരിക്കുകളോടെ രാജഗിരി ആ ശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്.…
Read Moreശരീരത്തിൽ മുറിപ്പാടുകൾ! മൈസൂരിൽ മലയാളി യുവതി ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ; പോലീസിന്റെ നിഗമനം ഇങ്ങനെ…
തൃശൂർ: മൈസൂരിൽ ജോലിസ്ഥലത്ത് ദുരൂഹസാഹചര്യത്തിൽ മലയാളി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ഊരകം സ്വദേശി ഷാജിയുടെ മകൾ സബീനയെയാണ മരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയുടെ ശരീരത്തിൽ മുറിപ്പാടുകൾ കണ്ടെത്തി. ആൺസുഹൃത്തുമായുള്ള തർക്കമാകാം മരണത്തിലേക്ക് നയച്ചതെന്നാണ് പൊലീസിന്റെ നിഗമനം. സബീനയുടെ ബന്ധുക്കളുടെ പരാതിയിൽ ഇയാളെ മൈസൂർ പോലീസ് കസ്റ്റഡിയിലെടുത്തു. പോസ്റ്റുമാർട്ടം നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേത്തിക്കും.
Read Moreഇങ്ങനെയൊക്കെ ചെയ്യാമോ, അതും സുഹൃത്തിന്റെ മകളോട് ? ടെറസിന്റെ മുകളിലേക്ക് കയറി ചെന്ന മുത്തശ്ശി ആ കാഴ്ച കണ്ട് ഞെട്ടി; 45കാരന് 40 വർഷം തടവ്
ചാലക്കുടി: സുഹൃത്തിന്റെ മകളായ ആറു വയസുകാരിക്കു നേരെ ലൈംഗിക പീഡനം നടത്തിയ 45 കാരന് 40 വർഷം കഠിന തടവും രണ്ടുലക്ഷം രൂപ പിഴയും വിധിച്ചു കൊണ്ട് പോക്സോ കോടതി ഉത്തരവിട്ടു. വിആർ പുരം ചെന്പോത്തുപറന്പിൽ മുജീബ് റഹ്മാ(45)നെയാണ് ചാലക്കുടി അതിവേഗ പ്രത്യേക പോക്സൊ കോടതി സ്പെഷൽ ജഡ്ജി ഡോണി തോമസ് വർഗീസ് ശിക്ഷ വിധിച്ചത്. 2022 മാർച്ച് രണ്ടിനാണ് സംഭവം ഉണ്ടായത്. വീട്ടിൽ നിത്യ സന്ദർശകനായ പ്രതി മുത്തശിയോടൊപ്പമായിരുന്ന കുട്ടിയെയും ഇളയ സഹോദരനെയും കളിക്കാനാണെന്ന് പറഞ്ഞ് ടെറസിന്റെ മുകളിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഏറെ നേരം കഴിഞ്ഞിട്ടും കുട്ടികളെ കാണാതെ മുത്തശി ടെറസിന്റെ മുകളിലേക്ക് കയറി ചെന്നപ്പോൾ കൂട്ടിയെ ഇയാൾ പീഡിപ്പിക്കുന്നതാണ് കണ്ടത്. മുന്‍പും മാതാപിതാക്കളെ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി പലതവണ പീഡിപ്പിച്ചതായി കുട്ടി പറഞ്ഞു. എസ്എച്ച്ഒ കെ.എസ്. സന്ദീപും എസ്ഐ സജി വർഗീസുമാണ് കേസ് അന്വേഷണം നടത്തിയത്.…
Read Moreപാലപ്പിള്ളിയിലെ റബർ തോട്ടത്തിൽ ചിന്നംവിളിച്ച് കാട്ടാനാക്രമണം; തോട്ടം തൊഴിലാളിക്കു വീണ് പരിക്ക്
പാലപ്പിള്ളി(തൃശൂർ): പാലപ്പിള്ളിയിലെ റബർ തോട്ടത്തിൽ വീണ്ടും കാട്ടാനയിറങ്ങി. കാട്ടാന വീണ്ടും തൊഴിലാളിയെ ഓടിപ്പിക്കുന്നതിനിടെ വീണ് യുവാവിന് പരിക്ക്. പ്രസാദ് എന്ന തൊഴിലാളിക്കാണ് പരിക്കേറ്റത്. ഇന്നു രാവിലെ ഏഴോടെയായിരുന്നു സംഭവം. ടാപ്പിംഗിനായി പ്രസാദ് തോട്ടത്തിലൂടെ വരുമ്പോള്‍ കാട്ടാനക്കൂട്ടത്തിനു മുന്പില് പെടുകയായിരുന്നു. ഓടി രക്ഷപ്പെട്ടതിനിടെ വീണാണ് പ്രസാദിന് പരിക്കേറ്റത്. ഇയാൾ പിന്നീട് വേലൂപ്പാടത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. തോട്ടത്തിലെ 89 ഫീല്‍ഡില്‍ ഇറങ്ങിയ 15 ഓളം കാട്ടാനകളെ തുരുത്താന്‍ വനം വകുപ്പ് ശ്രമം തുടരുകയാണ്. ഇതിനിടെ പിള്ളതോടിനു സമീപം റോഡില്‍ ഒറ്റയാനും ഭീതി വിതച്ചു. പിള്ളത്തോടിന് സമീപത്തെ ആനത്താരയിലൂടെയാണ് ആനകള്‍ തോട്ടത്തിലെത്തുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ആനക്കൂട്ടത്തിന്റെ മുന്പില്പ്പെട്ട് ബൈക്ക് മറിഞ്ഞ് തൊഴിലാളികളായ ദമ്പതികള്‍ക്ക് പരിക്കേറ്റതും ആനത്താരിക്ക് സമീപമാണ്. മാസങ്ങള്‍ക്ക് മുന്‍പ് ടാപ്പിംഗിനായി എത്തിയ സ്ത്രീക്ക് കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. കാടിറങ്ങുന്ന ആനക്കൂട്ടം പകല്‍ സമയത്തും റോഡ് മുറിച്ചുകടക്കുന്നത് വാഹനയാത്രക്കാര്‍ക്കും…
Read Moreരഹസ്യ വിവരം പോലീസിൽ കിട്ടിച അഞ്ച് കിലോ കഞ്ചാവുമായെത്തിയ യുവതിയെ തൃശൂർ പോലീസ് വലയിലാക്കി
തൃശൂർ: തൃശൂരില്‍ വീണ്ടും കഞ്ചാവ് വേട്ട. അഞ്ച് കിലോ കഞ്ചാവുമായി യുവതി പിടിയില്‍. വെസ്റ്റ് ബംഗാൾ സ്വദേശിനി കോമള ബീവി (36)ആണ് പിടിയിലായത്. തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. തൃശൂർ ജില്ലാ ലഹരി വിരുദ്ധ സ്കോഡും, ഈസ്റ്റ് പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. പിടിയിലായ യുവതി ചാവക്കാട് അകലാട് താമസിച്ചുവരികയാണ്. വെസ്റ്റ് ബംഗാളില്‍ നിന്നും ചാവക്കാട്ടേക്ക് വില്പനക്കായി കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ന് പുലര്‍ച്ചെ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ദിവസം ഗോവയിൽ നിന്നും കടത്തിയെത്തിച്ച മദ്യവുമായി ആന്ധ്ര സ്വദേശിനി പിടിയിലായിരുന്നു.
Read Moreചേർപ്പ് സദാചാര കൊലപാതകം; എട്ടുപേർ പിടിയിൽ; അഞ്ചുപേർ ഇപ്പോഴും ഒളിവിൽ; അന്വേഷണം ഊർജിതമാക്കി പോലീസ്
ചേർപ്പ് (തൃശൂർ): ചേര്‍പ്പ് ചിറയ്ക്കലിലെ സദാചാരക്കൊലയില്‍ ഒരാള്‍ കൂടി പിടിയിലായി. കൊലപാതകത്തില്‍ നേരിട്ട് പങ്കാളിയായ ചിറക്കല്‍ സ്വദേശി അനസ് ആണ് പിടിയിലായത്. ഇതോടെ മുഖ്യപ്രതികളില്‍ അഞ്ച് പേരും പ്രതികളെ സഹായിച്ച മൂന്ന് പേരുമുള്‍പ്പെടെ എട്ട് പേര് അറസ്റ്റിലായി. കേസില്‍ അഞ്ച് പേര് കൂടി ഇനിയും പിടിയിലാകാനുണ്ട്. ആക്രമണത്തിനുശേഷം നാടുവിട്ട അനസ് ചിറക്കല്‍ സ്വദേശി അനസ് ഹരിദ്വാറിൽനിന്നും നെടുമ്പാശേരിയില്‍ ഇറങ്ങിയപ്പോഴായിരുന്നു അറസ്റ്റ്. പ്രതികൾക്കായി പോലീസ് ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വിമാനത്താവളത്തിൽ ഇറങ്ങിയ അനസിനെ കേസ് അന്വേഷിക്കുന്ന ചേർപ്പ് പോലീസ് അറസ്റ്റുചെയ്യുകയായിരുന്നു. ഹരിദ്വാറിൽ ആയിരുന്നു ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നത്. വനിതാ സുഹൃത്തിനെ കാണാനെത്തിയ സഹറിനെ ഫെബ്രുവരി 18ന് അര്‍ധരാത്രിയിലാണ് പ്രതികള്‍ സംഘം ചേര്‍ന്ന് ആക്രമിച്ചത്. ആന്തരീകാവയവങ്ങള്‍ തകര്‍ന്നതിനെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയവെ ഈ മാസം ഏഴിനാണ് സഹര്‍ (33) മരിച്ചത്. ഒളിവിലായ മറ്റു കൂട്ടുപ്രതികൾക്കായിട്ടുള്ള…
Read Moreജിമ്മിൽ സ്റ്റീം ബാത്തിനിടെ യുവതിക്കെതിരെ ലൈംഗികാതിക്രമം! ട്രെയിനർ അറസ്റ്റിൽ
തൃശ്ശൂര്‍: ജിമ്മിൽ വ്യായാമത്തിനിടെ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ ട്രെയിനർ അറസ്റ്റിൽ. വടൂക്കര ഫോർമൽ ഫിറ്റ്നെസ്സ് സെന്റർ ഉടമയും ട്രെയിനറുമായ പാലക്കൽ സ്വദേശി അജ്മലിനെയാണ് നെടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 22-ാം തീയ്യതിയായിരുന്നു സംഭവം. ജിമ്മിൽ വ്യായാമം കഴിഞ്ഞ യുവതി സ്റ്റീം ബാത്ത് ചെയ്യുന്നതിനിടെയാണ് ലൈംഗികാതിക്രമം നടന്നത്. യുവതി ബഹളം വെച്ചതോടെ പ്രതി പിന്മാറി. തുടര്‍ന്ന് യുവതി ജിമ്മില്‍ നിന്നും പുറത്തിറങ്ങി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. ചേർപ്പ് പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ മറ്റൊരു ബലാത്സംഗക്കേസും നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Read Moreപോലീസ് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുന്നതിനിടെ ജീപ്പിൽ നിന്നു ചാടിയ പ്രതി മരിച്ചു; ചാടിയതെന്തിനെന്ന അന്വേഷണത്തിൽ കണ്ടെത്തിയത്…
തൃശൂർ: പോലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ ജീപ്പിൽനിന്ന് ചാടിയ പ്രതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. തിരുവനന്തപുരം വലിയതുറ സ്വദേശി സനു സോണിയാണ് (30) ഇന്നലെ രാത്രി തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സിയിലിരിക്കെ മരിച്ചത്. വ്യാഴാഴ്ച രാത്രിയിലാണ് സനുവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. പഴയ വാഹനങ്ങളുടെ ഇടപാടു നടത്തുന്ന വെബ്സൈറ്റിൽ കണ്ട് വണ്ടി വാങ്ങാൻ തൃശൂരിലെത്തിയ സനു ബാറിൽ കയറി മദ്യപിച്ചു. ഇതിനുശേഷം പുറത്തിറങ്ങിയ ഇയാൾ റോഡിലെ ആളുകളുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയും കൈയിലുണ്ടായിരുന്ന കത്തിവീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഈസ്റ്റ് എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ പിടികൂടി സ്റ്റേഷനിലെത്തിച്ചു. തുടർന്നു നടന്ന അന്വേഷണത്തിൽ ഇയാൾ വലിയതുറ സ്റ്റേഷനിൽ വധശ്രമകേസിലെ പ്രതിയാണെന്ന് തെളിഞ്ഞു. ഇതിനിടെ ഇയാളെ കസ്റ്റഡിയിൽവയ്ക്കാൻ വിയ്യൂരിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ഇയാൾ വടക്കേ സ്റ്റാൻഡിനുസമീപത്തുവച്ച് പോലീസിനെ വെട്ടിച്ച് ജീപ്പിൽനിന്ന് പുറത്തേക്ക് ചാടിയത്. തലയടിച്ചു താഴെ വീണ ഇയാളെ പോലീസ്…
Read Moreസദാചാര കൊലപാതകം; പണംവാങ്ങി പ്രതികളെ രക്ഷപ്പെടാന്‍ അനുവദിക്കുകയായിരുന്നോ എന്ന് സംശം;പോലീസിനെതിരേ രൂക്ഷവിമര്‍ശനവുമായി ബന്ധുക്കള്‍
തൃശൂര്‍: ചേര്‍പ്പ് ചിറയ്ക്കലില്‍ സദാചാര പോലീസീന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സഹറിന്റെ ബന്ധുക്കള്‍ പോലീസിനെതിരേ രൂക്ഷവിമര്‍ശനവുമായി രംഗത്ത്. സഹറിനെ മര്‍ദിച്ചശേഷം ഒരാഴ്ചയോളം അക്രമികള്‍ നാട്ടില്‍ തന്നെയുണ്ടായിരുന്നിട്ടും പോലീസ് ഇവരെ പിടികൂടിയില്ലെന്നും പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ പോലീസ് വഴി ഒരുക്കിയെന്നും സഹറിന്റെ സഹോദരി ആരോപിച്ചു. സംഭവശേഷം ഒരാഴ്ചയോളം പ്രതികള്‍ നാട്ടില്‍ തുടര്‍ന്നുവെന്നും സഹറിന്റെ മരണശേഷം പ്രതികളെല്ലാം ഒളിവിലാണെന്നും കുടുംബം ആരോപിക്കുന്നു. സഹറിനെ അക്രമികള്‍ മര്‍ദിച്ചതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം സഹര്‍ മരിക്കും മുന്‍പേ തന്നെ പോലീസിനു ലഭിച്ചിരുന്നു. ഒരാഴ്ചയോളം പ്രതികള്‍ നാട്ടിലുണ്ടായിട്ടും പിടികൂടാന്‍ പോലീസ് തയാറായില്ലെന്നാണ് ബന്ധുക്കളുടെ ആക്ഷേപം. പണം വാങ്ങി പ്രതികളെ രക്ഷപ്പെടാന്‍ അനുവദിക്കുകയായിരുന്നോ എന്ന് സംശയിക്കുന്നതായും സഹറിന്റെ സഹോദരി പറയുന്നു. കടുത്ത ഭാഷയിലാണ്് ബന്ധുക്കൾ പോലീസിനെ വിമര്‍ശിച്ചത്. തങ്ങള്‍ തന്നെ പ്രതികളെ പിടിച്ചുകൊടുക്കണമായിരുന്നെങ്കില് പോലീസെന്തിനാണെന്ന് ബന്ധുക്കള്‍ ചോദിച്ചു. പ്രതികള്‍ നാട്ടിലുണ്ടായിട്ടും അവര്‍ അടുത്ത വീട്ടിലെ കല്യാണം കൂടിയിട്ടും പോലീസിനവരെ പിടികൂടാനായില്ലെന്നാണ്…
Read More