കൊച്ചി: ചാലക്കുടിയിലെ വസ്തുബ്രോക്കര്‍ രാജീവിന്റെ കൊലപാതകക്കേസിലെ ഏഴാം പ്രതി അഡ്വ. സി.പി. ഉദയഭാനുവിന് ഹൈക്കോടതിയുടെ ജാമ്യം. ഉദയഭാനുവിനു പുറമേ കേസിലെ അഞ്ച്, ആറു പ്രതികളായ ചക്കര ജോണി, രഞ്ജിത് എന്നിവർക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. നേരത്തെ ഉദയഭാനുവിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഉദയഭാനുവിന് ജാമ്യം നല്കിയാല് കേസിന്റെ അന്വേഷണത്തെ ബാധിക്കുമെന്ന പോലീസിന്റെ വാദം കണക്കിലെടുത്താണ് ജാമ്യം നിഷേധിച്ചത്. ജോണി, രഞ്ജിത് എന്നിവരുടെയും ജാമ്യാപേക്ഷകളും ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. പ്രതികൾ ജാമ്യത്തിലിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യത ഉണ്ടെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് ജാമ്യാപേക്ഷ നിരസിച്ചത്. അതേസമയം ഭാര്യപിതാവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനായി കഴിഞ്ഞ ദിവസം ഉദയഭാനുവിനു ഹൈക്കോടതി മൂന്നു ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഒരു ലക്ഷം രൂപയും തുല്യ തുകയ്ക്കു രണ്ടാൾ ജാമ്യവുമായിരുന്നു വ്യവസ്ഥ. സെപ്റ്റംബർ 29നാണ് നെടുന്പാശേരി നായത്തോട് സ്വദേശി വി.എ. രാജീവിനെ കൊല്ലപ്പെട്ട നിലയിൽ…
Read MoreCategory: Thrissur
മെഡിക്കൽ കോളജിൽ ഡോക്ടറുടെ വേഷത്തിൽ സുന്ദരികളായ യുവതികളുടെ തട്ടിപ്പ് ; അത്യാഹിത വിഭാഗങ്ങൾ കേന്ദ്രീകരിച്ചാണ് തട്ടിപ്പ്; വാഹനാപകടത്തിൽ പെട്ട് എത്തുന്നവരെയാണ് തട്ടിപ്പിനിരയാക്കുന്നത്
മുളങ്കുന്നത്തുകാവ്: മെഡിക്കൽ കോളജ് ആശുപത്രിയിൽ തട്ടിപ്പിനായി ഡോകടർമാരുടെ വേഷം ധരിച്ച് സുന്ദരികളായ യുവതികൾ. ഇതിനകം നിരവധിപേർക്കാണ് പണം നഷടപെട്ടത്. അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികളെയാണ് കൂടുതലും ഇവർ തട്ടിപ്പിനിരയാക്കിയത്. വാഹനാപകടത്തിൽ പെട്ട് എത്തുന്നവരുടെ കൂടെയുള്ളവരിൽ നിന്നാണ് ഇത്തരത്തിൽ പണം തട്ടിയതെന്ന് പറയുന്നു. പലപ്പോഴും പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കുന്നത് വാഹനം ഓടിച്ചിരുന്നവർ തന്നെയാണ്. ഇവരാണങ്കിൽ എങ്ങനെയങ്കിലും പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ച് മുങ്ങുകയാണ് പതിവ്. ഇതു മുതലെടുത്താണ് പുതിയ തട്ടിപ്പ് നടത്തുന്നത്. ഡോക്ടറുടെ കോട്ടും, സ്റ്റെതസ്കോപ്പും കൈയിൽ പിടിച്ച് എത്തുന്ന യുവതി പരിക്കേറ്റ ആളെ സഹായിക്കാനെത്തും. തുടർന്ന് സിടി സകാൻ, എംആർഐ സകാൻ എന്നിവ ചെയ്യണമെന്നും കൊണ്ടു വന്ന ആളോടു പറയും. ഇതിനാവശ്യമായ തുക രോഗിയ്ക്ക് നൽകി താങ്കൾ വേണമെങ്കിൽ പൊയ്ക്കോയെന്ന്് പറയും. ഇത് കേൾക്കേണ്ട താമസം കൈയിലെ പണം നൽകി വാഹനയുടമ സഥലം വിടും. പലപ്പോഴും തുക രോഗിക്കു…
Read Moreകാണേണ്ട കാഴ്ച..! സന്ധ്യമയങ്ങിയാൽ മെഡിക്കൽ കോളജ് ആശുപത്രിലെ കണ്‍സ്യൂമർ സ്റ്റോറിൽ മദ്യസേവയും അനാശാസ്യവും; എല്ലാത്തിനും കാരണം അധികൃതരുടെ അനാസ്ഥ
മുളങ്കുന്നത്തകാവ്: മെഡിക്കൽ കോളജ് ആശുപത്രി പരിസരത്ത് രണ്ട് വർഷമുന്പ് നിർമാണം പൂർത്തികരിച്ച കണ്‍സ്യൂമർ സ്റ്റോറിൽ രാത്രികാലങ്ങളിൽ മദ്യ സേവയും അനാശാസ്യ പ്രവർത്തനങ്ങളും. നിർമാണം പൂർത്തികരിച്ചിട്ടും ഇതു വരെ കെട്ടിടം തുറന്ന് പ്രവർത്തിപ്പിച്ചിട്ടില്ല. സ്വകാര്യ കടയുടമയുടെയും ആശുപത്രി ഓഫിസ് അധികൃതരുടെയും അവിശുദ്ധ കൂട്ടുകെട്ടാണ് ഇതിനു കാരണമെന്നു പറയുന്നു. കെട്ടിടത്തിന്റെ പരിസരം മലമൂത്ര വിസർജനത്തിനു വേണ്ടിയാണ് ജനം ഇപ്പോൾ ഉപയോഗിക്കുന്നത്. വേറെ സൗകര്യം ആശുപത്രിയിൽ ഇല്ലാത്തതാണ് ഇതിനു കാരണം. രാത്രികാലങ്ങളിൽ ഇരുട്ട് പിടിച്ച് കിടക്കുന്ന ഇവിടം സാമൂഹ്യ വിരുദ്ധരുടെ സ്വൈര്യവിഹാരം ആണ്. മദ്യം വാങ്ങി കൊണ്ടുവന്ന് കൂട്ടമായി ഇരുന്ന് കുടിക്കാനാണ് ഇപ്പോൾ കെട്ടിട പരിസരം ഉപേയാഗിക്കുന്നത്. ആശുപത്രിയിൽ എത്തുന്നവർക്ക് വേണ്ടി വരുന്ന സ്റ്റേഷനറി വിഭാഗങ്ങൾ, ഓപ്പറേഷൻ തിയേറ്ററിൽ രോഗികൾക്ക് ആവശ്യമായ തുണികൾ, മറ്റു വസത്രങ്ങൾ, പായ, പുതപ്പ്, ബക്കറ്റുകൾ, സോപ്പ്, ചീപ്പ് അടക്കുമുള്ളവ കുറഞ്ഞ നിരക്കിൽ വിൽപ്പന നടത്തുവാൻ വേണ്ടി…
Read Moreആനയുടെ കുത്തേറ്റു മരിച്ച സുഭാഷിന്റെ കുടുംബത്തിന് അഞ്ചുലക്ഷം; ഗുരുവായൂർ ക്ഷേത്രത്തിൽ ആനയെഴുന്നള്ളിപ്പിനു നിയന്ത്രണം; വിളക്കെഴുന്നള്ളിപ്പിന് ഇന്നുമുതൽ ഒരാന മാത്രം
ഗുരുവായൂർ: ആനയുടെ കുത്തേറ്റു മരിച്ച പാപ്പാൻ സുഭാഷിന്റെ കുടുംബത്തിനു സഹായമായി അഞ്ചു ലക്ഷം ദേവസ്വം ഫണ്ടിൽനിന്നു നൽകാൻ ഭരണസമിതി തീരുമാനിച്ചു. ഇതു നൽകാൻ കമ്മീഷണറുടെ അനുമതിക്കായി കത്തുനൽകും. സുഭാഷിന്റെ ആശ്രിതന് ആശ്രിത നിയമനം വഴി ജോലി നൽകും. ഇതിനു പുറമെ ദേവസ്വം ഇൻഷ്വറൻസ് പദ്ധതിയിൽനിന്നും സർക്കാർ ഇൻഷ്വറൻസ് പദ്ധതിയിൽനിന്നുമുള്ള നഷ്ടപരിഹാരം ലഭ്യമാക്കാൻ നടപടി സ്വീകരിക്കാനും ഭരണസമിതി തീരുമാനിച്ചു. അപകടത്തെത്തുടർന്നു പരിക്കുപറ്റി അമല ആശുപത്രിയിൽ പ്രവേശിപ്പിച്ച ദേവകിക്കു ചികിത്സാച്ചെലവിനു പുറമെ 50,000 രൂപ ധനസഹായമായി നൽകും. കമ്മീഷണറുടെ അനുമതി ലഭിക്കുന്ന മുറയ്ക്കു ധനസഹായം കൈമാറും. ഗുരുവായൂർ ക്ഷേത്രത്തിൽ ആനയെഴുന്നള്ളിപ്പിനു നിയന്ത്രണം; വിളക്കെഴുന്നള്ളിപ്പിന് ഇന്നുമുതൽ ഒരാന മാത്രം ഗുരുവായൂർ: ആന പാപ്പാൻ മരിക്കാനിടയായ സംഭവവുമായി ബന്ധപ്പെട്ടു ഗുരുവായൂർ ക്ഷേത്രത്തിലെ എഴുന്നള്ളിപ്പുകൾക്കു നിയന്ത്രണം ഏർപ്പെടുത്താൻ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു.ക്ഷേത്രത്തിൽ രാത്രിയിലെ വിളക്കെഴുന്നള്ളിപ്പിന് ഒരാന മതിയെന്നു ഭരണസമിതി തീരുമാനമെടുത്തു. സുരക്ഷാ കാരണങ്ങളാലും…
Read Moreആ ശബ്ദം കേട്ടില്ലായിരുന്നെങ്കിൽ..! കാട്ടിൽകുടുങ്ങിയ യുവാക്കളെ അവശനിലയിലൽ കണ്ടെത്തി; ശബ്ദം പുറപ്പെടുവിച്ചു നടത്തിയ തെരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്; വൈദ്യ പരിശോധനയ്ക്ക് ശേഷം ഇവരെ വിട്ടയച്ചു
ഒല്ലൂർ: വഴിതെറ്റി വനത്തിലകപ്പെട്ട യുവാക്കളെ രണ്ടുദിവസത്തെ തെരച്ചിലിനൊടുവിൽ ഉൾക്കാട്ടിൽ കണ്ടെത്തി. ഞായറാഴ്ച മരോട്ടിച്ചാൽ ഇലഞ്ഞിപ്പാറ വെള്ളച്ചാട്ടപ്രദേശത്ത് അകപ്പെട്ട ചാവക്കാട് തിരുവത്ര പുത്തൻകടപ്പുറം പഞ്ചവടി വീട്ടിൽ മൂർത്തിയുടെ മകൻ ഉണ്ണികൃഷ്ണൻ (26), സുഹൃത്ത് വടക്കേക്കാട് ചിരിയങ്കണ്ടത്ത് സിറിൽ (24) എന്നിവരെയാണ് ചീരക്കുണ്ടിൽനിന്നും 12 കിലോമീറ്റർ ഉള്ളിൽ കൊടുംകാട്ടിൽനിന്നും തെരച്ചിൽ സംഘം കണ്ടെത്തിയത്. വിവിധ സംഘങ്ങളായി പോയ 90ഓളം വരുന്ന തെരച്ചിൽ സംഘങ്ങളിൽ, വരന്തരപ്പിള്ളി സഹകരണ ബാങ്ക് പ്രസിഡന്റിന്റെ നേതൃത്വത്തിൽ പോയ ഏഴംഗസംഘമാണ് ഉൾവനത്തിലെ കാട്ടുചോലയ്ക്കരികിൽ ഇവരെ കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ചമുതൽ വനത്തിനുള്ളിൽ വനംവകുപ്പും നാട്ടുകാരുമെല്ലാം ചേർന്ന് തെരച്ചിൽ തുടങ്ങിയിരുന്നെങ്കിലും യുവാക്കളെക്കുറിച്ച് വിവരമൊന്നും ലഭിച്ചിരുന്നില്ല. തിങ്കളാഴ്ച ഉച്ചയ്ക്കു തിരിച്ച ആദ്യ തെരച്ചിൽ സംഘം വൈകീട്ട് ആറോടെ തിരിച്ചുപോന്നു. വീണ്ടും രാത്രി എട്ടിന് അടുത്ത സംഘം വനത്തിനുള്ളിൽ തെരച്ചിലിനു പുറപ്പെട്ടു. ചൊവ്വാഴ്ച രാവിലെ ഏഴിനാണ് മൂന്നു ഗ്രൂപ്പുകളായി 90ഓളം വരുന്ന സംഘം…
Read Moreരാവിലെ മര്യാദക്കാരനായ ജീവനക്കാരൻ രാത്രിയിൽ കഞ്ചാവ് കച്ചവടവും; ഫ്രാങ്കോയുടെ കച്ചവട രീതിയെക്കുറിച്ച് പോലീസ് പറയുന്നതിങ്ങന്റെ
ചാലക്കുടി: ബൈക്കിൽ കറങ്ങിനടന്ന് കഞ്ചാവ് വിറ്റിരുന്ന യുവാവ് പോലീസ് പിടിയിലായി. നായരങ്ങാടി കണ്ണനായ്ക്കൽ ഫ്രാങ്കോ (19)യെയാണ് എസ്ഐ ജയേഷ് ബാലനും പാർട്ടിയും ചേർന്ന് അറസ്റ്റു ചെയ്തത്. ടൗണിലെ ഒരു വ്യാപാര സ്ഥാപനത്തിലെ സെയിൽസ്മാനായ യുവാവിനെ കഴിഞ്ഞദിവസം രാത്രി മാർക്കറ്റ് റോഡിൽവച്ചാണ് പോലീസ് പിടികൂടിയത്. ടൗണിലെ പലസ്ഥാപനങ്ങളിലും പാർട്ട്ടൈം ജോലി ചെയ്തുവരുന്ന യുവാക്കൾക്കും കൗമാരക്കാർക്കുമാണ് ഇയാൾ കൂടുതലും കഞ്ചാവ് വിറ്റിരുന്നത്. ഇത് നിരീക്ഷിക്കുന്നതിനായി ഡിവൈഎസ്പി പി.എസ്. ഷാഹുൽ ഹമീദ് നൽകിയ നിർദേശത്തെത്തുടർന്ന് എസ് ഐയും സംഘവും മഫ്ടിയിൽ ബൈക്കിൽ സഞ്ചരിച്ച് നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. നേരത്തെ കഞ്ചാവ് കേസിൽ പിടിക്കപ്പെട്ടിട്ടുള്ള ഇയാളെ പലതവണ താക്കീത് ചെയ്ത് വിട്ടയച്ചിട്ടുള്ളതാണ്. നൂറുഗ്രാം കഞ്ചാവ് ഇയാളിൽനിന്നും പോലീസ് പിടിച്ചെടുത്തു. ബൈക്കിന്റെ ഫസ്റ്റ് എയ്ഡ് ബോക്സിൽ സൂക്ഷിക്കുന്ന കഞ്ചാവ് ദൂരെ മാറിനിന്ന് ആവശ്യക്കാർ എത്തുന്പോൾ അതിൽനിന്നും എടുത്തു കൊടുക്കുകയായിരുന്നു പതിവ്. നേരത്തെതന്നെ ഇയാളെ…
Read Moreകലയുടെ മാമാങ്കത്തിനുള്ള തുടക്കം കുറിച്ച് തേക്കിൻകാട് പന്തലിനു കാൽനാട്ടി; കാൽനാട്ടുകർമം മന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിച്ചു
തൃശൂർ: ജനുവരി ആറുമുതൽ 10 വരെ തൃശൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ പന്തലിനു കാൽനാട്ടി. തേക്കിൻകാട് എക്സിബിഷൻ മൈതാനിയിൽ ഒരുക്കുന്ന പ്രധാനവേദിയുടെ കാൽനാട്ടുകർമം മന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിച്ചു. മേയർ അജിത ജയരാജൻ അധ്യക്ഷയായി. പി.കെ. ബിജു എംപി, എംഎൽഎമാരായ അനിൽ അക്കര, മുരളി പെരുനെല്ലി, കെ.വി. അബ്ദുൾഖാദർ, കെ. രാജൻ എന്നിവർ മുഖ്യാതിഥിയായി. രണ്ടു വേദികൾക്കുള്ള സ്ഥലങ്ങളാണു തേക്കിൻകാട് മൈതാനിയിൽ തീരുമാനിച്ചിരിക്കുന്നത്. മൂന്നാമത് ഒരു വേദിക്കുകൂടി ആലോചനയുണ്ട്. പ്രധാനവേദിക്കായി 35,000 സ്ക്വയർ ഫീറ്റിലാണു പന്തൽ ഒരുക്കുന്നത്. കലോത്സവ പ്രദർശനത്തിനായി 10,000 സ്ക്വയർഫീറ്റിന്റെ പന്തലും മൈതാനിയിൽ സജ്ജീകരിക്കുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ടൗണ്‍ഹാളിൽ കരിയർ എക്സ്പോയും ഉദ്ഘാടന ദിനം ദൃശ്യവിസ്മയവും സംഘടിപ്പിക്കും.
Read Moreപണി കൊടുത്ത കൈക്ക് തന്നെ..! ബംഗളൂരുവിലെ ജോലിസ്ഥലത്തു മലയാളിയായ കെട്ടിടനിർമാണ തൊഴിലാളിയുടെ മരണം: സംഭവം കൊലപാതകമെന്ന് പോലീസ്; രണ്ടു മലയാളികൾ അറസ്റ്റിൽ
അരിമ്പൂർ (തൃശൂർ): കെട്ടിടനിർമാണ തൊഴിലാളിയായ അരിന്പൂർ കൈപ്പിള്ളി സ്വദേശിയെ ബംഗളൂരുവിലെ ജോലിസ്ഥലത്തു മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു പോലീസ്. സംഭവവുമായി ബന്ധപ്പെട്ടു തൃശൂർ ഏനാമ്മാവ് സ്വദേശികളായ രണ്ടുപേരെ ബംഗളൂരു പോലീസ് കസ്റ്റഡിയിലെടുത്തു. അരിന്പൂർ കൈപ്പിള്ളി സിഎൻ സെന്ററിനടുത്ത് ചേരിയേക്കര ജോയി(44)യാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ കാച്ചനാഹള്ളിയിലെ വീടു പണിനടക്കുന്ന സ്ഥലത്തു ജോയിയെ മരിച്ചനിലയിൽ കണ്ടെകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രതീഷ്, ജോസ് എന്നിവരെയാണ് തൃശൂരിൽനിന്നും പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്യാൻ ബംഗളൂരുവിലേക്കു കൊണ്ടുപോയി. സംഭവ സമയത്ത് അവിടെയുണ്ടായിരുന്ന വേറെ ചിലരെയും പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തിരുന്നു. മജസ്റ്റിക് ജംഗ്ഷനുസമീപം കാച്ചനാഹള്ളിയിൽ ബന്ധുവിന്റെ വീടുനിർമാണവുമായി ബന്ധപ്പെട്ട് രണ്ടുവർഷമായി ജോയി ബംഗളൂരുവിലായിരുന്നു. ഈ വീട്ടിൽതന്നെയാണ് ജോയി താമസിച്ചിരുന്നത്. വ്യാഴാഴ്ച രാത്രി ബംഗളുരുവിൽനിന്നു വീട്ടിലേക്കു വിളിച്ച ജോയി ചിലരുമായി വഴക്കുണ്ടായതായും ഞായറാഴ്ച വീട്ടിലേക്കു മടങ്ങുന്നതായും അറിയിച്ചിരുന്നു. അതിനുശേഷമാണ് കൊലപാതകം നടന്നതെന്നു…
Read Moreഒരു നാട് ഒന്നുച്ചു പറയുന്നു ഡോക്ടറെ ഞങ്ങൾക്ക് വേണം..! ജനകീയ ഡോ. രാജേഷ് തങ്കപ്പനെ സ്ഥലംമാറ്റാനുള്ള നീക്കത്തിനെതിരെ കൂട്ടധർണ
ചാലക്കുടി: ജനകീയ ഡോക്ടർ താലൂക്ക് ആശുപത്രിയിലെ സർജൻ ഡോ. രാജേഷ് തങ്കപ്പനെ സ്ഥലംമാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ജനകീയ കൂട്ടായ്മ ആശുപത്രിപടിക്കൽ കൂട്ടധർണ നടത്തി. നഗരസഭ പ്രതിപക്ഷനേതാവ് വി.ഒ.പൈലപ്പൻ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലർ മേരി നളൻ അധ്യക്ഷത വഹിച്ചു. കൗണ്‍സിലർമാരായ ഷിബു വാലപ്പൻ, റീന ഡേവീസ്, സരള നീലങ്കാട്ടിൽ, എൻ.പി.ഭാസ്കരൻ, ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് കെ.എ.സുരേഷ്, സി.കെ.പോൾ, അന്പാടി ഉണ്ണികൃഷ്ണൻ, കെ.കെ.അനിൽലാൽ, കെ.എൽ.രാജു എന്നിവർ പ്രസംഗിച്ചു. ഇ.അരവിന്ദാക്ഷൻ സ്വാഗതവും ദീപു ദിനേശ് നന്ദിയും പറഞ്ഞു. ചാലക്കുടി: താലൂക്ക് ആശുപത്രിയിലെ നിർധനരായ രോഗികളുടെ ആശ്രയമായ ഡോ. രാജേഷ് തങ്കപ്പനെ ആശുപത്രിയിൽ നിലനിർത്താൻ നടപടി സ്വീകരിക്കണമെന്ന് ചേനത്ത്നാട് റസിഡൻസ് അസോസിയേഷൻ ആവശ്യപ്പെട്ടു. പ്രസിഡന്റ് സി. പ്രകാശ് കുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ. സി.ടി. സാബു, ടി.എ. മേനോൻ, സി.കെ. പോൾ, ജാൻസി മാത്യു, ഇ. അരവിന്ദാക്ഷൻ, ജോയി വാച്ചാലുക്കൽ തുടങ്ങിയവർ…
Read More“ആ ശങ്ക’ തീർക്കാൻ സമീപിക്കണം അയൽവീടുകളെ.. !മട്ടത്തുകാട് ട്രൈബൽ ഹൈസ്കൂൾ വിദ്യാർഥികൾക്കും അധ്യാപകർക്കും പ്രാഥമിക ആവശ്യനിർവഹണത്തിന് അയൽവീടുകളെ ആശ്രയിക്കേണ്ട ഗതികേട്
അഗളി: മട്ടത്തുകാട് ട്രൈബൽ ഹൈസ്കൂൾ (തമിഴ്മീഡിയം) വിദ്യാർഥികളും അധ്യാപകരും പ്രാഥമിക ആവശ്യനിർവഹണത്തിന് അയൽവീടുകളെ ആശ്രയിക്കണം. 1964 ൽ സ്ഥാപിതമായ ഈ സ്കൂൾ ഇന്നും അവഗണനയുടെ പിടിയിലാണ്. ഒന്നുമുതൽ പത്തുവരെ ക്ലാസുകളിലായി 138 കുട്ടികളാു പഠിതാക്കൾ. ഇതിൽ 65 ശതമാനവും പെണ്‍കുട്ടികളാണ്. സ്കൂളിൽ കുടിവെള്ളം ഇല്ലെന്നതാണ് ഏറെ ബുദ്ധിമുട്ടിക്കുന്ന ഒന്ന്. കാൽകിലോമീറ്ററോളം നടന്നു കൊടുങ്ങരപള്ളത്തിൽ എത്തിയാലേ വെള്ളം ലഭ്യമാകൂ. മുൾചെടികൾ പടർന്ന കാട്ടാനശല്യം ഏറെയുള്ള പ്രദേശമാണിവിടം. ആണ്‍കുട്ടികളും പെണ്‍കുട്ടികളും കുടിവെള്ളംതേടി ഈ അപകടമേഖലയിലേക്കാണ് എത്തുന്നത്. കുറേപേർ അടുത്തുള്ള വീടുകളിൽ ആശ്രയംതേടും. ജലനിധി പദ്ധതിയിലൂടെയാണു സ്കൂളിൽ വെള്ളം ലഭിച്ചിരുന്നത്. ഇപ്പോൾ അതും നിലച്ചിരിക്കുകയാണ്. ബാത്റൂമുകളും കുടിവെള്ള പൈപ്പുകളും നിലവിലുണ്ടെങ്കിലും അവ നോക്കുകുത്തികളായിമാറി. സ്കൂളിനോടനുബന്ധിച്ചുള്ള സ്ഥലത്തു പൂച്ചെടികൾപോലും വളർത്താൻ വെള്ളത്തിന്റെ അപര്യാപ്തതമൂലം കഴിയുന്നില്ലെന്ന് അധ്യാപകർ പറഞ്ഞു. മണ്‍സൂണ്‍ മഴ തീർത്തും ലഭിക്കാത്ത പ്രദേശമാണിവിടം. തുലാവർഷത്തെ ആശ്രയിച്ചാണു കൃഷിരീതികൾ. വേനൽ അധികരിക്കുന്നതോടെ കൊടുങ്ങരപ്പള്ളവും…
Read More