നെല്ലിയാമ്പതിയിലെ പേരയ്ക്ക ജാമും വയനാട്ടിലെ തേനും ഇനി ഒരു കുടക്കീഴിൽ..!   സംസ്ഥാനത്തെ ആദ്യ അഗ്രോ ഹൈപ്പർമാർക്കറ്റ് തൃശൂരിൽ ;  16നു  മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

സ്വന്തം ലേഖകൻ തൃശൂർ: നെല്ലിയാന്പതി ഫാമിലെ പേരയ്ക്ക ജാമും വയനാടൻ കാടുകളിലെ തേനുമെല്ലാം ഇനി ഒരിടത്തുനിന്നു വാങ്ങാം. കേരളത്തിലെ ആദ്യ അഗ്രോ ഹൈപ്പർമാർക്കറ്റ് 16നു തൃശൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ചെന്പൂക്കാവ് മൃഗശാലയ്ക്കു സമീപത്തു പ്രവർത്തനമാരംഭിക്കുന്ന കേരളശ്രീ അഗ്രൊ ഹൈപ്പർമാർക്കറ്റിൽ കാർഷിക സർവകലാശാലകൾ, കുടുംബശ്രീ, മത്സ്യഫെഡ്, നാളികേര വികസന ബോർഡ് തുടങ്ങിയ വിവിധ ഏജൻസികളുടെ ഉൽപന്നങ്ങളാണു വിൽപനയ്ക്കെത്തിക്കുക. എക്സ്ബിഷനുകൾ നടക്കുന്പോൾ മാത്രം വാങ്ങാൻ കഴിഞ്ഞിരുന്ന ഇത്തരം ഉൽപന്നങ്ങൾ ഒരൊറ്റ കുടക്കീഴിൽ പൊതുജനങ്ങൾക്കു ലഭ്യമാക്കുകയാണ് ഹൈപ്പർമാർക്കറ്റിന്‍റെ ലക്ഷ്യമെന്നു കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ പത്രസമ്മേളനത്തിൽ പറഞ്ഞു. വിത്തു മുതലുള്ള എല്ലാ കാർഷിക സാമഗ്രികകളും ഹൈപ്പർമാർക്കറ്റിൽ ലഭിക്കും. തൂന്പ മുതൽ കൊയ്ത്തുമെതി യന്ത്രങ്ങൾ വരെയുള്ള കൃഷിയുപകരണങ്ങളും ഇവിടെനിന്നു കർഷകർക്ക് ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. വിവിധ സംസ്ഥാന സർവകലാശാലകളുമായി സഹകരിച്ചു അവിടെ നിന്നുള്ള ഉൽപന്നങ്ങളും ഹൈപ്പർമാർക്കറ്റിൽ എത്തിക്കുന്നുണ്ട്. ഗുണമേന്മയുള്ള…

Read More

ഗുരുവായൂരിൽ ശീവേലിക്കിടെ ഇടഞ്ഞ ആനയുടെ കുത്തേറ്റ പാപ്പാൻ മരിച്ചു; തിരക്കുകൾക്കിടയിൽപ്പെട്ട് നിരവധി പേർക്ക് പരുക്ക്

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ശീവേലി എഴുന്നെള്ളിപ്പിനിടെ ഇടഞ്ഞ ആനയുടെ കുത്തേറ്റ പാപ്പാൻ മരിച്ചു. തൃശൂർ പെരിങ്കോട് കോതച്ചിറ സുഭാഷാണു 37  ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ശീവേലി എഴുന്നള്ളിപ്പിന്‍റെ രണ്ടാം പ്രദക്ഷിണത്തിനിടെയാണ് ആന ഇടഞ്ഞത്. ശ്രീകൃഷ്ണൻ എന്ന കൊന്പനാണ് ഇടഞ്ഞത്. ഇതോടെ മറ്റ് രണ്ട് ആനകൾകൂടി വിരണ്ടോടി. ഇതിനിടെ ശ്രീകൃഷ്ണൻ സുഭാഷിനെ കുത്തുകയായിരുന്നു. തിരക്കുകൾക്കിടെ, വീണ് മറ്റു രണ്ടുപേർക്കു പരിക്കേറ്റിട്ടുണ്ട്. ഗുരുവായൂർ സ്വദേശി ദേവകിയമ്മ, കണ്ണൂർ സ്വദേശി ഋഷികേശ് എന്നിവർക്കാണു പരിക്കേറ്റത്.

Read More

എന്തൊരു ഒത്തൊരുമയ്..!  കാർഷിക രംഗത്തെ ഗവേഷകർ പരീക്ഷണശാലയിൽ നിന്നും ഉദ്യോഗസ്ഥർ ഫയലിൽ നിന്നും  വയലിലേക്ക് ഇറങ്ങി വരണമെന്ന് കൃഷിമന്ത്രി സുനിൽകുമാർ

കൊടകര: കാർഷികരംഗത്തെ ഗവേഷകർ പരീക്ഷണശാലയിൽ നിന്ന പാടത്തേക്കും ഉദ്യോഗസ്ഥർ ഫയലിൽ നിന്ന് വയലിലേക്കും ഇറങ്ങിവരണമെന്ന് കൃഷി മന്ത്രി വി.എസ്.സുനിൽകുമാർ പറഞ്ഞു. കൃഷിവകുപ്പിന്‍റെ ആഭിമുഖ്യത്തിൽ കൊടകരയിൽ തുറന്ന ബ്ലോക്കുതല വിള ആരോഗ്യപരിപാലന കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാർഷിക വിളകളിൽ നിന്ന് മൂല്യവർധിത ഉല്പന്നങ്ങൾ ഉണ്ടാക്കി വില്പന നടത്തിയാലേ കൃഷി ലാഭകരമാക്കി മുന്നോട്ടുപോകാനാവൂ. ഇതിന്‍റെ ഭാഗമായിട്ടാണ് വയനാട്ടിൽ നേന്ത്രക്കായ ഉൾപ്പടെയുള്ള പഴങ്ങൾ സംസ്കരിക്കുന്നതിനായുള്ള കേന്ദ്രം തുറന്നത്. ഇത്തരത്തിലുള്ള രണ്ടാമത്തെ കേന്ദ്രം വൈകാതെ ചാലക്കുടിയിലെ പരിയാരത്ത് തുറക്കുമെന്നും മന്ത്രി അറിയിച്ചു. കർഷകരുടെ ക്ഷേമത്തിനായി ഫാർമേഴ്സ് വെൽഫയർ ബോർഡ് വൈകാതെ രൂപൂകരിക്കും. കൃഷിവകുപ്പുമായി ബന്ധപ്പെട്ട ചടങ്ങുകളിൽ നിലവിളക്കു കൊളുത്തി ഉദ്ഘാടനം നിർവഹിക്കുന്നതിനു പകരം വൃക്ഷത്തൈകൾക്കു വെള്ളമൊഴിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്താൽ മതിയെന്ന് മന്ത്രി പറഞ്ഞു. നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്യുന്നതിനു പകരം വൃക്ഷത്തൈ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്താൽ പലതാണ് ഗുണങ്ങൾ. ചടങ്ങിന്‍റെ ഓർമ്മയായി…

Read More

കടൽ കരയിപ്പിച്ചവർക്കിടയിൽ  കടലോളം സ്നേഹവുമായി സിസ്റ്റർമാരും കുട്ടികളും; തൃശൂർ സിഎംസി സിസ്റ്റേഴ്സ് പ്രൊവിൻഷ്യലിലെ സിസ്റ്റർമാരും  സെന്‍റ് മേരീസ് കോളജിലെ എൻഎസ്എസ് വിദ്യാർഥിനികളുമാണ് സഹായവുമായെത്തിയത്

‌തൃശൂർ: പുഴുക്കൾ നിറഞ്ഞ വീടുകളിലേക്കു മടിയില്ലാതെ സഹായ ഹസ്തവുമായി സിസ്റ്റർമാരും കുട്ടികളുമെത്തിയത് എറിയാട് ഗ്രാമവാസികൾക്ക് ആശ്വാസമായി. കടൽക്ഷോഭത്തിൽ വെള്ളവും മണ്ണും കയറിയ വീടുകൾ വൃത്തിയാക്കാൻ തൂന്പയും മറ്റ് ആയുധങ്ങളും കൈയുറകളുമൊക്കെയായാണു പോയത്. ഇതിനു പുറമേ വീട്ടുപകരണങ്ങൾ നഷ്ടപ്പെട്ടവർക്കു ഭക്ഷണം പാകം ചെയ്യാനുള്ള കലങ്ങളും മറ്റു പാത്രങ്ങളുമെടുത്തിരുന്നു. തൃശൂർ സിഎംസി സിസ്റ്റേഴ്സ് പ്രൊവിൻഷ്യൽ സിസ്റ്റർ അനിജയുടെ നേതൃത്വത്തിലാണ് തൃശൂർ സെന്‍റ് മേരീസ് കോളജിലെ എൻഎസ്എസ് വിദ്യാർഥിനികൾ എറിയാടെത്തിയത്. പല വീടുകളിലെയും വസ്ത്രങ്ങളും മറ്റുമെടുത്തു മാറ്റുന്പോൾ തൊങ്ങൻപുഴുക്കൾ നിറഞ്ഞിരുന്നുവെന്ന് സിസ്റ്റർ ഡോ. കാർമൽ പറഞ്ഞു. ഒട്ടുമിക്ക വീടുകളിലും വെള്ളവും മണ്ണും നിറഞ്ഞതോടെ പുഴുക്കളും നിറഞ്ഞത് ആളുകൾക്ക് താമസിക്കാൻ പോലും പറ്റാത്ത സാഹചര്യമാണുണ്ടാക്കിയിട്ടുള്ളത്. വീടുകൾ വൃത്തിയാക്കുക മാത്രമല്ല പരിക്കേറ്റ കുട്ടികളെയും വലിയവർക്കുമൊക്കെ ശുശ്രൂഷ നൽകി മരുന്നു നൽകാനും മറന്നില്ല. കുട്ടികളുടെ യൂണിഫോമുകളും ബുക്കുകളും നിത്യോപയോഗ സാധനങ്ങളുമൊക്കെ ഒഴുകിപ്പോയത് ഇവരെ ദുഃഖത്തിലാഴ്ത്തിയിരിക്കയാണ്. വിവിധ…

Read More

നാലുവയസുകാരിയെ തട്ടിക്കൊണ്ടുപോകൽ;  പ്രതി വിജയനെതിരേ മനുഷ്യക്കടത്തിനു കേസ്;  മോഷണകുറ്റത്തിന് ജയിൽ ശിക്ഷ  അനുഭവിച്ചയാളെന്ന് പോലീസ്

തൃശൂർ: പൂത്തോളിൽനിന്നു നാലു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതിക്കെതിരെ മനുഷ്യക്കടത്തിനു കേസ്. കൊല്ലം കുണ്ടറ സ്വദേശി വിജയനെതിരെയാണ് വെസ്റ്റ് പോലീസ് മനുഷ്യക്കടത്തിനു കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസമാണു പൂത്തോളിൽനിന്ന് ഉത്തരേന്ത്യൻ സ്വദേശികളായ രമേശ്- പൂനം ദന്പതികളുടെ മകൾ കാജലിനെ ഭിക്ഷയാചിച്ചെത്തിയ വിജയൻ സ്നേഹം നടിച്ചു തട്ടിക്കൊ ണ്ടുപോയത്. തുടർന്നു കുന്നംകുളത്തുനിന്ന് സംശയകരമായ സാഹചര്യത്തിൽ പ്രതിയോടൊപ്പം കുട്ടിയെ കണ്ട നാട്ടുകാർ ചോദ്യം ചെയ്തപ്പോഴാണ് വിവ രങ്ങ ൾ പുറത്തു വന്നത്. ഉടൻ തന്നെ ഇയാളെ പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. മോഷണ കേസിൽ ഇയാൾ ജയിലിൽ കിടന്നിട്ടുണ്ടെന്നു പോലീസ് പറഞ്ഞു. ഏതാനും വർഷം മുന്പാണ് ഇയാൾ ജില്ലയിലെത്തിയത്.

Read More

ഗുരുവായൂരിലെ റോഡിൽ അധികാരികളുടെ വാരിക്കുഴി; അപകടം ഒഴിവാക്കാൻ കുഴികൾക്ക് മുകളിൽ അപായ സൂചന നല്‌കി ഓട്ടോ ഡ്രൈവർമാർ

ഗുരുവായൂർ: റോഡിന് നടുവിൽ അപകടകുഴികൾ തീർത്ത് പൊതുമരാമത്ത് വകുപ്പും വാട്ടർ അതോററ്റിയും നാട്ടുകാരേയും തീർഥാടകരേയും ബുദ്ധിമുട്ടിലാക്കുന്നു. ഡ്രൈർമാരുടെ കണ്ണു തെറ്റിയാൽ വാഹനം കുഴിയിൽ വീണ് അപകടത്തിൽപെടുന്ന സ്ഥിതിയിലാണ് ഗുരുവായൂരിലെ റോഡിലെ കുഴികൾ. അഴുക്കുചാൽ പദ്ധതിയുടെ ഭാഗമായുള്ള മാൻഹോൾ ടാങ്കിന്‍റെ സീൽ ചെയ്ത കോണ്‍ക്രീറ്റ് അടർന്നാണ് കുഴികൾ രൂപപെട്ടിട്ടുള്ളത്. കിഴക്കേനട ബസ് സ്റ്റാൻഡിനു മുന്നിലാണ് വൻ കുഴി. പരിസരത്തെ ഓട്ടോഡ്രൈവർമാർ ഇതിനു മുകളിൽ അപായ സൂചന വച്ചിരിക്കുന്നതിനാൽ വാഹനങ്ങൾ രക്ഷപ്പെട്ടു പോവുകയാണ്. കുഴിക്കു മുകളിൽ കോണ്‍ക്രീറ്റ് അടർന്നു പോയതിനെ തുടർന്ന് കന്പികളാണ് പുറത്തേക്ക് നിൽക്കുന്നത്. മാൻഹാളിലെ വെള്ളം വറ്റിക്കുന്നതിന് അടച്ചു സീൽ ചെയ്ത കോണ്‍ക്രീറ്റുകൾ വാട്ടർ അതോററ്റി പൊളിച്ചതോടെയാണ് മാൻഹോളിന്‍റെ ഭാഗത്ത കുഴികൾ രൂപപെട്ടത്. ബസ് സ്റ്റാന്‍ഡ്, തെക്കേനട, റെയിൽവെസ്റ്റേഷൻ റോഡ് എന്നിവടിങ്ങളിലെല്ലാം കുഴികൾ അപകടാവസ്ഥയിലാണ്. മുൻപ് നിരവധി വാഹനങ്ങൾ അപകടത്തിൽപെട്ടതിനെതുടർന്നുള്ള പരാതിയെതുടർന്നാണ് പൊതുമരാമത്ത് വകുപ്പ്് മാൻ ഹാൾ…

Read More

ഹിന്ദി നഹി മാലൂം..! അന്യസംസ്ഥാന തൊഴിലാളികളുടെ മകളെ തട്ടിക്കൊണ്ടുപോയ മലയാളിയെ നാട്ടുകാർ പിടികൂടി; യുവാവിനെ കുടിക്കിയത് ബീവറേജിലെ ബിൽ.

കുന്നംകുളം: മൂന്നു വയസുകാരിയെ തട്ടിക്കൊണ്ടുപോയ യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. കുട്ടിയെ തിരികെ ലഭിച്ചു. ഇന്നലെ വൈകീട്ട് ആറു മണിയോടെ കുന്നംകുളം അരി മാർക്കറ്റിൽ സംശയാസ്പദമായ രീതിയിൽകണ്ട മൂന്ന് വയസുകാരി കാജലിനെയും കൊല്ലം കുണ്ടറ ജയന്തിനി സ്വദേശി വിജയനെയു (45 ) മാണു നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നതിനിടെ കുന്നംകുളത്തെത്തിയതാണു വിജയൻ. ഹിന്ദി ഭാഷ സംസാരിച്ചിരുന്ന കുട്ടിയോട് വിജയൻ തമിഴും മലയാളവും ചേർന്ന ഭാഷ സംസാരിക്കുന്നതു കണ്ട ആളുകൾക്കു സംശയം തോന്നിയതാണ് ഇയാൾ പിടിലാകാൻ കാരണം. ഉടൻ തന്നെ പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു. ഇയാളുടെ പോക്കറ്റിൽനിന്നു കിട്ടിയ ബീവറോജസ് ബില്ലിൽ പൂത്തോൾ എന്നു രേഖപ്പെടുത്തിയതു കണ്ടതിന്‍റെ അടിസ്ഥാനത്തിൽ പോലീസ് തൃശൂർ വെസ്റ്റ് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുകയായിരുന്നു. ഇതേസമയം തൃശൂർ പൂത്തോളിൽ പോട്ടയിൽ ലൈൻ ജിമ്മി കോർട്ടേഴ്സിൽ താമസിക്കുന്ന ഉത്തർപ്രദേശ് സ്വദേശി…

Read More

യൂണിഫോമെങ്കിൽ ജയലിൽ കൈത്തറി തന്നെ..! സർക്കാർ സ്കൂളുകളിലേക്കുള്ള യൂണിഫോം ജയിലിൽ നിന്ന്; മൂന്നു ജയിലുകളിൽ നിന്ന് യൂണിഫോമുകൾ എത്തും

വിയ്യൂർ: പുതിയ അധ്യയനവർഷത്തിൽ സർക്കാർ സ്കൂളുകളിലേക്കുള്ള യൂണിഫോം കേരളത്തിലെ മൂന്നു ജയിലുകളിൽ നിന്നെത്തും. ജയിൽ കൈത്തറി യൂണിറ്റിൽ നിന്നാണ് അടുത്ത അധ്യയന വർഷത്തിൽ സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിലേക്ക് യൂണിഫോമുകൾ നെയ്ത് എത്തിക്കുക. വിയ്യൂർ ജയിലിലും ഇതിനുള്ള ഒരുക്കങ്ങളായി. ഇതുവഴി ജയിൽ കൈത്തറി യൂണിറ്റിന് പുതുജീവൻ കൈവന്നിരിക്കുകയാണ്. സംസ്ഥാനത്തെ മൂന്നു ജയിലുകളിലിൽ നിന്നാണ് കേരളത്തിലെ സർക്കാർ സ്കൂളുകളിലേക്ക് ആവശ്യമായ കൈത്തറി യൂണിഫോമുകൾ ഉത്പാദിപ്പിക്കാൻ അനുമതിയായിട്ടുള്ളത്. ഒരു വിദ്യാർഥിക്ക് രണ്ട് യൂണിഫോം എന്ന നിലയക്ക് 24 ലക്ഷം മീറ്റർ തുണിയാണ് വേണ്ടി വരുന്നത്. അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കാതെ ഇവ കേരളത്തിൽ തന്നെ ഉത്പാദിക്കാനുള്ള സൗകര്യമൊരുക്കുകയാണ് സർക്കാരിന്‍റെ തീരുമാനം. ജയിലിൽ ജിവപര്യന്തം ശിക്ഷ അനുഭവിക്കുന്നവരായ മുതിർന്ന ആളുകളാണ് കൈത്തറി നെയ്ത്തുശാലയിൽ ഉള്ളത്. എന്നാൽ ആധുനിക തറികളിൽ പരീശിലനം ലഭിച്ചവർ കുറവാണ്. യുവാക്കളയ തടവുകാർ നെയ്ത്തുരംഗത്തേക്ക് വരാൻ മടിക്കുകയാണ്. യുവതടവുകാരുടെ അഭിരുചിക്ക് അനുസരിച്ച്…

Read More

തലയ്ക്ക് മീതേ..!  അതിരപ്പിള്ളി പദ്ധതിക്ക്  ട്രേഡ് യൂണിയനുകളുടെ അനുകൂല നിലപാട്; സിപിഐയിലും കോണ്‍ഗ്രസിലും അസ്വസ്ഥത പുകയുന്നു

സ്വന്തംലേഖകൻ തൃശൂർ: അതിരപ്പിള്ളി പദ്ധതിയെ ശക്തമായി എതിർക്കുന്ന രാഷ്‌ട്രീയ പാർട്ടികളുടെ ട്രേഡ് യൂണിയൻ നേതാക്കൾ പദ്ധതി നടപ്പാക്കണമെന്ന നിലപാടുമായി രംഗത്തു വന്നത് പാർട്ടിക്കുള്ളിൽ അസ്വസ്ഥതയ്ക്ക് കാരണമാകുന്നു. പദ്ധതി ഒരു വിധത്തിലും നടപ്പാക്കാൻ അനുവദിക്കില്ലെന്ന നിലപാടുമായി ആദ്യം മുതൽ തന്നെ രംഗത്തുള്ള ഭരണകക്ഷിയിലെ പ്രധാന ഘടകകക്ഷിയായ സിപിഐയുടെ ശക്തനായ ട്രേഡ് യൂണിയൻ നേതാവാണ് അനുകൂല നിലപാടുമായി രംഗത്തു വന്നിരിക്കുന്നത്. എന്നാൽ ഏത് ഉൾക്കൊള്ളുമെന്നറിയാത്ത നിലപാടിലാണ് ഈ നേതാവ്. ഇലക്ട്രിസിറ്റി വർക്കേഴ്സ് നേതാവും പാർട്ടിയുടെ തൊളിലാളി സംഘടനയായ എഐടിയുസിയുടെ നേതാവുമായ എൻ.രാജനാണ് പദ്ധതിക്കനുകൂലമായ നിലപാട് വൈദ്യുതി മന്ത്രി എം.എം.മണിയുടെ സാന്നിധ്യത്തിൽ തന്നെ തൃശൂരിൽ വ്യക്തമാക്കിയത്. എന്നാൽ പാർട്ടിയംഗമെന്ന നിലയിൽ പാർട്ടിയുടെ നിലപാടിനൊപ്പമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. യാഥാർഥ്യത്തെ മനസിലാക്കിയാണ് പദ്ധതി വേണമെന്ന് താൻ പറഞ്ഞതെന്നാണ് എൻ.രാജന്‍റെ നിലപാട്. വൈദ്യുതി ഉൽപാദിപ്പിക്കാൻ ഏറ്റവും ചെലവു കുറഞ്ഞ പദ്ധതിയെന്ന നിലയിലാണ് അതിരപ്പിള്ളി പദ്ധതിയെ വിദഗ്ധർ…

Read More

സലീമിന്‍റെ മഞ്ഞൾ മാഹാത്മ്യം..! മഞ്ഞൾ കൃഷിയിലേക്ക് തിരിഞ്ഞത് സാമ്പത്തിക ഭദ്രതയ്ക്കല്ല;  ജീവൻ തിരുച്ചുനൽകിയ മരുന്നിന്‍റെ പ്രചരണത്തിന്; സലിമിന്‍റെ മഞ്ഞൾ കൃഷിക്ക് പിന്നിലെ കഥയിങ്ങനെ…

ഇരിങ്ങാലക്കുട: സലീമിന് മഞ്ഞൾ കറികൂട്ടുമാത്രമല്ല, ജീവൻ തിരുച്ചുനൽകിയ മരുന്നാണ്. വള്ളിവട്ടം സ്വദേശി കാട്ടകത്ത് മുഹമ്മദ് സലിം എന്ന കർഷകന് ജീവിതം തിരിച്ചു ലഭിച്ചതോടെ തുടങ്ങിയതാണ് മഞ്ഞളിനോടുള്ള പ്രേമം. ഇപ്പോൾ സ്വന്തമായുള്ള കൃഷിയിടത്തിലെല്ലാം മഞ്ഞൾ വിളയുകയാണ്. കൃഷിക്കൊപ്പം മഞ്ഞളിന്‍റെ പ്രചാരകനുമാണ്. ഒറ്റവാക്കിൽ പറഞ്ഞാൽ മഞ്ഞളിന്‍റെ ലോക്കൽ ഗാർഡിയൻ. അഞ്ചുവർഷം മുന്പാണു സലിമിന്‍റെ ജീവിതത്തിൽ വിവിധ രോഗങ്ങൾക്കൊപ്പം ഹെർപിസ് എന്ന വൈറസ് രോഗവും ഉണ്ടാകുന്നത്. ഒരിക്കൽ വസൂരി രോഗം വന്നാൽ വർഷങ്ങൾക്കുശേഷം അനുബന്ധമായി അപൂർവം ചിലർക്ക് തൊലിപ്പുറത്ത് സംഭവിക്കുന്ന മാരകമായ ഒരു രോഗമാണിത്. ശരീരത്തിന്‍റെ ഒരു ഭാഗം മുഴുവൻ കുമിളകൾ വന്ന് പഴുത്ത് വൃണമായി. ബോധമറ്റ് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിലും ഓപറേഷനുശേഷം ഗാർഹികാന്തരീക്ഷത്തിലെ പരിചരണത്തിലും ദീർഘനാൾ കിടന്നു. എന്നിട്ടും രോഗശമനം സംഭവിച്ചില്ല. പരിഹാരം തേടിയുള്ള യാത്ര അവസാനിച്ചത് സുഹൃത്തായ ഒരു ആയുർവേദ ഡോക്ടറിൽ. ഈ രോഗത്തിനുള്ള മരുന്ന് മഞ്ഞൾ കഴിക്കുകയായിരുന്നു എന്നതായിരുന്നു.…

Read More