തൃശൂർ: ഒരു വയസോ, അറുപതു വയസോ… പ്രായം ഒരു പ്രശ്നമേയല്ല. വായിൽ പല്ലു മുളച്ചു തുടങ്ങിയിട്ടില്ലാത്ത കൊച്ചുകുട്ടികൾക്കുപോലും ചെങ്കുപ്പായവും പഞ്ഞിത്താടിയും അണിഞ്ഞ് ക്രിസ്മസ് അപ്പൂപ്പനാവാം. ശിശുക്കൾക്കു മുതൽ ഏതു പ്രായക്കാർക്കും ഉപയോഗിക്കാവുന്നത്ര വലിപ്പത്തിലുള്ള സാന്താ വസ്ത്രങ്ങളുമായാണ് ഇത്തവണ ക്രിസ്മസ് വിപണി സജീവമായിരിക്കുന്നത്. പ്രായവ്യത്യാസം അനുസരിച്ച് 120 രൂപ മുതൽ 450 രൂപ വരെയാണ് വിവിധ സാന്താക്ലോസ് വേഷങ്ങളുടെ വില. മേൽവസ്ത്രവും സാന്താ പാന്റ്സും ബെൽറ്റും തൊപ്പിയും ഉൾപ്പെടെയാണ് സാന്താ വേഷങ്ങൾ വരുന്നത്. തൂവെള്ളനിറത്തിലുള്ള സാന്താ താടിയും ഒപ്പമുണ്ടാവും. വെൽവെറ്റിലുള്ള സാന്താ വേഷത്തിനു വില കൂടും; 650 മുതൽ 1200 രൂപ വരെ. താടിയുൾപ്പെടെയുള്ളതും അല്ലാത്തതുമായ സാന്താ തൊപ്പികളും മുഖംമൂടികളും വിപണിയിലെത്തിയിട്ടുണ്ട്. പത്തുരൂപ മുതൽ തൊപ്പികൾ വാങ്ങാം. നടക്കുന്നതിനനുസരിച്ച് ആടുന്ന സ്പ്രിംഗ് തൊപ്പിയാണ് ഇക്കൂട്ടത്തിൽ സ്പെഷൽ, 100 രൂപ. വെൽവെറ്റ് തൊപ്പി 30 രൂപ മുതൽ ലഭിക്കും. അണിയാവുന്ന…
Read MoreCategory: Thrissur
ശരിയല്ലേ സാർ..! ലൈഫ് മിഷൻ പദ്ധതി ഇവരെപ്പോലുളളവരുടെ ലൈഫ് സംരക്ഷിക്കാനാണെന്ന് അധികാരികൾ തിരിച്ചറിയുന്ന നിമിഷത്തിലേ സുകുമാരനെപ്പോലുള്ളവരുടെ ലൈഫ് സുരക്ഷിതമാകൂ..
തിരുവില്വാമല: ഇത് സുകുമാരന്റെയും കുടുംബത്തിന്റെയും കഥയാണ്. അതേസമയം സുകുമാരനെ പോലുള്ള അനേകരുടെ കൂടി കഥയാണ്. സാങ്കൽപികമല്ലാത്ത സങ്കടകരമായ കഥ. തലചായ്ക്കാൻ സുരക്ഷിതമായ ഒരിടം കിട്ടാനായി അധികാരികളുടെ കനിവു കാത്തിരിക്കുന്ന ഒരുപാട് സുകുമാരൻമാരുടെ കുടുംബങ്ങളുടെ ജീവിതങ്ങളുടെ നേർക്കാഴ്ചയാണിത്. തിരുവില്വാമല പട്ടിപ്പറന്പ് കിഴക്കേ കുറുമങ്ങാട്ട് പടി സുകുമാരനും, ഭാര്യ ഗിരിജയും അഞ്ചുവയസുള്ള മകൾ ദൃശ്യനന്ദയും ഓട്ടിസം ബാധിച്ച ഏഴുവയസുകാരൻ മകൻ ആദർശും കഴിയുന്ന കുടിൽ ഏതു നിമിഷവും തകർന്നുവീഴാവുന്ന അവസ്ഥയിലാണ്. ഓലയും പ്ലാസ്റ്റിക് ഷീറ്റും മേഞ്ഞ ഈ കൊച്ചുകുടിലിന് ഇപ്പോൾ വീശിയടിക്കുന്ന കാറ്റിനെ പ്രതിരോധിക്കാനുള്ള ശേഷിയില്ല. ഭൂമിയുള്ള ഭവനരഹിതർക്കുള്ള സർക്കാരിന്റെ സന്പൂർണ പാർപ്പിട സുരക്ഷ പദ്ധതിയായ ലൈഫ് മിഷൻ പദ്ധതിയെക്കുറിച്ച് കേട്ടപ്പോൾ സുകുമാരനും കുടുംബവും ഏറെ സന്തോഷിച്ചു. നാലുസെന്േറാളം ഭൂമി ഇവർക്ക് കുടുംബസ്വത്തായി ലഭിക്കാൻ സാധ്യതയുണ്ട്. അമ്മയുടെ പേരിലുള്ള റേഷൻ കാർഡിൽ സുകുമാരനും അമ്മയ്ക്കും സഹോദരങ്ങൾക്കുമായി 35 സെന്റ് സ്ഥലമുണ്ട്.…
Read Moreഅഞ്ചോ പത്തോ അല്ല..! രേഖകളില്ലാതെ ബസിൽ കടത്തുകയായിരുന്ന സ്വർണം പിടികൂടി;പിടിച്ചെടുത്ത സ്വർണത്തിന് വിപണിയിൽ ഒന്നരക്കോടിയോളം വരും
ആലത്തൂർ: രേഖകളില്ലാതെ കടത്തിക്കൊണ്ടുവരികയായിരുന്ന ഒന്നരക്കോടിയുടെ സ്വർണം എക്സൈസ് സംഘം പിടികൂടി. കുഴൽമന്ദം എക്സൈസ് റേഞ്ച് ഇൻസ്പെക്ടറും സംഘവുമാണു ദേശീയപാത ചിതലി ജംഗ്ഷനിൽ വാഹന പരിശോധനയ്ക്കിടെ രേഖകളില്ലാതെ മുംബൈയിൽനിന്നും തൃശൂരിലേക്ക് കടത്തികൊണ്ടു വരികയായിരുന്ന 5.596 കിലോഗ്രാം സ്വർണം പിടികൂടിയത്. വിപണിയിൽ ഒന്നരക്കോടി രൂപ വിലയുള്ളതാണു പിടിച്ചെടുക്കപ്പെട്ട സ്വർണം. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ കെഎസ്ആർടിസി ബസിൽ വരികയായിരുന്ന മുംബൈ സ്വദേശിയായ പുക്ക്രാജ് മഞ്ഞിലാൽട്ടി സഞ്ചെട്ടി എന്ന യാത്രക്കാരനിൽ നിന്നുമാണു സ്വർണം പിടിച്ചത്. ഇയാളെ ജിഎസ്ടി വകുപ്പിന്റെ ഇന്റലിജന്റ്സ് സ്ക്വാഡിനു കൈമാറി. എക്സൈസ് ഇൻസ്പെക്ടർ ജി. ഉദയകുമാർ, അസിസ്റ്റന്റ് ഇൻസ്പെക്ടർ കെ.പി. രാമചന്ദ്രൻ, പ്രിവന്റീവ് ഓഫീസർമാരായ രജീഷ് കുമാർ, മുഹമ്മദ് റിയാസ്, സീനിയർ എക്സൈസ് ഓഫീസർ പ്രമോദ്, വനിതാ സീനിയർ എക്സൈസ് ഓഫീസർ സ്മിത, ഡ്രൈവർ രാധാകൃഷ്ണൻ എന്നിവരാണു സംഘത്തിലുണ്ടായിരുന്നത്.
Read Moreസ്വപ്നതുല്യമീ അരങ്ങേറ്റം..! വിധിയെ കഴിവുകൊണ്ടു കീഴടക്കിയ നിതിന്റെ അരങ്ങേറ്റം സ്റ്റീഫൻ ദേവസിയോടൊപ്പം
സെബി മാളിയേക്കൽ “ഒരു പൂ മാത്രം ചോദിച്ചു, ഒരു പൂക്കാലം നീ തന്നു’ എന്ന വരികൾ സ്വജീവിതത്തിൽ അന്വർഥമായതിന്റെ ത്രില്ലിലാണ് അരണാട്ടുകര ചിറമ്മൽ ഡേവിസിന്റെയും മിനിയുടെയും മകൻ നിതിൻ. സംസാരം വ്യക്തമല്ലെങ്കിലും നടക്കാൻ പരസഹായം വേണമെങ്കിലും സെറിബ്രൽ പാൾസി ബാധിച്ച ഈ ഇരുപത്തിയൊന്നുകാരൻ കീബോർഡിൽ ഇന്ന് അരങ്ങേറ്റം നടത്തുന്നതു പിയാനോ വിസ്മയമായ സാക്ഷാൽ സ്റ്റീഫൻ ദേവസിയോടൊപ്പം. സ്റ്റീഫന്റെ കടുത്ത ആരാധകനായ നിതിൻ അദ്ദേഹത്തെ ഒന്നു നേരിൽ കാണണമെന്നേ ആശിച്ചിരുന്നുള്ളൂ. പക്ഷേ, ആദ്യ കണ്ടുമുട്ടലിൽ തന്നെ നിതിനു ലഭിച്ചത് ഒരു ബന്പർ ലോട്ടറിയാണ്. അതേക്കുറിച്ചു നിതിൻതന്നെ പറയട്ടെ: “ടാനിയ ചേച്ചിയാണ് സ്റ്റീഫൻ ചേട്ടന്റെ മൊബൈൽ നന്പർ തന്നത്. അങ്ങനെ ഒരിക്കൽ വിളിച്ചു സംസാരിച്ചു. ചേട്ടനെന്നെ കീ ബോർഡ് പഠിക്കാൻ ഏറെ പ്രോത്സാപിപ്പിച്ചു. യു ട്യൂബിലൂടെ ചേട്ടന്റെ പല ഷോകളും കണ്ടു. പലതവണ ഫോണിൽ ചാറ്റ് ചെയ്തു. ഞങ്ങൾ തമ്മിൽ…
Read Moreതൊഴിൽ മേഖലയിലെ അരക്ഷിതാവസ്ഥയ്ക്കെതിരേയും പെൻഷൻ അനിശ്ചിതത്വത്തിനെതിരെ യോജിച്ച പോരാട്ടം വേണം: മന്ത്രി സുനിൽകുമാർ
തൃശൂർ: തൊഴിൽ മേഖലയിലെ അരക്ഷിതാവസ്ഥയ്ക്കെതിരേയും പെൻഷൻ അനിശ്ചിത്വത്തിനെതിരേയും യോജിച്ച പോരാട്ടം അനിവാര്യമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ. സെൻട്രൽ ഗവ. പെൻഷനേഴ്സ് അസോസിയേഷൻ കേരളയുടെ രജത ജൂബിലി സമ്മേളനം സാഹിത്യ അക്കാദമിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. തൊഴിലാളികൾ നേടിയെടുത്ത പല അവകാശങ്ങളും നഷ്ടപ്പെടുന്ന സ്ഥിതിയാണ് ഇന്നുള്ളത്. കോർപറേറ്റ് മൂലധന ശക്തികൾക്ക് അനുകൂലമായ മാറ്റങ്ങളാണു രാജ്യത്ത് സംഭവിക്കുന്നതെന്നും മന്ത്രി പറഞ്ഞു. വർക്കിംഗ് പ്രസിഡന്റ് പി.സി. ബാബുരാജ്, അധ്യക്ഷനായി. നാഷണൽ കോ-ഓർഡിനേഷൻ കമ്മിറ്റി ഓഫ് പെൻഷനേഴ്സ് സെക്രട്ടറി കെ.കെ.എൻ. കുട്ടി, കോണ്ഫെഡറേഷൻ ഓഫ് സെൻട്രൽ ഗവ. എംപ്ലോയീസ് സെക്രട്ടറി എം. കൃഷ്ണൻ, കെഎസ്എസ്പിയു ജനറൽ സെക്രട്ടറി ആർ. രഘുനാഥൻ നായർ, സെക്രട്ടറി ടി.എൻ. വെങ്കിടേശ്വരൻ എന്നി വർ പ്രസംഗിച്ചു.
Read Moreസലഫിക്കിനി ഇഷ്ടം പോലെ കളിക്കാം..! ഇനി കദീജാബീവിയ്ക്ക് മകളെ കെട്ടിയിട്ടിട്ട് പണിയ്ക്ക് പേകേണ്ടി വരില്ല; സുരക്ഷിത ഭവനം ഒരുക്കാൻ പോലീസും സന്നദ്ധ സംഘടനകളും ഒന്നിയ്ക്കുന്നു
വലപ്പാട്: സലഫിക്കിനി ഇഷ്ടം പോലെ കളിക്കാം, കാലിൽ കയറുണ്ടാവില്ല. ചീറിപ്പായുന്ന വണ്ടികളേയും തെരുവുനായ്ക്കളേയും പേടിക്കാതെ ചേച്ചി സല്മയ്ക്കൊപ്പം പിച്ചവയ്ക്കാം. റോഡരികിലെ താമസത്തിൽ നിന്നും വലപ്പാട് എസ്ഐയും സംഘവും ഒരുക്കിയ വീട്ടിൽ ഇനി അന്തിയുറങ്ങാം. വലപ്പാട് ഗവ. ഹൈസ്ക്കൂളിനു സമീപത്തെ റോഡിനോട് ചേർന്നുള്ള ഗെയിറ്റിൽ ഒന്നര വയസുകാരിയായ സലഫിയെ കെട്ടിയിട്ടാണ് അമ്മ കദീജാബീവി തുണിയലക്കാനും, വെള്ളം ശേഖരിക്കാനും മറ്റും പോയിരുന്നത്. രണ്ടു മീറ്ററോളം നീളമുള്ള തുണി ചരടു കൊണ്ട് ഒരറ്റം ഗെയ്റ്റിലും മറ്റേ അറ്റം കുഞ്ഞിന്റെ ഒരു കാലിലും കെട്ടും. ഓരോ കാഴ്ചകൾ കാണുന്പോഴും കുഞ്ഞ് അതിനടുത്തേക്ക് ഓടാൻ ശ്രമിക്കുകയും ചരടിന് നീളം കുറവായതിനാൽ ഓടി വീഴുകയും ചെയ്യുന്നത് ഒരു പതിവു കാഴ്ചയായിരുന്നു. ജോലി കഴിഞ്ഞ് അമ്മ മടങ്ങിയെത്തുന്നതു വരെ സലഫി ആ ചെറിയ ലോകത്തിൽ ഓടി നടക്കും. ഈ വിവരം അറിഞ്ഞാണ് വലപ്പാട് എസ്ഐ ഇ.ആർ. ബൈജുവും…
Read Moreആറുവരിപ്പാതയ്ക്ക് ആറുമാസമായി ശമ്പളമില്ല..! വടക്കഞ്ചേരി-മണ്ണുത്തി ആറുവരി ദേശീയപാത തൊഴിലാളികൾക്ക് ശമ്പളമില്ല; പണിമുടക്കി തൊഴിലാളികളുടെ സമരം
വടക്കഞ്ചേരി: ശമ്പള കുടിശിക ആവശ്യപ്പെട്ടു വടക്കഞ്ചേരി-മണ്ണുത്തി ആറുവരി ദേശീയപാത നിർമാണ കന്പനി ജീവനക്കാരുടെ പണിമുടക്ക് കൂടുതൽ ശക്തമാക്കി. ഇതിന്റെ ഭാഗമായി വടക്കഞ്ചേരി തങ്കം ജംഗ്്ഷനിൽ നടക്കുന്ന ഫ്ളൈ ഓവർ പണികൾ ഇന്നലെ ജീവനക്കാരെത്തി നിർത്തിച്ചു. വടക്കഞ്ചേരിമുതൽ മണ്ണുത്തിവരെ ഇപ്പോൾ എവിടെയും പണികൾ നടക്കുന്നില്ല. ആറുവരിപ്പാതയുടെ മധ്യത്തിലുള്ള ഡിവൈഡറിലെ പുല്ലുപറിക്കൽ മാത്രമാണ് ഇപ്പോൾ നടക്കുന്നത്. മറ്റു പണികളൊന്നും നടത്താൻ കന്പനിയുടെ ജീവനക്കാരും തൊഴിലാളികളും അനുവദിക്കുന്നില്ല. ആറുമാസമായി ശന്പളം നല്കാത്തതിനെതുടർന്നു ഇരുന്നൂറോളം ജീവനക്കാരും തൊഴിലാളികളും ബുധനാഴ്ച മുതലാണ് അനിശ്ചിതകാല പണിമുടക്ക് തുടങ്ങിയത്. ഇവരുടെ ബാങ്ക് അക്കൗണ്ടുകളിൽ ഒരുമാസത്തെ ശന്പളം ഇട്ടിട്ടുണ്ടെങ്കിലും കുടിശികശന്പളം പൂർണമായും ലഭിക്കാതെ ജോലിക്കു കയറില്ലെന്ന നിലപാടിലാണ് ജീവനക്കാർ. എട്ടുമാസത്തെ വാടകകുടിശിക നല്കണമെന്നാവശ്യപ്പെട്ട് കരാർ കന്പനി വാടകയ്ക്ക് എടുത്ത വാഹനങ്ങളും ഓട്ടം നിർത്തിവച്ചിരിക്കുകയാണ്. മേയ്മാസം മുതൽക്കുള്ള വാടകയിനത്തിൽതന്നെ അന്പതോളം വാഹനങ്ങളുടേതായി കോടികൾ നല്കാനുണ്ടെന്നു വാഹന ഉടമ ചെന്താമര പറഞ്ഞു.
Read Moreസാറേ നല്ല തല്ല് കൊടുക്കണേ..! ഭിന്നശേഷിക്കാരിയെ വിവാഹം ചെയ്ത് സ്വർണവും പണവുമായി മുങ്ങിയ വിരുതൻ അറസ്റ്റിൽ; പ്രതിക്ക് കൊല്ലത്ത് ഭാര്യയും മൂന്നുമക്കളുമുണ്ടെന്ന് പോലീസ്
വടക്കാഞ്ചേരി: മൂകയും ബധിരയുമായ യുവതിയെ വിവാഹം ചെയ്ത് പണവും സ്വർണവും തട്ടി മുങ്ങിയ കേസിൽ യുവാവ് ഒരു വർഷത്തിനുശേഷം പോലീസ് പിടിയിലായി. കൊല്ലം വയലിൽ വീട്ടിൽ സുമേഷി(35)നെയാണ് വടക്കാഞ്ചേരി എസ്ഐ കെ.സി. രതീഷിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റുചെയ്തത്. പറന്പായി ഡാം സിറ്റിയിൽ വിധവയായ അമ്മയോടൊപ്പം താമസിക്കുന്ന ബധിര- മൂക യുവതിയെയാണ് സുമേഷ് വഞ്ചിച്ചത്. കൊല്ലത്തു ഭാര്യയും മൂന്നു മക്കളുമുള്ള സുമേഷ് പത്രപ്പരസ്യം കണ്ടാണ് യുവതിയുടെ വീട്ടിലെത്തി വ്യാജ വിലാസം നല്കി യുവതിയെ വിവാഹം കഴിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിവരുന്നതിനിടയിലാണ് പോലീസ് പിടിയിലായത്. പോലീസ് ഓഫീസർമാരായ അശോകൻ, ജസ്റ്റിൻ, അനീഷ്, ജോ വിൻ, ജയരാജ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും.
Read Moreജയിലഴകിന്റെ ഫാൻസി കണ്ണാടികളും നെറ്റിപ്പട്ടങ്ങളും..! വിയ്യൂർ ജയിലിലെ അന്തേവാസികൾ നിർമ്മിച്ച ഫാൻസികണ്ണടകളുടെയും നെറ്റിപ്പട്ടങ്ങളുടെയും വിൽപനയും പ്രദർശനയും ജയിൽ കവാടത്തിൽ ആരംഭിച്ചു
വിയ്യൂർ: ജയിലിൽ ഫാൻസി കണ്ണാടികളുടെയും നെറ്റി പട്ടങ്ങളുടെയും പ്രദർശനവും വിൽപ്പനയും ആരംഭിച്ചു. ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായാണ് ജയിൽ കവാടത്തിനു മുന്നിൽ പ്രദർശനവും വിൽപ്പനയും ആരംഭിച്ചത്. പ്രശസതമായ ആറന്മുള കണ്ണാടിയെ അനുസമരിക്കുന്ന രീതിയിൽ മികച്ച രീതിയിലാണ് ജയിൽ തടവുകാരായ കലകാരൻമാർ ഇവ ഒരുക്കിയത്. ഐ മിസ് യു എന്ന് പുതിയ ട്രേഡ് മുതൽ കണ്ണാടിയിൽ എഴുതി പിടിപ്പിച്ചിട്ടുണ്ട്. കൂടൊത കഥകളിയും, ശ്രീകൃഷണനും, ക്രിസ്മസ് അപ്പൂപ്പനും, ക്രിസമസ് നക്ഷത്രവും, കുരിശും, ലൗവ് ബേർഡ്സും, വീടും തുടങ്ങിയവ മനോഹരമായി ഫേൻസി കണ്ണാടിയിൽ ഒരുക്കിയിട്ടുണ്ട്. കൂടൊത അര അടി മുതൽ എട്ട് അടി വരെയുള്ള നെറ്റിപട്ടങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. നാനൂറു മുതൽ എണ്ണായിരം രൂപ വരെ വിലയുള്ള നെറ്റി പട്ടങ്ങളും കണ്ണാടികളുമാണ് ഇവിടെ വച്ചിട്ടുള്ളത്. ജയിൽ സൂപ്രാണ്ട് എം.കെ. വിനോദ് കുമാർ, അസിസ്റ്റന്റ് ജയിൽ സൂപ്രണ്ട് ഗ്രേഡ് വണ് ജെ. യോഹന്നൻ എന്നിവരുടെ…
Read Moreപൗരുഷം ആർജിക്കലല്ല യഥാർഥ ഫെമിനിസം; പൗരുഷവും അധികാരവും ആർജിച്ചാൽ സ്ത്രീ പുരുഷനായി മാറുമെന്ന് ഡോ. എം. ലീലാവതി
തൃശൂർ: പൗരുഷവും അധികാരവും ആർജിക്കുന്നതല്ല യഥാർഥ ഫെമിനിസമെന്നു ഡോ. എം. ലീലാവതി. സഹനവും സ്നേഹവും കരുണയുമാണു സ്ത്രീയുടെ ശക്തി. അതുപേക്ഷിച്ച് പൗരുഷവും അധികാരവും ആർജിച്ചാൽ സ്ത്രീ പുരുഷനായി മാറും. അതുവേണ്ടെന്നും ലീലാവതി ടീച്ചർ പറഞ്ഞു. ഫാ. ഡോ. ഫ്രാൻസിസ് ആലപ്പാട്ട് രചിച്ച “അവൾക്കൊപ്പം’ എന്ന നോവലിന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഡോ. ലീലാവതി. മറ്റുള്ളവർക്കായി ചിരിക്കാനും കരയാനും കഴിയുന്പോഴേ നാം മനുഷ്യനാകൂവെന്നും ടീച്ചർ പറഞ്ഞു. സ്ത്രീകൾ നേരിടുന്ന അസമത്വത്തിന്റേയും ഒറ്റപ്പെടലിന്റേയും വേദനയാണ് ആലപ്പാട്ടച്ചൻ നോവലിലൂടെ സമൂഹത്തിനു മുന്നിൽ അവതരിപ്പിച്ചതെന്നു പ്രകാശന കർമം നിർവഹിച്ച വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു. മനുഷ്യന്റെ സംസ്കാരത്തേയും രാഷ്ട്രീയത്തേയും സ്വാധീനിക്കുന്നതാണു സാഹിത്യം. പുസ്തക മൂല്യത്തേക്കാൾ വലുതാണു സാഹിത്യമൂല്യമെന്ന് അദ്ദേഹം പറഞ്ഞു. പുസ്തകത്തിന്റെ കോപ്പികൾ സിസ്റ്റർ മരിയ ജോസ്, സിസ്റ്റർ പ്രസന്ന എന്നിവർ ഏറ്റുവാങ്ങി. സെന്റ് മേരീസ് കോളജിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ സിസ്റ്റർ ഡോ. മാർഗരറ്റ് മേരി അധ്യക്ഷയായി.…
Read More