കുട്ടനെല്ലൂർ: തൃശൂർ കുട്ടനെല്ലൂരിൽ വാഹന ഷോറൂമിൽ വൻ തീപിടിത്തം. ദേശീയപാത കുട്ടനെല്ലൂർ ക്ഷേത്രത്തിനു സമീപത്തെ ഹൈസൺ ജീപ്പ് ഷോറൂമിലാണ് വൻ അഗ്നിബാധയുണ്ടായത്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കുന്നു. മൂന്ന് വാഹനങ്ങൾ കത്തി നശിച്ചു. അഞ്ച് ഫയർ സ്റ്റേഷനുകളിൽനിന്നുള്ള ഒമ്പത് ഫയർ യൂണിറ്റുകൾ ചേർന്നാണ് മൂന്നു മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീയണച്ചത്. ഇന്നു രാവിലെ ആറോടെയാണ് ഷോറൂമിന്റെ പിറകുവശത്തുനിന്നു പുക ഉയരുന്നത് നാട്ടുകാർ കണ്ടത്. സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരൻ വിവരമറിയിച്ചതിനെ തുടർന്ന് മൂന്നു യൂണിറ്റ് ഫയർഫോഴ്സാണ് ആദ്യം എത്തിയത്. അഗ്നിബാധ നിയന്ത്രിക്കാൻ സാധിക്കാതെ വന്നതോടെ പുതുക്കാട്, ഇരിഞ്ഞാലക്കുട സ്റ്റേഷനുകളിൽനിന്ന് ആറ് യൂണിറ്റ് കൂടി തീയണയ്ക്കാൻ എത്തി. കാർ ഷോറൂമിന്റെ പിൻവശത്തുനിന്നുണ്ടായ അഗ്നിബാധ പിന്നീട് മുൻ ഭാഗത്തേക്കും പടരുകയായിരുന്നു. വാഹനങ്ങളുടെ താക്കോൽ ഷോറൂമിന് അകത്തായിരുന്നതിനാൽ തീപിടിത്തം ഉണ്ടായപ്പോൾ പല വാഹനങ്ങളും പുറത്തിറക്കാനും സാധിച്ചില്ല. ഇതാണ് നാശനഷ്ടത്തിന്റെ വ്യാപ്തി കൂട്ടിയത്.…
Read MoreCategory: Thrissur
മുണ്ടത്തിക്കോട് എച്ച് 1 എൻ 1 സ്ഥിരീച്ചു; ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്; ചികിത്സ തുടങ്ങി
തൃശൂര്‍: മുണ്ടത്തിക്കോട് 11 പേര്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധന നടത്തി. രോഗ ലക്ഷണങ്ങള്‍ ഉള്ളവരെ നിരീക്ഷണത്തിലാക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്കി. രോഗബാധിതർക്ക് മരുന്നും ചികിത്സയും നൽകി തുടങ്ങിയെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ജില്ലാ ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. മറ്റ് അസുഖങ്ങളുള്ള പ്രായമായവർക്കാണ് ഇവിടെ രോഗം ബാധിച്ചിരിക്കുന്നത് എന്നതിനാൽ കൂടുതൽ ജാഗ്രത പുലർത്തുന്നുണ്ടെന്നും അധികൃതർ പറഞ്ഞു. വായുവിലൂടെ പകരുന്ന രോഗമാണെങ്കിലും ഇപ്പോൾ മുണ്ടത്തിക്കോട് അത്തരം ഒരു അപകടസാധ്യത ഇല്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. പനി, വയറിളക്കം, തൊണ്ടവേദന, ശരീര വേദന, കഫമില്ലാത്ത വരണ്ട ചുമ എന്നിവയാണ് എച്ച് വണ്‍ എന്‍ വണ്‍ രോഗലക്ഷണങ്ങള്‍. മിക്കവരിലും സാധാരണ പനി പോലെ വന്ന് നാലോ അഞ്ചോ ദിവസത്തിനുള്ളില്‍ ഭേദമാകും. എങ്കിലും രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യ സമയത്ത് ചികിത്സ തേടണം. തലച്ചോറിലെ അണുബാധ, ശ്വാസകോശത്തിലെ അണുബാധ, നിലവിലെ…
Read Moreഗുരുവായൂർ ദേവസ്വത്തിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: അമ്പത്തിയഞ്ചുകാരൻ ശിവനെ പൊക്കി പോലീസ്
ഗുരുവായൂർ: ദേവസ്വത്തിൽ ജോലി ശരിയാക്കാമെന്നു വാഗ്ദാനം ചെയ്തു പണം തട്ടിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റുചെയ്തു. എറണാകുളം ഞാറയ്ക്കൽ സ്വദേശി മങ്ങാട്ട് ശിവനെ (ശിവഗംഗ -55) ആണ് ഗുരുവായൂർ ടെന്പിൾ പോലീസ് അറസ്റ്റുചെയ്തത്. തൃശൂർ പേരാമംഗലം സ്വദേശി ഹരീഷ് കുട്ടുവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. 2022 ജൂണിലാണ് സംഭവം. ഗുരുവായൂർ ദേവസ്വം ബോർഡിൽ ജോലി ശരിയാക്കാമെന്ന് ഉറപ്പുനൽകി ശിവൻ ഗുരുവായൂർ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിലെ ഹോട്ടലിൽ വരാൻ ഹരീഷിനോട് ആവശ്യപ്പെടുകയായിരുന്നു. ഇവിടെയെത്തിയ ഹരീഷിൽ നിന്നും ഇതിന്റെ കമ്മീഷനായി 10,000 രൂപ വാങ്ങിയശേഷം മുങ്ങുകയായിരുന്നു. പിന്നീട് ജോലി ലഭിക്കാതാതയോടെ ഹരീഷ് ഗുരുവായൂർ ടെന്പിൾ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലൊടുവിൽ ഇയാളെ ഗുരുവായൂർ ടെന്പിൾ പോലീസ് എസ്ഐ കെ. ഗിരിയുടെ നേതൃത്വത്തിലുള്ള പോലീസ് പിടികൂടിയത്.
Read Moreഇരിങ്ങാലക്കുട കാറളത്ത് മൂന്നംഗ കുടുംബം ജീവനൊടുക്കി; സാമ്പത്തിക ബാധ്യതകളില്ലെന്ന് നാട്ടുകാർ; പിന്നെ ഇവർക്ക് സംഭവിച്ചതെന്ത്?
സ്വന്തം ലേഖകൻഇരിങ്ങാലക്കുട: കാറളത്ത് ഒരു കുടുംബത്തിലെ ഗൃഹനാഥനും ഭാര്യയും മകനുമടക്കം മൂന്നു പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഹരിപുരം സ്വദേശി കുഴുപ്പുള്ളി പറമ്പിൽ മോഹനൻ (62), ഭാര്യ മിനി (56), മകൻ ആദർശ് (17) എന്നിവയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രിയിലാണ് സംഭവം പുറത്തറിയുന്നത്. വീട്ടുകാരെ പുറത്തുകാണാതായതിനെ തുടർന്ന് ഇവരുടെ വീടിനു സമീപത്തുള്ള ബന്ധുക്കൾ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. എന്നിട്ടും കിട്ടാതായതോടെ ഇവർ വീട്ടിലെത്തി പരിശോധിച്ചപ്പോൾ വീട് ഉള്ളിൽ നിന്ന് പൂട്ടിയ നിലയിലായിരുന്നു. പിന്നീട് പോലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടെ ഇന്നലെ അർധരാത്രി 11 ന് വീടിന്റെ പിറകിലെ വാതിൽ തകർത്ത് അകത്തുകയറി നോക്കിയപ്പോഴാണ് മൂന്ന് പേരെയും മരിച്ച നിലയിൽ കണ്ടത്. ആദർശ് ഹാളിലും മോഹനനും മിനിയും മുറികളിലും ഫാനിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു. ഇവർ മൂന്നുപേർ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. വീടിനോട് ചേർന്ന് പലചരക്കുകട നടത്തുകയാണ്…
Read Moreവീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയുടെ മാല മോഷ്ടിച്ച കൂമൻ ജോളി പിടിയിൽ; രക്ഷപ്പെടാൻ കൂമനെ കടിക്കുന്നതിനിടെ വീട്ടമ്മയ്ക്ക് സംഭവിച്ചത്…
മുളങ്കുന്നത്തുകാവ്: തിരൂരിൽ പുലർച്ചെ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ ആക്രമിച്ച് സ്വർണമാല കവർന്ന മോഷ്ടാവിനെ പോലിസ് പിടികൂടി. തിരൂർ കിഴക്കേ അങ്ങാടി ആലപ്പാടൻ വീട്ടിൽ ജോഷിയുടെ ഭാര്യ സീമയുടെ രണ്ടര പവന്റെ സ്വർണമാല കവർന്ന കേസിലാണ് പ്രതി കൂമൻ ജോളിയെന്ന് വിളിക്കുന്ന മലയാറ്റൂർ നീലേശ്വരം സ്വദേശി പുതുശേരി വീട്ടിൽ ജോളി വർഗീസിനെ (44)) വിയ്യൂർ പോലീസും സിറ്റി കമ്മീഷണറുടെ കീഴിലുള്ള ടീമും ചേർന്ന് പിടികൂടിയത്. ഇക്കഴിഞ്ഞ ജനുവരി 24ന് പുലർച്ചെ അഞ്ചരയോടെയാണ് അടുക്കളയിൽ ചക്ക വെട്ടി ഒരുക്കുന്നതിനിടെ വീട്ടമ്മയെ പുറകിൽ നിന്നും മുഖം പൊത്തിപ്പിടിച്ച് മാല പൊട്ടിച്ചെടുത്തത്. മാല പൊട്ടിക്കുന്നതിനിടെ മോഷ്ടാവിന്റെ വിരലിൽ വീട്ടമ്മ കടിക്കുകയും വിരൽ വലിച്ചെടുക്കുന്നതിനിടെ വീട്ടമ്മയുടെ ഒരു പല്ല് നഷ്ടപ്പെടുകയും ചെയ്തിരുന്നു. പരിസരത്തെ സിസിടിവി കാമറ ദൃശ്യങ്ങൾ പരിശോധിച്ച പോലിസ് മുന്‍പും പല കേസുകളിലും പ്രതിയായ മോഷ്ടാവിനെ തിരിച്ചറിയുകയും, ഇയാളുടെ നീക്കങ്ങൾ നിരീക്ഷിച്ച്…
Read Moreഭാര്യയ്ക്ക് പരപുരുഷ ബന്ധം ഉണ്ടെ സംശയം; കാഞ്ഞൂരിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി
കാലടി: കാഞ്ഞൂരിൽ തമിഴ്നാട് സ്വദേശി ഭാര്യയെ കൊലപ്പെടുത്തി. തമിഴ്നാട് സ്വദേശി മഹേഷ് കുമാറാണ് ഭാര്യ രത്നവല്ലിയെ (35) കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി ഏഴിനും ഒൻപതിനും ഇടയിലായിരുന്നു കൊലപാതകം. സ്വകാര്യ വ്യക്തിയുടെ ജാതി തോട്ടത്തിൽ വച്ച് തുണി മുഖത്തമർത്തിയാണ് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊന്നത്. ഇതിന് ശേഷം ഭാര്യയെ കാൺമാനില്ലെന്ന് പറഞ്ഞ് ഇയാൾ കാലടി പോലീസ് സ്റ്റേഷനിലെത്തി. സംശയം തോന്നി പോലീസ് ചോദ്യം ചെയ്തതിനെ തുടർന്ന് ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. പല സ്ഥലങ്ങളിലായി വാടകക്ക് താമസിച്ച് വരികയായിരുന്നു ഇവർ.
Read Moreകൊടുങ്ങല്ലൂരിൽ ക്ഷേത്രത്തിൽ അക്രമം; നഗരസഭ പരിധിയിൽ ഹർത്താൽ; എണ്ണയിൽ കുളിച്ചു നഗ്നനായി നിന്ന പ്രതിയെ കീഴ്പ്പെടുത്തി നാട്ടുകാർ
കൊടുങ്ങല്ലൂർ: ചരിത്രപ്രസിദ്ധമായ കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതിക്ഷേത്രത്തിലെ മൂലപ്രതിഷ്ഠ നടത്തിയിട്ടുള്ള ശ്രീ കുരുംബാമ്മയുടെ ക്ഷേത്രം അക്രമി അടിച്ചുതകർത്തു. ഇന്നു പുലർച്ചെ അഞ്ചോയോടെയാണ് സംഭവം. കുരുംബാമ്മയുടെ വിഗ്രഹത്തിന്റെ കഴുത്തിനു മുകളിലുള്ള ഭാഗം ഇരുന്പുവടികൊണ്ട് അടിച്ച് തകർക്കുകയും ക്ഷേത്രത്തിന്റെ തെക്കുകിഴക്കേമൂലയിൽ ശിവലിംഗത്തെ സങ്കൽപിച്ച് സ്ഥാപിച്ചിരുന്ന കല്ല് അടർത്തിയെടുത്ത് മതിൽകെട്ടിനു പുറത്തേക്ക് വലിച്ചെറിയുകയും ചെയ്തു. ക്ഷേത്രസന്നിധിയിൽ സ്ഥാപിച്ചിരുന്ന അഞ്ചു നിലകളുള്ള ഓട്ടുവിളക്ക് അക്രമി ഇളക്കി മാറ്റി. വിഗ്രഹത്തിനു ചുറ്റും വച്ചിരുന്ന നിലവിളക്കുകൾ ഓരോന്നായെടുത്ത് പലഭാഗങ്ങളിലേക്ക് എറിഞ്ഞുകളഞ്ഞു. ഏറെ നേരത്തിനുശേഷം എണ്ണയിൽ കുളിച്ചനിലയിൽ പൂർണ നഗ്നനായി അക്രമി ദേവീവിഗ്രഹത്തിന്റെ പിൻഭാഗത്ത് ചടഞ്ഞിരിക്കുകയായിരുന്നു. 38 വയസ് പ്രായം തോന്നിക്കുന്ന ഇയാളുടെ പേരോ വിലാസമോ വിശദാംശങ്ങളോ വ്യക്തമായിട്ടില്ല. രാമചന്ദ്രൻ എന്നാണ് പേരെന്നും തിരുവനന്തപുരം സ്വദേശിയാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. ഇയാൾ മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്നാണ് പ്രാഥമിക നിഗമനം.ദർശനത്തിനെത്തിയവരും പുലർച്ചെ നടക്കാനിറങ്ങിയവരും ബഹളംവച്ച് അക്രമിയെ പിൻതിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. നാട്ടുകാർ വിവരം അറിയിച്ചതിനെ…
Read Moreബാറിലെ സംഘർഷം യുവാക്കൾ പോലീസ് സ്റ്റേഷനിലും തുടർന്നു; ആക്രമണത്തിൽ സാരമായി പരിക്കേറ്റ എസ്ഐയുടെ കൈയിൽ സ്റ്റിച്ചിട്ടു
കൊടുങ്ങല്ലൂർ: ബാർ ഹോട്ടലിൽ സംഘർഷം ഉണ്ടാക്കിയതിനെത്തുടർന്ന് കൊടുങ്ങല്ലൂർ പോലീസ് കസ്റ്റഡിയിലെടുത്ത യുവാക്കൾ പോലീസ് സ്റ്റേഷനിലും അഴിഞ്ഞാടി. സ്റ്റേഷനിലെ കസേരയെടുത്ത് ചില്ലുകൊണ്ടുള്ള ഭിത്തി അടിച്ചുതകർക്കുകയും തടയാൻ ശ്രമിച്ച എസ്ഐ കെ. അജിത്തിനെ ആക്രമിക്കുകയും ചെയ്തു. കൈയ്ക്ക് മുറിവേറ്റ എസ്ഐ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഇദ്ദേഹത്തിന്റെ കൈയിൽ സ്റ്റിച്ച് ഇടേണ്ടിവന്നു. ഇന്നലെ രാത്രി 11നായിരുന്നു സംഭവം. കൊടുങ്ങല്ലൂർ പടിഞ്ഞാറെ നടയിലുള്ള അശ്വതി ബാറിൽ സംഘർഷം സൃഷ്ടിച്ചതിനെത്തുടർന്നാണ് ഇടവിലങ്ങ് പൊടിയൻ ബസാർ സ്വദേശികളായ കുന്നത്ത് രഞ്ജിത്ത് (37), വാലത്ത് വികാസ് (35) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിലെത്തിച്ച ഇവർ സ്റ്റേഷനിലെ കസേരയെടുത്താണ് ഗ്ലാസ് അടിച്ചുതകർത്തത്.പ്രതികളെ ഇന്ന് കൊടുങ്ങല്ലൂർ കോടതിയിൽ ഹാജരാക്കും.
Read Moreപണം കണ്ടെടുക്കൽ എളുപ്പമാകില്ല; പ്രവീൺ റാണയുടെ ബിനാമികളും പണം മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റിയതായി സംശയം
സ്വന്തം ലേഖകൻതൃശൂർ: കോടികളുടെ സാന്പത്തിക തട്ടിപ്പു കേസിൽ റിമാൻഡിൽ കഴിയുന്ന പ്രവീണ്‍ റാണയുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ. കഴിഞ്ഞ ദിവസം കോടതി റാണയെ 27 വരെ റിമാൻഡു ചെയ്തിരുന്നു. അതിനിടെ റാണയുടെ സ്വത്തുവകകൾ സംബന്ധിച്ച് പോലീസ് അന്വേഷണം ഉൗർജിതമായി തുടരുകയാണ്. റാണ തട്ടിപ്പിലൂടെ സ്വന്തമാക്കിയ പണം മുഴുവൻ ബിനാമികളുടെയും അടുത്ത ബന്ധുക്കളുടെയും അക്കൗണ്ടുകളിലേക്ക് മാറ്റിയിട്ടുണ്ടെന്ന് നേരത്തെതന്നെ സംശയമുണ്ടായിരുന്നുവെങ്കിലും അത് കണ്ടെത്താൻ ഇതുവരെയും സാധിച്ചിട്ടില്ല. തട്ടിപ്പിന്റെ കഥകൾ പുറത്തുവരാൻ തുടങ്ങിയപ്പോൾതന്നെ ബിനാമികളും തങ്ങളുടെ അക്കൗണ്ടുകളിലെ പണം മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റിയതായും ഇപ്പോൾ സംശയമുയർന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ബിനാമികളുടെയും റാണയുടെ അടുത്ത ബന്ധുക്കളുടെയും അക്കൗണ്ടുകൾക്കു പുറമെ അവരുടെ സുഹൃത്തുക്കൾ, അടുത്ത ബന്ധുക്കൾ എന്നിവരുടെ അക്കൗണ്ടുകൾ കൂടി പരിശോധിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. പണം കണ്ടെത്തൽ പോലീസിന് ഒട്ടും എളുപ്പമല്ലെന്നിരിക്കെ തട്ടിപ്പു നടത്തിയ കിട്ടിയ പണം അക്കൗണ്ടുകൾ മാറി മറഞ്ഞു പോകുന്നതും കൂടുതൽ സങ്കീർണമാകുമെന്നതിൽ…
Read Moreകാർ തടഞ്ഞുനിർത്തി കുടുംബത്തെ ആക്രമിച്ചു; ആറു പേർക്കു പരിക്ക്; ഞെട്ടിക്കുന്ന സംഭവം ഇരിങ്ങാലക്കുടയിൽ; പരിക്കേറ്റവർ ആശുപത്രിയിൽ
ഇരിങ്ങാലക്കുട: കാർ തടഞ്ഞുനിർത്തി കുടുംബത്തെ ആക്രമിച്ച സംഭവത്തിൽ ആറു പേർക്കു പരിക്ക്. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിൽ. ഇന്നലെ വൈകിട്ട് അഞ്ചരയോടെ മുരിയാട് കപ്പാറക്കടവ് പരിസരത്തായിരുന്നു സംഭവം. പരിക്കേറ്റ മുരിയാട് പ്ലാത്തോട്ടത്തിൽ വീട്ടിൽ ഷാജി (56), മക്കളായ സാജൻ ( 26), ഷാരോണ്‍ (13 ), സാജന്റെ ഭാര്യ ആഷ്ലിൻ (21), ബന്ധുക്കളും ഉൗട്ടി സ്വദേശികളുമായ മാറാട്ടുകളത്തിൽ എഡ്വിൻ (19), അൻവിൻ (14) എന്നിവർക്കാണു പരിക്കേറ്റത്. ഇവരെ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തക്കുറിച്ച് പരിക്കേറ്റ സാജൻ പറയുന്നത്: “മുരിയാടുള്ള സീയോണ്‍ ട്രസ്റ്റുമായുള്ള ബന്ധം ഉപേക്ഷിച്ചു പോന്ന തന്നെയും കുടുംബത്തെയും നിരന്തരം കള്ളക്കേസുകൾ നല്കി പീഡിപ്പിക്കുകയാണ്. കാറിൽ വരികയായിരുന്ന തന്നെയും കുടുംബത്തെയും സ്ത്രീകൾ അടങ്ങുന്ന അന്‍പതോളം പേർ വരുന്ന സംഘം ക്രൂരമായി മർദിക്കുകയായിരുന്നു. ആക്രമണത്തിൽ കാർ പൂർണമായും തകർന്നു. തങ്ങൾക്കുനേരെ അക്രമണമുണ്ടാകുമെന്ന സൂചനയിൽ നേരത്തെ ട്രസ്റ്റിൽ നിന്ന് ഫോണ്‍…
Read More